Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, December 8, 2015

Corporates control the politics and elections of India - Reports by ADR-NEW



(Courtesy : Business Line Print Edition dated 08-1-2015)

(Quote)

BJP, top choice of corporate donors in 2014-15

OUR BUREAU

PRINT   ·   T+  

New Delhi, December 7:  

In 2014-15, the year the Lok Sabha elections catapulted Narendra Modi to power with a massive mandate, the Satya Electoral Trust of major corporates and the Aditya Birla Group’s General Electoral Trust were the top two donors to both the Bharatiya Janata Party and the Congress.

According to an analysis by the Association of Democratic Reforms (ADR) and the National Election Watch (NEW), the corporate/business sector made 968 donations worth Rs. 576.37 crore (92.61 per cent of total donations) to national parties, while 699 individuals donated  Rs.45.23 crore. The BJP emerged the favourite for corporates/businesses, getting 794 donations amounting to  Rs. 409.94 crore, while the Congress bagged 121 such donations  worth Rs. 127.96 crore. The analysis is based on the submissions made by national parties to the Election Commission of donations of over Rs. 20,000.

The other major donors included Lodha Constructions — Rs. 16 crore to the BJP; Sudhakar Mallapa Shetty — Rs. 10 crore to the Congress; Videocon Industries — Rs. 5 crore to the Nationalist Congress Party (NCP); and Lodha Dwellers — Rs. 5 crore to the NCP.

Overall, total donations to all national parties rose 151 per cent over 2013-14, with the BJP seeing a 156 per cent rise ( Rs. 170.86 crore in 2013-14), ADR-NEW said. The highest increase (177 per cent) in donations was declared by the NCP at Rs. 38.82 crore in 2014-15 from  Rs. 14.02 crore in 2013-14. The Satya Trust was the BJP’s top donor at Rs. 107.25 crore, accounting for 25 per cent of the Rs. 437.35 crore received by the party from corporates and individuals, says the analysis. The Trust donated Rs. 18.75 crore to the Congress.

A Satya Trust statement said: “During 2014-15, our trust got around Rs. 141 crore worth of contributions from various corporates, which included the Bharti Group, Hero MotoCorp, Jubiliant Foodworks, National Engineering Industries, Orient Cement, DLF, JK Tyres, Indiabulls Housing Finance, and Kalpataru Power Transmission. A total of 18 corporates contributed during 2014-15. These contributions were utilised for giving political donations across political parties during the said year.” While the Birla group’s General Electoral Trust was the BJP’s second-largest corporate donor, doling out Rs. 63.2 crore to the party, it was the largest donor to the Congress, pouring Rs. 54.1 crore into the party’s coffers. The Trust did not make any donation to national parties during 2013-14.

The analysis said: “With 1,234 donations from individuals and corporates, the donations declared by the BJP are more than twice the aggregate declared by the Congress ( Rs. 141.46 crore), the NCP ( Rs. 38.82 crore), the CPI (M) ( Rs. 3.42 crore) and the Communist Party of India ( Rs. 1.33 crore) for the same period.” Commenting on the rising trend of corporate donations to political parties, a corporate lawyer, who did not wish to be identified, said that the new company law — enacted in 2013 — provides for increased limit for corporate donations to political parties. Among States, the highest amount from corporates and individuals flowed from Maharashtra ( Rs. 260.01 crore), followed by Gujarat ( Rs. 24.76 crore) and Delhi ( Rs. 15.34 crore).

Incomplete disclosure

ADR-NEW flagged “incomplete disclosure of information” in some reports. A sum of “ Rs. 83.915 lakh was declared as received by the BJP from 20 donors whose PAN details, address and mode of contribution (together) were unavailable,” said the analysis. The Congress, it said, has not mentioned the cheque/DD numbers for 192 donations amounting to  Rs. 138.98 crore.

Demanding that full details of all donors should be made available for public scrutiny, ADR-NEW said some countries where this is done include Bhutan, Nepal, Germany, France, Italy, Brazil, Bulgaria, the US and Japan.

(This article was published in the Business Line print edition dated December 8, 2015)

Sunday, December 6, 2015

ടെലികോംരംഗവും കുത്തകകള്‍ക്ക് - കെ മോഹനന്‍



Courtesy : Deshabhimani - 03-December-2015

'നല്ല ദിനങ്ങള്‍' വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന മോഡി സര്‍ക്കാര്‍ നല്ല ദിനങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നീക്കിവയ്ക്കുകയാണ്. ഒരുവശത്ത് കോര്‍പറേറ്റുകളെ സഹായിക്കുകയും മറുവശത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു. ശക്തമായ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുന്ന നടപടികളാണ് അധികാരത്തിന്റെ പിന്‍ബലത്തോടെ ഹിന്ദുത്വശക്തികള്‍ തുടരുന്നത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഹാരരീതികളെയും സംഭാഷണങ്ങളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം ശക്തിപ്പെടുന്നു. സ്വതന്ത്രമായ ആശയപ്രകാശനം നിഷേധിക്കുന്നു. സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്ക് ആവാഹിക്കാനാണ് സവര്‍ണ– ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് നമ്മുടെ കടമ.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും മോഡിസര്‍ക്കാരിനില്ല. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം ജലരേഖയായി മാറി. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളിലും വിദേശമൂലധനാധിപത്യത്തിന് അവസരമുണ്ടാക്കുകയും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയുംചെയ്യുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്ന് സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമം. ഓഹരിവില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യാ ലിമിറ്റഡിലെ 10 ശതമാനം ഓഹരി വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍നയത്തിന്റെ ഇരകളാവുകയാണ്.

ഇന്ത്യന്‍ ടെലികോംരംഗം ഏതാണ്ട് മുഴുവനായും സ്വകാര്യമേഖല കൈയടക്കിക്കഴിഞ്ഞു. 2015 സെപ്തംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ ടെലികോംകമ്പനികളുടെ വിപണിവിഹിതം ഒമ്പതുശതമാനത്തില്‍ താഴെമാത്രം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ടെലികോംകമ്പനികള്‍ സജീവമായി. സര്‍ക്കാരിന്റെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങളും ആവേശംനല്‍കുന്നത് ടെലികോം സ്വകാര്യകമ്പനികള്‍ക്കുതന്നെ.

മൂന്നാം ടെലികോംനയം നടപ്പാക്കാന്‍ ആരംഭിച്ചതോടെ ടെലികോംകമ്പോളത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനികള്‍ക്കുമാത്രമായി. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണം ശക്തിപ്രാപിക്കുകയും ചെയ്തു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരവോടെ നാലോ അഞ്ചോ കമ്പനികള്‍മാത്രം ടെലികോംരംഗത്ത് അവശേഷിക്കുമെന്ന പ്രഖ്യാപനമാണ് എയര്‍ടെല്‍ മേധാവി നടത്തിയത്. കേന്ദ്രസര്‍ക്കാര്‍നയങ്ങളാകട്ടെ, കുത്തകവല്‍ക്കരണത്തിന് അനുകൂലവും പൊതുമേഖലാ വിരുദ്ധവുമാണുതാനും. സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുമേഖലയെ പടിപടിയായി ദുര്‍ബലമാക്കി. വരുമാനത്തിലും വിപണിപങ്കാളിത്തത്തിലും സ്വകാര്യകമ്പനികള്‍ ഏറെ മുന്നിലാണ്. 2012–13ല്‍ 3,87,298 കോടിയായിരുന്നു ടെലികോംരംഗത്തെ വരുമാനം. 2013–014ല്‍ ഇത് 4,29,087 കോടിയായി വര്‍ധിച്ചു. ഇതില്‍ പൊതുമേഖലയുടെ വിഹിതം എട്ട് ശതമാനം മാത്രം. അതായത്, പൊതുമേഖലാസ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയംതന്നെയാണ് മോഡിസര്‍ക്കാരും ടെലികോംരംഗത്ത് സ്വീകരിക്കുന്നത്.

മൂന്നാം ടെലികോംനയം മുന്നോട്ടുവച്ച എല്ലാ കാര്യവും ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുകയാണ്. കമ്പനികള്‍ തമ്മിലുള്ള ലയനപ്രക്രിയ ഉദാരമാക്കുന്നു. സ്പെക്ട്രം പരസ്പരം കൈമാറാനും കച്ചവടം ചെയ്യാനും അനുവാദം നല്‍കുന്നു. വിദേശമൂലധനാധിപത്യം 100 ശതമാനമായി വര്‍ധിപ്പിക്കുന്നു. അനര്‍ഹമായ സൌജന്യങ്ങളും സഹായങ്ങളും നയപരമായ തീരുമാനങ്ങളുംകൊണ്ട് സ്വകാര്യമേഖലയെ സമ്പുഷ്ടമാക്കുന്ന സര്‍ക്കാര്‍ പൊതുമേഖലയെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നത്. പൊതുമേഖലാ ടെലികോംകമ്പനികള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടെലികോംകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാമ്പത്തികപ്രതിസന്ധി തടസ്സമാവുകയാണ്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ടെലികോംരംഗത്ത് മത്സരിച്ച് മുന്നേറാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അര്‍ഹമായ സാമ്പത്തിക സഹായംപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിവിധയിനങ്ങളിലായി 15,000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് നിഷേധിക്കുകയും വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. ബിഎസ്എന്‍എല്ലിന്റെ 65,000 ടവര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് കൈമാറാന്‍ തീരുമാനിച്ചു. സാമ്പത്തികബാധ്യത നേരിടുന്ന എംടിഎന്‍എല്‍, ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാന്‍ ശ്രമം തുടരുന്നു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ളൂരിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞു. ബിഎസ്എന്‍എല്ലിന്റെ ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവ ഔട്ട്സോഴ്സ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകളിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാര്‍നിയമനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്ഥാപനത്തിന്റെ സംരക്ഷണമല്ല, മറിച്ച് സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയങ്ങള്‍ക്കെതിരെ പൊതുവിലും ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രത്യേകിച്ചും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് നമ്മുടെ കടമ.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം മാനേജ്മെന്റ് തുടരുകയാണ്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ല.

സംഘടനാപ്രവര്‍ത്തനസ്വാതന്ത്യ്രത്തിനും കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുംവേണ്ടി മാസങ്ങളോളം നടന്ന പ്രക്ഷോഭം വിജയകരമായി പര്യവസാനിച്ച സന്ദര്‍ഭത്തിലാണ് കോഴിക്കോട്ട് സമ്മേളനം ചേരുന്നത്. തൊഴിലാളിസംഘടനകളെ ശത്രുക്കളായി കണക്കാക്കുകയും വെല്ലുവിളിക്കുകയും ജനാധിപത്യപരമായ പ്രവര്‍ത്തനസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയുംചെയ്ത കേരളത്തിലെ സര്‍ക്കിള്‍ മാനേജ്മെന്റിനും അതിന് നേതൃത്വം നല്‍കിയ എം എസ് എസ് റാവുവിനും അര്‍ഹമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ചൂഷണംചെയ്യപ്പെടുന്ന കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ജീവനക്കാരും ഓഫീസര്‍മാരും കൈകോര്‍ത്ത് നടത്തിയ സമരവും അതിന്റെ വിജയവും ചരിത്രം രേഖപ്പെടുത്തും.

നമ്മുടെ രാജ്യത്തിന്റെ ഭാവിയും ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടങ്ങളില്‍ പങ്ക് ചേരുകയെന്ന ദൌത്യം വീണ്ടും ശക്തമായി തുടരുമെന്ന് സമ്മേളനം പ്രഖ്യാപിക്കും. സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുകയെന്ന നമ്മുടെ പാരമ്പര്യം ഈ സമ്മേളനത്തിലും ആവര്‍ത്തിക്കും.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും പൊതുമേഖലയുള്‍പ്പെടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും മൂലധനത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് ചെറുക്കാനും നടക്കുന്ന പോരാട്ടങ്ങളില്‍ കണ്ണിചേരുകയെന്ന ദൌത്യവും നിര്‍വഹിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ടുണ്ടാകും

(ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521393.html#sthash.NDEeYYeg.dpuf

സംവരണത്തിന്റെ സാമൂഹ്യപ്രസക്തി - കെ രാധാകൃഷ്ണന്‍



Courtesy : Deshabhimani - 04-December-2015

സ്വന്തം ജീവിതംകൊണ്ട് ചരിത്രംസൃഷ്ടിച്ച ഡോ. അംബേദ്കറുടെ 125–ാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ രാജ്യത്തെ ദളിതരുടെ അവസ്ഥ വിശകലംചെയ്യുന്നത് ഉചിതമാകും. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ വികാരങ്ങളെ ലോകജനതയ്ക്ക് ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനിര്‍വചനീയമാണ്. സംവരണത്തിന്റെ സാമൂഹ്യപ്രസക്തി ചോദ്യംചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി പാര്‍ലമെന്റിലും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന നിയമസഭകളിലും പ്രത്യേക ചര്‍ച്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയം. അംബേദ്കറുടെ ചരമദിനംകൂടിയാണ് ഡിസംബര്‍’ആറ്.

ദളിതരെ ശാക്തീകരിക്കുന്നതോടൊപ്പം അവരെ പ്രാന്തത്തില്‍നിന്ന് കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അംബേദ്കര്‍ ഒരു പ്രായോഗികവാദിയും ആശയവാദിയുമായിരുന്നു; സാമൂഹ്യ വിപ്ളവകാരിയും. ദളിതന് അറിവും അധികാരവും സമ്പത്തും നിഷേധിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി കത്തിച്ച് അദ്ദേഹം തുടങ്ങിവച്ച പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. ഹിന്ദുകോഡ് ബില്‍ പാസാക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റുവിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും അദ്ദേഹം അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയുണ്ടായി. തന്റെ വലിയ സ്വപ്നം നടക്കാതെപോയതില്‍ വിഷണ്ണനായ അദ്ദേഹം പറഞ്ഞു– മതജീര്‍ണതയുടെയും ജാതി ഉച്ചനീചത്വങ്ങളുടെയും പുറത്ത് നമ്മള്‍ കെട്ടിപ്പടുക്കാന്‍പോകുന്നത് വെറും ചാണകക്കുന്നിലെ കൊട്ടാരമായിരിക്കുമെന്ന്. മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കി– ഭാവി ഇന്ത്യയെ നയിക്കാന്‍പോകുന്നത് മിലിറ്റന്റ് ഹിന്ദുത്വമായിരിക്കുമെന്ന്. ആ ക്രാന്തദര്‍ശി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാകുന്ന കാഴ്ചയാണ് ഇന്ന്.

സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ഗ്രാമങ്ങളില്‍ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുന്നു. ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരുന്ന ദളിതര്‍ മുമ്പത്തേക്കാള്‍ ഭീകരമാംവിധം ജാതിവിവേചനങ്ങള്‍ക്ക് ഇരയാകുന്നത് ഭരണാധികാരികളില്‍ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല എന്നുമാത്രമല്ല, ജാതിസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. ഹരിയാനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജാതിവെറിയന്മാര്‍ ജീവനോടെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടത്, പട്ടിയെ കല്ലെറിഞ്ഞാല്‍ ആരെങ്കിലും മറുപടി പറയാറുണ്ടോ എന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ കുമാരി ഷെല്‍ജയ്ക്ക് ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍വച്ചുണ്ടായ ജാതീയ വിവേചനത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. ഇതാണ് ആധുനിക ഇന്ത്യയിലെ ദളിതരുടെ അവസ്ഥ.

ദളിത് ജനവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിനായാണ് ഭരണഘടനയില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേര്‍ത്തത്. എന്നാല്‍, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ഇന്ന് രാജ്യത്ത് നടക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉന്നത നീതിപീഠവും ഇത്തരക്കാര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് അടുത്തകാലത്തായി കൈക്കൊള്ളുന്നത്. 68 വര്‍ഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് സുപ്രീംകോടതിപോലും ചോദിച്ചത്. സംവരണത്തിന്റെ ചരിത്രംപോലും സുപ്രീംകോടതിയിലെ മേലാളന്മാര്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ? അതോ ബോധപൂര്‍വം മറക്കുകയാണോ? സംവരണത്തെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചിന്താഗതിയില്‍നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ ഉത്ഭവിക്കുന്നത്. ഇവര്‍ പറയുന്ന എല്ലാവിധ സംവരണം ഉണ്ടായിട്ടും രാജ്യത്തെ ദളിതരുടെ സ്ഥിതി ഇതാണെങ്കില്‍ അതുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യതെ എഴുപത്തേഴ് ശതമാനം ദളിതരും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ജാതിവിവേചനത്തിന്റെ ഭാഗമായി ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ദിവസം ശരാശരി മൂന്ന് ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ആഴ്ചയില്‍ ആറ് ദളിതരെയെങ്കിലും തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അയിത്താചാര നിരോധന നിയമങ്ങള്‍ പാഴ്വാക്കായി അവശേഷിക്കുന്നു. ദേശീയതലത്തില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും തൊഴില്‍സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, അവ ഇന്നേവരെ പൂര്‍ണമായും കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യയിലെ 11 സംസ്ഥാനത്ത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. 38 ശതമാനം സ്കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം ദളിത് ജനതയ്ക്ക് പൊലീസ് സ്റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍കടയിലും കയറാന്‍ സ്വാതന്ത്യ്രമില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തേക്ക് പോകാന്‍ വിസമ്മതിക്കുന്നു. ദളിതര്‍ക്കുള്ള എഴുത്തുകള്‍ വീട്ടിലെത്തിക്കാന്‍ ഉത്തരേന്ത്യന്‍മേഖലയിലെ തപാല്‍ജീവനക്കാര്‍ തയ്യാറാകുന്നില്ല. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതര്‍ക്ക് പ്രവേശനമില്ല. അവരുടെ വിവാഹഘോഷയാത്ര പൊതുവഴിയിലൂടെ നീങ്ങിയാല്‍ ആക്രമിക്കപ്പെടും. മൃതദേഹം സ്വന്തം കൂരയ്ക്കുള്ളില്‍ സംസ്കരിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നു. മണ്‍മറഞ്ഞുപോയ ജാതിമേധാവിത്ത ചരിത്രം ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുന്നു. നീതിയോ, നിയമമോ, ശിക്ഷയോ ഒന്നും ജാതിവെറിയന്മാര്‍ക്ക് പ്രശ്നമല്ല. ഭരണഘടനയുടെ അനുശാസനങ്ങള്‍ മത/ജാത്യാചാരങ്ങള്‍ക്ക് വഴിമാറുന്നു. നിയമ/നീതിപാലകര്‍ ഈ നരവേട്ടയ്ക്കെതിരെ വിരലനക്കാനാകാതെ മാറിനില്‍ക്കുന്നു. ഗ്രാമാന്തരങ്ങളില്‍ സമാന്തര ഫ്യൂഡല്‍അധികാരിവര്‍ഗങ്ങള്‍ നിയമപാലകരായി വിരാജിക്കുന്ന കാഴ്ച. അധികാരവികേന്ദ്രീകരണത്തിന്റെ കളിത്തൊട്ടിലായ തദ്ദേശഭരണസ്ഥാപനങ്ങള്‍ ജാതി– മതാതിഷ്ഠിത അനാചാരങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്നു.

ജാതിലഹളയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2001നും 2012 നുമിടയില്‍ 26,378 പേരാണ് കൊല്ലപ്പെട്ടത്. 10,845 പേരുടെ കൊലപാതകവുമായി തമിഴ്നാട് തൊട്ടുപുറകിലുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സവര്‍ണമേധാവിത്തത്തിന്റ കൊടുംക്രൂരത അരങ്ങേറുന്നു. ചെറിയ സംഭവങ്ങള്‍ സര്‍ക്കാരിന്റെ രേഖയിലോ മാധ്യമശ്രദ്ധയിലോ വരാറില്ല. പുറംലോകം അറിഞ്ഞവ ഒരിക്കലും മറക്കാന്‍ കഴിയുന്നതുമല്ല. 2006ല്‍ മധ്യപ്രദേശിലെ ഖൈര്‍റാഞ്ചിയില്‍ ദളിത് കുടുംബത്തിലെ നാലുപേരെ കൊന്നൊടുക്കിയത് അവര്‍ വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിച്ചു എന്നതിനാലാണ്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറില്‍ ഭൂവുടമകളുടെ ഗുണ്ടാസംഘം രണ്‍വീര്‍സേന നിരന്തരം ദളിത്വേട്ട നടത്തുന്നു. ദളിതനായ മുഖ്യമന്ത്രി സന്ദര്‍ശിച്ച അമ്പലത്തിലെ വിഗ്രഹങ്ങള്‍ കഴുകിത്തുടച്ച് സവര്‍ണര്‍ ശുദ്ധികലശം നടത്തിയ വാര്‍ത്ത പുറത്തുവന്നു. തെഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിച്ചതിന് ബിഹാറിലെ ഭോജ്പുരില്‍ അഞ്ചു സ്ത്രീകളെ കുടിയൊഴിപ്പിച്ചു. പഞ്ചാബില്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കോണ്‍ഗ്രസും ബിജെപിയും ജാതിഭേദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ടികളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഒരുപോലെ എതിര്‍ക്കുന്നു. അടുത്തകാലത്ത് കേരളത്തിലും ജാതിധ്രുവീകരണവും അസഹിഷ്ണുതയും വര്‍ധിച്ചതായി കാണാം. വിലക്കേര്‍പ്പെടുത്തുന്ന ആരാധനാലയങ്ങളും മിശ്രവിവാഹത്തെ പരസ്യമായി എതിര്‍ക്കുന്ന പുരോഹിതന്മാരും സ്ത്രീകള്‍ രണ്ടാംതരമെന്ന് പരസ്യമായി പ്രസ്താവിക്കാന്‍ മടികാണിക്കാത്ത മതപണ്ഡിതന്മാരും സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് വലിയ ആപത്തുകളാണ്.

മണ്‍മറഞ്ഞുപോയ ദുഷിപ്പുകളാകെ തിരികെക്കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന ആര്‍എസ്എസ്, ദളിതന്റെ സാമൂഹ്യക്രമത്തിന് കാതലായ മാറ്റത്തിന് വഴിതെളിച്ച സംവരണംതന്നെ എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നു. സമത്വമുന്നേറ്റ യാത്ര എന്ന ജാതിയാത്ര സംഘടിപ്പിക്കാന്‍ ഇവിടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു. പാളേല്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന അവസ്ഥയ്ക്കെതിരെ പാളേല്‍ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടാണ് നമ്മുടേത് എന്ന ചരിത്രം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണഗുരു അടക്കമുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിനു ഘടകവിരുദ്ധമായ സന്ദേശവുമായാണ് മഹാപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഇറങ്ങിത്തിരിക്കുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരക്കാരുടെ ബോധപൂര്‍വമായ പരിശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ദളിത് ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. അതിന്റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പട്ടികജാതി– പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. ദളിത് ജനവിഭാഗത്തിനായി നിരവധി കാര്യങ്ങള്‍ചെയ്തു എന്ന് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, 35 ലക്ഷത്തില്‍പ്പരം വരുന്ന ഈ ജനവിഭാഗത്തിന്റെ അവസ്ഥ ഏറെ പിന്നോക്കംപോകുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴുത്തിന് സമാനമായ വീടുകളില്‍ ആടുജീവിതം നയിക്കുന്നതും കുട്ടികള്‍ വിശപ്പടക്കാന്‍ മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടുന്നതുമായ വാര്‍ത്തകള്‍ പുറത്തുവരുന്നു.

ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ദളിത് വിഭാഗമാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുകയും സ്വകാര്യ മേഖല ശക്തിപ്പെടുകയും ചെയ്യുന്നു. സ്വകാര്യ– എയ്ഡഡ് മേഖലകളിലെ തൊഴിലിന് ഒരു സംവരണതത്വവും നിലവിലില്ല. എയ്ഡഡ് മേഖലയിലെ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശത്തിന് നാളിതുവരെ ഈ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിന്മേലുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരംനല്‍കാന്‍ കൂട്ടാക്കാത്തത് സര്‍ക്കാരിന്റെ കള്ളക്കളി വെളിവാക്കുന്നു.

ഡോ. അംബേദ്കറുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ ആറ് സംവരണ സംരക്ഷണദിനമായി ആചരിക്കാന്‍ ദേശീയതലത്തില്‍ദളിത് ശോഷണ്‍മുക്തി മഞ്ചും കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. ദളിതരും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സമാന ചിന്താഗതിക്കാരുടെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്

(ദളിത് ശോഷണ്‍മുക്തി മഞ്ച് കണ്‍വീനറാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521814.html#sthash.NsM4DKth.dpuf

ട്വന്റി ട്വന്റി : കോര്‍പറേറ്റ് രാഷ്ട്രീയരൂപം - പി രാജീവ്



(Courtesy : Deshabhimani : 03-December-2015)

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തവണ വിജയിച്ചത് ട്വന്റി ട്വന്റി എന്ന സന്നദ്ധസംഘടനയാണ്. എല്ലാ രാഷ്ട്രീയമുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച സംഘടന കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന കോര്‍പറേറ്റിന്റെ രാഷ്ട്രീയമുഖമാണ്. ആദ്യത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകാം സ്വന്തമായി രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. പ്രമുഖരായ പല വിദേശമലയാളികളുമായി ചേര്‍ന്ന് തൊട്ടടുത്ത പഞ്ചായത്തുകളിലേക്കുകൂടി തങ്ങളുടെ പരീക്ഷണം വ്യാപിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നതായി, രൂപീകരിക്കാന്‍ പോകുന്ന പാര്‍ടിയുടെ നിയുക്ത പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു പല കോര്‍പറേറ്റുകളും ഇതേ മാതൃക തങ്ങളുടെ പ്രദേശങ്ങളിലും നടപ്പാക്കാനുള്ള പഠനങ്ങള്‍ക്കായി കിഴക്കമ്പലത്ത് വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനാധിപത്യസംവിധാനത്തില്‍ അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നടന്നത്. അടുത്തിടെ ഭേദഗതിചെയ്ത കമ്പനിനിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ചെലവഴിക്കണം. കോര്‍പറേറ്റ് ലോകം ആദ്യം ഈ വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശക്തമായ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചു. അതോടെ സര്‍ക്കാരിനും നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ലമെന്റ് കൂടി അംഗീകരിച്ചതോടെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിന്റെ ക്ഷേമത്തിന് മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം ഈ പണം ചെലവഴിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നു. 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. നിയമമനുസരിച്ച് സിഎസ്ആര്‍ ചെലവഴിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും രൂപപ്പെടുത്തി. കമ്പനിക്ക് വേണമെങ്കില്‍ നേരിട്ടുതന്നെ പണം ചെലവഴിക്കാം. എന്നാല്‍, കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമോ കമ്പനിജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളോ ആകാന്‍ പാടില്ല. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ നിര്‍വഹണത്തിനായി രൂപംനല്‍കിയ സംവിധാനമാണ് ട്വന്റി ട്വന്റി എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണം രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടാകരുതെന്ന കാഴ്ചപ്പാടാണ് നിയമത്തിന്റെയും ചട്ടത്തിന്റെയും രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചട്ടം 4(7) ല്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നല്‍കുന്ന സംഭാവനകള്‍ സിഎസ്ആറായി പരിഗണിക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം ചെലവഴിക്കാനുള്ള ബാധ്യതയെ രാഷ്ട്രീയ അധികാരത്തിനായി പ്രത്യക്ഷത്തില്‍ത്തന്നെ ഉപയോഗിക്കുകയാണ് കിറ്റക്സ് ട്വന്റി ട്വന്റിയിലൂടെ ചെയ്തത്. പഞ്ചായത്ത് അധികാരം മുന്‍കൂട്ടികണ്ട് ബൃഹത്തായ പദ്ധതിക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ആനുകൂല്യം ലഭിക്കേണ്ടവരെല്ലം ഇവരുടെ മുമ്പില്‍ രജിസ്റ്റര്‍ചെയ്യണം. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ നാലുതരമായി കുടുംബങ്ങളെ തിരിച്ച് അവര്‍ക്ക് വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കി. കുടിവെള്ളത്തിനും റോഡിനും പദ്ധതികള്‍ നടപ്പാക്കി. വീടും ആടും പശുവും ഉള്‍പ്പെടെ നല്‍കി. ന്യായവില കടകള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ മൊത്തം ബജറ്റിന്റെ നിരവധി മടങ്ങ് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് അവര്‍തന്നെ അവകാശപ്പെടുന്നത്്. ഭാവിയിലുള്ള നേട്ടങ്ങള്‍കൂടി മുന്‍കൂട്ടികണ്ട് സിഎസ്ആര്‍ ഉത്തരവാദിത്തത്തേക്കാള്‍ അധികം പണം ഇവര്‍ ചെലവഴിച്ചു.

നൂറിലധികം ജോലിക്കാരെയാണ് ശമ്പളംനല്‍കി സര്‍വേമുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ക്കായി കമ്പനി നിയോഗിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്കും കമ്പനി ശമ്പളവും വാഹനവും സ്റ്റാഫിനെയും നല്‍കുമത്രേ. ഫലത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോടായിരിക്കില്ല ഉത്തരവാദിത്തം, പകരം കമ്പനിയോട് ആയിരിക്കുമെന്ന് ഉറപ്പ്. ജനാധിപത്യത്തെ സമര്‍ഥമായി കോര്‍പറേറ്റ് ഹൈജാക്ക് ചെയ്തുവെന്നര്‍ഥം. ജനങ്ങള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന പൊതുതത്വമാണ് തുടക്കത്തില്‍ ഭൂരിപക്ഷമാളുകളും സ്വീകരിച്ചത്. ഇന്ത്യക്കുതന്നെ അഭിമാനമായി മാറി ഫോബ്സ് ഗ്രൂപ്പില്‍വരെ ഇടംകണ്ടെത്തിയ കമ്പനി തങ്ങളുടെ നാടിന്റെ വികസനത്തില്‍ താല്‍പ്പര്യം കാണിക്കുന്നതിനെ പലരും അഭിനന്ദിക്കുകയുംചെയ്തു. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണ പ്രക്രിയ സമര്‍ഥമായി നിര്‍വഹിക്കുന്ന ശ്രമത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയസമൂഹത്തിന് പാളിച്ചയുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ടും ദാരിദ്യ്രവും ദുരിതവും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പരിസരമായി ഇവര്‍ കണ്ടു. ജനകീയാസൂത്രണത്തിന്റെ ശരിയായ തുടര്‍ച്ചയില്ലാതെ പോയത് ഇതിന്റെ ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ല. ഇത് ജനങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഈ വിയോജിപ്പിനെ ട്വന്റി ട്വന്റി തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി കാണുകയുംചെയ്തു. പഞ്ചായത്ത് ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ തങ്ങളുടെ പണം മുടക്കി ചെയ്തുകൊടുത്ത് ജനങ്ങളെ മോഹവലയില്‍ കുരുക്കാനാണ് ഇവര്‍ ശ്രമിച്ചതും വിജയിച്ചതും.

ചങ്ങാത്ത മുതലാളിത്തമെന്നത് ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടംമുതല്‍ കാണുന്ന പ്രവണതയാണെങ്കിലും നവ ഉദാരവല്‍ക്കരണകാലത്താണ് ഈ പ്രവണത ശക്തിപ്പെട്ടത്. കോര്‍പറേറ്റും രാഷ്ട്രീയനേതൃത്വവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് അഴിമതിയുടെ പുതിയ ഭൂമികകള്‍ തീര്‍ക്കുന്നത് ഇന്നത്തെ കാലത്ത് നിത്യകാഴ്ചയാണ്. ഉദാരവല്‍ക്കരണകാലത്തെ രാഷ്ട്രീയത്തില്‍ കോര്‍പറേറ്റുകള്‍ ജനപ്രതിനിധികള്‍ ആകുന്നത് വന്‍തോതില്‍ പണം ചെലവഴിച്ചാണ്്. പലരും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികളുടെ സ്ഥാനാര്‍ഥികളായി നിയമനിര്‍മാണസഭകളിലേക്ക് എത്തുന്നവരാണ്. അപൂര്‍വം ചിലര്‍ പണംമുടക്കി രാജ്യസഭയിലോ ലെജിസ്ളേറ്റീവ് കൌണ്‍സിലിലോ അംഗമാകുന്നുണ്ട്്. അതിനെയെല്ലാം മറികടക്കുന്നതാണ് ഈ പരീക്ഷണം. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമായാണെന്ന് ഉറപ്പുവരുത്തി അനുമതി നല്‍കുകയും തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തുകയും ചെയ്യേണ്ട ജനാധിപത്യസംവിധാനത്തെ കമ്പനിതന്നെ നിയന്ത്രിക്കുന്നുവെന്ന അത്യപൂര്‍വ പരീക്ഷണത്തിനാണ് കിഴക്കമ്പലം വേദിയാകുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ മണ്ഡലങ്ങള്‍ വീതംവച്ച് എടുത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ത്തന്നെ ട്വന്റി ട്വന്റി ഒരു മണ്ഡലം കേന്ദ്രീകരിച്ചതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ ക്വാര്‍ട്ടലുകള്‍ രൂപീകരിച്ച് സംസ്ഥാന അധികാരം പിടിക്കാന്‍തന്നെ ശ്രമിച്ചെന്നുവരാം. അദാനിയും അംബാനിയും പാര്‍ലമെന്റും പിടിക്കാന്‍ നോക്കിയെന്നു വരാം. രാഷ്ട്രീയ പാര്‍ടികള്‍ വഴി തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനു പകരം തങ്ങള്‍തന്നെ നേരിട്ട് നിയമനിര്‍മാണവും ഭരണവും നടത്തി അജന്‍ഡ നിര്‍വഹിക്കാം എന്നാണ് കിഴക്കമ്പലം പ്രഖ്യാപിക്കുന്നത്.

ഇത്തരം പ്രതിഭാസങ്ങള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, അപകടകരമായ പ്രവണത തനിയെ അവസാനിക്കുമെന്നു കരുതി ആശ്വസിച്ചിരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും കോര്‍പറേറ്റിന്റെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലും ഇഴുകിച്ചേരുന്ന അസാധാരണചേരുവയെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെമാത്രമേ ചെറുക്കാന്‍ കഴിയൂ. കോര്‍പറേറ്റിന്റെ സാമൂഹ്യ ഉത്തരവാദിത്തമെന്ന നിയമവ്യവസ്ഥ കൊണ്ടുവന്നത് രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റാണെങ്കില്‍ ഇനി നിയമങ്ങള്‍ തങ്ങള്‍തന്നെ നിര്‍മിക്കാമെന്ന പ്രഖ്യാപനമാണ് ട്വന്റി ട്വന്റിയിലുള്ളത്. ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്യ്രവും ഇല്ലാതാക്കാനുള്ള ശ്രമത്തെ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍ അതില്‍നിന്ന് അടര്‍ത്തിയെടുത്ത് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ഭാഗമാക്കി മാറ്റുന്നത് ആധുനിക അടിമത്തമാണ്.

- See more at: http://deshabhimani.com/news-articles-all-latest_news-521511.html#sthash.KXz0qkNs.dpuf

Friday, December 4, 2015

വിപ്ലവകരമായ സാമൂഹ്യമാറ്റം



പണാധിപത്യ ജനാധിപത്യത്തില്‍ നിന്നു് ജനകീയ ജനാധിപത്യത്തിലേയ്ക്കു്



ജനാധിപത്യം ഇന്നു് പണാധിപത്യമാണു്.

ജനാധിപത്യം തിരിയെ പിടിക്കാന്‍ പണാധിപത്യത്തെ പണം കൊണ്ടു് നേരിട്ടാല്‍, ഫലവും പണാധിപത്യം തന്നെ, ജനാധിപത്യമാവില്ല.

പണാധിപത്യം പണമൂലധനാധിപത്യമാണു്, മൂലധനമാകട്ടെ കഴിഞ്ഞകാലാദ്ധ്വാനത്തിന്റെ സൃഷ്ടിയാണു്.

മൂലധനത്തിനു് പകരം അദ്ധ്വാനശേഷി മതിയാകും, പ്രകൃതിയും അദ്ധ്വാനശേഷിയും എല്ലാറ്റിന്റേയും ഉറവിടം

അദ്ധ്വാനശേഷി ആസൂത്രിതമായി ഉപയോഗിക്കുക, സ്വയംഭരണ ഗ്രാമങ്ങള്‍ സൃഷ്ടിക്കുക

അദ്ധ്വാനിച്ചു് 'അന്നം' ഭുജിക്കുക മിച്ചമുള്ളതു് മറ്റുള്ളവരുമായി പങ്കുവെയ്ക്കുക

ആവശ്യങ്ങള്‍ പരമാവധി പ്രാദേശികമായി നിറവേറ്റുക.

പോരാത്തതും മിച്ചവും ശൃംഖലയിലൂടെ സ്രഷ്ടാക്കളുടേയും ഉപഭോക്താക്കളുടേയും സമൂഹങ്ങള്‍ തമ്മില്‍ നേരിട്ടു് കൈമാറുക : പണാധിപത്യം ഒഴിവാക്കുക.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നു,

സ്വയം ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു, മിച്ചം സമൂഹവുമായി പങ്കുവെയ്ക്കുന്നു

മണ്ണും വെള്ളവും വായുവും ചുറ്റുപാടും സംശുദ്ധമായി സംരക്ഷിക്കുക, അതിനായും പണിയെടുത്തു് ആരോഗ്യം കാക്കുക,

ചികിത്സാ ചെലവു് കുറയ്ക്കുക : പണാധിപത്യം ഒഴിവാക്കുക

ഗ്രാമം തോറും ഓരോ പൊതു വിജ്ഞാന കേന്ദ്രം - ഗ്രന്ഥാലയവും വിവര വിനിമയ കേന്ദ്രവും

സ്കൂളും കലാകായിക കേന്ദ്രവും സാംസ്കാരിക നിലയവും അതു് തന്നെ

അടുത്ത സ്കൂളില്‍ പഠനം - നഴ്സറി മുതല്‍ ഗവേഷണം വരെ

ശൃംഖലയില്‍ വിജ്ഞാനം : പണാധിപത്യം ഒഴിവാക്കുക

സ്വതന്ത്ര സങ്കേതങ്ങള്‍ സ്വാംശീകരിക്കുക, ഉപയോഗിക്കുക, സ്വതന്ത്ര വിജ്ഞാനം വികസിപ്പിക്കുക

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക - പരമാവധി പ്രയോഗിക്കുക,

കൂട്ടായി ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുക – ഉപയോഗം പരമാവധി കുറയ്ക്കുക

മാതൃഭാഷയ്ക്കു് വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുക - ഏതു് ഭാഷയുമായും ആദാന പ്രദാനം സാധിക്കുക

ലോക വിജ്ഞാന ഭണ്ഡാരം പ്രാപ്തമാക്കുക : ആഗോള പണാധിപത്യത്തെ ചെറുക്കാം.

പണമൂലധന കോര്‍പ്പറേഷനുകള്‍ തകര്‍ന്നടിയും - അവ അതതു് തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുക്കണം

കോര്‍പ്പറേറ്റു് മൂലധനം പൊതു മൂലധനമാകും : ഭരണകൂടങ്ങള്‍ ജനകീയമാകും

പണാധിപത്യം മാറ്റി ജനാധിപത്യമാക്കാന്‍ പണാധിപത്യം അദ്ധ്വാനശേഷി കൊണ്ടു് മാറ്റാം,

യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യം കൈവരിക്കാം - അതു് സോഷ്യലിസമായിരിക്കും.

മൂലധനത്തെ അദ്ധ്വാനശേഷി നയിക്കും - ഭൂതം വര്‍ത്തമാനത്തിനു് കീഴ്പ്പെടും

ഭാവി, സമൂഹത്തിനു് സ്വന്തമാകും, കമ്യൂണിസത്തിലേയ്ക്കു് മുന്നേറുകയുമാകാം.

Wednesday, November 11, 2015

ഭരണ കൂടവും സര്‍ക്കാരും നിയമനിര്‍മ്മാണ സഭയും കോടതിയും



സര്‍ക്കാരിനു്, നിയമ നിര്‍മ്മാണം, കാര്യ നിര്‍വ്വഹണം, നീതി നിര്‍വ്വഹണം എന്നീ മൂന്നു് ഘടകങ്ങളുണ്ടു്. അതില്‍ ഓരോന്നിനും മേല്പറഞ്ഞ മൂന്നു് വിഭാഗങ്ങളുടേയും അധികാരാവകാശങ്ങളുമുണ്ടു്.

നിയമ നിര്‍മ്മാണ സഭയ്ക്കു് അതിനുള്ളില്‍ നീതി നിര്‍വ്വണാധികാരമുണ്ടു്, കാര്യ നിര്‍വ്വഹണാധികാരവുമുണ്ടു്. ഇതേ പോലെ കോടതികള്‍ക്കും അതിന്റെ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും കാര്യ നിര്‍വ്വണാധികാരവുമുണ്ടു്. അവസാനമായി, കാര്യ നിര്‍വ്വഹണ വിഭാഗത്തിനു്, മന്ത്രി സഭയുടെ നേതൃത്വത്തിലുള്ള ഭരണ നിര്‍വ്വഹണ വിഭാഗത്തിനു്, അതിന്റേതായ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും നീതി നിര്‍വ്വണാധികാരവും ഉണ്ടു്. ഇവിടെയെല്ലാം അധികാരമെന്നാല്‍ അധികാരവും ഉത്തരവാദിത്വവും ചേര്‍ന്നതാണു്.

കാര്യ നിര്‍വ്വഹണ വിഭാഗത്തേയാണു് സര്‍ക്കാരെന്നു് പൊതുവെ വിളിക്കുന്നതു്. ഇനി ആ പദം ഉപയോഗിക്കുന്നു. സര്‍ക്കാരിനു് മുമ്പില്‍ അഴിമതി ആരോപണം വന്നാല്‍ അതു് അന്വേഷിക്കാനുള്ള വകുപ്പിനു് കൈമാറി അന്വേഷണം പൂര്‍ത്തിയാക്കി നീതി നിര്‍വ്വഹണ സംവിധാനത്തിനു് മുമ്പില്‍ അവതരിപ്പിച്ചു് തീരുമാനം തേടേണ്ടതുണ്ടു്. ഈ ഓരോ പ്രക്രിയയിലും കാര്യ നിര്‍വ്വഹണമെന്നതു് പോലെ തന്നെ നിയമ നിര്‍മ്മാണത്തിന്റേയും നീതി നിര്‍വ്വഹണത്തിന്റേതുമായ അധികാരവും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ടു്. അതിനാല്‍, പരാതി മുഴുവന്‍ കോടതിയില്‍ പറഞ്ഞാല്‍ മതി എന്ന ഈ കുറ്റാരോപിതരായ മന്ത്രിമാരുടെ വാദം അംഗീകരിക്കാനാവില്ല. മാത്രമല്ല, പരാതി കേള്‍ക്കുന്ന അധികാരി വിചാരണ കോടതിയുടെ അധികാരം ആ പരാതി കൈകാര്യം ചെയ്യുന്നതില്‍ കയ്യാളേണ്ടതുണ്ടു്. പരാതി ന്യായമാണെങ്കില്‍ നിഷ്പക്ഷമായി അതു് വിലയിരുത്തുകയും വിശദമായ അന്വേഷണത്തിനു് വിടുകയും അന്തിമ തീരുമാനം ഉണ്ടാകും വരെ മുന്‍വിധികളില്ലാതെ നീതിനിര്‍വ്വഹണാധികാരം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടു്. അന്യായമാണെങ്കില്‍ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയാനുള്ള നിതി നിര്‍വ്വഹണാധികാരം അതിനുണ്ടു്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടു്.

മന്ത്രിമാര്‍ക്കു് മുകളില്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമുണ്ടു്. അവര്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കണം. അതില്‍ അപാകതകളുണ്ടെങ്കില്‍, തര്‍ക്കമുണ്ടായാല്‍, മാത്രമാണു് കോടതിയിലേയ്ക്കു് വിഷയം പോകേണ്ടതു്.

ഇതേ പോലെ ഇതര വിഭാഗങ്ങള്‍ക്കും.

Saturday, November 7, 2015

Congratulations to People of Kerala, LDF and its Constituents



Congratulations LDF and its constituents for the sounding victory in local body elections as a firm footing on its march ahead to Assembly Elections.

This marvelous success achieved by the people, the LDF and its constituents excels all the previous ones. Why because, this is achieved by overcoming the much deep rooted conspiracy by the UDF, plotted on its behalf by the Finance Capital. The UDF (Ummen Chandy lead Ruling Clique) prompted unholy alliance between the BJP and the SNDP leadership was effectively met by the LDF with least damage to itself, the people of Kerala and to the progressive state politics. The set back in Trivandrum, Palakkad and Kasaragod due to increased seats for BJP could be addressed by the LDF in due course. UDF couldnot avoid the inevitable fall with all its nefarious activities. Despite the consolidation of minority votes in certain districts, as a response to the UDF sponsored BJP_SNDP alliance, the UDF could not retain its hold over local bodies to the level it achieved in the past. LDF did make a clean come back in village Panchayaths, Block Panchayaths, District Panchayaths and Municipalities and bettered its position in Municiapal Corporations, establishing a clear hold over them, despite all the adverse conditions created by the UDF and BJP alliances.

The UDF constituents, the Congress, KCM and Muslim League have to introspect themselves in the context of the growing corruption and related social ills and the consequent set back suffered by them. Congress has to introspect as to whether it shall continue the unholy UDF outfit as a confederation of all caste and communal organisations, especially with minority religious political outfits, giving rise to complaints from other sections of the people, as raised by SNDP and giving rise to allegations of minority appeasing as raised by BJP. Kerala Congress and Muslim Leage, the two political outfits representing minority communities, has to introspect on their part whether they shall continue to help the Congress, the failing and disintegrating outfit and the BJP the upcoming and boisterous outfit of the finance capital corporates and, both, contributing to consolidation of the majority communal forces, in their own way, though different, with a view to serve the interest of finance capital by disrupting the unity of the people. Kerala Congress (M) and Muslim League, as representative of minority communities, in the Kerala context, can have their own place in Local Self Governance and as opposition in state assembly by correcting and guiding the state government and participating in developmental activities lead by the state governments run by secular political parties. The minority community organisations shall not aspire to power at the state level through their communal outfits. On the other hand members of their community can work with secular political parties. This shall clear the Kerala Politics of communal intervention of any sort, once for all, and make Kerala Politics healthy, progressive, people friendly and beneficial to each and every member of every community, irrespective of whether they are minority and majority. Nothing in this arrangement shall prevent the minority community from enjoying the benefits of minority rights conferred by the constitution of India as rule of law is one of the basic tenets of the democratic governance.

As for the other secular political parties owing allegiance to the working class and farmers etc has to introspect themselves whether they have to continue their mismatching alliance with the Congress and BJP, the representatives of the Finance Capital Corporates.

LDF with its unity at state level among the constituents and within the constituents contributed to the success in a big way. In so many cases set backs at grass roots level could be attributed to lack of cohesion and unity. These are to be addressed and solved before the state elections.

As has been done in the case of local body elections, a detailed state level program of action (manifesto) shall be drawn up with community participation and placed before the electorate for the assembly election too. This could be based on the seminars that were being held under the auspices of AKGSC in the recent past.

The main orientation of such action program shall be to bring the market under the control of the community which shall be the concrete alternative to the present market dominated by the Global, National and state level Finance capital. Naturally, maximum local/state level/national production and distribution within, direct online marketing of surplus products and direct online sourcing of essential commodities that are not locally/state level/nationally available, world class education in the neighborhood that shall provide education to all at minimum cost at minimum distance with online linkages to free and open knowledge repositories, health for all program that shall provide world class health care at the nearest community health center with online specialist consultation with clear orientation to control of diseases through healthy life style, clean environment, preventive practices, immunization etc which shall decrease the cost for medical treatment and palliative care, alternative media network based on internet and telephone network, local/national production of communication switches and systems, locally/nationally developed e-systems for banking, insurance, governance, water and power distribution and such other service sectors, quality construction practices for world class infrastructure, such as roads, flyovers, metros, buildings etc and above all mother tongue based learning and governance, which, all together, shall create a cultural scenario that enables the community to resist the onslaught and infiltration of finance capital driven consumerist culture, that helps only and only the finance capital and not the local community.

Development and expansion of Public Sector, Co-operatives, Community organisations etc which shall be umbrella organisations for enabling and empowering self employed entrepreneurs and micro, small and medium enterprises. Management of Public Sector Enterprises shall be re-engineered with a view to make it more democratic. Workers participation in management, Community monitoring etc shall be introduced as a beginning.

Self Governing Communities with local production and their consumption and direct on line marketing of surpluses and direct on line sourcing of essentials shall mitigate the problems faced by workers, farmers, self employed entrepreneurs, micro-small and medium enterprises and retail traders and will unify the workes, farmers, self employed and micro-small and medium entepreneurs and traders, which shall be the best fortress for resisting the onslaught of finance capital, both global, national and local.

Wednesday, November 4, 2015

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക



ഭൂപ്രഭുക്കളുമായും സാമ്രാജ്യത്വവുമായും കൂട്ടു് കൂടി മുതലാളിത്ത വളര്‍ച്ച ലക്ഷ്യം വെച്ചു് ധന മൂലധന കുത്തകകള്‍ നയിക്കുന്ന മുതലാളിത്ത ഭരണകൂടത്തിന്റെ രണ്ടു് രാഷ്ട്രീയ ഉപകരണങ്ങളാണു് കോണ്‍ഗ്രസും ബിജെപിയും. അതു് കൊണ്ടു് തന്നെ അവ രണ്ടും ധന മൂലധനത്തോടു് ഏറ്റുമുട്ടുന്ന സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ പാര്‍ടികള്‍ വളരുന്നതിനെ ഭീതിയോടെ നോക്കി കാണുന്നു. അവ പരസ്പരം സഹകരിച്ചു് ഇടതു് പക്ഷത്തെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അതാണു് ബംഗാളില്‍ നാം കണ്ടതു്. അവയ്ക്കു് രണ്ടും ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടും ഇടതു് പക്ഷത്തെ തകര്‍ക്കാനായില്ല. യാതൊരു തത്വദീക്ഷയുമില്ലാതെ ഇടതു് പക്ഷത്തെ നേരിടുന്ന മറ്റൊരു ഉപകരണമെന്ന നിലയില്‍ തൃണമൂലിനെ വളര്‍ത്തിയെടുത്താണു് ഇടതു് പക്ഷത്തെ അവിടെ അധികാരത്തില്‍ നിന്നിറക്കിയതു്. ഭസ്മാസുരനു് വരം കൊടുത്തപ്പെലെ തൃണമൂല്‍ ഇന്നു് എല്ലാവര്‍ക്കും ഭീഷണിയായിരിക്കുന്നു. അമേരിക്ക തങ്ങളെ ചോദ്യം ചെയ്യുന്ന ഇറാനേയും ഇറാക്കിനേയും അഫ്ഘാനിസ്ഥാനേയും മറ്റും തകര്‍ക്കാനായി ഇസ്ലാമിക തീവ്രവാദികളെ വളര്‍ത്തിയതു് പോലെ, ഇന്ത്യയില്‍ പഞ്ചാബിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇന്ദിരാഭരണ കാലത്തു് ഭിന്ദ്രന്‍ വാലയെ വളര്‍ത്തിയതു് പോലെ, തീവ്രവാദികളെ വളര്‍ത്തുന്നതു് വളര്‍ത്തുന്നവര്‍ക്കടക്കം സമൂഹത്തിനാകെ ദോഷമാണെന്നു് സങ്കുചിത താല്പര്യം മൂലം കാണാതെ പോകുന്നു.

കേരളത്തിലും സമാന പരീക്ഷണങ്ങള്‍ക്കാണു് വെള്ളാപ്പള്ളി അടക്കം സമൂദായ നേതാക്കളെ ഉപയോഗപ്പെടുത്തി ബിജെപി ശ്രമിക്കുന്നതു്. സങ്കുചിത താല്പര്യം മൂലം ഉമ്മന്‍ ചാണ്ടിയും അതിനു് കൂട്ടു് നില്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ തല്കാല ലക്ഷ്യം ഇടതു് പക്ഷത്തെ തളര്‍ത്തി അധികാരം നിലനിര്‍ത്തുകയും കോണ്‍ഗ്രസിലെ അധികാര വടംവലിയില്‍ മേല്‍ക്കൈ നേടുകയും ചെയ്യുകയാണു്.

പക്ഷെ, ദീര്‍ഘകാലത്തില്‍, കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബംഗാളിലെ സ്ഥിതി തന്നെയാണു് കേരളത്തിലും ഉണ്ടാകാന്‍ പോകുന്നതു്. ഇടതു് പക്ഷം ഏതറ്റം വരെ തളര്‍ന്നാലും, സാമ്രാജ്യത്വത്തേയും മൂലധനത്തിന്റെ സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളേയും നേരിട്ടു് വളരുക തന്നെ ചെയ്യും അതല്ലാതെ സമൂഹത്തിന്റെ മുന്നേറ്റത്തിനു് മറ്റു് മാര്‍ഗ്ഗങ്ങളില്ല. മൂലധനത്തെ സമൂഹത്തിനു് വിധേയമാക്കുകയും, കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യത്തിനനുസരിച്ചു് ആസൂത്രിതമായി ഉപയോഗിക്കുകയുമല്ലാതെ മുതലാളിത്തത്തിന്റെ നേതൃത്വത്തില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കു് പരിഹാരമില്ല. അതു് ചെയ്യാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് മാത്രമേ കഴിയുകയുമുള്ളു.

ഇതു് മനസിലാക്കി, ജനങ്ങള്‍ ഇടതു് പക്ഷത്തെ പിന്തുണയ്ക്കുകയാണു് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും അഴിമതിയില്‍ നിന്നും ജനദ്രോഹ നയങ്ങളില്‍ നിന്നും വര്‍ഗ്ഗീയവിപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. ഇടതു് പക്ഷം മാത്രമാണു് തദ്ദേശ സ്വയംഭരണത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങളുടെ സ്വയംഭരണ സംവിധാനമായി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറുള്ളതു്. കഴിഞ്ഞ രണ്ടു് പതിറ്റാണ്ടിലെ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും നിലപാടുകള്‍ ഇക്കാര്യം തെളിയിക്കുന്നു. മാത്രമല്ല, സ്വയംഭരണ സമൂഹങ്ങളാണു് ധന മൂലധനാധിപത്യത്തേയും സാമ്രാജ്യാധിപത്യത്തേയും നേരിടാനുള്ള പ്രായോഗിക ബദലുകള്‍.

വരുമാനം ഉയര്‍ത്തുക, ജീവിത ചെലവു് കുറയ്ക്കുക, അതിനായി പ്രാദേശികമായി ജീവിതാവശ്യങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ ചെലവില്‍ അതതു് പ്രദേശത്തു് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വിവര വിനിമയവും ജനകീയ മാധ്യമ ശൃംഖലയും മറ്റിതര അവശ്യ സേവനങ്ങളും ഒരുക്കുക തുടങ്ങി ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബദലുകള്‍ സാധ്യമാണു്. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷത്തെ വിജയിപ്പിക്കുക. യുഡിഎഫിനെ തറപറ്റിക്കുക. ബിജെപിയെ വളര്‍ത്താതിരിക്കുക. സമൂദായസംഘടനകളും ഭൂരിപക്ഷ-ന്യൂനപക്ഷ മത സംഘടനകളും രാഷ്ട്രീയത്തില്‍ നിന്നു് അകന്നു് നില്കുക. അവയുടെ അംഗങ്ങള്‍ മതേതര പാര്‍ടികളില്‍ പ്രവര്‍ത്തിക്കട്ടെ. അതിനു് തയ്യാറല്ലാത്തവയെ ഭരണ രംഗത്തു് നിന്നും ഒഴിവാക്കുവാന്‍ അതതു് സംഘടനാംഗങ്ങള്‍ തന്നെ തയ്യാറാകുക. രാഷ്ട്രീയം തികച്ചും മതേതരമാക്കുക.

Tuesday, October 27, 2015

സ്വയംഭരണ സമൂഹങ്ങള്‍ - ആഗോള ധനമൂലധനം നിയന്ത്രിക്കുന്ന കമ്പോളത്തിനു് ബദല്‍ മാതൃകകള്‍ - (പുതിയ കാലഘട്ടത്തിലെ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ഒരു കരടു് പരിപ്രേക്ഷ്യം)



കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഴുവനായും ബോധ്യപ്പെടുന്നതു് തദ്ദേശ സ്വയംഭരണത്തിന്റെ വിപ്ലവകരമായ ഉള്ളടക്കം തിരിച്ചറിയുമ്പോഴാണു്. ജനങ്ങള്‍ക്കു് തങ്ങളുടെ ജനാധിപത്യാവകാശം വെറും വോട്ടു് ദാനം മാത്രമായി പരിമിതപ്പെട്ടു് പോകുന്ന സ്ഥിതി മാറ്റി പകരം പങ്കാളിത്ത ജനാധിപത്യം വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും രണ്ടു് പതിറ്റാണ്ടു് മുമ്പു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അധികാരലബ്ദിയും ഇടതു് പക്ഷ സര്‍ക്കാരിന്റെ വിപ്ലവകരമായ വിഭവ വിതരണവും ജനകീയാസൂത്രണ പദ്ധതിക്കാലത്തു് തെളിയിച്ചിട്ടുള്ളതാണു്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷം ആധികാരത്തില്‍ വന്നെങ്കില്‍ മാത്രമേ അതു് എളുപ്പത്തില്‍ തുടരാനാകൂ. അതല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ മുന്‍കൈ എടുത്തു് സ്വയംഭരണം സ്ഥാപിക്കാനാവശ്യമായ ഭരണഘടനാദത്തമായ അധികാരം വിനിയോഗിക്കാം. പക്ഷെ, രണ്ടായാലും സ്വയംഭരണ മേഖലകള്‍ സൃഷ്ടിക്കും വിധം പങ്കാളിത്ത ഭരണ സംവിധാനം രൂപപ്പെടുത്താന്‍ ഒരു വിപ്ലവ പരിപ്രേക്ഷ്യം കൂടി ഉരുത്തിരിയേണ്ടതുണ്ടു്. അതില്ലാതെ പോയാല്‍ വലതു് പക്ഷ ഭരണം പോലെ, അതിനേക്കാള്‍ സ്വല്പം മെച്ചപ്പെട്ട പദ്ധതികളുമായി, ഇടതു് പക്ഷ ഭരണവും കാലം കഴിക്കും. അതൊഴിവാക്കാന്‍ തദ്ദേശ സ്വയംഭരണത്തേക്കുറിച്ചു് ആഴത്തിലുള്ള വിലയിരുത്തല്‍ ആവശ്യമായിരിക്കുന്നു. മാത്രമല്ല, ഇന്നു് തെരഞ്ഞെടുപ്പില്‍ മത-ജാതി-സമുദായ വര്‍ഗ്ഗീയതകളുടെ അതിപ്രസരം ഉണ്ടായിരിക്കുകയും അതേക്കുറിച്ചു് വ്യാപകമായ ചര്‍ച്ച നടക്കുകയും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം വ്യവസ്ഥാ സംരക്ഷകരുടെ ഭാഗത്തു് ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതവും വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനവും കൂടി ഈ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചാ വിഷയമാകേണ്ടതുണ്ടു്. അതിനുള്ള ശ്രമമാണീ രേഖ.

ആയിരക്കണക്കിനു് വര്‍ഷങ്ങളായി വിവിധ മതങ്ങള്‍ നിലനിന്നിട്ടും പ്രയത്നിച്ചിട്ടും മതവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇന്നും ദുരിതത്തിലും ദുഖത്തിലും 'പാപങ്ങളിലും' കൂടുതല്‍ കൂടുതല്‍ ആണ്ടു് പോകുകയാണു്. മത വിശ്വാസികളും ഇക്കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു.

മതം മനുഷ്യനു് തന്റെ ദുരിതം മാറ്റുകയല്ല, ദുരിതം കൂട്ടുകയും അവ അനുഭവിക്കുമ്പോള്‍ ആശ്വാസം പകരുകയും മാത്രമാണു് ചെയ്യുന്നതു്.

എന്നിട്ടാണിന്നു് മതത്തിന്റെ പേരില്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു്. ഇന്നേവരെ ഒരു മതാധിഷ്ഠിത രാഷ്ട്രവും മനുഷ്യന്റെ ദുരിതത്തിനു് അറുതി വരുത്തിയതിന്റെ ചരിത്രമില്ല.

ശാസ്ത്രബോധവും ശരിയായ യുക്തിചിന്തയും (അതു് കേവല യുക്തിവാദമാകരുതു്, പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും പ്രകടമാകുന്ന വൈരുദ്ധ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള യുക്തി ചിന്തയാകണം) മാത്രമാണ് മനുഷ്യനെ ദുരിതങ്ങളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സ്വതന്ത്രനാക്കുന്നതു്.

അതിനാല്‍, ആവശ്യമുള്ളവര്‍ ആവശ്യമുള്ള കാലത്തോളം അവരവരുടെ മത വിശ്വാസം വെച്ചു് പുലര്‍ത്തട്ടെ. പ്രാര്‍ത്ഥിക്കട്ടെ. അവരുടെ ദുരിതങ്ങളില്‍ നിന്നു് താല്കാലികാശ്വാസം കണ്ടെത്തട്ടെ.

ആരും ആരേയും മതം മാറ്റാനും മറ്റു് മതങ്ങളെ ഇകഴ്ത്താനും മതത്തെ രാഷ്ട്രീയത്തിലേയ്ക്കു് വലിച്ചിഴക്കാനും ശ്രമിക്കാതിരുന്നാല്‍ മതി. മതാത്മകമോ ആത്മീയമോ ആയ ലക്ഷ്യമല്ല, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍ക്കുള്ളതു്. അതു് വെറും അധികാര രാഷ്ട്രീയത്തിന്റേതു് മാത്രമല്ല, തികച്ചും, തകര്‍ച്ചയെ നേരിട്ടു് കൊണ്ടിരിക്കുന്ന മൂലധനവര്‍ഗ്ഗാധിപത്യം സംരക്ഷിച്ചു് നിര്‍ത്താനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമാണു്. അതിനാല്‍, വര്‍ഗ്ഗീയ ശക്തികളെ തളക്കുന്നതിനു് തന്നെയും, അതോടൊപ്പവും അതിനു് വേണ്ടിയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനും തദ്ദേശ ഭരണത്തിന്റെ വിപ്ലവകരമായ വിലയിരുത്തലും പ്രയോഗവും ആവശ്യമായിരിക്കുന്നു. മത-ജാതി-സമുദായ വിഷയങ്ങളിലേയ്ക്കു് മാത്രമായി ചര്‍ച്ച തളച്ചിടപ്പെടാതെ നോക്കേണ്ടതുണ്ടു്. പ്രായോഗിക വിപ്ലവ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു് കൂടി ശ്രമിക്കേണ്ടതുണ്ടു്.

മതം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കട്ടെ. വര്‍ഗ്ഗീയത ചെറുക്കപ്പെടുകയും ചെയ്യണം. അതോടൊപ്പം എല്ലാവരും ചേര്‍ന്നു് ശാസ്ത്ര ബോധവും ശരിയായ വൈരുദ്ധ്യാത്മക യുക്തിയും ഉള്‍ക്കൊണ്ടു് സഹകരിച്ചു് പ്രവര്‍ത്തിച്ചു് എല്ലാവരുടേയും ജീവിതം പരമാവധി സുഖ സമ്പൂര്‍ണ്ണമാക്കാം. അതിനാകട്ടെ, എല്ലാവരുടേയും പരിശ്രമം. അതിനുള്ള അവസരമാകട്ടെ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതില്‍ ഇടതു് പക്ഷത്തിനുണ്ടാകുന്ന വിജയവും.

മതബോധം നിലനില്ക്കമ്പോഴും, ശാസ്ത്രബോധവും വൈരുദ്ധ്യാത്മക യുക്തിബോധവും ഉണ്ടായാല്‍ തന്നെ നിലവിലുള്ള വ്യവസ്ഥയുടെ പരിമിതി, കമ്പോളം നിയന്ത്രിക്കുന്നതു് മൂലധനമാണെന്നുള്ള കാര്യം, ബോധ്യപ്പെടും. മൂലധനം മുടക്കുന്നു എന്ന അവകാശവാദത്തിന്റെ പേരില്‍ സാമൂഹ്യമായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ മൂലധന ഉടമകളുടെ സ്വകാര്യ സ്വത്താക്കപ്പെടുന്നതാണു് ഇന്നത്തെ പ്രശ്നം. മൂലധനം തന്നെ സാമൂഹ്യ സൃഷ്ടിയാണു്. മൂലധനം സാമൂഹ്യമാക്കപ്പെടുകയും സമൂഹം മൂലധനത്തേയും കമ്പോളത്തേയും നിയന്ത്രണ വിധേയമാക്കുകയും ചെയ്താല്‍ സമൂഹത്തിന്റെ ദുരിതം പഴങ്കഥയാക്കി മാറ്റാം. അതാണു് ശരിയായ യുക്തിയുടെ പ്രയോഗം നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനം. ഇക്കാര്യം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു് ബോധ്യമുള്ളതാണു്. തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ പാഠമാണിതു്.

മതാധിഷ്ഠിത രാഷ്ട്രമല്ല, സാമൂഹ്യ നിയന്ത്രണത്തിലുള്ള സമ്പദ്ഘടനയും കമ്പോളവുമാണു് ഇന്നത്തെ ആവശ്യം. അതിനുള്ള ആശയാടിത്തറ ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ടു. ഒട്ടേറെ പ്രയോഗങ്ങളും പരീക്ഷണങ്ങളും നടന്നു. പശ്ചാത്തല സൌകര്യമായ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല കാല്‍ നൂറ്റാണ്ടു് മുമ്പു് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അവ ഉപയോഗിച്ചു് സ്വതന്ത്രരാകാന്‍ സമൂഹം കൂട്ടായി സഹകരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങുകയാണു് വേണ്ടതു്. ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാമൂഹ്യ മാറ്റത്തിനു് താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍, മൂലധനത്തിന്റെ അടിമകളായി നരകിക്കുന്ന വര്‍ഗ്ഗങ്ങള്‍, മര്‍ദ്ദനവും ചൂഷണവും അനുഭവിക്കുന്ന വര്‍ഗ്ഗങ്ങള്‍, പ്രത്യേകിച്ചും വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം, ധന മൂലധന മേധാവിത്വത്തിനു് ബദല്‍ മാതൃകകള്‍ സൃഷ്ടിച്ചേ തീരൂ. അതിനുള്ള ശേഷി നേടാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയും. തൊഴിലാളി വര്‍ഗ്ഗത്തിനേ അതിനു് കഴിയൂ. അതിനുള്ള ഉപാധികൂടിയാണു് സാര്‍വ്വദേശീയ വിജ്ഞാന ശൃംഖല.

ആഗോള കമ്പോളത്തിനു് ബദലായി പ്രാദേശിക ഉല്പാദന-വിനിമയ-ഉപഭോഗ സമൂഹങ്ങള്‍ ഇന്നു് സാദ്ധ്യമാണു്. അതു് മഹാത്മാ ഗാന്ധി മുന്നോട്ടു് വെച്ച സ്വയം സമ്പൂര്‍ണ്ണ ഗ്രാമം എന്നതിന്റെ തനിയാവര്‍ത്തനമല്ല, അതിന്റെ വികസിതമായ ഉയര്‍ന്ന രൂപമാണു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സൃഷ്ടികള്‍ സ്വതന്ത്ര ഉപഭോക്താക്കള്‍ പങ്കു് വെച്ചുപയോഗിക്കുന്നു. മത്സരമല്ല, സഹകരണമാണു് സ്വതന്ത്ര സമൂഹത്തിലെ അടിസ്ഥാന നിയമം. അധികോല്പന്നങ്ങളുടെ വിപണനം ശൃംഖലയിലൂടെ നേരിട്ടു് ഉപഭോക്തൃ സമൂഹങ്ങളുമായി നടത്താം. ‌പ്രാദേശിക സമൂഹത്തിനു് ഉല്പാദിപ്പിക്കാനാവാത്ത അവശ്യ വസ്തുക്കള്‍ ഉല്പാദനകേന്ദ്രങ്ങളില്‍ നിന്നു് ശൃംഖല വഴി നേരിട്ടു് വാങ്ങുകയും ചെയ്യാം. സ്വയംഭരണ സമൂഹങ്ങള്‍ക്കകത്തു് സഹകരണം സ്ഥായിയാരിക്കുമ്പോഴും അത്തരം സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന വിനിമയങ്ങളില്‍ മത്സരം തുടര്‍ന്നും നിലനില്കും. പക്ഷെ, ഇടനിലക്കാരായ കുത്തകകളെല്ലാം ഒഴിവാക്കപ്പെടുന്നു. കുത്തകകള്‍ക്കെതിരെ സ്വയംഭരണ സമൂഹങ്ങളുടെ സഹകരണം ശക്തിപ്പെടുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പകരം സ്വതന്ത്ര സൃഷ്ടാക്കളുടെ സ്വയംഭരണ സമൂഹവും ഉപഭോക്താക്കളുടെ സ്വയംഭരണ സമൂഹവും ബന്ധിപ്പിക്കപ്പെടുന്ന ശൃംഖല സ്വതന്ത്ര കമ്പോളത്തിന്റെ ഉപാധിയാകും. കമ്പോളം അപ്പോള്‍ മാത്രമാണു് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നതു്.

ഓരോ സ്വയംഭരണ സമൂഹവും അതിന്റേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണം. പ്രാഥമിക തലത്തില്‍ സ്വന്തം ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കണം. തുടര്‍ന്നു്, സ്വന്തം ഭാഷയിലൂടെ മറ്റു് ഭാഷകളും ശാസ്ത്രങ്ങളും പഠിക്കണം. തൊഴിലധിഷ്ഠിതമാകണം ഹൈസ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണവും വരെ ശൃംഖലാ വിഭവങ്ങളുപയോഗപ്പെടുത്തിക്കൊണ്ടു് അതേ സ്കൂളില്‍ നടത്താം. തൊഴിലെടുത്തു് കൊണ്ടു് തന്നെ അതിലേര്‍പ്പെടാം. എല്ലാ തലങ്ങളിലും വിജ്ഞാനം ശൃംഖലയിലൂടെ ലഭ്യമാക്കിക്കൊണ്ടു് ഓരോ സ്വയംഭരണ സമൂഹത്തിനും ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തം പ്രദേശത്തു് ലഭ്യമാക്കാം. നിലവില്‍, വിദ്യാഭ്യാസ രംഗത്തു് പുളയ്ക്കുന്ന ധന മൂലധന ശക്തികളെ ഇത്തരത്തില്‍ ഒഴിവാക്കാം.

ഓരോ സ്വയംഭരണ സമൂഹത്തിലും അതിന്റേതായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. സുരക്ഷിതമായ വായുവും വെള്ളവും ഭക്ഷണവും മതിയായ അദ്ധ്വാനവും വിശ്രമവും വിനോദവും അടക്കം രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കു് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം രോഗ ചികിത്സയ്ക്കു് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. അതിലൂടെ ധനമൂലധനാധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥയിന്മേല്‍ ആരോഗ്യ കാര്യത്തിലുണ്ടാകുന്ന ആശ്രിതത്വം ഒഴിവാക്കാം. ആരോഗ്യ വ്യവസായത്തിന്റെ കമ്പോളം വികസിപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ സൃഷ്ടിച്ചുകൊണ്ടാണു് ആ രംഗത്തു് ധന മൂലധനം അതിന്റെ ലാഭം പെരുപ്പിക്കുന്നതു്. നിലവില്‍ ഉള്ളതില്‍ നിന്നു് ഒരു ചെറിയ ശതമാനം രോഗം നിയന്ത്രിക്കാനായാല്‍ തന്നെ ധനമൂലധന കുത്തകകള്‍ നയിക്കുന്ന കാപട്യപൂര്‍ണ്ണമായ ആരോഗ്യ വ്യവസായം തകര്‍ന്നടിയും. അതു് നിലവിലുള്ള ചൂഷണ വ്യവസ്ഥയുടെ തകര്‍ച്ച വേഗത്തിലാക്കും.

ഓരോ സ്വയംഭരണ സമൂഹവും സ്വന്തം ശൃംഖലാ കേന്ദ്രങ്ങളും അതുപയോഗിച്ചു് സ്വന്തം വിവര വിനിമയ ശൃംഖലയും വിജ്ഞാന ശൃംഖലയും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം. ഏറ്റവും കുറഞ്ഞ വിലയുള്ള മൈക്രോപ്രോസസറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്വയംഭരണ സമൂഹത്തിനു് സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കാം. അവയുപയോഗിച്ചു് വാര്‍ത്താവിനിമയ-വിനോദ മാദ്ധ്യമങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. ഇതും ആഗോള ധന മൂലധന കുത്തകകളെ തകര്‍ച്ചയിലേയ്ക്കു് നയിക്കും.

ഓരോ സ്വയംഭരണ സമൂഹത്തിനും അതിന്റേതായ സാംസ്കാരിക കേന്ദ്രങ്ങളും പൈതൃക സംരക്ഷണ വ്യവസ്ഥയും വിനിമയ സംവിധാനങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. അതിനും ശൃംഖല ഉപകരിക്കും. ശൃംഖലയില്‍ സ്വയംഭരണ സമൂഹങ്ങള്‍ കോര്‍ത്തിണക്കപ്പെടുമ്പോള്‍ ദേശീയവും സാര്‍വ്വദേശീയവുമായ സാംസ്കാരിക വിനിമയ സംവിധാനം രൂപപ്പെടും. അങ്ങിനെ സാംസ്കാരിക കുത്തകകളുടെ ആധിപത്യം തകര്‍ക്കാം.

ഒരേ ഭാഷ ഉപയോഗിക്കുന്ന സ്വയംഭരണ സമൂഹങ്ങള്‍ക്കു് കൂട്ടായി സഹകരിച്ചു് സ്വന്തം ഭാഷയുടേയും സംസ്കാരത്തിന്റേയും വികാസത്തിനായി മറ്റു് ലോക ഭാഷകളിലുള്ള വിജ്ഞാന സംഭരണികളുമായി ശൃംഖലാ ബന്ധം സ്ഥാപിക്കുകയും അവയുമായി വിജ്ഞാനത്തിന്റെ ആദാന പ്രദാനം ശൃംഖലയില്‍ സാധ്യമാകും വിധം ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കു് ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഇന്ത്യന്‍ ഭാഷകളുടെ കൂട്ടായ്മയ്ക്കും പ്രസക്തിയുണ്ടു്. ഒരു ഇന്ത്യന്‍ ഭാഷയിലുള്ള ഭാഷാ വിനിമയ സങ്കേതങ്ങളുടെ വികാസം മറ്റു് ഭാഷകള്‍ക്കും ഉപയോഗിക്കാം. സഹകരിച്ചു് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യം നേടാം. ഇതു് ആഗോള ധന മൂലധനാധിപത്യത്തിന്റെ സാമ്പത്തിക-സാംസ്കാരിക കടന്നു് കയറ്റത്തിനെതിരായ ഫലപ്രദമായ ചെറുത്തു് നില്പിന്റെ ഉപാധിയുമാണു്.

സാമൂഹ്യ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും ഇത്തരം ബദലുകള്‍ സാദ്ധ്യമാണിന്നു്.

ഇത്തരത്തില്‍ ധനമൂലധനാധിപത്യത്തിനെതിരായ ചെറുത്തു് നില്പു് പ്രസ്ഥാനത്തിന്റെ വികാസത്തോടാനുപാതികമായി ധന മൂലധന വ്യവസ്ഥ തകര്‍ന്നടിയും. ഇന്നു് ധനമൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ ഉറപ്പു് തൊഴിലാളിവര്‍ഗ്ഗമടക്കം ചൂഷിത വര്‍ഗ്ഗങ്ങളാകെ ആ വ്യവസ്ഥയുടെ ആശ്രിതരാണെന്നതാണു്, അടിമകളാണെന്നതാണു്. ഈ പുതിയ അടിമ വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഉപാധികള്‍ ധന മൂലധനം നിയന്ത്രിക്കുന്ന വിതരിത ഉല്പാദന-വിനിമയ വ്യവസ്ഥയും ആധുനിക വിവര വിനിമയ വ്യവസായവും അതിന്റെ ബലത്തില്‍ നിലനില്കുന്ന ബാങ്കിങ്ങും ആധുനിക ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളും വിദ്യാഭ്യാസവും രോഗചികിത്സാ വ്യവസ്ഥയും മറ്റിതര മേഖലകളും അടക്കം ധനമൂലധനാധിപത്യത്തിലുള്ള കമ്പോളവും അവ സൃഷ്ടിക്കുന്ന സാംസ്കാരികാടിമത്തവുമാണു്. വര്‍ഗ്ഗ ബോധത്താല്‍ നയിക്കപ്പെടേണ്ട തൊഴിലാളികളും പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഉപഭോഗ തൃഷ്ണയുടെ അടിമകളാണിന്നു്. ആ അടിമത്തത്തില്‍ നിന്നു് ഭാഗികമായി പോലും കുതറി മാറിയാല്‍ തന്നെ, നിലവില്‍ അതില്ലാതെ പോലും പ്രതിസന്ധി നേരിടുന്ന ധനമൂലധനാധിപത്യത്തിലുള്ള കമ്പോളം അതി ഗുരുതരമായ തകര്‍ച്ച നേരിടും. തകര്‍ന്നടിയുന്ന ഓരോ വന്‍കിട വ്യവസായവും അതതിടങ്ങളിലെ തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുത്തു് സാമൂഹ്യ സംരംഭങ്ങളായി നടത്തണം.

സാമൂഹ്യ വിപ്ലവത്തിന്റെ ഈയൊരു പരിപ്രേക്ഷ്യത്തില്‍ ആയുധമേന്തിയ സമരത്തിനുള്ള പ്രസക്തി മുന്‍കാലത്തെ അപേക്ഷിച്ചു് വളരെ വളരെ കുറവാണു്. ഇനി അതു് വേണ്ടിവന്നാല്‍ തന്നെ അതിനു് കാരണക്കാര്‍ തൊഴിലാളി വര്‍ഗ്ഗമല്ല. അക്രമത്തിനു് തുനിയുന്ന മേധാവി വര്‍ഗ്ഗം മാത്രമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന ജനാധിപത്യ തത്വത്തിനു് സമാനമായി അദ്ധ്വാന ശേഷിയും അറിവും ഭരണ പാടവവും സ്വന്തമായി സ്വായത്തവും പ്രയോഗിക്കാനുമറിയുന്ന സ്വതന്ത്ര സ്രഷ്ടാവിനു് മൂലധനവും അറിവും ഭരണപാടവവും സ്വകാര്യസ്വത്തായി കൂട്ടിവെച്ചിട്ടുണ്ടെങ്കിലും കൂലിത്തൊഴിലാളിയെ ആശ്രയിക്കാതെ നിലനില്പില്ലാത്ത മുതലാളിയെ നേരിടാന്‍ ആയുധം പ്രയോഗിക്കുന്നതിലും യാതൊരു തടസ്സവുമുണ്ടാവില്ല. എണ്ണത്തിലും അദ്ധ്വാന ശേഷിയിലും അറിവിലും ഭരണ പാടവത്തിലും മേല്‍ക്കൈയ്യുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയം സുനിശ്ചിതമാണു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയത്തിന്റെ നിലവിലില്ലാത്ത രണ്ടു് മുന്നുപാധികള്‍ തൊഴിലാളി വര്‍ഗ്ഗം സ്വതന്ത്ര സ്രഷ്ടാക്കളായി മാറാനും സഖ്യ ശക്തികളുമായി ഐക്യപ്പെടാനും ബോധ പൂര്‍വ്വം തയ്യാറാകണം എന്നതു് മാത്രമാണു്. അതിനുള്ള സമ്മര്‍ദ്ദം, നിലവിലുള്ള വ്യവസ്ഥയുടെ ആഴമേറിവരുന്ന പ്രതിസന്ധിയും അതു് മറികടക്കാനായി ധനമൂലധന മേധാവിത്വം അനുവര്‍ത്തിക്കുന്ന തന്ത്രങ്ങളും മൂലം, തൊഴിലാളി വര്‍ഗ്ഗത്തിനു് മേല്‍ അതിവേഗം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാണു് ദേശീയവും സാര്‍വ്വദേശീയവുമായ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ആധുനിക പാത.

സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വെറും ശബ്ദവിസ്ഫോടനങ്ങളായി പൊലിഞ്ഞു് തീരുന്നതിനു് പകരം മൂര്‍ത്തമായ പ്രായോഗിക ബദലുകളാക്കി വികസിപ്പിക്കാനുള്ള എല്ലാ പശ്ചാത്തലവും ഒരുക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തില്‍ അതിന്റെ വിജയകരമായ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്രഷ്ടാക്കളും സ്വതന്ത്ര ഉപഭോക്താക്കളും നേരിട്ടു് ബന്ധപ്പെടുന്ന സമൂഹങ്ങളുടെ സാര്‍വ്വദേശീയ ശൃംഖല കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിജയകരമായി നിലനിന്നും വികസിച്ചും വരുന്നു. വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗം അതു് ഉള്‍ക്കൊള്ളുകയും സഖ്യ ശക്തികളായ കര്‍ഷകരോടും സ്വയം തൊഴില്‍ സംരംഭകരോടും ഐക്യപ്പെടുകയും ചെയ്തു് കൊണ്ടു് സ്വയം ഭരണ സമൂഹങ്ങള്‍ സൃഷ്ടിക്കുകയേ വേണ്ടൂ. അവ മുതലാളിത്തത്തില്‍ നിന്നു് സോഷ്യലിസത്തിലേയ്ക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തിന്റെ അവശ്യോപാധിയായ വിപ്ല സംഘടനയുടെ അടിസ്ഥാനഘടകങ്ങളായിരിക്കും.

ആയതിനാല്‍ പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും തുടര്‍ന്നു് ജയപരാജയങ്ങള്‍ നോക്കാതെ സ്വയംഭരണ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് തുടക്കം കുറിക്കാനുമുള്ള സുവര്‍ണ്ണാവസരമായും ഈ തെരഞ്ഞെടുപ്പിനെ കാണണം.

Thursday, October 22, 2015

ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക



ത്രിതല പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റികളിലേയ്ക്കും കോര്‍പ്പറേഷനുകളിലേയ്ക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനത്തിനാണു് സ്വാഭാവികമായും മുന്‍തൂക്കം നല്‍കേണ്ടതു്. പ്രാദേശിക വികസനവും ദേശീയ-സംസ്ഥാന വികസന പ്രക്രിയകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, വികസനത്തിനാവശ്യമായ വിഭവങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കേണ്ടതു് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു്. അതിനാല്‍ ഏതു് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളാണു് പഞ്ചായത്തില്‍ അധികാരത്തില്‍ വരുന്നതെന്നതും പ്രധാനമാണു്. ഇവിടെ, ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്കു് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന രണ്ടു് മുന്നണികളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതു പക്ഷവും തമ്മിലാണു് പ്രധാനമായും മത്സരം നടക്കുന്നതു്.

കോണ്‍ഗ്രസിന്റെ ജനദ്രോഹങ്ങളും അഴിമതിയും അനുഭവിച്ചും കണ്ടും മടുത്ത ജനങ്ങള്‍ ഗത്യന്തരമില്ലാതെ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി. എന്നാല്‍ ബിജെപി സര്‍ക്കാരും അദാനി-അംബാനി തുടങ്ങിയ കുത്തകകള്‍ക്കു് വേണ്ടിയാണു് ഭരിക്കുന്നതെന്നു് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടു് തെളിയിച്ചു. അവര്‍ക്കു് നികുതിയിളവുകളും ബാങ്കു് വായ്പകളും എണ്ണപ്പാടവും കല്‍ക്കരിപ്പാടവും ഖനികളും മറ്റിതര പ്രകൃതി വിഭവങ്ങവും ഇഷ്ടം പോലെ നല്‍കുന്നു. മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവുമായി വിലപേശി അതിന്റെ ജൂനിയര്‍ പങ്കാളിയാകാനും പകരം അവരുടെ കമ്പോള താല്പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസിനേക്കാളധികം താല്പര്യമാണു് ബിജെപി കാണിക്കുന്നതു് എന്ന കാര്യവും വ്യക്തമായിരിക്കുന്നു. ആയുധ ഇടപാടുകളും സംയുക്ത ആയുധ സേനാ പ്രകടനങ്ങളും പരിശീലനങ്ങളും ഹെലികോപ്റ്റര്‍ ഇറക്കുമതിയും മറ്റും ഇതിന്റെ ഭാഗമാണു്. അവയും ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്പര്യം പരിപാലിക്കുന്നതിന്റെ ഭാഗമാണു്. മറുവശത്തു്, ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നാളിതു് വരെ നല്‍കി വന്ന സഹായങ്ങള്‍ പോലും വെട്ടിക്കുറയ്ക്കുന്നു. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസിനെ പിന്തുടരുക തന്നെയാണു് ബിജെപി ഭരണവും ചെയ്യുന്നതെന്നു് മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയും ആ കേസിലെ അമ്പതോളം സാക്ഷികളുടെ കൊലപാതകങ്ങളും ലളിത് മോഡിക്കു് വേണ്ടി നടത്തിയ ഇടപെടലുകളും തെളിയിക്കുന്നു. ബിജെപിയുടെ ജനദ്രോഹ നയങ്ങളില്‍ നിന്നു് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ജാതിയും മതവും ഭക്ഷണവും മറ്റും കരുവാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ സംഘ പരിവാര്‍ സംഘടനകള്‍ പരസ്പരം മത്സരിക്കുകയാണു്. സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ മൂലം ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും വലിയ തോതില്‍ പീഢിപ്പിക്കപ്പെടുകയാണു്.

കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ആകട്ടെ, അഴിമതിയിലും സ്വജന പക്ഷപാതത്തിലും ജനദ്രോഹ നയങ്ങളിലും കേന്ദ്ര ബിജെപി ഭരണത്തോടു് മത്സരിക്കുകയാണു്. മാത്രമല്ല, ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും സമുദായ സംഘടകളേയും തരാതരം പോലെ പ്രോത്സാഹിപ്പിച്ചും അവയുടെ മുന്നണി രൂപീകരിച്ചുമാണു് യുഡിഎഫ് അധികാരത്തിലെത്തുന്നതും നിലനിര്‍ത്തുന്നതും. സംഘപരിവാറില്‍ പെട്ട അക്രമികള്‍ക്കെതിരെ നിലനിന്ന പോലീസ് കേസുകള്‍ പിന്‍വലിച്ചും അവരില്‍ പെട്ട അക്രമികള്‍ക്കെതിരെ കേസെടുക്കാതെയും അവരെ സഹായിക്കുന്നു. ബഡ്ജറ്റു് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തും ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കി വീണ്ടും നല്‍കുന്നതിനു് കൈക്കൂലി വാങ്ങിയും സോളാര്‍ വൈദ്യൂതി സഹായം സ്വന്തക്കാര്‍ക്കു് നല്‍കാന്‍ കൂട്ടു് നിന്നും ഭൂ മാഫിയകളേയും വിദ്യാഭ്യാസ കച്ചവടക്കാരേയും മരുന്നു് കമ്പനികളേയും വന്‍കിട സ്വകാര്യ ആശുപത്രികളേയും വഴി വിട്ടു് സഹായിച്ചും യുഡിഎഫ് ഭരണം അഴിമതിയില്‍ ആറാടുകയാണു്. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും വരെ അഴിമതിക്കാരുടെ താവളമായി മാറി. അഴിമതിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു് ചോരുന്ന പണം ജനങ്ങളുടേതാണു്. അഴിമതിയിലൂടെ കുത്തകകള്‍ തടിച്ചു് കൊഴുക്കുമ്പോള്‍ നാം ഓരോരുത്തരും പാപ്പരാകുകയാണു്.

ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കോണ്‍ട്രാക്ടര്‍മാരുമായി ചേര്‍ന്നു് വന്‍കിട പദ്ധതികളും നിര്‍മ്മാണങ്ങളും നടത്തി അഴിമതി നടത്തുന്ന കാര്യത്തില്‍ മാത്രമാണു് ശ്രദ്ധിച്ചിരുന്നതു്. പൊതു വിദ്യാഭ്യാസമോ സര്‍ക്കാരാശുപത്രികളോ കൃഷിയോ വ്യവസായമോ ജീവിത സൌകര്യങ്ങളോ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കു് അവര്‍ പ്രാമുഖ്യം നല്കാറില്ല. യുഡിഎഫ് ഭരണത്തില്‍ ഉല്പാദന സേവന മേഖലകളെല്ലാം തകര്‍ന്നടിയുകയാണു്.

വിദ്യാര്‍ത്ഥികള്‍ക്കു് മെച്ചപ്പെട്ട വിദ്യാഭ്യാസവും യുവാക്കള്‍ക്കു് തൊഴിലും ജനങ്ങള്‍ക്കു് ആരോഗ്യവും മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചെലവില്‍ നല്‍കാന്‍ കഴിയും വിധം ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളരെയേറെ വികസിച്ചിട്ടും അവയുപയോഗിച്ചു് പൊതു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു് പകരം എല്ലാ ജീവിത വ്യവഹാര മേഖലകളും ജാതി-മത-സമുദായ സംഘടനകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കൈമാറുകയാണു് വലതു് പക്ഷ നയം പിന്തുടരുന്ന കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതു്.

ഇടതു് പക്ഷം മാത്രമാണു് ജനകീയവും സാമൂഹ്യവുമായ സംവിധാനങ്ങള്‍ തുടങ്ങിയും വികസിപ്പിച്ചും ജനങ്ങള്‍ക്കു് വരുമാനമാര്‍ഗ്ഗം ഉണ്ടാക്കിയും ജീവിത ചെലവു് കുറച്ചും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതു്. ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും അടുത്ത സ്കൂളില്‍ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസവും ഏറ്റവും അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറ്റവും നല്ല ചികിത്സയും പ്രാദേശിക കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് ഏറ്റവും ഉയര്‍ന്ന വിലയും പ്രാദേശിക വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും കമ്പോളവും ഉറപ്പാക്കുന്നതിനാവശ്യമായ നയ-നടപടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ഇടതു് പക്ഷം പറയുന്നതു് പോലെ ചെയ്യുമെന്ന കാര്യം ഭൂ പരിഷ്കരണത്തിലൂടെ പാട്ടവ്യവസ്ഥ അവസാനിപ്പിച്ചും കുടികിടപ്പു് നല്‍കിയും സാക്ഷരതാ പരിപാടി ഏറ്റെടുത്തു് നടപ്പാക്കിയും ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം നടത്തിയും പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പൊതു വിതരണവും വ്യാപിപ്പിച്ചും തെളിയിച്ചിട്ടുള്ളതാണു്.

ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുക മാത്രമല്ല, അതിനു് ശേഷം നമുക്കു് നമ്മുടെ അധികാരം പരസ്പരം സഹകരിച്ചു് ഉപയോഗിച്ചും പ്രയോഗിച്ചും നല്ല വിദ്യാഭ്യാസവും ചികിത്സയും തൊഴിലും വരുമാനവും മറ്റിതര ജീവിതാവശ്യങ്ങളും ലഭ്യമാക്കി നമ്മുടെ വരുമാനം വര്‍ദ്ധിപ്പിച്ചും ജീവിത ചെലവു് കുറച്ചും ജീവിതം മെച്ചപ്പെടുത്താനും ഇടതു് പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തേണ്ടതുണ്ടു്. കാരണം യുഡിഎഫും ബിജെപിയും അധികാര വികേന്ദ്രീകരണം അനുവദിക്കില്ല. അധികാരം ജനങ്ങള്‍ക്കു് നല്‍കില്ല. കുത്തകവല്കരണവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കോണ്‍ട്രാക്ടും കൈക്കൂലിയും അഴിമതിയും സാമ്രാജ്യത്വ പ്രീണനവുമാണു് അവരുടെ മാര്‍ഗ്ഗം. കാരണം അവര്‍ സാധാരണക്കാര്‍ക്കല്ല, കുത്തകകള്‍ക്കും മേലാളന്മാര്‍ക്കും ജാതിക്കോമരങ്ങള്‍ക്കും വേണ്ടിയാണു് ഭരിക്കുന്നതു്.

ജനങ്ങളുടേയാകെ യഥാര്‍ത്ഥ താല്പര്യം കണക്കിലെടുത്തു്, ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെയാണു് വിജയിപ്പിക്കേണ്ടതെന്ന കാര്യം എല്ലാവരേയും വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.

22-10-2015

Saturday, October 3, 2015

കേരളം മതേതര-ജനകീയ-ജനാധിപത്യത്തിലേയ്ക്കു് മുന്നേറണം



പുരോഗമന കേരളം ജനദ്രോഹികളായ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളേയും സ്ഥാപിത താല്പര്യക്കാരായ സമുദായ സംഘടനാ നേതൃത്വങ്ങളേയും സമൂഹദ്രോഹകരമായ ധനമൂലധന താല്പര്യങ്ങളേയും അകറ്റി നിര്‍ത്തി മതേതര-ജനകീയ-ജനാധിപത്യം ഉറപ്പിച്ചു് മുന്നേറേണ്ട സവിശേഷ സാഹചര്യമാണു് ഇന്നു് ഉരുത്തിരിയുന്നതു്. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണം. സാമ്രാജ്യത്വത്തിന്റേയും ധന മൂലധനത്തിന്റേയും മേധാവിത്വം ഒഴിവാക്കാനും മത-ജാതി-സമൂദായ ശക്തികളുടെ പിടി വിടുവിക്കാനും ജനകീയ-ജനാധിപത്യ പരിപാടികളുടെ മൂര്‍ത്ത രൂപങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കണം.

കേരള രാഷ്ട്രീയം ബിജെപിയെ ചുറ്റി തിരിയുന്ന അപകടകരമായ പുതിയ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണു് പിന്തിരിപ്പന്‍ ശക്തികളെല്ലാം നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളതു്. കേന്ദ്രം ഭരിക്കുന്ന ബിജെപി അതിന്റെ പുതിയ സാധ്യതകളുപയോഗിച്ചു് കേരളത്തില്‍ പിടി മുറുക്കാനുള്ള ശ്രമത്തിലാണു് ഏര്‍പ്പെട്ടിട്ടുള്ളതു്. ഇക്കാര്യത്തില്‍ മത-സമൂദായ സംഘടനകളും അവയുടെ കോണ്‍ഫെഡറേഷനായ യുഡിഎഫും അതിനു് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും പല വിധങ്ങളിലായി സംഭാവന ചെയ്യുന്നുണ്ടു്. കോണ്ഡഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുടര്‍ന്നു് ബിജെപിയും മത-ജാതി-സമുദായ സംഘടനകളുടെ മുന്നണിയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ജാതി-മത-സമുദായ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളും അവര്‍ കഴിഞ്ഞ കാലത്തു് നടത്തിപ്പോന്നിട്ടുള്ള ധനാപഹരണവും മറ്റിതര നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കാട്ടി ഭീഷണിപ്പെടുത്തി അവരെ കൂടെ നിര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയാണു് കോണ്‍ഗ്രസ് പണ്ടേ ചെയ്തു് പോന്നതു്. അതു് തന്നെ ഇപ്പോള്‍ ബിജെപിയും പ്രയോഗിക്കുന്നു. നേര്‍ വിപരീത താല്പര്യങ്ങളുടെ ഒത്തു് ചേരലാണതെങ്കിലും അവരെല്ലാം സങ്കുചിത താല്പര്യത്തിനു് അടിപറയുന്നതില്‍ ഒറ്റക്കെട്ടാണു്. പിന്നോക്ക സമൂദായാംഗങ്ങളുടെ പൊതു താല്പര്യമല്ല, സമൂദായ സംഘടനാ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളാണു് അവരെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നതു്.

കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനമാണു് ഭൂരിപക്ഷ മതത്തിന്റെ ഏകീകരണത്തിനു് തങ്ങള്‍ നിര്‍ബ്ബന്ധിതരാകാന്‍ കാരണമെന്നവര്‍ പറയുന്നു. അവരുദ്ദേശിക്കുന്നതു് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന വിലപേശലുകളും നേടുന്ന അവിഹിതമായ ആനുകല്യങ്ങളുമാണു്. പക്ഷെ, രാഷ്ട്രീയ വിലപേശലിലൂടെയും ഭരണ പങ്കാളിത്തത്തിലൂടെയും അവരുണ്ടാക്കുന്ന നേട്ടങ്ങള്‍ ആ മത വിഭാഗങ്ങളിലെ ചെറു ന്യൂനപക്ഷം വരുന്ന സാമ്പത്തികമായി മുന്നോക്കം നില്കുന്നവരുടെ മാത്രം പിടിയിലൊതുങ്ങുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ഇതര വിഭാഗങ്ങളുടേതു് പോലെ തന്നെ പിന്നോക്കാവസ്ഥയില്‍ തുടരുകയുമാണു്. പക്ഷെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ മേധാവികള്‍ യുഡിഎഫ് ഭരണത്തിലുണ്ടാക്കുന്ന നേട്ടങ്ങള്‍ ഇതര ജാതി സമുദായ നേതാക്കളുടെ ഉറക്കം കെടുത്തുന്നവ തന്നെയാണു്. ഈ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളതു് കോര്‍പ്പറേറ്റുകള്‍ക്കും ധന മൂലധനാധിപത്യത്തിനും വേണ്ടി അധികാരം വിനിയോഗിക്കുകയും അതു് നിലനിര്‍ത്തുന്നതിനായി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു് കൂടെ നിര്‍ത്തി അവിശുദ്ധ രാഷ്ട്രീയ കൂട്ടു് കോണ്‍ഗ്രസ് തുടരുന്നതിന്റെ ഫലമാണു്.

അധികാരം നിലനിര്‍ത്താനായി യൂഡിഎഫ് ഭരണ സംവിധാനത്തിനു് മേല്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നീരാളി പിടുത്തത്തിനു് അനുവദിച്ചു് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമാകുകയാണു്. കോണ്‍ഗ്രസിനു് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പിന്നോട്ടടി മറികടക്കാന്‍ അതു് എല്ലാ പിന്തിരിപ്പന്‍ സംഘടനകളുമായി ഒത്തു് തീര്‍പ്പുണ്ടാക്കുന്നു. യുഡിഎഫ് കേരളത്തിലെ എല്ലാ ജാതി-മത പിന്തിരിപ്പന്‍ സംഘടനകളുടേയും അഴിമതിക്കാരുടേയും കോണ്‍ഫെഡറേഷനായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ഘടക സംഘടനകളില്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണു് വിലപേശലില്‍ വിജയിക്കുന്നതു്. മറ്റു് സമൂദായ സംഘടനകള്‍ക്കൊന്നിനും യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള ശേഷിയില്ലാത്തതാണു് അതിനു് കാരണമെന്നും പിന്നോക്ക സമുദായ സംഘടനകളുടെ നേതൃത്വം കാണുന്നു. അതാണു് അവരുടെ പുതിയ രാഷ്ട്രീയ പ്രവേശത്തിന്റെ പിന്നിലെ വികാരം.

എസ്എന്‍ഡിപി നേതൃത്വം മുമ്പും പാര്‍ടിയുണ്ടാക്കുന്ന പരീക്ഷണം നടത്തിയിട്ടുണ്ടു്. എസ്ആര്‍പി. അതു് പരാജയപ്പെടുകയും ചെയ്തിട്ടുണ്ടു്. ബിജെപി കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട തടസ്സങ്ങളില്ലാതെ നടപ്പാക്കുകയും ചെയ്യുന്ന പുതിയ സാഹചര്യം ഇന്നു് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്കായി ശ്രമിക്കാന്‍ അനുയോജ്യമായ അവസരം വീണു് കിട്ടിയതു് അവര്‍ നന്നായി ഉപയോഗപ്പെടുത്തുകയാണു്. ഇതു് എസ്എന്‍ഡിപി നേതൃത്വവും പുതിയ അവസരമായി മുതലെടുക്കുന്നു. മറ്റു് സമൂദായ നേതൃത്വങ്ങളും ഈ മാര്‍ഗ്ഗം പിന്തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു.

രാഷ്ട്രീയ നേട്ടത്തിനായി ഇടതു്-വലതു് പാര്‍ടികളുടെ ന്യൂനപക്ഷ പ്രീണനം എന്നു് പറയുമ്പോഴും എസ്എന്‍ഡിപി നേതൃത്വത്തിനു് നീരസം യുഡിഎഫിനോടാണെന്നു് വ്യക്തം. കാരണം അവര്‍ കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും പ്രീണിപ്പിക്കുന്നതിനായി വിദ്യാഭ്യാസമടക്കം സര്‍വ്വ മേഖലകളിലും കമ്മീഷന്‍ കച്ചവടം അനുവദിച്ചു് കൊടുത്തിരിക്കുന്നതും അതിനുള്ള അവസരം എസ്എന്‍ഡിപി നേതൃത്വത്തിനു് ആ അളവില്‍ കിട്ടാത്തതുമാണു് എസ്എന്‍ഡിപി നേതൃത്വത്തിന്റെ അസംതൃപ്തിക്കു് കാരണം.

കേരളം മതേതര സ്വഭാവം പൊതുവെ വെച്ചു് പുലര്‍ത്തുന്നു എന്നതു് ബിജെപിയുടെ വളര്‍ച്ചയ്ക്കു് പ്രതികൂല സാഹചര്യമാണു് സൃഷ്ടിച്ചിട്ടുള്ളതു്. എന്നാല്‍ കോണ്‍ഗ്രസു് നേതൃത്വം നല്‍കുന്ന യുഡിഎഫു് ന്യൂനപക്ഷങ്ങളുടേയും എല്ലാ ജാതി മത സംഘടനകളുടേയും മുന്നണിയായിരുന്നിട്ടും അവരുടെ ശക്തി ക്ഷയിക്കുന്നതു് അവര്‍ കാണുന്നുണ്ടു്. യുഡിഎഫിന്റെ ശക്തി ചോരുന്നതിനു് കാരണം ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളില്‍ സാമ്പത്തിക സ്വാധീനമുള്ള ചെറിയൊരു വിഭാഗത്തിന്റെ താല്പര്യം മാത്രമാണു് പരിരക്ഷിക്കുന്നതു് എന്നതാണു്. കോണ്‍ഗ്രസിന്റെ കുത്തക മുതലാളിത്ത പ്രീണനത്തിനോടു് യോജിച്ചു് പോകാന്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും ഈ സ്ഥാപിത താല്പര്യം അനുവദിക്കുകയും ചെയ്യുന്നു. മുസ്ലിം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും സ്വാധീന വലയത്തില്‍ നിന്നു് ബന്ധപ്പെട്ട ജനവിഭാഗങ്ങളിലെ സാധാരണക്കാര്‍ അസംതൃപ്തരായി പുറത്തേയ്ക്കു് വന്നുകൊണ്ടിരിക്കുകയാണു്. അതിലൂടെ നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വാധീനം തിരിച്ചു് പിടിക്കാന്‍ യുഡിഎഫ് ബിജെപിയുടെ വളര്‍ച്ചയുടെ ഭീഷണി മുഴക്കി ന്യൂനപക്ഷ മത വിഭാഗങ്ങളേയും അവരുടെ സംഘടനകളേയും മത നേതൃത്വങ്ങളേയും വരുതിയില്‍ നിര്‍ത്തുക എന്ന അടവു് പയറ്റുകയും ചെയ്യുന്നു. അതാണു്, കേരളത്തില്‍ എല്‍ഡിഎഫിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നും ബിജെപിയുമായാണു് യുഡിഎഫ് മത്സരിക്കേണ്ടി വരുന്നതെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു്. അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഉമ്മന്‍ചാണ്ടി പ്രയോഗിച്ചു് വിജയിച്ചു. അരുവിക്കരയല്ല കേരളമെങ്കിലും അതേ പല്ലവി ഉമ്മന്‍ ചാണ്ടിയും കൂട്ടരും തുടരുന്നു. ഇതിലെ അപകടം കണ്ടറിയുന്ന സുധീരനും എ കെ ആന്റണിയും കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും എന്നാല്‍ എല്‍ഡിഎഫ് ക്ഷയിക്കുകയാണെന്നും മറുവാദവും ഉന്നയിക്കുന്നുണ്ടു്. അതും പക്ഷെ, ഇടതു് പക്ഷത്തിനെ നിര്‍വ്വീര്യമാക്കുക എന്ന തന്ത്രം തന്നെയാണു്.

ഇതിന്റേയെല്ലാം ഫലം കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഭൂരി പക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയുമാണു്. ഇന്ത്യയിലാകെ, കോണ്‍ഗ്രസ് അതിന്റെ വികല സാമ്പത്തിക നയങ്ങളിലൂടെയും ന്യൂനപക്ഷ പ്രീണനത്തിലൂടെയും ഭൂരിപക്ഷ വര്‍ഗ്ഗയതയോടു് വിട്ടുവീഴ്ച ചെയ്യുന്ന മൃദു സമീപനത്തിലൂടെയും കോര്‍പ്പറേറ്റ് പ്രീണനത്തിലൂടെയും ജനങ്ങളെ അകറ്റി ബിജെപിയുടെ വിജയത്തിനുള്ള അവസരം ഒരുക്കുകയാണുണ്ടായതു്. അതു് കേരളത്തിലും സംഭവിക്കുകയാണു് യുഡിഎഫിന്റെ ഇന്നു് തുടരുന്ന നയത്തിന്റേയും രാഷ്ട്രീയ പാപ്പരത്തത്തിന്റേയും ഫലം. ഇടതു് പക്ഷത്തെ ക്ഷീണിപ്പിക്കാന്‍ ഇടതു് പക്ഷത്തിനെതിരെ നടത്തുന്ന ആക്രമണം ഫലത്തില്‍ ബിജെപിയുടെ നേട്ടമായി മാറുകയും ചെയ്യും.

കേരളത്തില്‍ ഇടതു് പക്ഷം വളരെയേറെ മുന്നേറിയിട്ടുണ്ടു്. ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന വികസന സമീപനം പിന്തുടരാന്‍ വലതു് പക്ഷവും പൊതുവെ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കുത്തക മൂലധന താല്പര്യം സംരക്ഷിക്കാന്‍ നിലനില്കുന്നതെങ്കിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും പോലും മറ്റു് സംസ്ഥാനങ്ങളില്‍ നിന്നു് വിഭിന്നമായി, ഒട്ടേറെ വക്രീകരണങ്ങളോടെയാണെങ്കിലും, ജനക്ഷേമകരമായ ഇടതു് പക്ഷ പരിപാടികള്‍ അനുകരിക്കാനും പിന്തുടരാനും പലതും മുന്നോട്ടു് വെയ്ക്കാനും തയ്യാറാകേണ്ടി വരുന്നു. ഇതു് കേരളത്തില്‍ ഇടതു് പക്ഷം സൃഷ്ടിച്ചിട്ടുള്ളതും ഇന്നും നിലനില്കുന്നതുമായ പൊതു ഇടതു് പക്ഷ സംസ്കാരത്തിന്റെ പ്രതിഫലനം തന്നെയാണു്. പലതും വളരെയേറെ വികലമായ സമീപനം കൈക്കൊള്ളുന്നുണ്ടെങ്കിലും ഇവിടെ ഉരുത്തിരിയുന്ന പരിപാടികളിലും സമരങ്ങളിലും സോഷ്യലിസത്തോടുള്ള കേരളീയരുടെ ആഭിമുഖ്യം പ്രകടമാണു്. സോഷ്യലിസത്തേക്കുറിച്ചുള്ള വികലമായ ധാരണകളും പലപ്പോഴും സങ്കുചിത സമീപനങ്ങളും ശരിയായ നിലപാടെടുക്കുന്ന ഇടതു് പക്ഷത്തിനെതിരെ വലതു് പക്ഷത്തോടൊപ്പം നില്കാന്‍ പലരേയും പ്രേരിപ്പിക്കുന്നുണ്ടു്. മത-ജാതി സമുദായങ്ങളുടെ സ്വാധീനം അതിനവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നു. പക്ഷെ, എല്ലാവരും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സുതാര്യതയക്കും വേണ്ടി വാദിക്കുന്നു. മറ്റു് ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ കാണുന്ന ഈ വ്യത്യാസം ഇടതു് പക്ഷത്തിന്റെ മുന്നേറ്റത്തിന്റേയും നേട്ടത്തിന്റേയും വിജയത്തിന്റേയും തെളിവാണു്.

ഇടതു് പക്ഷത്തിനു് ഇനിയും വലിയ മുന്നേറ്റ സാദ്ധ്യതകളാണു് പുതിയ സാഹചര്യം തുറന്നു് തരുന്നതു്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ധന മൂലധന പ്രീണനവും ജാതി-മത വര്‍ഗ്ഗീയ പ്രീണനവും ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയ്ക്കുള്ള പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. യുഡിഎഫിനോടു് മത്സരിച്ചു് ജയിക്കാനോ ബിജെപിയെ പ്രതിരോധിക്കാനോ ഉള്ള ആകാംക്ഷയില്‍ മത-സമൂദായ നേതൃത്വങ്ങളോടു് വിട്ടു് വീഴ്ച ചെയ്യുകയോ അവരോടു് കലഹിക്കുകയോ ചെയ്തു് സമയം പാഴാക്കുകയല്ല ഇടതു് പക്ഷം ഇന്നു് ചെയ്യേണ്ടതു്. ഇടതു് പക്ഷം ഇക്കാലമത്രയും മുന്നോട്ടു് വെച്ച മതനിരപേക്ഷ ജനപക്ഷ രാഷ്ട്രീയം ശക്തമായി തുടരുകയും അതിന്റെ ഭാഗമായി ജന ക്ഷേമത്തിനാവശ്യമായ മൂര്‍ത്തവും ക്രീയാത്മകവുമായ സാമ്രാജ്യവിരുദ്ധ-കോര്‍പ്പറേറ്റു് വിരുദ്ധ-ധനമൂലധന വിരുദ്ധ പരിപാടികള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നോട്ടു് വെച്ചു് പ്രവര്‍ത്തിക്കുകയുമാണു് വേണ്ടതു്. ഇത്തരം പുതിയ പരിപാടികള്‍ മുന്നോട്ടു് വെച്ചാണു് തെരഞ്ഞെടുപ്പുകളേയും നേരിടേണ്ടതു്. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ നോക്കാതെ തന്നെ അത്തരം ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനുള്ള ശേഷി ഇടതു് പക്ഷത്തിനു് കേരളത്തില്‍ ഇന്നുണ്ടു്. അതു് ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയുടെ തെളിവും കൂടിയാണു്. ജനകീയ പച്ചക്കറി കൃഷിയും ഉറവിട മാലിന്യ സംസ്കരണവും രോഗീ പരിചരണവും പോലുള്ള അടുത്ത കാല പരിപാടികള്‍ അതാണു് കാണിക്കുന്നതു്.

ജനകീയാസൂത്രണ കാലത്തു് സൃഷ്ടിക്കപ്പെട്ട അസംഖ്യം മാതൃകകളില്‍ ചിലവ മാത്രമാണവ. അന്നതിനോടു് ക്രീയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാകാത്തവരടക്കം ഇന്നു് അവയോടു് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടു്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഏറ്റെടുക്കാന്‍ ഇടതു് പക്ഷം തയ്യാറാകണം. ജനങ്ങള്‍ അവയോടും ക്രീയാത്മകമായി പ്രതികരിക്കുക തന്നെ ചെയ്യും.

പ്രാദേശിക ഉല്പാദന-വിതരണ-ഉപഭോഗ സംവിധാനം ഓരോ പഞ്ചായത്തിലും സൃഷ്ടിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. ഓരോ പ്രദേശത്തിന്റേയും ഉല്പാദന ശേഷി പ്രാദേശിക ഉപഭോഗാവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ഉല്പന്നങ്ങള്‍ പ്രാദേശികമായി ഉപഭോഗം ചെയ്യുകയുമാണു് ഏറ്റവും കാര്യക്ഷമമായിട്ടുള്ളതു്. അത്തരത്തില്‍ ഭൂമിയടക്കം വിഭവങ്ങളുടെ വിനിയോഗം പരിസ്ഥിതി സംരക്ഷണവും വായു, ജലം, മണ്ണു് എന്നീ അടിസ്ഥാന ജീവിതോപാധികള്‍ സംശുദ്ധമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായി മാറുകയും ചെയ്യും. ഇത്തരം സമീപനം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി ഇതര സേവനങ്ങളുടേയും സംസ്കാരത്തിന്റേയും മെച്ചപ്പെട്ട വ്യവസ്ഥ രൂപപ്പെടുന്നതിനും ഇടയാക്കും. പ്രാദേശികമായി തീരെ ലഭ്യമല്ലാത്ത അവശ്യ വസ്തുക്കള്‍ മാത്രം അവയുടെ സ്രോതസുകളില്‍ നിന്നു് നേരിട്ടു് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു് വാങ്ങുകയും പ്രാദേശിക മിച്ചോല്പന്നങ്ങള്‍ അതേ വിധം നേരിട്ടു് ഉപഭോക്തൃ കമ്പോളത്തിലെത്തിക്കുകയും ചെയ്യാം. പ്രാദേശിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം സാധ്യമാക്കാം. അതിലൂടെ കുത്തകകളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെ അപ്രസക്തമാക്കാനുമാവും. ഇതെല്ലാം ജനങ്ങളുടെ ജീവിത ചെലവു് കുറയ്ക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും അറിവും പരിചയവും വര്‍ദ്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷിക്കാനും അത്തരത്തില്‍ ജനജീവിതം പൊതുവെ മെച്ചപ്പെടുത്താനും ഉപകരിക്കുകയും ചെയ്യും.

ചെലവേറിയതും ജനങ്ങളെ കൂടുതല്‍ കൂടുതല്‍ രോഗികളാക്കുന്നതും ധനമൂലധനം നിയന്ത്രിക്കുന്നതുമായ ആരോഗ്യ വ്യവസായത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നു് രക്ഷപ്പെടാനായി രോഗ പ്രതിരോധത്തിനും മതിയായ അദ്ധ്വാനത്തിനും വ്യായാമത്തിനും വേണ്ടത്ര നടപ്പിനും സൂര്യപ്രകാശമേല്കുന്നതിനും സമീകൃതവും മിതവുമായ ആഹാര ശീലത്തിനും ശരിയായ വിശ്രമത്തിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കാം. സാമൂഹ്യ മേല്‍നോട്ടത്തില്‍ മാത്രം നടത്തപ്പെടുന്ന റെസ്റ്റോറന്റുകളോ പങ്കാളിത്തത്തോടെ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന അടുക്കളകളോ പ്രോത്സാഹിപ്പിച്ചു് ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാവുന്നതാണു്. അതാകട്ടെ, സ്ത്രീകളെ അടുക്കളയില്‍ നിന്നു് മോചിപ്പിക്കുന്നതിനുതകുകയും ചെയ്യും.

മാതൃഭാഷാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായി വിദ്യാഭ്യാസം പുനസംഘടിപ്പിക്കാന്‍ അയല്‍വക്ക സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനു് ഇടതു് പക്ഷം മുന്‍കൈ എടുക്കേണ്ടതുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യ ഒരുക്കുന്ന ശൃംഖല ഫലപ്രദമായി ഉപയോഗിച്ചു് ഏതു് തലം വരേയുള്ള ഉന്നത വിദ്യാഭ്യാസവും അയല്‍വക്കത്തു് തന്നെ സാധ്യമാക്കാം. വിദ്യാഭ്യാസത്തിന്റെ ചെലവു് കുറയ്ക്കാനും വര്‍ഗ്ഗതാല്പര്യം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തെ പല തട്ടുകളിലായി തിരിക്കുകയും ലാഭാധിഷ്ഠിതമാക്കി മാറ്റുകയും ചെയ്യുന്ന ധന മൂലധനത്തിന്റെ പിടി വിടുവിക്കുന്നതിനും അങ്ങിനെ ശരിയായൊരു വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിച്ചെടുക്കുന്നതിനും ഇതു് സഹായിക്കും.

സഹകരണ മേഖലയും സംസ്ഥാന പൊതു മേഖലയും സാമ്രാജ്യവിരുദ്ധ-ധനമൂലധന വിരുദ്ധ നിലപാടുകളില്‍ ഉറപ്പിച്ചു് നിര്‍ത്തി കൊണ്ടും പ്രാദേശിക സംരംഭകരുടെ സംരക്ഷണം ഏറ്റെടുത്തു് കൊണ്ടും ആഗോള ധന മൂലധനത്തിന്റെ കടന്നാക്രമങ്ങളില്‍ നിന്നു് ജനങ്ങളേയാകെയും പ്രാദേശിക സംരംഭകരേയും പൊതു മേഖലയെ തന്നെയും വലിയൊരളവു് സംരക്ഷിക്കാനാവും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര വിവര സാങ്കേതിക വിദ്യയുടെ വ്യാപകമായ സ്വാംശീകരണത്തിലൂടെ ചെലവു് കുറഞ്ഞ ടെലിഫോണ്‍ ശൃംഖലയും സ്വന്തമായ വിവര വിനിമയ ശൃംഖലയും ജനകീയ മാധ്യമ ശൃംഖലയും സൃഷ്ടിച്ചുപയോഗിക്കാം. ഈ മേഖലയിലുള്ള സാമ്രാജ്യത്വ മേധാവിത്വത്തില്‍ നിന്നു് സ്വയം മോചിതരാകാം.

മേല്പറഞ്ഞവയോടൊപ്പം മറ്റിതര സ്വതന്ത്ര പരിപാടികളും വ്യാപകമായി നടപ്പാക്കുന്നതിനാവശ്യമായ ജനകീയ കൂട്ടായ്മ സൃഷ്ടിക്കുന്നതിലൂടെ മതേതര-ജനകീയ-ജനാധിപത്യ സംസ്കാരത്തിന്റേതായ പുതിയൊരുണര്‍വ്വും സംഘടനാ രൂപങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാനും വര്‍ഗ്ഗയതയേയും കോര്‍പ്പറേറ്റു് താല്പര്യങ്ങളേയും സാമ്രാജ്യത്വത്തേയും ദൂരത്തു് നിര്‍ത്താനും കഴിയും.

ഇവയെല്ലാം ധനമൂലധനത്തെ നേരിട്ടു് കടന്നാക്രമിക്കുന്നതും വര്‍ഗ്ഗീയതയുടേയും ജാതീയതയുടേയും വളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജനങ്ങളുടെ ജീവിതവും തൊഴിലും പരിസ്ഥിതിയും സംരക്ഷിക്കാനും ഉതകുന്നതുമാണു്. അത്തരം പരിപാടികളിലൂടെ ഇടതു് പക്ഷത്തിനു് വളരാനും ജനങ്ങള്‍ക്കു് നല്ല ജീവിതം ഉറപ്പു് വരുത്താനും സമൂഹത്തെ പുരോഗതിയിലേയ്ക്കു് നയിക്കാനും കഴിയുകയും ചെയ്യും.

Thursday, September 3, 2015

മതം ശോഷിച്ചുപോകുന്ന രാജ്യങ്ങളിലെ സാമൂഹ്യക്ഷേമ ജീവിതം.



(From FEC discussion by : Harikumar Karunakaran)

കടപ്പാട്

മതം ശോഷിച്ചുപോകുന്ന രാജ്യങ്ങളിലെ-സാമൂഹ്യക്ഷേമ ജീവിതം.

സമധാനപരമായ ജീവിതം നയിക്കാനും ഉന്നത ജീവിത നിലവാരത്തിനും ശക്തമായ സാമൂഹ്യക്ഷേമത്തിനും, നോര്‍വ്വേയെക്കാള്‍ അനുയോജ്യമായ മറ്റൊരു രാജ്യം ഈ ഭൂമുഖത്തില്ലയെന്ന് രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ മതാവബോധം ഇതില്‍ വഹിച്ച പങ്ക് എന്താണെന്ന് ഒരന്വേഷണത്തിനു വിധേയമാക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി, ആയൂര്‍ ആരോഗ്യ ഉയര്‍ച്ച, വിദ്യാഭ്യാസം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗണിക്കപ്പെടുന്ന ഹ്യുമന്‍ ഡെവലപ്പ്മെന്റ് ഇന്‍റെക്സില്‍, 187 രാജ്യങ്ങളെ പിന്നിലാക്കി നോര്‍വേ ഒന്നാമതായി നിലനില്‍ക്കുന്നു.

ലൂഥറൻസ് സഭയാണ് നോർവ്വേയിലെ പ്രമുഖ മതം. യുറോബാരോ മീറ്റര്‍ പ്രകാരം ജനങ്ങളില്‍ 22 ശതമാനം മാത്രം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു. അതില്‍ തന്നെ രണ്ടു ശതമാനം മാത്രമേ ചര്‍ച്ചുമായി സമ്പര്‍ക്ക൦ പുലര്‍ത്തുന്നതായിട്ടുള്ള് വെന്ന് 2010 ലെ സര്‍വ്വേകള്‍ കാണിക്കുന്നുണ്ട്.

ഒരു ഭാഗത്ത് മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തില്‍ ദൈവീക മതപരമായ ഇടപാടുകള്‍ അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന യൂറോരാജ്യങ്ങള്‍ ശക്തമായ സമ്പല്‍ സമൃദ്ധിയും ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രദാനം ചെയ്ത് മുന്നോട്ട് പോവുന്നു. മറുഭാഗത്ത് നൂറ്റാണ്ടുകള്‍ പിന്നിലുള്ള ഗോത്രീയ ചിന്താഗതികളുമായി മതവും ഭരണവും കൂട്ടിക്കുഴച്ച് അശാന്തിയുടെ സാമൂഹ്യ അന്തരീക്ഷം പിറകോട്ടെടുക്കുന്ന രാജ്യങ്ങളുടെ കണക്കും നമ്മുടെ മുന്‍പിലുണ്ട്.

രണ്ടു ശതമാനം ജനങ്ങള്‍ ചര്‍ച്ചുമായി ബന്ധപ്പെടുന്ന നോര്‍വേയെത്തന്നെയെടുക്കാം.

ഇവിടെ കുറ്റവാളികളും, കുറ്റകൃത്യങ്ങളും വളരെ കുറവ്. വധശിക്ഷയോ, ജീവപര്യന്തം തടവോ ഇല്ല. ലോകത്തിലെ ഏറ്റവും ആധുനീവല്‍ക്കരിച്ച ഇന്റര്‍നെറ്റ്, വൈഫൈ അടക്കമുള്ള ജയിലറകള്‍, ബെസ്ടോ ദ്വീപില്‍ 2.6 സ്ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്ന ജയില്‍വാസ കേന്ദ്രത്തില്‍ ആറു കുറ്റവാളികള്‍ക്ക് ഒന്നിച്ചു താമസിക്കാനുള്ള കുറെയധികം ബെന്ഗ്ലോകള്‍ ആണുള്ളത്, അതില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ മുറികള്‍ സ്വന്തം വീട്ടിലുള്ള സൌകര്യങ്ങളോടെ, സ്വയം ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യങ്ങള്‍.

നോര്‍വേ, പൌരാവകാശത്തിനു൦ സ്വാതന്ത്ര്യത്തിനും പകരംവെക്കാന്‍ മുഖമില്ലാത്ത ഒരു വ്യത്യസ്ഥ രാജ്യമാണ്. സാമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. ജീവിത നിലവാരത്തില്‍ ലോകത്തില്‍ ഒന്നാമത്.

പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ന് നാലാം സ്ഥാനത്ത് നില്‍ക്കുന്നു ഈ രാജ്യം. പ്രായമായവരെ സംരക്ഷിക്കുന്ന വയോജന സൌഹൃദപരമായ മറ്റൊരു രാജ്യം നോര്‍വ്വേയെപ്പോലെ മാതൃകയാവുന്നതും കുറവ്, അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണവും പെന്‍ഷനും ലഭിക്കുന്നു. അത് കൊണ്ട് തന്നെ അതും ലോകനിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതെ പോലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നല്‍കിപ്പോരുന്ന പരിരക്ഷണം എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്.

ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിനു ജോലിചെയ്യുന്ന സാഹചര്യം കൊണ്ടുണ്ടാകുന്ന പ്രതികൂല കാരണങ്ങള്‍ കണക്കിലെടുത്ത് പ്രസവ സമയം വരെ ജോലി ചെയ്യാതെ തന്നെ ശമ്പളം നല്‍കുക, പ്രസവാനന്തരം 49 ആഴ്ചകളോളം അവധിയിലും നൂര്‍ ശതമാനം ശമ്പളം നല്‍കിപ്പോരുന്നുണ്ട്‌.

യുനിവേര്‍സിറ്റി വിദ്യഭ്യാസത്തിനു മറ്റേതു രാജ്യത്തിലുമുള്ള ഒരു വിദ്യാര്‍ത്ഥി നോര്‍വേയുടെ പ്രവേശനകടമ്പകള്‍ ജയിച്ചു ചെന്നാല്‍ അതും സൌജന്യമായി ലഭിക്കും. പുസ്തകങ്ങള്‍ മാത്രമേ നമ്മള്‍ വാങ്ങേണ്ടതുള്ളൂ.

അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് മതബോധം ഒരു വലിയ അളവ് വരെ മാറ്റിവെച്ചത് കൊണ്ട്, കുറ്റകൃത്യങ്ങളും, സംഘര്‍ഷങ്ങളും, സാംസ്കാരിക ജീര്‍ണ്ണതയോ, സാമ്പത്തിക പരാധീനതയോ ഒന്നും ലോകത്തിനു മുന്‍പില്‍ മാതൃകയാവുന്ന ഒരു രാജ്യത്തിന്‍റെ മുന്നോട്ടെടുപ്പില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല.

സ്വീഡനന്‍, ഡെന്മാര്‍ക്ക്‌, എസ്തോനിയ, ജെര്‍മനി, ഫ്രാന്‍സ്,ഹോല്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മതപരമായ ജീവിതത്തില്‍ നിന്ന് ഓരോ വര്‍ഷവും ജനം പിന്മാറുന്നതായാണ് സര്‍വ്വേകള്‍ കാണിക്കുന്നത്. സ്വീഡനിലും,ഡെന്‍മാര്‍ക്കിലും പതിനെട്ട് ശതമാനം ജനങ്ങളെ മതത്തിന് പ്രാധാന്യം കൊടുക്കുന്നുള്ളൂ. ഫിന്‍ലന്‍ഡ്‌ല്‍ 33% ദൈവമുണ്ടെന്നു വിശ്വസിക്കുന്നു.2005ല്‍ അത് 41% ആയിരുന്നു. ഐസ്ലാന്‍ഡില്‍ വെറും 19% ദൈവം ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ പത്തു ശതമനത്തോള്‍ പേര്‍ മാത്രം ചര്‍ച്ച് സേവനം ഉപയോഗപ്പെടുത്തുന്നുള്ള്. ഫ്രാന്‍സ്, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക്

തുടങ്ങിയ രാജ്യങ്ങളില്‍ മുപ്പത് ശതമാനത്തോളം ജനങ്ങള്‍ വിശ്വാസികളെയല്ല. യൂറോപ്പില്‍ നോര്‍ഡിക് നിലവാരത്തില്‍ ഉയരുന്ന മറ്റൊരു രാജ്യമായ എസ്തോനിയയില്‍ പതിനാലു ശതമാനം പേര്‍ മാത്രമേ മതത്തിന്‍റെ പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ പകര്‍ത്തുന്നുള്ളു.

ദക്ഷിണ ധ്രുവത്തില്‍ ഏറ്റവും സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് അനുയോജ്യമായ ന്യുസിലാന്‍ഡ് Global peace indexല്‍ രണ്ടാം സ്ഥാനത്താണ്. അതെ സമയം നല്ല ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അഞ്ചാം സ്ഥാനത്തും ഈ രാജ്യം തന്നെ. എന്നാല്‍ ഒരു മതവുമായി സമ്പര്‍ക്കമില്ലാത്തവരുടെ എണ്ണം 42 ശതമാനമായി ഉയര്‍ന്നെന്നാണ് 2013 ലെ സെന്‍സസ് കാണിക്കുന്നത്. അതെ സമയം പള്ളിയുമായി അഫിലിയേഷന്‍ ഉള്ളവര്‍ വെറും പതിനഞ്ച് ശതമാനത്തില്‍ കൂടുതലാവുന്നുമില്ല. ഇപ്പോഴത്തെ പ്രധാനമന്ത്രി ജോണ്കീ യും മുന്‍പത്തെ പ്രധാനമന്ത്രി ഹെലെന്‍ ക്ലാര്‍കും അഗ്നോസ്ടിക് ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ധാര്‍മ്മികനീതി, ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം, ഉയര്‍ന്ന ജീവിത നിലവാരം – ഈ ഗണത്തില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍, നോര്‍വേ ,ഐസ്ലാന്‍ഡ് ഡെന്മാര്‍ക്ക്, സ്വീഡന്‍,ന്യുസിലാണ്ട്, ഫിന്‍ലന്‍ഡ്‌, തുടങ്ങിയവതന്നെ. Overall Life Satisfaction 2011 സര്‍വ്വെകളിലും ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, നെദര്‍ലാന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ യുറോപ്പ്യന്‍ രാജ്യങ്ങള്‍ ലോകനിലവാരത്തില്‍ ഉയര്‍ന്നു നില്പുണ്ട്.

190 രാജ്യങ്ങളുടെ കണക്കെടുപ്പില്‍ ജീവിത നിലവാരത്തിന്‍റെ സ്ഥാനനിര്‍ണ്ണയം നോക്കിയാല്‍ അമേരിക്ക 55, ഇസ്രയേല്‍ 59, ഈജിപ്ത്, 102, ലിബിയ 104, സിറിയ 148 സൌദി 163 ഇന്ത്യ 174, പാകിസ്താന്‍ 178, മാലി 179, ഇറാക്ക് 182 , യെമന്‍ 183, അഫ്ഗാനിസ്ഥാന്‍ 190 ഈ സ്ഥാനങ്ങളില്‍ കാണാം. ഈ ഒരു സ്ഥാനനിര്‍ണ്ണയത്തിനു അവര്‍ ഉപയോഗിച്ച മാനദണ്ഡം Human Development Index, Life Expectancy, Overall Life satisfaction, Economical freedom, Environmental Performance, Global peace index, Fertility rate, Immunization deficiencies, Human rights, Slavery, Religion importance തുടങ്ങിയ കാര്യങ്ങളാണ്.

എന്ത് കൊണ്ട് മതവിശ്വാസം ശോഷിച്ചു വരുന്ന യുറോപ്പ്യന്‍ രാജ്യങ്ങള്‍ സമാധാന ജീവിതത്തിനു അനുയോജ്യമാവുകയും തീവ്രമായ മതബോധമുള്ള രാജ്യങ്ങളില്‍ ജനജീവിതം സംഘര്‍ഷപൂരിതമാവുകയും ചെയ്യുന്നു?. എല്ലാ ചോദ്യങ്ങള്‍ക്കും മതങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കില്ല എന്ന തിരിച്ചറിവ് നേരത്തെയുണ്ടായ രാജ്യങ്ങളെല്ലാം പാകത്തില്‍ മുന്നോട്ട് പോയി.

അതറിയാത്തവര്‍ ഈ അഭിവൃദ്ധി നേടിയ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ സൃഷ്ടിച്ച് പിറകോട്ട് പോവുന്നു.

Monday, August 31, 2015

Is There a God? - by Bertrand Russell



(commissioned by, but never published in, Illustrated Magazine, in 1952)

The question whether there is a God is one which is decided on very different grounds by different communities and different individuals. The immense majority of mankind accept the prevailing opinion of their own community. In the earliest times of which we have definite history everybody believed in many gods. It was the Jews who first believed in only one. The first commandment, when it was new, was very difficult to obey because the Jews had believed that Baal and Ashtaroth and Dagon and Moloch and the rest were real gods but were wicked because they helped the enemies of the Jews. The step from a belief that these gods were wicked to the belief that they did not exist was a difficult one. There was a time, namely that of Antiochus IV, when a vigorous attempt was made to Hellenize the Jews. Antiochus decreed that they should eat pork, abandon circumcision, and take baths. Most of the Jews in Jerusalem submitted, but in country places resistance was more stubborn and under the leadership of the Maccabees the Jews at last established their right to their peculiar tenets and customs. Monotheism, which at the beginning of the Antiochan persecution had been the creed of only part of one very small nation, was adopted by Christianity and later by Islam, and so became dominant throughout the whole of the world west of India. From India eastward, it had no success: Hinduism had many gods; Buddhism in its primitive form had none; and Confucianism had none from the eleventh century onward. But, if the truth of a religion is to be judged by its worldly success, the argument in favor of monotheism is a very strong one, since it possessed the largest armies, the largest navies, and the greatest accumulation of wealth. In our own day this argument is growing less decisive. It is true that the un-Christian menace of Japan was defeated. But the Christian is now faced with the menace of atheistic Muscovite hordes, and it is not so certain as one could wish that atomic bombs will provide a conclusive argument on the side of theism.

But let us abandon this political and geographical way of considering religions, which has been increasingly rejected by thinking people ever since the time of the ancient Greeks. Ever since that time there have been men who were not content to accept passively the religious opinions of their neighbors, but endeavoured to consider what reason and philosophy might have to say about the matter. In the commercial cities of Ionia, where philosophy was invented, there were free-thinkers in the sixth century B.C. Compared to modern free-thinkers they had an easy task, because the Olympian gods, however charming to poetic fancy, were hardly such as could be defended by the metaphysical use of the unaided reason. They were met popularly by Orphism (to which Christianity owes much) and, philosophically, by Plato, from whom the Greeks derived a philosophical monotheism very different from the political and nationalistic monotheism of the Jews. When the Greek world became converted to Christianity it combined the new creed with Platonic metaphysics and so gave birth to theology. Catholic theologians, from the time of Saint Augustine to the present day, have believed that the existence of one God could be proved by the unaided reason. Their arguments were put into final form by Saint Thomas Aquinas in the thirteenth century. When modern philosophy began in the seventeenth century, Descartes and Leibniz took over the old arguments somewhat polished up, and, owing largely to their efforts, piety remained intellectually respectable. But Locke, although himself a completely convinced Christian, undermined the theoretical basis of the old arguments, and many of his followers, especially in France, became Atheists. I will not attempt to set forth in all their subtlety the philosophical arguments for the existence of God. There is, I think, only one of them which still has weight with philosophers, that is the argument of the First Cause. This argument maintains that, since everything that happens has a cause, there must be a First Cause from which the whole series starts. The argument suffers, however, from the same defect as that of the elephant and the tortoise. It is said (I do not know with what truth) that a certain Hindu thinker believed the earth to rest upon an elephant. When asked what the elephant rested upon, he replied that it rested upon a tortoise. When asked what the tortoise rested upon, he said, "I am tired of this. Suppose we change the subject." This illustrates the unsatisfactory character of the First-Cause argument. Nevertheless, you will find it in some ultra-modern treatises on physics, which contend that physical processes, traced backward in time, show that there must have been a sudden beginning and infer that this was due to divine Creation. They carefully abstain from attempts to show that this hypothesis makes matters more intelligible.

The scholastic arguments for the existence of a Supreme Being are now rejected by most Protestant theologians in favor of new arguments which to my mind are by no means an improvement. The scholastic arguments were genuine efforts of thought and, if their reasoning had been sound, they would have demonstrated the truth of their conclusion. The new arguments, which Modernists prefer, are vague, and the Modernists reject with contempt every effort to make them precise. There is an appeal to the heart as opposed to the intellect. It is not maintained that those who reject the new arguments are illogical, but that they are destitute of deep feeling or of moral sense. Let us nevertheless examine the modern arguments and see whether there is anything that they really prove.

One of the favourite arguments is from evolution. The world was once lifeless, and when life began it was a poor sort of life consisting of green slime and other uninteresting things. Gradually by the course of evolution, it developed into animals and plants and at last into MAN. Man, so the theologians assure us, is so splendid a Being that he may well be regarded as the culmination to which the long ages of nebula and slime were a prelude. I think the theologians must have been fortunate in their human contacts. They do not seem to me to have given due weight to Hitler or the Beast of Belsen. If Omnipotence, with all time at its disposal, thought it worth while to lead up to these men through the many millions of years of evolution, I can only say that the moral and aesthetic taste involved is peculiar. However, the theologians no doubt hope that the future course of evolution will produce more men like themselves and fewer men like Hitler. Let us hope so. But, in cherishing this hope, we are abandoning the ground of experience and taking refuge in an optimism which history so far does not support.

There are other objections to this evolutionary optimism. There is every reason to believe that life on our planet will not continue forever so that any optimism based upon the course of terrestrial history must be temporary and limited in its purview. There may, of course, be life elsewhere but, if there is, we know nothing about it and have no reason to suppose that it bears more resemblance to the virtuous theologians than to Hitler. The earth is a very tiny corner of the universe. It is a little fragment of the solar system. The solar system is a little fragment of the Milky Way. And the Milky Way is a little fragment of the many millions of galaxies revealed by modern telescopes. In this little insignificant corner of the cosmos there is a brief interlude between two long lifeless epochs. In this brief interlude, there is a much briefer one containing man. If really man is the purpose of the universe the preface seems a little long. One is reminded of some prosy old gentleman who tells an interminable anecdote all quite uninteresting until the rather small point in which it ends. I do not think theologians show a suitable piety in making such a comparison possible.

It has been one of the defects of theologians at all times to over-esti-mate the importance of our planet. No doubt this was natural enough in the days before Copernicus when it was thought that the heavens revolve about the earth. But since Copernicus and still more since the modern exploration of distant regions, this pre-occupation with the earth has become rather parochial. If the universe had a Creator, it is hardly reasonable to suppose that He was specially interested in our little corner. And, if He was not, His values must have been different from ours, since in the immense majority of regions life is impossible.

There is a moralistic argument for belief in God, which was popularized by William James. According to this argument, we ought to believe in God because, if we do not, we shall not behave well. The first and greatest objection to this argument is that, at its best, it cannot prove that there is a God but only that politicians and educators ought to try to make people think there is one. Whether this ought to be done or not is not a theological question but a political one. The arguments are of the same sort as those which urge that children should be taught respect for the flag. A man with any genuine religious feeling will not be content with the view that the belief in God is useful, because he will wish to know whether, in fact, there is a God. It is absurd to contend that the two questions are the same. In the nursery, belief in Father Christmas is useful, but grown-up people do not think that this proves Father Christmas to be real.

Since we are not concerned with politics we might consider this sufficient refutation of the moralistic argument, but it is perhaps worthwhile to pursue this a little further. It is, in the first place, very doubtful whether belief in God has all the beneficial moral effects that are attributed to it. Many of the best men known to history have been unbelievers. John Stuart Mill may serve as an instance. And many of the worst men known to history have been believers. Of this there are innumerable instances. Perhaps Henry VIII may serve as typical.

However that may be, it is always disastrous when governments set to work to uphold opinions for their utility rather than for their truth. As soon as this is done it becomes necessary to have a censorship to suppress adverse arguments, and it is thought wise to discourage thinking among the young for fear of encouraging "dangerous thoughts." When such mal-practices are employed against religion as they are in Soviet Russia, the theologians can see that they are bad, but they are still bad when employed in defence of what the theologians think good. Freedom of thought and the habit of giving weight to evidence are matters of far greater moral import than the belief in this or that theological dogma. On all these grounds it cannot be maintained that theological beliefs should be upheld for their usefulness without regard to their truth.

There is a simpler and more naive form of the same argument, which appeals to many individuals. People will tell us that without the consolations of religion they would be intolerably unhappy. So far as this is true, it is a coward's argument. Nobody but a coward would consciously choose to live in a fool's paradise. When a man suspects his wife of infidelity, he is not thought the better of for shutting his eyes to the evidence. And I cannot see why ignoring evidence should be contemptible in one case and admirable in the other. Apart from this argument the importance of religion in contributing to individual happiness is very much exaggerated. Whether you are happy or unhappy depends upon a number of factors. Most people need good health and enough to eat. They need the good opinion of their social milieu and the affection of their intimates. They need not only physical health but mental health. Given all these things, most people will be happy whatever their theology. Without them, most people will be unhappy, whatever their theology. In thinking over the people I have known, I do not find that on the average those who had religious beliefs were happier than those who had not.

When I come to my own beliefs, I find myself quite unable to discern any purpose in the universe, and still more unable to wish to discern one. Those who imagine that the course of cosmic evolution is slowly leading up to some consummation pleasing to the Creator, are logically committed (though they usually fail to realize this) to the view that the Creator is not omnipotent or, if He were omnipotent, He could decree the end without troubling about means. I do not myself perceive any consummation toward which the universe is tending. According to the physicists, energy will be gradually more evenly distributed and as it becomes more evenly distributed it will become more useless. Gradually everything that we find interesting or pleasant, such as life and light, will disappear -- so, at least, they assure us. The cosmos is like a theatre in which just once a play is performed, but, after the curtain falls, the theatre is left cold and empty until it sinks in ruins. I do not mean to assert with any positiveness that this is the case. That would be to assume more knowledge than we possess. I say only that it is what is probable on present evidence. I will not assert dogmatically that there is no cosmic purpose, but I will say that there is no shred of evidence in favor of there being one.

I will say further that, if there be a purpose and if this purpose is that of an Omnipotent Creator, then that Creator, so far from being loving and kind, as we are told, must be of a degree of wickedness scarcely conceivable. A man who commits a murder is considered to be a bad man. An Omnipotent Deity, if there be one, murders everybody. A man who willingly afflicted another with cancer would be considered a fiend. But the Creator, if He exists, afflicts many thousands every year with this dreadful disease. A man who, having the knowledge and power required to make his children good, chose instead to make them bad, would be viewed with execration. But God, if He exists, makes this choice in the case of very many of His children. The whole conception of an omnipotent God whom it is impious to criticize, could only have arisen under oriental despotisms where sovereigns, in spite of capricious cruelties, continued to enjoy the adulation of their slaves. It is the psychology appropriate to this outmoded political system which belatedly survives in orthodox theology.

There is, it is true, a Modernist form of theism, according to which God is not omnipotent, but is doing His best, in spite of great difficulties. This view, although it is new among Christians, is not new in the history of thought. It is, in fact, to be found in Plato. I do not think this view can be proved to be false. I think all that can be said is that there is no positive reason in its favour.

Many orthodox people speak as though it were the business of sceptics to disprove received dogmas rather than of dogmatists to prove them. This is, of course, a mistake. If I were to suggest that between the Earth and Mars there is a china teapot revolving about the sun in an elliptical orbit, nobody would be able to disprove my assertion provided I were careful to add that the teapot is too small to be revealed even by our most powerful telescopes. But if I were to go on to say that, since my assertion cannot be disproved, it is intolerable presumption on the part of human reason to doubt it, I should rightly be thought to be talking nonsense. If, however, the existence of such a teapot were affirmed in ancient books, taught as the sacred truth every Sunday, and instilled into the minds of children at school, hesitation to believe in its existence would become a mark of eccentricity and entitle the doubter to the attentions of the psychiatrist in an enlightened age or of the Inquisitor in an earlier time. It is customary to suppose that, if a belief is widespread, there must be something reasonable about it. I do not think this view can be held by anyone who has studied history. Practically all the beliefs of savages are absurd. In early civilizations there may be as much as one percent for which there is something to be said. In our own day.... But at this point I must be careful. We all know that there are absurd beliefs in Soviet Russia. If we are Protestants, we know that there are absurd beliefs among Catholics. If we are Catholics, we know that there are absurd beliefs among Protestants. If we are Conservatives, we are amazed by the superstitions to be found in the Labour Party. If we are Socialists, we are aghast at the credulity of Conservatives. I do not know, dear reader, what your beliefs may be, but whatever they may be, you must concede that nine-tenths of the beliefs of nine-tenths of mankind are totally irrational. The beliefs in question are, of course, those which you do not hold. I cannot, therefore, think it presumptuous to doubt something which has long been held to be true, especially when this opinion has only prevailed in certain geographical regions, as is the case with all theological opinions.

My conclusion is that there is no reason to believe any of the dogmas of traditional theology and, further, that there is no reason to wish that they were true. Man, in so far as he is not subject to natural forces, is free to work out his own destiny. The responsibility is his, and so is the opportunity.

(From Bertrand Russell, "Is There a God?" (1952), in The Collected Papers of Bertrand Russell, Volume 11: Last Philosophical Testament, 1943-68, ed. John G. Slater and Peter Köllner (London: Routledge, 1997), pp. 543-48.)

Friday, April 10, 2015

പുന്നപ്ര-വയലാര്‍ സമര നായകന്‍ - വി എസ് അച്ചുതാനന്ദന്‍



സ. വി എസ് പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടതിന്റേയും ആ കേസ് പിന്‍വലിച്ചിട്ടും മീനച്ചിലും കൊല്ലത്തും ഫയല്‍ ചെയ്യപ്പെട്ട മറ്റു് കേസുകളുടെ പേരില്‍ ദീര്‍ഘ നാള്‍ തടവറയില്‍ തുടരേണ്ടി വന്നതിന്റേയും സൂചന നല്‍കുന്ന ചില രേഖകളുടെ പകര്‍പ്പുകള്‍.

Blog Archive