Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, November 19, 2011

Towards a Socialism for the 21st Century - Prakash Karat

November 7 this year marks the 94th anniversary of the socialist revolution in Russia. It is also 20 years since the Soviet Union was dismantled in 1991 after being in existence for 74 years. The observance of the fall of the Soviet Union two decades, hence, has been different in tone and content from what we saw in the decade of the 1990s. At that time, the disintegration of the Soviet Union was hailed as the final triumph of capitalism. It was claimed that it marked the end of history and that the future of mankind was the permanent era of liberal capitalism.

This time, while observing the completion of the second decade of the end of the Soviet Union, the triumphalism has gone. Those who proclaimed the end of history have been silenced. The focus is now on the future of capitalism and the uncertain times faced by it. Even the bourgeois ideologues have begun referring to Karl Marx and what he wrote about capitalism.

This is happening in the background of the first prolonged capitalist recession of the 21st century. Finance capital-dominated capitalism has led to growing unemployment, homelessness and rising levels of poverty in the most powerful capitalist country - the United States of America. In the debt crisis, which has erupted in the Euro zone countries, the European Union is looking to China for help in bailing out the European countries by buying up some of the debt and the bonds floated by the Governments.

In the advanced capitalist countries, people are seeing how bankers and financial institutions have been bailed out by the Governments - to the tune of billions of dollars while the common people are facing austerity measures and asked to sacrifice.

It is in this background that significant developments are taking place in the sphere of socialism, which is the only alternative system to capitalism. In the years immediately after the disintegration of the Soviet Union and the restoration of capitalism in Russia, the debate centered around what happened to the experiment of building socialism in the Soviet Union and what had gone wrong. These were the discussions and debates that dominated among Marxists and activists of the Communist and working class movements in the nineties. But by the turn of the century, attention turned towards what should be the shape and nature of socialism in the 21st century.

From a postmortem of what happened to the socialist experiment in the Soviet Union, the debate has now moved forward on what should be the nature of 21st century socialism. To come to this level, it was necessary to first to come to terms with the building of socialism in the Soviet Union and the type of socialist that existed in the 20th century thereafter. The Soviet model exercised a predominant influence in all the countries where the transition to socialism occurred. This was but natural. After the 1917 revolution, the Soviet Union blazed a new path. In the building of socialism, the Soviet Union made remarkable achievements - a rapid expansion of the productive forces, a universal education and health system and improvement in the material and cultural standards of the people. All these were accomplished facing ruthless efforts at counter-revolution and eventually the heroic fight to defeat fascism.

In trying to build socialism in isolation and capitalist encirclement, the Soviet Union had chosen a path where there was great reliance on the State sector, forced collectivization of agriculture, highly centralized planning with no market relations and the constant struggle against external and internal counter revolutionary attacks.

After the first phase of extensive development, this model began to falter. The Ideological Resolution adopted by the 14th Congress of the CPI(M) in 1992 pointed out some of the distortions and defects of the system in the Soviet Union that resulted in bureaucratic centralism, lack of democracy and the merger of the party and the State and so on. Unlike capitalism, the socialist model in the Soviet Union failed to harness the scientific and technological revolution to revolutionalise the productive forces and to create new avenues for social relations to develop.

The East European countries, which were liberated from fascism, followed the Soviet model and they suffered a greater degree of bureaucratism and alienation of people as a result. China, Vietnam, Korea followed suit. However, China was the first to break out of the Soviet model. By the mid-fifties, Mao Zedong had concluded that China cannot undergo the forced collectivization of agriculture as the Soviet Union had done. From then onwards, China tried to innovate its own path through various ups and downs.

It is by a critical examination of the experiences of socialism in the 20th century that we can arrive at a new and more meaningful concept of socialism at the 21st century. This requires carrying forward some of the original impulses of the October revolution and some of the valuable achievements. At the same time, we have to discard some of the negative aspects and distortions, which manifested in the existing socialism of the 20th century.

The debate on 21st century socialism is ongoing and has not reached finality. This was so, because the socialism in the 21st century will arise not just from theory but also from practice. But we have now some broad contours of what a renovated socialism of the 21st century will look like. Here we can only set out some of them in an outline form.

I. Socialisation of the means of production is a cardinal principle of socialism. This requires that the capitalist forms of ownership of the means of production be replaced by social ownership. In the socialism of the 20th century, basing on the Soviet model, public ownership of the means of production was, by and large, equated with State ownership. State owned and a run enterprise was the main form. This led to the heavy hand of the bureaucracy controlling and running the economy. The workers had no say in the running of the enterprises. The growth of bureaucracy and bureaucratic centralism can be attributed to this. We have now been able to understand this. The experience of the other socialist countries like China, Vietnam and Cuba show that what is required is 'public' ownership and not just State ownership. Public ownership can be of diverse forms and State ownership is just one of those forms. There can be State owned enterprises or a public sector where there is wider shareholding, or collective enterprises which are owned by the workers and employees, or cooperatives. Unlike the highly centralized system, which existed in the Soviet Union, there can be different forms of public ownership and competition amongst them.

II. The existence of commodity production and the market is not the negation of socialism. Unlike in the Soviet Union where small commodity production and retail trade were nationalized, in the period of socialism, commodity exchange and markets should play a role. They should be regulated by the State.

III. Planning: A planned economy is another basic principle of socialism but the nature of planning should not be such as to centralize all economic decision-making and eliminate the market. Further, in order to ensure popular participation in economic decision-making and the running of economic enterprises, planning has to be decentralized.

IV. Socialism and Democracy are not antithetical. On the contrary, democracy is the life blood of socialism. In the capitalist system, democracy becomes 'formal' as the control of the bourgeoisie over the means of production and the institutions of the State leads to restricting democracy and the democratic rights of citizens. In the case of socialism, it cannot develop without the active and popular participation of the people at all levels. Because of the historical circumstances in the Soviet Union, the development of democracy under socialism was curbed. It is necessary to have a political system under socialism, which ensures popular participation. This requires the creation of popular assemblies at different levels, which have powers not only with regard to the administrative sphere but also the economic. A multi-party system under socialism will ensure that there is no scope for a permanent one party rule with all its attendant distortions.

V. The demarcation between the State and the ruling party has to be institutionalized. The socialist State represents the entire people and the party can never be a substitute as it represents only a fraction of the working class and the working people.

Some of the reforms adopted in the socialist countries like China, Vietnam and Cuba have brought about changes in the economic structure and policies which are in line with the renovated concept of socialism. There may be some wrong steps taken in the course of these reforms, but there is no doubt that the changes are essential.

Another area where new thinking and practice with regard to socialism is taking place in Latin America. Since the late 1990s, the Left forces have registered significant advances in Latin America. Today, there are Left-led Governments in Venezuela, Bolivia, Ecuador, Nicaragua and Uruguay. In Brazil and Argentina, there are Centre-Left Governments. Peru has elected President with a progressive agenda. It is in Venezuela and Bolivia that major steps have been taken to move away from the neo-liberal framework and put in place alternative policies. Policies, which strengthen national sovereignty, promote public ownership in the key sectors of the economy and initiate changes for ensuring popular participation and widening of the democratic process.

In Venezuela, which is rich in oil, the State has taken control of key oilfields and reduced the share of the foreign multinationals; the biggest telecom company and the biggest electricity company have been taken over by the State. In the banking sector too, the public sector has been expanded and the control of foreign banks reduced. Venezuela has set-up community councils, which participate in budget making and local planning. They have been given powers to decide on their local administrative and economic matters. Workers' participation in the State enterprises have been ensured. Bolivia has undertaken a major land reform by which twelve million acres of land have been distributed to the landless indigenous people. Bolivia has also taken steps to nationalise its natural resources like natural gas and oil.

In both countries, there are powerful political mobilizations and mass movements to counter the forces, which represent the bourgeois and foreign capital interests. The Movement for Socialism in Bolivia and the Bolivarian revolutionary process in Venezuela are examples.

The movements for socialism in Latin America have debated and put forth their concept of what socialism should be in the 21st century. This is rooted in the history and society of Latin America and has rejected any model to be imported particularly that of the Soviet Union. If they have drawn any experience of building socialism, it is from the Cuban experience.

The contours of the 21st century socialism are just in the process of emerging. The struggles in Latin America show: that it is possible to challenge the globalization-neo-liberal paradigm and work for alternatives; that it is possible to defend national sovereignty and the exercise of democratic power by the people. The success of these efforts will go a long way in projecting socialism as a viable concept - as an alternative to the present crisis-ridden financial capitalism, which is destroying the lives of millions of people around the globe.

(Courtesy : Another List)

Thursday, November 17, 2011

മാര്‍ക്സിന്റെ സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പൊരുത്തം

- ജോസഫ് തോമസ് -

മാര്‍ക്സിയന്‍ ധന തത്വശാസ്ത്രം ശരിയെന്നു് ഇപ്പോള്‍ മുതലാളിത്താനുകൂലികള്‍ പോലും സമ്മതിച്ചു് തുടങ്ങിയിരിക്കുന്നു. എന്നാല്‍ മാര്‍ക്സിന്റെ രാഷ്ട്രീയ വീക്ഷണം ശരിയാണോ എന്ന സംശയം ഉന്നയിക്കുകയാണു് അവര്‍. മാര്‍ക്സിയന്‍ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ ധന തത്വശാസ്ത്ര വിശകലനത്തിന്റെ സ്വാഭാവിക തുടര്‍ച്ചയും വികാസഫലവും മാത്രമായിരുന്നു.

മുന്‍ സോഷ്യലിസ്റ്റു് പരീക്ഷണങ്ങളുടെ പരാജയം മാര്‍ക്സിസത്തിന്റെ കുഴപ്പമല്ല
സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ക്യൂബയിലും മറ്റിടങ്ങളിലും നാളിതു് വരെ സോഷ്യലിസം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കു് അതതു് കാലത്തെ ചുറ്റുപാടുകളുടെ പ്രത്യേകതകളും പരിമിതികളും കാരണം പല പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടു്. മുന്നനുഭവങ്ങളും ഇല്ലായിരുന്നു. അതു് മൂലം വന്നു് ചേര്‍ന്ന ഒട്ടേറെ വ്യതിയാനങ്ങളോടെ മാത്രമേ അവര്‍ക്കു് സോഷ്യലിസ്റ്റു് ലക്ഷ്യങ്ങളുമായി മുന്നേറാനായിട്ടുള്ളു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായുണ്ടായ വ്യതിയാനങ്ങളെ മാര്‍ക്സിസത്തിന്റെ ചെലവില്‍ എഴുതുന്നതു് കൊണ്ടു് ആര്‍ക്കും പ്രത്യേകിച്ചു് ഗുണമൊന്നുമുണ്ടാവില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ കുറേക്കാലം കൂടി മറ്റുള്ളവരേയെന്നപോലെ സ്വയം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.

മാര്‍ക്സിസം പ്രയോഗത്തിലൂടെ തന്നെ പഠിക്കണം
മാര്‍ക്സിനെ ശരിയായി പഠിക്കാനാവശ്യമായതു് ആനുകാലിക മുതലാളിത്തത്തെ അദ്ദേഹം ഉപയോഗിച്ച രീതി ശാസ്ത്രമുപയോഗിച്ചു് ശരിയായി വിശകലനം ചെയ്യുക എന്നതാണു്. അതില്‍ നിന്നു് കിട്ടുന്ന നിഗമനങ്ങള്‍ക്കനുസരിച്ചു് പരിഹാരങ്ങള്‍ കണ്ടെത്തി പ്രയോഗിക്കണം. കാരണം മാര്‍ക്സിസം പ്രയോഗത്തിന്റെ ശാസ്ത്രമാണു്. അല്ലാതെ വരട്ടു് തത്വവാദമല്ല.

മാര്‍ക്സു് പഞ്ഞതു്
എന്നു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവം നടക്കുമെന്നോ (ഇന്നു് ചിലര്‍ അനുമാനിക്കുന്നതു് പോലെ അടുത്ത കാലത്തൊന്നും നടക്കില്ലെന്നോ ഉടന്‍ നടക്കുമെന്നോ) എവിടെ നടക്കുമെന്നോ ഒന്നും മാര്‍ക്സ് ഖണ്ഡിതമായി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു് അദ്ദേഹം പറഞ്ഞതിനെ താഴെ പറയും പ്രകാരം ക്രോഡീകരിക്കാം.

മുതലാളിത്തം ചരക്കുല്പാദനത്തിന്റെ വ്യവസ്ഥ
ചരക്കുല്പാദനത്തിന്റെ വ്യവസ്ഥയാണു് മുതലാളിത്തം. മുതലാളിത്തത്തില്‍ ഉല്പാദനം സാമൂഹ്യമാക്കപ്പെടുന്നു. എങ്കിലും, ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ സ്വകാര്യമായി തുടരുന്നു. മുതലാളിത്തം ഉല്പാദനവും ഉല്പാദന ക്ഷമതയും മൂലധനവും മുമ്പില്ലാത്ത വിധം വളര്‍ത്തും. ലാഭം ഉറപ്പാക്കാനായി ഓരോ ഫാക്ടറിയിലും കൃത്യമായ ആസൂത്രണം സാധിക്കും. മുതലാളിമാര്‍ പരസ്പരം മത്സരിക്കും. വിജയിക്കുന്നവര്‍ മറ്റുള്ളവരെ പിന്തള്ളി മൂലധന കേന്ദ്രീകരണത്തിലൂടെ കുത്തക മുതലാളിമാരായി മാറും. അവര്‍ കമ്പോളം നിയന്ത്രിക്കും. ഭരണ കൂടം അവര്‍ക്കു് വിധേയമായിരിക്കും.

മുതലാളിത്ത പ്രതിസന്ധി
ഈ പ്രക്രിയയില്‍ മുതലാളിത്തം ചാക്രിക പ്രതിസന്ധികളിലൂടെ കടന്നു് പോകേണ്ടി വരും. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അതു് പല പുതിയ മാര്‍ഗ്ഗങ്ങളും കണ്ടെത്തും. പക്ഷെ, ഓരോ പരിഹാരവും പുതിയ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിക്കു് വഴിവെക്കും. പ്രതിസന്ധി ഘട്ടങ്ങള്‍ പല മുതലാളിമാരേയും ദീവാളി കുളിപ്പിക്കും. തൊഴിലാളികളേയും സമൂഹത്തെ പൊതുവേയും പട്ടിണിയിലേയ്ക്കു് തള്ളി വിടും. ഉല്പാദന വര്‍ദ്ധനവു് മൂലം അരാജകത്വം നേരിടുന്ന മുതലാളിത്തത്തെ അദ്ദേഹം ഉപമിച്ചതു് തന്റെ മാന്ത്രിക വിദ്യ കൊണ്ടു് പാതാളത്തില്‍ നിന്നു് ശല്യക്കാരനായ ഭൂതത്തെ ആവാഹിച്ചെടുത്ത മാന്ത്രികനോടാണു്.

തൊഴിലാളി വര്‍ഗ്ഗം പരിഹാരം കാണും
ഈ അരാജകത്വത്തില്‍ നിന്നു് സമൂഹത്തെ രക്ഷിക്കാന്‍ സ്വന്തം താല്‍പര്യത്തില്‍ മുതലാളിത്ത ചൂഷണം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനേ കഴിയൂ. അവരാണു് മൂലധന ചൂഷണത്തെ നേര്‍ക്കു് നേര്‍ നേരിടുന്ന ഏറ്റവും വിപ്ലവകാരിയായ വര്‍ഗ്ഗം. മുതലാളിത്തം തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു, വളര്‍ത്തുന്നു, സംഘടിപ്പിക്കുന്നു, രാഷ്ട്രീയവല്‍ക്കരിക്കുന്നു. തൊഴിലാളിയില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല. ചുരുക്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരെ സൃഷ്ടിച്ചുകൊണ്ടും വളര്‍ത്തിക്കൊണ്ടും സംഘടിപ്പിച്ചുകൊണ്ടും ശാക്തീകരിച്ചുകൊണ്ടുമല്ലാതെ മുതലാളിക്കു് മിച്ച മൂല്യവും ലാഭവും സൃഷ്ടിക്കാനും മൂലധനം വളര്‍ത്താനുമാവില്ല.

സമൂഹത്തിന്റെയാകെ സുസ്ഥിതി ഉറപ്പാക്കപ്പെടും
തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാകട്ടെ, സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗ വ്യത്യാസമോ ചൂഷണമോ വൈരുദ്ധ്യമോ നിലനിന്നാല്‍ അതു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാവില്ല. കാരണം, വീണ്ടും ചൂഷണം നിലനില്‍ക്കും. അതായതു്, അധികാരം പിടിച്ചെടുക്കുന്ന തൊഴിലാളി വര്‍ഗ്ഗം സമൂഹത്തേയാകെ ഏകയോഗ ക്ഷേമത്തിലേയ്ക്കു് നയിച്ചേ തീരൂ. സോഷ്യലിസത്തിന്റേയും അതിന്റെ ഉയര്‍ന്ന ഘട്ടമായ കമ്യൂണിസത്തിന്റേയും മേന്മയ്ക്കുള്ള ഉറപ്പാണതു്. അതല്ലെങ്കില്‍ വര്‍ഗ്ഗ സമരവും ഇന്നു് കാണുന്ന അരാജകത്വവും തുടരുക തന്നെയാണു് ഉണ്ടാവുക.

മുതലാളിത്ത ചൂഷണം
മുതലാളിത്തത്തില്‍ നടക്കുന്ന ഉല്പാദന പ്രക്രിയയുടെ ആഴത്തിലുള്ള വിശകലനത്തിലൂടെ അതിന്റെ സഹജമായ പ്രതിസന്ധിയുടെ കാര്യ കാരണ ബന്ധങ്ങള്‍ അദ്ദേഹം വരച്ചു് കാട്ടി. മുതലാളിത്ത ഉല്പാദന പ്രക്രിയയില്‍ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സമാഹരിക്കുന്ന മൂലധന ഉടമ തൊഴിലാളികളുടെ അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി കൂലി പണമായി കൊടുത്തു് ഉല്പന്നം കയ്യടക്കി കമ്പോളത്തില്‍ വിറ്റു് പണം നേടുകയാണു് നടക്കുന്നതു്. സ്വന്തം ഉപഭോഗത്തിനുള്ള ഉല്പന്നങ്ങളല്ല, വില്പനയ്ക്കുള്ള ചരക്കുകളാണു് മുതലാളിത്തത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട മൂല്യവും കൂലിയായി കൊടുത്ത പണത്തിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസം മിച്ചമൂല്യമാണെന്നും അതു് മുതലാളി കൈക്കലാക്കുകയാണെന്നും അതാണു് മുതലാളിയുടെ ലാഭത്തിന്നടിസ്ഥാനമെന്നും അദ്ദേഹം കണ്ടെത്തി.

മുതലാളിത്ത പ്രതിസന്ധിയുടെ കാരണം
ഈ ഉല്പാദന പ്രക്രിയയില്‍ പങ്കാളികളാകുന്നതില്‍ അദ്ധ്വാന ശേഷി മാത്രമാണു് അധികമായി പുതിയ മൂല്യം സൃഷ്ടിക്കുന്നതിനു് കഴിവുള്ള സജീവ ഘടകമെന്നും മറ്റുള്ള ഉല്പാദനോപാധികളും ഉപകരണങ്ങളും തനതു് മൂല്യം സംഭാവന ചെയ്യുക മാത്രമേ ചെയ്യുന്നുള്ളു എന്നു് അദ്ദേഹം നിരീക്ഷിച്ചു. സാമൂഹ്യമായ ഉല്പാദന പ്രക്രിയയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ മൂല്യം മുഴുവന്‍ സമൂഹത്തിനും അവകാശപ്പെട്ടതാണു്.മിച്ചമൂല്യം കയ്യടക്കുന്നതിലൂടെ സമൂഹത്തിലേക്കു് വിതരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യം തിരിച്ചെടുക്കപ്പെടുന്നതിനാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കു് മുഴുവന്‍ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടാതാകും എന്നു് അദ്ദേഹം തന്റെ വിശകലനത്തിലൂടെ വരച്ചു് കാട്ടി. അങ്ങിനെ കമ്പോളത്തില്‍ സൃഷ്ടിക്കപ്പെടുന്ന അമിതോല്പാദനമാണു് മുതലാളിത്ത കുഴപ്പത്തിന്റെ കാരണം. ആവശ്യക്കാരുള്ളപ്പോഴും ഉല്പാദിപ്പിക്കുന്ന ചരക്കുകള്‍ മുഴുവന്‍ ഉപഭോഗം ചെയ്യാന്‍ ആവശ്യക്കാരുടെ വാങ്ങല്‍ കഴിവു് ഇടിയുന്നതു് മൂലം കഴിയുന്നില്ല. അതു് സമൂഹത്തില്‍ ഇടയ്ക്കിടെ അരാജകത്വം സൃഷ്ടിക്കും. പല മേഖലകളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുമ്പോള്‍ രാജ്യമാകെ കുഴപ്പത്തിലാകും. പല രാജ്യങ്ങളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുന്ന പൊതു കുഴപ്പം ലോകമാകെ അരാജകത്വം സൃഷ്ടിക്കും.

മുതലാളിത്ത കമ്പോളത്തിലെ അരാജകത്വം നീക്കിയാല്‍ സോഷ്യലിസം
ലാഭം ഉയര്‍ത്താനായി ഓരോ ഉല്പാദകനും കൃത്യമായ ആസൂത്രണം നടത്തും. പക്ഷെ, കമ്പോളത്തില്‍ മൊത്തത്തില്‍ ആസൂത്രണം നടപ്പാക്കിയാല്‍ മുതലാളിത്തത്തിന്റെ ലാഭം എന്നതു് കടങ്കഥയാകും എന്നാണു് അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അര്‍ത്ഥം. അതായതു് സോഷ്യലിസമെന്നതു് മുതലാളിത്തത്തിലെ സാമൂഹ്യ ഉല്പാദനത്തോടും ഓരോ ഫാക്ടറിയിലേയും ആസൂത്രണത്തോടുമൊപ്പം മൊത്തം കമ്പോളത്തിലെ ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യപ്പെടുന്ന വ്യവസ്ഥിതിയാണെന്നാണു് അദ്ദേഹം വിഭാവനം ചെയ്തതു്. അതിലേയ്ക്കാണു് സമൂഹം നീങ്ങുന്നതു്. ആദ്യ ഘട്ടത്തില്‍, മൊത്തം കമ്പോളാസൂത്രണമെന്നാല്‍ ഉല്പാദനത്തിനു് പ്രോത്സാഹനവും നിയന്ത്രണവും വേണ്ടിവരും. ഉപഭോഗത്തിനും നിയന്ത്രണങ്ങളും പ്രോത്സാഹനവും വേണ്ടി വരും. പക്ഷെ, ആസൂത്രണം സമൂഹ നിയന്ത്രണത്തിലാകുമ്പോള്‍ അവിടെ പീഢനമോ സ്വാതന്ത്ര്യ നിഷേധമോ ഉണ്ടാകാതെ സമൂഹ നന്മ ലക്ഷ്യമാക്കി ബഹുഭൂരിപക്ഷത്തിന്റേയും അറിവോടെ, ബോധ്യത്തോടെ, സമ്മതത്തോടെ നടത്താന്‍ കഴിയും. ക്രമേണ ഉല്പാദന ശക്തികള്‍ ശരിയായ സന്തുലിതാവസ്ഥയിലെത്തുകയും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റപ്പെടുകയും ചെയ്യും.

മുതലാളിത്തത്തില്‍ പ്രതിസന്ധിക്കു് പരിഹാരമില്ല, തകര്‍ച്ച നീട്ടിവെയ്ക്കപ്പെടുക മാത്രമാണു്
മുതലാളിത്തം അതിന്റെ വികാസ പരിണാമങ്ങളില്‍ യന്ത്രവല്‍ക്കരണം, വിദേശ കമ്പോളം, കോളനികള്‍, യുദ്ധങ്ങള്‍, കടക്കെണി, ധന മൂലധന വ്യവസ്ഥ, കൃത്രിമ സജീവത സൃഷ്ടിക്കാനുതകുന്ന സമാന്തര സമ്പദ്ഘടന തുടങ്ങി പലതും ഉപയോഗിച്ചു. ഓരോന്നും താല്കാലികമായി പ്രതിസന്ധിയില്‍ നിന്നു് കരകയാറാനുപകരിച്ചു. പക്ഷെ, പ്രതിസന്ധി ആ വ്യവസ്ഥയെ വിടാതെ പിന്തുടരുക തന്നെയാണു്.

മുതലാളിത്തം ഉല്പാദനക്കഴിവുയര്‍ത്തി
എന്നാല്‍ അതു് ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉയര്‍ത്തുന്നതില്‍ വലിയ മുന്നേറ്റമാണു് ഉണ്ടാക്കിയിട്ടുള്ളതു്. ശാസ്ത്ര സാങ്കേതിക വളര്‍ച്ച ആവോളം അതു് പ്രോത്സാഹിപ്പിച്ചു. ഓരോ മുതലാളിയും ലാഭം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളിയുടെ ഉല്പാദന ക്ഷമത ഉയര്‍ത്താനും തൊഴിലാളികളുടെ എണ്ണം കുറച്ചു് കൂലികുറയ്ക്കാനും വേണ്ടി യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തി. പക്ഷെ, അതു് മൊത്തം വ്യവസ്ഥയില്‍ തൊഴില്‍ കുറയുന്നതിനും മിച്ചമൂല്യം കുറയുന്നതിലൂടെ ലാഭം ഇടിയുന്നതിനും ഇടവരുത്തിപ്പോന്നു. പക്ഷെ, ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഓരോ മുതലാളിമാരുടേയും താല്പര്യം അവര്‍ തമ്മിലുള്ള പരസ്പര മത്സരത്തിനും അതില്‍ ജയിക്കാനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വമ്പിച്ച വികാസത്തിനും വഴിയൊരുക്കി. ഏതു് പുതിയ സാങ്കേതിക വിദ്യുയും ആദ്യം ഉപയോഗിക്കുന്നവര്‍ക്കു് അതുപയോഗിക്കാത്തവരേക്കാള്‍ മേല്‍ക്കൈ നേടാനായി.

നേട്ടം ഉപയോഗിക്കാനാവുന്നില്ല
ഓരോ ഉല്പാദനശാലയിലും കൃത്യമായ ആസൂത്രണം നടത്തി. ഓരോരുത്തരുടേയും ലാഭം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രിതമായി നടപ്പാക്കി. ലോകമാകെ ക്ഷേമൈശ്വര്യങ്ങള്‍ പുലര്‍ത്താനാവശ്യമായതിലും കൂടുതല്‍ ഉല്പാദനക്കഴിവു് മുതലാളിത്തം നേടിയെടുത്തു. പക്ഷെ, ലാഭേച്ഛമൂലം അതുപയോഗപ്പെടുത്താന്‍ സമൂഹത്തെ അതു് അനുവദിക്കുന്നില്ല. ഉല്പാദനം തികച്ചും സാമൂഹ്യമായിക്കഴിഞ്ഞു. ചുരുക്കം ചില തുരുത്തുകള്‍ മാത്രമാണു് പൊതു കമ്പോളത്തിന്റെ ഭാഗമാകാന്‍ ബാക്കിയുണ്ടാവുക. സ്വായത്തമാക്കല്‍, പക്ഷെ, ഇന്നും സ്വകാര്യമായി തുടരുന്നു. ഉല്പാദനം പോലെ തന്നെ ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ ഇനിയങ്ങോട്ടു് സാമൂഹ്യമായാല്‍ മുതലാളിത്തം സൃഷ്ടിച്ച നേട്ടങ്ങള്‍ സമൂഹത്തിനു് അനുഭവ വേദ്യമാക്കാം. പ്രതിസന്ധിയും ഒഴിവാക്കാം. മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യുക മാത്രമേ വേണ്ടൂ. അതാകട്ടെ, സോഷ്യലിസമാണു്. മുതലാളിത്തം അതു് നടപ്പാക്കില്ല.

മൊത്തം ആസൂത്രണത്തിനുള്ള പശ്ചാത്തലും ഒരുക്കപ്പെട്ടിരിക്കുന്നു
മൊത്തം കമ്പോളത്തിലും അസൂത്രണം സാധിക്കാനുള്ള പശ്ചാത്തലം മുതലാളിത്തം സൃഷ്ടിച്ചു് കഴിഞ്ഞിട്ടുണ്ടു്. വിവര സാങ്കേതിക വിദ്യയുടെ സംഭാവനയായ വിവര ശൃംഘലയില്‍ ഏതു് തലത്തിലും (രാഷ്ട്രമോ ഭൂഖണ്ഡമോ ആഗോളമോ ഏതും) ആസൂത്രണം സാധ്യമായിരിക്കുന്നു. മാത്രമല്ല, ഏതു് കുശിനിക്കാരനും ഭരണ ചക്രം തിരിക്കാനാവും വിധം വിവര സാങ്കേതിക വിദ്യയുടെ വികാസം ഭരണ പ്രക്രിയകള്‍ ലളിതമാക്കി. പക്ഷെ, മുതലാളിത്തം അതു് നടപ്പാക്കില്ല. നടപ്പാക്കിയാല്‍ ലാഭം നിലയ്ക്കും.

ഇന്നു് ലാഭം മാത്രം ആസൂത്രണം ചെയ്യപ്പെടുന്നു
അവര്‍ ഓരോ മുതലാളിയുടേയും ലാഭം ആസൂത്രണം ചെയ്യാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ലാഭവും നഷ്ടവും തിരിച്ചറിയുന്നു. ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരുകളില്‍ നിന്നു് ഇളവു് നേടുന്നു. സര്‍ക്കാരില്‍ നിന്നു് പ്രകൃതി വിഭവങ്ങളും പൊതു സ്വത്തും ചുളു വിലയ്ക്കു് വാങ്ങി കമ്പോള വില കാട്ടി കണക്കില്‍ ലാഭം കാട്ടുന്നു. അതിലൂടെ ഓഹരി കമ്പോളത്തില്‍ ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി വില ഇടിയാതെ പിടിച്ചു് നിര്‍ത്തുന്നു. സമൂഹത്തിനാവശ്യമായ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല.തൊഴിലും വര്‍ദ്ധിപ്പിക്കുന്നില്ല. ഇതാണു് ഇന്നു് കേള്‍ക്കുന്ന തൊഴില്‍ രഹിത വളര്‍ച്ച.

തൊഴില്‍ വര്‍ദ്ധിക്കാതെ മിച്ചമൂല്യം വര്‍ദ്ധിക്കില്ല
തൊഴില്‍ വര്‍ദ്ധിക്കുന്നില്ല എന്നതിനു് മറ്റൊരു പ്രത്യാഘാതം കൂടിയുണ്ടു്. മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല. കാരണം, മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളികളുടെ അദ്ധ്വാന ശേഷിയാണു്. മറിച്ചു് മേല്പറഞ്ഞ ആസ്തി കയ്യടക്കലിലൂടെ കണക്കില്‍ കാണിച്ച ലാഭം മറ്റെവിടെയോ നഷ്ടമായി മാറിയതാണു്. അതായതു് മുതലാളിമാര്‍ തമ്മിലോ മുതലാളിയും ബഹുജനങ്ങളും തമ്മിലോ ഉള്ള മത്സരത്തിലൂടെ അവരുടെ സ്വത്തു് കയ്യടിക്കിയതാണു്. ഇതിലൂടെ വ്യവസ്ഥിതി ഭദ്രമെന്നു് വിചാരിക്കുന്നതു് മൌഢ്യമാണു്. പ്രാകൃത മൂലധന സഞ്ചയമെന്നു് മാര്‍ക്സ് നിരീക്ഷിച്ച ആദ്യ കാല പ്രവണതയായ കൊള്ളയിലൂടെ മാത്രമാണു് ഇന്നു് മുതലാളിത്തം പിടിച്ചു് നില്കുന്നതു്. പൊതു മുതല്‍ കവര്‍ന്നെടുക്കുക എന്നതോ ധൂര്‍ത്തടിക്കുകയെന്നതോ ഒരു വ്യവസ്ഥിതിയുടെ, ഇവടെ മുതലാളിത്തത്തിന്റെ, മേന്മ തെളിയിക്കുന്നില്ല.

പ്രതിസന്ധി ആഴമേറിയതാകുന്നു
തൊഴില്‍ രഹിത വളര്‍ച്ച പ്രതിസന്ധിയുടെ ആഴം കൂട്ടുക മാത്രമാണു് ചെയ്യുന്നതു്. വലിയൊരു പുതിയ പ്രതിസന്ധിയിലൂടെയാണു് ധനമൂലധനം നയിക്കുന്ന ആധുനിക മുതലാളിത്തം കടന്നു പോകുന്നതു്. പൊതുമുതല്‍ കവര്‍ന്നെടുത്തും കൈക്കലാക്കിയും ആസ്തി വര്‍ദ്ധിപ്പിച്ചു് ലാഭം കാട്ടുന്നതു് ഓരോ മുതലാളിയുടേയും ലാഭമേ ആകുന്നുള്ളു. അങ്ങിനെ ചെയ്യുന്നതിലൂടെ വര്‍ദ്ധിക്കുന്ന മൂലധനത്തിനനുസരിച്ചു് യഥാര്‍ത്ത ലാഭം (മിച്ചമൂല്യമാണു് യഥാര്‍ത്ഥ ലാഭത്തിനടിസ്ഥാനം എന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഓര്‍ക്കുക) ഉണ്ടാകുന്നില്ല. കൊള്ളയിലൂടെ ആസ്തി നേടി ഓരോരുത്തരുടേയും കണക്കില്‍ ലാഭം കാട്ടി ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തുമ്പോഴും മറ്റെവിടെയെങ്കിലും നഷ്ടം രേഖപ്പെടുത്തുന്നുണ്ടാവും. ഒന്നുകില്‍ വേറെരു മൂലധന ഉടമ, അല്ലെങ്കില്‍ പൊതു സ്വത്തു്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവു്, അല്ലെങ്കില്‍ ജനങ്ങള്‍ പൊതുവെ നഷ്ടം സഹിക്കേണ്ടി വരും. അതു് ജനങ്ങളുടെ പാപ്പരീകരണമാണു്. അവരുടെ ദുരിതം കൂടുകയാണു്.

പുതിയൊരു തുടര്‍ പ്രതിസന്ധി മറച്ചു് പിടിക്കപ്പെട്ടിരിക്കുന്നു
മാത്രമല്ല, അതു് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടു്. അതു് വളരെ ഗൌരവമേറിയ പൊതു മുതലാളിത്ത പ്രതിസന്ധിയാണു്. മാര്‍ക്സിന്റെ കാലത്തു് ഇല്ലാതിരുന്ന ഒന്നാണിതു്. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭമാണു് ലാഭനിരക്കു്. കമ്പോളം വികസിക്കുന്നില്ല. ലാഭം കുറയുന്നു. ആസ്തി കൊള്ള ചെയ്തു് ഓരോ മുതലാളിയും കണക്കില്‍ ലാഭം കാട്ടുന്നു. യഥാര്‍ത്ഥ മൊത്തം ലാഭത്തില്‍ വര്‍ദ്ധനവില്ല. കൊള്ളചെയ്തും കള്ളക്കണക്കെഴുതിയും കാട്ടിയ മൂലധനമാകട്ടെ, പലമടങ്ങു് ഉയരുന്നു. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭം താഴേയ്ക്കു് ക്രമാനുഗതിമായി ഇടിയുന്നു.

ഈ പ്രവണത മറച്ചു് പിടിക്കപ്പെട്ടിരിക്കുകയാണു്. ഓഹരി കമ്പോളത്തില്‍ കൃത്രിമമായി ഉണ്ടാക്കുന്ന മുന്നേറ്റങ്ങളിലൂടെ ഈ പ്രതിസന്ധി ഓഹരി ഉടമകളെ അറിയിക്കാതിരിക്കാന്‍ നോക്കുന്നു. ഓഹരി ഉടമകളെ വിഡ്ഡികളാക്കുകയാണു്. അതു് തുടരാനായി കൂടുതല്‍ പൊതു മുതല്‍ കൈമാറ്റവും നികുതി ഇളവും പുനരുജ്ജീവന പാക്കേജും ഇന്ത്യയിലെ UID പോലുള്ള പദ്ധതികളും ഭരണ കൂടം നടപ്പിലാക്കുന്നു. ഇതേ കാര്യത്തിനായി ഭരണ കൂടങ്ങള്‍ തമ്മിലുള്ള സഹകരണമാണു് ഇന്തോ-അമേരിക്കന്‍ ആണവ കരാറിലൂടെയും സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും മറ്റും നാം കാണുന്നതു്. ഇതിനു് കൂട്ടു് നില്കാന്‍ മുതലാളിത്ത ഭരണ കൂടങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘട്ടനവും അവയുടെ നിര്‍ദ്ധാരണത്തിലൂടെ മാറ്റവുമാണു് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അന്തസത്ത
ചുരുക്കത്തില്‍ മാര്‍ക്സ് പ്രവചിച്ച രാഷ്ട്രീയ പ്രതിസന്ധി മാറ്റി വെയ്ക്കാന്‍, മുന്നോട്ടു് തള്ളി നീക്കാന്‍ മുതലാളിത്തം ശ്രമിക്കുകയും അതില്‍ വിജയിക്കുകയുമാണു് ഇതു് വരെയുണ്ടായതു്. വൈരുദ്ധ്യം പരിഹരിക്കാന്‍ മുതലാളിത്തത്തിനു് ഒരിക്കലും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. വൈരുദ്ധ്യങ്ങളേക്കുറിച്ചുള്ള മാര്‍ക്സിയന്‍ ദര്‍ശനം എതിര്‍ ശക്തികളിലൊന്നിന്റെ നിഷ്ക്രിയതയല്ല വിഭാവനം ചെയ്യുന്നതു്. രണ്ടു് ശക്തികളും വളരുകയും വികസിക്കുകയുമാണു്. തൊഴിലാളിവര്‍ഗ്ഗം കൂലിക്കൂടുതലിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നു. അവരുടെ ഏതു് നേട്ടവും ലാഭത്തില്‍ ഇടിവുണ്ടാക്കുന്നു. വിലക്കയറ്റത്തിലൂടെയും പണപ്പെരുപ്പത്തിലൂടെയും യന്ത്രവല്‍ക്കരണം വഴിയും മുതലാളി അതു് തിരിച്ചു് പിടിക്കുന്നു. അതായതു് തൊഴിലാളികളുടെ നേട്ടം താല്കാലികം മാത്രമാണു്. ഈ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സമരം താല്‍ക്കാലിക നേട്ടങ്ങളും താല്കാലിക തിരിച്ചടികളും രണ്ടു് കൂട്ടര്‍ക്കും ഉണ്ടാക്കുന്നുണ്ടു്.

വര്‍ഗ്ഗസമരം രൂക്ഷമാകുക തന്നെയാണു്
സോഷ്യലിസ്റ്റു് വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തോടെ സാമ്രാജ്യത്വവും പല രീതികളില്‍ സോഷ്യലിസ്റ്റു് ചേരി എടുക്കുന്ന നിലപാടുകളോടു് സജീവമായി പ്രതികരിക്കുന്നുണ്ടു്. ലോകബാങ്കും ഐഎംഎഫും തുടങ്ങിയ ബ്രെറ്റന്‍വുഡ് സ്ഥാപനങ്ങളുപയോഗിച്ചുള്ള കടക്കെണിയിലൂടെയുള്ള ചൂഷണവും തുടര്‍ന്നു് വിവര സാങ്കേതിക വിദ്യയും സേവന മേഖലയും ഉപയോഗിച്ചുള്ള മേല്‍ക്കൈയും അതുപയോഗിച്ചു് സോവിയറ്റു് യൂണിയനെ തകര്‍ക്കാന്‍ കഴിഞ്ഞതും തുടര്‍ന്നു് നവ ഉദാരവല്‍ക്കരണം വഴി ആഗോള ധന മൂലധന കൊള്ള സാധ്യമായതും പല പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്തതിന്റെ ചരിത്രമാണു്. പ്രതിസന്ധികള്‍ തുടരെ ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ടു്. അവര്‍ താല്കാലിക വിജയങ്ങള്‍ കൊയ്യുകയും ചെയ്തിട്ടുണ്ടു്. പക്ഷെ, ഓരോ മുന്നേറ്റവും പ്രതിസന്ധി കൂടുതല്‍ ആഴത്തിലുള്ളതാക്കുക മാത്രമാണു് ചെയ്തതു്. ഇവിടെ മുതലാളിത്ത തകര്‍ച്ചയുടെ അനിവാര്യത എന്നു് പറയുന്നതു്, തൊഴിലാളി വര്‍ഗ്ഗം മേല്‍ക്കൈ നേടുകയല്ലാതെ മറ്റു് മറുവഴികളില്ലാത്ത വിധം മുതലാളിത്ത പ്രതിസന്ധി ഭീമാകാരം പൂണ്ടു് വളരുന്നു എന്നതാണു്.

പ്രതിസന്ധി മറയ്ക്കാന്‍ സമാന്തര സമ്പദ്ഘടനയ്ക്കും കഴിയുന്നില്ല
മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ തെറ്റെന്നു് തെളിയിക്കാനും മുതലാളിത്തം സജീവവും സക്രിയവുമാണെന്നു് കാണിക്കാനും വേണ്ടി മുതലാളിത്തം സൃഷ്ടിച്ച കൃത്രിമ മുതലാളിത്ത വളര്‍ച്ച വെറും കുമിളകള്‍ മാത്രമാണു്. ഏതു് സമയത്തും തകര്‍ന്നടിയാം. വിവര സാങ്കേതിക വിദ്യ, അതു് സാദ്ധ്യമാക്കിയ അദൃശ്യാസ്തികളുടേയും (Intangible assets), ധനകാര്യ മേഖലയിലെ ധന ഉരുപ്പടികളുടേയും (Derivatives) ഓഹരികളുടേയും ആവര്‍ത്തിച്ചുള്ള വില്പന തുടങ്ങിയവയിലൂടെ സൃഷ്ടിച്ച സമാന്തര സമ്പദ്ഘടനയും (Virtual Economy) യഥാര്‍ത്ത മിച്ച മൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. അവ യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് വിഭവം ചോര്‍ത്തുകയും അതിനെ കൂടുതല്‍ കൂടുതല്‍ പാപ്പരീകരിക്കുകയും മാത്രമാണു് ചെയ്യുന്നതു്. ഈ പ്രതിസന്ധി ഇന്നു് നടക്കുന്ന പ്രാകൃത മൂലധന സമാഹരണത്തിലൂടെ മറച്ചു് പിടിക്കപ്പെടുക മാത്രമാണു് ചെയ്യുന്നതു്. ഈ കളവും തട്ടിപ്പും എല്ലാ കാലവും തുടരാനാവില്ല. പരിധി എത്തിക്കൊണ്ടിരിക്കുന്നു. മുതലാളിത്ത കമ്പോളത്തിന്റെ പതനം ആസന്നമായിരിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇടപെടല്‍ അടിയന്തിരമായിരിക്കുന്നു
ഓഹരി ഉടമകള്‍ എന്നു് ഇക്കാര്യം തിരിച്ചറിയുന്നോ അന്നു് ഓഹരി കമ്പോളം തകരുകയായിരിക്കും ഫലം. തുടര്‍ന്നു് തൊഴിലാളികള്‍ മേല്‍ക്കൈ എടുത്തു് സംരംഭകരാകുകയല്ലാതെ ഇനിയൊരു മുതലാളിത്ത കരകയറ്റം ഉണ്ടായിട്ടു് വേണം സമരമെന്നു് പറഞ്ഞിരിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയാതെ വരും. അങ്ങിനെയിരുന്നാല്‍ ഫലം പട്ടിണിയാണു്. ബദല്‍ സാമ്പത്തിക പ്രവര്‍ത്തനത്തിനു് സംരംഭകരായി മാറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുക എന്നതു് മാത്രമാണു് തൊഴിലാളി വര്‍ഗ്ഗത്തിനു് കരണീയമായിട്ടുള്ളതു്. സ്വാഭാവികമായും രാഷ്ട്രീയാധികാര ഘടനയും തൊഴിലാളി വര്‍ഗ്ഗം ഏറ്റെടുക്കേണ്ടിവരും. എങ്കില്‍ മാത്രമേ ഉല്പാദനവും വിതരണവും ഉപഭോഗവും മാത്രമല്ല, സമൂഹത്തേയാകെ പുതിയ രീതിയില്‍ പുനസംഘടിപ്പിക്കാനാവൂ.ഇതാണു് മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുടെ കാതല്‍. ഇതാണു് അനിവാര്യത.

കൊള്ള മുതലാളിത്തം
പൊതു മുതല്‍ തട്ടിയെടുത്തു് ലാഭം കാട്ടുന്നതില്‍ ഒരു മിടുക്കും മുതലാളിത്തത്തിനു് അവകാശപ്പെടാനില്ല. മുതലാളിത്തത്തിന്റെ തനതു് മേന്മയെന്നു് പറയപ്പെട്ടിരുന്നതു് സംരംഭകത്വമായിരുന്നു. അതാണു് ലാഭം സൃഷ്ടിക്കുന്നതെന്നാണു് മുതലാളിത്തം മേനി നടിക്കുന്നതു്. മാര്‍ക്സാകട്ടെ, മിച്ചമൂല്യത്തിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ മൂല്യവും അയാളുടെ അദ്ധ്വാന ശേഷിക്കു് നല്‍കുന്ന കൂലിയും തമ്മിലുള്ള വ്യത്യാസമാണെന്നു് സമര്‍ത്ഥിച്ചു. അതില്ലെങ്കില്‍ പിന്നെ ഉണ്ടാകുന്നതു് മത്സരത്തിലൂടെ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആയിരിക്കും. അതായതു്, മിച്ചമൂല്യമില്ലെങ്കില്‍ പിന്നെ, മുതലാളിത്ത സമൂഹത്തില്‍ ലാഭം ഉണ്ടാകുന്നില്ല. മിച്ചമൂല്യമെന്നാല്‍ തൊഴിലാളി ചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ചൂഷണമില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് മാര്‍ക്സ് നിരീക്ഷിച്ചതു് അതു് കൊണ്ടാണു്. ഇന്നു്, അതിനു് ഒരു തിരുത്തല്‍ ആവശ്യമായിരിക്കുന്നു. മുതലാളിത്തത്തിന്റെ ആദ്യ ഘട്ടത്തില്‍ ആദ്യ മൂലധന സമാഹരണം കൊള്ളയിലൂടെ നടന്നതായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതാണു്, പ്രാകൃത മൂലധന സമാഹരണം. ഇന്നു്, ചൂഷണവും തുടര്‍ച്ചയായ കൊള്ളയും കൂടാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് വന്നിരിക്കുന്നു.

മുതലാളിത്തം സംരംഭകത്വം കാണിക്കാതായി
സംരംഭകത്വം മുതലാളിത്തത്തിന്റെ ആദ്യ കാലത്തു് പ്രകടിപ്പിച്ചിരുന്നു. ഇന്നു് ഏതെങ്കിലും സംരംഭം തുടങ്ങുമ്പോള്‍ ആരെങ്കിലും അതു് പ്രകടിപ്പിക്കുന്നുണ്ടാവാം. ഒരിക്കല്‍ സംരംഭം നടന്നു് തുടങ്ങിയാല്‍ മൂലധന ഉടമകളുടെ പങ്കും സംരംഭകത്വവുമൊന്നും പിന്നെ കാണാനാവില്ല. ആരെങ്കിലും സംരംഭകത്വം കാണിക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ തന്നെയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഏതു് സംരംഭമെടുത്തു് പരിശോധിച്ചാലും അതിന്റെ നടത്തിപ്പു് തൊഴിലാളികളിലാണു് അര്‍പ്പിതമായിട്ടുള്ളതു്. അവര്‍ക്കു് കൂടുതല്‍ കൂലി കൊടുക്കുന്നുണ്ടാവാം. പക്ഷെ, കൂലിത്തൊഴില്ലാതാകുന്നില്ല. അവിടെയും ചൂഷണം, കൂലിയടിമത്തം തന്നെയാണു് നടക്കുന്നതു്. അതായതു് മൂലധന ഉടമകളെന്ന നിലയില്‍ ഓഹരി ഉടമകളോ കമ്പനി ഉടമകളോ സമൂഹത്തിനു് ഗുണകരമായ യാതൊരു കര്‍മ്മവും ചെയ്യുന്നില്ല. ഇതിനെയാണു് മാര്‍ക്സ് പിടിച്ചെടുക്കലിനു് പാകമായ മൂലധന കേന്ദ്രീകരണം എന്നു് വിശേഷിപ്പിച്ചതു്. ഈ കുത്തക മൂലധനം (ഇന്നു് ധന മൂലധനം) കൊണ്ടു് നടത്തപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും അതതു് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ കൈവശം തുടരുകയും അവയ്ക്കു് മേല്‍ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്നതിനു് തയ്യാറായിരിക്കുന്നു. ഇതാണു് സോഷ്യലിസ്റ്റു് പരിവര്‍ത്തനം. ചെറുകിട സ്വത്തുടമസ്തത തുടരുകയും അവര്‍‌ക്കു് ആവശ്യമായത്ര ഉല്പാദനോപാധികള്‍ നല്‍കി ഉല്പാദനനം വര്‍ദ്ധിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണു് സോഷ്യലിസത്തില്‍ നടക്കുക.

തൊഴിലാളികള്‍ സംരംഭകരാകണം
ഉല്പാദനം ഇനിയും ഉയര്‍ത്തേണ്ട സോഷ്യലിസ്റ്റു് ഘട്ടത്തില്‍ സ്വാഭാവികമായും വ്യക്തികളുടേയും കൂട്ടായ്മകളുടേയും സംരംഭകത്വം പരമാവധി ഉപയോഗിക്കപ്പെടണം. യഥാര്‍ത്ഥത്തില്‍ മുതലാളിത്തം പ്രദര്‍ശിപ്പിച്ച ലാഭത്തിനു് വേണ്ടിയെന്നു് പറയപ്പെട്ട സംരംഭകത്വം സ്വന്തം ജീവിതത്തിനും സമൂഹത്തിനും വേണ്ടി എല്ലാക്കാലത്തും പണിയെടുക്കുന്നവര്‍ കാണിച്ചിട്ടുള്ളതാണു്. കൃഷിക്കാരനും ചെറുകിട ഉല്പാദകനുമെല്ലാം അതാണു് ഇന്നും കാട്ടുന്നതു്. അതു് തുടരുക മാത്രമല്ല, വികസിപ്പിക്കുകയാണു് സോഷ്യലിസത്തില്‍ നടക്കുക. ഇന്നത്തെ കൂലിയടിമകളായ തൊഴിലാളികളെല്ലാം ക്രമേണ സംരംഭകരായി മാറ്റപ്പെടും. അതാണു് സോഷ്യലിസം. മുതലാളിയില്ലെങ്കില്‍ തൊഴിലാളി ഉണ്ടാകാനാവില്ല. അപ്പോള്‍ ഇന്നത്തെ തൊഴിലാളിയുടെ ഭാവി രൂപം സംരംഭകനാകാനേ കഴിയൂ.

യഥാര്‍ത്ഥ ഉടമസ്തത
അതിനുള്ള പശ്ചാത്തലവും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്വത്തുടമസ്ഥതയ്ത്തു് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടതു്. ഉല്പാദനോപാധികളിലും ഉല്പാദനോപകരണങ്ങളിലും ഉണ്ടായതു് പോലെ മുതലാളിത്തം അറിവിന്റെ മേലും സ്വത്തവകാശം സ്ഥാപിച്ചു് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് എന്നതിനെതിരേയാണു് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ മുതലാളി സ്വന്തമെന്നു് അവകാശപ്പെട്ട സോഫ്റ്റ്‌വെയര്‍ സ്വത്തു് പിടിച്ചെടുക്കാതെ, നാളതു് വരെ പൊതു ഉടമസ്ഥതയില്‍ നിലനിന്നിരുന്ന സോഫ്റ്റ്‌വെയറുകള്‍, മുതലാളി ഉപയോഗിച്ചതു് പോലെ തന്നെ, എടുത്തുപയോഗിച്ചു് സ്വന്തമായി സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചു് തുടങ്ങി. അതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ഇവിടെ അതെടുത്തു് ആര്‍ക്കും പഠിക്കാം പകര്‍ത്താം ഉപയോഗിക്കാം വികസിപ്പിക്കാം കൈമാറാം വില്കാം. ബൌദ്ധിക സ്വത്തിന്റെ ഉടമസ്ഥതയാണു് കാര്യം. ഉടമസ്ഥാവകാശമല്ല പ്രധാനം എന്നു് തെളിയിച്ചു.

സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.

ഉടമസ്ഥാവകാശമല്ല, ഉടമസ്ഥാതയാണു് പ്രധാനം
ഉടമസ്ഥാവകാശം കയ്യേറ്റമാണു്. ആക്രമണമാണു്. സ്വാഭാവികമല്ല. മറിച്ചു് ഉടമസ്ഥത സ്വാഭാവികമാണു്. അറിവിന്റെ ഉടമസ്ഥനു് മാത്രമേ (അറിവു് സ്വായത്തമാക്കിയവനു് മാത്രമേ) അതുപയോഗിക്കാനാവൂ. അറിവിന്റെ ഉടമസ്ഥാവകാശം സ്വയം മൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു് ഉടമസ്ഥത ഉള്ളയാള്‍ക്കു് സ്വയം മൂല്യം സൃഷ്ടിക്കാം. ഇതു് സ്വത്തിന്റെ ഇതര രൂപങ്ങള്‍ക്കും ബാധകമാണു്. അങ്ങിനെ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സ്വന്തമായുള്ളതു് ഉപയോഗിച്ചു് ഉല്പാദനം നടത്തുന്നവനാണു് സംരംഭകന്‍. സ്വത്തവകാശം സമൂഹത്തിനാണു്. വ്യക്തികള്‍ക്കല്ല. വ്യക്തികള്‍ക്കു് ഉടമസ്ഥതയാണു്. ഉപയോഗിക്കുവോളം. ഇത്തരം ഒരു ഉല്പാദന ബന്ധം സോഷ്യലിസത്തില്‍ ഉരുത്തിരിയുന്നതോടെയാണു് തൊഴിലാളികള്‍ സംരംഭകരായി മാറ്റപ്പെടുക. ഇതില്‍ ജനാധിപത്യത്തിന്റെ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന നിയമം ബാധകമാകും. ഒരാള്‍ക്കു് ഉപയോഗിക്കാനാവുന്നതിനേക്കാള്‍ കൂടുതള്‍ ഉല്പാദനോപാധികളോ ഉല്പാദനോപകരണങ്ങളോ അയാള്‍ക്കാവശ്യമില്ല. എത്ര അധികം ഉപയോഗിക്കുന്നവോ അത്രമാത്രം സമൂഹം അനുവദിക്കും. കാരണം, സമൂഹ താല്പര്യം ഉല്പാദനം ആവശ്യത്തിനു് ഉയര്‍ത്തുക എന്നതു് തന്നെയാണു്.

അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.

മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു.

ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ.

പുതിയ സമൂഹത്തില്‍ സ്വകാര്യമാക്കലിന്റെ മാനദണ്ഡം
അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരാല്‍ കഴിയുന്ന കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.

സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

വ്യവസ്ഥാ മാറ്റത്തിനു് അക്രമ മാര്‍ഗ്ഗം അനിവാര്യമല്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.

ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.

ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.

മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാര കേന്ദ്രീകരണം ആവശ്യമായും വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ കുത്തനെയുള്ള ബഹുതല പിരമിഡല്‍ ഘടന തന്നെയാണു് ഇന്നു് മുതലാളിത്തവും തുടര്‍ന്നു് വരുന്നതു്. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല.

ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമല്ലായിരുന്നു. അതിനാലും സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.

അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.

പുതിയൊരു ലോകം സാധ്യമായിരിക്കുന്നു
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാ ഉത്തരവാദിത്വവും ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിശദാംശങ്ങള്‍ വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.

ചെറുകിട ഇടത്തരം സംരംഭകര്‍ പ്രോത്സാഹിപ്പിക്കപ്പെടണം
നിലവിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെയാണു് വേണ്ടതു്. യഥാര്‍ത്ഥ സംരംഭകര്‍ക്കു് സോഷ്യലിസ്റ്റു് പരിവര്‍ത്തനത്തിലൂടെ യാതൊരു പീഢനവും ഉണ്ടാകേണ്ടതില്ല. മറിച്ചു് കോര്‍പ്പറേറ്റു് മൂലധനം സമൂഹ ഉടമസ്ഥതയിലാക്കുക മാത്രമാണുണ്ടാവുക. പൊതു മേഖല, സഹകരണ മേഖല, പ്രാദേശിക സംഘങ്ങള്‍ തുടങ്ങി സാമൂഹ്യ ഉടമസ്ഥതയുടെ വിവിധ രൂപങ്ങളെ അതേല്പിക്കണം. അവയെല്ലാം സംരംഭകരായി മാറുന്ന ഇന്നത്തെ തൊഴിലാളികളുടെ കൂട്ടായ്മകളായിരിക്കും നടത്തുക. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരിക്കില്ല അവ. ജനാധിപത്യപരമായി നടത്തപ്പെടും. ഓരോന്നിലും ആസൂത്രണം നന്നായി നടക്കണം. മൊത്തം കമ്പോളത്തിന്റെ ആസൂത്രണം ഭരണ കൂടം ഏറ്റെടുക്കും. ക്രമേണ ഭരണ കൂടത്തിന്റെ കടമ ഈ സാമ്പത്തികാസൂത്രണമായി മാറും.

ഭരണ കൂടത്തിന്റെ സ്വഭാവം മാറും
കൊഴിഞ്ഞു് പോകുന്ന ഭരണ കൂടമെന്നതു് ദീര്‍ഘകാലം കൊണ്ടു് സ്വാഭാവികമായും സംഭവിച്ചു് കൊള്ളും. ഇതാണു് മാര്‍ക്സ് പറഞ്ഞ രാഷ്ട്രീയം. അതു് ശരി തന്നെയാണെന്നു് അടുത്ത കാലം തന്നെ തെളിയിക്കും. അതല്ലാതെ ഇന്നത്തെ മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരം മറ്റൊന്നില്ല. ഇതു് മാര്‍ക്സ് പറഞ്ഞതു് ശരിയെന്നു് ഇന്നു് കണ്ടെത്തിവരുന്ന ധനതത്വശാസ്ത്ര നിരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണു്. മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ശൂന്യതയില്‍ നിന്നുരുത്തിരിഞ്ഞവയല്ല, മറിച്ചു് മാറിവരുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ പഠനത്തിന്റെ സമഗ്രതയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്.

സോഷ്യലിസം
മുതലാളിത്തം സൃഷ്ടിച്ച സാമൂഹ്യോല്പാദന വ്യവസ്ഥയോടൊപ്പം അതു് സൃഷ്ടിച്ച സ്വകാര്യ സ്വായത്തമാക്കല്‍ സമ്പദായത്തിനു് പകരം സാമൂഹ്യമായ സ്വായത്തമാക്കല്‍ ഏര്‍പ്പെടുത്തുകയാണു് സോഷ്യലിസം. ഓരോ വ്യവസായത്തിലും ഏര്‍പ്പെടുത്തിയ ആസൂത്രണം പോലെ മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലൂടെ അതു് സാധിക്കാം. അത്തരത്തില്‍ ഉല്പാദനവും സ്വായത്തമാക്കലും സാമൂഹ്യമാക്കുന്നതിലൂടെ അവ തമ്മില്‍ പൊരുത്തപ്പെടുത്തി നിലവിലുള്ള മുതലാളിത്തത്തിലെ വൈരുദ്ധ്യം പരിഹരിക്കുക എന്നതാണു് മാര്‍ക്സിസത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിരീക്ഷണങ്ങളുടെ സത്ത. മാര്‍ക്സിയന്‍ ധന തത്വശാസ്ത്ര നിഗമനങ്ങളും രാഷ്ട്രീയ നിഗമനങ്ങളും പൊരുത്തപ്പെടുന്നവ തന്നെയാണു്.

Thursday, November 10, 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍ - വി എസ് അച്യുതാനന്ദന്‍

(Deshabhimani - Posted on: 10-Nov-2011 05:54 AM)

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും. പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും.



2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.



പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോ-ടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്.



മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്ര-സംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷ-പരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.



എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്.



ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം. ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ -ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.

കോടതിയലക്ഷ്യം - തേടി നടക്കുന്ന കോടതി - ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ പ്രതിസന്ധി

ശിക്ഷ സ്റ്റേചെയ്യാഞ്ഞത് ഖേദം പ്രകടിപ്പിക്കാത്തതിനാലെന്ന്

(Deshabhimani - Posted on: 10-Nov-2011 12:31 AM)
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്റെ ശിക്ഷ നടപ്പാക്കുന്നത് തടയാതിരുന്നത് പരാമര്‍ശങ്ങളില്‍ ഖേദംപ്രകടിപ്പിക്കാതെ ഉറച്ചുനിന്നതിനാലാണെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസില്‍ നടപടികളിലുടനീളം ജഡ്ജിമാരെ നിയമം അറിയാത്ത വിഡ്ഡികളെന്ന് വിശേഷിപ്പിക്കുകയും ആത്മാഭിമാനമുണ്ടെങ്കില്‍ പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ന്യായാധിപര്‍ രാജിവച്ചുപോകണമെന്ന നിലപാടില്‍ ജയരാജന്‍ ഉറച്ചുനില്‍ക്കുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു. ഈ നിലപാട് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്ത്അലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിധി പ്രസ്താവനയ്ക്കുശേഷം എം വി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. സമാനസാഹചര്യത്തില്‍ ഉണ്ടായ മുംബൈ ഹൈക്കോടതിയുടെ വിധിയും ഹാജരാക്കിയിരുന്നു. എന്നാല്‍ , ഈ വിധി ജയരാജന്റെ കേസില്‍ പിന്തുടരാന്‍ ആവില്ലെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു. ശിക്ഷാ വിധി നടപ്പാക്കുന്നത് തടയണമെന്ന ജയരാജന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്.

കോടതി അനധികൃതമായി കോടതിയലക്ഷ്യ കേസെടുത്തു് കെണിയിലായി. ഇക്കാര്യം അംഗീകരിച്ചു് മാന്യമായി അതില്‍ നിന്നു് പുറത്തു് കടക്കാന്‍ ശ്രമിക്കുകയാണു് വേണ്ടതു്. പരിഹാര കര്‍മ്മം ചെയ്യുന്നതിനു് പകരം വീണ്ടും വിഡ്ഡിത്തരങ്ങളുമായി മുന്നോട്ടു് തന്നെയെന്നാണു് ഈ വിശദീകരണം കാണിക്കുന്നതു്.


വിമര്‍ശനങ്ങളുടെ പേരില്‍ ശിക്ഷിക്കരുത്: ജ. കട്ജു
എം പ്രശാന്ത്
(Deshabhimani - Posted on: 10-Nov-2011 12:46 AM)
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രവര്‍ത്തനം അസാധ്യമാക്കുകയോ അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാക്കുകയോ ചെയ്താല്‍ മാത്രമേ കോടതിയലക്ഷ്യ നടപടി ആവശ്യമുള്ളുവെന്ന്് പ്രസ്കൗണ്‍സില്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഈ സാഹചര്യമില്ലെങ്കില്‍ കടുത്ത വിമര്‍ശമായാലും നടപടി ആവശ്യമില്ലെന്ന് കോടതിയലക്ഷ്യം അനിവാര്യമോ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ കട്ജു പറഞ്ഞു. സുപ്രീംകോടതി ജഡ്ജിയായിരിക്കെ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജഡ്ജിയുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറുക, ഫയലുകള്‍ തട്ടിയെടുക്കുക, കോടതിയില്‍ ബഹളമുണ്ടാക്കുക, സാക്ഷിയെയോ കക്ഷിയെയോ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഘട്ടങ്ങളിലെ കോടതിയലക്ഷ്യം ആവശ്യമുള്ളൂ. കോടതിപ്രവര്‍ത്തനം തടസ്സപ്പെടുത്താത്ത അഭിപ്രായപ്രകടനങ്ങളുടെയോ വിമര്‍ശങ്ങളുടെയോ പേരില്‍ നടപടി ആവശ്യമില്ല. ഇന്ത്യയില്‍ ജനങ്ങളാണ് പരമോന്നതം. കോടതിയും മറ്റുഭഭരണഘടനാ സ്ഥാപനങ്ങളും ജനങ്ങളുടെ സേവകര്‍ മാത്രം. സേവകര്‍ വേണ്ടവിധം പ്രവൃത്തിച്ചില്ലെങ്കില്‍ ഉടമകള്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ജഡ്ജിമാരെ വിമര്‍ശിക്കാം. അതുകൊണ്ട് തന്നെ ജഡ്ജിമാരെ വിമര്‍ശിക്കുന്നതില്‍നിന്നും ജനങ്ങളെ വിലക്കുന്ന കോടതിയലക്ഷ്യനിയമത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദ്യം പ്രസക്തമാണ്. ജനങ്ങള്‍ക്ക് സ്വതന്ത്രഅഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതാണ്ഭഭരണഘടനയുടെ 19(1)(എ) വകുപ്പ്. 129, 215 വകുപ്പുകള്‍ ഉന്നത നീതിപീഠങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടിക്ക് അധികാരം നല്‍കുന്നു. എന്നാല്‍ , ഒരു ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ 19(1)(എ) വകുപ്പിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ജഡ്ജിമാരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണം. എന്തൊക്കെയാണ് കോടതിയലക്ഷ്യമെന്ന കാര്യത്തില്‍ കോടതികള്‍ക്ക് വ്യക്തതയോ ഏക നിലപാടോ ഇല്ല. കോടതികള്‍ സമ്പന്നര്‍ക്ക് അനുകൂലമാണെന്ന് വിമര്‍ശിച്ച ഇ എം എസിനെ കുറ്റക്കാരനായി വിധിച്ചു. ഇതേ വിമര്‍ശം ഉന്നയിച്ച മുന്‍ കേന്ദ്രമന്ത്രി പി ശിവശങ്കറിനെതിരെ നടപടിയുണ്ടായില്ല. എന്താണ് കോടതിയലക്ഷ്യമെന്ന് ആദ്യം നിര്‍വചനമില്ലായിരുന്നു. അപകീര്‍ത്തി, കോടതിപ്രവര്‍ത്തനത്തില്‍ ഇടപെടല്‍ എന്നൊക്കെ പിന്നീട് ഭേദഗതി വന്നെങ്കിലും എന്തൊക്കെയാണ് അപകീര്‍ത്തികരം എന്ന നിര്‍വചനമില്ല. ഇന്നത്തെ അപകീര്‍ത്തിപരമായി കാണുന്നത് നാളെ അങ്ങനെയാകണമെന്നില്ല. ബ്രിട്ടനിലെ ഡെയ്ലിമിറര്‍ പത്രം ഒരു വിധിയെ വിമര്‍ശിച്ച് നിങ്ങള്‍ വിഡ്ഢികള്‍ എന്ന തലക്കെട്ടോടെ ജഡ്ജിമാരുടെ ചിത്രംവച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ , ബ്രിട്ടീഷ് കോടതി നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിധി പുറപ്പെടുവിച്ച ബെഞ്ചിലെ സീനിയറായ ലോര്‍ഡ് ടെംപിള്‍മാന്റെ പ്രതികരിച്ചത് താന്‍ വിഡ്ഢിയല്ലെന്ന് തനിക്ക് വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അവരുടെ നിലപാട് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ്. ഇംഗ്ലണ്ടിലെ ജഡ്ജിമാര്‍ ഇത്തരം വ്യക്തിഗത വിമര്‍ശങ്ങള്‍ കണക്കിലെടുക്കാറില്ല. ആരെങ്കിലും കോടതിക്ക് അകത്തോ പുറത്തോ തന്നെ വിഡ്ഢിയെന്ന് വിളിച്ചാല്‍ താന്‍ നടപടിക്ക് മുതിരില്ല. കാരണം അത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. എന്തായാലും വാക്കുകള്‍ക്ക് ഒരിക്കലും എല്ലൊടിക്കാനാകില്ല. ഒരിക്കലും വിമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യം പാടില്ല- ജസ്റ്റിസ് കട്ജു പറഞ്ഞു.

ശുംഭനെന്നൊരു വാക്കിന്റെ പേരില്‍ (അതു് എത്രമേല്‍ അവഹേളനപരമായാലും) ഒരു കോടതി ഒരു പൌരനെ ആറു് മാസത്തേയ്ക്കു് ജയിലിലയച്ചതിലൂടെ ആ കോടതി ജയരാജന്‍ വിളിച്ച ശുംഭന്‍ എന്ന പദത്തിനര്‍ഹത തെളിയിക്കുക മാത്രമാണു് ചെയ്തതു്.

നിലവിലുള്ള നിയമപ്രകാരം കോടതി വിധിയെ ചോദ്യം ചെയ്തു എന്ന അര്‍ത്ഥത്തില്‍ ജയരാജന്‍ നടത്തിയതു് കോടതിയലക്ഷ്യം തന്നെയാണു്. കോടതി വിധിയെ ജന മദ്ധ്യത്തില്‍ ചോദ്യം ചെയ്യുകയാണു് ജയരാജന്‍ ചെയ്തതു്. അതു് ചോദ്യം ചെയ്യപ്പെടേണ്ടതുമായിരുന്നു. ചോദ്യം ചെയ്തതു് ശരിയുമായിരുന്നു.അങ്ങിനെ മാറ്റപ്പെടേണ്ട നിലവിലുള്ള നിയമങ്ങളേയും വ്യവസ്ഥിതിയേത്തന്നേയും ചോദ്യം ചെയ്തും ശിക്ഷ അനുഭവിച്ചും തന്നെയാണു് നാളിതു് വരെ കണ്ട മാറ്റങ്ങളിലൂടെ നാം ഇന്നു് കാണുന്ന അവസ്ഥ നിലവില്‍ വന്നതു്.

കോടതിയെ ചോദ്യം ചെയ്യുന്നതിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സമചിത്തതയോടെ നിലപാടെടുത്തു് ശിക്ഷിക്കാനും കോടതിക്കു് അധികാരവുമുണ്ടു്. പക്ഷെ, കോടതി വിവേചന ബുദ്ധിയുള്ളതുമായിരിക്കണം. കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതോ കോടതിയെ കോടതിയില്‍ നേരിട്ടവഹേളിക്കുന്നതോ പൊലൊന്നല്ല ജയരാജന്റെ പരാമര്‍ശം. അതു് കോടതിയുടെ സമീപനത്തെ, നിയമ വ്യാഖ്യാനത്തെ, അധികാര പ്രയോഗരീതിയെ ചോദ്യം ചെയ്തതാണു്. യഥാര്‍ത്ഥത്തില്‍ കോടതിയേയല്ല, കോടതി നടത്തിയ പരാമര്‍ശത്തിലെ അപാകതയേയാണു് ജയരാജന്‍ വിമര്‍ശിച്ചതു്. അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിച്ചു് കോസെടുക്കാം. വാദം നടത്താം. അതു് കോടതിയുടെ നിലപാടിന്റെ സാധൂകരണമോ നിരാകരണമോ നടത്തുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യാം. അത്തരം വാക്കുകളോ പ്രസ്താവനയുടെ ഉള്ളടക്കം തന്നെയോ കോടതിക്കു് ശരിയല്ലെന്നു് കണ്ടാല്‍ ജയരാജനെ ചെറിയ ശിക്ഷ നല്‍കി, താക്കീതു് ചെയ്തോ പണ്ടു് ഇഎംഎസിനു് നല്‍കിയതു് പോലെ ചെറിയ പിഴയോ മറ്റോ നല്‍കി വിടുകയായിരുന്നു വേണ്ടതു്. അതു് ചെയ്തിരുന്നെങ്കില്‍ കോടതിയുടെ മഹത്വം ഉയരുമായിരുന്നു. മറിച്ചു് കോടതിക്കു് തെറ്റിയെന്നു് കണ്ടാല്‍ അതു് തിരുത്തുകയും ചെയ്യാം. തെറ്റു് പറ്റാത്ത കോടതി എന്ന അഹന്ത കോടതിക്കു് ചേര്‍ന്നതല്ല.

അത്തരം അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കു് ശിക്ഷ അര്‍ഹതപ്പെട്ടതാണു്. കോടതികള്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. ശിക്ഷ ഏറ്റുവാങ്ങി അത്തരത്തില്‍ അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്തു് തന്നെയാണു് ജനാധിപത്യം ഇതു് വരെ വികസിച്ചതു്. ഇന്നും ഫ്യൂഡല്‍ അധികാരത്തിന്റെ പിരമിഡല്‍ ഘടന നിലനിര്‍ത്തുന്ന ഇവിടത്തെ ജനാധിപത്യത്തിന്റെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനം തന്നെയാണു് ഈ കോടതി വിധി. ചോദ്യം ചെയ്യപ്പെടാത്ത കോടതികളെന്നതു് ജനാധിപത്യത്തിനു് നിരക്കുന്നതുമല്ല. കോടതി ഇവിടെ പ്രതികാര ബുദ്ധിയാണു് കാട്ടിയതു്. അതു് തന്നെ കോടതി ഉയര്‍ത്തിപ്പിടിക്കുന്ന നിയമ വ്യവസ്ഥയോടുള്ള അവഹേളനമാണതു്.

മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പറയുന്നതു് പാതയോര യോഗം നിരോധിച്ചതിനെ അപ്പീലിലൂടെ ചോദ്യം ചെയ്യുകയാണു് വേണ്ടതു് എന്നാണു്. കോടതി വിധിയെ ചോദ്യം ചെയ്യാന്‍ പാടില്ല പോലും. അവര്‍ ചെയ്യുന്നതു് പോലെ വളഞ്ഞ വഴിയിലൂടെ മറികടക്കാം ! അപ്പീലിനു് വിധേയമാകേണ്ടതു് ഇത്തരം പൊതു കാര്യങ്ങളല്ല. ഇതൊരു ജനാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണു്. അതു്ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു് കോടതിക്കും തോന്നണം. മാത്രമല്ല, പൊതു നിരത്തിലോ നിരത്തു് വക്കത്തോ പൊതു യോഗം ചേരുന്നതു് അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യേണ്ടതു് കോടതിയല്ല. ക്രമ സമാധാന പാലകരാണു്. ഇവിടെ കോടതി പോലീസിന്റെ അധികാരം കയ്യേറുകയാണു് ചെയ്തതു്. അതു് ശുംഭത്തരം തന്നെയാണു്. യഥാര്‍ത്ഥത്തില്‍ ജയരാജന്റെ കേസില്‍ കോടതിയുടെ പാതയോര യോഗത്തേക്കുറിച്ചുള്ള മുന്‍ വിധി തിരുത്തി ജയരാജനെ അഭിനന്ദിച്ചു് വിട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ മഹത്വം വാനോളം ഉയരുമായിരുന്നു.

അപ്പീലിലൂടെ ജനയരാജന്‍ അനുഭവിച്ച ജയില്‍ വാസം ഇല്ലാതാകില്ല. അതിനു് പരിഹാരമില്ല. കോടതി കുറ്റകരമായ നടപടിയാണെടുത്തതു്.

മുഖ്യമന്ത്രിയും യുഡിഎഫ് കൂട്ടാളികളും ജയരാജന്റേയും സിപിഐ(എം) നേതാക്കളുടേയും അഹന്തയേക്കുറിച്ചാണു് അവര്‍ത്തിച്ചു് പറഞ്ഞുകൊണ്ടിരിക്കുന്നതു്. രണ്ടു് എംഎല്‍എ മാരെ പുറത്താക്കിയതു് പോലെ അവരുടെ ആവശ്യപ്രകാരമാണോ ഈ കോടതിയലക്ഷ്യ നടപടിയും വിധിയും ജയിലില്‍ അടയ്ക്കലും ഉണ്ടായതെന്ന സംശയം ഉണര്‍ത്തുന്നതാണു് അവരുടെ വാക്കുകള്‍. ഇടമലയാര്‍ കേസ് വിധിയും ഈ കോടതിയലക്ഷ്യ വിധിയും തമ്മിലുള്ള മുഖ്യമന്ത്രിയുടെ താരതമ്യം കേല്‍ക്കുമ്പോള്‍ അതു് ഉറപ്പാകുന്നു.

മാത്രമല്ല, ഇടമലയാര്‍ കെസിലും തുടര്‍ന്നു് ബാല കൃഷ്ണപിള്ളയുടെ ജയില്‍ വാസ കാലത്തും ഇന്ത്യന്‍ പൌരനെന്ന നിലയില്‍ അദ്ദേഹത്തിനര്‍ഹതപ്പെട്ട സ്വൈര വിഹാരം തടയാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് കോടതിയില്‍ കേസു് കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവുകളെ ചോദ്യ ചെയ്യുന്നതിലൂടെയും ശ്രമിച്ചതിനെ കുറ്റപ്പെടുത്തുന്നതു് ജനങ്ങള്‍ കേട്ടതാണു്. ഇന്നിപ്പോള്‍ ജയരാജന്റെ ജയില്‍വാസം ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസവുമായി താരതമ്യം ചെയ്യുന്നതിലൂടെ ബാലകൃഷ്ണപിള്ളയുടെ അഴിമതിയ്ക്ക് ശിക്ഷ കിട്ടിയതിലുള്ള ജാള്യം മറയ്ക്കാന്‍ ജയരാജനെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ഇടപെട്ടുവെന്ന തോന്നലാണു് ഉണ്ടാക്കുന്നതു്.

കോടതിയലക്ഷ്യത്തിനു് ശിക്ഷിക്കപ്പെട്ട ജയരാജന്റെ ജയില്‍ വാസത്തെ എതിര്‍ക്കുന്നതും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ ജയില്‍ വാസം ഇളവു് ചെയ്യുന്നതിനെ എതിര്‍ക്കുന്നതും ഇരട്ടത്താപ്പാണെന്നും ചില യുഡിഎഫ് നേതാക്കള്‍ പ്രസ്താവിച്ചു് കണ്ടു. പൌര സ്വാതന്ത്ര്യം രണ്ടിടത്തും ഓരേ പോലെ യാണു് പോലും. അപാരം തന്നെയീ യൂഡിഎഫ് ബുദ്ധി. സമൂഹത്തെ കൊള്ളയടിക്കുന്നവനും സമൂഹത്തിന്റെ സുസ്ഥിതിക്കു് വേണ്ടി വാദിക്കുന്നവനും ഒരുപോലല്ല. ഒന്നു് ജനദ്രോഹമാണു്. ശിക്ഷാര്‍ഹമാണു്. രണ്ടാമത്തേതു് ജനോപകാരപ്രദമാണു്. അഭിനന്ദനീയമാണു്.

പ്രായപൂര്‍ത്തിയാകാത്ത സൂര്യ നെല്ലി പെണ്‍കുട്ടി സ്വയം ഇറങ്ങിച്ചെന്നതു് കൊണ്ടാണു് 42 കശ്മലന്മാര്‍ ആ കുട്ടിയെ പീഢിപ്പിച്ചതെന്നു് കണ്ടെത്തി അവരെ വിട്ടയച്ച കേരള ഹൈക്കോടതി വിധിയും അത്തരം കോടതി നടപടികളും ജന മദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടവ തന്നെയാണു്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി
സ്വമേധയാ ഇറങ്ങിച്ചെന്നതാണെങ്കിലും 42 കശ്മലന്മാര്‍ ചെയ്ത അപരാധം അതല്ലാതാവുന്നില്ല. അതു് കാണാന്‍ പുരുഷ മേധാവിത്വ സമൂഹത്തിന്റെ നാറുന്ന പ്രതിനിധികളായ കോടതി മേലാളന്മാര്‍ക്കു് കഴിയാതെ പോയി.

ഇത്തരം ചോദ്യം ചെയ്യലിലൂടെ ഉണ്ടാകുന്നതിനേക്കാല്‍ വലിയ അവഹേളനമാണു് ഒരു വാക്കിന്റേയോ ഒരു വിമര്‍ശനത്തിന്റേയോ പേരില്‍ അഹന്തയില്‍ നിന്നുത്ഭവിച്ച ഈ ശിക്ഷ വിധിച്ച കോടതി ഇന്ത്യന്‍ ജുഡീഷ്യറിയോടു് കാട്ടിയിരിക്കുന്നതു്. കോടതിയലക്ഷ്യം ഇത്തരത്തില്‍ പ്രതികാര ബുദ്ധിയോടെ ശിക്ഷിക്കപ്പെടേണ്ട കുറ്റമാണെന്നു് കാണുന്ന കോടതി സ്വയം അവഹേളനാ പാത്രമായിരിക്കുകയാണു്.

ആറു് മാസം അദ്ദേഹം ജയിലില്‍ കിടക്കുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറയുടെ ഈ കളങ്കം എന്നെന്നേയ്ക്കും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാക്കി മാറ്റുകയും ഇതു് തിരുത്തിക്കാന്‍ ഇടയാക്കുകയും ചെയ്യുമെങ്കില്‍, പ്രിയ ജയരാജാ അങ്ങു് ജയിലില്‍ കിടക്കണം. അങ്ങേയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ പിഴച്ച കോടതിക്കു് വേണ്ടി അങ്ങയോടു് മാപ്പിരക്കുന്നു. ഇനി മേലാല്‍ ഒരു കോടതിയും ഇത്തരം അഹന്ത കാണിക്കാന്‍ തോന്നാതിരിക്കത്തക്ക സാഹചര്യമുണ്ടാക്കാന്‍ ഇതു് വഴിയൊരുക്കണം.

ജയരാജനെ നിയമവിരുദ്ധമായി സ്വതന്ത്ര ജീവിതം തടഞ്ഞു് ജയിലടച്ച കോടതി ശിക്ഷാര്‍ഹമായ കുറ്റമാണു് ചെയ്തിട്ടുള്ളതു്. ജഡ്ജിയെ ക്രിമിനല്‍ നിയമ നടപടിക്കു് വിധേയമാക്കേണ്ടതാണു്. കോടതിയുടെ നീതി നിര്‍വ്വഹണ സ്വാതന്ത്ര്യം സംരക്ഷിക്കാനായി നിലവിലുള്ള നിയമം അതു് അനുവദിക്കുന്നില്ല. അതിനാവശ്യമായ നിയമം ഉണ്ടാകണം. ഇവിടെ സ്ഥിരമായ കഷ്ട നഷ്ടം ജയരാജനും അദ്ദേഹം പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സേവനം നല്‍കുന്ന ജനവിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ നേതാവെന്ന നിലയില്‍ രാഷ്ട്രത്തിനും ഉണ്ടായിരിക്കുകയാണു്.

അപ്പീലില്‍ വിധി ഇളവു് ചെയ്യപ്പെടുകയോ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്താല്‍ പോലും തടവും അസ്വാതന്ത്ര്യവും ജയരാജനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടായ കഷ്ട-നഷ്ടങ്ങളും ഇല്ലാതാക്കാന്‍ കോടതിക്കോ ദൈവത്തിനു് പോലുമോ കഴിയില്ല. ഇക്കാര്യം കോടതി പരിഗണിച്ചില്ല. ഖേദം പ്രകടിപ്പിക്കാത്തതു് കൊണ്ടാണു് ജയിലിലടച്ചതെന്ന വാദം അസ്ഥാനത്താണു്. ഖേദം പ്രകടിപ്പിച്ചാല്‍ തീരുമാനമായി. ഖേദം തോന്നാതെ പ്രകടിപ്പിക്കണമെന്നു് പറയുന്നതില്‍ അര്‍ത്ഥമില്ല.

ജയരാജനെതിരെ നിയമ വിരുദ്ധമായി നീങ്ങിയതിലൂടെ കോടതി എത്തിപ്പെട്ട വിഷമ സന്ധിയാണിവിടെ നിര്‍ണ്ണീതമാകുന്നതു്. കോടതി എന്തെല്ലാം വിശദീകരണം നല്‍കിയാലും ഇതില്‍ നിന്നു് പുറത്തു് കടക്കാനാവില്ല. ജയരാജന്‍ ക്ഷമ പറഞ്ഞു് തങ്ങളുടെ അപ്രമാദിത്വവും പാതയോര യോഗം തടയുന്നതും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തടവില്‍ പാര്‍പ്പിച്ചു് ബലാല്‍ സംഗം ചെയ്യുന്നവരെ കുട്ടി ആദ്യം സ്വമേധയാ ഇറങ്ങിച്ചെന്നതാണെന്നതിന്റെ പേരില്‍ ശിക്ഷിക്കാതിരിക്കുന്നതുമായ വിധികളും അംഗീകരിച്ചു് സമൂഹം പഞ്ചപുച്ഛമടക്കി ജീവിക്കണമെന്നു് കോടതി കണ്ടു. അതംഗീകരിക്കാന്‍ സമൂഹത്തിനാവില്ല. കോടതിയുടെ ആ അപ്രമാദിത്വ പ്രവണതയാണു് പ്രതിസന്ധി സൃഷ്ടിച്ചതു്. അഹങ്കാരം വീഴ്ചയുടെ മുന്നോടിയാണു്.

ഇവിടെ പ്രസക്തമായ വിഷയം കോടതിയലക്ഷ്യം നിയമ നടപടി എന്തിനു് വേണ്ടി എന്നതാണു്. അതു് കോടതി വിധികളോടുള്ള ജനങ്ങളുടെ വിമര്‍ശനം ഒഴിവാക്കാനല്ല. അത്തരം വിമര്‍ശനം തെറ്റായി നടത്തിയാല്‍ തീര്‍ച്ചയായും അതു് ശിക്ഷിക്കപ്പെടാവുന്നതാണു്. അതല്ല വിമര്‍ശനം ശരിയെന്നു് കണ്ടാല്‍ അതു് തിരുത്താന്‍ കോടതിയ്ക്കവസരം കിട്ടുകയുമാണു്. അതു് നിലനില്‍ക്കേ തന്നെ, കോടതിയലക്ഷ്യ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം കോടതിയുടെ നടത്തിപ്പു് സുഗമമാക്കാന്‍ അദ്ധ്യക്ഷനുള്ള സഹായമാണു്. കോടതിയുടെ നടത്തിപ്പിനെ ആരെങ്കിലും നിയമവിരുദ്ധമായി ചോദ്യം ചെയ്താല്‍, ബന്ധപ്പെട്ടവര്‍ കോടതിയുടെ ഉത്തരവു് അംഗീകരിച്ചു് നടപ്പാക്കാതിരുന്നാല്‍, കോടതി മുറിയില്‍ അലങ്കോലം സൃഷ്ടിച്ചോ ശാരീരികാക്രമണത്തിലൂടെയോ കോടതി നടപടികള്‍ തടസ്സപ്പെടുത്തിയാല്‍ അതിനെ നേരിടാനുള്ളതാണു് കോടതിയലക്ഷ്യ നിയമ വകുപ്പുകള്‍. അതല്ലാതെ കോടതി വിധിയെ വിമര്‍ശിക്കുന്നവരെ നേരിടാനുള്ളതല്ല. അതു് വേണമെങ്കില്‍ സാധാരണ നിയമ നടപടികളിലൂടെ നടത്താം.

കോടതിയലക്ഷ്യ നടപടിക്രമം ജഡ്ജിതന്നെ നടത്തുന്നതാണു്. കുറ്റപത്രം കൊടുക്കുക (നിയമ പാലനം), കുറ്റം ചെയ്തുവെന്നു് തെളിവു് നിരത്തി സ്ഥാപിക്കുക (പ്രോസിക്യൂഷന്‍), വിധി എന്നീ മൂന്നു് വ്യത്യസ്ത ഏജന്‍സികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജഡ്ജി തന്നെ ചെയ്യുകയാണു് കോടതിയലക്ഷ്യ നടപടി ക്രമത്തില്‍ നടക്കുന്നതു്. കുറ്റാരോപിതനു് പ്രതിരോധത്തിനുള്ള അവകാശം മറ്റേതു് കേസുപോലെയും ഉണ്ടായിരിക്കും. അതൊഴിച്ചാല്‍ ജഡ്ജിയുടെ ഏകാധിപത്യമാണു് കോടതിയലക്ഷ്യ നടപടി. അതു് ശരിയുമാണു്. കാരണം, കോടതി, സഭ, ഏതു് യോഗവും നടത്തിക്കൊണ്ടു് പോകാന്‍ അദ്ധ്യക്ഷനുള്ള പ്രത്യേക അധികാരമാണു് ഇവിടെ നടപ്പാക്കപ്പെടുന്നതു്. മറ്റു് യോഗങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നവരെ പുറത്താക്കുകയാണു് പരിഹാരം. കോടതില്‍ നിന്നു് പ്രതിയേയോ, സാക്ഷിയേയോ വക്കീലന്മാരേയോ പ്രോസിക്യൂഷനേയോ പുറത്താക്കിയാല്‍ കോടതി നടപടി നടപ്പാക്കാനാവാതെ വരും. അതിനാല്‍ കടുത്ത ശിക്ഷയായ ആറു് മാസത്തെ തടവു് വരെ അതിനു് നല്‍കിയിരിക്കുന്നു. അതു് കോടതി മുറികളിലെ തടസ്സപ്പെടുത്തലുകള്‍ക്കു് മാത്രം ബാധകമായതാണു്.

ഇവിടെ ജയരാജന്‍ അത്തരം ഒരു തടസ്സം ഉണ്ടാക്കിയിട്ടില്ല. ശുംഭന്‍ പ്രയോഗം കോടത്തിക്കു് അവമതിപ്പുണ്ടാക്കി. ഉറപ്പാണു്. അതിനുള്ള പരിഹാരം ഒന്നുകില്‍ കോടതിയലക്ഷ്യ നിയമപ്രകാരം പരിശോധിച്ചു് ജയരാജന്‍ കുറ്റക്കാരനല്ലെന്നു് കണ്ടാല്‍ അതായതു് കോടതി വിധി തെറ്റിപ്പോയി എന്നു് കണ്ടാല്‍ അതു് തിരുത്തി ജയരാജന്റെ ആര്‍ജ്ജവത്തില്‍ മതിപ്പുളവാക്കുകയും അതേ സമയം ഇക്കാര്യത്തില്‍ എടുക്കേണ്ട നിയമപരമായ നടപടിക്രമം മേല്‍ കോടതിയില്‍ അപ്പീല്‍ പോകുകയാണെന്ന കാര്യം ചൂണ്ടിക്കാട്ടുകയുമാണു്. ജയരാജന്‍ കുറ്റക്കാരനെന്നു് കണ്ടാല്‍ ചെറിയ പിഴയോ ശിക്ഷയോ (താക്കീതു്, കോടതി പിരിയുന്നതു് വരെ തടവു് തുടങ്ങിയവ) നല്‍കുകയും മേലാല്‍ എന്താണു് പ്രതിവിധി എന്ന കാര്യം (കോടതിയില്‍ അപ്പീല്‍ നല്‍കുക) ധരിപ്പിച്ചു് വിടുകയുമാണു്.

ജയരാജന്‍ തെറ്റായ പ്രസ്താവനയാണു് ചെയ്തിരിക്കുന്നതെന്നും അതു് അപരിഹാര്യമായ കോട്ടം നിയമ വ്യവസ്ഥക്കും സമൂഹത്തിനും ഉണ്ടാക്കുമെന്നും കോടതിക്കു് തോന്നുകയും ജയരാജന്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍, മറ്റൊരു മാര്‍ഗ്ഗം, മറ്റേതൊരു കേസും പോലെ അന്വേഷണവും കുറ്റവിചാരണയും അതാതു് ഏജന്‍സികളെ ഏല്പിച്ചു് കോടതി അവസാന വിധി മാത്രം പറയുക എന്ന മാര്‍ഗ്ഗം അവലംബിക്കുക എന്നതാണു്.

കോടതി നടപടി തടസ്സപ്പെടുത്തുന്നതു് ഒഴിവാക്കാന്‍ മാത്രമാണു് കോടതിയുടെ സമ്മറി നടപടിയിലൂടെ കോടതിയലക്ഷ്യം നേരിടേണ്ടതു്.

കോടതിയുടെ വിധിയില്‍ ശിക്ഷ ആറു് മാസത്തേയ്ക്കു് കഠിന തടവായിരുന്നു എന്ന കാര്യം കാണിക്കുന്നതു് കോടതി സമചിത്തതയോടെയല്ല ഈ കേസ് കൈകാര്യം ചെയ്തിരുന്നതു് എന്നു് തന്നെയാണു്.

അപ്പീലിനു് വേണ്ടി ശിക്ഷ നടപ്പാക്കുന്നതില്‍ സാവകാശം കൊടുക്കാതിരുന്നതും കോടതിയുടെ സമ ചിത്തതയില്ലായ്മ തന്നെയാണു് കാട്ടിയതു്. ഖേദം പ്രകടിപ്പിച്ചെങ്കിലേ അപ്പീലിനു് വേണ്ടി ശിക്ഷ നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കൂ എന്ന വാദം നിലനില്‍ക്കില്ല. മുമ്പു് ചര്‍ച്ച ചെയ്തതാണു്. ഖേദം പ്രകടിപ്പിച്ചാല്‍ അതോടെ കേസ് കഴിയണം. പിന്നീടെന്തിനു് അപ്പീല്‍ പോകോണ്ട കാര്യമില്ല.

ജനാധിപത്യത്തില്‍ ജനങ്ങളാണു് അവസാന വാക്കു്. ഭരണ ഘടന ജനങ്ങള്‍ക്കു് വേണ്ടിയാണു്. പൌര സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ ജനങ്ങളുടെ ജീവ വായുവാണു്. ജയരാജന്റെ ആറു് മാസം ജയരാജനു് മാത്രമല്ല, സമൂഹത്തിനും വളരെ പ്രധാനപ്പെട്ടതാണു്. അതു് തടഞ്ഞു് വെയക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള ഒരധിക്ഷേപവും മതിയായ കുറ്റമല്ല. ഇവിടെ ജഡ്ജിമാര്‍ തങ്ങള്‍ക്കുള്ള സ്ഥാനം, അധികാരം, കടമ, ഉത്തരവാദിത്വം എല്ലാം മറന്നു്, അവ തങ്ങള്‍ക്കു് നല്‍കിയ ജനങ്ങളോടും ഭരണ ഘടനയോടും അവര്‍ക്കുള്ള ഉത്തരവാദിത്വം പോലും മറന്നു് പ്രവര്‍ത്തിച്ചതു് ആ സ്ഥാനത്തിനോ നിയമ വ്യവസ്ഥയ്ക്കോ ഭരണ നിലവിലുള്ള ഭരണ കൂടത്തിനോ ഘടനയ്ക്കോ ഭൂഷണമായില്ല.

മാത്രമല്ല, യജമാന മനോ ഭാവം കോടതിയെ കൊണ്ടെത്തിച്ചതു് വല്ലാത്തൊരു പതനത്തിലാണു്. സ്വന്തം യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങളെ കീടമെന്നും പുഴുവെന്നുമൊക്കെ വിളിക്കുന്ന സ്ഥിതിയെത്തി. യഥാര്‍ത്ഥത്തില്‍ ജയരാജന്‍ പ്രയോഗിച്ച ശുംഭന്‍ എന്ന പേരിനു് അര്‍ഹരാണവരെന്നു് ഇതിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുകയാണു് നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ജയരാജനുള്ള കഴിവു് കേടിനേക്കുറിച്ചു് തങ്ങളുടെ മുമ്പില്‍ ജയരാജന്‍ വെറും കീടമാണെന്ന പ്രയോഗത്തിലൂടെയും കോടതി ചെയ്തതു്.

കോടതിയലക്ഷ്യ നിയമ നടപടികളുടെ ആവശ്യകതയും സാംഗത്യവും പ്രസക്തിയും അറിയാതെ പോയ പാവം ജഡ്ജിമാരുടെ വിക്രസുകളായി മാറിയിരിക്കുകയാണു് ജയരാജന്‍ കോടതിയലക്ഷ്യ വിധി.

നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും ഭരണ കൂട സ്വഭാവത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചു് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കോടതിയുടെ ഈ വിധി ഉപകരിക്കുമെന്നതു് മാത്രമാണു് സ്വാഗതാര്‍ഹമായ ഒരേ ഒരു കാര്യം.



സുധാകരന്റെ കോടതിയലക്ഷ്യം


മേല്‍ക്കാണിച്ച ലിങ്കില്‍ സൂധാകരന്‍ ഉന്നയിക്കുന്ന പ്രശ്നം കോടതിയോടുള്ള അവജ്ഞയല്ല, മറിച്ചു് ജഡ്ജിമാര്‍ വ്യക്തികളെന്ന നിലയ്ക്കു് കാണിക്കുന്ന ക്രിമിനല്‍ പ്രവൃത്തികളോടുള്ള രോഷം ആണു്. സൂധാകരന്‍ നടത്തുന്ന ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ ഒരു നീതി ന്യായ നിര്‍വഹണ സംവിധാനവും കേട്ടതായി കാണുന്നില്ല.

ഇവിടെ വേണ്ടതു് ജയരാജനെതിരെ നടത്തിയതു് പോലെ കോടതി അലക്ഷ്യ നടപടികള്‍ കോടതി തന്നെ നടത്തലല്ല, മറിച്ചു് അന്വേഷണം ഉത്തരവിട്ടു് യുക്തമായ ഏജന്‍സിയേക്കൊണ്ടു് അന്വേഷിപ്പിച്ചു് ബന്ധപ്പെട്ട ജഡ്ജിമാര്‍ക്കും കൈക്കൂലി കൊടുത്ത ബാറുകാര്‍ക്കും അവര്‍ക്കു് ലൈസന്‍സ് കൊടുത്ത സര്‍ക്കാര്‍ അധികാരികള്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു് തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കുകയാണു്.

സുധാകരന്‍ സാക്ഷിയാണു്. അതു് പരഞ്ഞതു് സാധൂകരിക്കാന്‍ സുധാകരനു് കഴിയുന്നില്ലെങ്കില്‍ സുധാകരനെതിരെ കേസെടുത്തു് നടപടി എടുക്കണം. അതാണു് നിയമാനുസൃത പരിഹാരം. അല്ലാതെ കോടതിയുടെ അഹന്ത ശമിപ്പിക്കാന്‍ ജയരാജനെതിരെ നടപടി എടുത്തതു് പോലെ സുധാകരനെതിരെ നടപടി എടുക്കുകയല്ല.

ഇതു് നടക്കുന്നില്ല എന്നു് നമുക്കറിയാം.

അതു് കാണിക്കുന്നതു്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമായി കോടതിയും അപചയം നേരിട്ടിരിക്കുന്നു എന്നാണു്. ഭരണഘടനയും അതനുസരിച്ചു് രൂപപ്പെടുന്ന ഭരണ കൂടവും അതിന്റെ ഭാഗങ്ങളായ നിര്‍വഹണ വിഭാഗവും നിയമ നിര്‍മ്മാണ സഭയും കോടതിയും ഭരണ ഘടന അനുസരിക്കുന്നില്ലെങ്കില്‍ അതിനു് പരിഹാരം ജനങ്ങള്‍ കാണണം.

തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍ ജനങ്ങള്‍ക്കു് റോഡരുകിലല്ല, റോഡ് നിറയെ അണിനിരക്കാനുള്ള അധികാരം മാത്രമല്ല അവകാശവും കടമയുമുണ്ടു്. ഭരണ ഘടന സംരക്ഷിക്കേണ്ടവര്‍ അവരുടെ കടമ നിര്‍വ്വഹിക്കാതിരുന്നാല്‍ ആ ഭരണ ഘടന തുടരണമെങ്കില്‍ ജനങ്ങള്‍ റോഡിലിറങ്ങുക തന്നെ വേണ്ടിവരും. അതല്ലെങ്കില്‍ ജനങ്ങള്‍ക്കു് ആ ഭരണ ഘടന നഷ്ടപ്പെടും.

റോഡ് പൊതു സ്ഥലമാണു്. ഏതു് പൌരനും ഒരു പോലെ അവകാശപ്പെട്ടതു്. പക്ഷെ, അതു് മുമ്പു് എത്തിയ ആളിനെ ഉപദ്രവിക്കുന്നതാകരുതു് എന്നു് മാത്രം. അതായതു് മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരരുതു്. അതിനര്‍ത്ഥം അതിലൂടെ ഭാവിയില്‍ വരാന്‍ പോകുന്നവരെ കണ്ടു് ഒഴിഞ്ഞു് കൊടുക്കണമെന്നല്ല. മറിച്ചു് മുമ്പു് എത്തിയവരെ ഒഴിപ്പിക്കരുതെന്നു് മാത്രമാണു്.ഇതെല്ലാം നോക്കി വേണ്ടതു് ചെയ്യേണ്ടതു് പോലീസിന്റെ കടമയാണു്. കോടതിയുടേതല്ല. കോടതി അധികാരം കയ്യേറിയതു് ഭരണ ഘടനാ വിരുദ്ധമാണു്.

പൌരന്റെ ഈ അവകാശമാണു് ജയരാജന്‍ ശുംഭന്മാരെന്നു് വിളിച്ച ജഡ്ജിമാര്‍ നിഷേധിച്ചതു്. അതും തിരുത്തപ്പെടണം.

ഇ എം എസ് ചൂണ്ടിക്കാണിച്ച ഈ കുടവയര്‍ സ്നേഹം ഇന്നും ജുഡീഷ്യറിക്കുണ്ടു് എന്നതിനാലാണു് ജയരാജനെ കീടമെന്നും പുഴുവെന്നും മറ്റും വിളിച്ചതു്. അത്തര്‍ പൂശി നടക്കുന്ന കുഞ്ഞാലിക്കുട്ടിയേയോ കള്ളച്ചിരിയുമായി നടക്കുന്ന ഉമ്മന്‍ താണ്ടിയേയോ കുറിച്ചു് അവര്‍ ഞങ്ങളുടെ മുമ്പില്‍ പുഴുവാണെന്നു് പറയാന്‍ ഏതെങ്കിലും ജഡ്ജി മുതിരുമോ ? അദ്ധ്വാനിക്കുന്നവന്റെ വിയര്‍പ്പു് നാറുന്നതു കൊണ്ടാണു് ജയരാജനെക്കുറിച്ചു് ജുഡീഷ്യറിയെ നന്നാക്കാന്‍ കെല്പുള്ളവനല്ല മറിച്ചു് തങ്ങളുടെ മുമ്പില്‍ വെറും പുഴുവാണു് ജയരാജനെന്നു് വിധിന്യായത്തില്‍ പറയുന്നതു്.

ഇന്ത്യന്‍ ജുഡീഷ്യറി അടക്കം ഭരണകൂടം അനതിവിദൂരഭാവിയില്‍ തച്ചുടയ്ക്കപ്പെടേണ്ടതാണെന്നും പുതിയ സാമൂഹ്യ ക്രമം നിലവില്‍ വരുത്തേണ്ടതാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിധിയാണിതു്.

ജോസഫ് തോമസ്.

Monday, November 7, 2011

സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പങ്കും പ്രയോഗ സാദ്ധ്യതകളും

- ജോസഫ് തോമസ് -

കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.

ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.

വിവര സാങ്കേതിക വിദ്യ
വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞതു്. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടു. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞു. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍ തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.

വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു.

സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.

സാമൂഹ്യ പുനസംഘടന
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു.

ആഗോള ധന മൂലധന വ്യവസ്ഥ
ധന മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെട്ടു. ആഗോള ധന മൂലധന വ്യവസ്ഥ സാധ്യമായി. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ സ്റ്റോക്കു് കുറച്ചു് മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.

തത്സമയ പ്രക്രിയകള്‍, സമഗ്രമായ ആസൂത്രണ സാധ്യത
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളും തല്‍സമയം നടത്താന്‍ വിവര വിനിമയ ശൃംഖല സഹായിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ ഉപയോഗിയ്ക്കാം. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്നതു് മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.

സമഗ്രമായ ആസൂത്രണമാണു് സോഷ്യലിസം
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.

ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.

ഇന്നു് നടപ്പാക്കപ്പെടുന്ന പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.

ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.

തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനു്
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.

അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.

ബൈനറി - ഭാഷയും സംഖ്യാ വ്യവസ്ഥയും
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. മനുഷ്യനു് മാത്രമേ ആ കഴിവുള്ളു. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.

കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.

സോഫ്റ്റ്‌വെയര്‍ പേറ്റന്റു്
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.

ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാഷ്ട്രങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്നു് മോചനം നേടാനും ഉപകരിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.

മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗം വിവര സാങ്കേതിക വിദ്യയിലും വിവര ശൃംഖലയിലും കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു്. സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി കാലിഫോര്‍ണിയയിലെ വിവരസംഭരണിയുടെ ഉടമകളായ അമേരിക്കന്‍ കുത്തക മൂലധന ശക്തികളുടെ ദയാദാക്ഷിണ്യത്തിലാണിന്നു്. അതിനു് മാറ്റം വരുത്താനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്ന ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്.

സ്വതന്ത്ര വിജ്ഞാനം
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.

സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.

അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
അതേ സമയം, ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.

മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം.

ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. ആദ്യകാല മുതലാളിത്തം കൊള്ളയിലൂടെയും ഭൂമി വളച്ചു് കെട്ടിയും കര്‍ഷകരെ കുടിയൊഴിപ്പിച്ചും മറ്റും പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെയാണു് മൂലധന സമാഹരണം നടത്തിയതു്. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വ്യവസായത്തില്‍ മൂലധനം നിക്ഷേപിച്ചു് തൊഴിലാളികളുടെ അദ്ധ്വാന ശക്തി ഉപയോഗിച്ചു് മിച്ചമൂല്യം സംഭരിച്ചാണു് മൂലധനം പെരുപ്പിച്ചതു്. ആ പ്രക്രിയയില്‍ തൊഴിലാളിയില്‍ നിന്നു് കിട്ടിയ അദ്ധ്വാനവും അദ്ധ്വാന ശേഷിക്കു് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണു് മിച്ചമൂല്യം. അതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിസ്ഥാനം. അതു് വിവിധ മൂലധന ഉടമകള്‍ വീതിച്ചെടുക്കുകയായിരുന്നു. ബാങ്കര്‍ക്കു് പലിശ. ഭൂ ഉടമയ്ക്കു് വാടക. സര്‍ക്കാരിനു് നികുതി. ഉദ്യോഗസ്ഥനു് കൈക്കൂലി. വ്യവസായിക്കു് ലാഭം. ലാഭത്തില്‍ ഒരോഹരി മൂലധന രൂപീകരണത്തിനു്. എന്നാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സമ്രാജ്യത്വത്തില്‍ വ്യവസായമൂലധനവും പണ മൂലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടു. അതു് ഓഹരി കമ്പോളത്തിലൂടെ വ്യവസായത്തില്‍ മുടക്കുന്നു. ലാഭം എല്ലാവരുടേയും ആവശ്യമായി മാറി. എന്നാല്‍ മിച്ചമൂല്യത്തിലൂടെ ലാഭമുണ്ടാക്കുന്ന സംരംഭകര്‍ ഇന്നു് ചെറുകിട ഉല്പാദകരോ വന്‍കിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ തൊഴിലാളികളോ മാത്രമാണു്. മൂലധന ഉടമകള്‍ക്കും ഓഹരിക്കമ്പോളത്തിനും നിക്ഷേപകര്‍ക്കും ഉല്പാദനവുമായോ വിതരണവുമായോ വിനിമയവുമായോ യാതൊരു ബന്ധവുമില്ലാതായിക്കഴിഞ്ഞു. ഒഹരിക്കമ്പോളവും ധന കാര്യ സ്ഥാപനങ്ങളും ഊഹക്കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമായി തരം താണു. അവയുടെ മേധാവിത്വവും ആര്‍ത്തിയും യഥാര്‍ത്ഥ കമ്പോളത്തില്‍ നിന്നു് സമാന്തര കമ്പോളത്തിലേയ്ക്കു് സമ്പത്തിന്റെ ഒഴുക്കിനു് വഴിയൊരുക്കി.

മുതലാളിത്ത പ്രതിസന്ധി
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തിലെത്തുന്നതിനേക്കാള്‍ കൂടിയ തുക ചരക്കുകളുടെ വിലയായി തിരിച്ചെടുക്കുന്നതാണു് അമിതോല്പാദനം എന്ന മുതലാളിത്ത കമ്പോള പ്രതിസന്ധിക്കു് കാരണമാകുന്നതു്. ജനങ്ങളുടെ വാങ്ങല്‍ കഴിവു് ഇടിയുന്നു. വില്പന കുറയുന്നു. ഇന്നത്തെ ധന മൂലധന ഘട്ടത്തില്‍ കമ്പോള മാന്ദ്യം മൂലമുണ്ടാകുന്ന ചാക്രിക കുഴപ്പം മുമ്പത്തേക്കാള്‍ ആഴത്തിലും രൂക്ഷമായും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിന്നു്. വിദേശ കമ്പോളമോ കോളനികളോ ആഗോള യുദ്ധമോ പോലെ മറ്റു് പോംവഴികളൊന്നും ഇന്നു് കാണാനില്ല. പ്രാദേശിക യുദ്ധങ്ങളിലൂടെ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്കാണു് നീങ്ങിയതു്. ആഗോളമായി നിലനിര്‍ത്തേണ്ടി വന്ന സൈനികത്താവളങ്ങളുടെ ചെലവും യുദ്ധച്ചെലവും അടക്കം സാമ്രാജ്യത്വ നേതൃ ഭാരം അമേരിക്കയെ കടക്കെണിയിലുമാക്കി.

പ്രതിസന്ധി മൂടി വെയ്ക്കാന്‍ കള്ളക്കണക്കും കൊള്ളയും
പ്രതിസന്ധി മറച്ചു് പിടിക്കാനുള്ള മാര്‍ഗ്ഗമായി ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും തുടങ്ങി. അതും ഉല്പന്നങ്ങളായി കണക്കാക്കി മൊത്തം ഉല്പാദനം വര്‍ദ്ധിച്ചതായി കള്ളക്കണക്കെഴുതി. അതിലൂടെ കാര്യമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. മിച്ചമൂല്യം ഉണ്ടാകുന്നില്ല. മൊത്തം കമ്പോളത്തില്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കോര്‍പ്പറേറ്റുകള്‍ക്കും ലാഭം കിട്ടുന്നുണ്ടു്. അതു് മറ്റാരുടേയെങ്കിലും (മറ്റു് കോര്‍പ്പറേറ്റുകളുടേയോ യഥാര്‍ത്ഥ ഉല്പാദനകരുടേയോ, അതായതു്, ധന കാര്യ സ്ഥാപനങ്ങളുടേയോ ഓഹരി ഉടമകളുടേയോ സംരംഭകരുടേയോ കൃഷിക്കരുടേയോ) നഷ്ടമാണു്. കമ്പോള മാന്ദ്യത്തിന്റെ കാലത്തു് കോര്‍പ്പറേറ്റുകളും വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നഷ്ടത്തിലാകുന്നു. അതംഗീകരിച്ചാല്‍ ഓഹരി കമ്പോളം തകരും. വ്യവസ്ഥിതി തന്നെ തകരും. അതൊഴിവാക്കാന്‍, നഷ്ടമാണെങ്കിലും ലാഭം കാട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തി പെരുപ്പിക്കല്‍. അതൊരു സമാന്തര സമ്പദ്ഘടനയായി പതപ്പിച്ചു് പെരുപ്പിക്കുകയാണു്. അദൃശ്യാസ്തികളിലൂടെയും (Intangible assets) ധനകാര്യ ഉപകരണങ്ങളുടെ (Derivatives) ആവര്‍ത്തിച്ചുള്ള അനാവശ്യ കച്ചവടത്തിലൂടെയും ചെറുകിട ഉല്പാദകരുടെ ആസ്തികളും പൊതു സ്വത്തും (ഖനികള്‍, എണ്ണപ്പാടങ്ങള്‍, പൊതു ഭൂമി, പ്രകൃതി വിഭവങ്ങള്‍......)പ്രാകൃത മൂലധന സമാഹരണത്തിലൂടെ കയ്യടക്കിയും അവയുടെയെല്ലാം വില ഊഹക്കച്ചവടത്തിലൂടെ പെരുപ്പിച്ചുമാണു് കുത്തകകള്‍ ആസ്തി വര്‍ദ്ധിപ്പിച്ചതു്.

പരിഹാരമില്ലാത്ത വിഷമ വൃത്തം
ഇത്തരത്തിലുള്ള ആസ്തി വര്‍ദ്ധന ലാഭം കാണിക്കാന്‍ സഹായിക്കുന്നതു് കണക്കില്‍ മാത്രമാണു്. മാത്രമല്ല, ഇങ്ങിനെ വര്‍ദ്ധിക്കുന്ന ആസ്തിയ്ക്കും അടുത്ത വര്‍ഷം ലാഭം വീതിക്കണം. കൂടുതല്‍ ലാഭം കാട്ടണം. കമ്പോള മാന്ദ്യം പക്ഷെ ഉള്ള ലാഭം പോലും കുറയ്ക്കുന്നു. മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുള്ള ഇടിവും അതുമൂലമുണ്ടാകുന്ന അമിതോല്പാദന പ്രതിസന്ധിയും അതു് വഴിവെക്കുന്ന ഇടിയുന്ന ലാഭ പ്രവണതയും അതു് മറയ്ക്കാന്‍ കൊള്ളയും ഊഹക്കച്ചവടവും കള്ളക്കണക്കും മൂലധനം പെരുപ്പിക്കലും അതു് മൂലം വീണ്ടും ആവര്‍ത്തിക്കുന്ന മേല്‍ പ്രവണതകളും ഒരു വിഷമ വൃത്തമായി തുടരുകയാണു്.

സമാന്തര സമ്പദ്ഘടനയുടെ (Virtual Economy or Bubble Economy) തകര്‍ച്ച അനിവാര്യം
വിവര സാങ്കേതിക വിദ്യയടക്കം കൃത്രിമമായി പെരുപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ധന മൂലധനത്തിന്റേയും ഓഹരികളുടേയും കമ്പോളം ഒരു സമാന്തര സമ്പദ്ഘടനയായി യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് മൂല്യം വലിച്ചെടുക്കുന്നു. യഥാര്‍ത്ഥ മിച്ചമൂല്യമോ ലാഭമോ തൊഴിലോ അവിടെ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. ഇതാണു് തൊഴില്‍ രഹിത വളര്‍ച്ചയെന്നറിയപ്പെടുന്നതു്. ചെറുകിട സ്വത്തുക്കളുടേയും പൊതു സ്വത്തിന്റേയും തനി കൊള്ള മാത്രമായ പ്രാകൃത മൂലധന സമാഹരണമാണു് അവിടെ ഇന്നു് നടക്കുന്നതു്. ഇതാണു് ഇന്നത്തെ അഴിമതിയുടെ വര്‍ദ്ധനയ്ക്കു് കാരണം. ഭരണ കൂടങ്ങള്‍ വ്യവസ്ഥിതിയുടെ നിലനില്പിനായി അതിനു് കൂട്ടു് നില്‍ക്കുന്നു. കുത്തക ധന മൂലധന കാലത്തെ മുതലാളിത്തം സൃഷ്ടിപരമായ യാതൊരു ധര്‍മ്മവും നിറവേറ്റാതായി. വെറും കൊള്ള മാത്രമായി അതിന്റെ ധര്‍മ്മം. അതു് യഥാര്‍ത്ഥ വ്യവസായ സംരംഭകരേപ്പോലും കൊള്ളയടിക്കുന്നു. അതേ സമയം അതിന്റെ നിലനില്പിനായി സര്‍ക്കാരുകള്‍ സംരംഭകരടക്കം ജനങ്ങളെ കൊള്ളയടിക്കുന്നു. വലുതായതിനാല്‍ തകരാന്‍ അനുവദിക്കാനാവില്ലെന്നാണു് വാദം. കാരണം, വലിയവ തകര്‍ന്നാല്‍ ആഘാതം വലുതായിരിക്കും പോലും. ശരിയാണു് വ്യവസ്ഥിതിയുടെ നിലനില്പാണു് അപകടപ്പെടുന്നതു്. പക്ഷെ, അതിന്റെ നിലനില്പിനു് ഇനിയങ്ങോട്ടു് യാതൊരു ന്യായീകരണവുമില്ല. അതിന്നു് സമൂഹത്തിനാവശ്യമായ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. തൊഴില്‍ സൃഷ്ടിക്കുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കുന്നില്ല. പരസ്പരം കൊള്ളയടിക്കുക മാത്രമാണു് ചെയ്യുന്നതു്. യഥാര്‍ത്ഥ സമ്പത്തുല്പാദിപ്പിക്കുന്ന കര്‍ഷകരും തൊഴിലാളികളും സംരംഭകരും ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, ഓഹരി ഉടമകളും വഞ്ചിക്കപ്പെടുകയാണു്. വ്യവസ്ഥിതിയുടെ തകര്‍ച്ച അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. എത്ര വേഗം ഓഹരി ഉടമകള്‍ ഓഹരി പിന്‍വലിക്കുന്നോ അത്രകണ്ടു് അവരുടെ നഷ്ടം കുറയും.

പരിഹാരമില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടതിനാലാണു് ഒരു വശത്തു് പൊതു സ്വത്തിന്റെ കൊള്ളയ്ക്കു് ഒത്താശ ചെയ്തും മറുവശത്തു് ക്ഷേമച്ചെലവുകള്‍ കുറച്ചും കോര്‍പ്പറേറ്റുകള്‍ക്കായി പൊതു വിഭവം വിനിയോഗിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നതു്. അതു് ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നു് പറയേണ്ടതില്ല. ഇതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ പശ്ചാത്തലം.

ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ. അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരാല്‍ കഴിയുന്ന കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.

സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.

ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.

ചെറുകിട-ഇടത്തരം സ്വത്തുടമസ്ഥര്‍ക്കും സംരംഭകര്‍ക്കും നഷ്ടവും കോട്ടവും ഉണ്ടാകുന്നില്ല
പുതിയ വ്യവസ്ഥിതിയിലേയ്ക്കുള്ള മാറ്റം കൊണ്ടു് കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ സാങ്കേതിക വിദഗ്ദ്ധര്‍ക്കോ ബൌദ്ധിക സംരംഭകര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ കാര്യത്തില്‍ നിലവിലുള്ള സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. അവരുടെ കയ്യിലുള്ളവ അവര്‍ക്കു് നിലനിര്‍ത്താം. മാത്രമല്ല, അവര്‍ക്കു് കൈകാര്യം ചെയ്യാവുന്നത്ര ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും കിട്ടുക മാത്രമാണു് ചെയ്യുക. കാരണം, അവരെ ഏല്പിക്കുന്നതിലൂടെയാണു് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായത്ര ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നതു്.

ധനമൂലധനാധിപത്യത്തിനു് പകരം സോഷ്യലിസം
ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ നേടിയ കൃത്രിമമായ ഉടസ്ഥാവകാശം സമൂഹത്തിനു് തിരിച്ചേല്പിച്ചു് ന്യായം നടപ്പാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇന്നും അവ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍. ധന മൂലധനാധിപത്യത്തിന്റെ തകര്‍ച്ച പോലും തൊഴിലാളികളോ സോഷ്യലിസ്റ്റു് കാരോ കമ്യൂണിസ്റ്റു് കാരോ വരുത്തുന്നതല്ല. ഇന്നു് വെളിവാക്കപ്പെട്ടിരിക്കുന്നതു് പോലെ ധന മൂലധനവ്യവസ്ഥയുടെ തകര്‍ച്ച അതിന്റെ അത്യാര്‍ത്തി മൂലം സ്വയം വരുത്തിവെച്ചതാണു്. അവര്‍ക്കിതിനു് പരിഹാരമില്ല. അവര്‍ക്കിനി നല്ലകാര്യം ഒന്നും ചെയ്യാനില്ല, തനി കാടത്തമോ യുദ്ധമോ നശീകരണമോ അല്ലാതെ. സോഷ്യലിസ്റ്റു് പരിവര്‍ത്തനം, ഇന്നു്, അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു.

മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങള്‍
മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നിനെ ബാധിക്കുന്നു എന്നതു് ശരിയാണു്. അതിന്റെ പേരില്‍ ഭാവിയെ നശിപ്പിക്കാന്‍ ഇടയാക്കരുതു്. മുന്‍കാലാനുഭവങ്ങളില്‍ നിന്നു് പഠിക്കുകയും (അതില്‍ കുണ്ഡിതപ്പെട്ടിട്ടോ അഹങ്കരിച്ചിട്ടോ കാര്യമില്ല) ഇന്നില്‍ ജീവിക്കുകയും (ഇന്നലെയേക്കുറിച്ചു് കലഹിച്ചും നാളെയേക്കുറിച്ചു് ആശങ്കപ്പെട്ടും സമയം പാഴാക്കരുതു്, ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നിനെ നിര്‍ണ്ണയിച്ചതു് പോലെ ഇന്നത്തെ പ്രവര്‍ത്തനങ്ങളാണു് നാളെയെ നിര്‍ണ്ണയിക്കുക) നാളെ ആസൂത്രണം ചെയ്യുകയുമാണു് (നാളെ നമ്മുടെ കയ്യിലാണു്) വിജ്ഞാന സമൂഹം ചെയ്യേണ്ടതു്.

ഇന്നലെയെക്കുറിച്ചു് പഠിച്ചാല്‍ നമുക്കു് കാണാന്‍ കഴിയുക സോഷ്യലിസത്തിന്റെ നേട്ടങ്ങളും അതിനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കോട്ടങ്ങളുമാണു്. സോഷ്യലിസത്തെ അതിന്റെ തനതു് വികാസ പരിണാമങ്ങള്‍ക്കു് വിടാന്‍ മുതലാളിത്തം തയ്യാറായില്ല. വ്യവസ്ഥകള്‍ തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു. പുറമേ നിന്നും അകത്തു് നിന്നും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആക്രമണം അധികാര കേന്ദ്രീകരണത്തിന്റെ സാഹചര്യം സൃഷ്ടിച്ചു. അതു് ജനാധിപത്യ വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്.

സോവിയറ്റു് തകര്‍ച്ച പല കാരണങ്ങള്‍
സോവിയറ്റു് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കു് സോവിയറ്റു് ജനത മാത്രം ഉത്തരം പറയേണ്ട സ്ഥിതിയല്ല ഉള്ളതു്. നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് സോഷ്യലിസം നല്‍കിയ സഹായം കാണാതെ പോയിക്കൂടാ. സോവിയറ്റു് ജനതയുടെ ജീവിതം ഭാസുരമാക്കാന്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്ന സമ്പത്തു് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോക സമൂഹത്തിനാകെ സഹായകരമായ രീതിയില്‍ അവര്‍ വിനിയോഗിച്ചു. അതിലൂടെ ഒട്ടേറെ രാജ്യങ്ങള്‍ ഓട്ടേറെ കാലം സാമ്രാജ്യത്വ ചൂഷണം ചെറുത്തു. മാത്രമല്ല, മുതലാളിത്ത ലോകത്തടക്കം തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ക്ഷേമ പദ്ധതികളും ലഭ്യമായി. അതൊന്നും തെറ്റോ അനാവശ്യമോ ആയി കണ്ടിട്ടു് കാര്യമില്ല. പക്ഷെ, സമ്പത്തിന്റെ ഈ തിരിച്ചു് വിടല്‍ സാമ്രാജ്യത്വവും അന്നത്തെ സോഷ്യലിസവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനു് തടസ്സമായി. സഹായം കിട്ടിയ നവ സ്വതന്ത്ര നാടുകളില്‍ പലതും സോവിയറ്റു് സോഷ്യലിസത്തെ അതിന്റെ പ്രതിസന്ധിയില്‍ തള്ളിപ്പറയുകയും സാമ്രാജ്യത്വ ചേരിയിലേയ്ക്കു് കൂറുമാറി സാമ്രാജ്യത്വത്തിനനുകൂലമായ രാഷ്ട്രീയ-സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയുമാണു് ചെയ്തതു്. ഇന്ത്യ തന്നെ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണം.

കൂടുതല്‍ മെച്ചപ്പെട്ട സോഷ്യലിസം സാധ്യമാണു്
അതിനാല്‍, സോവിയറ്റു് സോഷ്യലിസത്തിന്റെ ആവര്‍ത്തനമല്ല, മുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ അതു് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് ഇക്കാലത്തു് സാദ്ധ്യമാകുന്ന പുതിയ സോഷ്യലിസ്റ്റു് മുന്നേറ്റമാണു് ആസൂത്രണം ചെയ്യേണ്ടതു്. സോവിയറ്റു് സോഷ്യലിസത്തിനു് അക്കാലത്തില്ലാതിരുന്ന വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ തന്നെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണു്. ഉല്പാദന ക്ഷമതയിലുണ്ടായ മുന്നേറ്റം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തില്‍ കാണാന്‍ കഴിയും.

ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.

മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാര കേന്ദ്രീകരണം ആവശ്യമായും വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ കുത്തനെയുള്ള ബഹുതല പിരമിഡല്‍ ഘടന തന്നെയാണു് ഇന്നു് മുതലാളിത്തവും തുടര്‍ന്നു് വരുന്നതു്. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല.

ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമല്ലായിരുന്നു. അതിനാലും സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.

അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.

പുതിയൊരു ലോകം സാധ്യമാണു്
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാ ഉത്തരവാദിത്വവും ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിശദാംശങ്ങള്‍ വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.


(പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ)
07-11-2011.

Blog Archive