Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, December 22, 2011

സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പങ്കും പ്രയോഗ സാദ്ധ്യതകളും

വിവര സാങ്കേതിക വിദ്യ

വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളര്‍ന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.

സമാന്തര സാമൂഹ്യ ഇടം
വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു.


ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ മനുഷ്യനു് കഴിയുന്നതു് പോലെ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.

കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.

വിവര സാങ്കേതിക വികാസ പ്രവണതകള്‍
ഉപകരണങ്ങള്‍ ചെറുതാകുന്നു, കഴിവു് കൂടുന്നു, പ്രവര്‍ത്തന വേഗം കൂടുന്നു. സോഫ്റ്റ്‌വെയറുകള്‍ വ്യാപകമാകുന്നു, വളരെ വേഗം വികസിക്കുന്നു, കഴിവു് കൂടുന്നു, ഉപകരണങ്ങളുടെ ധര്‍മ്മങ്ങളും കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുന്നു. സോഫ്റ്റ്‌വെയറിന്മേല്‍ കുത്തക ഉടമസ്ഥത സ്ഥാപിക്കാനുള്ള ശ്രമത്തോടൊപ്പം അതിനെതിരായ ചെറുത്തു് നില്പും ആരംഭിച്ചു. കുത്തക അവസാനിപ്പിച്ചു് ആര്‍ക്കും ഉപയോഗ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിജയകരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അവ സ്വകാര്യമായവയേക്കാള്‍ വേഗത്തില്‍ വികസിക്കുകയും മെച്ചപ്പെടുത്തപ്പെടുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തെ തൊഴിലാളികളുടെ സ്വതന്ത്ര കൂട്ടായ്മയാണു്. പൊതു ഉടമസ്ഥതയുടെ മേന്മകള്‍ അതു് തെളിയിച്ചിരിക്കുന്നു‌. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളര്‍ന്നു് വികസിക്കുന്നു. ആഗോള വിവര വിനിമയ ശൃംഖല അതിവേഗം വികസിക്കുന്നു. അതില്‍ സാമൂഹ്യ കൂട്ടായ്മകളും സാമൂഹ്യ ഇടങ്ങളും സാമൂഹ്യ ഇടപെടലുകളും പെരുകുന്നു.

സാമൂഹ്യ വികാസ പ്രവണതകള്‍
അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.

സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യ
ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.


സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.


സാമൂഹ്യ പുനസംഘടന അനിവാര്യമാകുന്നു
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നവും സാധ്യതയും.


ആഗോള ധന മൂലധന വ്യവസ്ഥ
മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിലെത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.

പ്രക്രിയകളുടെ തത്സമയ രേഖകള്‍, തത്സമയ പ്രവര്‍ത്തനങ്ങള്‍, സമഗ്രമായ ആസൂത്രണ സാധ്യത

വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളുടേയും വിവരം തല്‍സമയം രേഖപ്പെടുത്താനും തുടര്‍ പ്രക്രിയകള്‍ തത്സമയം നടത്താനും വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ മുതലാളിത്തത്തില്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യം മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.

അതായതു് സാമൂഹ്യ സൃഷ്ടിയായ ഈ വിവര സാങ്കേതിക സിദ്ധി ഇന്നു് ഫലപ്രദമായി മുതലെടുക്കുന്നതു് മൂലധന ശക്തികള്‍ മാത്രമാണു്.

ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.

ഇന്നു് നടപ്പാക്കപ്പെടുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.

തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനു്
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.


ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.


സോഷ്യലിസത്തില്‍ കമ്പോളം സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കപ്പെടും
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.


അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. സ്വകാര്യമായി സൂക്ഷിക്കാനുള്ള പ്രവണതകള്‍ ഉണ്ടായതു് പോലെ തന്നെ അവ സ്വതന്ത്രമാക്കാനുമുള്ള ശ്രമം നടന്നു് പോന്നിട്ടുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.


സോഫ്റ്റ്‌വെയര്‍ പേറ്റന്റു്
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.


ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.

വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം ജനാധിപത്യ വികാസത്തിനു് വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോപ്പം
മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗം വിവര സാങ്കേതിക വിദ്യയിലും വിവര ശൃംഖലയിലും കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു്. നിലവിലുള്ള ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ പോലുമില്ലാത്ത മുന്‍കൂട്ടിയുള്ള സെന്‍ഷര്‍ ഷിപ്പു് ഏര്‍പ്പെടുത്താനുള്ള ശ്രമാമാണു് കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പു് നടത്തുന്നതു്. കാരണം വ്യക്തമാണു്. ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ഇടതു് പക്ഷത്തിന്റേതൊഴിച്ചു് ബാക്കിയെല്ലാം ധന മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തിലാണു്. അവയാകട്ടെ നിലവിലുള്ള ധന മൂലധന താല്പര്യങ്ങള്‍ക്കു് ഭീഷണി ഉയര്‍ത്തുന്നില്ല. സാര്‍വ്വദേശീയമായി തത്സമയ വിവര വിന്യാസം സാദ്ധ്യമായിട്ടുള്ള നവ മാധ്യമം വര്‍ഗ്ഗാധിപത്യം ചെലുത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗങ്ങള്‍ക്കു് തല വേദന തന്നെയാണു്. അറബ് ജനകീയ മുന്നേറ്റങ്ങളില്‍ നവ മാധ്യമങ്ങളുടെ സാധ്യത അവര്‍ ഉപയോഗപ്പെടുത്തി. അതിനാല്‍ ഇന്റന്‍നെറ്റ് പ്രാദേശികമായി തടയുന്നതിനു് 'കില്ലര്‍ സ്വിച്ച്' ഏര്‍പ്പെടുത്തുന്ന കാര്യത്തേക്കുറിച്ചാണു് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആലോചിക്കുന്നതു്. വാള്‍സ്ട്രീറ്റു് സമരത്തില്‍ നവ മാധ്യമത്തിന്റെ സഹായം വേണ്ടത്ര ലഭിച്ചിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടു്. വിക്കി ലീക്സിനു് പണമിടപാടുകള്‍ നടത്തുന്ന പേ പാല്‍, വിസ തുടങ്ങിയ സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. സൈബര്‍ മേല്‍വിലാസം ലഭ്യമാക്കുന്ന ഡൊമൈന്‍ സെര്‍വ്വര്‍ സൌകര്യവും നിഛേധിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ കാണിക്കുന്നതു് സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി അമേരിക്കന്‍ കുത്തക മൂലധന ശക്തികള്‍ക്കു് വഴങ്ങുന്ന കാലിഫോര്‍ണിയയിലെ വിവരസംഭരണിയുടെ ഉടമകളുടെ ദയാദാക്ഷിണ്യത്തിലാണെന്നാണു്. അതിനു് മാറ്റം വരുത്താനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്ന ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സ് ഉപയോഗിച്ചു് ഏത് സാധാരണ കമ്പ്യൂട്ടറും സെര്‍വറുകളായി പ്രവര്‍ത്തിപ്പിക്കാം. ഉപകരണത്തിന്റെ വില കുറയ്ക്കുകയാണു് മേല്‍ പ്രോജക്ടിന്റെ ലക്ഷ്യം.


സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളരുന്നു
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.


സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.


അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
അതേ സമയം, ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.


മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം.


ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. ആദ്യകാല മുതലാളിത്തം കൊള്ളയിലൂടെയും ഭൂമി വളച്ചു് കെട്ടിയും കര്‍ഷകരെ കുടിയൊഴിപ്പിച്ചും മറ്റും പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെയാണു് മൂലധന സമാഹരണം നടത്തിയതു്. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വ്യവസായത്തില്‍ മൂലധനം നിക്ഷേപിച്ചു് തൊഴിലാളികളുടെ അദ്ധ്വാന ശക്തി ഉപയോഗിച്ചു് മിച്ചമൂല്യം സംഭരിച്ചാണു് മൂലധനം പെരുപ്പിച്ചതു്. ആ പ്രക്രിയയില്‍ തൊഴിലാളിയില്‍ നിന്നു് കിട്ടിയ അദ്ധ്വാനവും അദ്ധ്വാന ശേഷിക്കു് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണു് മിച്ചമൂല്യം. അതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിസ്ഥാനം. അതു് വിവിധ മൂലധന ഉടമകള്‍ വീതിച്ചെടുക്കുകയായിരുന്നു. ബാങ്കര്‍ക്കു് പലിശ. ഭൂ ഉടമയ്ക്കു് വാടക. സര്‍ക്കാരിനു് നികുതി. ഉദ്യോഗസ്ഥനു് കൈക്കൂലി. വ്യവസായിക്കു് ലാഭം. ലാഭത്തില്‍ ഒരോഹരി മൂലധന രൂപീകരണത്തിനു്. എന്നാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സമ്രാജ്യത്വത്തില്‍ വ്യവസായമൂലധനവും പണ മൂലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടു. അതു് ഓഹരി കമ്പോളത്തിലൂടെ വ്യവസായത്തില്‍ മുടക്കുന്നു. ലാഭം എല്ലാവരുടേയും ആവശ്യമായി മാറി. മുതലാളിത്തത്തിന്റെ നിലനില്പും വളര്‍ച്ചയും ലാഭ വര്‍ദ്ധനവും വ്യവസായ മുതലാളിയുടേയും ബാങ്കിങ്ങു് മുതലാളിയുടേയും മാത്രമല്ല, ഓഹരി ഉടമകളെന്ന നിലയില്‍ വളരെയേറെ സാധാരണക്കാരുടേയും ആവശ്യമാക്കി മാറ്റാന്‍ അങ്ങിനെ ഈ വ്യവസ്ഥിതി നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ധന മൂലധന രൂപീകരണം വഴിവെച്ചു. എന്നാല്‍ മിച്ചമൂല്യത്തിലൂടെ ലാഭമുണ്ടാക്കുന്ന സംരംഭകര്‍ ഇന്നു് ചെറുകിട ഉല്പാദകരോ വന്‍കിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ തൊഴിലാളികളോ മാത്രമാണു്. മൂലധന ഉടമകള്‍ക്കും ഓഹരിക്കമ്പോളത്തിനും നിക്ഷേപകര്‍ക്കും ഉല്പാദനവുമായോ വിതരണവുമായോ വിനിമയവുമായോ യാതൊരു ബന്ധവുമില്ലാതായിക്കഴിഞ്ഞു. ഒഹരിക്കമ്പോളവും ധന കാര്യ സ്ഥാപനങ്ങളും ഊഹക്കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമായി തരം താണു. അവയുടെ മേധാവിത്വവും ആര്‍ത്തിയും യഥാര്‍ത്ഥ കമ്പോളത്തില്‍ നിന്നു് സമാന്തര കമ്പോളത്തിലേയ്ക്കു് സമ്പത്തിന്റെ ഒഴുക്കിനു് വഴിയൊരുക്കി.


മുതലാളിത്ത പ്രതിസന്ധി
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തിലെത്തുന്നതിനേക്കാള്‍ കൂടിയ തുക ചരക്കുകളുടെ വിലയായി തിരിച്ചെടുക്കുന്നതാണു് അമിതോല്പാദനം എന്ന മുതലാളിത്ത കമ്പോള പ്രതിസന്ധിക്കു് കാരണമാകുന്നതു്. ജനങ്ങളുടെ വാങ്ങല്‍ കഴിവു് ഇടിയുന്നു. വില്പന കുറയുന്നു. ഇന്നത്തെ ധന മൂലധന ഘട്ടത്തില്‍ കമ്പോള മാന്ദ്യം മൂലമുണ്ടാകുന്ന ചാക്രിക കുഴപ്പം മുമ്പത്തേക്കാള്‍ ആഴത്തിലും രൂക്ഷമായും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിന്നു്. വിദേശ കമ്പോളമോ കോളനികളോ ആഗോള യുദ്ധമോ പോലെ മറ്റു് പോംവഴികളൊന്നും ഇന്നു് കാണാനില്ല. പ്രാദേശിക യുദ്ധങ്ങളിലൂടെ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്കാണു് നീങ്ങിയതു്. ആഗോളമായി നിലനിര്‍ത്തേണ്ടി വന്ന സൈനികത്താവളങ്ങളുടെ ചെലവും യുദ്ധച്ചെലവും അടക്കം സാമ്രാജ്യത്വ നേതൃ ഭാരം അമേരിക്കയെ കടക്കെണിയിലുമാക്കി.


പ്രതിസന്ധി മൂടി വെയ്ക്കാന്‍ കള്ളക്കണക്കും കൊള്ളയും
പ്രതിസന്ധി മറച്ചു് പിടിക്കാനുള്ള മാര്‍ഗ്ഗമായി ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും തുടങ്ങി. അതും ഉല്പന്നങ്ങളായി കണക്കാക്കി മൊത്തം ഉല്പാദനം വര്‍ദ്ധിച്ചതായി കള്ളക്കണക്കെഴുതി. അതിലൂടെ കാര്യമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. മിച്ചമൂല്യം ഉണ്ടാകുന്നില്ല. മൊത്തം കമ്പോളത്തില്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കോര്‍പ്പറേറ്റുകള്‍ക്കും ലാഭം കിട്ടുന്നുണ്ടു്. അതു് മറ്റാരുടേയെങ്കിലും (മറ്റു് കോര്‍പ്പറേറ്റുകളുടേയോ യഥാര്‍ത്ഥ ഉല്പാദനകരുടേയോ, അതായതു്, ധന കാര്യ സ്ഥാപനങ്ങളുടേയോ ഓഹരി ഉടമകളുടേയോ സംരംഭകരുടേയോ കൃഷിക്കരുടേയോ) നഷ്ടമാണു്. കമ്പോള മാന്ദ്യത്തിന്റെ കാലത്തു് കോര്‍പ്പറേറ്റുകളും വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നഷ്ടത്തിലാകുന്നു. അതംഗീകരിച്ചാല്‍ ഓഹരി കമ്പോളം തകരും. വ്യവസ്ഥിതി തന്നെ തകരും. അതൊഴിവാക്കാന്‍, നഷ്ടമാണെങ്കിലും ലാഭം കാട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തി പെരുപ്പിക്കല്‍. അതൊരു സമാന്തര സമ്പദ്ഘടനയായി പതപ്പിച്ചു് പെരുപ്പിക്കുകയാണു്. അദൃശ്യാസ്തികളിലൂടെയും (Intangible assets) ധനകാര്യ ഉപകരണങ്ങളുടെ (Derivatives) ആവര്‍ത്തിച്ചുള്ള അനാവശ്യ കച്ചവടത്തിലൂടെയും ചെറുകിട ഉല്പാദകരുടെ ആസ്തികളും പൊതു സ്വത്തും (ഖനികള്‍, എണ്ണപ്പാടങ്ങള്‍, പൊതു ഭൂമി, പ്രകൃതി വിഭവങ്ങള്‍......) പ്രാകൃത മൂലധന സമാഹരണത്തിലൂടെ കയ്യടക്കിയും അവയുടെയെല്ലാം വില ഊഹക്കച്ചവടത്തിലൂടെ പെരുപ്പിച്ചുമാണു് കുത്തകകള്‍ ആസ്തി വര്‍ദ്ധിപ്പിച്ചതു്.


പരിഹാരമില്ലാത്ത വിഷമ വൃത്തം
അത്തരത്തിലുള്ള ആസ്തി വര്‍ദ്ധന ലാഭം കാണിക്കാന്‍ സഹായിക്കുന്നതു് കണക്കില്‍ മാത്രമാണു്. മാത്രമല്ല, ഇങ്ങിനെ വര്‍ദ്ധിക്കുന്ന ആസ്തിയ്ക്കും അടുത്ത വര്‍ഷം ലാഭം വീതിക്കണം. കൂടുതല്‍ ലാഭം കാട്ടണം. കമ്പോള മാന്ദ്യം പക്ഷെ ഉള്ള ലാഭം പോലും കുറയ്ക്കുന്നു. മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുള്ള ഇടിവും അതുമൂലമുണ്ടാകുന്ന അമിതോല്പാദന പ്രതിസന്ധിയും അതു് വഴിവെക്കുന്ന ഇടിയുന്ന ലാഭ പ്രവണതയും അതു് മറയ്ക്കാന്‍ കൊള്ളയും ഊഹക്കച്ചവടവും കള്ളക്കണക്കും മൂലധനം പെരുപ്പിക്കലും അതു് മൂലം വീണ്ടും ആവര്‍ത്തിക്കുന്ന മേല്‍ പ്രവണതകളും ഒരു വിഷമ വൃത്തമായി തുടരുകയാണു്.


സമാന്തര സമ്പദ്ഘടനയുടെ (Virtual Economy or Bubble Economy) തകര്‍ച്ച അനിവാര്യം
വിവര സാങ്കേതിക വിദ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു് സമാന്തര ഇടം സൃഷ്ടിച്ചതു് പോലെ ധന മൂലധനം സമാന്തര സമ്പദ്ഘടന സൃഷ്ടിച്ചിരിക്കുകയാണു്. വിവര സാങ്കേതിക വ്യവസായമടക്കം കൃത്രിമമായി പെരുപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ധന ഉരുപ്പടികളുടേയും ഓഹരികളുടേയും കമ്പോളം ഒരു സമാന്തര സമ്പദ്ഘടനയായി യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് മൂല്യം വലിച്ചെടുക്കുന്നു. യഥാര്‍ത്ഥ മിച്ചമൂല്യമോ ലാഭമോ തൊഴിലോ അവിടെ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. ഈ വില്പനകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അയഥാര്‍ത്ഥ ചരക്കുകളെല്ലാം (Virtual Commodities) മൊത്തം ദേശീയോല്പാദനം കണക്കാക്കാന്‍ ഉപയോഗിക്കുന്നതു് മൂലം വമ്പിച്ച വളര്‍ച്ച കാണിക്കുന്നു. യഥാര്‍ത്ത ഉല്പാദനമോ തൊഴില്‍ ശേഷിയുടെ സാമൂഹ്യോപകാരപ്രദമായ ഉപയോഗമോ ലാഭത്തിന്റെ അടിസ്ഥാനമായ മിച്ച മൂല്യമോ പോലും സൃഷ്ടിക്കപ്പെടുന്നില്ല. ഇതാണു് തൊഴില്‍ രഹിത വളര്‍ച്ചയെന്നറിയപ്പെടുന്നതു്. ലാഭം ആസ്തി പെരുപ്പിക്കുന്നതിലൂടെ കണക്കില്‍ മാത്രം കാട്ടപ്പെടുന്നു. സാമൂഹ്യ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി കൈക്കലാക്കുന്നതിലൂടെ വിജയിക്കുന്ന ഓരോ കുത്തകയും മറ്റുള്ളവരെ പാപ്പരാക്കി സമ്പത്തു് കുന്നു കൂട്ടുന്നുണ്ടു്. ഓരോ മുതലാളിക്കും ലാഭം കാണിക്കാം. പക്ഷെ, പൊതുവെ സമൂഹത്തില്‍ യഥാര്‍ത്ഥ ഉല്പാദനമോ ഉപഭോഗമോ നടക്കുന്നില്ല. ചെറുകിട സ്വത്തുക്കളുടേയും (കൃഷിക്കാരുടേയും ചെറുകിട ഇടത്തരം സംരംഭകരുടേയും) പൊതു സ്വത്തിന്റേയും തനി കൊള്ള മാത്രമായ പ്രാകൃത മൂലധന സമാഹരണമാണു് അവിടെ ഇന്നു് നടക്കുന്നതു്. ഇതിനു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന പുതിയൊരു കൂട്ടു കെട്ടു് രൂപപ്പെട്ടിരിക്കുന്നു. ഇതാണു് ഇന്നത്തെ അഴിമതിയുടെ വര്‍ദ്ധനയ്ക്കു് കാരണം. ഭരണ കൂടങ്ങള്‍ വ്യവസ്ഥിതിയുടെ നിലനില്പിനായി അതിനു് കൂട്ടു് നില്‍ക്കുന്നു. കുത്തക ധന മൂലധന കാലത്തെ മുതലാളിത്തം സൃഷ്ടിപരമായ യാതൊരു ധര്‍മ്മവും നിറവേറ്റാതായി. വെറും കൊള്ള മാത്രമായി അതിന്റെ ധര്‍മ്മം. അതു് യഥാര്‍ത്ഥ വ്യവസായ സംരംഭകരേപ്പോലും കൊള്ളയടിക്കുന്നു. അതേ സമയം അതിന്റെ നിലനില്പിനായി സര്‍ക്കാരുകള്‍ സംരംഭകരടക്കം ജനങ്ങളെ കൊള്ളയടിക്കുന്നു. വലുതായതിനാല്‍ തകരാന്‍ അനുവദിക്കാനാവില്ലെന്നാണു് വാദം. കാരണം, വലിയവ തകര്‍ന്നാല്‍ ആഘാതം വലുതായിരിക്കും പോലും. ശരിയാണു് വ്യവസ്ഥിതിയുടെ നിലനില്പാണു് അപകടപ്പെടുന്നതു്. പക്ഷെ, അതിന്റെ നിലനില്പിനു് ഇനിയങ്ങോട്ടു് യാതൊരു ന്യായീകരണവുമില്ല. അതിന്നു് സമൂഹത്തിനാവശ്യമായ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. തൊഴില്‍ സൃഷ്ടിക്കുന്നില്ല. മിച്ച മൂല്യം പോലും സൃഷ്ടിക്കുന്നില്ല. പരസ്പരം കൊള്ളയടിക്കുക മാത്രമാണു് ചെയ്യുന്നതു്. യഥാര്‍ത്ഥ സമ്പത്തുല്പാദിപ്പിക്കുന്ന കര്‍ഷകരും തൊഴിലാളികളും സംരംഭകരും ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, ഓഹരി ഉടമകളും വഞ്ചിക്കപ്പെടുകയാണു്. വ്യവസ്ഥിതിയുടെ തകര്‍ച്ച അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. എത്ര വേഗം ഓഹരി ഉടമകള്‍ ഓഹരി പിന്‍വലിക്കുന്നോ അത്രകണ്ടു് അവരുടെ നഷ്ടം കുറയും.


പരിഹാരമില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടതിനാലാണു് ഒരു വശത്തു് പൊതു സ്വത്തിന്റെ കൊള്ളയ്ക്കു് ഒത്താശ ചെയ്തും മറുവശത്തു് ക്ഷേമച്ചെലവുകള്‍ കുറച്ചും കോര്‍പ്പറേറ്റുകള്‍ക്കായി പൊതു വിഭവം വിനിയോഗിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നതു്. അതു് ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നു് പറയേണ്ടതില്ല. ഇതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ പശ്ചാത്തലം.


ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ. അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരുടെ ശേഷിക്കൊത്ത കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.


സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ മാത്രം അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

അക്രമം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗത്തു് നിന്നുണ്ടാവില്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും സാദ്ധ്യമാണു്. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.


ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.


ചെറുകിട-ഇടത്തരം സ്വത്തുടമസ്ഥര്‍ക്കും സംരംഭകര്‍ക്കും നഷ്ടവും കോട്ടവും ഉണ്ടാകുന്നില്ല
പുതിയ വ്യവസ്ഥിതിയിലേയ്ക്കുള്ള മാറ്റം കൊണ്ടു് കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ സാങ്കേതിക വിദഗ്ദ്ധര്‍ക്കോ ബൌദ്ധിക സംരംഭകര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ കാര്യത്തില്‍ നിലവിലുള്ള സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. അവരുടെ കയ്യിലുള്ളവ അവര്‍ക്കു് നിലനിര്‍ത്താം. മാത്രമല്ല, അവര്‍ക്കു് കൈകാര്യം ചെയ്യാവുന്നത്ര ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും കിട്ടുക മാത്രമാണു് ചെയ്യുക. കാരണം, അവരെ ഏല്പിക്കുന്നതിലൂടെയാണു് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായത്ര ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നതു്.


ധനമൂലധനാധിപത്യത്തിനു് പകരം സോഷ്യലിസം
ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ നേടിയ കൃത്രിമമായ ഉടസ്ഥാവകാശം സമൂഹത്തിനു് തിരിച്ചേല്പിച്ചു് ന്യായം നടപ്പാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇന്നും അവ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍ മതി. ധന മൂലധനാധിപത്യത്തിന്റെ തകര്‍ച്ച പോലും തൊഴിലാളികളോ കമ്യൂണിസമോ സോഷ്ലിസമോ വരുത്തിയതല്ല. ഇന്നു് വെളിവാക്കപ്പെട്ടിരിക്കുന്നതു് പോലെ ധന മൂലധനവ്യവസ്ഥയുടെ തകര്‍ച്ച അതിന്റെ അത്യാര്‍ത്തി മൂലം സ്വയം വരുത്തിവെച്ചതാണു്. അവര്‍ക്കിതിനു് പരിഹാരമില്ല. അവര്‍ക്കിനി നല്ലകാര്യം ഒന്നും ചെയ്യാനില്ല, തനി കാടത്തമോ യുദ്ധമോ നശീകരണമോ അല്ലാതെ. സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനം, ഇന്നു്, അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു.


സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള മുന്‍കാല പരീക്ഷണത്തിന്റെ പരാജയം
മുന്‍കാല സോഷ്യലിസത്തിന്റെ പരിമിതികളേക്കുറിച്ചോ പരാജയത്തേക്കുറിച്ചോ കുണ്ഡിതപ്പെട്ടിട്ടു് കാര്യമില്ല. ഇന്നില്‍ ജീവിക്കുകയും ഇന്നലെയെക്കുറിച്ചു് പഠിക്കുകയും നാളെ ആസൂത്രണം ചെയ്യുകയുമാണു് വിജ്ഞാന സമൂഹം ചെയ്യേണ്ടതു്. ഇന്നലെയേക്കുറിച്ചു് കലഹിച്ചും നാളെയേക്കുറിച്ചു് ആശങ്കപ്പെട്ടും സമയം പാഴാക്കേണ്ട ആവശ്യമില്ല. ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നിനെ നിര്‍ണ്ണയിച്ചതു് പോലെ ഇന്നത്തെ പ്രവര്‍ത്തനങ്ങളാണു് നാളെയെ നിര്‍ണ്ണയിക്കുക. നാളെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കയ്യിലാണു്, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെ വരുതിയിലാണു്.


ഇന്നലെയെക്കുറിച്ചു് പഠിച്ചാല്‍ നമുക്കു് കാണാന്‍ കഴിയുക സോഷ്യലിസത്തിന്റെ നേട്ടങ്ങളും അതിനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കോട്ടങ്ങളുമാണു്. സോഷ്യലിസത്തെ അതിന്റെ തനതു് വികാസ പരിണാമങ്ങള്‍ക്കു് വിടാന്‍ മുതലാളിത്തം തയ്യാറായില്ല. വ്യവസ്ഥകള്‍ തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു. സോഷ്യലിസം സൃഷ്ടിക്കാന്‍ പുറപ്പെട്ട രാജ്യങ്ങളില്‍ പുറമേ നിന്നും അകത്തു് നിന്നും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആക്രമണം അധികാര കേന്ദ്രീകരണത്തിന്റെ സാഹചര്യം സൃഷ്ടിച്ചു. അതു് ജനാധിപത്യ വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്.


സോവിയറ്റു് തകര്‍ച്ച പല കാരണങ്ങള്‍
സോവിയറ്റു് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കു് സോവിയറ്റു് ജനത മാത്രം ഉത്തരം പറയേണ്ട സ്ഥിതിയല്ല ഉള്ളതു്. നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് സോഷ്യലിസം നല്‍കിയ സഹായം കാണാതെ പോയിക്കൂടാ. സോവിയറ്റു് ജനതയുടെ ജീവിതം ഭാസുരമാക്കാന്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്ന സമ്പത്തു് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോക സമൂഹത്തിനാകെ സഹായകരമായ രീതിയില്‍ അവര്‍ വിനിയോഗിച്ചു. അതിലൂടെ ഒട്ടേറെ രാജ്യങ്ങള്‍ ഓട്ടേറെ കാലം സാമ്രാജ്യത്വ ചൂഷണം ചെറുത്തു. മാത്രമല്ല, മുതലാളിത്ത ലോകത്തടക്കം തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ക്ഷേമ പദ്ധതികളും ലഭ്യമായി. അതൊന്നും തെറ്റോ അനാവശ്യമോ ആയി കണ്ടിട്ടു് കാര്യമില്ല. പക്ഷെ, സമ്പത്തിന്റെ ഈ തിരിച്ചു് വിടല്‍ സാമ്രാജ്യത്വവും അന്നത്തെ സോഷ്യലിസവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനു് തടസ്സമായി. സഹായം കിട്ടിയ നവ സ്വതന്ത്ര നാടുകളില്‍ പലതും സോവിയറ്റു് സോഷ്യലിസത്തെ അതിന്റെ പ്രതിസന്ധിയില്‍ തള്ളിപ്പറയുകയും സാമ്രാജ്യത്വ ചേരിയിലേയ്ക്കു് കൂറുമാറി സാമ്രാജ്യത്വത്തിനനുകൂലമായ രാഷ്ട്രീയ-സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയുമാണു് ചെയ്തതു്. ഇന്ത്യ തന്നെ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണം.


കൂടുതല്‍ മെച്ചപ്പെട്ട സോഷ്യലിസം സാധ്യമാണു്
അതിനാല്‍, സോവിയറ്റു് സോഷ്യലിസത്തിന്റെ ആവര്‍ത്തനമല്ല, മുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ അതു് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് ഇക്കാലത്തു് സാദ്ധ്യമാകുന്ന പുതിയ സോഷ്യലിസ്റ്റു് മുന്നേറ്റമാണു് ആസൂത്രണം ചെയ്യേണ്ടതു്. സോവിയറ്റു് സോഷ്യലിസത്തിനു് അക്കാലത്തില്ലാതിരുന്ന വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ തന്നെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണു്. ഉല്പാദന ക്ഷമതയിലുണ്ടായ മുന്നേറ്റം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തില്‍ കാണാന്‍ കഴിയും.


ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.


മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. അധികാരം നേടാന്‍ ജനങ്ങളുടെ വോട്ടു് വിലയ്ക്കു് വാങ്ങുകയും അധികാരത്തിലേറിയാല്‍ അടുത്ത പ്രാവശ്യം വോട്ടു് വാങ്ങാനുള്ള വിഭവത്തിനായി മൂലധന ഉടമകള്‍ക്കു് വേണ്ടി വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്ന ജനപ്രതിനിധികളും മൂലധനാധിപത്യത്തിന്റെ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വ്വീസും കോടതിയും പട്ടാളവും പോലീസുമടങ്ങുന്ന വിവിധ ശ്രേണികളുള്ള ഭരണ കൂടമാണു് മൂലധനത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താനുപകരിക്കുന്ന സംവിധാനം. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാരം അവരില്‍ കേന്ദ്രീകരിക്കേണ്ടതും ബഹുജനങ്ങള്‍ക്കു് ജനാധിപത്യാവകാശം നിഷേധിക്കേണ്ടതും ആവശ്യമായി വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ ഒന്നിനു് മേല്‍ മറ്റൊന്നു് എന്ന തരത്തില്‍ പല അട്ടികളായി പിരമിഡിന്റെ രൂപത്തിലുള്ള അധികാര ഘടന മുതലാളിത്തത്തിനും ആവശ്യമായി വന്നു. അതാണു് ഇന്നും മുതലാളിത്തം ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ അധികാര ഘടന തുടരാന്‍ കാരണം. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല. സ്വതന്ത്രരാവണമെങ്കില്‍ മുകളിലുള്ള എല്ലാ അട്ടികളേയും എടുത്തെറിഞ്ഞാല്‍ മാത്രമേ കഴിയൂ.


ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെടുകയും മുതലാളിത്തം ജനാധിപത്യത്തിന്റെ പേരില്‍ തുടരുകയും ചെയ്യുന്ന അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമായിരുന്നില്ല. അതിനാലും പുറമേ നിന്നുള്ള സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.


അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.


പുതിയൊരു ലോകം സാധ്യമാണു്
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ (1 ശതമാനത്തിന്റെ സര്‍വ്വാധിപത്യത്തേക്കാള്‍) തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഗണപരമായ ഈ മാറ്റം, പക്ഷെ, അതിന്റെ വളരെ മടങ്ങു് ഗുണപരമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാം ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടേയും അവയ്ക്കു് സാധ്യമായ പരിഹാരങ്ങളുടേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭാവി സമൂഹ ഭരണത്തിന്റെ വിശദാംശങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.

Thursday, December 15, 2011

Information Technology - its role and possibilities in social advancement

The Information Technology
Information Technology (IT) plays a key role for social advancement. Information Technology develops side by side with the progress of society. All the three forms of Information Communication, the voice, image and script converged into the present digital form with the integration of computers and communication. Both these were the outcome of convergence of various streams of information handling developed over the past. Each of the three streams were characterised by innumerable number of stages, each marked by great leaps forward, both for society as well as IT. Undefined voice, gestures, drawings, to alphabets, words, languages, music, pictures, various art forms etc their preservation or storage means like writing, printing, camera etc, distance communication means like postal, telegraph, telephony, radio, TV and the present data communication network of equipments, data bases and networks were the various remarkable forms and stages in the development of Information Technology. All these have passed through manuscript, print, electro-mechanical and electronic processes of information collection, storage, manipulation, analysis, communication and consumption. With this convergence of all the forms and processes of information handling, any information, irrespective of form or process could be handled in digital form with all the process being automated.

Integration of Communication and Computers
Integration of computer and communication as also convergence of various forms and processes were made possible with the binary, the machine language, which is a number system while being a language. Thus 'word processing' and mathematical operations were made possible with code combinations consisting of only two distinct characters or digits with which intelligible codes for the machines are formed. The two distinct conditions with which binary is formed could be used to represent voice and no voice conditions and thus voice could be handled by it. The same way light and no light conditions assigned to them enabled image manipulation.

The components of IT
The online net work of microprocessor based equipments, data bases and local networks replace the six century old paper based information technology. With this the time-distance-volume constraints experienced with earlier forms of information communication is over come. The three important components of the Information Communication and Entertainment Technology (ICET) are Hardware (HW), Software (SW) and Network (NW). Hardware is made up of usual electronic devises like conductors and semiconductor based components like diodes, transistors etc. Software consists of data, protocol for communication between devises and instruction sets for the machine. They are built over binary using higher level languages, tools and packages.

Microprocessor
The microprocessor is an electronic devise that transfer data (software) from one location to another, which is the basic process of communication, depending upon the instructions (software) given to it. Thus Information Technology could be perceived as the technique that deals with communication of data within equipments and between or among networked equipments. A special register, a shift register that is capable of shifting the data to left or right called accumulator is used to add or subtract a number by one. Arithmetical operations are achieved by repeated use of accumulator. The speed of computing and communication increased by leaps and bounds with the size of digital signals becoming small, with the increased clock speed. There is nothing mystic about the Information Technology as posed by certain vested interests.

Monopoly over Hardware and Software enabled Imperialism to continue its hegemony over the world through extracting a premium price for them as also for the network resources built up by the Hardware and Software.

Virtual communication media
The society has completed a full lap in its pursuit for effective communication from the day its members were unable to communicate to others, even nearby, to a time when any body, any where, could communicate with any body, any where else, to any extend of time, distance and volume. A virtual space, often called 'cyber space' has come into existence. It provides an alternate medium for all social activities related to information communication, information based and information related services, right from production support systems to marketing, finance, insurance, trade, commerce, education, health care, enterprise management, corporate administration and governance. Thus virtual media helped the creation and expansion of the virtual economy parallel to the material, real world, cement mortar economy. The modern information network and virtual media helped capital to be freed from its local and national bindings to become global leading to formation of the global finance capital and enabling its dynamic deployment any where in the world.

The Virtual Economy
Virtual economy give rise to virtual products with which premium price is levied and the real economy is looted by the virtual economy. In fact, some of the basic virtual products are services in real economic sense. But, over and above the essential services, un realistic virtual products are created by repeated sale of software declaring them intangible assets, financial instruments in the name of derivatives and share certificates. No new wealth is generated. No worthwhile service is provided to the society, but for the gambling in shares and derivatives, which could at best be considered an entertainment to a section of the elite. But, few are employed and engaged, while, looting the real world economy, aggravating the crisis in which it has already landed. These virtual products are counted towards GDP and the economy is claimed to be growing and glittering. This is the underlying fact of the present day boom in capitalist economy often termed job less growth where corporate loot of real world economy alone takes place. But, here again, the capitalist crisis is not solved. Collapse is only postponed. Rather the crisis is worsened.

On one side the real economy where the real surplus is generated shrinks. Employment is curtailed, further reducing the real surplus. On the other, inflated capital leads to falling profit rate for the global finance capital causing share market collapse. The fall in global trade worsens the crisis. This is sought to be overcome through outright loot of public assets, which is nothing but a new wave of 'primitive accumulation of capital' aided and abetted by the governments concerned and is marked by the rise in massive corruption witnessed these days. The finance capital has to appropriate the surplus with every penny, ie with every share, irrespective of the fact whether that actually contributes to production and generation of surplus or not, unlike the conventional capital where surplus was appropriated among the productive or invested capital alone. This virtual economy do not contribute to net surplus in the economy. It only helps each of the successful enterprise to show profit which gets manifested as a loss either in other corporates in the virtual economy itself or in real economy or in the social assets or public assets held by the state. Profit for one is a loss for the other, negating each other. Profit in each corporate is artificially inflated by accounting the market value of the looted assets contributing to further boom in the share market.

Such amassing of capital further inflates the capital, demanding more profit in absence of which deepening the crisis, pushing the capitalist world in to yet another general crisis of falling profit rate (gross surplus/gross finance capital) due to the simple fact of inflated finance capital (denominator being inflated), amassed through the loot and through the virtual economy, as against slow rate of growth of profit, near stagnant or diminishing surplus (nominator not maintaining the rate of growth). But it is an indisputable fact that this virtual economy gave the sinking capitalism a breathing gap by creating a boom, though artificial, yet contributing to massive development in IT infrastructure that helps the future egalitarian society to achieve comprehensive planning of its market. This, further, proves the fact that capitalism ceased to contribute to the material well being of the society. The share holders are looted and cheated, through unrealistic accounts and manipulated share values.

Digital divide
This new social space, the cyber space, with its limited accessibility and availability to a few elite, brought in yet another division among the people, the digital divide. This gave hopes in many of the capability of the capitalism to sustain its growth and relevance for still more period, tending these sections to repose their trust on capitalism. Vast majority of the people are yet to get empowered with even the centuries old paper and printing based information system. That has been percolating down the social ladder with the advancement of democracy. Democratic advancement being slowed down due to the vested interest of the profit motivation of capitalism, the empowerment of bottom strata of the society was quite slow. This new digital divide is taken advantage of by the upper strata of the society to retain their hold and upper hand over the vast sections of the under privileged and in contributing to the extension of life of the exploitative system.

Free Software
With the vast expansion in the realm of software, there emerged the trend of patenting of thereto socially owned knowledge tools. The rights of the software professionals for further developing them were snatched away by the software business corporates under software patent regime.The natural response of software engineers, the most advanced section of the working class was the free software movement, which introduced a form of new social ownership regime, the General Public License (GPL) to ensure the freedom to users. Thanks to Mr. Richard Mathew Stallman (RMS) and his team and Mr. Linus Torvalds for developing Gnu/Linux which ensured the five freedom, to use, to copy, to learn, to modify and to transfer for a cost or for free to the users at all levels. Free Software Movement, thus, proved the supremacy of social ownership by the superiority of free software they developed from scratches over proprietary software in all critical quality parameters like security, stability and reliability of system, data and network, in addition to ensuring user freedom at all levels from end use to software development.

Freedom to use resources
Freedom in all aspects, especially in the user of resources of all kinds, land, natural and manmade assets, including knowledge is important for social advancement, economic, political and cultural, especially for creation of an equitable and just one. The anarchy experienced these days due to the cut throat competition to maximise profit of each producer can only be traced to the contradiction arising out of private property ownership regime. The corporate ownership and the corporate loot of social assets and all forms of petty property is the natural outcome of private property regime.

Patenting of Knowledge tools countered squarely
Private appropriation of means of production happened long back and over a long period, extending over thousands of years. Instruments of production was privately appropriated in recent history, over the last six centuries. Now private appropriation of knowledge tools (especially software) happened by the last two decades of 20th century. Through the first two of the above processes of private appropriation struggle between the classes who appropriated and classes who were deprived got intensified. Now, with the private appropriation of knowledge tools, which happened over a short period, before the very eyes of its real producers, the software engineers, the loot was squarely fought by them, successfully, restoring the freedom to use those knowledge tools for everybody.

The social contributions of Knowledge Freedom Movement
The concept of free software brings forth a number of possibilities in the process of social advancement. Some of them are discussed here.

(a) Advantages of Social Ownership proved
Knowledge freedom as conceived in the case of free software establishes the supremacy of social ownership of means of production and instruments of production too.

Accumulation of means of production and instruments of production in the hands of few and their loot of the surplus value generated by the working class lead to crisis of over production and throws the society into chaos. This is being experienced now, with a general crisis of capitalism, from which no way out could even be suggested by any of capitalist proponents.

Marxism suggest resolution of the basic contradiction between socialised production and private appropriation of the products for ending the chaos. It suggests social appropriation of products too to match the social mode of production. But there exists doubt on the efficacy of social ownership when viewed with in the prevailing conditions. The apprehensions about social ownership is proved wrong by the free software paradigm. It is proved through the three decade experience of free software that social ownership could be more dynamic, productive, sustainable and promoting innovation and entrepreneurship. This solution, the social appropriation of products naturally envisage social ownership of means of production and instruments of production with right to use given to individuals and groups to use them. Every individual or groups shall have enough means that they are able to use, subject to environmental preservation and availability. No body shall have the right to keep more resources to be kept idle while denying opportunity for others. But no body who contributes to production shall be deprived of the means retained by him as the society wants to meet the needs of every body. Free software established the benefits of this social ownership by ensuring freedom for every body to use.

(b) Supremacy of working class or dictatorship of proletariat is proved natural
The free software brought forward the proof of supremacy of the working class too. It established that it is not the right to ownership, but, the right or freedom to use the resource that counts. Capitalists only accumulate the means and tools often preventing their use while proletariat alone can use them. Those who use the means of production and instruments of production are the proletariat, self employed or farmers. The labour power, the ability to do manual labour, to use the means of production and instruments of production, both physical tools and knowledge tools, to use the knowledge itself and to undertake governance, residing in the proletariat is the basis of the dictatorship of the proletariat that displaces the capitalist mode of production to establish socialist mode. Transition from capitalism is the take over of the management of production and appropriation by the proletariat.

Naturally, the state apparatus is crucial. But, the one person one vote based democracy provides opportunity for smooth transition, violence free. While, at the same time, working class is vigilant of the fact that no class is likely to leave its hold over the state apparatus to another class easily. In case of such an eventuality as the ruling class resorting to violence, the proletariat shall be forced to resort to forceful over throw of the outdated system. The supremacy of the working class, again, is assured in the use of arms on the same democratic principle of one person one vote. In short, other than the question of wielding the state apparatus, the dictatorship of proletariat is proved and established and the question of transition, whether peaceful or violent, only depends on the existing ruling class and not the proletariat.

(c) Working class to become Entrepreneurs
The social entrepreneurship exhibited by the free software developers indicate the future role of working class. It provides us a model. Once capitalism is ended, the role of workers shall change. They shall cease to be labourers under capitalists. Hence forth, they cannot be mere wage labourers with somebody else expected to manage the production and distribution as also administration. They have to take up each and every responsibility and shall acquire the required dynamism and all round capability more than that of business entrepreneurs under capitalism. In fact, it is the working class that manage the affairs of the enterprises as well as the state even under capitalism. The social entrepreneurship exhibited by the free software developing community is the best model for the future entrepreneurs that replace the present day capitalists and workers.

Possibilities thrown up by Information Technology
Proper use of Information Technology will enable the society and the working class to advance to an egalitarian social system. Some of the critical possibilities are discussed here.

Provides basic infrastructure facility for comprehensive planning
Information Technology provides the necessary infrastructure for ensuring comprehensive planning of the market, right from production to consumption, through distribution. In capitalism, production processes are planned in meticulous details within each production unit, these days with the use of Information Technology, in pursuit of maximum profit, by reducing labour, resources, wastage, stock of raw material and products etc, in short capital. Through the use of IT for maximising profit, capitalism has perfected the IT infrastructure itself, the modern Information Network.

Capitalism unable to use Information Technology for comprehensive planning of the market
Capitalism as a system is bound to deploy all the above resources (in fact this is the reason why capitalism has become a real threat to environment) to maximum extend possible for ensuring profit for capital held by all. The need for the profit and the absence of opportunity for profit in a comprehensively planned market prevents capitalism from introducing comprehensive planning of the market from production to consumption, though it is possible and the necessary infrastructure is readily available. If comprehensive planning (not centralised planning as used to be the case with the socialist experiments in the past which tended to be bureaucratic, but a distributed, democratic system of production and distribution to meet the requirements and aspirations of the people organised under a horizontal management system conducive to democracy unlike the pyramidal hierarchical system of the feudal state apparatus) is achieved in the market, from production to consumption, there shall be no exploitation and monopoly and such a system, perse, is socialism, where the blind social force, the market, is harnessed by the society and the accumulated past labour, the capital, is controlled by the living labour power unlike capitalism where interests of the society are allowed to be dictated by the market and labour power is subjugated to capital.

Information Technology - An empowering tool for every body
Information Technology is the tool that enables 'any cook to run the administration' (V I Lenin). It makes comprehensive planning, fault free implementation, detailed and accurate accounting and effective monitoring easy to manage for every body. All the above processes are documented on real time basis with data at every stage being dynamically updated.

Division of labour and wastage of resources to end, work load and working hours to come down
Today those who work are burdened with heavy work load, long working hours (Even the hard earned 8 hours work per day is being extended these days on one or the other way like casualisation, managerial responsibility etc) while a sizable section of the society are idle due to unemployment. By the all round empowerment made possible by information technology, division of labour which ended up in exploitation of man by man could be done away with. With every body engaged and working, the present phenomena of over work load on the working and idling of others, long working hours etc could be avoided. The slogan of 8 hours working day raised with the 1886 Chicago struggle and achieved over the period, could be revised to at least '4 hours working day for earning' and '4 hours for social work and self empowerment' with the current level of productivity achieved with the modern technology. As also, indiscriminate use of natural resources and ever increasing pollution leading to environmental destruction risking the future of life on earth itself could also be avoided with proper planning using this technology.

Information Technology for democratic expansion
It is, again, the tool that enables expansion of democracy. In capitalism democracy is limited not only by the vested interest of those who hold capital, but also, by the lack of proper information dissemination to the masters, the people. Though, democracy is initiated by capitalism to enlist the support of wide sections of the people in its fight against pre-capitalist social order, it never replaced the old vertical (pyramidal – with different layers imposed one over the other) administrative hierarchy with a horizontal one that suits democracy. Even today, even after six centuries of democratic experiments, society as a whole, by and large, nurse the idea of vertical pyramidal hierarchical structure for the administration of the state and any organisation and as such society itself. In the vertical hierarchy where each higher layer of authority is imposed over all the others below, any bottom layer could be freed only by the over throwal of all the layers above them.

Horizontal management system to replace the pyramidal hierarchy
A horizontal management system is the best suited, in fact, the only one suitable for a democracy. Such an organisation is enabled by the modern information net work. It provides the necessary information on the needs and resources, limitations and possibilities, strengths and weaknesses and enable the people, irrespective of their social role, to set the priorities correctly and concurrently. In the horizontal management system, development and empowerment of every body is allowed without any body restricting them as in the case of hierarchical system where every layer below are suppressed by all the layers above, without the over throwal of which no body in any layer below is free to avail and enjoy the benefits of democracy.

Information Technology with free software for social advancement
In short, Information Technology and its massive use is important for building socialism, bettering the living conditions and expanding the democratic fabric of the society where the people are truly freed to decide their own destiny. In order to ensure proper empowerment of the people with the use of Information Technology, the use of Free Software is important. Free Software Movement demonstrates the strengths of social ownership through a best ever model, proletarian empowerment and convinces us of the necessity and practicability of proletarian dictatorship, that alone can transform the society into an egalitarian one ending the present day crisis and chaos. Information Technology tools are to be mastered by the society, especially the working class that is destined to take the society to socialism and Free Software alone shall be the way.


Joseph Thomas, President, Free Software Movement of India
(Ernakulam, 14-12-2011.)

Saturday, November 19, 2011

Towards a Socialism for the 21st Century - Prakash Karat

November 7 this year marks the 94th anniversary of the socialist revolution in Russia. It is also 20 years since the Soviet Union was dismantled in 1991 after being in existence for 74 years. The observance of the fall of the Soviet Union two decades, hence, has been different in tone and content from what we saw in the decade of the 1990s. At that time, the disintegration of the Soviet Union was hailed as the final triumph of capitalism. It was claimed that it marked the end of history and that the future of mankind was the permanent era of liberal capitalism.

This time, while observing the completion of the second decade of the end of the Soviet Union, the triumphalism has gone. Those who proclaimed the end of history have been silenced. The focus is now on the future of capitalism and the uncertain times faced by it. Even the bourgeois ideologues have begun referring to Karl Marx and what he wrote about capitalism.

This is happening in the background of the first prolonged capitalist recession of the 21st century. Finance capital-dominated capitalism has led to growing unemployment, homelessness and rising levels of poverty in the most powerful capitalist country - the United States of America. In the debt crisis, which has erupted in the Euro zone countries, the European Union is looking to China for help in bailing out the European countries by buying up some of the debt and the bonds floated by the Governments.

In the advanced capitalist countries, people are seeing how bankers and financial institutions have been bailed out by the Governments - to the tune of billions of dollars while the common people are facing austerity measures and asked to sacrifice.

It is in this background that significant developments are taking place in the sphere of socialism, which is the only alternative system to capitalism. In the years immediately after the disintegration of the Soviet Union and the restoration of capitalism in Russia, the debate centered around what happened to the experiment of building socialism in the Soviet Union and what had gone wrong. These were the discussions and debates that dominated among Marxists and activists of the Communist and working class movements in the nineties. But by the turn of the century, attention turned towards what should be the shape and nature of socialism in the 21st century.

From a postmortem of what happened to the socialist experiment in the Soviet Union, the debate has now moved forward on what should be the nature of 21st century socialism. To come to this level, it was necessary to first to come to terms with the building of socialism in the Soviet Union and the type of socialist that existed in the 20th century thereafter. The Soviet model exercised a predominant influence in all the countries where the transition to socialism occurred. This was but natural. After the 1917 revolution, the Soviet Union blazed a new path. In the building of socialism, the Soviet Union made remarkable achievements - a rapid expansion of the productive forces, a universal education and health system and improvement in the material and cultural standards of the people. All these were accomplished facing ruthless efforts at counter-revolution and eventually the heroic fight to defeat fascism.

In trying to build socialism in isolation and capitalist encirclement, the Soviet Union had chosen a path where there was great reliance on the State sector, forced collectivization of agriculture, highly centralized planning with no market relations and the constant struggle against external and internal counter revolutionary attacks.

After the first phase of extensive development, this model began to falter. The Ideological Resolution adopted by the 14th Congress of the CPI(M) in 1992 pointed out some of the distortions and defects of the system in the Soviet Union that resulted in bureaucratic centralism, lack of democracy and the merger of the party and the State and so on. Unlike capitalism, the socialist model in the Soviet Union failed to harness the scientific and technological revolution to revolutionalise the productive forces and to create new avenues for social relations to develop.

The East European countries, which were liberated from fascism, followed the Soviet model and they suffered a greater degree of bureaucratism and alienation of people as a result. China, Vietnam, Korea followed suit. However, China was the first to break out of the Soviet model. By the mid-fifties, Mao Zedong had concluded that China cannot undergo the forced collectivization of agriculture as the Soviet Union had done. From then onwards, China tried to innovate its own path through various ups and downs.

It is by a critical examination of the experiences of socialism in the 20th century that we can arrive at a new and more meaningful concept of socialism at the 21st century. This requires carrying forward some of the original impulses of the October revolution and some of the valuable achievements. At the same time, we have to discard some of the negative aspects and distortions, which manifested in the existing socialism of the 20th century.

The debate on 21st century socialism is ongoing and has not reached finality. This was so, because the socialism in the 21st century will arise not just from theory but also from practice. But we have now some broad contours of what a renovated socialism of the 21st century will look like. Here we can only set out some of them in an outline form.

I. Socialisation of the means of production is a cardinal principle of socialism. This requires that the capitalist forms of ownership of the means of production be replaced by social ownership. In the socialism of the 20th century, basing on the Soviet model, public ownership of the means of production was, by and large, equated with State ownership. State owned and a run enterprise was the main form. This led to the heavy hand of the bureaucracy controlling and running the economy. The workers had no say in the running of the enterprises. The growth of bureaucracy and bureaucratic centralism can be attributed to this. We have now been able to understand this. The experience of the other socialist countries like China, Vietnam and Cuba show that what is required is 'public' ownership and not just State ownership. Public ownership can be of diverse forms and State ownership is just one of those forms. There can be State owned enterprises or a public sector where there is wider shareholding, or collective enterprises which are owned by the workers and employees, or cooperatives. Unlike the highly centralized system, which existed in the Soviet Union, there can be different forms of public ownership and competition amongst them.

II. The existence of commodity production and the market is not the negation of socialism. Unlike in the Soviet Union where small commodity production and retail trade were nationalized, in the period of socialism, commodity exchange and markets should play a role. They should be regulated by the State.

III. Planning: A planned economy is another basic principle of socialism but the nature of planning should not be such as to centralize all economic decision-making and eliminate the market. Further, in order to ensure popular participation in economic decision-making and the running of economic enterprises, planning has to be decentralized.

IV. Socialism and Democracy are not antithetical. On the contrary, democracy is the life blood of socialism. In the capitalist system, democracy becomes 'formal' as the control of the bourgeoisie over the means of production and the institutions of the State leads to restricting democracy and the democratic rights of citizens. In the case of socialism, it cannot develop without the active and popular participation of the people at all levels. Because of the historical circumstances in the Soviet Union, the development of democracy under socialism was curbed. It is necessary to have a political system under socialism, which ensures popular participation. This requires the creation of popular assemblies at different levels, which have powers not only with regard to the administrative sphere but also the economic. A multi-party system under socialism will ensure that there is no scope for a permanent one party rule with all its attendant distortions.

V. The demarcation between the State and the ruling party has to be institutionalized. The socialist State represents the entire people and the party can never be a substitute as it represents only a fraction of the working class and the working people.

Some of the reforms adopted in the socialist countries like China, Vietnam and Cuba have brought about changes in the economic structure and policies which are in line with the renovated concept of socialism. There may be some wrong steps taken in the course of these reforms, but there is no doubt that the changes are essential.

Another area where new thinking and practice with regard to socialism is taking place in Latin America. Since the late 1990s, the Left forces have registered significant advances in Latin America. Today, there are Left-led Governments in Venezuela, Bolivia, Ecuador, Nicaragua and Uruguay. In Brazil and Argentina, there are Centre-Left Governments. Peru has elected President with a progressive agenda. It is in Venezuela and Bolivia that major steps have been taken to move away from the neo-liberal framework and put in place alternative policies. Policies, which strengthen national sovereignty, promote public ownership in the key sectors of the economy and initiate changes for ensuring popular participation and widening of the democratic process.

In Venezuela, which is rich in oil, the State has taken control of key oilfields and reduced the share of the foreign multinationals; the biggest telecom company and the biggest electricity company have been taken over by the State. In the banking sector too, the public sector has been expanded and the control of foreign banks reduced. Venezuela has set-up community councils, which participate in budget making and local planning. They have been given powers to decide on their local administrative and economic matters. Workers' participation in the State enterprises have been ensured. Bolivia has undertaken a major land reform by which twelve million acres of land have been distributed to the landless indigenous people. Bolivia has also taken steps to nationalise its natural resources like natural gas and oil.

In both countries, there are powerful political mobilizations and mass movements to counter the forces, which represent the bourgeois and foreign capital interests. The Movement for Socialism in Bolivia and the Bolivarian revolutionary process in Venezuela are examples.

The movements for socialism in Latin America have debated and put forth their concept of what socialism should be in the 21st century. This is rooted in the history and society of Latin America and has rejected any model to be imported particularly that of the Soviet Union. If they have drawn any experience of building socialism, it is from the Cuban experience.

The contours of the 21st century socialism are just in the process of emerging. The struggles in Latin America show: that it is possible to challenge the globalization-neo-liberal paradigm and work for alternatives; that it is possible to defend national sovereignty and the exercise of democratic power by the people. The success of these efforts will go a long way in projecting socialism as a viable concept - as an alternative to the present crisis-ridden financial capitalism, which is destroying the lives of millions of people around the globe.

(Courtesy : Another List)

Thursday, November 17, 2011

മാര്‍ക്സിന്റെ സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പൊരുത്തം

- ജോസഫ് തോമസ് -

മാര്‍ക്സിയന്‍ ധന തത്വശാസ്ത്രം ശരിയെന്നു് ഇപ്പോള്‍ മുതലാളിത്താനുകൂലികള്‍ പോലും സമ്മതിച്ചു് തുടങ്ങിയിരിക്കുന്നു. എന്നാല്‍ മാര്‍ക്സിന്റെ രാഷ്ട്രീയ വീക്ഷണം ശരിയാണോ എന്ന സംശയം ഉന്നയിക്കുകയാണു് അവര്‍. മാര്‍ക്സിയന്‍ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ ധന തത്വശാസ്ത്ര വിശകലനത്തിന്റെ സ്വാഭാവിക തുടര്‍ച്ചയും വികാസഫലവും മാത്രമായിരുന്നു.

മുന്‍ സോഷ്യലിസ്റ്റു് പരീക്ഷണങ്ങളുടെ പരാജയം മാര്‍ക്സിസത്തിന്റെ കുഴപ്പമല്ല
സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ക്യൂബയിലും മറ്റിടങ്ങളിലും നാളിതു് വരെ സോഷ്യലിസം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കു് അതതു് കാലത്തെ ചുറ്റുപാടുകളുടെ പ്രത്യേകതകളും പരിമിതികളും കാരണം പല പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടു്. മുന്നനുഭവങ്ങളും ഇല്ലായിരുന്നു. അതു് മൂലം വന്നു് ചേര്‍ന്ന ഒട്ടേറെ വ്യതിയാനങ്ങളോടെ മാത്രമേ അവര്‍ക്കു് സോഷ്യലിസ്റ്റു് ലക്ഷ്യങ്ങളുമായി മുന്നേറാനായിട്ടുള്ളു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായുണ്ടായ വ്യതിയാനങ്ങളെ മാര്‍ക്സിസത്തിന്റെ ചെലവില്‍ എഴുതുന്നതു് കൊണ്ടു് ആര്‍ക്കും പ്രത്യേകിച്ചു് ഗുണമൊന്നുമുണ്ടാവില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ കുറേക്കാലം കൂടി മറ്റുള്ളവരേയെന്നപോലെ സ്വയം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.

മാര്‍ക്സിസം പ്രയോഗത്തിലൂടെ തന്നെ പഠിക്കണം
മാര്‍ക്സിനെ ശരിയായി പഠിക്കാനാവശ്യമായതു് ആനുകാലിക മുതലാളിത്തത്തെ അദ്ദേഹം ഉപയോഗിച്ച രീതി ശാസ്ത്രമുപയോഗിച്ചു് ശരിയായി വിശകലനം ചെയ്യുക എന്നതാണു്. അതില്‍ നിന്നു് കിട്ടുന്ന നിഗമനങ്ങള്‍ക്കനുസരിച്ചു് പരിഹാരങ്ങള്‍ കണ്ടെത്തി പ്രയോഗിക്കണം. കാരണം മാര്‍ക്സിസം പ്രയോഗത്തിന്റെ ശാസ്ത്രമാണു്. അല്ലാതെ വരട്ടു് തത്വവാദമല്ല.

മാര്‍ക്സു് പഞ്ഞതു്
എന്നു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവം നടക്കുമെന്നോ (ഇന്നു് ചിലര്‍ അനുമാനിക്കുന്നതു് പോലെ അടുത്ത കാലത്തൊന്നും നടക്കില്ലെന്നോ ഉടന്‍ നടക്കുമെന്നോ) എവിടെ നടക്കുമെന്നോ ഒന്നും മാര്‍ക്സ് ഖണ്ഡിതമായി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു് അദ്ദേഹം പറഞ്ഞതിനെ താഴെ പറയും പ്രകാരം ക്രോഡീകരിക്കാം.

മുതലാളിത്തം ചരക്കുല്പാദനത്തിന്റെ വ്യവസ്ഥ
ചരക്കുല്പാദനത്തിന്റെ വ്യവസ്ഥയാണു് മുതലാളിത്തം. മുതലാളിത്തത്തില്‍ ഉല്പാദനം സാമൂഹ്യമാക്കപ്പെടുന്നു. എങ്കിലും, ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ സ്വകാര്യമായി തുടരുന്നു. മുതലാളിത്തം ഉല്പാദനവും ഉല്പാദന ക്ഷമതയും മൂലധനവും മുമ്പില്ലാത്ത വിധം വളര്‍ത്തും. ലാഭം ഉറപ്പാക്കാനായി ഓരോ ഫാക്ടറിയിലും കൃത്യമായ ആസൂത്രണം സാധിക്കും. മുതലാളിമാര്‍ പരസ്പരം മത്സരിക്കും. വിജയിക്കുന്നവര്‍ മറ്റുള്ളവരെ പിന്തള്ളി മൂലധന കേന്ദ്രീകരണത്തിലൂടെ കുത്തക മുതലാളിമാരായി മാറും. അവര്‍ കമ്പോളം നിയന്ത്രിക്കും. ഭരണ കൂടം അവര്‍ക്കു് വിധേയമായിരിക്കും.

മുതലാളിത്ത പ്രതിസന്ധി
ഈ പ്രക്രിയയില്‍ മുതലാളിത്തം ചാക്രിക പ്രതിസന്ധികളിലൂടെ കടന്നു് പോകേണ്ടി വരും. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അതു് പല പുതിയ മാര്‍ഗ്ഗങ്ങളും കണ്ടെത്തും. പക്ഷെ, ഓരോ പരിഹാരവും പുതിയ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിക്കു് വഴിവെക്കും. പ്രതിസന്ധി ഘട്ടങ്ങള്‍ പല മുതലാളിമാരേയും ദീവാളി കുളിപ്പിക്കും. തൊഴിലാളികളേയും സമൂഹത്തെ പൊതുവേയും പട്ടിണിയിലേയ്ക്കു് തള്ളി വിടും. ഉല്പാദന വര്‍ദ്ധനവു് മൂലം അരാജകത്വം നേരിടുന്ന മുതലാളിത്തത്തെ അദ്ദേഹം ഉപമിച്ചതു് തന്റെ മാന്ത്രിക വിദ്യ കൊണ്ടു് പാതാളത്തില്‍ നിന്നു് ശല്യക്കാരനായ ഭൂതത്തെ ആവാഹിച്ചെടുത്ത മാന്ത്രികനോടാണു്.

തൊഴിലാളി വര്‍ഗ്ഗം പരിഹാരം കാണും
ഈ അരാജകത്വത്തില്‍ നിന്നു് സമൂഹത്തെ രക്ഷിക്കാന്‍ സ്വന്തം താല്‍പര്യത്തില്‍ മുതലാളിത്ത ചൂഷണം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനേ കഴിയൂ. അവരാണു് മൂലധന ചൂഷണത്തെ നേര്‍ക്കു് നേര്‍ നേരിടുന്ന ഏറ്റവും വിപ്ലവകാരിയായ വര്‍ഗ്ഗം. മുതലാളിത്തം തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു, വളര്‍ത്തുന്നു, സംഘടിപ്പിക്കുന്നു, രാഷ്ട്രീയവല്‍ക്കരിക്കുന്നു. തൊഴിലാളിയില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല. ചുരുക്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരെ സൃഷ്ടിച്ചുകൊണ്ടും വളര്‍ത്തിക്കൊണ്ടും സംഘടിപ്പിച്ചുകൊണ്ടും ശാക്തീകരിച്ചുകൊണ്ടുമല്ലാതെ മുതലാളിക്കു് മിച്ച മൂല്യവും ലാഭവും സൃഷ്ടിക്കാനും മൂലധനം വളര്‍ത്താനുമാവില്ല.

സമൂഹത്തിന്റെയാകെ സുസ്ഥിതി ഉറപ്പാക്കപ്പെടും
തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാകട്ടെ, സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗ വ്യത്യാസമോ ചൂഷണമോ വൈരുദ്ധ്യമോ നിലനിന്നാല്‍ അതു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാവില്ല. കാരണം, വീണ്ടും ചൂഷണം നിലനില്‍ക്കും. അതായതു്, അധികാരം പിടിച്ചെടുക്കുന്ന തൊഴിലാളി വര്‍ഗ്ഗം സമൂഹത്തേയാകെ ഏകയോഗ ക്ഷേമത്തിലേയ്ക്കു് നയിച്ചേ തീരൂ. സോഷ്യലിസത്തിന്റേയും അതിന്റെ ഉയര്‍ന്ന ഘട്ടമായ കമ്യൂണിസത്തിന്റേയും മേന്മയ്ക്കുള്ള ഉറപ്പാണതു്. അതല്ലെങ്കില്‍ വര്‍ഗ്ഗ സമരവും ഇന്നു് കാണുന്ന അരാജകത്വവും തുടരുക തന്നെയാണു് ഉണ്ടാവുക.

മുതലാളിത്ത ചൂഷണം
മുതലാളിത്തത്തില്‍ നടക്കുന്ന ഉല്പാദന പ്രക്രിയയുടെ ആഴത്തിലുള്ള വിശകലനത്തിലൂടെ അതിന്റെ സഹജമായ പ്രതിസന്ധിയുടെ കാര്യ കാരണ ബന്ധങ്ങള്‍ അദ്ദേഹം വരച്ചു് കാട്ടി. മുതലാളിത്ത ഉല്പാദന പ്രക്രിയയില്‍ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സമാഹരിക്കുന്ന മൂലധന ഉടമ തൊഴിലാളികളുടെ അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി കൂലി പണമായി കൊടുത്തു് ഉല്പന്നം കയ്യടക്കി കമ്പോളത്തില്‍ വിറ്റു് പണം നേടുകയാണു് നടക്കുന്നതു്. സ്വന്തം ഉപഭോഗത്തിനുള്ള ഉല്പന്നങ്ങളല്ല, വില്പനയ്ക്കുള്ള ചരക്കുകളാണു് മുതലാളിത്തത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട മൂല്യവും കൂലിയായി കൊടുത്ത പണത്തിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസം മിച്ചമൂല്യമാണെന്നും അതു് മുതലാളി കൈക്കലാക്കുകയാണെന്നും അതാണു് മുതലാളിയുടെ ലാഭത്തിന്നടിസ്ഥാനമെന്നും അദ്ദേഹം കണ്ടെത്തി.

മുതലാളിത്ത പ്രതിസന്ധിയുടെ കാരണം
ഈ ഉല്പാദന പ്രക്രിയയില്‍ പങ്കാളികളാകുന്നതില്‍ അദ്ധ്വാന ശേഷി മാത്രമാണു് അധികമായി പുതിയ മൂല്യം സൃഷ്ടിക്കുന്നതിനു് കഴിവുള്ള സജീവ ഘടകമെന്നും മറ്റുള്ള ഉല്പാദനോപാധികളും ഉപകരണങ്ങളും തനതു് മൂല്യം സംഭാവന ചെയ്യുക മാത്രമേ ചെയ്യുന്നുള്ളു എന്നു് അദ്ദേഹം നിരീക്ഷിച്ചു. സാമൂഹ്യമായ ഉല്പാദന പ്രക്രിയയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ മൂല്യം മുഴുവന്‍ സമൂഹത്തിനും അവകാശപ്പെട്ടതാണു്.മിച്ചമൂല്യം കയ്യടക്കുന്നതിലൂടെ സമൂഹത്തിലേക്കു് വിതരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യം തിരിച്ചെടുക്കപ്പെടുന്നതിനാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കു് മുഴുവന്‍ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടാതാകും എന്നു് അദ്ദേഹം തന്റെ വിശകലനത്തിലൂടെ വരച്ചു് കാട്ടി. അങ്ങിനെ കമ്പോളത്തില്‍ സൃഷ്ടിക്കപ്പെടുന്ന അമിതോല്പാദനമാണു് മുതലാളിത്ത കുഴപ്പത്തിന്റെ കാരണം. ആവശ്യക്കാരുള്ളപ്പോഴും ഉല്പാദിപ്പിക്കുന്ന ചരക്കുകള്‍ മുഴുവന്‍ ഉപഭോഗം ചെയ്യാന്‍ ആവശ്യക്കാരുടെ വാങ്ങല്‍ കഴിവു് ഇടിയുന്നതു് മൂലം കഴിയുന്നില്ല. അതു് സമൂഹത്തില്‍ ഇടയ്ക്കിടെ അരാജകത്വം സൃഷ്ടിക്കും. പല മേഖലകളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുമ്പോള്‍ രാജ്യമാകെ കുഴപ്പത്തിലാകും. പല രാജ്യങ്ങളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുന്ന പൊതു കുഴപ്പം ലോകമാകെ അരാജകത്വം സൃഷ്ടിക്കും.

മുതലാളിത്ത കമ്പോളത്തിലെ അരാജകത്വം നീക്കിയാല്‍ സോഷ്യലിസം
ലാഭം ഉയര്‍ത്താനായി ഓരോ ഉല്പാദകനും കൃത്യമായ ആസൂത്രണം നടത്തും. പക്ഷെ, കമ്പോളത്തില്‍ മൊത്തത്തില്‍ ആസൂത്രണം നടപ്പാക്കിയാല്‍ മുതലാളിത്തത്തിന്റെ ലാഭം എന്നതു് കടങ്കഥയാകും എന്നാണു് അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അര്‍ത്ഥം. അതായതു് സോഷ്യലിസമെന്നതു് മുതലാളിത്തത്തിലെ സാമൂഹ്യ ഉല്പാദനത്തോടും ഓരോ ഫാക്ടറിയിലേയും ആസൂത്രണത്തോടുമൊപ്പം മൊത്തം കമ്പോളത്തിലെ ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യപ്പെടുന്ന വ്യവസ്ഥിതിയാണെന്നാണു് അദ്ദേഹം വിഭാവനം ചെയ്തതു്. അതിലേയ്ക്കാണു് സമൂഹം നീങ്ങുന്നതു്. ആദ്യ ഘട്ടത്തില്‍, മൊത്തം കമ്പോളാസൂത്രണമെന്നാല്‍ ഉല്പാദനത്തിനു് പ്രോത്സാഹനവും നിയന്ത്രണവും വേണ്ടിവരും. ഉപഭോഗത്തിനും നിയന്ത്രണങ്ങളും പ്രോത്സാഹനവും വേണ്ടി വരും. പക്ഷെ, ആസൂത്രണം സമൂഹ നിയന്ത്രണത്തിലാകുമ്പോള്‍ അവിടെ പീഢനമോ സ്വാതന്ത്ര്യ നിഷേധമോ ഉണ്ടാകാതെ സമൂഹ നന്മ ലക്ഷ്യമാക്കി ബഹുഭൂരിപക്ഷത്തിന്റേയും അറിവോടെ, ബോധ്യത്തോടെ, സമ്മതത്തോടെ നടത്താന്‍ കഴിയും. ക്രമേണ ഉല്പാദന ശക്തികള്‍ ശരിയായ സന്തുലിതാവസ്ഥയിലെത്തുകയും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റപ്പെടുകയും ചെയ്യും.

മുതലാളിത്തത്തില്‍ പ്രതിസന്ധിക്കു് പരിഹാരമില്ല, തകര്‍ച്ച നീട്ടിവെയ്ക്കപ്പെടുക മാത്രമാണു്
മുതലാളിത്തം അതിന്റെ വികാസ പരിണാമങ്ങളില്‍ യന്ത്രവല്‍ക്കരണം, വിദേശ കമ്പോളം, കോളനികള്‍, യുദ്ധങ്ങള്‍, കടക്കെണി, ധന മൂലധന വ്യവസ്ഥ, കൃത്രിമ സജീവത സൃഷ്ടിക്കാനുതകുന്ന സമാന്തര സമ്പദ്ഘടന തുടങ്ങി പലതും ഉപയോഗിച്ചു. ഓരോന്നും താല്കാലികമായി പ്രതിസന്ധിയില്‍ നിന്നു് കരകയാറാനുപകരിച്ചു. പക്ഷെ, പ്രതിസന്ധി ആ വ്യവസ്ഥയെ വിടാതെ പിന്തുടരുക തന്നെയാണു്.

മുതലാളിത്തം ഉല്പാദനക്കഴിവുയര്‍ത്തി
എന്നാല്‍ അതു് ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉയര്‍ത്തുന്നതില്‍ വലിയ മുന്നേറ്റമാണു് ഉണ്ടാക്കിയിട്ടുള്ളതു്. ശാസ്ത്ര സാങ്കേതിക വളര്‍ച്ച ആവോളം അതു് പ്രോത്സാഹിപ്പിച്ചു. ഓരോ മുതലാളിയും ലാഭം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളിയുടെ ഉല്പാദന ക്ഷമത ഉയര്‍ത്താനും തൊഴിലാളികളുടെ എണ്ണം കുറച്ചു് കൂലികുറയ്ക്കാനും വേണ്ടി യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തി. പക്ഷെ, അതു് മൊത്തം വ്യവസ്ഥയില്‍ തൊഴില്‍ കുറയുന്നതിനും മിച്ചമൂല്യം കുറയുന്നതിലൂടെ ലാഭം ഇടിയുന്നതിനും ഇടവരുത്തിപ്പോന്നു. പക്ഷെ, ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഓരോ മുതലാളിമാരുടേയും താല്പര്യം അവര്‍ തമ്മിലുള്ള പരസ്പര മത്സരത്തിനും അതില്‍ ജയിക്കാനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വമ്പിച്ച വികാസത്തിനും വഴിയൊരുക്കി. ഏതു് പുതിയ സാങ്കേതിക വിദ്യുയും ആദ്യം ഉപയോഗിക്കുന്നവര്‍ക്കു് അതുപയോഗിക്കാത്തവരേക്കാള്‍ മേല്‍ക്കൈ നേടാനായി.

നേട്ടം ഉപയോഗിക്കാനാവുന്നില്ല
ഓരോ ഉല്പാദനശാലയിലും കൃത്യമായ ആസൂത്രണം നടത്തി. ഓരോരുത്തരുടേയും ലാഭം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രിതമായി നടപ്പാക്കി. ലോകമാകെ ക്ഷേമൈശ്വര്യങ്ങള്‍ പുലര്‍ത്താനാവശ്യമായതിലും കൂടുതല്‍ ഉല്പാദനക്കഴിവു് മുതലാളിത്തം നേടിയെടുത്തു. പക്ഷെ, ലാഭേച്ഛമൂലം അതുപയോഗപ്പെടുത്താന്‍ സമൂഹത്തെ അതു് അനുവദിക്കുന്നില്ല. ഉല്പാദനം തികച്ചും സാമൂഹ്യമായിക്കഴിഞ്ഞു. ചുരുക്കം ചില തുരുത്തുകള്‍ മാത്രമാണു് പൊതു കമ്പോളത്തിന്റെ ഭാഗമാകാന്‍ ബാക്കിയുണ്ടാവുക. സ്വായത്തമാക്കല്‍, പക്ഷെ, ഇന്നും സ്വകാര്യമായി തുടരുന്നു. ഉല്പാദനം പോലെ തന്നെ ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ ഇനിയങ്ങോട്ടു് സാമൂഹ്യമായാല്‍ മുതലാളിത്തം സൃഷ്ടിച്ച നേട്ടങ്ങള്‍ സമൂഹത്തിനു് അനുഭവ വേദ്യമാക്കാം. പ്രതിസന്ധിയും ഒഴിവാക്കാം. മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യുക മാത്രമേ വേണ്ടൂ. അതാകട്ടെ, സോഷ്യലിസമാണു്. മുതലാളിത്തം അതു് നടപ്പാക്കില്ല.

മൊത്തം ആസൂത്രണത്തിനുള്ള പശ്ചാത്തലും ഒരുക്കപ്പെട്ടിരിക്കുന്നു
മൊത്തം കമ്പോളത്തിലും അസൂത്രണം സാധിക്കാനുള്ള പശ്ചാത്തലം മുതലാളിത്തം സൃഷ്ടിച്ചു് കഴിഞ്ഞിട്ടുണ്ടു്. വിവര സാങ്കേതിക വിദ്യയുടെ സംഭാവനയായ വിവര ശൃംഘലയില്‍ ഏതു് തലത്തിലും (രാഷ്ട്രമോ ഭൂഖണ്ഡമോ ആഗോളമോ ഏതും) ആസൂത്രണം സാധ്യമായിരിക്കുന്നു. മാത്രമല്ല, ഏതു് കുശിനിക്കാരനും ഭരണ ചക്രം തിരിക്കാനാവും വിധം വിവര സാങ്കേതിക വിദ്യയുടെ വികാസം ഭരണ പ്രക്രിയകള്‍ ലളിതമാക്കി. പക്ഷെ, മുതലാളിത്തം അതു് നടപ്പാക്കില്ല. നടപ്പാക്കിയാല്‍ ലാഭം നിലയ്ക്കും.

ഇന്നു് ലാഭം മാത്രം ആസൂത്രണം ചെയ്യപ്പെടുന്നു
അവര്‍ ഓരോ മുതലാളിയുടേയും ലാഭം ആസൂത്രണം ചെയ്യാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ലാഭവും നഷ്ടവും തിരിച്ചറിയുന്നു. ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരുകളില്‍ നിന്നു് ഇളവു് നേടുന്നു. സര്‍ക്കാരില്‍ നിന്നു് പ്രകൃതി വിഭവങ്ങളും പൊതു സ്വത്തും ചുളു വിലയ്ക്കു് വാങ്ങി കമ്പോള വില കാട്ടി കണക്കില്‍ ലാഭം കാട്ടുന്നു. അതിലൂടെ ഓഹരി കമ്പോളത്തില്‍ ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി വില ഇടിയാതെ പിടിച്ചു് നിര്‍ത്തുന്നു. സമൂഹത്തിനാവശ്യമായ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല.തൊഴിലും വര്‍ദ്ധിപ്പിക്കുന്നില്ല. ഇതാണു് ഇന്നു് കേള്‍ക്കുന്ന തൊഴില്‍ രഹിത വളര്‍ച്ച.

തൊഴില്‍ വര്‍ദ്ധിക്കാതെ മിച്ചമൂല്യം വര്‍ദ്ധിക്കില്ല
തൊഴില്‍ വര്‍ദ്ധിക്കുന്നില്ല എന്നതിനു് മറ്റൊരു പ്രത്യാഘാതം കൂടിയുണ്ടു്. മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല. കാരണം, മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളികളുടെ അദ്ധ്വാന ശേഷിയാണു്. മറിച്ചു് മേല്പറഞ്ഞ ആസ്തി കയ്യടക്കലിലൂടെ കണക്കില്‍ കാണിച്ച ലാഭം മറ്റെവിടെയോ നഷ്ടമായി മാറിയതാണു്. അതായതു് മുതലാളിമാര്‍ തമ്മിലോ മുതലാളിയും ബഹുജനങ്ങളും തമ്മിലോ ഉള്ള മത്സരത്തിലൂടെ അവരുടെ സ്വത്തു് കയ്യടിക്കിയതാണു്. ഇതിലൂടെ വ്യവസ്ഥിതി ഭദ്രമെന്നു് വിചാരിക്കുന്നതു് മൌഢ്യമാണു്. പ്രാകൃത മൂലധന സഞ്ചയമെന്നു് മാര്‍ക്സ് നിരീക്ഷിച്ച ആദ്യ കാല പ്രവണതയായ കൊള്ളയിലൂടെ മാത്രമാണു് ഇന്നു് മുതലാളിത്തം പിടിച്ചു് നില്കുന്നതു്. പൊതു മുതല്‍ കവര്‍ന്നെടുക്കുക എന്നതോ ധൂര്‍ത്തടിക്കുകയെന്നതോ ഒരു വ്യവസ്ഥിതിയുടെ, ഇവടെ മുതലാളിത്തത്തിന്റെ, മേന്മ തെളിയിക്കുന്നില്ല.

പ്രതിസന്ധി ആഴമേറിയതാകുന്നു
തൊഴില്‍ രഹിത വളര്‍ച്ച പ്രതിസന്ധിയുടെ ആഴം കൂട്ടുക മാത്രമാണു് ചെയ്യുന്നതു്. വലിയൊരു പുതിയ പ്രതിസന്ധിയിലൂടെയാണു് ധനമൂലധനം നയിക്കുന്ന ആധുനിക മുതലാളിത്തം കടന്നു പോകുന്നതു്. പൊതുമുതല്‍ കവര്‍ന്നെടുത്തും കൈക്കലാക്കിയും ആസ്തി വര്‍ദ്ധിപ്പിച്ചു് ലാഭം കാട്ടുന്നതു് ഓരോ മുതലാളിയുടേയും ലാഭമേ ആകുന്നുള്ളു. അങ്ങിനെ ചെയ്യുന്നതിലൂടെ വര്‍ദ്ധിക്കുന്ന മൂലധനത്തിനനുസരിച്ചു് യഥാര്‍ത്ത ലാഭം (മിച്ചമൂല്യമാണു് യഥാര്‍ത്ഥ ലാഭത്തിനടിസ്ഥാനം എന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഓര്‍ക്കുക) ഉണ്ടാകുന്നില്ല. കൊള്ളയിലൂടെ ആസ്തി നേടി ഓരോരുത്തരുടേയും കണക്കില്‍ ലാഭം കാട്ടി ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തുമ്പോഴും മറ്റെവിടെയെങ്കിലും നഷ്ടം രേഖപ്പെടുത്തുന്നുണ്ടാവും. ഒന്നുകില്‍ വേറെരു മൂലധന ഉടമ, അല്ലെങ്കില്‍ പൊതു സ്വത്തു്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവു്, അല്ലെങ്കില്‍ ജനങ്ങള്‍ പൊതുവെ നഷ്ടം സഹിക്കേണ്ടി വരും. അതു് ജനങ്ങളുടെ പാപ്പരീകരണമാണു്. അവരുടെ ദുരിതം കൂടുകയാണു്.

പുതിയൊരു തുടര്‍ പ്രതിസന്ധി മറച്ചു് പിടിക്കപ്പെട്ടിരിക്കുന്നു
മാത്രമല്ല, അതു് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടു്. അതു് വളരെ ഗൌരവമേറിയ പൊതു മുതലാളിത്ത പ്രതിസന്ധിയാണു്. മാര്‍ക്സിന്റെ കാലത്തു് ഇല്ലാതിരുന്ന ഒന്നാണിതു്. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭമാണു് ലാഭനിരക്കു്. കമ്പോളം വികസിക്കുന്നില്ല. ലാഭം കുറയുന്നു. ആസ്തി കൊള്ള ചെയ്തു് ഓരോ മുതലാളിയും കണക്കില്‍ ലാഭം കാട്ടുന്നു. യഥാര്‍ത്ഥ മൊത്തം ലാഭത്തില്‍ വര്‍ദ്ധനവില്ല. കൊള്ളചെയ്തും കള്ളക്കണക്കെഴുതിയും കാട്ടിയ മൂലധനമാകട്ടെ, പലമടങ്ങു് ഉയരുന്നു. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭം താഴേയ്ക്കു് ക്രമാനുഗതിമായി ഇടിയുന്നു.

ഈ പ്രവണത മറച്ചു് പിടിക്കപ്പെട്ടിരിക്കുകയാണു്. ഓഹരി കമ്പോളത്തില്‍ കൃത്രിമമായി ഉണ്ടാക്കുന്ന മുന്നേറ്റങ്ങളിലൂടെ ഈ പ്രതിസന്ധി ഓഹരി ഉടമകളെ അറിയിക്കാതിരിക്കാന്‍ നോക്കുന്നു. ഓഹരി ഉടമകളെ വിഡ്ഡികളാക്കുകയാണു്. അതു് തുടരാനായി കൂടുതല്‍ പൊതു മുതല്‍ കൈമാറ്റവും നികുതി ഇളവും പുനരുജ്ജീവന പാക്കേജും ഇന്ത്യയിലെ UID പോലുള്ള പദ്ധതികളും ഭരണ കൂടം നടപ്പിലാക്കുന്നു. ഇതേ കാര്യത്തിനായി ഭരണ കൂടങ്ങള്‍ തമ്മിലുള്ള സഹകരണമാണു് ഇന്തോ-അമേരിക്കന്‍ ആണവ കരാറിലൂടെയും സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും മറ്റും നാം കാണുന്നതു്. ഇതിനു് കൂട്ടു് നില്കാന്‍ മുതലാളിത്ത ഭരണ കൂടങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘട്ടനവും അവയുടെ നിര്‍ദ്ധാരണത്തിലൂടെ മാറ്റവുമാണു് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അന്തസത്ത
ചുരുക്കത്തില്‍ മാര്‍ക്സ് പ്രവചിച്ച രാഷ്ട്രീയ പ്രതിസന്ധി മാറ്റി വെയ്ക്കാന്‍, മുന്നോട്ടു് തള്ളി നീക്കാന്‍ മുതലാളിത്തം ശ്രമിക്കുകയും അതില്‍ വിജയിക്കുകയുമാണു് ഇതു് വരെയുണ്ടായതു്. വൈരുദ്ധ്യം പരിഹരിക്കാന്‍ മുതലാളിത്തത്തിനു് ഒരിക്കലും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. വൈരുദ്ധ്യങ്ങളേക്കുറിച്ചുള്ള മാര്‍ക്സിയന്‍ ദര്‍ശനം എതിര്‍ ശക്തികളിലൊന്നിന്റെ നിഷ്ക്രിയതയല്ല വിഭാവനം ചെയ്യുന്നതു്. രണ്ടു് ശക്തികളും വളരുകയും വികസിക്കുകയുമാണു്. തൊഴിലാളിവര്‍ഗ്ഗം കൂലിക്കൂടുതലിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നു. അവരുടെ ഏതു് നേട്ടവും ലാഭത്തില്‍ ഇടിവുണ്ടാക്കുന്നു. വിലക്കയറ്റത്തിലൂടെയും പണപ്പെരുപ്പത്തിലൂടെയും യന്ത്രവല്‍ക്കരണം വഴിയും മുതലാളി അതു് തിരിച്ചു് പിടിക്കുന്നു. അതായതു് തൊഴിലാളികളുടെ നേട്ടം താല്കാലികം മാത്രമാണു്. ഈ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സമരം താല്‍ക്കാലിക നേട്ടങ്ങളും താല്കാലിക തിരിച്ചടികളും രണ്ടു് കൂട്ടര്‍ക്കും ഉണ്ടാക്കുന്നുണ്ടു്.

വര്‍ഗ്ഗസമരം രൂക്ഷമാകുക തന്നെയാണു്
സോഷ്യലിസ്റ്റു് വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തോടെ സാമ്രാജ്യത്വവും പല രീതികളില്‍ സോഷ്യലിസ്റ്റു് ചേരി എടുക്കുന്ന നിലപാടുകളോടു് സജീവമായി പ്രതികരിക്കുന്നുണ്ടു്. ലോകബാങ്കും ഐഎംഎഫും തുടങ്ങിയ ബ്രെറ്റന്‍വുഡ് സ്ഥാപനങ്ങളുപയോഗിച്ചുള്ള കടക്കെണിയിലൂടെയുള്ള ചൂഷണവും തുടര്‍ന്നു് വിവര സാങ്കേതിക വിദ്യയും സേവന മേഖലയും ഉപയോഗിച്ചുള്ള മേല്‍ക്കൈയും അതുപയോഗിച്ചു് സോവിയറ്റു് യൂണിയനെ തകര്‍ക്കാന്‍ കഴിഞ്ഞതും തുടര്‍ന്നു് നവ ഉദാരവല്‍ക്കരണം വഴി ആഗോള ധന മൂലധന കൊള്ള സാധ്യമായതും പല പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്തതിന്റെ ചരിത്രമാണു്. പ്രതിസന്ധികള്‍ തുടരെ ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ടു്. അവര്‍ താല്കാലിക വിജയങ്ങള്‍ കൊയ്യുകയും ചെയ്തിട്ടുണ്ടു്. പക്ഷെ, ഓരോ മുന്നേറ്റവും പ്രതിസന്ധി കൂടുതല്‍ ആഴത്തിലുള്ളതാക്കുക മാത്രമാണു് ചെയ്തതു്. ഇവിടെ മുതലാളിത്ത തകര്‍ച്ചയുടെ അനിവാര്യത എന്നു് പറയുന്നതു്, തൊഴിലാളി വര്‍ഗ്ഗം മേല്‍ക്കൈ നേടുകയല്ലാതെ മറ്റു് മറുവഴികളില്ലാത്ത വിധം മുതലാളിത്ത പ്രതിസന്ധി ഭീമാകാരം പൂണ്ടു് വളരുന്നു എന്നതാണു്.

പ്രതിസന്ധി മറയ്ക്കാന്‍ സമാന്തര സമ്പദ്ഘടനയ്ക്കും കഴിയുന്നില്ല
മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ തെറ്റെന്നു് തെളിയിക്കാനും മുതലാളിത്തം സജീവവും സക്രിയവുമാണെന്നു് കാണിക്കാനും വേണ്ടി മുതലാളിത്തം സൃഷ്ടിച്ച കൃത്രിമ മുതലാളിത്ത വളര്‍ച്ച വെറും കുമിളകള്‍ മാത്രമാണു്. ഏതു് സമയത്തും തകര്‍ന്നടിയാം. വിവര സാങ്കേതിക വിദ്യ, അതു് സാദ്ധ്യമാക്കിയ അദൃശ്യാസ്തികളുടേയും (Intangible assets), ധനകാര്യ മേഖലയിലെ ധന ഉരുപ്പടികളുടേയും (Derivatives) ഓഹരികളുടേയും ആവര്‍ത്തിച്ചുള്ള വില്പന തുടങ്ങിയവയിലൂടെ സൃഷ്ടിച്ച സമാന്തര സമ്പദ്ഘടനയും (Virtual Economy) യഥാര്‍ത്ത മിച്ച മൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. അവ യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് വിഭവം ചോര്‍ത്തുകയും അതിനെ കൂടുതല്‍ കൂടുതല്‍ പാപ്പരീകരിക്കുകയും മാത്രമാണു് ചെയ്യുന്നതു്. ഈ പ്രതിസന്ധി ഇന്നു് നടക്കുന്ന പ്രാകൃത മൂലധന സമാഹരണത്തിലൂടെ മറച്ചു് പിടിക്കപ്പെടുക മാത്രമാണു് ചെയ്യുന്നതു്. ഈ കളവും തട്ടിപ്പും എല്ലാ കാലവും തുടരാനാവില്ല. പരിധി എത്തിക്കൊണ്ടിരിക്കുന്നു. മുതലാളിത്ത കമ്പോളത്തിന്റെ പതനം ആസന്നമായിരിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇടപെടല്‍ അടിയന്തിരമായിരിക്കുന്നു
ഓഹരി ഉടമകള്‍ എന്നു് ഇക്കാര്യം തിരിച്ചറിയുന്നോ അന്നു് ഓഹരി കമ്പോളം തകരുകയായിരിക്കും ഫലം. തുടര്‍ന്നു് തൊഴിലാളികള്‍ മേല്‍ക്കൈ എടുത്തു് സംരംഭകരാകുകയല്ലാതെ ഇനിയൊരു മുതലാളിത്ത കരകയറ്റം ഉണ്ടായിട്ടു് വേണം സമരമെന്നു് പറഞ്ഞിരിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയാതെ വരും. അങ്ങിനെയിരുന്നാല്‍ ഫലം പട്ടിണിയാണു്. ബദല്‍ സാമ്പത്തിക പ്രവര്‍ത്തനത്തിനു് സംരംഭകരായി മാറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുക എന്നതു് മാത്രമാണു് തൊഴിലാളി വര്‍ഗ്ഗത്തിനു് കരണീയമായിട്ടുള്ളതു്. സ്വാഭാവികമായും രാഷ്ട്രീയാധികാര ഘടനയും തൊഴിലാളി വര്‍ഗ്ഗം ഏറ്റെടുക്കേണ്ടിവരും. എങ്കില്‍ മാത്രമേ ഉല്പാദനവും വിതരണവും ഉപഭോഗവും മാത്രമല്ല, സമൂഹത്തേയാകെ പുതിയ രീതിയില്‍ പുനസംഘടിപ്പിക്കാനാവൂ.ഇതാണു് മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുടെ കാതല്‍. ഇതാണു് അനിവാര്യത.

കൊള്ള മുതലാളിത്തം
പൊതു മുതല്‍ തട്ടിയെടുത്തു് ലാഭം കാട്ടുന്നതില്‍ ഒരു മിടുക്കും മുതലാളിത്തത്തിനു് അവകാശപ്പെടാനില്ല. മുതലാളിത്തത്തിന്റെ തനതു് മേന്മയെന്നു് പറയപ്പെട്ടിരുന്നതു് സംരംഭകത്വമായിരുന്നു. അതാണു് ലാഭം സൃഷ്ടിക്കുന്നതെന്നാണു് മുതലാളിത്തം മേനി നടിക്കുന്നതു്. മാര്‍ക്സാകട്ടെ, മിച്ചമൂല്യത്തിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ മൂല്യവും അയാളുടെ അദ്ധ്വാന ശേഷിക്കു് നല്‍കുന്ന കൂലിയും തമ്മിലുള്ള വ്യത്യാസമാണെന്നു് സമര്‍ത്ഥിച്ചു. അതില്ലെങ്കില്‍ പിന്നെ ഉണ്ടാകുന്നതു് മത്സരത്തിലൂടെ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആയിരിക്കും. അതായതു്, മിച്ചമൂല്യമില്ലെങ്കില്‍ പിന്നെ, മുതലാളിത്ത സമൂഹത്തില്‍ ലാഭം ഉണ്ടാകുന്നില്ല. മിച്ചമൂല്യമെന്നാല്‍ തൊഴിലാളി ചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ചൂഷണമില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് മാര്‍ക്സ് നിരീക്ഷിച്ചതു് അതു് കൊണ്ടാണു്. ഇന്നു്, അതിനു് ഒരു തിരുത്തല്‍ ആവശ്യമായിരിക്കുന്നു. മുതലാളിത്തത്തിന്റെ ആദ്യ ഘട്ടത്തില്‍ ആദ്യ മൂലധന സമാഹരണം കൊള്ളയിലൂടെ നടന്നതായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതാണു്, പ്രാകൃത മൂലധന സമാഹരണം. ഇന്നു്, ചൂഷണവും തുടര്‍ച്ചയായ കൊള്ളയും കൂടാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് വന്നിരിക്കുന്നു.

മുതലാളിത്തം സംരംഭകത്വം കാണിക്കാതായി
സംരംഭകത്വം മുതലാളിത്തത്തിന്റെ ആദ്യ കാലത്തു് പ്രകടിപ്പിച്ചിരുന്നു. ഇന്നു് ഏതെങ്കിലും സംരംഭം തുടങ്ങുമ്പോള്‍ ആരെങ്കിലും അതു് പ്രകടിപ്പിക്കുന്നുണ്ടാവാം. ഒരിക്കല്‍ സംരംഭം നടന്നു് തുടങ്ങിയാല്‍ മൂലധന ഉടമകളുടെ പങ്കും സംരംഭകത്വവുമൊന്നും പിന്നെ കാണാനാവില്ല. ആരെങ്കിലും സംരംഭകത്വം കാണിക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ തന്നെയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഏതു് സംരംഭമെടുത്തു് പരിശോധിച്ചാലും അതിന്റെ നടത്തിപ്പു് തൊഴിലാളികളിലാണു് അര്‍പ്പിതമായിട്ടുള്ളതു്. അവര്‍ക്കു് കൂടുതല്‍ കൂലി കൊടുക്കുന്നുണ്ടാവാം. പക്ഷെ, കൂലിത്തൊഴില്ലാതാകുന്നില്ല. അവിടെയും ചൂഷണം, കൂലിയടിമത്തം തന്നെയാണു് നടക്കുന്നതു്. അതായതു് മൂലധന ഉടമകളെന്ന നിലയില്‍ ഓഹരി ഉടമകളോ കമ്പനി ഉടമകളോ സമൂഹത്തിനു് ഗുണകരമായ യാതൊരു കര്‍മ്മവും ചെയ്യുന്നില്ല. ഇതിനെയാണു് മാര്‍ക്സ് പിടിച്ചെടുക്കലിനു് പാകമായ മൂലധന കേന്ദ്രീകരണം എന്നു് വിശേഷിപ്പിച്ചതു്. ഈ കുത്തക മൂലധനം (ഇന്നു് ധന മൂലധനം) കൊണ്ടു് നടത്തപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും അതതു് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ കൈവശം തുടരുകയും അവയ്ക്കു് മേല്‍ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്നതിനു് തയ്യാറായിരിക്കുന്നു. ഇതാണു് സോഷ്യലിസ്റ്റു് പരിവര്‍ത്തനം. ചെറുകിട സ്വത്തുടമസ്തത തുടരുകയും അവര്‍‌ക്കു് ആവശ്യമായത്ര ഉല്പാദനോപാധികള്‍ നല്‍കി ഉല്പാദനനം വര്‍ദ്ധിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണു് സോഷ്യലിസത്തില്‍ നടക്കുക.

തൊഴിലാളികള്‍ സംരംഭകരാകണം
ഉല്പാദനം ഇനിയും ഉയര്‍ത്തേണ്ട സോഷ്യലിസ്റ്റു് ഘട്ടത്തില്‍ സ്വാഭാവികമായും വ്യക്തികളുടേയും കൂട്ടായ്മകളുടേയും സംരംഭകത്വം പരമാവധി ഉപയോഗിക്കപ്പെടണം. യഥാര്‍ത്ഥത്തില്‍ മുതലാളിത്തം പ്രദര്‍ശിപ്പിച്ച ലാഭത്തിനു് വേണ്ടിയെന്നു് പറയപ്പെട്ട സംരംഭകത്വം സ്വന്തം ജീവിതത്തിനും സമൂഹത്തിനും വേണ്ടി എല്ലാക്കാലത്തും പണിയെടുക്കുന്നവര്‍ കാണിച്ചിട്ടുള്ളതാണു്. കൃഷിക്കാരനും ചെറുകിട ഉല്പാദകനുമെല്ലാം അതാണു് ഇന്നും കാട്ടുന്നതു്. അതു് തുടരുക മാത്രമല്ല, വികസിപ്പിക്കുകയാണു് സോഷ്യലിസത്തില്‍ നടക്കുക. ഇന്നത്തെ കൂലിയടിമകളായ തൊഴിലാളികളെല്ലാം ക്രമേണ സംരംഭകരായി മാറ്റപ്പെടും. അതാണു് സോഷ്യലിസം. മുതലാളിയില്ലെങ്കില്‍ തൊഴിലാളി ഉണ്ടാകാനാവില്ല. അപ്പോള്‍ ഇന്നത്തെ തൊഴിലാളിയുടെ ഭാവി രൂപം സംരംഭകനാകാനേ കഴിയൂ.

യഥാര്‍ത്ഥ ഉടമസ്തത
അതിനുള്ള പശ്ചാത്തലവും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്വത്തുടമസ്ഥതയ്ത്തു് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടതു്. ഉല്പാദനോപാധികളിലും ഉല്പാദനോപകരണങ്ങളിലും ഉണ്ടായതു് പോലെ മുതലാളിത്തം അറിവിന്റെ മേലും സ്വത്തവകാശം സ്ഥാപിച്ചു് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് എന്നതിനെതിരേയാണു് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ മുതലാളി സ്വന്തമെന്നു് അവകാശപ്പെട്ട സോഫ്റ്റ്‌വെയര്‍ സ്വത്തു് പിടിച്ചെടുക്കാതെ, നാളതു് വരെ പൊതു ഉടമസ്ഥതയില്‍ നിലനിന്നിരുന്ന സോഫ്റ്റ്‌വെയറുകള്‍, മുതലാളി ഉപയോഗിച്ചതു് പോലെ തന്നെ, എടുത്തുപയോഗിച്ചു് സ്വന്തമായി സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചു് തുടങ്ങി. അതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ഇവിടെ അതെടുത്തു് ആര്‍ക്കും പഠിക്കാം പകര്‍ത്താം ഉപയോഗിക്കാം വികസിപ്പിക്കാം കൈമാറാം വില്കാം. ബൌദ്ധിക സ്വത്തിന്റെ ഉടമസ്ഥതയാണു് കാര്യം. ഉടമസ്ഥാവകാശമല്ല പ്രധാനം എന്നു് തെളിയിച്ചു.

സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.

ഉടമസ്ഥാവകാശമല്ല, ഉടമസ്ഥാതയാണു് പ്രധാനം
ഉടമസ്ഥാവകാശം കയ്യേറ്റമാണു്. ആക്രമണമാണു്. സ്വാഭാവികമല്ല. മറിച്ചു് ഉടമസ്ഥത സ്വാഭാവികമാണു്. അറിവിന്റെ ഉടമസ്ഥനു് മാത്രമേ (അറിവു് സ്വായത്തമാക്കിയവനു് മാത്രമേ) അതുപയോഗിക്കാനാവൂ. അറിവിന്റെ ഉടമസ്ഥാവകാശം സ്വയം മൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു് ഉടമസ്ഥത ഉള്ളയാള്‍ക്കു് സ്വയം മൂല്യം സൃഷ്ടിക്കാം. ഇതു് സ്വത്തിന്റെ ഇതര രൂപങ്ങള്‍ക്കും ബാധകമാണു്. അങ്ങിനെ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സ്വന്തമായുള്ളതു് ഉപയോഗിച്ചു് ഉല്പാദനം നടത്തുന്നവനാണു് സംരംഭകന്‍. സ്വത്തവകാശം സമൂഹത്തിനാണു്. വ്യക്തികള്‍ക്കല്ല. വ്യക്തികള്‍ക്കു് ഉടമസ്ഥതയാണു്. ഉപയോഗിക്കുവോളം. ഇത്തരം ഒരു ഉല്പാദന ബന്ധം സോഷ്യലിസത്തില്‍ ഉരുത്തിരിയുന്നതോടെയാണു് തൊഴിലാളികള്‍ സംരംഭകരായി മാറ്റപ്പെടുക. ഇതില്‍ ജനാധിപത്യത്തിന്റെ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന നിയമം ബാധകമാകും. ഒരാള്‍ക്കു് ഉപയോഗിക്കാനാവുന്നതിനേക്കാള്‍ കൂടുതള്‍ ഉല്പാദനോപാധികളോ ഉല്പാദനോപകരണങ്ങളോ അയാള്‍ക്കാവശ്യമില്ല. എത്ര അധികം ഉപയോഗിക്കുന്നവോ അത്രമാത്രം സമൂഹം അനുവദിക്കും. കാരണം, സമൂഹ താല്പര്യം ഉല്പാദനം ആവശ്യത്തിനു് ഉയര്‍ത്തുക എന്നതു് തന്നെയാണു്.

അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.

മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു.

ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ.

പുതിയ സമൂഹത്തില്‍ സ്വകാര്യമാക്കലിന്റെ മാനദണ്ഡം
അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരാല്‍ കഴിയുന്ന കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.

സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

വ്യവസ്ഥാ മാറ്റത്തിനു് അക്രമ മാര്‍ഗ്ഗം അനിവാര്യമല്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.

ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.

ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.

മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാര കേന്ദ്രീകരണം ആവശ്യമായും വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ കുത്തനെയുള്ള ബഹുതല പിരമിഡല്‍ ഘടന തന്നെയാണു് ഇന്നു് മുതലാളിത്തവും തുടര്‍ന്നു് വരുന്നതു്. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല.

ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമല്ലായിരുന്നു. അതിനാലും സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.

അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.

പുതിയൊരു ലോകം സാധ്യമായിരിക്കുന്നു
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാ ഉത്തരവാദിത്വവും ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിശദാംശങ്ങള്‍ വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.

ചെറുകിട ഇടത്തരം സംരംഭകര്‍ പ്രോത്സാഹിപ്പിക്കപ്പെടണം
നിലവിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെയാണു് വേണ്ടതു്. യഥാര്‍ത്ഥ സംരംഭകര്‍ക്കു് സോഷ്യലിസ്റ്റു് പരിവര്‍ത്തനത്തിലൂടെ യാതൊരു പീഢനവും ഉണ്ടാകേണ്ടതില്ല. മറിച്ചു് കോര്‍പ്പറേറ്റു് മൂലധനം സമൂഹ ഉടമസ്ഥതയിലാക്കുക മാത്രമാണുണ്ടാവുക. പൊതു മേഖല, സഹകരണ മേഖല, പ്രാദേശിക സംഘങ്ങള്‍ തുടങ്ങി സാമൂഹ്യ ഉടമസ്ഥതയുടെ വിവിധ രൂപങ്ങളെ അതേല്പിക്കണം. അവയെല്ലാം സംരംഭകരായി മാറുന്ന ഇന്നത്തെ തൊഴിലാളികളുടെ കൂട്ടായ്മകളായിരിക്കും നടത്തുക. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരിക്കില്ല അവ. ജനാധിപത്യപരമായി നടത്തപ്പെടും. ഓരോന്നിലും ആസൂത്രണം നന്നായി നടക്കണം. മൊത്തം കമ്പോളത്തിന്റെ ആസൂത്രണം ഭരണ കൂടം ഏറ്റെടുക്കും. ക്രമേണ ഭരണ കൂടത്തിന്റെ കടമ ഈ സാമ്പത്തികാസൂത്രണമായി മാറും.

ഭരണ കൂടത്തിന്റെ സ്വഭാവം മാറും
കൊഴിഞ്ഞു് പോകുന്ന ഭരണ കൂടമെന്നതു് ദീര്‍ഘകാലം കൊണ്ടു് സ്വാഭാവികമായും സംഭവിച്ചു് കൊള്ളും. ഇതാണു് മാര്‍ക്സ് പറഞ്ഞ രാഷ്ട്രീയം. അതു് ശരി തന്നെയാണെന്നു് അടുത്ത കാലം തന്നെ തെളിയിക്കും. അതല്ലാതെ ഇന്നത്തെ മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരം മറ്റൊന്നില്ല. ഇതു് മാര്‍ക്സ് പറഞ്ഞതു് ശരിയെന്നു് ഇന്നു് കണ്ടെത്തിവരുന്ന ധനതത്വശാസ്ത്ര നിരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണു്. മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ശൂന്യതയില്‍ നിന്നുരുത്തിരിഞ്ഞവയല്ല, മറിച്ചു് മാറിവരുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ പഠനത്തിന്റെ സമഗ്രതയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്.

സോഷ്യലിസം
മുതലാളിത്തം സൃഷ്ടിച്ച സാമൂഹ്യോല്പാദന വ്യവസ്ഥയോടൊപ്പം അതു് സൃഷ്ടിച്ച സ്വകാര്യ സ്വായത്തമാക്കല്‍ സമ്പദായത്തിനു് പകരം സാമൂഹ്യമായ സ്വായത്തമാക്കല്‍ ഏര്‍പ്പെടുത്തുകയാണു് സോഷ്യലിസം. ഓരോ വ്യവസായത്തിലും ഏര്‍പ്പെടുത്തിയ ആസൂത്രണം പോലെ മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലൂടെ അതു് സാധിക്കാം. അത്തരത്തില്‍ ഉല്പാദനവും സ്വായത്തമാക്കലും സാമൂഹ്യമാക്കുന്നതിലൂടെ അവ തമ്മില്‍ പൊരുത്തപ്പെടുത്തി നിലവിലുള്ള മുതലാളിത്തത്തിലെ വൈരുദ്ധ്യം പരിഹരിക്കുക എന്നതാണു് മാര്‍ക്സിസത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിരീക്ഷണങ്ങളുടെ സത്ത. മാര്‍ക്സിയന്‍ ധന തത്വശാസ്ത്ര നിഗമനങ്ങളും രാഷ്ട്രീയ നിഗമനങ്ങളും പൊരുത്തപ്പെടുന്നവ തന്നെയാണു്.

Blog Archive