Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, September 26, 2009

Should we oppose or Welcome Unique ID (UID) ? - Asokan Narakkal

A new discussion thread on UID ( i.e. on the Unique ID project headed by Mr.Nandan Nilekani ) is being opened here. The aim is to evolve a coherent approach to this very important issue through wide discussions. Until recently UID and related questions were largely a philosophical issue.  Nevertheless it did generate huge passions. History says that attempts to collect finger print details from the population led to widespread riots in some countries in the late nineteenth century. But back then people could agree to disagree and postpone decision making on ID to the future. Unfortunately it is no longer possible. The issue of UID has suddenly turned very critical and urgent. Hence this attempt. Welcome to the debate. To start with we will list arguments from different angles on UID.
Should we oppose or Welcome Unique ID (UID)?
 
1.         In more than one way the question of the need for UID and the question of the need for the widespread use of computers in society, economy and government or what is commonly called IT and e-Governance are related. UID is essentially an IT and e-Governance project at its core and has to be analysed as such. Hence this analysis has to go beyond the UID to IT and e-Governance too..
            Mr.Nilekani has come up with many points justifying UID. He has conceded some problems too. Now coming to the opposition to UID the major objections being raised against IT& e-Governance in general and UID in particular are:
 
A) It is unhealthy to propose technological fixes to what are complex sociological problems.  B) Expansion of IT and e-Governance further concentrates power in the hands of the already powerful minority including the digital haves. C) Functionality creep – The use of computers , even if restricted now to some specific sector for which it is deemed essential, will expand rapidly to other areas. Apart from these there is also the fear that expansion of IT, e-governance including UID will erode civil liberties and freedom. Libertarians are strongly suspicious of UID.
            When viewed in isolation most of these objections have merit. But in spite of   all such objections, a wide spectrum of governments ranging from the monarchy in Saudi Arabia to the erstwhile Maoist government in Nepal did go for widespread use of IT including some form of national ID. All evidence point to the acceleration of this trend. Apart from this many political parties, organizations and intellectuals who were vehement in their opposition to IT and to creation of big databases including by governments have gone silent. In fact the Republican Party in US, ideologically committed as they were to small government and decentralization, was dead set against any form of national ID and big broad based government databases. They were also against tracking of funds flow in banks, lest such information be used for regulation. But in the end the Republican administration headed by Mr.George.W. Bush was forced by the logic of circumstances to introduce the RealID Act. He also institutionalized tracking of funds flow in banks. Now the G-20 leaders are for regulation and tracking of funds flow at global level. There is also a proposal to introduce ID globally, i.e. Universal ID, may be by merging together national level ID databases. In some ways this is operational now itself for frequent international travelers.
            So this movement towards some form of ID based database and related tracking and surveillance systems is happening globally in spite of spirited opposition from a broad spectrum of libertarian intellectuals. Libertarians as well as liberals are unable to explain this glaring divergence between theory and practice.
2       The great scientist philosopher of twentieth century, Prof. Albert Einstein, once said ‘Man is a social animal’. He was referring to the essential interdependence of the individual and the society and the strains introduced in this relation by the excesses committed by the state as well as various individuals. He was arguing for a healthy interdependence of society and individual unlike the antagonistic attitudes prevalent then (and even now).
          Indeed the dynamics of the relation between man and his surroundings (including nature well as other human beings) had fascinated people throughout the ages. Modern environmentalism is clearly an expression of this concern. But back then technologies were primitive and people were closer to nature. The environmental issues did not arouse the passion as they do now. And the fascination of people by and large was on the relation between man and his fellow beings or society, with environmental issues always being there in the background. With the emergence of class society, the society in this equation was represented by the state and the focus shifted to the relation between the individual and the state.
          Throughout the history, the question of how to structure and restructure the relation between the individual and the state remained the major question and it still is. (Incidentally UID is an example of state’s attempt in restructuring this relation). Meanwhile throughout the ages the philosophically inclined speculated on this question endlessly. The wonderful ideas and insights generated by this speculation, at least some parts of it, have reached the present generation through epics, popular culture, religious teachings and literature. However most of these wonderful ideas had only limited impact on society’s progress. They remained largely utopian. Meanwhile the society progressed in spite of the great Utopians. The fundamental questions of the relation between the individual and the state (How much surplus to be extracted by way of taxes and how to use that surplus etc.) was largely decided by a complex interaction of various factors. One of the most important among these factors was the growth of productive forces and technology or the material basis of production. The other was of course class struggle. This story (history) continues even today.
          From this very brief historical overview of the evolving relation between the individual and the state, we can now go to examine the question of UID.
3.      The main reason why the issue of ID (Unique / National / Citizen) aroused massive passions in the past was because it kills privacy and anonymity of individuals through the interilinking of massive data bases. And by killing privacy and anonymity the introduction of UID amplifies the power of the state (and society) over the individual. Viewed this way UID is really a project addressing the same age old quest of how to restructure the relation between the individual and the state in a class society based on the changed material basis of production, the change being caused by the accelerating technological revolution.
          In the present case also the initiative for restructuring the relation between the state and the individual is being taken by the state. The state claims that it needs to implement UID and related databases to better protect society and itself against the numerous anarchists and anti state elements (including terrorists, tax dodgers, criminals, cyber criminals, spies, corrupt bureaucrats and what not). In fact the growth of technology has amplified the capability of criminal and anarchist elements to overwhelm the usually lethargic state machinery. This was very evident during the 2008 Nov 26 terrorist attack in Mumbai. A small band of terrorists using the latest tech gadgets available off the shelf was able to overwhelm the state machinery. This happened in spite of the heroism of many members of the security forces who laid their lives fighting the terrorists with very primitive weapons and technology. This contrast enraged the public opinion and forced the state to go for a massive up gradation of the system. UID project is part of this up gradation. In fact similar changes are underway in most major countries of the world. There are many reasons being advanced for this massive effort to restructure the relation between the individual and the state. These include increase in terrorism, cyber terrorism, tax evasion and many others. But the real underlying reason is the chain of massive changes in various sectors of the economy and society caused by changes in the material basis of production induced by the ongoing technological revolution. The massive blind social forces generated by these changes are causing degeneration of the old superstructure. This degeneration is accelerated by random attacks on key pillars of the state and economy by rogue elements who feel empowered by the new technology. The ensuing crises evidently forces sudden and massive changes.
4       The arguments given above do not by any means imply that we should wholeheartedly support and welcome the UID project as it is being implemented. Neither does it imply that we should totally oppose it. Rather the need is for a more nuanced and precise approach.
           
In fact there is an urgent need for a more realistic and precise approach towards, the effect of the so called IT or Knowledge Revolution. It is clear that driven by blind yet powerful social forces the Knowledge Revolution has already caused too deep a change in human society.  We are witnessing a new stage in the development of human society. Deep structural changes are unfolding in front of our eyes. We should also add that just as evolution of man from ape like creatures cannot be reversed, this new stage in the evolution of human society, also cannot be reversed, however much unhappy we are with its results now. The need evidently is to progress from this unhappy stage.
 
Let me point out that historical materialism can make better sense of this situation by explaining it as an ongoing transformation from the stage of oligopolistic capitalism to some type of state monopoly capitalism. This may take still more time but is being driven by  the strong yet blind social forces generated by interaction of class struggle and by the effects of the growth of science and technology.

Sunday, September 6, 2009

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും തൊഴിലാളികളും

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആധുനിക വിവരസാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയായാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്നു സോഫ്റ്റ്വെയര്‍. അതവരുടെ പണിയായുധമായിരുന്നു. വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികള്‍ രംഗത്ത് വന്നപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വന്തമായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യമായിരുന്നു. മധ്യകാലത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതുപോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്. ചിതറിക്കിടന്നിരുന്ന കൈത്തൊഴിലുകാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആധുനിക വിവര സാങ്കേതികരംഗത്തെ തൊഴിലാളികളുടെ സ്ഥിതി. അവര്‍ തങ്ങള്‍ കൈ കാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ സമയദൂര പരിമിതികളില്ലാതെ സ്വാഭാവികമായിത്തന്നെ സംഘടിതരായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ പ്രതികരണവും ഉടനുണ്ടായി. ചെറുത്തുനില്‍പ്പിന്റെ ഉപകരണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടു. കോര്‍പ്പറേറ്റ് മൂലധന ശേഷിയെ അവരുടെ തന്നെ സൃഷ്ടിയായ വിവരവിനിമയ ശൃംഖല ഒരുക്കിത്തരുന്ന തങ്ങളുടെ സംഘടിത ശേഷി കൊണ്ട് വെല്ലുവിളിക്കാന്‍ വിവര സാങ്കേതിക തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അതിലവര്‍ വിജയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിവിനെ കുത്തകയാക്കി കൊള്ളലാഭം തട്ടാനുള്ള കുത്തക മൂലധനത്തിന്റെ ശ്രമത്തിനെതിരായ പ്രസ്ഥാനമായി അത് വളരുകയാണ്. അറിവ് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അതുതന്നെ സ്ഥിതി. പക്ഷേ, പലതും രഹസ്യമാക്കി കയ്യടക്കിവച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ അതായിരുന്നു സ്ഥിതി. തുടര്‍ന്നാണ് സോഫ്റ്റ്വെയര്‍ പേറ്റന്റിങ് ആരംഭിച്ചത്. സ്വത്തുടമസ്ഥതയുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത പ്രക്രിയയുടെ ഭാഗമായാണ് അതുണ്ടായത്.

വിവര വിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗം സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വികാസം നടന്നുകൊണ്ടിരിക്കുന്നു. ഉപകരണങ്ങളുടെ ഓര്‍മശക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സോഫ്റ്റ്വെയറുകളുടെ കഴിവ് കൂടുന്നു. അവയുടെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നു. ഉപകരണങ്ങള്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധമാനമായ തോതില്‍ സോഫ്റ്റ്വെയറുകള്‍ ഏറ്റെടുക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും ഉല്ലാസ-വര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വിവര വിനിമയ ശൃംഖലകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന വകുപ്പുകളുടെ ഏകീകരണ - ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ ഘടനാപരമായി മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതികവിദ്യയുടെ പങ്ക് വര്‍ധിച്ചുവരുന്നു. യന്ത്രങ്ങളുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങളില്‍ വിവര സാങ്കേതിക വിദ്യക്ക് സ്ഥാനമുണ്ട്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന-വിപണന-വിതരണ - വിനിമയ - ആസൂത്രണ - നിര്‍വഹണങ്ങള്‍ അടക്കം ഒട്ടെല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മക്കും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാരരംഗം തന്നെ, ഇന്റര്‍നെറ്റ് അടക്കം, കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ കൂട്ടായ്മ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള സാധ്യത ഒരുക്കിയിട്ടുണ്ട്.

പക്ഷെ, ഇന്ന് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് മൂലധനശക്തികള്‍ മാത്രമാണ്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ധിപ്പിച്ചിരിക്കുന്നു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചിരിക്കുന്നു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തക മൂലധനത്തെ സഹായിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുക, കമ്പോളവും ഉല്‍പ്പാദന കേന്ദ്രവുമടക്കം സര്‍വപ്രവര്‍ത്തനങ്ങളും വിവരശൃംഖല വഴി ഉല്‍ഗ്രഥിച്ചുകൊണ്ട് വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സ്റോക്ക് കുറച്ച്, മൂലധനാവശ്യം കുറയ്ക്കുക, ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പ്പാദന യൂണിറ്റുകള്‍ സംഘടിപ്പിച്ചും, പലപ്പോഴും പുറംപണി നല്‍കിക്കൊണ്ടും സ്ഥിരം തൊഴില്‍ ഒഴിവാക്കിയും പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തിയും ടുത്തിയും അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘടനാ സാധ്യതയും സംഘടിത ശേഷിയും കുറച്ചും കൂലി കുറച്ചും തൊഴില്‍സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധനശക്തികളെ അത് പ്രാപ്തമാക്കി. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും മൊത്തം കൂലി കുറയ്ക്കാനും സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തെയും കരാര്‍ തൊഴിലാളികളാക്കി ട്രേഡ് തലത്തിലുള്ള സംഘടനകളെ അംഗസംഖ്യയിലും സംഘടിത ശേഷിയിലും വിലപേശല്‍ കഴിവിലും ക്ഷീണിപ്പിക്കാനും കഴിയുന്നു. ചുരുക്കത്തില്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും അവയുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മേധാവിത്വം തിരിച്ചുപിടിക്കാനും തൊഴിലാളിവര്‍ഗത്തേയും തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെയും പിന്നോട്ടടിപ്പിക്കാനും വിവര വിനിമയശൃംഖലയുടെ വ്യാപാര സാധ്യതകള്‍ കൊണ്ടും അതുമൂലം സാധ്യമാകുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ചടുലവും വ്യാപകവുമായ പുനഃസംഘടനാ ശേഷി കൊണ്ടും, താല്‍ക്കാലികമായെങ്കിലും കഴിഞ്ഞിരിക്കുന്നു.

മേല്‍ സ്ഥിതിവിശേഷം, നാളിതു വരെ ബന്ധപ്പെട്ട സ്ഥാപന മുതലാളിയേയും പ്രാദേശിക മൂലധനത്തെയും പരമാവധി ദേശീയ മൂലധനത്തേയും മാത്രം നേരിട്ടുകൊണ്ടിരുന്ന സ്ഥിതി മാറി ആഗോള മൂലധന ശക്തികളെക്കൂടി നേര്‍ക്കുനേര്‍ നേരിടേണ്ട സ്ഥിതിയിലേക്ക് തൊഴിലാളിവര്‍ഗത്തെ എത്തിച്ചിരിക്കുന്നു. ഈ സ്ഥിതി സൃഷ്ടിക്കുന്നതിന് മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതും അതിനായി മുതലാളിത്തം തന്നെ നിലവില്‍ വരുത്തിയതുമായ ആഗോള വിവര വിനിമയ ശൃംഖല ആ വ്യവസ്ഥിതി മാറ്റി പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരുത്താന്‍ തൊഴിലാളിവര്‍ഗത്തിനും ആയുധമാക്കാന്‍ കഴിയും. മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാശേഷി ഉയര്‍ത്താനും ഇതേ വിവരവിനിമയ ശൃംഖല ഉപയോഗപ്പെടുത്താവുന്നതാണ്.

ചിതറിക്കിടക്കുന്നതിനാല്‍ കര്‍ഷക തൊഴിലാളികളും കൈത്തൊഴിലെടുക്കുന്നവരും അടക്കം പരമ്പരാഗതമായി അസംഘടിതരായി മാറ്റപ്പെടുന്ന ആധുനിക കരാര്‍ തൊഴിലാളികളുടെയും മാത്രമല്ല, ഈ സാങ്കേതികവിദ്യ കൈ കാര്യം ചെയ്യുന്ന വിവര സാങ്കേതിക തൊഴിലാളികളുടെയും അടക്കം മുഴുവന്‍ തൊഴിലാളികളുടെയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതുകൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ച് ശക്തവും ഫലപ്രദവുമായ സംഘടനാരൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ പ്രവര്‍ത്തനശേഷിയും ചലനാത്മകതയും വര്‍ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടും. സാങ്കേതിക പ്രധാനമായ ഈ ആയുധമാകട്ടെ, മുതലാളിത്തത്തേക്കാള്‍ തൊഴിലാളി വര്‍ഗത്തിന് വഴങ്ങും. കാരണം, വര്‍ഗപരമായിട്ടല്ലെങ്കിലും സാങ്കേതികമായി തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവരവിനിമയ ശൃംഖലയാല്‍ ഏറ്റവും സുസംഘടിതരായ വിവര സാങ്കേതിക തൊഴിലാളികള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമാണെന്നത് തന്നെ.

പക്ഷെ, ഇന്ന് വിവര സാങ്കേതികവിദ്യ, അതിന്റെ ഘടകങ്ങളായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്വെയറും, ബഹുരാഷ്ട്ര കുത്തകകളുടെ കയ്യിലെ ഏറ്റവും കരുത്തുറ്റ ചൂഷണോപാധിയായാണ് നിലനില്‍ക്കുന്നത്. അവര്‍ക്കത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള ഉപകരണവുമാണ്. വിവര വിനിമയ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ചെലവ് ഉയര്‍ന്നിരിക്കുന്നതിനാല്‍ കുത്തകകള്‍ക്ക് മാത്രമേ അത് താങ്ങാനാവൂ. പിന്നോക്ക നാടുകളിലെ പൊതുമേഖലയ്ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവ അപ്രാപ്യമാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുന്നു. അവയിലെ തൊഴിലാളികളും ദുരിതം പേറേണ്ടിവരുന്നു.

ആഗോള കുത്തകകള്‍ക്ക് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടുമിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്വെയര്‍ മേഖലയിലേക്കും അവികസിത-വികസ്വര നാടുകളില്‍ നിന്നും വികസിത നാടുകളിലേക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും വിവര സാങ്കേതിക രംഗത്തെ കുത്തകാധിപത്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവര സാങ്കേതിക വിദ്യയുടെ വിവിധ ഘടകങ്ങളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ശൃംഖല എന്നിവകളില്‍, അറിവ് മാത്രമാണെന്നതുകൊണ്ട് കുറഞ്ഞ മൂലധനമുടക്കില്‍ സാധാരണക്കാര്‍ക്ക് അടക്കം കൂടുതല്‍ ഇടപെടാനും സ്വാധീനിക്കാനും സ്വായത്തമാക്കാനും അതിലൂടെ ഇതര ഘടകങ്ങളിലും ഇടപെടാനുള്ള കഴിവാര്‍ജിക്കാനും പശ്ചാത്തലമൊരുക്കുന്ന ഒന്നാണ് സോഫ്റ്റ്വെയര്‍ രംഗം. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും വിവര സാങ്കേതികവിദ്യക്കും സോഫ്റ്റ് വെയറിനും ഉപയോഗസാധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ അവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ വിവരസാങ്കേതിക വിദ്യ പഠിക്കുകയും അവരുടെ സംഘടനകളും അത് പ്രയോഗിക്കുകയും മാത്രമല്ല, കുറേക്കൂടി ഗൌരവപൂര്‍വം ഈ മേഖലയുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യുകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. തൊഴിലാളികളെയും അവരുടെ സംഘടിത പ്രസ്ഥാനങ്ങളെയും ഇതിന് സഹായിക്കുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയും ദൌത്യവുമാണ്.

പക്ഷേ ഇന്ന് സോഫ്റ്റ് വെയറും വിവരസാങ്കേതിക വിദ്യയും വിദഗ്ധര്‍ക്കുള്ള സംരക്ഷിത മേഖലയായി വിട്ടുകൊടുത്ത് ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാകുകയാണ് തൊഴിലാളികളും സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ തൊഴിലാളികള്‍ക്കും സംഘടനകള്‍ക്കും വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാനും തങ്ങളുടെ വിവര വിനിമയാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലവും കാര്യക്ഷമവുമാക്കാനും വര്‍ഗപരമായ കടമകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള അവസരം സൃഷ്ടിക്കപ്പെടും.

*
ജോസഫ് തോമസ് കടപ്പാട് സി.ഐ.ടി.യു സന്ദേശം

Saturday, March 14, 2009

രണ്ടാം ആഗോള തകര്‍ച്ചയെ മുതലാളിത്തം മറികടക്കുമോ?

-------------- --അശോകന്‍ ഞാറയ്ക്കല്‍.---------------

ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം കെട്ടഴിച്ചുവിടുന്ന സാമൂഹ്യശക്തികള്‍ തകര്‍ച്ചയ്ക്ക് ശേഷമുള്ള മുതലാളിത്ത പുനഃസ്ഥാപനത്തിന് ശക്തമായ തടസ്സമാകും പക്ഷേ...

ആഗോളതകര്‍ച്ച II അതിവേഗം യാഥാര്‍ത്ഥ്യമാകുകയാണ്.

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോകമെമ്പാടും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് പിരിച്ചുവിടലും, വരുമാനശോഷണവും കടന്നുചെല്ലുകയാണ്. സത്യം, ഐബിഎം, മൈക്രോസോഫ്‌റ്റ്, സോണി, പാനസോണിക്, എല്‍.ജി., സിറ്റിബാങ്ക്. അമ്പുകൊള്ളാത്തവരില്ല കോര്‍പ്പറേറ്റ് ലോകത്തില്‍. ഇതു തുടക്കം മാത്രം. തകര്‍ച്ച രണ്ടുമൂന്നുകൊല്ലം എങ്കിലും നീണ്ടുനില്‍ക്കുമെന്നും അതിനിടയില്‍ ഇനിയും അനേകം ഇടത്ത് പിരിച്ചുവിടലുകള്‍ നടക്കുമെന്നും വിദഗ്ധന്മാര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും അനേകം തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്.

അതേസമയം ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. പലര്‍ക്കും ഓര്‍ഡറുകള്‍ തീരെ നിലച്ചിരിക്കുന്നു. ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു. മുതലാളിയും തൊഴിലാളികളും അടക്കം എല്ലാവരും എന്നുവേണമെങ്കിലും കുത്തുപാളയെടുക്കാം എന്ന സ്ഥിതിയിലാണ് പലസ്ഥാപനങ്ങളും. കൈത്തറിയും, കയറും, കശുവണ്ടിയും അടക്കമുള്ള കേരളത്തിലെ പരമ്പരാഗതവ്യവസായങ്ങളുടെയും സ്ഥിതി മോശമാണ്. പുതിയ തൊഴില്‍ മേഖലകളായ കെട്ടിടനിര്‍മ്മാണവും, ടൂറിസവും ഐടിയും, ഭീഷണിയുടെ നിഴലിലാണ്. ഒറ്റപ്പെട്ട ചില മേഖലകളില്‍ ചില രജതരേഖകള്‍ കാണുന്നുവെങ്കിലും.

തകര്‍ച്ചയ്ക്കപ്പുറമുള്ള മുതലാളിത്തത്തിന്റെ ഭാവി

സാമ്പത്തിക തകര്‍ച്ച കുറേനാളത്തേക്കെങ്കിലും ഉറപ്പാണെന്ന് വന്നതോടെ, ആലോചനകള്‍ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച് ആയിമാറിയിരിക്കുന്നു. അമേരിക്കയിലെ പുതിയ ഒബാമ ഭരണകൂടവും അദ്ദേഹത്തിനെ സോഷ്യലിസ്‌റ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ റിപ്പബ്ളിക്കന്‍ എതിരാളികളും, യൂറോപ്യന്‍ നേതാക്കളും എല്ലാം മുതലാളിത്തം ഭാവിയില്‍ എങ്ങനെയാണ് വീണ്ടും കെട്ടിപ്പടുക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.


ഒരു കാര്യം മാത്രം ഉറപ്പാണ്. സമ്പദ്‌വ്യവസ്ഥയില്‍ സ്‌റ്റേറ്റ് ഇടപെടേണ്ടതില്ല, കമ്പോളം എല്ലാം സ്വയം നിയന്ത്രിച്ചുകൊള്ളും എന്നു വാദിച്ചിരുന്ന ശുദ്ധകമ്പോളമൌലികവാദം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. പ്രസിദ്ധ സാമ്പത്തികശാസ്‌ത്രജ്ഞര്‍ മിക്കവാറും എല്ലാവരും ഇത് അംഗീകരിച്ചുകഴിഞ്ഞു. ശുദ്ധകമ്പോളമൌലികവാദത്തിന്റെ അസംബന്ധജല്പനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറ്റിബാങ്കും, ബാങ്ക് ഓഫ് അമേരിക്കയും പോലുള്ള കൂറ്റന്‍ ബാങ്കുകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കരുത്, അവ പൊളിയണമെങ്കില്‍ പൊളിഞ്ഞോട്ടെ എന്ന വാദം. ഒബാമയുടെ റിപ്പബ്ളിക്കന്‍ എതിരാളികളില്‍ ചിലരാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.

കേവലയുക്തിയുടെ അടിസ്ഥാനത്തില്‍ ശരിയാണെന്ന് തോന്നിയേക്കാവുന്ന ഈ കമ്പോളമൌലികവാദ ചിന്ത ആഴത്തില്‍ നോക്കിയാല്‍ തികഞ്ഞ അസംബന്ധമാണെന്നു ബോദ്ധ്യമാകും. ആസ്‌തിയേക്കാള്‍ വളരെക്കൂടുതല്‍ ബാധ്യതകളുള്ള ഈ ബാങ്കുകള്‍ക്ക് ഇന്നുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നനിമിഷം നിക്ഷേപകര്‍ ഇന്റര്‍നെറ്റുവഴി നിക്ഷേപം പിന്‍വലിക്കാന്‍ പരക്കം പായുമെന്നും, നിക്ഷേപങ്ങള്‍ മടക്കിനല്‍കാനാകാതെ ഇവ നിലംപൊത്തുമെന്നും ഈ ബാങ്കുകളുടെ കണക്കുകള്‍ നോക്കിയവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നുണ്ട്. പൊളിഞ്ഞോട്ടെ എന്നായിരിക്കാം. കോടിക്കണക്കിന് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടുകയും, ഇൻ‌സ്‌റ്റാള്‍മെന്റുകള്‍ മുടങ്ങുകയും ചെയ്‌താല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതം ഭയാനകമായിരിക്കും എന്നുമാത്രം പറയാം. വിശേഷിച്ചും ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും, മൊട്ടുസൂചി തൊട്ട് മോട്ടോര്‍കാര്‍വരെയും ഉള്ള സര്‍വ്വവിധ നിത്യോപയോഗവസ്‌തുക്കളും ക്രെഡിറ്റ് കാര്‍ഡ് വഴിമാത്രം വാങ്ങുന്ന, കറന്‍സി നോട്ടുകളും നാണയങ്ങളും അപൂര്‍വ്വമായി മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു സാമ്പത്തികവ്യവസ്ഥയില്‍ ബാങ്ക് തകര്‍ച്ച (സര്‍ക്കാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്ക് അവ ഏറ്റെടുത്തില്ലെങ്കില്‍) സകല കൊടുക്കല്‍ വാങ്ങലുകളെയും ബാധിക്കും. ആവശ്യക്കാരുടെ കയ്യില്‍ കറന്‍സിയോ, പ്രവര്‍ത്തനക്ഷമമായ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്തതുകൊണ്ട് പെട്രോള്‍ പമ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്‌റ്റോറന്റുകളും മറ്റു കടകളും കച്ചവടമില്ലാതെ അടച്ചിടേണ്ടിവരും. നിരത്തുകളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും വന്‍സ്ഥാപനങ്ങളുടെ വാഹനങ്ങളും ഒഴിച്ചുള്ളവ അപ്രത്യക്ഷമാകും.

അത്തരമൊരു അവസ്ഥ വന്നാല്‍ മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇതാണ് മുതലാളിത്തമെങ്കില്‍ ഇത്തരമൊന്ന് തങ്ങള്‍ക്കു വേണ്ട എന്ന് പറയാതിരിക്കില്ല. അതായത് വന്‍കിട ബാങ്കുകള്‍ തകരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കമ്പോളമൌലികവാദികളുടെ കേവലയുക്തിയില്‍ ഒതുങ്ങുന്നതാവില്ല. മുതലാളിത്തത്തിന്റെ അടിത്തറ തന്നെ അത് തോണ്ടും. അതുകൊണ്ടാണ് മുതലാളിത്തവ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ ഏതാണ്ട് എല്ലാവരും ഒബാമ സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്.

ഒബാമ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമല്ല.

പൊളിയാറായ വന്‍കിടബാങ്കുകള്‍ അമേരിക്ക താല്‍ക്കാലികമായെങ്കിലും ദേശസാല്‍ക്കരിക്കണം എന്ന വാദം പലഭാഗങ്ങളില്‍ നിന്നും ഉയരുകയാണെങ്കിലും ഒബാമ ഭരണകൂടം ആ ദിശയിലേക്ക് പോകാന്‍ മടികാണിക്കുകയാണ്. പ്രധാനകാരണം രാഷ്‌ട്രീയം തന്നെ.

പൊളിയാറായ ഈ സ്വകാര്യബാങ്കുകള്‍ക്ക് ശതബില്യണ്‍ കണക്കിന് ഡോളറുകള്‍ (ദശലക്ഷകണക്കിന് കോടിരൂപ) ഈടൊന്നും നോക്കാതെ കൈവായ്‌പ നല്‍കികൊണ്ട് അവയെ പിടിച്ചുനിര്‍ത്താനാണ് ഒബാമ ഭരണകൂടം (ഇതെഴുതുന്നതുവരെയും) ശ്രമിക്കുന്നത്. ഇതിനൊരു രാഷ്‌ട്രീയകാരണവും കൂടിയുണ്ട്. ഇത് തുടങ്ങിയത് ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കന്‍ ഭരണകൂടമാണ്. കമ്പോളമൌലികവാദികളുടെ എതിര്‍പ്പു നേരിട്ടാണ് ബുഷ് അത് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അത് തുടരുക ഒബാമയ്ക്ക് രാഷ്‌ട്രീയമായി എളുപ്പമാണ്. അതേസമയം ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചാല്‍ ആ നിമിഷം മുതല്‍ ദേശസാല്‍കൃതബാങ്കിംഗ് സംവിധാനത്തിന്റെ കുറവുകളുടെ ഉത്തരവാദിത്തം മുഴുവന്‍ ഒബാമ ഭരണകൂടത്തിന്റെ തലയില്‍വരും. ഒബാമ സോഷ്യലിസം നടപ്പാക്കുകയാണെന്നുള്ള ആരോപണവുമായി എതിരാളികള്‍ രംഗത്തെത്തും. ഇന്നത്തെ അമേരിക്കന്‍ രാഷ്‌ട്രീയകാലാവസ്ഥയില്‍ ഒബാമ ഭരണകൂടം ഒട്ടും ഇഷ്ടപ്പെടാത്ത ബിരുദമാണ് സോഷ്യലിസം. അതുമാത്രമല്ല ഒബാമ ഭരണത്തിന്റെ ഉടമസ്ഥതയില്‍ ഈ വന്‍കിടബാങ്കുകള്‍ സുഖംപ്രാപിച്ചാല്‍ തന്നെ ഉടന്‍ "സോഷ്യലിസം ഉപേക്ഷിക്കാം, ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണം'' എന്ന വാദവുമായി പണ്ഡിതന്മാര്‍ തന്നെ വീണ്ടും രംഗത്തെത്തുകയും ചെയ്യും.

ചുരുക്കത്തില്‍ പൊളിയാറായ വന്‍ബഹുരാഷ്‌ട്ര ഭീമന്‍ബാങ്കുകള്‍ ഒബാമ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പുലിവാലാണ്. വ്യവസ്ഥിതിയില്‍ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

ഇതിലെല്ലാമുപരി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക്, വിശേഷിച്ചും അമേരിക്കക്കാര്‍ക്ക് മുതലാളിത്തവ്യവസ്ഥയുടെ പ്രായോഗികതയില്‍ വിശ്വാസം നശിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ഭാഗത്ത് ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനാവാതെ ബിസിനസുകള്‍ പൊളിയുമ്പോള്‍ മറുഭാഗത്ത് സേവനങ്ങളും ഉല്പന്നങ്ങളും ആവശ്യമായിട്ടും വാങ്ങാന്‍ പണമില്ലാതെ, തൊഴിലെടുക്കാന്‍ സന്നദ്ധമായിട്ടും തൊഴിലും മാന്യമായ വരുമാനവും ലഭിക്കാതെ ജനങ്ങള്‍ വലയുന്ന വ്യവസ്ഥിതിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികം. ഒബാമയുടെ മാസ്‌മരിക കഴിവിലുള്ള അമിതവിശ്വാസം മാത്രമാണ് ഇപ്പോള്‍ ജനങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. ഒരു "സാധാരണ'' മനുഷ്യനെന്ന നിലയില്‍ ഒബാമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ.

മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാന്‍ ബരാക് ഒബാമയ്ക്കാവില്ല

ബരാക് ഒബാമ, കറുത്ത നിറക്കാരനാണ്, ബുദ്ധിമാനാണ്, സംഭാഷണചതുരനാണ്, പ്രഭാഷകനാണ്, ജനങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ബുഷ് ഇതൊന്നുമല്ലായിരുന്നു എന്ന അനുകൂലഘടകവും ഒബാമയ്‌ക്കുണ്ട്. ഇതൊക്കെയാണെങ്കിലും ബുദ്ധിമാനായ ഒബാമയ്‌ക്കുപോലും മുതലാളിത്തത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണ്. ഇന്നത്തെ കുഴപ്പം തകര്‍ച്ചയുടെ തുടക്കമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ അതിദ്രുതവ്യാപനം വഴി ഉണ്ടാകുന്ന സാമൂഹ്യശക്തികള്‍ ഉല്പാദനവും വിതരണവും അടക്കമുള്ള അടിസ്ഥാനസാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. ഈ മാറ്റങ്ങള്‍ വഴി നടക്കുന്ന സമൂഹത്തിന്റെ അടിത്തറയുടെ സാമൂഹ്യവല്‍ക്കരണം മുതലാളിത്ത മേല്‍പ്പുരയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതിലും അധികം ഇപ്പോള്‍ തന്നെ മുന്നോട്ടുപോയി കഴിഞ്ഞിരിക്കുന്നു. അതേസമയം ആധുനികസാങ്കേതികവിദ്യകളുടെ വ്യാപനത്തിന്റെ ശൈശവം മാത്രമേ നാം കണ്ടിട്ടുള്ളു. ഏതാനും ചില ഉദാഹരണങ്ങള്‍ ഉപയോഗിച്ച് വഴിയേ അവ വിശദമാക്കാം.

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സാമൂഹ്യമേല്‍നോട്ടം.

പൊതു ഉടമയ്‌ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരെ ഇതുവരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും ശക്തമായ വിമര്‍ശനം അവ സാമൂഹ്യമേല്‍നോട്ടത്തിന്, സാമൂഹ്യഇച്ഛയ്ക്ക് വിധേയമല്ല എന്നതാണല്ലോ. കസേരയില്‍ കയറിയിരുന്ന് സര്‍ സര്‍ വിളി അടുപ്പിച്ച് പത്തുപ്രാവശ്യം കേട്ടുകഴിയുമ്പോള്‍ വന്നവഴി മുഴുവന്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന കസേരമാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ നിത്യജീവിതത്തില്‍ തന്നെ നമുക്ക് സുപരിചിതമാണല്ലോ. ഉദ്യോഗസ്ഥമേധാവിത്ത സംവിധാനങ്ങളേക്കാളും മെച്ചമാണ് മത്സരാധിഷ്ഠിത കമ്പോളസംവിധാനം എന്ന വാദമാണ് മുതലാളിത്തത്തിനനുകൂലമായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ വാദം. തിരഞ്ഞെടുക്കാന്‍ ഉള്ളത് ഉദ്യോഗസ്ഥമേധാവിത്ത സംവിധാനവും മത്സരാധിഷ്ഠിത കമ്പോളസംവിധാനവും മാത്രമാണ് എന്നാണ് മുതലാളിത്തത്തിന്റെ അനുകൂലികള്‍ ജനങ്ങളോട് എക്കാലവും പറഞ്ഞത്.

ഇന്നത്തെ കമ്പോളത്തില്‍ യഥാര്‍ത്ഥ മത്സരമില്ല, മിക്കവാറും ഉല്പന്നങ്ങളില്‍ കുത്തകാധിപത്യമാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് നിയമപരമായി വിടുതല്‍ നേടി സ്വേഛാപ്രമത്തരായി അരങ്ങുവാഴുന്ന ഈ കുത്തകാധിപത്യം സമൂഹത്തിന് അപകടമാണ് എന്ന യാഥാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം മറച്ചുവെയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ മാന്ദ്യം ശക്തിപ്പെട്ടു തുടങ്ങിയതോടെ, സാമ്പത്തികപ്രയാസങ്ങള്‍ എല്ലാവരിലേക്കും എത്തിത്തുടങ്ങിയതോടെ കുത്തകമേധാവികളും പൊതുഉടമാസംവിധാനത്തില്‍ വിമര്‍ശനവിധേയമായിരുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വസംവിധാനത്തിന് സമാനമായാണ് പെരുമാറുന്നതെന്നും, അവരുടെ നിരുത്തരവാദപരമായ നടപടികളാണ് മൂര്‍ഛിക്കുന്ന സാമ്പത്തികകുഴപ്പത്തിന് പ്രധാനകാരണമെന്നും കൂടുതല്‍ കൂടുതലായി വെളിപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇതോടെ പൊതുമേഖലയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എന്നപോലെ സ്വകാര്യകുത്തകകളുടെ ഉദ്യോഗസ്ഥസംവിധാനങ്ങളുടെ മേലും ശക്തമായ സാമൂഹ്യമേല്‍നോട്ടം വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങുകയാണ്. സാമൂഹ്യമേല്‍നോട്ടം എന്ന ആവശ്യത്തെ പിന്‍വാതില്‍ സോഷ്യലിസമെന്നു ആക്ഷേപിച്ചു താറടിക്കാന്‍ സ്ഥാപിതതാല്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാന്ദ്യം ഉളവാക്കിയ പ്രതിസന്ധിയുടെ മുന്നില്‍ അത്തരം വിതണ്ഡവാദങ്ങള്‍ അമേരിക്കയില്‍പ്പോലും വിലപ്പോവുന്നില്ല.

അതേസമയം സാമൂഹ്യമേല്‍നോട്ടം ശക്തവും ഫലപ്രദവും ആക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയ അതേ അവസരത്തില്‍ തന്നെ അതു നടപ്പാക്കാനുള്ള കരുക്കള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രതിസന്ധിയെ സവിശേഷമാക്കുന്നത്. എന്തെല്ലാമാണ് ആ കരുക്കള്‍ എന്ന് നമുക്ക് പരിശോധിക്കാം.

ഏറ്റവും സാധാരണ കുശിനിക്കാരിയും ഭരണചക്രം തിരിക്കാന്‍ തുടങ്ങുമ്പോള്‍ സോഷ്യലിസം അപ്രായോഗികമാണെന്നും അത് ഉദ്യോഗസ്ഥമേധാവിത്തത്തിലേക്കും മുരടിപ്പിലേക്കും നയിക്കും എന്നുമുള്ള വിമര്‍ശനങ്ങളെ മാർൿസും ഏംഗല്‍സും ലെനിനും എല്ലാം നേരിട്ടത് സാധാരണക്കാരില്‍ സാധാരണക്കാരിയായ കുശിനിക്കാരിയെപ്പോലും ഭരണചക്രം തിരിക്കാന്‍ കഴിവുള്ളവിധം ശാക്തീകരിച്ചുകൊണ്ട് പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേതായ ഒരു ഭരണകൂടം സ്ഥാപിക്കുമെന്നും സാമൂഹ്യവിരുദ്ധനടപടികളെയും അരാജകത്വപ്രവണതകളെയും അതിശക്തമായി നിരുത്സാഹപ്പെടുത്തികൊണ്ട് ആ ഭരണകൂടം കാലക്രമേണ ഭരണകൂടമില്ലാതെതന്നെ സ്വമേധയാ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന നിലയിലേക്ക് എത്തിക്കുമെന്നും വാദിച്ചുകൊണ്ടാണ്. സമൂഹം സ്വമേധയാ ചലനാത്മകമാവുന്നതോടെ ഭരണകൂടം അലിഞ്ഞില്ലാതാവുമെന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്തു. തീര്‍ച്ചയായും ദീര്‍ഘമായ ഒരു കാലയളവ് വേണ്ടുന്ന പ്രവര്‍ത്തിയായാണ് അവരതിനെ കണ്ടത്. മാത്രമല്ല അതിനു പ്രാപ്തമാകുംവിധം ഉല്പാദനത്തിന്റെയും വിതരണത്തിന്റേയും എല്ലാം സാങ്കേതികഅടിത്തറ പ്രാപ്തമാകുകയും വേണം എന്നുകൂടി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമൂഹ്യമേല്‍നോട്ടം പൂര്‍ണ്ണമാകുക ഏറ്റവും സാധാരണക്കാരിയായ കുശിനിക്കാരിക്കുപോലും ഭരണചക്രം തിരിക്കാന്‍ പറ്റുമ്പോഴാണ് എന്നതു വ്യക്തമാണ്. ഇതുവരെ അത് നടന്നിട്ടില്ല എന്നതു സത്യം തന്നെ. പക്ഷേ ഒരിക്കലും അത് നടക്കില്ലെന്ന മുതലാളിത്ത പക്ഷപാതികളുടെ വാദത്തെ മുതലാളിത്ത വ്യവസ്ഥിതിയുടെ വളര്‍ച്ചതന്നെ പൊളിച്ചുകഴിഞ്ഞിരിക്കുന്നു. ഉദാഹരണങ്ങള്‍, ഇതാ....

മൊബൈല്‍ ക്യാമറ.

ഇതുവരെ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങള്‍ക്കും കൈക്കൂലിക്കും ഇരയാകുന്ന സാധാരണജനങ്ങള്‍ പരാതിപരിഹാരത്തിനായി അതേ ഉദ്യോഗസ്ഥസംവിധാനത്തെ തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു. ഉദ്യോഗസ്ഥപീഢനത്തിനെതിരായി അതേ ഉദ്യോഗസ്ഥസംവിധാനത്തെക്കൊണ്ടുതന്നെ നടപടി എടുപ്പിക്കല്‍, ബലാത്സംഗത്തിന് പുരുഷന്മാരായ നാല് ദൃൿസാക്ഷികളെ കണ്ടെത്തുന്നതുപോലെ തന്നെ ബുദ്ധിമുട്ടുള്ളതായിരുന്നു. തീര്‍ച്ചയായും ജനാധിപത്യവും എം.എല്‍.എ.യും കൌണ്‍സിലറും പാര്‍ട്ടിയും ബഹുജനസംഘടനകളും എല്ലാം കാര്യങ്ങള്‍ പഴയരാജഭരണകാലത്തേതിലും മെച്ചമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ അടവും അറിയാവുന്ന, ഫയലുകളെ വേണമെങ്കില്‍ മുക്കാന്‍ തന്നെ കഴിവുള്ള ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കി നടപടി എടുപ്പിക്കുക എളുപ്പമല്ല.

പക്ഷേ പൊടുന്നനെ മൊബൈല്‍ ഫോണിന്റെ വ്യാപനം കാര്യങ്ങളെ അപ്പാടെ മാറ്റിയിരിക്കുന്നു. റോഡിലും ഓഫീസിലും ലോറിയുടെ മറവിലും എല്ലാംനിന്ന് പരമരഹസ്യമായി കൈക്കൂലി കൈപ്പറ്റുന്നവരും ഏജന്റുവഴി കൈപ്പറ്റുന്നവരും എല്ലാം ഇനി മൊബൈല്‍ ഫോണ്‍ ക്യാമറയെ സൂക്ഷിക്കണം എന്നായിരിക്കുന്നു. ഇതുവരെ ജനക്ഷേമതല്പരരായ ഭരണാധികാരികള്‍ ഒന്നൊഴിയാതെ തലപുകച്ചിട്ടും നടക്കാത്ത കാര്യം നിസ്സാരമായ മൊബൈല്‍ ക്യാമറ പരിഹരിച്ചിരിക്കുന്നു.

മൊബൈല്‍ ക്യാമറയെ നിസ്സാരമായി കാണുന്നവര്‍ ഓര്‍ക്കുക. ശ്രീനാരായണ ഗുരുദേവന്‍ അരുവിക്കരയിലെ ആറ്റില്‍ മുങ്ങിത്തപ്പി ഒരു കല്ലുമായി പൊങ്ങി വന്നു അതിനെ ഈഴവശ്ശിവനായി പ്രതിഷ്ഠിച്ചപ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയവര്‍ അപൂര്‍വ്വമായിരുന്നു. തീണ്ടലും തൊടീലും ചേര്‍ന്ന് ഭ്രാന്താലയമാക്കി മാറ്റിയിരുന്ന കേരളത്തെ പാടെ മാറ്റിത്തീര്‍ത്തതിൽ വലിയൊരുപങ്ക് നിസ്സാരമായ ആ കല്ലിനായിരുന്നു എന്ന് ഇന്ന് ചരിത്രം അംഗീകരിക്കുന്നു. തീര്‍ച്ചയായും ഒരു കല്ലല്ല, ആ കല്ല് ഉയര്‍ത്തിവിട്ട ആശയവും ആ ആശയത്തെ നെഞ്ചേറ്റിയ ലക്ഷകണക്കിന് മനുഷ്യരുമടങ്ങുന്ന സാമൂഹ്യശക്തിയാണ് ഈ മാറ്റമുണ്ടാക്കിയത്.

അതുപോലെ സാമൂഹ്യമേല്‍നോട്ടത്തെ ശക്തിപ്പെടുത്താന്‍ പോകുന്നത് വെറും ഒരു മൊബൈല്‍ ക്യാമറയല്ല (അത് നോക്കിയയോ, സാംസംഗോ, ചൈനയോ ആയിക്കൊള്ളട്ടെ) മറിച്ച് മൊബൈല്‍ ക്യാമറയുടെ സാധ്യത തിരിച്ചറിഞ്ഞ് ആ ആശയത്തെ നെഞ്ചേറ്റാന്‍ തുടങ്ങിയിട്ടുള്ള കോടിക്കണക്കിന് മനുഷ്യരടങ്ങിയ സാമൂഹ്യശക്തിയാണ്. വരാന്‍ പോകുന്ന മാന്ദ്യകാലം ഈ സാമൂഹ്യശക്തിക്ക് കൂടുതല്‍ കരുത്തേകാനാണ് പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാന്ദ്യം മൊബൈല്‍ ഫോണ്‍ വില്പനയെ തെല്ലും ബാധിച്ചിട്ടില്ല എന്നാണ്. മാന്ദ്യം വഴി തല്‍ക്കാലമെങ്കിലും തൊഴിലില്ലാതാകാന്‍ പോകുന്ന ദശകോടികളില്‍ ഒരു പത്ത് ശതമാനമെങ്കിലും ഈ സാമൂഹ്യശക്തിയെ പരിപോഷിപ്പിക്കാനായി തങ്ങളുടെ ക്രിയാശേഷി ഉപയോഗപ്പെടുത്തി തുടങ്ങുമ്പോള്‍ വമ്പിച്ച മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

തീര്‍ച്ചയായും മൊബൈല്‍ ക്യാമറ മാത്രമല്ല പുതിയ സാധ്യതകള്‍ ഉളവാക്കുന്നത്.

ഇ-ഭരണം.
ഇന്നു് ഇ-ഭരണമെന്നാല്‍ കുറെ വിവരങ്ങള്‍ നെറ്റിലൂടെ ജനങ്ങള്‍ക്കു് കാണാറാക്കുക എന്നതാണെന്ന നിലയില്‍ ചില ചെപ്പടി വിദ്യകളാണു് യഥാര്‍ത്ഥ ഇ-ഭരണത്തെ ഭയക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതു് ഇ-ഭരണത്തിന്റെ ചെറിയൊരു സാധ്യത മാത്രമാണു്. അതു് പോലും ഫലപ്രദമാകണമെങ്കില്‍ മുഴുവന്‍ വിവരങ്ങളും (സ്ഥലം, കെട്ടിടം, റോഡു്, തുടങ്ങിയ മനുഷ്യ നിര്‍മ്മിത ആസ്തികള്‍, പുഴ, കുളങ്ങള്‍ തുടങ്ങിയ പ്രകൃതി ദത്ത ആസ്തികള്‍, ജനങ്ങള്‍, അവരുടെ വാഹനം തുടങ്ങിയ ജംഗമ ആസ്തികള്‍ തുടങ്ങിയവ) സമാഹരിച്ചുകൊണ്ടു് ഭരണം മുഴുവന്‍ ഓണ്‍ ലൈനായി നടക്കണം. അപ്പോള്‍ ഇന്നു് ചെയ്യുന്ന പല പണികളും അപ്രസക്തവും അനാവശ്യവുമാകും. ഇത്രയേറെ സര്‍ക്കാര്‍ വകുപ്പുകള്‍ വെള്ളം കടക്കാത്ത അറകളായി നിലനിര്‍ത്തേണ്ട ആവശ്യമില്ലാതാകും. ആവശ്യമായ വകുപ്പുകള്‍ക്കു തന്നെ, പ്രാഥമിക വിവരങ്ങള്‍ ഒരിടത്തു് നിന്നു് എടുത്തു് ഉപയോഗിക്കാന്‍ കഴിയും. അനുബന്ധ വിവരങ്ങളോ ക്രോഡികരണങ്ങളോ മാത്രം അതാതു് വകുപ്പുകള്‍ സൂക്ഷിച്ചാല്‍ മതിയാകും. ഇത്ര വലിയ സെക്രട്ടറിയേറ്റും കളക്ട്രേറ്റുകളും താലൂക്കാഫീസുകളും ആവശ്യമില്ലാതാകും. ഭരണം കാര്യക്ഷമമാകും. വിവരങ്ങള്‍ അതതു് നിമിഷം എവിടെയും ലഭ്യമാകും. ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും. അനാവശ്യമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ല. കാരണം മുഴുവന്‍ വിവരങ്ങളും എല്ലാ വകുപ്പുകള്‍ക്കും എപ്പോഴും ലഭ്യമായിരിക്കും. ജനങ്ങള്‍ക്കു് ഭരണസംവിധാനവുമായി താഴെത്തട്ടില്‍ തന്നെ നേരിട്ടു് ഇടപെടാം. ഭരണം ജനങ്ങള്‍ക്കടുത്താകും. ഭരണക്കാരെ അന്വേഷിച്ചു് ആരും ഭരണ തലസ്ഥാനങ്ങളിലേയ്ക്കു് യാത്ര ചെയ്യേണ്ട ആവശ്യമുണ്ടാവില്ല. നിലവിലുള്ള സംവിധാനങ്ങളില്‍ നിന്നു് അധികപ്പറ്റാകുന്ന ജീവനക്കാരെ ജനങ്ങള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ എത്തിച്ചു് കൊടുക്കുന്നതിനായി, ജനങ്ങളെ ഭരണത്തിലിടപെടുന്നതിനു് സഹായിക്കുന്നതിനായി, അവരുടെ ജനാധിപത്യാധികാരാവകാശങ്ങള്‍ ഉപയോഗിക്കുന്നതില്‍ സഹായികളായി, പ്രാദേശികാസൂത്രണം വിപുലീകരിക്കുന്നതിനായി, ഉല്പാദന മേഖല ശക്തിപ്പെടുത്തുന്നതിനായി താഴെത്തട്ടില്‍ ഉപയോഗിക്കാം. അഴിമതിയില്ലാതാക്കാം. ഭരണം കാര്യക്ഷമമാക്കാം. അനാവശ്യമായ വിഭവ വിനിയോഗം ഒഴിവാക്കാം.

കറന്‍സിരഹിത പണക്കൈമാറ്റം

ബാങ്കുകളിലെ കമ്പ്യൂട്ടല്‍വല്‍ക്കരണത്തെ ഏറ്റവും കൂടുതല്‍ ജനപ്രിയമാക്കിയത് എടിഎമ്മുകളാണ്. കണ്ണടച്ചു തുറക്കും മുമ്പേയാണ് എടിഎമ്മുകള്‍ പ്രചാരത്തിലായത്. അതോടെ എടിഎമ്മും കമ്പ്യൂട്ടര്‍വല്‍ക്കരണവും ഇല്ലാതെ ബാങ്കുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്ന സ്ഥിതിയായി. അത് കറന്‍സി രഹിത പണക്കൈമാറ്റമെന്ന അടുത്തഘട്ടത്തിലേക്ക് അതിവേഗം കടക്കുകയാണ്. ദൂരയാത്രക്കും മറ്റും പണമായി കൊണ്ടുപോകേണ്ട എടിഎം കാര്‍ഡ് മതി എന്ന സ്ഥിതി ഇന്ത്യയില്‍തന്നെ വ്യാപകമായി കഴിഞ്ഞു. അതോടൊപ്പം നോട്ടുകെട്ടുകള്‍ കൈമാറുന്നതിനുള്ള അസൌകര്യവും വ്യാജകറന്‍സിയെക്കുറിച്ചുള്ള പേടിയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം കറന്‍സിയെക്കാളും സ്വീകാര്യം ക്രെഡിറ്റ് കാര്‍ഡാണെന്നതുള്ളതും വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ കറന്‍സിനോട്ടിന്റെ ഉപയോഗം കുറച്ചുകഴിഞ്ഞിരിക്കുന്നു. സാര്‍സ് മുതലായ രോഗങ്ങള്‍ കറന്‍സി വഴി അതിവേഗം പകരാം എന്നതും കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ വ്യാപനത്തിന് അനുകൂലഘടകമാണ്.

അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും മേല്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താനായി കറന്‍സിയുടെ ഉപയോഗം വലിയതോതില്‍ കുറയ്ക്കാന്‍ ഭാവിയിലെ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് കറന്‍സിരഹിത പണക്കൈമാറ്റത്തിന്റെ ഈ വ്യാപനം എന്നത് വ്യക്തമാണ്.ജനങ്ങളുടെ വ്യാപകമായ പിന്തുണ പിന്‍പറ്റിക്കൊണ്ട് ഭാവിയില്‍ ഈ ആവശ്യം ഒരു സാമൂഹ്യശക്തിയായി മാറും എന്നതും ഉറപ്പാണ്.

ഇന്റര്‍നെറ്റ്

അതിരുകളില്ലാത്ത ഇന്റര്‍നെറ്റിന്റെ വ്യാപനം ഇപ്പോള്‍തന്നെ പലതരം സാമൂഹ്യശക്തികളെ രംഗത്തെത്തിച്ചിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ആദ്യം ഡെമോക്രാറ്റിക് പ്രൈമറിയിലും, പിന്നീട് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബരാക് ഒബാമയെ മുന്നിലെത്തിച്ചത് ഇത്തരമൊരു സാമൂഹ്യശക്തിയാണല്ലോ. അടുത്തകാലത്തായി കള്ളപ്പണക്കാരുടെയും അവര്‍ പണം നിക്ഷേപിക്കുന്ന സ്വിസ് ബാങ്കുകളുടെയും ഉറക്കം കെടുത്തിത്തുടങ്ങിയിട്ടുള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് സൂചിപ്പിക്കാം. ഇത്തരം ബാങ്കുകളിലൊന്നിലെ ഒരു ജോലിക്കാരനില്‍ നിന്ന് കള്ളപ്പണക്കാരുടെ ലിസ്‌റ്റ് പണം കൊടുത്ത് വാങ്ങി ഒരു കൂട്ടര്‍ ഇന്റര്‍നെറ്റില്‍ വിക്കിലീക്ക്സ് എന്ന വെബ്‌സൈറ്റിലിട്ടു. ഇതറിഞ്ഞ ഉടന്‍തന്നെ ഇതിനെതിരെ ബാങ്ക് നിയമനടപടി എടുത്തുവെങ്കിലും അത് നടപ്പാക്കല്‍ അപ്രായോഗികവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധവും ആയതുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു. മാന്ദ്യം വ്യാപകമായതോടെ ഇത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നുള്ള ആവശ്യം എല്ലാ രാജ്യങ്ങളിലും ശക്തമായി വരികയാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സ്വിസ് ബാങ്കുകളും സുതാര്യമാവണം എന്ന ആവശ്യം ജനങ്ങളില്‍ നിന്നുയര്‍ന്നാല്‍, അത് ഒരു സാമൂഹ്യശക്തിയായാല്‍ ആര്‍ക്കാണ് അത് പ്രതിരോധിക്കാനാവുക.

സാങ്കേതിക വിദ്യാരംഗത്തുണ്ടാകുന്ന വളര്‍ച്ച ഉയര്‍ത്തിവിടുന്ന സാമൂഹ്യശക്തികളുടെ പ്രവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളുടെ വളരെ ചെറിയ ഒരു പരിഛേദം മാത്രമാണ് ഇവിടെ വിവരിച്ചത്. വന്നതു തന്നെ ഗംഭീരം. വരാന്‍ പോകുന്നത് ഇതിലും എത്രയോ ഗംഭീരമായിരിക്കും. സമൂഹത്തിന്റെ സാമ്പത്തികമായ അടിത്തറ അതിവേഗം സോഷ്യലിസത്തിന് അനുയോജ്യമായിക്കൊണ്ടിരിക്കുകയാണ്; മേല്‍പ്പുരയും വൈകാതെ തന്നെ മാറും

മാര്‍ക്സിസത്തിന്റെ ഏറ്റവും പ്രധാന നിഗമനമാണ് മുതലാളിത്തം ചരിത്രത്തിന്റെ ആദ്യവും, അന്ത്യവുമല്ല എന്നത്. സമത്വസുന്ദരമായിരുന്ന, എന്നാല്‍ തികച്ചും പ്രാകൃതാവസ്ഥയിലായിരുന്ന പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് ഉല്പാദനശക്തികളുടെയും, സാങ്കേതികവിദ്യയുടെയും വളര്‍ച്ചവഴി വര്‍ഗ്ഗസമുദായം ഉത്ഭവിച്ചുവെന്നും ആ വര്‍ഗ്ഗസമുദായം സാങ്കേതികവിദ്യയുടെ വികാസനത്തിനനുസൃതമായി അടിമയുടമസമുദായവും, ഫ്യൂഡല്‍ സമുദായവും മുതലാളിത്തവുമായി കാലക്രമേണ പുരോഗമിച്ചുവെന്നും, മുതലാളിത്ത സമുദായം തന്നെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെയും, ഉല്പാദനശക്തികളുടെയും വളര്‍ച്ചയുടെ ഫലമായി വീണ്ടും പല ഘട്ടങ്ങള്‍ കടന്ന് വര്‍ഗ്ഗരഹിതസമുദായത്തിലേക്ക് പുരോഗമിക്കുമെന്നും ആണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ഭൌതികവാദം സിദ്ധാന്തിക്കുന്നത്.
സമൂഹത്തിന്റെ പുരോഗതിയില്‍ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെയും അതുപോലെ വലിയൊരു വിഭാഗം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതുകൊണ്ട് സാങ്കേതികവിദ്യക്കെതിരെ തൊഴിലാളികളില്‍ ഉണ്ടാകുന്ന ദ്വേഷത്തിനേയും വൈരുധ്യാത്മകമായികണ്ട അവര്‍ - സാങ്കേതികവിദ്യക്കും യന്ത്രങ്ങള്‍ക്കും എതിരെ പോരാടിയ ലുഡ്ഡൈറ്റ് തൊഴിലാളികളോട് വിയോജിച്ചു. വ്യവസ്ഥയെ മാറ്റാന്‍ പരിശ്രമിക്കാതെ, യന്ത്രങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന ലുഡൈറ്റുകള്‍ (Luddites-http://en.wikipedia.org/wiki/Luddite)ചരിത്രത്തെ പുറകോട്ടുതിരിക്കാനുള്ള വിഫലശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. മുതലാളിത്ത സമുദായം അതിന്റെ ചരിത്രപരമായ സാധ്യതകള്‍ അവസാനിക്കുംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്നും അതുവരെ വര്‍ഗ്ഗസമരം ഒളിഞ്ഞും തെളിഞ്ഞും നടക്കുമെന്നും അവര്‍ പറഞ്ഞു. ഇടക്കാലത്ത് തണുത്തുപോയി എന്ന് കരുതപ്പെട്ട വര്‍ഗ്ഗസമരം മാന്ദ്യം മൂര്‍ഛിച്ചതോടെ വീണ്ടുംപൂര്‍വ്വാധികം ശക്തിയോടെ ആളിക്കത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനുമുമ്പ് വിശദീകരിച്ചതുപോലെ മുതലാളിത്ത മേല്‍പ്പുര മാറാതെ വയ്യെന്ന സാഹചര്യമൊരുക്കിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ...

ഇന്ന് സോഷ്യലിസത്തിനുള്ള അടിത്തറ, ഭൌതികമായ സാഹചര്യം പാകമായിക്കൊണ്ടിരിക്കുമ്പോഴും, മാറ്റങ്ങള്‍ സംഭവിക്കാത്തതിനു പ്രധാനകാരണം ഒരുപരിധി വരെ ആശയപരമാണെന്നു തോന്നുന്നു. ഭൌതിക ഘടകങ്ങള്‍ പരിപക്വമായിട്ടുണ്ടു്. ആത്മനിഷ്ഠ ഘടകങ്ങള്‍ പാകമായിട്ടില്ല. എന്നു് പറഞ്ഞാവിപ്ളവ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. പക്ഷെ, വിപ്ളവം നടത്തേണ്ട ജനങ്ങള്‍ അതിനു് തയ്യാറായിട്ടില്ല. തയ്യാറാക്കേണ്ടവരും - തൊഴിലാളി വര്‍ഗ പാര്‍ടി - തയ്യാറായിട്ടില്ല. ആ തയ്യാറെടുപ്പിനും ഈ പുതിയ സാങ്കേതിക വിദ്യ സഹായിക്കും. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ. പ്രൊഫസര്‍ സമീര്‍ അമീനെപോലുള്ള മാർ‌ൿസിസ്‌റ്റു ചിന്തകര്‍ ചൂണ്ടിക്കാണിക്കുംപോലെ ലിബറലിസ്‌റ്റ് മുന്‍വിധികള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച സൃഷ്‌ടിക്കുവാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചുള്ള ഭയാശങ്കകള്‍ എല്ലാം സമകാലിക മാര്‍ക്സിയന്‍ ചിന്തകളെ വികലമാക്കിയിരിക്കുന്നു എന്നു പറയാമെന്നു തോന്നുന്നു. ആശയവാദാധിഷ്‌ഠിതമായ ഈ ലിബറലിസ്‌റ്റ് മുന്‍വിധികളെ തോല്പിച്ച വൈരുധ്യാത്മകഭൌതികചരിത്രവാദാധിഷ്‌ഠിതമായ പാത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ താല്‍ക്കാലികമായ ഇന്നത്തെ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതിലേക്കുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ വിശകലനം.

Thursday, December 4, 2008

An Overview of the National Conference On Free Software, 2008.

National Conference on Free Software, 2008 was the second one of its series. The first was held in Hyderabad on 3rd and 4th March, 2007. The same was organised by Department of History, University of Hyderabad and Swecha, an organisation working for Telugu localisation of Free Software. About 850 delegates from 9 states spread over the country have participated in that conference. Holding of the next conference in Kerala was announced in the concluding session of the Hyderabad conference in consultation with the delegates from Kerala.

The 2nd conference held in Cochin University of Science And Technology (CUSAT) was organised by CUSAT along with three others. IT@School, a project of Govt of Kerala for IT education in High Schools of Kerala which happens to be the most visible and widespread use of free software in any one education project was one among them. 3rd of the organising partner was Open Software Solutions Industrial Co-operative Society Ltd No S.Ind E-245, Kochi which was the first business organisation in Kerala, mandated by its bye law to provide services in Free Software Platforms and registered under the Co-operative Act 1969 with District Industries Centre, Ernakulam under the Department of Industries and Commerce Govt of Kerala, in the year 2000. The founding members of the society were software professionals organised themselves as part of a support team for Free Software Platform based IT projects of various Panchayaths in Ernakulam District. The 4th organisation, Appropriate Technology Promotion Society (ATPS) was a Society registered in 2001 under Travancore-Kochi Literary, Scientific and Charitable Societies Registration Act 1965 (Act XII of 1965). This society was formed by the voluntary resource persons of Peoples Plan Campaign of the 1996-2000 who were the formulators of the Electronics Industrial Infrastructure Development (EIID) Project as part of which the free software team was formed. ATPS has been providing necessary venture fund and technological support for OSS ICS LTD, when it lost the support from the District Panchayath on change of LDF team with UDF.

The organising committee was lead by Justice V R Krishnaiyer, Former Judge of Supreme Court as Chief Patron and Dr. Gangan Prathap, Vice-Chancellor of CUSAT, Sri. K Chandran Pillai, MP Rajya Sabha, Dr. Sebastian Paul, MP Lok Sabha, Prof. Mercy Williams, Mayor of Kochi, Sri. K V Thomas, Former Minister and MLA and Sri. A M Yusuf MLA as patrons. Sri. C M Dinesh Mani MLA and member syndicate CUSAT was the chairman of the organising committee. Sri. Chandramohanakumar, Registrar CUSAT, Smt. Arifa Teacher, Chairperson Kalamassery Municipality, Sri. Manisankar, Deputy Mayor Kochi were the Vice-chairpersons. Sri. Ignation Kunjumon, Director CIRM CUSAT and a free software activist and who was instrumental in introducing free software curriculum in Kannur university and many colleges in Kerala was the working chairman. Sri Joy Job Kulaveli, former general Secretary of All Kerala Private College Teachers Association and currently member syndicate of CUSAT was the General Convenor. Convenor was Sri. Joseph Thomas of ATPS. Joint Convenors were Sri. Jai Jacob of ILUG, Kochi and Sri. B Pradeep, General Secretary of KSEB Officers Association. Smt. Aysha Soman Secretary of OSS ICS LTD was the treasurer.

Initially, the organising committee was formed with the representatives from various organisations in the City of Kochi, the Organisations of workers of Central and State Govt employees, Education, Bank, Insurance, Telecom, Postal and other PSUs etc, CUSAT being one among them. But in the executive committee meeting immediately followed after the organisating committee formation, CUSAT team suggested the holding of the conference in the CUSAT campus. The Vice Chancellor, the Syndicate and the Registrar and various organisations inside CUSAT took the conference very seriously and mobilised the Faculty, Non-teaching staff, Research Scholars and the students as volunteers to work for the conduct of the conference. In the discussions that took place during the period, a project idea was mooted and got approved for conversion of the existing Centre for Information Resource Management of CUSAT into a FOSS based Knowledge Hub networking the free software professionals and the educational institutions in the region. This further enthused the organisers. With the declaration of this decision of the University, the conference has attracted the attention of wide spectrum of the people.

Hon. Minister for Education, Kerala Sri. M A Baby Inaugurated the Conference at 10 AM on 15th November, 2008 by lighting the ceremonial lamp. Chief Patron of the organising committee Sri. V R Krishnaiyer blessed the conference with his message throug Video Conferencing from his house, arranged by BSNL. It was his 94th birth day and was busy with visitors coming for wishing him. In his inaugural address, Hon. Minister pointed out the philosophy behind the software freedom concept and how it becomes relevant to other areas of knowledge as well. He described the free software movement as part of the general movement for the democratisation of the society as whole and socialisation of all means of production. Hon. Minister for Finance, Kerala Sri. T M Thomas Issac delivered the key note address in which he pointed out the relevance of free software and the conference aimed at reaching the benefits of the information technology to the common man. He stressed the need for democratisation of science and technology which is part of class struggle. The inaugural session chaired by Vice Chancellor Sri. Gangan Prathap was addressed by Hon. Minister for IT West Bengal and Sri. G Nagarjuna, Chairman of Free Software Foundation of India among others who dealth with various aspects of free software.

The plenary session held at 5 PM on 15-11-2008, chaired by Hon. Member of Rajya Sabha Sri. K Chandran Pillai was addressed by Hon. Member of Rajyasabha & Member Polit Bureau of CPI(M) Sri. Sitaram Yechury. Sri. Yechury in his keynote address dealt elaborately with the underlying causes of the on going global financial sector crisis. He explained that the crisis was part of the very capitalist system which creates artificial boom for over coming the crisis that follows one after the other and to ensure its survival. Each crisis is followed by an ever bigger boom and every crisis that follows the boom is more severe than the earlier one. Such dynamism is the very means of existance of capitalism. He referred to the industrial boom, the service sector boom, the IT boom and now the boom created through the repeated sale of same financial instruments called derivatives, which happened to be the epicentre of this present crisis. The crisis could erupt any where in the system. He attributed the root cause of the capitalist crisis to its exploitative character. Capital is accummulated by exploitation of labour. Balance of what is so accummulated alone is distributed among the people who are the consumers of what is produced. A portion of what is produced remains unsold. Such a situation of over production caused by the imbalance in growth of productive forces compared to the purchasing power of the people is arising out of exploitation of labour. Every period of crisis marks the destruction of a sizable portion of the productive foces, including retrenchment causing unemployment and war resulting in overall sufferings. The burden of crisis is transferred on to the shoulders of the working class by the capitalists, on to the under developed and developing world by the imperialism and so on. It is upto those who suffer at the hands of capitalist system, its boom as well as its crisis, to throw away the system and establish a new system based on equittable distribution saving the system from such repeated cycle of crisis. He also pointed out that the apitalism will move over to another period of boom, after destruction of the productive forces and then creating artificial boom somewhere, unless it is replaced by a better system of economic governance.

The 5 seminar sessions at 1 PM and 3 PM on 15th and at 9 AM, 1PM and 3 PM on 16th held in 6 parallel venues titled social, knowledge, technology, institutional, entrepreneur and software streams, 30 subjects were taken up for discussion. On an average chairman and 2 speakers initiated the discussions followed by interaction among the audience in all the 30 sessions. On an average 60 delegates took part in each session. Some of the sessions like the one on unicode font etc couldnot be discussed in full or conclusion arrived at and requires to be discussed further.

Parallel to the seminar sessions listed above, there were 17 workshops held in 3 venues on various subjects including certain commonly used free software platforms, packages and tools. On average 50 delegates participated in every such workshop.

18 open fora were also conducted in parallel to the above sessions held in 5 venues parallel. They were organised by 18 different participating organisations and there were on an average one two speakers and 45 participants.

In three sessions titled meet the personalities, Sri. Ananda Parthasarathy, well known IT journalist of Front line, Sri. Anjan Banerjee, Advisor to Govt of West Bengal and Sri. Naresh Seghal of Intel Bangalore

Poster exhibition on the theme of devastation of war, demystification of IT etc were also organised. Films on free software were exhibited. An educative exhibition was also organised from 12th to 16th of November in which more than 50 organisations including 9 public sector organisations exhibited their strengths. Some of the exhibits such as that of PSUs were on their services. Few others were on various aspects of demystification of IT among which some from higher education sector, where the use of free software is still limited, used proprietary platforms. 6 stalls of IT@School students who learn free software in their schools were attraction of every body very effective in furtherance of free software application. This disparity among the school and higher education sector underlined the need for further intervention in a massive way for the curriculum change in that sector. The display of logo on the backdrop of the main venue and an exhibition stall of NOVELL, a corporate organisation catering IT service both on free software as well as proprietary software platforms invited the protests of few free software fundamentalists alleging NOVELL collaborating with Micro-soft aginst the spirit of software freedom.

889 registered delegates participated in the two day conference. 120 invited speakers addressed various sessions. 66 faculty members of CUSAT took part in the conduct of various sessions, chairing, presenting papers, offering welcome, vote of thanks etc. 139 from organising institutions of CUSAT, IT@School, OSS ICS LTD and ATPS were engaged in the organising the conference. 300 Students including Research Scholars worked as volunteers for the smooth conduct of the conference. In all 1514 people were part of the conference. This massive participation made the conference the biggest ever mega event in the history of free software events reported hitherto.

The concluding session was addressed by the Hon. Chief Minister of Kerala Sri. V S Achuthanandan, the strongest supporter of free software movement in any Govt ever heard of. He stressed the anti-imperialist content of free software movement and requested every body to work for its wider use and application. This session was chaired by the Hon. Vice Chancellor of CUSAT Sri. Gangan Prathap. Hon. Minister for Industries Sri. Elamaram Kareem explained the relevance of free software in empowering and sustaining the PSUs and SMEs that are facing cut throat competition from MNCs and their new generation outfits. He pointed out that since Software and Information Technology acts as a tool of convergence that integrates various processes, services and even other technologies and utilities, has a wider application in providing cheap technology for Indian industries. Hon Minister for IT West Bengal Sri. Debesh Das declared the IT initiatives of the Govt of West Bengal. Sri. P Rajeev, resident editor Deshabhimani reminded the participants of the need for ensuring freedom of software in particular and knowledge in general.

This concluding session was marked with declarations of concrete programs of action that was discussed and formulated during the conference. The Hon. Vice Chancellor on behalf of the CUSAT declared the conversion of CUSAT Centre for Information Resource Management into a free software hub that will be networking the free software professionals to the local community through the educational institutions in the region. He on behalf of the vice-chancellors of participating universities of Kerala, Andhra Pradesh and West Bengal declared the setting up of a collaborative movement in furtherance of free software in the respective universities. Sri .. . . . . . declared the setting up a forum of university faculty for expanding the use of free software in the respective colleges on behalf of Professors from institution in the states of Kerala, Tamilnadu, Karnataka, Andhra Pradesh and West Bengal. Sri. Easwar K, the Manager of Prajasakthi, the Telegu daily declared the resolve of his organisation to set up a free software service unit in Andhra Pradesh in collaboration with the OSS ICS LTD, one of the organisers of the conference. Sri. Anvar Sadath, Executive Director of IT@School project of Govt of Kerala declared its intent for implementing Vidyamithra, the online management system for Educational Institutions being declared a collaborative project of OSS ICS LTD and IT@School in all the schools from the next academic year onwards. Sri. Prasantha S, advocate from Kochi declared the formation of a legal experts forum to organise and support the nation wide efforts for preventing software being patented, efforts for which is on at the instance of corporate houses through the recent draft on patent law released by the Central govt. Finally, a general declaration of the conference, calling upon the Govts concerned to support the free software and the people to start using free software in preference to proprietary ones was presented by the Convenor of the Organising committee of the First conference held in Hyderabad and a Member of FSFI ever since that conference.

On account of such declarations of 6 concrete programs of action, also, this conference stood unique in the history of free software conferences. Invitation from 4 delegations of states are received for hosting the next conference. A further meeting of the representatives of the concerned states will decide upon the venue for the next conference.


Joseph Thomas.
thomasatps@gmail.com
9447738369.

Sunday, October 19, 2008

സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം.

സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം 2008 നവമ്പര്‍ 15,16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവായ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്ചുതാനന്ദന്‍ തന്നെ അത് ഉല്‍ഘാടനം ചെയ്യുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ വകുപ്പുദ്യോഗസ്ഥരും പൊതുമേഖലാ നടത്തിപ്പുകാരും വ്യവസായ പ്രമുഖരും ട്രേഡ് യൂണിയന്‍ നേതാക്കളും ബഹുജന സംഘടനാ പ്രവര്‍ത്തകരും വിദഗ്ദ്ധരും പ്രൊഫഷണലുകളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവരായതിനാല്‍ അവയുടെയൊക്കെ പ്രതിനിധികളെ ഈ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സ്വാഭാവികമായും സോഫ്റ്റ് വേര്‍ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള നിയമ നിര്‍മ്മാതാക്കളും ഭരണ കര്‍ത്താക്കളും ഈ സമ്മേളനത്തില്‍ പങ്കാളികളാകും. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ് വേറിന് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ് വേറിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

പുതുതായി നേടുന്ന ഏത് ശാസ്ത്ര സാങ്കേതിക സിദ്ധികളും അവയുടെ ഗുണഫലങ്ങളും എത്രയും വേഗം സമൂഹത്തിലെത്തിക്കുകയും അതുവഴി സാമ്പത്തിക മേഖലയ്ക്ക് സഹായം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൊച്ചി സര്‍വ്വകലാശാലയാണ് സംഘാടകരില്‍ ഒന്ന്. സമ്മേളനവേദിയും അതാണ്. ഐടി@സ്കൂള്‍ പ്രോജക്ടാണ് സംഘാടനച്ചുമതല പങ്കിടുന്ന മറ്റൊരു സ്ഥാപനം. അദ്ധ്യാപകരുടെ സംഘടിത ശേഷിയുടെ ഇടപെടലിലൂടെ സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയതു മൂലം ലോകം അത്ഭുതാദരങ്ങളോടെ നോക്കി കാണുന്ന ഒന്നാണത്. ബൈലോ പ്രകാരം തന്നെ സ്വതന്ത്ര സോഫ്റ്റ് വേറില്‍ മാത്രം സോഫ്റ്റ് വേര്‍ നിര്‍മ്മാണം നടത്തുകയും സേവനം നല്‍കുകയും ചെയ്യുന്നതിനായി 2000 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമായ ഓപ്പണ്‍ സോഫ്റ്റ് വേര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘവും സംഘാടകരില്‍ ഒന്നാണ്. 1998 മുതല്‍ വിവര സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകള്‍ പഠിക്കുന്നതിനായി ജനകീയ ഐടി പഠനം സംഘടിപ്പിച്ച് ഈ രംഗത്തേയ്ക്ക് വന്നവരും എറണാകുളം ജില്ലാ പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപയോഗിക്കുന്നതിന് കാരണക്കാരായവരും ഓപ്പണ്‍ സോഫ്റ്റ് വേര്‍ സൊല്യൂഷന്‍സ് വ്യവസായ സഹകരണ സംഘം പ്രൊമോട്ടര്‍മാരും ചേര്‍ന്ന് 2001 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന സന്നദ്ധ സംഘടനയും സംഘാടകരിലൊന്നാണ്. അത് ഒഎസ്എസിന്‍റെ സാങ്കേതിക-സാമ്പത്തിക പിന്തുണാ സംവിധാനമായും പ്രവര്‍ത്തിച്ചുവരുന്നു.

ഈ സമ്മേളനത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാല സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസനത്തിലും വ്യാപനത്തിലും മുന്‍കൈയ്യെടുക്കുകയും ആ പ്രസ്ഥാനത്തിന് വലിയൊരു മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. ഇവിടെ നിലവിലുള്ള വിവര വിനിമയ ശൃംഖലാ കേന്ദ്രം ശക്തിപ്പെടുത്തുകയും ആഗോള സ്വതന്ത്ര സോഫ്റ്റ വേര്‍ പ്രവര്‍ത്തകരായ പ്രൊഫഷണലുകളുടെ സമൂഹവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവരുടെ സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും അവരുടെ നേട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ അപ്പപ്പോള്‍ ലഭ്യമാക്കുകയും ചെയ്യും. ഈ നേട്ടങ്ങളുടെ വര്‍ദ്ധനവിനും വ്യാപനത്തിനുമായി മറ്റിതര സര്‍വ്വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും ധനകാര്യ-വ്യാപാര-വ്യവസായ സ്ഥാപനങ്ങളുമായും വിവര വിനിമയ-മാദ്ധ്യമ സ്ഥാപനങ്ങളുമായും ശൃംഖലാ ബന്ധം സ്ഥാപിക്കും. സ്വതന്ത്ര സോഫ്റ്റ് വേര്‍ മേഖലയില്‍ ഇത്തരമൊരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നത് ഈ സമ്മേളനത്തിന്‍റെ സുപ്രധാന ലക്ഷ്യവും നേട്ടവുമായിരിക്കും. ആയതിലേയ്ക്ക് നയ രൂപീകരണവും ഭരണ നിര്‍വ്വഹണവുമടക്കം മേല്‍പ്പറഞ്ഞ മുഴുവല്‍ മേഖലകളുടേയും പ്രതിനിധികളെ ഈ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമം സംഘാടക സമിതി നടത്തുന്നതാണ്.


അറിവ് സമൂഹത്തിന്‍റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും പിടിച്ച് വെച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ് വേര്‍ അത്തരമൊന്നാണ്. 1980 കള്‍ വരെ അതും സാമൂഹ്യ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സോഫ്റ്റ് വേര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. ഇന്ത്യയില്‍ ഇന്നും സോഫ്റ്റ് വേര്‍ പേറ്റന്‍റ് നിയമത്തിന്‍റെ പരിധിയിലല്ല. പരിധിയിലാക്കാനുള്ള ശ്രമം കുത്തകകളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. അതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.

പക്ഷെ, സോഫ്റ്റ് വേര്‍ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ് വേര്‍ സേവനങ്ങള്‍ നല്‍കുന്നത്. സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. അതിലൂടെ മൊത്തം ചെലവിലുണ്ടാകുന്ന കുറവ് ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്.

സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ മികവ് മേല്‍പ്പറഞ്ഞ നേരിട്ടുള്ള സാമ്പത്തിക നേട്ടങ്ങളില്‍ ഒതുങ്ങുന്നില്ല. നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ് വേറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ അതുപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ ഉള്ളറകള്‍ കാണാതെ പുറം മോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് മേഖലകളിലെ കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ് വേറിന്‍റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്ട് വേറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. നമ്മുടെ കുട്ടികള്‍ക്ക് മൂല്യവത്തായ മെച്ചപ്പെട്ട അറിവ് പകര്‍ന്ന് നല്‍കാനും അവരുടെ ഭാവി കൂടുതല്‍ ശോഭനമാക്കാനും ഇതുപകരിക്കും. അവരുടെ തൊഴില്‍ സാധ്യതകളും ഉയര്‍ത്തും.

സ്വതന്ത്ര സോഫ്റ്റ് വേറിന്‍റ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്. കാരണം, സ്വകാര്യ കമ്പനികള്‍ക്കുള്ളിലെ ജയില്‍ സമാനമായ പരിതോവസ്ഥയില്‍ പണിയെടുക്കുന്ന പരിമിതമായ മനുഷ്യ വിഭവത്തിനുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലും സ്വതന്ത്രമായ ചുറ്റുപാടില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് വിനിയോഗിക്കുന്ന എണ്ണമില്ലാത്ത സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്‍മക്ക് പ്രശ്ന പരിഹാരം കാണാനും സോഫ്റ്റ് വേര്‍ വികസിപ്പിക്കാനും കഴിയും. സ്വാതന്ത്ര്യത്തിന്‍റ മേന്മയും അത് നല്‍കുന്ന ഭൌതിക നേട്ടവും വെളിപ്പെടുത്തുന്ന ഒരുദാഹരണം കൂടിയാണിത്.

ശൃംഖലാ സുരക്ഷിതത്വവും വിവര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സ്വതന്ത്ര സോഫ്റ്റ വേറിനുള്ള സാധ്യത പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകള്‍ക്കില്ല. യുണിക്സ് സമാനമായ ലിനക്സിന്‍റെ സ്വതസിദ്ധമായ സുരക്ഷാ മികവുകള്‍ മറ്റേത് പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളേയും വെല്ലുന്നതാണ്. അത് കൂടാതെ സാങ്കേതിക വിദ്യയും മൂല കോഡുകളും (Source Code) പഠനത്തിനും ഉപയോഗത്തിനും ലഭ്യമായതിനാല്‍ അതുപയോഗിക്കുന്നവര്‍ക്ക് പുറത്താര്‍ക്കും അറിയാത്ത സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാം. ഉപയോഗിക്കാം.

പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ സുരക്ഷാസംവിധാനങ്ങള്‍ രഹസ്യമാണ്, സ്ഥിരമാണ്. ഉപയോക്താക്കള്‍ക്കത് പഠിക്കാനാവില്ല. പക്ഷെ, സുരക്ഷാ ഭംഞ്ജകര്‍ക്കത് കഴിയുകയും ചെയ്യും. ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വമടക്കം ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ചെറുകിട സംരംഭകരുടെ സാധ്യതകളും സ്വാതന്ത്ര്യത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും മേന്മകളും ഇത് വെളിവാക്കുന്നു.


ഇക്കാരണങ്ങളാല്‍ സമ്മേളനം എല്ലാ വിഭാഗം ജനങ്ങളുടേയും ശ്രദ്ധ ആവശ്യപ്പെടുന്നു.


ജോസഫ് തോമസ്

കണ്‍വീനര്‍

04-10-2008.

Friday, August 29, 2008

Project Proposal 1 - Field Level Workshops - Crash program for familiarising BSNL services/products among BSNL Officers/workers.

Back ground : Suggestions made in the one day Conference on Public Sector Telecom Services & its future held on 14th at BTH, Ernakulam. Participants were representatives from BSNL management, BSNL Unions and Associations and Unions and Officers Associations of various Public Sector and social organisations. All of them emphasised. the need for strengthening the BSNL. One of the deficiency of the present day organisation noted by many was the lack of marketing drive from BSNL. Though various categories of personnel in BSNL are working in different areas such as installation, maintenance, service delivery, accounts, planning, management etc, the need for every body to be familiar with the BSNL products and services was felt by the participants. By and large, the pro-market forces, the right wing media campaign in favour of private operators and when encountered with specifics, BSNL personnel are unable to clear the doubts raised by the customers. The old Govt Department Official attitude of the BSNL organisation also is attributed to this ignorance of its own services and products. If BSNL personnel are aware of the attributes of BSNL products, then it is very easy to reach the present as well as prospective customers. Unless the BSNL personnel themselves are not familiar with the services, how can the public be expected of it. BSNL personnel, irrespective of the divergent nature of day to day duties, can and are expected to be aware of the basic attributes of the services and to guide and canvas the public they come in contact. This will be the first step of unleashing a powerful marketing and public awareness campaign on BSNL products and services. Hence the suggestion to have a crash program of familiarisation workshops for the entire BSNL personnel.

Previous model :

All the concepts applied in this proposal has already shown results in CTO, Cochin-682016. There, all the personnel were imparted such training at the time of conversion into CSC working between 0800 am to 0800 pm (which, it is reported, is still unique in the whole of BSNL, to have a CSC working and giving all services including cash collection and new mobile connections for such a long time, despite the Corporate Office directive to have such CSCs). Every body, including even, operative staff, technical maintenance staff and support staff who never dared to do work of facing the customers at public counter came forward to meet the public, give them proper guidance, give them the service they need and to attain the best customer satisfaction ever possible.Basic premises adopted and Concepts applied:
BSNL products are of superior quality than that of private operators. The deficiency is in service delivery and after sale support. Therefore, Best available marketing strategy is to improve the service delivery and after sales support, for which maximum BSNL personnel are to be deployed near to the customer, without compromising on the work they do at present. Such an initiative, doing away with the compartmentalisation of departments and sections, will help in meeting the sudden rush at public counters and extending service to the customers without delay and attaining maximum customer satisfaction with the help of staff from other sections or works, their normally assigned works being carried out during the periods when there is no rush at public counter.
The best marketing effort is to create public awareness on the services and products of BSNL.
To open up ones knowledge is the basic instinct of any human being. If every BSNL employee, irrespective of their area and nature of work, is made aware of the attributes and conditions of BSNL products, they will be the best campaigners and marketing personnel for BSNL products. Thus huge BSNL HR can be made a valuable asset than a liability while, at the same time, utilising their services effectively for providing quality service support instead of outsourcing.Outsourcing is not the best business model to be followed. Most of those who outsource their activities do so out of compulsions, to get the work done even when they do not have time to get HR recruited and fine tuned to the work or due to short term nature of the work or on considerations of cost. While doing so, they are fully aware that they are compromising on the quality. Examples are the Telecom Equipment suppliers. They retain inexperienced Indian operators for installation, maintenance etc of their equipments at a risk of even losing further business, as there is no other way out. But why should BSNL having quality manpower, often idling, for which they cannot be blamed, due to conventional services becoming outdated, should outsource their work to inexperienced operators at the risk of customer dissatisfaction and consequently loosing the business.
A little bit of motivation will do wonders with the existing HR. The awareness on the threats faced by BSNL itself shall be a really motivating factor. Lack of initiatives is the only factor that contributes to the existing inertia and lethargy.
Economic gain is not the only motivating factor.
Much, can be accomplished within the limitations and constraints of the available organisational frame work and authority, including building up pressure for bettering the organisational structure.

The program shall be implemented keeping in view the following points :Entire workers are to be covered in workshops conducted at three levels.
All Unions and Associations in BSNL are to be involved.
SSA level Faculty of 32 will include 16 nominated by Unions and Associations and 16 nominated by Management.
Commercial Officers and Accounts Officers of the concerned subject will form the Faculty Team for the SSA level workshops.
They shall sit together in groups and prepare the material with all relevant informations on the respective products and services which shall be supplied to the participants to be used for next level workshops.
SSA Faculties (Participants of the SSA level workshop) will lead the workshops at Area level and Area Faculties (Participants of the Area level workshops) will lead the workshop at Unit Level.
Faculty team at both levels will be the resource persons for the future and will be guiding the people in the field and at customer interface points, in case of any doubt arising for them at any time.
A Unit may be defined as an operative unit/section/subdivision/Division or combination of them according to geographical proximity the staff strength together which shall not be less than 50 and not more than 100.
Four rounds of workshops are required. With the first round 100% participats will become familiar with some of the services and atleast 25% will become familiar with bulk of the services. The faculty members will atleast become thorough with all the services. With subsequent 3 rounds at an intervel of 3 months all the personnel will become familiar with the services and their attributes. Subsequent rounds are beneficial to update the changes occured after the previous workshop.
Subsequent to the first year, the faculty team at each level will be empowered to update their information and convey the changes alone to the next level down below, which means only the unit level need meet whenever there is a change in the procedures or substantial changes in products/services.

Crash training program at a glance.
Discription SSA Level Area Level Unit Level.
Number of days 2 2 1
Choice of days Week days/working day Weekdays/working day Sunday/Holiday.
Number of sessions 4 4 4
Faculty 8 4 4
Participants 32 (SSA Faculty) 2 each from units All of the unit.
Inauguration PGMT GM AM/DE
Introduction GM (D) SSA F/M from Union. Area F/M from Union.
Land Line Service (Faculty) 2 COs and 2 AOs fm Areas SSA F/Member Area F/M
IMPCS Service(Faculty)SDE B/E, F/E, AO(Mob) SSA F/Member Area F/M
VAS & Leased Lines (Faculty)SDE BB, I/N, AO VAS SSA F/Member Area F/M
Business Dev/Marketing DGM (BD) & team SSA F/Member Area F/M
No of workshop days 2 12 50
Participants/workshop 50 70 60

Content for the Workshops.

Inaugural Session : 1 hour. Discussions/presentations on the background and the requirement of this program (Positive and motivating responses).
Head of the Unit. 20 minutes
Leaders of Unions & Associations : 5 to 10 minutes (Proportionate to their membership)
(Each of the following sessions shall have 3 hours divided and handled by Faculty members, each presenting their subject for half the period and answering to the questions for the remaining)
Session I Landline/WLL related products/Services – charges, conditions, qualities, facilities, benefits etc.

Session II Mobile related products/Services – charges, packages,conditions, qualities, facilities, benefits etc.

Session III Value added services (L/L,BB,Webhosting memmory etc ) - charges, conditions, qualities, facilities, benefits etc.

Session IV SSA Organisatin, Marketing, Service delivery,Service support, Customer care, bill
collection.

Concluding Session : 1 Hour for evaluation & Planning for the next level of workshops (Scheduling - Date and Venue - & Faculty Identification)

Calendar for the workshops.
Formation of core group : 1st day of the first week.
Core Group home work : 10 days
SSA Level workshops : : 4th and 5th day of Second week.
Area Level workshops : : 3rd week.
Unit level workshops : 4th, 5th & 6th weeks.

Staggering is suggested to have to one member each of core team in the area level workshops and Core team or SSA level Faculty in Unit level workshops. From the Second round onwards this need not be insisted and hence the entire course can be completed in three weeks by each concerned faculty managing the workshop in respective levels and areas.

Financial Analysis.
Total cost estimated comes to 21.16 lakhs of which only Rs. 4.25 lakh is to be spent in cash or kind for working lunch and refreshments, documents to be supplied and fuel for travel. All the rest is the salary component of core team and faculty members, existing space and infrastructure and good will which is only an effective utilisation and additional benefits accrued out of the existing resources or those available from outside.

Cost Benefit Analysis.
Benefits accrued are :

1.All the BSNL personnel in Ernakulam SSA gets familiarised with all the products and services of BSNL.
2.All of them become aware of the attributes of BSNL products and services so that they are able to guide the existing as well as prospective customers and undertake a purposeful campaign in favour of BSNL products and services.
3.Hence forth BSNL owns campaigners and marketing personnel in number, in capability, and in sincerity unmatched by any of its competitors, among the whole lot of customers themselves.
4.All of them can be made marketing personnel for any newly introduced packages as well, within days, with the additional informations passed on to them through a crash program which can be completed in a week's time or even within a day by resorting to other direct communication means, in emergency, which is possible only because they are tuned to the basic informations through this crash program.
5.They can also be used as service support personnel to reach them near to the customer through appropriate plans or schemes. Such schemes may include New connections of all varieties, cash collection, distribution of forms, passage of information, dues collection etc.6.This will go a long way in arresting the present downward trend in market share and revenue share.
7.The benefit to cost ratio, in terms of revenue, number of connections etc will be unimaginably high.
8.Staff productivity improves.
9.This crash training program with the involvement of all sections and the participatory discussions becomes the best ever staff motivation drive.

Summary of observations & suggestions made in the conference on Public Sector Telecom Services at Ernakulam on 14-08-2008.

Summary of suggestions made by the participants of the PSTS conference on 14-08-2008..
Srl No. Observations. By
1.Flood of partly cooked IT packages, fragmented operation networks & slow and distorted communication channels(ASA)
2.Scattered informations & Fragmented information system and hence partly informed decisions (ASA)
3.SMBs looking for one-stop-shop for cost effective VPN service.(ASA)
4.Outsourced services are not efficiently executed and cost BSNL dearly.(AVK)
5.Outsourcing is done by foreign operators in India out of compulsions at a very dear cost.(AVK)
6.Work Outsourcing is not the best business model.(AVK)
7.Content processing in Communication system is not an optional value addition but a necessary link (Das)
8.Customer domain knowledge is critical to market access.(Das)
9.E-governance will be better suited business area for BSNL in view of identical mindset of the two, the Govt.(Das)
10.ERP for PSUs will be better suited business area for BSNL in view of identical mindset of both, the PSU.(Das)
11.Assimilation of technology is not at all a problem for BSNL.(DGM(A)/Toms Antony)
12.Providing Total Solutions in ICS is the best way to market BSNL infrastructure services.(Joby/Toms Antony)
13.Telecom operators, especially BSNL with its legacy of over a century, are the best to cater to ICS (Joby/Toms Antony/Das)
14.BSNL products and services are better compared to private operators, but their delivery is inefficient.(JT)
15.Conventional Telecom Services such as Telegraph, LL call, STD etc irrelevant today (JT)
16.ICS industry has come up as result of expansion of communication sector.(JT)
17.New products and services arising out of advancement in technology.(JT)
18.BSNL Cash reserve Rs. 50000 Crores.(KCP MP)
19.BSNL fixed assets of land and buildings at prime locations spread over the country. (KCP MP)
20.BSNL investment plan for the immediate future is to the tune of Rs.60000 Cores only.(KCP MP)
21.Mobilisation of capital for investment not at all a problem for BSNL.(KCP MP)
22.Surplus fund of PSUs amounts to about 2 lakh crores.(KCP MP)
23.Telecom Development in India has ever been through internal capital mobilisation (KCP MP)
24.Telecom has never received budgetary support in post independance period.(KCP MP)
25.Collective decisions in meetings and online execution of tasks saving the time for file movement.(KDS SNEA)
26.Encourage to evolve models and roll out (KDS SNEA)
27.Horizontal structure of organisational heirarchy is the best to utilise the initiatives of the officers and workers (KDS SNEA)
28.Online information system instead of file based ones to enable easy retrieval and on the spot use.(KDS SNEA)
29.Optimise resource utilisation through the application ERP (KDS SNEA)
30.Piramidal structure of organisational heirarchy prevents initiative from any of the bottom levels.(KDS SNEA)
31.Reference to CTO Ernakulam as a successful change management model(KDS SNEA)
32.Telecom has ever been technology intensive.(PGM/DGM(A))
33.Telecom in India has adopted latest technology within few years of its introduction anywhere in the world.(PGM/DGM(A))
34.System integrators of clients are getting the work done from BSNL only, without payment for such services. BSNL can give total solution and earn revenue. (Toms Antony)
Srl. Suggestions Activity Levels Activity
1.Tie up with KSEB for right of way upto the customer premises. (ATPS),(Local,SSA)
2.Need for change in customer perception of BSNL services.(AS/Anil) (Local & National,ATPS/SSA/CO)
3.Need for change in staff perception of customer relation,(AS/Anil),(Local & National,PP1/SSA/CO)
4.Summary disconnection without notice over the phone shall be avoided.(AS/Anil),(Local & National,SSA/CO)
5.Warning message over phone/alternate phone for few days before disconnection,(AS/Anil),(Local & National,SSA/CO)
6.Need for better customer relations to avoid disconnection of even heavy users for delay in payment.(AS/Nandakumar),(Local & National,SSA/CO)
7.Automated applications for corporate houses (ASA),(Local & National,PP3/SSA/CO)
8.Explore new Business area in Information Communication Technology (ASA),(Local & National,SSA/CO/ATPS)
9.Increased use of Information Technology.,(ASA),(Local & National,PP3/SSA/CO)
10.Need for corporate culture and professionalism (ASA),(Local & National,SSA/CO/ATPS)
11.Technology innovation, Technology assimilation & timely intervention in market (ASA),(Local & National,PP3/SSA/CO)
12.Avoid outsourcing of critical works such as billing etc which resulted in public ire due to non receipt of bills in time.(AVK),(Local & National,SSA/CO)
13.Extended cash collection time at CSCs,(AVK),(Local & National,PP2/SSA/CO)
14.Extended NPC/service delivery/support time at CSCs (AVK),(Local & National,PP2/SSA/CO)
15.Need to get works executed within BSNL to avoid the risk of compromising efficiency.(AVK),(Local & National,PP1/SSA/CO)
16.Cubical peer groups for each service area integrating the technology, customer interface & customer domain knowledge verticals.(Das),(Local & National,SSA/CO)
17.Peer group dynamics to be time based and need based.(Das),(Local & National,SSA/CO)
18.Need to consider HR as an asset.(Das/AVK),(Local & National,PP1/SSA/CO)
19.Need to do business in every know how owned by BSNL.(Das/Toms Antony),(Local & National,PP3/PP4/SSA/CO)
20.Need for austerity and proper use of resources to the best advantage of BSNL (General),(Local & National,SSA/CO)
21.Need for increased customer awareness on BSNL products/services.(General),(Local & National,PP1/SSA/CO)
22.Need for Staff motivation drive.(General),(Local & National,PP1/SSA/CO)
23.Need to generate business and revenue using the vast assets of BSNL.(General),(Local & National,PP3/PP4/SSA/CO)
24.Proper awareness campaign and discussion conducted before implementing changes (General),(Local & National,SSA/CO)
25.Service near to the customer (General),(Local & National,PP1/PP2/PP3/PP4)26.Single window for all services (General),(Local & National,PP1/PP2/PP3/PP4)
27.Need for better initiatives from the BSNL Management at all levels. (Joby/Das/PLF),(Local & National,SSA/CO)
28.Need for providing total solutions to meet the data communication needs of PSUs (Joby/DGM(A)/KDS),(Local & National,PP3/SSA/CO)
29.Need for providing total solutions to meet the e-governance requirements (Joby/DGM(A)/KDS),(Local & National,PP3/SSA/CO)
30.Need for identifying and providing information based services. (JT),(Local & National,PP4/SSA/CO)
31.Need to diversify (KCP MP),(Local & National,PP3/PP4/SSA/CO)
32.Frequent field level participatory workshops for familiarising and updating BSNL products/services.(KDS SNEA),(Local & National,PP1/SSA/CO)
33.Need for Online administration & management system within BSNL to make it vibrant.(KDS SNEA),(Local & National,PP3/SSA/CO)
34.Need for promoting individual/group/local initiatives (KDS SNEA),(Local & National,SSA/CO/ATPS)
35.Need to have a proactive and dynamic product/service delivery and support (KDS SNEA),(Local & National,PP3/PP4/SSA/CO)
36.Online operation system (KDS SNEA),(Local & National,PP3/PP4/SSA/CO)
37.Support of Local bodies required for timely augmentation of connectivity (KDS SNEA),(Local & National,SSA/CO/ATPS)
38.CTO Ernakulam model of changemanagement to be replicated (KDS/AVK),(Local & National,PP1/SSA/CO)
39.Every BSNL personnel required to be involved in public awareness campaign.(KDS/AVK),(Local & National,PP1/SSA/CO)
40.Need for better awareness on BSNL products and services among BSNL personnel (KDS/AVK),(Local & National,PP1/SSA/CO)
41.Need for familiarisation of products/service attributes among staff(KDS/AVK),(Local & National,PP1/SSA/CO)
42.Every BSNL personnel need to be involved in marketing the products near to the customer.(KDS/PSP),(Local & National,PP1/SSA/CO)
43.Need to spread the in house use of ERP to assimilate knowhow to sell ERP services.(KDS/TA/ASA),(Local & National,PP3/PP4/SSA/CO)
44.Need to curtail wasteful expenditure.(PGMT),(Local & National,SSA/CO)
45.Management initiatives for quality improvement shall not be in a way to provocate the workers (PSP),(Local & National,PP1/SSA/CO)
46.Unions and Associations to be taken in to confidence for betterment of service,(PSP/Anil/AS),(Local & National,SSA/CO)
47.A Communication Research and Development Centre (AS),(National,TU/ASSNS/GOVT)
48.Uniform operation, accounts & finance procedures throughout India (ASA),(National,TU/ASSNS/GOVT)
49.Need to account intangible assets. (Das),(National,TU/ASSNS/GOVT)
50.Need for change in Govt attitude towards BSNL/PSUs (General),(National,TU/ASSNS/GOVT)
51.EPF of Rs. 2,40,000 crores being handed over to private banks, can be utilised. (KCP MP),(National,TU/ASSNS/GOVT)
52.PSUs can invest in each others projects, if permitted by Govt.(KCP MP),(National,TU/ASSNS/GOVT)
53.Need to change the policy of Govt with respect PSUs (KCP MP/KDS),(National,TU/ASSNS/GOVT)
54.No IPO of BSNL shares (KCP MP/KDS),(National,TU/ASSNS/GOVT)
55.All Telecom Service Providers in Public sector only. (KDS/AS/NK),(National,TU/ASSNS/GOVT)
.
.Explanations.
.
.Activity Levels – Local & National – Local initiatives are possible and national initiatives are required.
.Activity Levels – National – Nothing can be done locally – Govt has to act.
.
.Action – Action to be taken by :
.SSA – BSNL Ernakulam SSA Management.
.CO - BSNL Corporate Office.
.PP1 - Project Proposal 1 – Crash Training Program for motivating and updating BSNL workers with details of BSNL products/services.
.PP2 – Project Proposal 2 - Reorganising the work at customer service centres.
.PP3 – Project Proposal 3 - Online management system within BSNL on ERP concepts to practice various aspects of ICS.
.PP4 – Project Proposal 4 – Identifying the various Information Based Services that BSNL can take up.
.ATPS – Appropriate Technology Promotion Society will take up the issue with the relevant authorities or continue to under take the campaign on the issue in its future programs.
.TU/ASSNS/GOVT – Tus and Associations concerned may take up the issues with the BSNL Management/Govt at appropriate levels.
.
.Sri Toms Antony gave a detail account of many leased line services of BSNL generally known only to those who are actively involved in providing them.
.These informations are to be spread within and outside BSNL to reach the customers.

Blog Archive