Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, November 18, 2016

Why the corrupt rich will welcome Modi’s ‘surgical strike on corruption’ - Jayati Ghosh



The sudden withdrawal of 500- and 1,000-rupee notes will batter India’s currency-reliant poor and middle classes, leaving tax evaders unscathed

Narendra Modi came to power in India on a promise to end corruption. Halfway into his tenure, little seems to have happened to achieve this goal. The most obvious steps – such as taking a strong line on the known illegal accounts held in Swiss banks and tax havens, or ending the ability to hold shares without revealing your identity, or making funding of political parties transparent – have simply not been taken. People were beginning to murmur that the government had not lived up to its grandiose promises.

Your money's no good: rupee note cancellation plunges India into panic Read more

So last week Modi did some more of the smoke and mirrors stuff that he is so good at: a shock announcement in a blaze of publicity designed to show that he is serious about ending corruption, even though the actual impact is quite different. At 8pm on Tuesday evening he announced that from midnight all 500-rupee (£6) and 1,000-rupee notes would cease to be legal tender. He said this would flush out all the black money and get rid of the counterfeit notes that were being used by terrorists in their nefarious activities.

Demonetisation of bank notes is a common practice, but it is usually done gradually, allowing time for people to replace the old notes with new ones to prevent too much disruption of economic activity. By contrast this overnight shock is hugely destabilising. The suddenness is supposed to prevent hoarders of cash being able to use it to buy other assets – but that is a poor argument, since the government could have simply announced a time-bound demonetisation and then tracked large transactions.

In fact, only a small proportion of the funds received from illicit tax-evading activities is kept in the form of cash, and almost never by large players. They tend instead to buy real estate and other property, hold gold and stocks and shares and, most of all, move the money abroad. So this move touches only a tiny fraction of the assets accumulated through illegal activities. In any case, it also does nothing to control the source: not just bribery and corruption, but also inaccurate invoicing by companies, under-reporting of sales values and overstating costs, reporting non-existent transactions and so on. These don’t require cash: they are easier and faster using electronic means. Money on its own has no particular colour; as it flows through different transactions, it changes from white to black to grey.

But currency notes are absolutely crucial to India’s legal market economy. The two cancelled notes account for 86% of all the currency in circulation; over 90% of all transactions are conducted in cash, and over 85% of workers get their incomes in cash. With one stroke Modi dealt a crippling blow to all such exchange, affecting not just the “black market” he was supposedly targeting, but also almost every Indian. Ironically, the rich – more likely to be “cashless” – are relatively unscathed; it is the poor and the middle classes, hugely reliant on currency for daily activities, who are being battered.

The resulting chaos has been enormous, and shows no signs of ending. Pitfalls with Modi’s grand plan have been worsened by implementation ineptitude. Not enough new currency has been made available, so cash machines are empty and banks are stretched beyond capacity. People have been wasting hours in queues to collect small amounts of cash that are insufficient for normal activity. The new notes have come in the form of an even higher denomination (2,000 rupees) that is unhelpful for daily transactions, since no one has enough change for this amount.

The problems go beyond inconvenience. The lack of cash has reduced consumption and demand, which has had a knock-on effect on sales, traders’ incomes, production and employment. Traders are losing perishable stocks, daily labourers cannot find work because employers cannot pay in new notes, and small producers (who mostly don’t get bank loans) cannot get working capital from the moneylenders they rely on. Individual tragedies abound, with children not being fed, an inability to buy medicines for the sick, and, it is being reported, more than two dozen people dying while standing in queues, or being unable to pay for hospitals and medicines with the old money.

Farmers cannot afford to 'bear the pain for 50 days', as Modi asked in his emotional appeal

Farmers are in dire straits, some with freshly harvested crops that cannot be sold, others unable to purchase inputs for the next sowing season. They cannot afford to “bear the pain for 50 days”, as Modi asked in his emotional appeal, because they stand to lose everything for the last crop and for the coming one. And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.

Ironically, a flourishing black market has emerged for the old notes, trading at a 20% discount. Big players can get away with a small loss and plan on restarting their illegal activities once the new notes are fully in circulation, since nothing is being done about that. But no one will compensate the millions of Indians who have lost incomes and employment in the intervening period. No wonder, when the government claimed that its latest “surgical strike” would involve some collateral damage, the Indian supreme court said this was more like a carpet bombing.

Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions.

Friday, November 11, 2016

മൂലധനാന്തര വൈരുദ്ധ്യങ്ങള്‍ - താല്കാലികമായി പുറകോട്ടു് പോകുന്നു, പക്ഷെ, വിപ്ലവ സാഹചര്യം കൂടുതല്‍ പരിപക്വമായിരിക്കുന്നു



കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമ്രാജ്യത്വത്തിനകത്തും അതും ഇതര മുതലാളിത്ത കത്തകകൾക്കുമിടയിലുള്ള വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുന്നില്ല എന്ന നിരീക്ഷണം പൊതുവെ വരുന്നുണ്ടു്. അതു് ശരിയാണ്. സാമ്രാജ്യത്വം ആഗോള ധന മൂലധനാധിപത്യമായി വികസിക്കുന്ന പ്രക്രിയയിൽ സാമ്രാജ്യേതര കുത്തകളെ സാമ്രാജ്യത്വത്തിന്റെ ഭാഗമാക്കിക്കൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ നിലനില്പ് = സാമ്രാജ്യത്യത്തിന്റെ നിലനില്പ് = ആഗോള ധന മൂലധനാധിപത്യത്തിന്റെ നിലനില്പ് എന്ന സമവാക്യം രൂപപ്പെട്ടതിന്റെ ഫലമാണ്. സോവിയറ്റ് യൂണിയനുണ്ടായ പിന്നോട്ടടിയും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. . . . . . .

പക്ഷെ, അതുമൂലം വിപ്ലവ സാഹചര്യം മൂർച്ഛിക്കുന്നില്ല എന്നു പറയുന്നത് ശരിയായ വിലയിരുത്തലല്ല. വരാൻ പോകുന്ന  വിപ്ലവം മുതലാളിത്ത വിപ്ലവമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? ഉണ്ടാവില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടത്തുന്നത് സാമ്രാജ്യത്വവുമല്ല, ഇതര കുത്തകകളുമല്ല, തൊഴിലാളി വർഗമാണ്. അതാകട്ടെ സാമാജ്യത്യവും ദേശീയ കുത്തകകളുമടങ്ങുന്ന മുതലാളിത്തത്തിന് മൊത്തത്തിലെതിരായ വിപ്ലവമാണ്. സാമ്രാജ്യത്വത്തിന്റെ ആഗോള ധന മൂലധനാധിപത്യത്തിലേക്കുള്ള വികാസം തന്നെ ആഗോളമായി മുതലാളിത്തവും തൊഴിലാളി വർഗവും അവര്‍ ലക്ഷ്യമിടുന്ന സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിച്ചതിന്റെ അനന്തരഫലവും അതിന്റെ പ്രതിഫലനവും തെളിവുമാണ്. . . . . . .

പക്ഷെ, നമ്മുടെ പല സാമ്പത്തികോപദേഷ്ടാക്കളും അവരുടെ പണി ചെയ്യാതെ വികലമായ രാഷ്ട്രീയ വിശകലനം കൊണ്ട് നമ്മെ വഴി തെറ്റിക്കുന്നുണ്ട്. . . .. ...

അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ആഗോള ധന മൂലധനാധിപത്യ ഘട്ടത്തിലെ മൂലധന പ്രതിസന്ധിയും അതിന്റെ ആഴവും പരപ്പും ഫലവും പ്രത്യാഘാതങ്ങളും കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. അവരത് ചെയ്യുന്നില്ല. തോമസ് പിക്കറ്റിയേപ്പോലുള്ളവർ ചെയ്യുന്ന പണി പോലും ഇവർ ചെയ്യുന്നില്ല. പിക്കറ്റിയുടെ വിശകലനം വിപ്ലവ സാഹചര്യം രൂപപ്പെടുന്നതിന്റെ സാമ്പത്തികാടിത്തറ സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെ വരച്ചുകാണിക്കുന്നുണ്ട്. . . . . .

മൂലധന വികാസവും കൂലിയുടെ സങ്കോചവും 21-)0 നൂറ്റാണ്ടിലെത്തിയപ്പോൾ വർദ്ധിക്കുന്നതായി കണക്കുകളിലൂടെ അദ്ദേഹം തെളിയിക്കുന്നു. സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക വികാസത്തിന്റെ നിരക്കിനേക്കാൾ ഉയർന്നതോതിലാണ് മൂലധനം തട്ടിയെടുക്കുന്ന സമ്പത്തിന്റെ ഓഹരിയിലുണ്ടാകുന്ന വളര്‍ച്ചയെന്ന് അദ്ദേഹം കാണിക്കുന്നു. .  . . 

ഇവയുടെ ഇന്നത്തെ നിരക്കുകളുടെ അനുപാതം 19 താം നൂറ്റാണ്ടിൽ നിലനിന്നതിനോടാണ് താരതമ്യം ചെയ്യപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ സോവിയറ്റു് സോഷ്യലിസ്റ്റ് വിപ്ലവാനന്തരം സാമ്പത്തിക വികാസത്തിന്റേയും മൂലധന സമാഹരണത്തിന്റേയും നിരക്കുകള്‍ തമ്മിലുള്ള വിടവു് കുറഞ്ഞുവെന്നും അവതരിപ്പിക്കപ്പെട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ ആ വിടവു് 19-)o നൂറ്റാണ്ടിലേതിനു് സമാനമായി വര്‍ദ്ധിക്കുന്നതു് വിപ്ലവ സാഹചര്യം വീണ്ടും രൂപപ്പെടുന്നതിന്റെ തെളിവാണ്.   . . . . .

അദ്ദേഹവും കാണാതെ പോകുന്നൊരു പുതിയ പ്രവണതയുണ്ട്. മുതലാളിത്ത പ്രതിസന്ധിയുടെ ആഴം അത് കാണിക്കുന്നു.. . . . ..

ഓഹരിക മ്പോളത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട  കമ്പനികളൊന്നും നഷ്ടം കാണിക്കുന്നില്ല. ലാഭം നിരന്തരം കാണിക്കുകയും ചെയ്യുന്നു. വ്യാപാര പ്രതിസന്ധി അവയെ ബാധിക്കുന്നില്ലേ? . . . . .. .

നിലവിൽ മിക്ക കോർപ്പറേറ്റുകളും ലാഭം കാട്ടുന്നത് 'പ്രവർത്തന മിച്ച'ത്തിൽ നിന്നല്ല, മറിച്ച് 'ആസ്തി മൂല്യം' ഉയർത്തിക്കാട്ടിയാണ്. അതിന്റെ അടിത്തറ ഏറിയ കൂറും ഓഹരി വിലയുമാണ്‌. ഇതാണ് ഇന്ന വര്‍ദ്ധിച്ചുവരുന്ന ധനമൂലധന തട്ടിപ്പിന്റേയും അതുവഴിയുണ്ടാകുന്ന ധനമൂലധന വികാസത്തിന്റേയും അടിസ്ഥാനം.

ഓഹരി വില കൂട്ടി ലാഭം കാണിക്കുന്നു. ലാഭം കാണിച്ച് ഓഹരി വില കയറ്റുന്നു. ഇനി അഥവാ ഇതു കൊണ്ടും ലാഭം ഇല്ലാതായാ ലാ ണ് സർക്കാർ ജാമ്യ പാക്കേജും നികുതി ഇളവുകളും. അതിനുമപ്പുറം പൊതു സ്വത്തുക്കൾ കൈമാറി കോർപറേറ്റുകളുടെ ആസ്തി കൂട്ടികൊടുക്കുന്നു. . . . . .

ഇത്തരത്തിൽ കള്ളക്കണക്കും സർക്കാർ ഇളവുകളും പൊതു സ്വത്തിന്റെ കൈമാറ്റവുമാണ് നിലവിൽ കോർപ്പറേറ്റ് ലാഭത്തിന്റെ അടിത്തറ...............

തൊഴില്‍ രഹിത വളര്‍ച്ചയെന്ന പ്രതിഭാസവും വ്യാപാര മാന്ദ്യഘട്ടത്തിലും കാണിക്കുന്ന മൂലധന വളര്‍ച്ചയും മറ്റും ഈ വസ്തുത വിശദീകരിക്കുന്നുണ്ടു്.

ഇതിനെ പ്രാകൃത മൂലധന സമാഹരണമെന്നും മറ്റും ശരിയായി തന്നെ വിമർശിക്കുന്ന സാമ്പത്തിക വിദഗ്ദ്ധര്‍, പക്ഷെ, സമകാലീന മുതലാളിത്തം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി, ലാഭ നിരക്കിടിയുന്ന പ്രവണതയും കള്ളക്കണക്കു കൊണ്ട് ഓഹരി ഉടമകളെ കബളിപ്പിക്കുന്ന കാര്യവുമൊന്നും വേണ്ടത്ര നമ്മെ ധരിപ്പിക്കുന്നില്ല. . . . .. ..

യഥാര്‍ത്ഥ മൂല്യമില്ലാതെ, പൊള്ളയായ കണക്കുകളിലെ കളികള്‍ കൊണ്ടു് ആസ്തി കൂട്ടിക്കാണിക്കുന്നതിലെ അപകടം മൂലധന ഉടമകള്‍ക്കറിയാം. പക്ഷെ, അതൊഴിവാക്കാനവര്‍ക്കാവില്ല. ഒഴിവാക്കിയാല്‍ ഫലം ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയും മുതലാളിത്ത വ്യവസ്ഥിതിയുടെ തന്നെ അന്ത്യവുമാണു്.

ചുരുക്കത്തില്‍, മൂതലാളിത്തം അതിന്റെ സ്വാഭാവിക പ്രവര്‍ത്തന ലക്ഷ്യവും അതിന്റെ ചടുലതയ്ക്കും പ്രോത്സാഹനത്തിനും നിലനില്പിനും തന്നെ ആധാരവുമായ ലാഭവും അതിലൂടെ നേടേണ്ട മൂലധന വളര്‍ച്ചയും ഉണ്ടാക്കാന്‍ മുതലാളിത്തത്തിനു് നിലവില്‍ കഴിയുന്നില്ല. അത്രമേല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലാണു് ആഗോള മുതലാളിത്തം എത്തിപ്പെട്ടിട്ടുള്ളതു്.

ഇതിന് പകരം വെക്കാനുള്ള വ്യവസ്ഥ സോഷ്യലിസമാണെന്ന കാര്യത്തില്‍ യുക്തിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍, കേന്ദ്രീകൃത ജനാധിപത്യം അനുവദിക്കുന്ന അമിതാധികാരത്തിന്റെ തണലില്‍ വളരുന്ന മുതലാളിത്തത്തെ നേരിടാനും നവജാത സോഷ്യലിസത്തെ പരിരക്ഷിക്കാനും വേണ്ടി മുതലാളിത്തത്തിന്റെ പ്രവര്‍ത്തന രീതിയായ കേന്ദ്രീകൃത ജനാധിപത്യം തന്നെ അനുവര്‍ത്തിച്ച സോഷ്യലിസത്തിനേറ്റ പിന്നോട്ടടിയില്‍ ഹതാശരായിരിക്കുന്ന വിപ്ലവ പ്രസ്ഥാനം ഇക്കാര്യം പതിയെയാണെങ്കിലും മനസിലാക്കി വരുന്നുണ്ടു്.

ഇക്കാര്യം ബോധ്യപ്പെടുന്ന പക്ഷം, വിപ്ലവ മുന്നേറ്റത്തിന് തൊഴിലാളി വർഗത്തിന് തുറന്നു കിട്ടുന്ന പുത്തൻ പാതകൾ കണ്ടെത്താനാകും. പണിമുടക്കുകളേക്കാളും ഉയർന്ന മാനത്തിലുള്ള പുതിയ വിപ്ലവ സമാനമായ സമര രൂപങ്ങൾ കണ്ടെത്താനും സോഷ്യലിസ്റ്റ് വിപ്ലവത്തെ മുന്നോട്ടു നയിക്കാനുമാകും. . . .  .

ആധുനിക വിപ്ലവമാര്‍ഗ്ഗം സൈനികമോ അക്രമത്തിലൂടെയുള്ള അധികാര പ്രാപ്തിയോ ഒന്നുമാകണമെന്നില്ല. സ്വാഭാവിക കടമകള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത മുതലാളിത്തത്തിന്റെ അന്ത്യം ഉറപ്പാക്കാന്‍ അതിന്റെ ലാഭത്തിലുള്ള ഇടിവു്, സാധാരണ ഗതിയില്‍ നടക്കേണ്ട മൂലധന സമാഹരണത്തിലുള്ള ഇടിവു്, വ്യാപാരമാന്ദ്യം, തുടങ്ങിയ പ്രതിഭാസങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയും. നിലവിലുള്ള സ്വാഭാവിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ്ഗത്തിനു് കമ്പോളത്തെ തന്നെ ഒരു സമരായുധമാക്കാന്‍ കഴിയും.

അതായതു്, സമൂഹത്തെ അടക്കി ഭരിക്കാന്‍ മുതലാളിത്തം സൃഷ്ടിച്ചു് വളര്‍ത്തിയ ആഗോള കമ്പോളം തന്നെ, മുതലാളിത്തത്തിന്റെ അന്ത്യം ഉറപ്പാക്കുന്ന ആയുധവുമാണു്. മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗത്തെ അടക്കി നിര്‍ത്താന്‍ ഉപയോഗിച്ച ഉപഭോഗാസക്തി എന്ന മാന്ത്രിക വടി തന്നെ മുതലാളിത്തത്തെ താഴെയിറക്കാനുള്ള ആയുധമായി തൊഴിലാളി വര്‍ഗ്ഗത്തിനുപയോഗിക്കാം. കമ്പോളത്തില്‍ നിന്നു് സംഘടിത തൊഴിലാളിവര്‍ഗ്ഗം താല്കാലികമായി പോലും പിന്മാറിയാല്‍ അതുണ്ടാക്കുന്ന ആപേക്ഷികമായ ചോദനക്കുറവു് കമ്പോളത്തെ അപരിഹാര്യമായ കുഴപ്പത്തിലേയ്ക്കും മുതലാളിത്ത ഓഹരി കമ്പോളത്തെ തകര്‍ച്ചയിലേയ്ക്കും മുതലാളിത്തത്തെ അതിന്റെ അന്ത്യത്തിലേയ്ക്കും നയ്ക്കും.

തൊഴിലാളി വര്‍ഗ്ഗം ഐക്യം ഊട്ടി ഉറപ്പിച്ചു് സഖ്യശക്തികളെ ഐക്യപ്പെടുത്തി സടകുടഞ്ഞെണീറ്റാല്‍ സോഷ്യലിസ്റ്റു് വിപ്ലവം പടിവാതില്‍ക്കലാണു്.

വര്‍ഗ്ഗീയതയും ഇതര വിഘടനവാദങ്ങളും നേരിടാനുള്ള മാര്‍ഗ്ഗം



വർഗ്ഗീയത, ഫാസിസം, ഭീകരവാദം, തീവ്രവാദം, സ്വത്വവാദം, പ്രാദേശിക വാദം, മണ്ണിന്റെ മക്കൾ വാദം തുടങ്ങി എല്ലാ വിഘടനവാദങ്ങളും നിക്ഷിപ്ത താല്പര്യക്കാരുടെ സൃഷ്ടികളാണ്. അവയുടെ ഫലം സമൂഹത്തിന്റെ ഐക്യവും അതിന്റെ കെട്ടുറപ്പും ക്ഷേമവും പുരോഗതിയും തകർക്കപ്പെടുകയാണ്. ഇക്കാര്യങ്ങളിൽ അധികമാർക്കും തർക്കമുണ്ടാവില്ല.

xxx എങ്ങിനെ അവയെ നേരിട്ട് പരാജയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ സമൂഹത്തെ പരമാവധി ഐ ക്യപ്പെടുത്തി ക്ഷേമവും പുരോഗതിയും കൈവരിക്കാമെന്നതാണ് കാതലായ പ്രശ്നം.

xxx ഇവ ചെറുക്കപ്പെടെണ്ടതും ഒറ്റപ്പെടുത്തപ്പെടേണ്ടതും പരാജയപ്പെടുത്തപ്പെടേണ്ടതും ആണെന്ന കാര്യത്തിൽ പുരോഗമന പ്രസ്ഥാനത്തിൽ അണിനിരക്കുന്നവർക്ക് ബോധ്യമുണ്ടാകും. ഇല്ലെങ്കിൽ ചർച്ച ചെയ്ത് അതുണ്ടാക്കണം.

xxx പക്ഷെ ചർച്ച കൊണ്ടും പ്രചരണം കൊണ്ടും സമൂഹമാകെ ഐക്യപ്പെടില്ല. വിവിധ കാരണങ്ങളാൽ ജനങ്ങളിൽ പലരും പല ഘട്ടത്തിലും അത്തരം വിഘടന വാദങ്ങളൊട് ഏറിയും കുറഞ്ഞും ആഭിമുഖ്യം പുലർത്താനിടയാകാം. ചരിത്രത്തിലൂടെ യാഥാർത്ഥ്യമായിക്കഴിഞ്ഞ മതം, ജാതി, സാമൂഹ്യവും ജാതിപരവും വർഗ്ഗ പരവും ലിംഗപരവും മറ്റുമായ പിന്നോക്കാവസ്ഥ തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ അതിനുണ്ട്.

xxx വർഗീയതയടക്കം എല്ലാ വിഘന പ്രസ്ഥാനങ്ങളേയും ഒറ്റപ്പെടുത്തി ക്ഷീണിപ്പിച്ച് പരാജയപ്പെടുത്താനുള്ള മാർഗ്ഗം  അദ്ധ്വാനിക്കുന്ന ബഹുജനങ്ങളെ, അവരുടെ വർഗ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ, ജീവിതമാർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ ഐക്യപ്പെടുത്തുകയാണ്. ഇവിടെ നാം നേരിടുന്ന പ്രശ്നം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തന്നെ മൂന്ന് വ്യതസ്ത വർഗങ്ങളായി നിലനില്ക്കുന്നു എന്നതാണ്. തൊഴിലാളികൾ , കർഷകർ, സ്വയം സംരംഭകർ എന്നിവ വ്യത്യസ്ത ജീവിതമാർഗ്ഗങ്ങളുള്ളവരാണ്. അവരെല്ലാം പൊതുവെ സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. ചൂഷിതരാണ്. പീഢിതരാണ്. അതിനാൽ അവരെ ചൂഷകർക്കെതിരെ, മർദ്ദകർക്കെതിരെ ഐക്യപ്പെടുത്താൻ കഴിയും. എന്നാൽ കർഷകരും സ്വയംസംരംഭകരും അവരുടെ ജീവിത മാർഗ്ഗത്തിന്റെ പ്രത്യേകതകൾ കാരണം വർഗ്ഗപരമായി സംഘടിതരാകുന്നതിൽ പരിമിതികളുണ്ട്. തൊഴിലാളി വർഗത്തിന് അത്തരം പരിമിതികളില്ല. മറിച്ച് ഒട്ടേറെ മേന്മകളുണ്ട്. നിരന്തരം പെരുകുന്നു. മുതലാളിമാർ തന്നെ അവരെ വ്യവസായത്തിൽ ഒരുക്കൂട്ടുന്നു. രാഷ്ടീയമായി പോലും സംഘടിപ്പിക്കുന്നു. രാഷ്ടീയ സമരങ്ങളിൽ പരിശീലിപ്പിക്കുന്നു. ശാസ്ത്ര-സാങ്കേതിക -മാനേജ്മെൻറ് പരിശീലനം നൽകുന്നു. എല്ലാറ്റിനുമുപരി ഉല്പാദനം നിയന്ത്രിക്കുന്നു. അതിനാൽ അവരിൽ മുതലാളിത്തം തുടച്ചു നീക്കാനുള്ള എല്ലാ ശേഷിയും അവസരങ്ങളും സമ്മേളിച്ചിരിക്കുന്നു. അതിനാലാണ് തൊഴിലാളി വർഗ്ഗം വിപ്ലവകാരിയായ വർഗ്ഗമെന്ന് പറയപ്പെടുന്നത്.

xxx പക്ഷെ, മുതലാളിത്തം സ്വന്തം അതിജീവനത്തിനായി തൊഴിലാളി വർഗത്തെ ഭിന്നിപ്പിച്ച് നിർത്തുന്നു. അവരുടെ സ്വാഭാവിക വളർച്ച തടയുന്നു. കർഷകരും സ്വയം സംരംഭകരും തൊഴിലാളികളുമായി ഐക്യപ്പെടാതിരിക്കാൻ ഓരോ വിഭാഗത്തെയും പ്രത്യേകം അവകാശങ്ങൾ നൽകി പ്രീണിപ്പിക്കുന്നു.

xxx സംഘടിത തൊഴിലാളികളുടെ വളർച്ച തടയാൻ ഉല്പാദന പ്രകിയ വിതരിതമാക്കുന്നു. തൊഴിലാളികളെ അസംഘടിതരായി നിലനിർത്തുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ സ്വയം സംരഭകരെ കൂടുതൽ കൂടുതൽ തങ്ങളുടെ വിതരിത ഉല്പാദന ശൃംഖലയുടെ ഭാഗമാക്കുന്നു.

xxx സംഘടിത തൊഴിലാളി വർഗ്ഗമാണ് ഈ സ്ഥിതിക്ക് പരിഹാരം കാണാൻ ശേഷിയുള്ള ഒരേ ഒരു ശക്തി. പക്ഷെ, അവരിന്ന് വഴിമുട്ടി ഉഴറുന്നു.

xxx ചർച്ചയിലൂടെ മാത്രം വർഗ്ഗ ഐക്യമോ വർഗങ്ങളുടെ കൂട്ടായ്മയോ വിഘടന ശക്തികൾക്കും അവയെ സൃഷ്ടിച്ച് വളർത്തി പരിപാലിച്ച് മർദ്ദക - ചൂഷക വ്യവസ്ഥ നിലനിർത്തുന്ന മുതലാളിത്തത്തിനു് മേൽ വിജയമോ നേടാനാവില്ല.

xxx നിലവിൽ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടെങ്കിലും മുതലാളിത്ത ചൂഷണവും മർദ്ദനവും വിവേചനവും നേരിട്ടനുഭവിക്കുന്ന സംഘടിത തൊഴിലാളി പ്രസ്ഥാനം സ്വന്തം വർഗത്തിന്റെ ഐക്യവും അദ്ധ്വാനിക്കുന്ന വർഗങ്ങളുടെ വിപ്ലവ സഖ്യവും ഊട്ടി ഉറപ്പിക്കാൻ മുൻകൈ എടുക്കണം.

xxx അവർക്ക് ലഭ്യമായ എല്ലാ ശാസ്ത്ര-സാങ്കേതിക - മാനേജ്മെന്റ് -സംഘാടന ശേഷികളും സമഗ്രമായി ഉപയോഗിക്കണം. മുതലാളിത്ത കമ്പോളം നേരിടുന്ന പ്രതിസന്ധി മൂർച്ഛിപ്പിക്കണം. അതിനായി സഹോദര വർഗങ്ങളെ ഐക്യപ്പെടുത്തണം. അതിനായി പ്രാദേശിക സ്വതന്ത്ര സമൂഹങ്ങൾ കെട്ടിപ്പടുക്കണം. ധനമൂലധനാധിപത്യത്തിൽ നിന്ന് തങ്ങളുടെ കമ്പോളം തിരിച്ച് പിടിക്കണം. സ്വതന്ത്ര കമ്പോളങ്ങൾ സ്ഥാപിച്ച് അവയെ ശൃംഖലപ്പെടുത്തി ധനമൂലധന കോർപ്പറേറ്റുകളെ ഒറ്റപ്പെടുത്തണം. പ്രതിസന്ധി മൂർച്ഛിച്ച് അവ ഒന്നൊന്നായി തുടങ്ങി ഓഹരി കമ്പോളമടക്കം ചീട്ടുകൊട്ടാരം പോലെ തകർന്നടിയും. അവയടക്കം എല്ലാ സ്വകാര്യ പൊതുമേഖലാ കോർപ്പറേറ്റ് സ്ഥാപനങ്ങളും അവ നാളിത് വരെ കൊള്ളയടിച്ച പൊതു ആസ്തികളും അതതിടങ്ങളിലെ സംഘത തൊഴിലാളികളുടെ നേതൃത്വത്തിൽ സഹകരണാടിസ്ഥാനത്തിൽ നടത്തണം. ധനമൂലധന നിയന്ത്രണത്തിലുള്ള ചരക്ക് കമ്പോളത്തിന്റെയും ഓഹരിക മ്പോളത്തിന്റെയും തകർച്ച അതോടൊപ്പം തന്നെ അത് നയിക്കുന്ന ഭരണകൂടത്തിന്റയും തകർച്ചയ്ക്ക് ഇടയാക്കും. അവ അപ്പോൾ പിടിച്ചെടുത്ത് ജനാധിപത്യപരമായി ഉടച്ചുവാർത്ത് സോഷ്യലിസ്റ്റ് നിർവഹണ സംവിധാനമായി പരിവർത്തിപ്പിക്കാം. ക്രമേണ, വർഗ രഹിതമായി തീരുന്ന മുറയ്ക്ക മർദ്ദനോപാധിയെന്ന നിലയിൽ ഭരണ കൂടം കൊഴിഞ്ഞു പൊയ്ക്കൊള്ളും.

xxx ഇത്തരം പ്രായോഗിക വിപ്ലവ ഇടപെടലുകൾക്കിടയിൽ വിഘടനവാദങ്ങളെല്ലാം അപ്രസക്തമാകും.

xxx സൃഷ്ടിപരമായ ഇടപെടലുകളില്ലാതെ വർഗീയതയ്ക്കെതിരായി എത്ര പറഞ്ഞാലും എഴുതിയാലും അതെല്ലാം വർഗീയതയും മറ്റെല്ലാ വിഘടനവാദങ്ങളും സജീവമായി നില നിൽക്കാൻ മാത്രമേ വഴിയൊരുക്കൂ. വിപ്ലവാശയങ്ങളുടെ പ്രയോഗ മാതൃകകൾ സൃഷ്ടിക്കുമ്പോൾ സമൂഹവും വിപ്ലവ മുന്നണിയും ഐക്യപ്പെടും. വിഘടന പ്രസ്ഥാനങ്ങൾ ഒറ്റപ്പെടും.

xxx എളുപ്പമല്ല. പക്ഷെ., മറ്റു മാർഗമില്ല. ഇതിനാ കട്ടെ പല കൈവഴികളുമുണ്ട് താനും.

Wednesday, November 9, 2016

സോഷ്യലിസ്റ്റു് വിപ്ലവ സാഹചര്യം പരിപക്വമായി തുടരുന്നു, എത്രയും വേഗം ആത്മ നിഷ്ഠ ഘടകം രൂപപ്പെടുത്തുകയാണു് തൊഴിലാളികളുടെ വിപ്ലവ കടമ



ഇന്നത്തെ കാലഘട്ടം മുതലാളിത്തത്തിൽ നിന്നു് സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റേതാണു്. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന തൊഴിലാളി - മുതലാളി വർഗസമരമാണ് ആ മാറ്റത്തിന്റെ ആന്തരിക ബലം. മുതലാളി വർഗം ലാഭം കൂട്ടാനും തൊഴിലാളി വർഗം കൂലി കൂട്ടാനും നിരന്തരം പരിശ്രമിക്കുന്നു. ലാഭ വര്‍ദ്ധനവു് കൂലി ഇടിയ്ക്കുന്നു. കൂലി വര്‍ദ്ധനവു് ലാഭം ഇടിയ്ക്കുന്നു. കൂലിയും ലാഭവും തമ്മിലുള്ള ഈ നിരന്തര സമരമാണു് മുതലാളിത്തത്തിലെ വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം.

ഇതു് വര്‍ഗ്ഗസമരത്തിന്റെ ലളിതമായ രൂപം. പക്ഷെ, വര്‍ഗ്ഗസമരം രൂക്ഷമാകുമ്പോള്‍ ഇതു് വളരെ സങ്കീര്‍ണ്ണ രൂപം കൈക്കൊള്ളുന്നതു് പുറകേ കാണാം.

മുതലാളിത്തത്തിനെതിരായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമരരൂപങ്ങളിൽ സംഘടിക്കുക, ഐക്യപ്പെടുക, ആവശ്യങ്ങളുന്നയിക്കുക, അനുവദിക്കാതെ വന്നാൽ വില പേശുക, പണിമുടക്കക, വിലപേശലില്‍ വിജയിക്കുക, അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുകയോ മുന്നോട്ടു് കൊണ്ടുപോകാനാകതെ സമരം ഏകപക്ഷീയമായി പിന്‍വലിക്കുകയോ ചെയ്യുക എന്നിങ്ങനെയാണു് അവ വികസിക്കുന്നതു്. അവയുടെ ആവർത്തനത്തിലൂടെ അവയിലെ ഓരോ ഘടകവും ശക്തിപ്പെടും. അടിച്ചമര്‍ത്തപ്പെട്ടവയും പിന്‍വലിക്കപ്പെടുന്നവയും പരാജയമാണു് താല്കാലിക ഫലമെങ്കിലും തൊഴിലാളികളുടെ സംഘടിത ശേഷിയും സമര ശേഷിയും വളരുന്നതിനു് വഴിവെയ്ക്കും. വിജയങ്ങളാകട്ടെ, താല്കാലികം മാത്രമായി പരിണമിക്കുന്നു. ശാശ്വതമാകുകയില്ല. കാരണം മുതലാളിത്തം മറ്റുമാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കും.

മുതലാളിമാരാകട്ടെ, ആദ്യ ഘട്ടത്തില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ കായികമായി നേരിടുകയും സമരങ്ങല്‍ അടിച്ചൊതുക്കുകയും ചെയ്തു് പോന്നു. മുതലാളിത്ത ഭരണകൂടങ്ങളാകട്ടെ തൊഴിലാളികളുടെ സംഘടനാ ശ്രമങ്ങളേയും സമരങ്ങളേയും ആദ്യം ആദ്യം പോലീസിനേയും പട്ടാളത്തേയുമുപയോഗിച്ചു് അടിച്ചമർത്തുന്നു, പറ്റാതെ വരുമ്പോൾ ശക്തമായ സമര മുന്നേറ്റങ്ങളോട് സന്ധി ചെയ്ത് കുറെ ആവശ്യങ്ങൾക്ക് വഴങ്ങുന്നു. തൊഴിലാളികള്‍ വിജയം നേടുന്നിടങ്ങളില്‍ സംഘടിത മേഖല രൂപം കൊള്ളുന്നു. മറ്റുള്ളവയെ അവഗണിക്കുന്നു. അവ അസംഘടിത മേഖലകളിലേയ്ക്കു് തള്ളപ്പെടുന്നു. തൊഴിലാളി വര്‍ഗ്ഗത്തെ ഭിന്നിപ്പിക്കാനായി മുതലാളിമാര്‍ സംഘടിത മേഖലയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അസംഘടിത മേഖലയെ കടുത്ത ചൂഷണത്തിനിരയാക്കുന്നു. അസംഘടിത തൊഴിലാളികളും കര്‍ഷക തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും അസംഘടിത വിഭാഗങ്ങളില്‍ പെടുന്നു. അവരെല്ലാം മുതലാളിത്തം നടത്തുന്ന ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഇരകളാകുന്നു.

കൂലി കുറയ്ക്കാനും ലാഭം കൂട്ടനും മുതലാളിമാര്‍ ബദൽ മാർഗങ്ങള്‍ തേടുന്നു. തങ്ങളുടെ ഉല്പന്നങ്ങൾക്ക് വില കൂട്ടിയും ഭരണകൂടത്തെ സ്വാധീനിച്ച് പണത്തിന്റെ മൂല്യം ഇടിച്ചും, നികുതി ഇളവും സഹായ ധനവും നേടിയും ലാഭം ഉയര്‍ത്തുന്നു. ഇവ തൊഴിലാളികളുടെ ജീവിത ചെലവു് ഉയര്‍ത്തുന്നു. കൂലി ആപേക്ഷികമായി ഇടിയ്ക്കുന്നു. പരോക്ഷമായി കൂലി കുറയ്ക്കാലാണിതു്. നേരിട്ടു് തന്നെ കൂലി കുറയ്ക്കാന്‍ തൊഴിലാളിക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കുന്നു, സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും കുടിത്തൊഴിലും പുറം കരാറും നടപ്പാക്കുന്നു. കൂലി കൂടിയ പ്രദേശത്തു നിന്നും സംഘടിത മേഖലയിൽ നിന്നും കൂലി കുറവുള്ള പ്രദേശങ്ങളിലേയ്ക്കും അസംഘടിത മേഖലയിലേയ്ക്കും പ്രവർത്തനം മാറ്റുന്നു. ഇവയെല്ലാം തൊഴിലാളികളുടെ കൂലി ഇടിയ്ക്കുന്നു. തൊഴിലാളി മുതലാളി വൈരുദ്ധ്യം രൂക്ഷമാകുന്നു.

ഇടയ്ക്കിടെ മുതലാളിത്തവും തൊഴിലാളി സംഘടനകളും വിജയ പരാജയങ്ങള്‍ മാറി മാറി നേടുന്നു. രണ്ടു വര്‍ഗ്ഗങ്ങളുടേയും വിജയങ്ങളും പരാജയങ്ങളും താല്കാലികം മാത്രമാണു്. കാരണം, കൂലി കൂട്ടാതെ തൊഴിലാളികള്‍ക്കോ ലാഭം കൂട്ടാതെ മുതലാളിമാര്‍ക്കോ നിലനില്കാനാവില്ല. കൂലിയും ലാഭവും തമ്മിലുള്ള വിടവു് കൂടുമ്പോള്‍ സമരം രൂക്ഷമാകുന്നു. സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അവ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിക്കപ്പെടുന്നു. വിജയ പരാജയങ്ങളിലൂടെ വര്‍ഗ്ഗ സമരം മൊത്തത്തില്‍ രൂക്ഷമാകുകയാണു് ചെയ്യുക.

കൂലിയിലും ലാഭത്തിലും മാറ്റമുണ്ടാക്കാന്‍ പോരുന്ന മറ്റൊരു ഘടകമാണു് ചരക്കുകളുടെ വില. മുതലാളിത്ത വ്യവസ്ഥയില്‍ ഉല്പാദന പ്രക്രിയ സാമൂഹ്യമായിക്കഴിഞ്ഞിരിക്കുന്നു. മൂലധനം, അസംസ്കൃത പദാര്‍ത്ഥങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ ഏതെങ്കിലും ഒരു ഘടകമോ മുതലാളി, തൊഴിലാളി, കര്‍ഷകര്‍ തുടങ്ങിയ ഏതെങ്കിലും വര്‍ഗ്ഗമോ ഏതെങ്കിലും പ്രദേശമോ ദേശമോ മാത്രമായി ഉല്പാദനം നടത്തുകയല്ല. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള മേല്പറഞ്ഞ ഘടകങ്ങളെല്ലാം ഉല്പാദനത്തില്‍ പങ്കാളികളാകുന്നു. അതില്‍ നേരിട്ടുള്ള യഥാര്‍ത്ഥ ഉല്പാദകര്‍ തൊഴിലാളികളാണെങ്കിലും നേരിട്ടുള്ള മൂലധന ഉടമകളെന്ന നിലയില്‍, അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ഉടമകളും കൂലി നല്‍കുന്നവരുമെന്ന നിലയില്‍, ഉല്പന്നങ്ങള്‍ മുതലാളിമാര്‍ കൈക്കലാക്കുന്നു. ഉല്പാദനം സാമൂഹ്യവും ഉല്പന്നങ്ങളുടെ കയ്യടക്കല്‍ സ്വകാര്യവുമാണു്. ഇതാണു് മുതലാളിത്തത്തില്‍ അപരിഹാര്യമായ വൈരുദ്ധ്യം. വ്യവസ്ഥാ മാറ്റമില്ലാതെ പരിഹാരമില്ല എന്നതാണിതു് കാണിക്കുന്നതു്.

സ്വകാര്യ സ്വത്തുടമാവകാശത്തിന്റെ പിന്‍ബലത്തിലാണു് അവരതു് നേടുന്നതു്. അവരവ ചരക്കുകളായി കമ്പോളത്തില്‍ വില്കുന്നു. വില മുതലാളിമാര്‍ നിശ്ചയിക്കുന്നു. ചരക്കുകള്‍ വാങ്ങുന്നവര്‍ ബഹുഭൂരിപക്ഷവും തൊഴിലാളികളടക്കം അദ്ധ്വാനിക്കുന്നവരാണു്. കൂടിയ വില അവരുടെ കൂലിയും വരുമാനവും ഇടിയ്ക്കുന്നു, മുതലാളിയുടെ ലാഭം ഉയര്‍ത്തുന്നു. കുറഞ്ഞ വില അദ്ധ്വാനിക്കുന്നവരുടെ വരുമാനത്തിന്റെ മൂല്യം ഉയര്‍ത്തുന്നു, മുതലാളിയുടെ ലാഭം ഇടിയ്ക്കുന്നു. കൂലിയേയും ലാഭത്തേയും നിര്‍ണ്ണയിക്കുന്ന, അവ തമ്മിലുള്ള ബലാബലത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഘടകമാണു് ചരക്കുകളുടെ വില. ഇതാണു് കൂലി, വില, ലാഭം എന്നിവയുടെ പാരസ്പര്യം.

മുതലാളിത്തത്തില്‍ വില നിര്‍ണ്ണയിക്കപ്പെടുന്നതിനാധാരം കമ്പോളത്തില്‍ ചരക്കുകളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള പാരസ്പര്യമാണു്. ചരക്കുകളുടെ വര്‍ദ്ധന കമ്പോളത്തെ വികസിപ്പിക്കുന്നു. മുതലാളിത്തം എല്ലാറ്റിനേയും ചരക്കുകളാക്കി മാറ്റുന്നു. അതോടെ, കമ്പോളം സമൂഹത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുക മാത്രമല്ല, നിയന്ത്രിക്കുക തന്നെ ചെയ്യുന്നു. കമ്പോളത്തിന്റെ പ്രവര്‍ത്തനം ചരക്കുകളുടെ ഉല്പാദനവും ക്രയവിക്രയവുമാണു്. മൂലധനത്തിന്മേലുള്ള ഉടമാവകാശത്തിന്റെ പേരില്‍ മുതലാളി ഉല്പന്നങ്ങള്‍ സ്വന്തമാക്കുന്നു. അവ ചരക്കുകളായി കമ്പോളത്തിലെത്തിക്കുന്നു. ചരക്കുകളുടെ ഉടമാവകാശം മൂലധനത്തിനാണു്. അതിനാല്‍ കമ്പോളത്തിന്റെ നിയന്ത്രണം മൂലധനത്തിനാണു്. ചരക്കുകളുടെ ലഭ്യത കൂട്ടാനും കുറയ്ക്കാനും അതിലൂടെ വില കുറയ്ക്കാനും കൂട്ടാനും മൂലധനത്തിനു് കഴിയുന്നു. ഇതു് രണ്ടു് വിധത്തിലുള്ള മത്സരത്തിനു് വഴി വെയ്ക്കുന്നു. ഒന്നു് മുതലാളിമാര്‍ തമ്മിലുള്ള മത്സരം. അതായതു് വിവിധ മൂലധന ഉടമകളോ മൂലധന കൂട്ടായ്മകളോ തമ്മിലുള്ള സമരം. മറ്റൊന്നു്, മൂലധനമാകെയും മറ്റദ്ധ്വാനിക്കുന്നവരും തമ്മിലുള്ള സമരം. ഇവ രണ്ടും മാറി മാറി പ്രബലമാകുകയും പിന്നോട്ടു് മാറുകയും ചെയ്യാം. അതനുസരിച്ചു് കമ്പോളത്തില്‍ വിലയുടേയും അതനുസരിച്ചു് കൂലിയുടേയും മൂല്യത്തില്‍ ആപേക്ഷികമായി ചെറിയ മാറ്റങ്ങള്‍ സംഭവിക്കാം. പക്ഷെ, കമ്പോളത്തിന്റെ പൊതു സ്ഥിതി അതില്‍ മൂലധനത്തിനു് മേധാവിത്വം നിലനില്കുമെന്നതാണു്. കാരണം മൂലധനത്തിന്റെ ഉടമാവകാശം മുതലാളിക്കാണെന്നതാണു്.

ക്രമേണ മുതലാളിത്ത ഭരണകൂടങ്ങളും അവരുടെ സംഘടനകളും വിപുലമായി. ആദ്യമാദ്യം വ്യവസായമുതലാളിയും വ്യവസായ മൂലധനവും മാത്രമായിരുന്നു തൊഴിലാളികളെ നേരിടേണ്ടിയിരുന്നതു്. സര്‍ക്കാരും ബാങ്കര്‍മാരും ഭൂഉടമകളും ലാഭത്തിന്റെ പങ്കു് പറ്റിയിരുന്നെങ്കിലും തൊഴിലാളികളെ നേരിട്ടു് ചുഷണം ചെയ്തിരുന്നില്ല. ക്രമേണ വ്യവസായമൂലധനവും ബാങ്കിങ്ങ് മൂലധനവും ലയിച്ചു് ചേര്‍ന്നു് ധനമൂലധനമായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ധന മൂലധനം രൂപപ്പെട്ടിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ അതു് സുസംഘടിതമായ ഓഹരി കമ്പോളത്തിനു് രൂപം നല്‍കി. അവര്‍ തൊഴിലാളി സംഘടനകളേയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും മുതലാളിത്ത വ്യസ്ഥയെന്ന നിലയില്‍ തന്നെ നേരിട്ടു് തുടങ്ങി.

കമ്പോളം വിപുലമായി. ദേശീയ കമ്പോളങ്ങള്‍ രൂപപ്പെട്ടു. ദേശീയ കമ്പോളം ദേശീയ കുത്തക മൂലധനത്തിന്റെ നിയന്ത്രണത്തിലായി. കര്‍ഷകരും സ്വയം തൊഴില്‍ സംരംഭകരും തൊഴിലാളികളും അടക്കം ഉല്പാദകരെ ചൂഷണം ചെയ്യുന്നതു് കമ്പോളത്തിന്റെ ഇടനിലയുപയോഗിച്ചാണു്. ചൂഷണം വളരെ പരോക്ഷണാണു്. ജീവിത മാര്‍ഗ്ഗം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഈ മൂന്നു് കൂട്ടരേയും മുതലാളിത്തം ഭിന്നിപ്പിച്ചു് നിര്‍ത്തുന്നു. ചൂ‍ഷണം നിര്‍ബ്ബാധം തുടരുന്നു. തൊഴിലാളി വര്‍ഗ്ഗത്തില്‍ പോലും വിള്ളലുണ്ടാക്കും വിധം സംഘടിത തൊഴിലാളി വിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കു് പല പ്രത്യേകാവകാശങ്ങളും നല്‍കപ്പെട്ടു തുടങ്ങി. അവരെ മറ്റിതര തൊഴിലാളികളുമായി ഐക്യപ്പെടുന്നതില്‍ നിന്നു് പിന്തിരിപ്പിക്കാനാണതു് തുടങ്ങിയതു്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു് സ്ഥിരം തൊഴില്‍, പെന്‍ഷന്‍, കമ്പനി മേധാവികള്‍ക്കു് ഓഹരി പങ്കാളിത്തം തുടങ്ങി പ്രത്യേകാവകാശങ്ങള്‍ പലതും ഏര്‍പ്പെടുത്തപ്പെട്ടു. അതോടെ സംഘടിത തൊഴിലാളി വിഭാഗങ്ങളില്‍ പലരും ഓഹരികളില്‍ നിക്ഷേപിച്ചു് തുടങ്ങി. ഓഹരി പങ്കാളിത്തമുള്ള വ്യവസായത്തിന്റെ ഉല്പന്നങ്ങളായാലും ചരക്കുകളായി അവ കമ്പോളത്തിലെത്തുമ്പോള്‍ ഉടമാവകാശം മൂലധന ഉടമായായ മുതലാളിക്കാണു്, ഓഹരി ഉടമയ്ക്കില്ല. ഓഹരി ഉടമയായ തൊഴിലാളിക്കല്ല. ചരക്കുകളുടെ ലഭ്യത ഉയര്‍ത്തുന്നതിലോ കുറയ്ക്കുന്നതിലോ അതിലൂടെ വില നിശ്ചയിക്കുന്നതിലോ ഓഹരി ഉടമയ്ക്കു് പങ്കൊന്നുമില്ല. സ്വകാര്യ സ്വത്തുടമാ ബന്ധമാണു് ഈ സ്ഥിതിക്കടിസ്ഥാനം. ഓഹരി ഉടമ ആ ഓഹരിത്തുകയിന്മേലുള്ള തന്റെ ഉടമസ്തത മുതലാളിക്കു് കൈമാറുകയാണു് ചെയ്യുന്നതു്. ആ തുകയ്ക്കുള്ള അവകാശമോ ബാധ്യതയോ അതിന്മേലുള്ള ലാഭവിഹിതമോ മാത്രമേ ഓഹരി ഉടമയ്ക്കുള്ളു. വ്യസായത്തിന്മേലോ അതിന്റെ നടത്തിപ്പിലോ ചരക്കുകളുടെ വിലയിന്മേലോ ഒന്നും ഓഹരി ഉടമയ്ക്കു് യാതൊരു അധികാരവുമില്ല.

ദേശീയ കുത്തകകളുടെ രൂപീകരണത്തോടൊപ്പം വര്‍ഗ്ഗ സമരത്തിന്റെ മുന്നേറ്റത്തില്‍ തൊഴിലാളി സംഘടനകളുടെ ഐക്യപ്രസ്ഥാനവും അവയുടെ കേന്ദ്രീകരണവും സ്ഥാപനത്തിന്റെ മതില്‍ കെട്ടുകള്‍ക്കു് പുറത്തേയ്ക്കു് വ്യാപിക്കുന്നു. വ്യവസായാടിസ്ഥാനത്തിലും പ്രാദേശിക ദേശീയാടിസ്ഥാനത്തിലും അവ ഐക്യപ്പെട്ടു് കേന്ദ്രീകരിക്കപ്പെടുന്നു. ദേശീയ ഫെഡറേഷനുകളും സാര്‍വ്വദേശീയ ഫെഡറേഷനുകളും രൂപപ്പെടുന്നു. മറ്റൊരു തലത്തില്‍ തൊഴിലാളികള്‍ അവരുടെ വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അണിനിരക്കുന്നു. ഇടയ്ക്കിടെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിനു് മേല്ക്കൈ ലഭിക്കുന്നിടങ്ങളില്‍ അവര്‍ നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ നിന്നു് അവയെ സ്വാധീനിച്ചോ അധികാരം തന്നെ കയ്യാളിയോ മുന്നേറ്റമുണ്ടാക്കുന്നു. പക്ഷെ, സ്വകാര്യ സ്വത്തുടമാവകാശം നിലനില്കുവോളം അടിസ്ഥാനപരമായ മാറ്റം കൈവരിക്കാനോ കമ്പോളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ അവര്‍ക്കു് കഴിയില്ല. അതേ സമയം കമ്പോളത്തിലിടപെട്ടു് തൊഴിലാളികളും മറ്റു് അദ്ധ്വാനിക്കുന്നവരുമടക്കം ഉപഭോക്താക്കള്‍ക്കു് താല്കാലികാശ്വാസം നല്‍കാന്‍ കഴിയുകയും ചെയ്യും.

ഇരുപതാം നൂറ്റാണ്ടില്‍ സോവിയറ്റു് സോഷ്യലിസത്തിന്റെ സ്ഥാപനം ഈ സാഹചര്യത്തില്‍ നിന്നുള്ള വലിയൊരു കുതിച്ചു ചാട്ടമായിരുന്നു. ലോകത്തിന്റെ ആറിലൊന്നു് ഭൂപ്രദേശത്തു് കമ്പോളത്തിന്റെ നിര്‍ണ്ണായക നിയന്ത്രണം ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരപ്പെട്ടു. ആഭ്യന്തരമായും ബാഹ്യ ശക്തികളില്‍ നിന്നും മാറ്റത്തിനെതിരായ ശക്തമായി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും അതേ വരെ മുന്‍ മാതൃകകളൊന്നുമില്ലായിരുന്നെങ്കിലും അദ്ധ്വാനിക്കുന്നവരടക്കം ബഹുജനങ്ങള്‍ക്കു് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്താന്‍ 72 വര്‍ഷക്കാലത്തെ അതിന്റെ നിലനില്പിലുടനീളം സോവിയറ്റു് ഭരണ കൂടത്തിനു് കഴിഞ്ഞു. ആദ്യമായി സ്ത്രീകള്‍ക്കു് വോട്ടവകാശം അനുവദിച്ചതു് മുതല്‍ ജനാധിപത്യ വികാസത്തിന്റേയും തൊഴിലാളികളടക്കം അദ്ധ്വാനിക്കുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റേയും ഒട്ടേറെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ അതിനു് കഴിഞ്ഞു. അതാകട്ടെ, ലോകമാകെ തൊഴിലാളി പ്രസ്ഥാനങ്ങളുടേയും ജനാധിപത്യത്തിന്റേയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വിപുലീകരണ പ്രേരണയായി.

തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിനും ജനകീയ ഐക്യത്തിനും വിള്ളല്‍ വീഴ്ത്താന്‍ സംഘടിത-അസംഘടിത വ്യത്യാസങ്ങള്‍ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ചു് മുമ്പു് സൂചിപ്പിച്ചിരുന്നു. തൊഴിലാളി വര്‍ഗ്ഗം ഭരണ വര്‍ഗ്ഗമായി ഉയരുന്ന സ്ഥിതിക്കു് തടയിടാന്‍ മറ്റു് പല വിഘടനാശയങ്ങളും മുതലാളിത്തം വളര്‍ത്തിത്തുടങ്ങി. അതിന്റെ ഭാഗമായാണു് രാഷ്ട്രത്തിന്റേയും വംശത്തിന്റേയും മതത്തിന്റേയും ജാതിയുടേയും കൂലീനതയുടേയും മഹിമകളുടെ പേരില്‍ വികാരം ഉണര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു് പോരുന്നതു്. രാഷ്ട്രത്തിന്റെ കമ്പോളസ്വാധീനത്തിന്റെ പേരില്‍ കമ്പോളം വെട്ടിപ്പിടിക്കാന്‍ ലോക മഹായുദ്ധം തന്നെ നടത്തിയ സാമ്രാജ്യത്വം തുടര്‍ന്നു് മറ്റു് ആശയങ്ങളും മുന്നോട്ടു് കൊണ്ടുവരാന്‍ തയ്യാറായി. സോവിയറ്റു് സോഷ്യലിസത്തിന്റെ മുന്നേറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാസിസവും ഫാസിസവും പ്രോത്സാഹിപ്പിക്കപ്പെട്ടു. അതു് കമ്പോളം പുനര്‍ വിഭജനത്തിനുള്ള ആവശ്യം ഉയരുന്നതിനും തുടര്‍ന്നു് വെട്ടിപ്പിടിക്കാനായി രണ്ടാം ലോകമഹായുദ്ധത്തിനും വഴി വെച്ചു. പക്ഷെ, ഓരോ ലോക മഹായുദ്ധയും മുതലാളിത്ത കമ്പോളത്തിന്റെ കൂടുതല്‍ കൂടുതല്‍ പ്രദേശം മുതലാളിത്തത്തിനു് നഷ്ടപ്പെടുന്നതിന്റെ അനുഭവമാണു് ഉണ്ടാക്കിയതു്.

രണ്ടാം ലോക മഹായുദ്ധാനന്തരം ഫാസിസത്തിനു് മേല്‍ സോവിയറ്റു് യൂണിയനുണ്ടായ നിര്‍ണ്ണായക വിജയവും കിഴക്കന്‍ യൂറോപ്പിലാകെ സോഷ്യലിസത്തിനുണ്ടായ മുന്നേറ്റവും പുതിയൊരു ലോക സാഹചര്യം സൃഷ്ടിച്ചു. കോളനികള്‍ക്കു് സ്വാതന്ത്ര്യം നേടാനതു് ഉപകരിച്ചു. മുതലാളിത്തമെങ്കിലും അതിന്റേതായ പരിമിതികളോടെയെങ്കിലും ജനാധിപത്യ ഭരണ ക്രമം ലോകമാകെ വ്യാപകമായി. വികസിത മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ശക്തമായ മൂലധന സാമ്രാജ്യത്വവും മറുവശത്തു് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ശക്തമായ സോഷ്യലിസ്റ്റു് ചേരിയും തമ്മിലുള്ള മത്സരത്തിന്റേയും അതിലൂടെ അവതമ്മിലുള്ള സന്തുലനത്തിന്റേതുമായ ഒരു പുതിയ യുഗം പിറന്നു.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത ശേഷിയുടെ ഇത്തരം മുന്നേറ്റത്തേയും അതുമൂലമുണ്ടാകുന്ന ജനാധിപത്യ വികാസവും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും അവയെല്ലാം ചേര്‍ന്നു് ചൂഷണാധിഷ്ഠിത വ്യവസ്ഥയ്ക്കെതിരെ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളേയും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മൂലധന സാമ്രാജ്യത്വവും അതിന്റേതായ തന്ത്രങ്ങള്‍ മെനഞ്ഞു് പോരുന്നു. മൂലധനാധിപത്യത്തിന്റേയും മുതലാളിത്ത വ്യവസ്ഥയുടേയും നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിക്കു് പരിഹാരം കാണേണ്ടതു് മുഴുവന്‍ മൂലധന ഉടമകളുടേയും വ്യവസ്ഥയുടേയും ആവശ്യമായി വന്നു.

അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന പുതിയ ഐക്യ വ്യവസ്ഥയാണു് ആഗോള ധനമൂലധന മേധാവിത്വത്തിലുള്ള പുതിയ ധന മൂലധന സാമ്രാജ്യത്വം. ഇതു് സാധ്യമായതു് സാര്‍വ്വദേശീയമായ വിവര വിനിമയ ശൃംഖലയുടെ രംഗപ്രവേശമാണു്. ശൃംഖലയില്‍ ബന്ധിപ്പിക്കപ്പെട്ടതോടെ പ്രദേശിക-ദേശീയ മൂലധനം അതിന്റെ കെട്ടുപാടുകളില്‍ നിന്നു് മോചിതമായി. എവിടെനിന്നും എവിടേയ്ക്കും മൂലധനം നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ ഒഴുകി തുടങ്ങി. അതേവരെ ഒറ്റപ്പെട്ടും പരസ്പരം മത്സരിച്ചും വളര്‍ന്ന ദേശീയ മൂലധനങ്ങളുടെ കൂടിച്ചേരലിലൂടെ ആഗോള ധന മൂലധനം രൂപപ്പെട്ടു. ചരക്കുകളുടെ ക്രയവിക്രയവും ആഗോള തലത്തിലായി. ആഗോള കമ്പോളം രൂപപ്പെട്ടു. തൊഴിലാളികളേയും അവരുടെ സമരങ്ങളേയും സംഘടിത ശേഷിയേയും നേരിടാന്‍ ഉല്പാദനം തന്നെ വിതരിതമാക്കപ്പെട്ടു. ഒറ്റപ്പെട്ടു് കിടക്കുന്ന വിതരിത ഘടനകളെ ശൃംഖലയില്‍ കോര്‍ത്തിണക്കി വന്‍ ഉല്പാദന കേന്ദ്രങ്ങളുടെ ശക്തിയും സാധ്യതകളും നേടി. തൊഴിലാളികള്‍ക്കു് തങ്ങളുടെ യഥാര്‍ത്ഥ തൊഴിലുടമകളെ തന്നെ നേരിട്ടു് കാണാന്‍ കഴിയാതാകുന്നു. കൂടുതല്‍ കൂടുതല്‍ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ അസംഘടിത വിഭാഗങ്ങളായി മാറുന്നു. ഇതിനു് സമാന്തരമായി, പുതിയ ശേഷികള്‍ കൈവരിച്ച സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരിപ്പുകളുടെ ഫലമായി സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. അവിടെയും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസം പിന്നോട്ടടിപ്പിക്കപ്പെട്ടു. രാഷ്ട്രീയമായി പോലും മൂന്‍തൂക്കം സ്വപ്നം കണ്ടു തുടങ്ങിയ സംഘടിത തൊഴിലാളി പ്രസ്ഥാനത്തേയും സംഘടനകളേയും അവയുടെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ സംഘാടന ശേഷിയും പ്രസക്തിയും പ്രഹര ശേഷിയും ചോര്‍ന്നു് നിരാശ ബാധിച്ചരിക്കുന്നു. വിപ്ലവ സ്വപ്നങ്ങള്‍ അവര്‍ക്കു് അന്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിലൂടെയെല്ലാം, ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കപ്പെടുകയാണു്.

പഴയ സാമ്രാജ്യത്വ രാഷ്ട്രങ്ങളില്‍ നിന്നുള്ളതു് മാത്രമല്ല, അവയില്‍ നിന്നുള്ള ധനമൂലധനത്തോടൊപ്പം മറ്റു് മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നെല്ലാം തയ്യാറായി വരുന്ന ധനമൂലധനവും കൂടി ചേര്‍ന്നു് ആഗോള ധനമൂലധന മേധാവിത്വമായി പരിണമിക്കുകയാണുണ്ടായതു്. അതില്‍ നിന്നു് മാറി നില്കുന്ന മൂലധന വിഭാഗങ്ങള്‍ ഒറ്റപ്പെട്ടു് പോകുകയും തകര്‍ന്നടിയുകയോ ആഗോള ധനമൂലധന മേധാവിത്വത്തിന്റെ ചുഴിയിലേയ്ക്കു് വലിച്ചടുപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. വലിപ്പത്തിലും മൂലധനശേഷിയിലും മുമ്പന്തിയിലുള്ള ഏതാണ്ടു് ഇരുന്നോറോളം ധനമൂലധന കുത്തകകളാണു് ഇന്നു് ആഗോള ധന മൂലധന വ്യവസ്ഥ നിയന്ത്രിക്കുന്നതും നയിക്കുന്നതും. അവയ്ക്കാണു് ശൃംഖലയുടെ മേലും ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ മേലും നിര്‍ണ്ണായക സ്വാധീനമുള്ളതു്. മറ്റുള്ളവ മേധാവിത്വത്തിന്റെ അനുബന്ധമായി വര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. .

ഈ മാറ്റം മുതലാളിത്ത ഭരണകൂടങ്ങളെയാണു് ഏറെ മാറ്റിമറിച്ചിരിക്കുന്നതു്. ദേശീയ മുതലാളിത്ത ഭരണകൂടങ്ങള്‍ ഇന്നു് ആഗോള ധന മൂലധന മേധാവിത്വത്തിന്റെ നിയന്ത്രണത്തിലാണു്. മൂലധനത്തിന്റെ ഒഴുക്കു് നിയന്ത്രിച്ചു് ദേശീയ ഭരണ കൂടങ്ങളെ വരുതിയിലാക്കാന്‍ ആഗോള ധന മൂലധന മേധാവികള്‍ക്കു് കഴിയുന്നു. സ്വന്തം താല്പര്യവും നിലനില്പും അപകടപ്പെടുത്തിക്കൊണ്ടു് അവരെ പിണക്കാന്‍ ഒരു മുതലാളിത്ത ഭരണകൂടവും തയ്യാറാകില്ല. ദേശീയ മുതലാളിത്ത ഭരണകൂടങ്ങള്‍ തികച്ചും ആഗോള ധനമൂലധന ഉപകരണങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ക്കു് ദേശീയത ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണു്. അതേ സമയം, രാജ്യത്തെ ജനങ്ങളേയും തൊഴിലാളികളേയും സംബന്ധിച്ചിടത്തോളം സര്‍വ്വശക്തമായ ദേശീയ ഭരണകൂടം ഇന്നും അവരുടെ മേല്‍ പ്രഹര ശേഷി നിലനിര്‍ത്തുന്നുണ്ടെങ്കിലും ആഗോള ധനമൂലധന കുത്തകകളുടെ വെറും ചട്ടുകങ്ങളായി പരിണമിച്ചിരിക്കുന്ന കാര്യം പക്ഷെ, അറിയാതെ പോകുന്നു. ആഗോള ധനമൂലധന കോര്‍പ്പറേഷനുകളുടെ മേധാവികളായി വര്‍ത്തിക്കുന്നവരെ തന്നെ ദേശീയ ഭരണകൂടങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തിയും തിരിച്ചും ആഗോള ധനമൂലധന കോര്‍പ്പറേഷനുകള്‍ ആഗോളമായി മുതലാളിത്ത ലോകത്തിന്റേയാകെ നിയന്ത്രണം കയ്യാളുകയാണു്.

മേല്പറഞ്ഞ മാറ്റങ്ങളിലൂടെ ഭരണകൂടങ്ങളെ മൂലധനം അപ്രസക്തമാക്കിയിരിക്കുന്നു. ഭരണകൂടത്തെ ലെനിന്‍ അദ്ദേഹത്തിന്റെ 'ഭരണകൂടവും വിപ്ലവവും' എന്ന ഗ്രന്ഥത്തില്‍' നിര്‍വ്വചിച്ചതു് മേധാവിത്വം നേടുന്ന വര്‍ഗത്തിനു് (നിലവില്‍ മുതലാളിത്തത്തിനു്) മത്സരിക്കുന്ന വര്‍ഗ്ഗങ്ങളെ അമര്‍ച്ച ചെയ്തു് മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം സമൂഹത്തിന്റെ പൊതു നാശത്തിലെത്താതെ സമരസപ്പെടുത്തുന്നതിനുള്ള ഉപകരണമായാണു്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതു് മര്‍ദ്ദനോപകരണമാണു്. ഇന്നതു് മര്‍ദ്ദനോപകരണം മാത്രമായിരിക്കുന്നു. എന്തെങ്കിലും മേന്മകള്‍, ജനാധിപത്യമോ നിയമ വാഴ്ചയോ മറ്റെന്തെങ്കിലുമോ, അതിന്മേല്‍ മുന്‍കാലത്തു് കണ്ടിരുന്നെങ്കില്‍ അതൊന്നും ഇന്നു് കാണാനാവില്ല. മൂലധനത്തിനു് അതിന്റെ ആവശ്യം ഉല്പാദനമോ വിതരണമോ സംഘടിപ്പിക്കാനല്ല. ബങ്കിങ്ങു് നടത്താനോ നോട്ടടിക്കാനോ അല്ല. അവയെല്ലാം ശൃംഖല ഏറ്റെടുത്തിരിക്കുന്നു. അതിന്റെ നിയമങ്ങളാകട്ടെ ('കോഡുകള്‍' - സോഫ്റ്റ്‌വെയര്‍) സര്‍ക്കാരോ നിയമസഭകളോ അല്ല ഉണ്ടാക്കുന്നതു്. കൂലി അടിമകളായ സാങ്കേതിക വിദഗ്ദ്ധരാണു്. നടപ്പാക്കുന്നതു് പോലീസോ കോടതികളോ അല്ല. ശൃംഖലാ വിഭവങ്ങളാണു്. സമൂഹത്തിന്റെ നടത്തിപ്പിനു് ഭരണ കൂടം ഇനിയങ്ങോട്ടു് ഒരു അനാവശ്യവും ഒഴിവാക്കപ്പെടാവുന്നതുമായ അനുബന്ധം മാത്രമായിരിക്കുന്നു. മര്‍ദ്ദിത വര്‍ഗങ്ങല്‍ക്കു് മേല്‍ അവരുടെ ചെറുത്തുനില്പുകളെ നേരിട്ടു് തങ്ങളുടെ അധികാരം നിലനിര്‍ത്താനുള്ള മര്‍ദ്ദനോപാധി മാത്രമാണിന്നവ. അതായതു്, വര്‍ഗ്ഗരഹിതമാകുമ്പോള്‍ ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതാണെന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടു് മുതലാളിത്തം തന്നെ ശരിയെന്നു് തെളിയിച്ചിരിക്കുന്നു. അതിനുള്ള ഉപാധി, സാര്‍വ്വദേശീയ ശൃംഖലയും ശൃംഖലാ വിഭവങ്ങളും പണത്തിനു് പകരം സംവിധാനങ്ങളും പണമില്ലാതെ തന്നെ കമ്പോളാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഭൌതിക സാഹചര്യങ്ങളും മുതലാളിത്തം തന്നെ സൃഷ്ടിച്ചിരിക്കുന്നു. വിപ്ലവം വളരെയേറെ മുന്നേറിയിരിക്കുന്നു. മുതലാളിത്തം വിട്ടുപോയ കാര്യങ്ങള്‍ ചെയ്യുകയല്ല, അങ്ങിനെ ചെയ്തു് വിപ്ലവത്തിന്റെ മുന്നൊരുക്കം നടത്തുകയല്ല, മറിച്ചു് മുതലാളിത്തം ഉരുത്തിരിച്ചെടുത്ത ഉപാധികളും സാധ്യതകളും ഉപയോഗപ്പെടുത്തി വിപ്ലവത്തെ മുന്നോട്ടു് നയിക്കുകയാണു് ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ അര്‍പ്പിതമായ കടമ.

തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തിന്റെ ആവശ്യം വിപ്ലവാനന്തരം മുതലാളിത്ത ശക്തികള്‍ക്കു് മേല്‍ സമൂഹത്തിന്റെ താല്പര്യത്തില്‍ നിയന്ത്രണം സാധിക്കുക എന്നതു് മാത്രമാണു്. അതാകട്ടെ, പോലീസിനും പട്ടാളത്തിനും മേലുള്ള നിയന്ത്രണമടക്കം ഏറ്റെടുക്കുന്നതിനും മുന്‍കാലത്തെന്നപോലെ വലിയ തോതിലുള്ള മര്‍ദ്ദനത്തിന്റേയോ രക്തച്ചൊരിച്ചിലിന്റേയോ ആവശ്യമില്ലാതെ തന്നെ നടത്താന്‍ കഴിയും വിധം അത്രമേല്‍ സമഗ്രവും ഉല്‍ഗ്രഥിതവുമായ ഭരണ നിര്‍വ്വഹണ വ്യവസ്ഥ മുതലാളിത്തം തന്നെ സൃഷ്ടിച്ചിട്ടുണ്ടു്. അതിന്റെ കേന്ദ്രീകൃത ഘടനയ്ക്കു് പകരം വിതരിത ഘടന ഏര്‍പ്പെടുത്തിയാല്‍ മതി. അതിനാകട്ടെ, സാങ്കേതിക സ്വാംശീകരണം സാധിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍-സ്വതന്ത്ര വിജ്ഞാന വിഭവങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുമുണ്ടു്. മാത്രമല്ല, എണ്ണത്തില്‍ നിസ്സാരമായ മുതലാളിമാരേയും അവരുടെ വൈതാളികരേയും നിലയ്ക്കു് നിര്‍ത്താന്‍ സ്വയം പ്രാദേശീക ഭരണകൂടമായി സംഘടിതരാകുന്ന തൊഴിലാളി-കര്‍ഷക-സ്വയംതൊഴില്‍ സംരംഭക കൂട്ടു് കെട്ടിനു് നേരിട്ടു് തന്നെ കഴിയുകയും ചെയ്യു.

ഇതു് തിരിച്ചറിയുന്നതിനും ഈ കാലഘട്ടത്തിനാവശ്യമായ വിപ്ലവ പാത വെട്ടിത്തുറക്കുന്നതിനും വിപ്ലവ കടമകള്‍ ഏറ്റെടുക്കുന്നതിനും സ്വയം തയ്യാറാകുകയാണു് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സമൂഹത്തിന്റെ നടത്തിപ്പു് ഏറ്റെടുക്കുന്നതിനുള്ള കഴിവു് നേടി സ്വയം മാറിത്തീരുകയും ഇതര മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെയെല്ലാം സ്വാഭാവിക നേതൃത്വം തങ്ങളാണെന്നു് അവയെ ബോധ്യപ്പെടുത്തുകയും അവരെ വിപ്ലവത്തിനു് പ്രേരിപ്പിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിനു് തൊഴിലാളി വര്‍ഗ്ഗം നടത്തേണ്ട മുന്നൊരുക്കം. വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണു്. മൂലധനവും അദ്ധ്വാന ശേഷിയും തമ്മിലുള്ള, ലാഭവും കൂലിയും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കുകയാണു്. ആഗോള ധനമൂലധന മേധാവിത്വം ഒഴിവാക്കുക എന്ന വിപ്ലവകടമ അടിയന്തിരമായിരിക്കുകയും ചെയ്തിരിക്കുന്നു. ഇതിലുണ്ടാകുന്ന കാലതാമസം സമൂഹത്തെ കാടത്തത്തിലേയ്ക്കു് നയിക്കാന്‍ വെമ്പുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കു് മേല്ക്കൈ കിട്ടുന്നതിനിടയാക്കും.

ധന മൂലധന മേധാവിത്വം ഒഴിവാക്കുന്നതിനും അതിനെ അപ്രസക്തമാക്കുന്നതിനും ധനമൂലധനാധിപത്യത്തിലുള്ള കമ്പോളത്തിനു് ബദല്‍ മാതൃകകള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൃഷ്ടിപരമായ ഇടപെടലുകള്‍ അടിയന്തിര അനിവാര്യതയായിരിക്കുന്നു. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമല്ല, മൂര്‍ത്തമായ മാതൃകകളാണു് ആവശ്യം. അവ ഭാവി സമൂഹത്തിന്റെ മൂര്‍ത്ത മാതൃകകള്‍ സൃഷ്ടിക്കുന്നവയാകണം. തൊഴിലാളിവര്‍ഗ്ഗത്തിനും സഖ്യശക്തികള്‍ക്കും അവ സ്വീകാര്യമാകണം. സഖ്യശക്തികളെ ആകര്‍ഷിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യാനുതകുന്നവയാകണം, അവരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അനുവദിക്കപ്പെടുന്നവയും എല്ലാ ആശങ്കകളും ദൂരീകരിക്കപ്പെടാനുതകുന്നവയും ആകണം. നിലവില്‍ മുതലാളിത്ത വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കുന്നവയാകണം, അവയുടെ പരിഹാരമല്ല, മറിച്ചു് നിലവിലുള്ള വ്യവസ്ഥയുടെ തകര്‍ച്ചയാകണം ഫലം. നിലവിലുള്ള വ്യവസ്ഥയുടെ തകര്‍ച്ച ആഗോള ധന മൂലധനാധിപത്യത്തിന്റേയും അവയുടെ ചട്ടുകങ്ങളായ ദേശീയ ഭരണ കൂടങ്ങളുടെ തകര്‍ച്ചയും ഉറപ്പാക്കും. അപ്പോള്‍ തൊഴിലാളി വര്‍ഗ്ഗം അതിന്റെ ക്രിയാത്മ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെട്ട മാതൃകകള്‍ സമൂഹത്തിനു് മുമ്പിലുള്ള സ്വാഭാവികവും സ്വീകാര്യവുമായ ബദലുകളാകണം.

തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലുള്ള പ്രാദേശിക സ്വയംഭരണ സമൂഹങ്ങളും അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വദേശീയ ശൃംഖലയും ശൃംഖലയിലൂടെ സംഘടിപ്പിക്കപ്പെടുന്ന ജീവിതോപാധികളുടെ ഉല്പാദന-വിതരണ-വിനിമയ പ്രക്രിയകളും അവയുടെ പങ്കാളിത്ത നിര്‍വ്വഹണവും വിഭവങ്ങളുടെ സാമൂഹ്യ ഉടമസ്ഥതയും അവയുടെ സുതാര്യമായ സ്വകാര്യ ഉപയോഗാവകാശവും അടങ്ങിയതാകണമതു്. അത്തരത്തില്‍ ധന മൂലധനാധിപത്യത്തെ നമ്മുടെ കമ്പോളത്തില്‍ നിന്നു് പുറത്തു് കടത്തുക. അതിന്റെ നീരാളി പിടുത്തത്തില്‍ നിന്നു് ഇതിലണിനിരക്കുന്നവരെ രക്ഷിക്കുക. അവരുടെ ഐക്യം ഊട്ടി ഉറപ്പിക്കുക. ധനമൂലധന കമ്പോളത്തിന്റെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കുക. നിലവില്‍ വ്യാപാര മാന്ദ്യം നേരിടുന്ന ധന മൂലധനാധിപത്യത്തിലുള്ള കമ്പോളത്തിലുണ്ടാകുന്ന ആപേക്ഷികമായ ഇടിവു് പോലും അതിന്റെ തകര്‍ച്ചയ്ക്കു് തുടക്കമിടുന്നതാണു്.

Monday, November 7, 2016

ഊര്‍ജമായ് പടരട്ടെ വിപ്ളാവാനുഭവം - പി രാജീവ്



(കടപ്പാടു് : http://www.deshabhimani.com/special/news-06-11-2016/600919)

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍, എന്ന ചോദ്യം പിന്നിട്ട രണ്ടര ദശകങ്ങളില്‍ എത്രതവണ നമ്മള്‍ കേട്ടിട്ടുണ്ടാകും. എണ്ണിയാലൊടുങ്ങാത്ത എത്രയോ സന്ദര്‍ഭങ്ങളില്‍ അതിരുകളും വംശങ്ങളും അപ്രസക്തമാക്കി മനുഷ്യകുലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന വിപ്ളവാനുഭവ ഓര്‍മകളുടെ വീണ്ടെടുക്കല്‍ പുതിയ ഊര്‍ജമായി മാറട്ടെ

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍, എന്ന ചോദ്യം പിന്നിട്ട രണ്ടര ദശകങ്ങളില്‍ എത്രതവണ നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇറാഖിലേക്ക് അമേരിക്കയുടെ സൈന്യം ഇരമ്പിക്കയറുമ്പോള്‍, സദ്ദാംഹുസൈനെന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍, പലസ്തീനില്‍ ഉന്മാദനൃത്തം ചവിട്ടുന്ന ഇസ്രയേല്‍ പട്ടാളത്തിന്റെ ബൂട്ടിലരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിതറിവീണ ചോരത്തുള്ളികള്‍ കാണുമ്പോള്‍, ലോകത്തെ ഏകക്രമമാക്കുന്നതിനുള്ള മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍... എണ്ണിയാലൊടുങ്ങാത്ത എത്രയോ സന്ദര്‍ഭങ്ങളില്‍ അതിരുകളും വംശങ്ങളും അപ്രസക്തമാക്കി മനുഷ്യകുലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യത്തിന്റെ നിര്‍ണായകമായ പ്രസക്തിയെ വായിച്ചെടുക്കുന്നതിന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് ആധിപത്യശ്രമത്തില്‍നിന്ന് ലോകത്തെ രക്ഷപ്പെടുത്തിയ ഐതിഹാസികമായ യുദ്ധവിജയംമാത്രംമതി. ലോകത്തെ കീഴടക്കുന്നതിനടുത്തെത്തിയ ജര്‍മന്‍സഖ്യത്തെ ചെമ്പട ചെറുത്തുതോല്‍പ്പിച്ചത് അതിശക്തമായ സമര്‍പ്പണത്തിലൂടെയാണ്. ക്യൂബയെ ആക്രമിക്കുന്നതിനായി പോയ അമേരിക്കയുടെ നാവികസേനയുടെ നിര്‍ബന്ധിതമായ മടക്കം മൂന്നാം ലോകരാജ്യങ്ങളുടെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിന് സോവിയറ്റ് യൂണിയന്‍ വഹിച്ച പങ്കിന്റെ ചെറിയ ഉദാഹരണമാണ്. ലോകത്ത് എവിടെയൊക്കെ സാമ്രാജ്യത്വം അതിന്റെ ആധിപത്യം സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നുവോ അവിടെയെല്ലാം പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മഹാദുര്‍ഗമായി സോവിയറ്റ് യൂണിയന്‍ മാറി.

ആ പൂവ് കൊഴിഞ്ഞുവീണതിന്റെ വേദന ചരിത്രത്തിലേക്ക് പലതലങ്ങളില്‍ പടര്‍ന്നുകയറുന്നു. സോവിയറ്റ് യൂണിയന്‍ ലോകത്തിനു പുതിയ അനുഭവമായിരുന്നു. ലെനിന്റെ നേതൃത്വത്തില്‍ ഇരമ്പിക്കയറിയ വിപ്ളവസേന ലോകചരിത്രത്തില്‍ ആദ്യമായി തൊഴിലാളിവര്‍ഗ അധികാരം സ്ഥാപിച്ചു. ഭൂരിപക്ഷത്തിന്റെ ആദ്യഭരണകൂടത്തെ ലെനിന്‍ നയിച്ചു. ഒരു നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ അത് ഓര്‍മയായി ചരിത്രത്തിലേക്ക് മറഞ്ഞു. എന്തുകൊണ്ട് ഏഴുപതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ തകര്‍ന്നുപോയിയെന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാല്‍, അതോടൊപ്പം ചുറ്റും ശത്രുക്കളാല്‍ വളയപ്പെട്ട, മുന്‍ മാതൃകകളില്ലാത്ത സോഷ്യലിസ്റ്റ് മാതൃകയ്ക്ക് എങ്ങനെ ഏഴുപതിറ്റാണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്ന കുറെക്കൂടി പ്രസക്തമായ ചോദ്യം നിങ്ങള്‍ എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന് ഒരിക്കല്‍ സീതാറാം യെച്ചൂരി ചോദിക്കുകയുണ്ടായി. അത്രമാത്രം കഠിനമായ സാഹചര്യങ്ങളിലാണ് റഷ്യയില്‍ മുന്‍ മാതൃകകളില്ലാത്ത സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായി കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചത്.

വിപ്ളവം ഓര്‍മയായി മാറിത്തുടങ്ങുന്ന പിറകോട്ടുള്ള നടത്തത്തിന്റെ കാലത്താണ് ഞങ്ങള്‍ റഷ്യയില്‍ ചെന്നിറങ്ങിയത്. ക്യൂബയിലേക്കുള്ള യാത്രയിലെ ഇടത്താവളം. ബാലഗോപാലും മത്തായിചാക്കോയും സി എച്ച് ആഷിക്കും സി എന്‍ മോഹനനും മറ്റും അടങ്ങുന്ന സംഘം ഹോട്ടലായി പരിവര്‍ത്തനം ചെയ്യപ്പെട്ട വിദ്യാര്‍ഥി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. റിസ്പഷനില്‍ ഇരുന്ന മെറ്റലര്‍ജിയില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ നടാഷ വളരെ ലളിതമായി രണ്ടുകാലത്തിന്റെ വ്യത്യസ്തതകള്‍ പങ്കുവച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. സോഷ്യലിസത്തിന്റെ അവസാനനാളുകളില്‍ അതിരുകള്‍ കടന്ന് പലപ്പോഴും കടന്നുവരുന്ന പരസ്യങ്ങളില്‍ മോഹിപ്പിക്കുന്ന പലതുമുണ്ടായിരുന്നു. കൈയില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നെങ്കിലും ആകര്‍ഷകമായ അവയൊന്നും അവിടെ വിപണിയില്‍ ലഭ്യമായിരുന്നില്ല. അന്ന് കണ്ടതിനുമപ്പുറം കൊതിപ്പിച്ചുകൊണ്ട് എല്ലാം വിപണിയിലുണ്ട്. എന്നാല്‍, റൊട്ടി വാങ്ങാന്‍പോലും പണം ഇപ്പോള്‍ കൈയിലില്ല. നടാഷയുടെ ഭര്‍ത്താവും എന്‍ജിനിയറാണ്. പ്രതിവിപ്ളവം അവരെ തൊഴിലില്ലാത്തവരാക്കി.

സോഷ്യലിസം, തൊഴിലില്ലായ്മ എന്ന പദം അപരിചിതമാക്കിയ അനുഭവമായിരുന്നു സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഓരോ ഫാക്ടറിക്കുമുമ്പിലും ഉല്‍പ്പാദനത്തില്‍ ഓരോ ഗ്രൂപ്പും സംഭാവനചെയ്ത അധ്വാനശക്തിയുടെ മൂല്യം പ്രദര്‍ശിപ്പിക്കുമായിരുന്നു. അതില്‍നിന്ന് പൊതുഫണ്ടിലേക്ക് പോകുന്നതുള്‍പ്പെടെ സുതാര്യമായ കാഴ്ചയായിരുന്നു. എന്നാല്‍, പതുക്കെ പതുക്കെ അതെല്ലാം മാറിയെന്നതും യാഥാര്‍ഥ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തൊഴില്‍ തകര്‍ച്ചയുടെയും അസമത്വത്തിന്റെയും അനുഭവമാണ് നല്‍കിയത്.

റോഡിലൂടെയുള്ള യാത്രയില്‍ ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ശീതളപാനീയത്തിന്റെ പാത്രം നാട്ടില്‍ചെയ്യുന്നതുപോലെ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. അതുവഴി നടന്നുപോയൊരാള്‍ ദേഷ്യത്തോടെ നോക്കി ആ പാത്രമെടുത്ത് വേസ്റ്റ് ബിന്നിലിട്ടു. പഴയ പട്ടാളക്കുപ്പായമാണ് അദ്ദേഹം ധരിച്ചിരുന്നത്. അതില്‍ നിറച്ചും പഴയകാല പോരാട്ടത്തിന്റെ നേര്‍പ്പടമായി ബാഡ്ജുകള്‍. സോഷ്യലിസം സൃഷ്ടിച്ച സാമൂഹ്യബോധം എല്ലായിടത്തും ശക്തമാണ്. അതിനുമാത്രമായി ദീര്‍ഘകാലം നില്‍ക്കാന്‍ കഴിയില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. ആള്‍ ദേഷ്യത്തിലായിരുന്നെങ്കിലും ഞങ്ങള്‍ ആ പട്ടാളക്കാരനുമായി സൌഹാര്‍ദം സ്ഥാപിച്ചു. സിരകളില്‍ വിപ്ളവത്തിന്റെ അതിശക്തമായ ഊര്‍ജപ്രവാഹം. ഹിറ്റ്ലറുടെ ഫാസിസ്റ്റ് സേനയെ മുമ്പില്‍നിന്ന് നയിച്ച് പരാജയപ്പെടുത്തിയതിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അദ്ദേഹം അയവിറക്കി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ വേദനകള്‍ കരച്ചിലിലേക്ക് മാറാതിരിക്കാന്‍ ആ സൈനികന്‍ കഠിനാധ്വാനംചെയ്തു. ചിതറിപ്പോയ റിപ്പബ്ളിക്കുകളിലെ മനുഷ്യജീവിതങ്ങളടെ വര്‍ത്തമാനകാല അവസ്ഥയെ സംബന്ധിച്ചും വിതുമ്പലുകള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.

എത്രമാത്രം നവ്യാനുഭവങ്ങളാണ് സോവിയറ്റ് യൂണിയന്‍ ലോകത്തിന് നല്‍കിയത്. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം നല്‍കിയത് ജനാധിപത്യരാജ്യങ്ങളെന്ന് അഭിമാനിക്കുന്നവയല്ല മറിച്ച് സോവിയറ്റ് യൂണിയനാണ്. ഭരണനിര്‍വഹണത്തിന്റെ എല്ലാതലങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ലെനിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുതലാളിത്തത്തിന് നൂറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിക്കാന്‍ കഴിയാത്ത പലതും ദശകങ്ങള്‍ക്കുള്ളില്‍ നേടിയെടുത്ത് ലോകത്തെ യുഎസ്എസ്ആര്‍ അമ്പരപ്പിച്ചു. യൂറിഗഗാറിന്‍ ശൂന്യകാശത്തേക്ക് പറന്നപ്പോള്‍ അതിനായി അഹങ്കാരപൂര്‍വം ശ്രമിച്ചുകൊണ്ടിരുന്ന അമേരിക്ക അമ്പരന്നുപോയി. ശാസ്ത്രസാങ്കേതികരംഗത്തെ കുതിച്ചുചാട്ടം ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. കലയും സംസ്കാരവും ഔന്നത്യം നേടിയ കാലംകൂടിയായിരുന്നുവത്. ഐസന്‍സ്റ്റിനും മറ്റും സൃഷ്ടിച്ച സിനിമകള്‍ നവ്യമായ സാംസ്കാരികാനുഭവമായി മാറി. ഇങ്ങനെ എഴുതിയാല്‍തീരാത്ത എത്രമാത്രം ഇടപെടലുകള്‍. എന്നാല്‍, ഗൌരവമായ പാളിച്ചകളുമുണ്ടായി. അതിന്റെ ഫലംകൂടിയായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സോഷ്യലിസത്തെ പുറകോട്ടടിച്ചു.

പ്രയോഗത്തിന്റെ തകര്‍ച്ച പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ചയല്ലെന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തമാണ് ചരിത്രത്തിന്റെ അന്ത്യമെന്ന് പ്രവചിച്ചവര്‍ക്ക് പലതും വിഴുങ്ങേണ്ടിവന്നു. സാമ്രാജ്യത്വനയങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവന്റെ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചരിത്രം ഒരിക്കലും നേര്‍വരയിലൂടെമാത്രം സഞ്ചരിക്കുന്നയൊന്നല്ലെന്ന പാഠം ഓര്‍ത്തുകൊണ്ടേയിരിക്കാം. കയറ്റിറക്കങ്ങളും വളവുതിരിവുകളുമെല്ലാം ഉള്ള പിരിയന്‍ഗോവണിപോലെ ചരിത്രം അതിന്റെ പ്രയാണം തുടരുന്നു. ഓരോ അനുഭവവും പുതിയ പാഠങ്ങള്‍ തുറക്കും. വിജയംപോലെ പരാജയവും. ഒന്നില്‍ എല്ലാം ഒടുങ്ങുന്നില്ല. പലതും പുതിയ കുതിപ്പിന്റെ ഊര്‍ജമായി മാറും. അത് പഴയതിന്റെ തനിയാവര്‍ത്തനത്തിനാകില്ല. അനുഭവങ്ങള്‍ നല്‍കിയ പുതിയ പാഠങ്ങളാല്‍ പുതുക്കിപ്പണിത പുതിയ മാതൃകകള്‍ക്കായി ലോകം കാത്തിരിക്കുന്നു. സമ്പന്നമായ ഇന്നലെകളെക്കുറിച്ച് നടാഷയും ഭര്‍ത്താവും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നായിരിക്കും തങ്ങളുടെ ജീവിതം തിരിച്ചുകിട്ടുകയെന്ന് ആത്മഗതംപോലെ ചോദിച്ചിട്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ ജീവിതത്തെ എങ്ങനെയായിരിക്കും അനുഭവിക്കുന്നത്? ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന വിപ്ളവാനുഭവ ഓര്‍മകളുടെ വീണ്ടെടുക്കല്‍ പുതിയ ഊര്‍ജമായി മാറട്ടെ.

prajeevcpm@gmail.com

Read more: http://www.deshabhimani.com/special/news-06-11-2016/600919

ഒക്ടോബര്‍വിപ്ളവത്തിന്റെ ശാശ്വത പ്രസക്തി - സീതാറാം യെച്ചൂരി



Monday Nov 7, 2016

(കടപ്പാടു് : http://www.deshabhimani.com/articles/october-revolution/601178)

ഇന്ന് ഒക്ടോബര്‍വിപ്ളവത്തിന്റെ വിജയഭേരിയുടെ നൂറാം വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. മാനവിക സംസ്കൃതിയുടെ മുന്നേറ്റത്തിന്റെ സഞ്ചാരപഥത്തെ ഗുണപരമായി മാറ്റിമറിച്ചതിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രഗതിയെ ആഴത്തില്‍ സ്വാധീനിച്ച സംഭവമാണിത്. ഐതിഹാസികമായ വിപ്ളവം മാര്‍ക്സിസത്തിന്റെ സര്‍ഗാത്മക ശാസ്ത്രത്തെയും അത് വിഭാവനംചെയ്യുന്ന ചൂഷണമുക്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള മാനവരാശിയുടെ അനിവാര്യ പ്രയാണത്തെയും സമര്‍ഥിച്ചു. ഒക്ടോബര്‍ വിപ്ളവത്തിന്റെ ശാശ്വത പ്രസക്തിയതാണ്.

ചുരുക്കത്തില്‍ ഒക്ടോബര്‍വിപ്ളവത്തിന്റെ നേട്ടം ഇതാണ്. 'ചൂഷണത്തില്‍നിന്നുള്ള സമൂഹത്തിന്റെയാകെ മോചനം'– സ്വാഭാവികമായും അന്താരാഷ്ട്രശക്തികള്‍ മാര്‍ക്സിസത്തെ കടന്നാക്രമിച്ചു. അയഥാര്‍ഥമായ സ്വപ്നം എന്നായിരുന്നു വിമര്‍ശം. റഷ്യന്‍വിപ്ളവവും തുടര്‍ന്ന് സ്ഥാപിതമായ സോവിയറ്റ് യൂണിയനും മാര്‍ക്സിസം ശാസ്ത്രസത്യത്തില്‍ അധിഷ്ഠിതമായ സൃഷ്ടിപരമായ ശാസ്ത്രമാണെന്ന് വ്യക്തമാക്കി. അതുവരെ അജ്ഞാതമായിരുന്ന ദിശകളിലേക്ക് മനുഷ്യന്റെ സൃഷ്ടിപരതയെ തുറന്നുവിട്ട ചൂഷണമുക്തമായ സാമൂഹ്യക്രമം സാധ്യമാക്കി എന്നതാണ് ഒക്ടോബര്‍വിപ്ളവത്തിന്റെ പ്രസക്തി. ഒരിക്കല്‍ പിന്നോക്കമായിരുന്ന സമ്പദ്വ്യവസ്ഥയെ ശക്തമായ സാമ്പത്തിക, സൈനികകോട്ടയാക്കി സാമ്രാജ്യത്വത്തെ എതിരിടാന്‍ പ്രാപ്തമാക്കിയത് സോഷ്യലിസത്തിന്റെ നേട്ടമായി. ദ്രുതഗതിയിലുള്ള ഈ പുരോഗതി സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അധീശത്വം ഉറപ്പിച്ചു. മനുഷ്യപ്രയത്നത്തിന്റെ ഐതിഹാസികമായ വീരഗാഥയാണ് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിര്‍മിതി.

ഒക്ടോബര്‍വിപ്ളവാനന്തരം സോഷ്യലിസം സ്ഥാപിച്ചതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ പ്രധാനമായും നിശ്ചയിച്ചത്. ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ യുഎസ്എസ്ആര്‍ വഹിച്ച നിര്‍ണായക പങ്കും പരിണതഫലമായി കിഴക്കന്‍ യൂറോപ്പില്‍ സോഷ്യലിസ്റ്റ രാജ്യങ്ങള്‍ ആവിര്‍ഭവിച്ചതും ലോകസംഭവവികാസങ്ങളെ കാര്യമായി സ്വാധീനിച്ചു. രണ്ടാംലോകയുദ്ധത്തില്‍ ഫാസിസത്തിനെതിരായ വിജയത്തില്‍ സോവിയറ്റ് ചെമ്പടയുടെ പങ്ക് ഏറ്റവും പ്രധാനമായിരുന്നു. നിരവധി രാജ്യങ്ങള്‍ക്ക് കൊളോണിയല്‍ ചൂഷണത്തില്‍നിന്ന് വിമോചനം നേടാനുള്ള പ്രക്രിയക്ക് ഇത് പ്രചോദനമായി. ചൈനീസ് വിപ്ളവത്തിന്റെ ചരിത്രവിജയവും വിയ്തനാമിലെ ജനങ്ങളുടെയും കൊറിയന്‍ ജനതയുടെയും വീരോചിതപോരാട്ടവും ക്യൂബന്‍ വിപ്ളവവിജയവും ലോകഗതിയില്‍ അതിശക്തമായ സ്വാധീനംചൊലുത്തി.

ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്തതും വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ വിശാലമായ സാമൂഹ്യസുരക്ഷാ ശൃംഖല സാധ്യമാക്കിയതും ഉള്‍പ്പെടെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന് ആത്മവിശ്വാസത്തിന്റെ സ്രോതസ്സും പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമായി. സോഷ്യലിസം ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ ലോക മുതലാളിത്തത്തിനും ചില ക്ഷേമപരിപാടികള്‍ നടപ്പാക്കേണ്ടിവന്നു. സാധാരണജനങ്ങള്‍ക്ക് അതുവരെ ഇല്ലാതിരുന്ന പല അവകാശങ്ങളും അവര്‍ അനുവദിച്ചു നല്‍കി. രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്ത രാജ്യങ്ങളില്‍ നിലവില്‍വന്ന ക്ഷേമ–സാമൂഹ്യസുരക്ഷാ സങ്കല്‍പ്പം സോവിയറ്റ് യൂണിയന്റെ നേട്ടത്തില്‍ പ്രചോദിതരായ തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു. ഇന്ന് മാറ്റിനിര്‍ത്താനാകാത്ത ജനാധിപത്യ അവകാശങ്ങളും പൌരസ്വാതന്ത്യ്രവും ബൂര്‍ഷ്വാസിയുടെ ഔദാര്യമല്ല; സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണത്.

തിരിച്ചടികള്‍ ഇരുപതാം നൂറ്റാണ്ടിലെ മാനവരാശിക്കുമേല്‍ അതിഗംഭീരമായ നേട്ടങ്ങളും മായ്ചുകളയാനാകാത്ത മുദ്രകളും ചാര്‍ത്തിയിട്ടും സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവിടെ സോഷ്യലിസത്തിനും അന്ത്യമായി. ഇതിന്റെ കാരണങ്ങള്‍ 1992ല്‍ സിപിഐ എമ്മിന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വിലയിരുത്തിയിട്ടുണ്ട്.

ഒരിക്കല്‍ സോഷ്യലിസം സ്ഥാപിക്കപ്പെട്ടാല്‍ അതില്‍നിന്ന് പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നത് അബദ്ധ ധാരണയാണ്. രണ്ടാംലോകയുദ്ധാനന്തരം ലോകരാജ്യങ്ങളില്‍ മൂന്നിലൊന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു കീഴിലായെങ്കിലും ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും ആധുനിക മുതലാളിത്തത്തിന് കീഴില്‍ തന്നെയായിരുന്നു. ലോക സോഷ്യലിസം ലോക മുതലാളിത്തത്തിന്റെ വലയത്തിനുള്ളില്‍ തന്നെയായിരുന്നു എന്നര്‍ത്ഥം. നഷ്ടപ്പെട്ട മൂന്നിലൊന്ന് ഭാഗത്ത് അധിശീത്വം വീണ്ടെടുക്കാന്‍ മുതലാളിത്തം നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. സോഷ്യലിസം മുതലാളിത്തത്തിന്റെ പരാജയത്തെ അടയാളപ്പെടുത്തി. പക്ഷേ, വര്‍ഗചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തത്തില്‍നിന്ന് വര്‍ഗരഹിത സമൂഹമായ കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടം മാത്രമാണത്. അതുകൊണ്ടുതന്നെ സോഷ്യലിസത്തിന്റെ പരിവര്‍ത്തനഘട്ടം അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തവുമായുള്ള രൂക്ഷമായ വര്‍ഗസമരങ്ങളുടെ ഘട്ടമാണ്. ഈ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് ശാക്തീകരണത്തെ ആശ്രയിച്ച് വര്‍ഗശക്തികള്‍ തമ്മിലുള്ള ബന്ധം മാറിമറിയാം.

വര്‍ഗശക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവയുടെ ശക്തിയെക്കുറിച്ച് തെറ്റായ കണക്കുകൂട്ടലുണ്ടായാല്‍ സ്വാഭാവികമായും അത് സോഷ്യലിസത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും. ഫാസിസത്തിന്റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് വിപ്ളവങ്ങളുടെ വിജയവും ഇത്തരത്തില്‍ തെറ്റായ ധാരണയ്ക്കിടയാക്കി. സോഷ്യലിസത്തിന്റെ ശക്തിയെ കണക്കിലേറെ മതിക്കുകയും മുതലാളിത്തത്തിന്റെ ശേഷിയെ വിലകുറച്ചുകാണുകയും ചെയ്യുന്നതായിരുന്നു ആ പ്രവണത. വികസിതമുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്തം അവശേഷിക്കുകയും ലോകത്തിലെ മൂന്നില്‍രണ്ട് രാജ്യങ്ങളും അതിനുകീഴില്‍ നില്‍ക്കുകയും ചെയ്യുന്നതിന്റെ അര്‍ഥം ഉല്‍പ്പാദകശക്തികള്‍ക്കുമേല്‍ മുതാലാളിത്തത്തിന്റെ നിയന്ത്രണം നിലനില്‍ക്കുന്നു എന്നാണ്. മാറിയ ആഗോളവ്യവസ്ഥയിലേക്ക് സ്വയം അനുരൂപമായ മുതലാളിത്തം സോഷ്യലിസത്തിത്തെ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും എതിരിടാനും ആശയപ്രചാരണം നടത്താനും തുടങ്ങി. ഈ രണ്ടാം ലോകയുദ്ധാനന്തര ഘട്ടമാണ് ശീതയുദ്ധകാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നത്.

സാമ്രാജ്യത്വത്തിന്റെ ഈ വെല്ലുവിളിയെ സോവിയറ്റ് യൂണിയനും ലോക സോഷ്യലിസവും നേരിട്ടപ്പോള്‍ അതിന്റെ ഉള്‍ക്കരുത്ത് ചില പിശകുകളാലും സോഷ്യലിസ്റ്റ് നിര്‍മിതിയിലെ കൃത്യവിലോപത്താലും ക്ഷയിച്ചു. സിപിഐ എം പതിനാലാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുള്ളതുപോലെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവം, സോഷ്യലിസ്റ്റ് ജനാധിപത്യസ്ഥാപനം, സോഷ്യലിസ്റ്റ് സാമ്പത്തിക നിര്‍മിതി, സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു കീഴില്‍ ജനങ്ങളെ ആശയപരമായി ബോധവല്‍ക്കരിക്കല്‍ എന്നീ നാല് മേഖലയിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്.

സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടത് മാര്‍ക്സിസം– ലെനിനിസത്തിന്റെ വിപ്ളവതത്വങ്ങളുടെ അപര്യാപ്തതകൊണ്ടല്ല. മറിച്ച്, മാര്‍ക്സിസം–ലെനിനിസത്തിന്റെ ശാസ്ത്രീയവും വിപ്ളവാത്മകവുമായ അന്തഃസത്തയില്‍നിന്ന് വേര്‍പെട്ടുപോയതുകൊണ്ടാണ്. അതിനാല്‍, ഈ തിരിച്ചടി മാര്‍ക്സിസം– ലെനിനിസത്തിന്റെയോ സോഷ്യലിസ്റ്റ് മാതൃകയുടെയോ നിരാകരണമല്ല.

മുതലാളിത്തത്തിന്റെ പ്രതിസന്ധിയും സോഷ്യലിസ്റ്റ് ബദലും

ആഗോള മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനവരാശിക്ക് ചൂഷണത്തില്‍നിന്ന് മുക്തിനേടാനുള്ള ഏകമാര്‍ഗമായി ശേഷിക്കുന്നത് സോഷ്യലിസമാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതല്‍ മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിസന്ധിയുടെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നാലും മുതലാളിത്തം ഒരിക്കലും സ്വയംതകരില്ല. വെല്ലുവിളിക്കാന്‍ ഒരു രാഷ്ട്രീയബദല്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ അത് പ്രതിസന്ധിയെ അതിജീവിക്കുകയും ചൂഷണം തുടരുകയുംചെയ്യും. അതിനാല്‍, സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദല്‍ വിപുലമായി വളര്‍ത്തേണ്ടതുണ്ട്.

മുതാലളിത്തത്തിന്റെ കൊള്ളയ്ക്കെതിരെ ലോകത്താകമാനം സമരങ്ങള്‍ വളരുകയാണ്. അത്തരം സമരങ്ങളെ ഒന്നിച്ചുചേര്‍ത്ത് മുതലാളിത്ത ഭരണത്തിനെതിരായ വര്‍ഗസമരമാക്കി മാറ്റണം. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വ്യക്തമാക്കിയപോലെ വിപ്ളവപാര്‍ടിയുടെ ശേഷി വര്‍ധിപ്പിച്ച് പ്രക്ഷോഭങ്ങളില്‍ ജനങ്ങളെ അണിനിരത്തിയാല്‍മാത്രമേ ഓരോ രാജ്യത്തും മുതലാളിത്തത്തിന് പ്രഹരമേല്‍പ്പിക്കാന്‍ കഴിയൂ. ഇതാണ് ഇന്ത്യയില്‍ സിപിഐ എം ഇന്ന് ഏര്‍പ്പെട്ടിരിക്കുന്ന ദൌത്യം. ഈ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനത്തിലാണ് ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസും സംഘടനാ പ്ളീനവും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇന്ത്യന്‍ സാഹചര്യത്തിലെ സോഷ്യലിസം

ജനകീയ ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണത്തിനുശേഷമേ ഇന്ത്യയിലെ സോഷ്യലിസത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ. എങ്കിലും ഇന്ത്യയില്‍ സോഷ്യലിസം അര്‍ഥമാക്കുന്നത് ഇതാണ്:

* എല്ലാ മനുഷ്യര്‍ക്കും ഭക്ഷ്യസുരക്ഷ, എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവയ്ക്കുള്ള സാര്‍വത്രിക അവകാശം. തൊഴിലാളികളുടെയും കര്‍ഷകരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തി ജനങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ ശാക്തീകരണം.

* മറ്റെന്തിലുമുപരി ജനങ്ങളുടെ ശക്തിക്കാകും പരമാധികാരം. ജനാധിപത്യം, അതിന്റെ അവകാശങ്ങള്‍, പൌരസ്വാതന്ത്യ്രം എന്നിവ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിയമ, രാഷ്ട്രീയ, സാമൂഹ്യക്രമത്തിന്റെ അവിഭാജ്യ ഘടകങ്ങളാകും. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ ഭ്രമാത്മകമായ ഔപചാരിക അവകാശങ്ങള്‍ നിലവിലുണ്ടാകുമെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അവ ലഭ്യമാകുന്നില്ല. എന്നാല്‍, എല്ലാ പൌരന്മാരുടെയും സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ ശക്തീകരണത്തെ അടിസ്ഥാനമാക്കിയാകും സോഷ്യലിസത്തിനു കീഴിലെ ജനാധിപത്യം. വിയോജിക്കാനുള്ള അവകാശവും ആവിഷ്കാര സ്വാതന്ത്യ്രവും അഭിപ്രായങ്ങളിലെ ബഹുസ്വരതയും പുഷ്ടിപ്പെടും.

* ജാതിവ്യവസ്ഥ ഉന്മൂലനംചെയ്യുന്നതിലൂടെ ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തല്‍ ഇല്ലാതാകും. എല്ലാ ഭാഷാസമൂഹങ്ങള്‍ക്കും തുല്യസ്ഥാനമാകും. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും തുല്യത ലഭിക്കുകയും ലിംഗവിവേചനം ഇല്ലാതാവുകയുംചെയ്യും.

* സാമൂഹ്യമായ ഉല്‍പ്പാദനത്തിലൂടെയും കേന്ദ്ര (?) ആസൂത്രണത്തിലൂടെയുമാകും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക. പല തരത്തിലുള്ള ആസ്തികള്‍ നിലനില്‍ക്കുമെങ്കിലും ഉല്‍പ്പാദനപ്രക്രിയയുടെ സാമൂഹ്യ ഉടമസ്ഥതയാകും നിര്‍ണായക ശക്തിയാവുക. രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സുപ്രധാന പങ്ക് നിര്‍വഹിക്കുമ്പോള്‍ത്തന്നെ സംഘടിതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ ഉടമസ്ഥതയും സാമ്പത്തികനയങ്ങളിലെ സര്‍ക്കാരിന്റെ നിയന്ത്രണവും നിലനില്‍ക്കും.

(20–ാം പാര്‍ടി കോണ്‍ഗ്രസ്, ചില പ്രത്യയശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള പ്രമേയം)

ലോകത്തെ മാറ്റാനാകും

കാള്‍ മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞു: 'തത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ലോകത്തെ മാറ്റിമറിക്കുകയാണ് പ്രധാനം'. ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ഒക്ടോബര്‍ വിപ്ളവം തെളിയിച്ചു. അതുതന്നെയാണ് ഈ മഹത്തായ വിപ്ളവത്തിന്റെ ശാശ്വതപ്രസക്തി. തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും ഒക്ടോബര്‍വിപ്ളവവും അതിന്റെ സംഭാവനകളും മാനവരാശിയുടെ പുരോഗതിയുടെ പാതയെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. വിപ്ളവപോരാട്ടത്തിന്റെ വഴിതേടുന്ന എല്ലാവര്‍ക്കും പ്രചോദനമാണത്.

ഒക്ടോബര്‍വിപ്ളവത്തിന് ലോകത്തെ മാറ്റിമറിക്കാനായെങ്കില്‍ ഇന്ത്യന്‍വിപ്ളവത്തിനും അത് സാധിക്കും. ഈ സാധ്യതയെ യാഥാര്‍ഥ്യമാക്കിമാറ്റാന്‍ നാം സ്വയം സജ്ജമാകേണ്ടതുണ്ട്.

Read more: http://www.deshabhimani.com/articles/october-revolution/601178

വിപ്ളവത്തിന്റെ നാള്‍വഴി



(കടപ്പാടു് : http://www.deshabhimani.com/articles/october-revolution/601178)

ഇംഗ്ളീഷ് (1688), അമേരിക്കന്‍ (1776) ഫ്രഞ്ച് (1789) വിപ്ളങ്ങള്‍ക്കുശേഷം ലോകത്ത് നടന്ന സുപ്രധാന വിപ്ളവമായിരുന്നു റഷ്യയിലേത്. ആദ്യം നടന്ന മൂന്ന് വിപ്ളവത്തില്‍നിന്ന് 1917ല്‍ നടന്ന റഷ്യന്‍വിപ്ളവത്തിന്റെ ചരിത്രപ്രാധാന്യം ലോകത്ത് ആദ്യമായി ചൂഷകര്‍ക്കു പകരം ചൂഷിതര്‍ അധികാരമേറിയ വിപ്ളവമായിരുന്നു റഷ്യിലേത്. സോഷ്യലിസ്റ്റ് വിപ്ളവങ്ങള്‍ക്കും കൊളോണിയല്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്ന വിപ്ളവംകൂടിയായിരുന്നു റഷ്യയിലേത്.

വിപ്ളവത്തിന്റെ നാള്‍വഴി:

1870: തൊഴിലാളി വിമോചന ലീഗിന് പ്ളെഹാനോവ് രൂപം നല്‍കി. ലെനിന്റെ ജനനം.

1898: വ്ളാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് രൂപം നല്‍കി. ഇതോടെ സെന്റ്പീറ്റേഴ്സ് ബര്‍ഗിലും മോസ്കോയിലും ടെക്സ്റ്റൈല്‍– മെറ്റല്‍ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തേക്ക് വന്നു. മണ്ണില്‍പണിയെടുക്കുന്ന കര്‍ഷകന് ഭൂമി വേണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭവും ശക്തമായി. അരാജകവാദികള്‍ക്കും നരോദ്നിക്കുകള്‍ക്കും ഇടതുപക്ഷ സാഹസികര്‍ക്കുമെതിരെ ലെനിന്‍ ഇക്കാലത്ത് നിരന്തരമായ ആശയമസമരത്തിലേര്‍പ്പെട്ടു. ആദ്യം ബൂര്‍ഷ്വാ ജനാധിപത്യവിപ്ളവം തുടര്‍ന്ന് സോഷ്യലിസ്റ്റ് വിപ്ളവം എന്ന ലെനിന്റെ സിദ്ധാന്തത്തിനെതിരെ പലരും രംഗത്തുവന്നു.

1903: റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി മെന്‍ഷെവിക്കുകള്‍ (ന്യൂനപക്ഷക്കാര്‍) എന്നും ബോള്‍ഷെവിക്കുകളെന്നും (ഭൂരിപക്ഷക്കാര്‍) രണ്ടായി പിരിഞ്ഞു. പ്ളെഹാനോവായിരുന്നു മെന്‍ഷെവിക്കുകളുടെ നേതാവ്. ലെനിന്‍ ബോള്‍ഷെവിക്കുകളുടെയും.

1905 വിപ്ളവം:

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ പാടിലോവ് അയണിലെ തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് റഷ്യയിലെങ്ങും വ്യാപിച്ചു. കൂലിവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. വിന്റര്‍ പാലസിലേക്ക് ഫാദര്‍ ഗപ്പോണിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസും കൊസ്സാക്കുകളും ആക്രമണം നടത്തി. 100 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ ചരിത്ത്രില്‍ ഈ സംഭവം 'ബ്ളഡി സണ്‍ഡേ' എന്നപേരില്‍ അറിയപ്പെടുന്നു. സാര്‍ ചക്രവര്‍ത്തി നിക്കോളസ് രണ്ടാമനെ താഴയിെറക്കുന്നതില്‍ ഈ വിപ്ളവം വിജയിച്ചില്ല. വിപ്ളവം പരാജയപ്പെട്ടെങ്കിലും റഷ്യന്‍ ജനപ്രതിനിധിസഭയായ ഡ്യൂമയ്ക്ക് രൂപം നല്‍കാന്‍ സാര്‍ ചക്രവര്‍ത്തി തയ്യാറായി. എന്നാല്‍, ഡ്യൂമയെ വരുതിയില്‍നിര്‍ത്താനായി നാലുതവണ ഇതിനെ പുനഃസംഘടിപ്പിച്ചു.

1914: ഒന്നാംലോകയുദ്ധത്തിന്റെ ആരംഭം. ജര്‍മനിയും ഓസ്ട്രിയയും തുര്‍ക്കിയും ഒരുവശത്തും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും മറുവശത്തുമായാണ് യുദ്ധം. യുദ്ധത്തിലുള്ള റഷ്യന്‍ പങ്കാളിത്തത്തെ ബോള്‍ഷെവിക്കുകള്‍ ശക്തമായി എതിര്‍ത്തു. അതോടൊപ്പം ജര്‍മന്‍വിരുദ്ധ വികാരവും റഷ്യയില്‍ അലയടിച്ചു. സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യ ജര്‍മന്‍വംശജയാണെന്നതും സെന്റ് പിറ്റേഴ്സ് ബര്‍ഗിന് പെട്രോഗ്രാഡ് എന്ന ജര്‍മന്‍ പേര് നല്‍കിയതും റാസ്പുടിന്‍ എന്ന സന്യാസിയുമായുള്ള സാറിന്റെ ചങ്ങാത്തവും രാജഭരണത്തിനെതിരായ വികാരം ആളിക്കത്തിച്ചു. ജര്‍മനിയോടും ഓസ്ട്രിയയോടും റഷ്യന്‍സേന പരാജയപ്പെട്ടു. 70 ലക്ഷംപേരാണ് റഷ്യക്ക് ഈ യുദ്ധത്തില്‍ നഷ്ടമായത്. റഷ്യയില്‍ അപ്പത്തിനുവേണ്ടിയുള്ള കലാപം സര്‍വസാധാരണമായി. യുദ്ധം മടുത്ത സൈനികരും കലാപക്കൊടി ഉയര്‍ത്തി. മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമാണ് സാമ്രാജ്യ്രത്വമെന്നും സാമ്രാജ്യത്വചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് റഷ്യയിലേതെന്നുമുള്ള സിദ്ധാന്തം ലെനിന്‍ അവതരിപ്പിച്ചു.

1917 മാര്‍ച്ച്: റഷ്യന്‍വിപ്ളവത്തിന്റെ ആദ്യഘട്ടം. ഡ്യൂമ പിരിച്ചുവിട്ടതിനെതിരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വന്‍ പ്രക്ഷോഭം. പൊലീസ് ആസ്ഥാനം വിപ്ളവകാരികള്‍ പിടിച്ചെടുത്തു. പ്രക്ഷോഭകര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ സൈന്യം വിസമ്മതിച്ചു. നേവ നദിക്കരയിലെ ഡ്യൂമ ആസ്ഥാനം പെട്രോഗ്രാഡ് സോവിയറ്റുകള്‍ പിടിച്ചെടുത്തു. സാര്‍ ചക്രവര്‍ത്തി അധികാരമൊഴിഞ്ഞു. കെറന്‍സ്കിയുടെ നേതൃത്വത്തില്‍ മെന്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നു. റഷ്യന്‍വിപ്ളവത്തിന്റെ ബൂര്‍ഷ്വാ ജനാധിപത്യഘട്ടമായിരുന്നു ഇത്.

1917 ഏപ്രില്‍: ലെനിന്‍ പ്രവാസജീവിതം അവസാനിപ്പിച്ച് റഷ്യയിലെത്തി. പ്രസിദ്ധമായ 'ഏപ്രില്‍ തിസീസ്' പുറത്തിറക്കി. ലോകയുദ്ധത്തില്‍നിന്ന് പിന്മാറുക, മണ്ണില്‍ പണിയുന്നവന് ഭൂമി, ബാങ്ക് ദേശസാല്‍ക്കരണം എന്നതായിരുന്നു ഏപ്രില്‍ തിസീസിന്റെ അന്തഃസത്ത. സോഷ്യിലസിസ്റ്റ് വിപ്ളവം പൂര്‍ത്തിയാക്കാനായിരുന്നു ലെനിന്റെ ആഹ്വാനം.

1917 നവംബര്‍ 7: റഷ്യന്‍ ഭരണാധികാരം ബോള്‍ഷെവിക്കുകള്‍ നേടി. ഓള്‍ റഷ്യ എക്സിക്യൂട്ടീവ് ഓഫ് സോവിയറ്റ്സിന്റെ നിയന്ത്രണത്തിലായി ഭരണം. സോഷ്യലിസ്റ്റ് വിപ്ളവം വിജയിച്ചു. യാക്കോവ് സെര്‍ദലോവ് പ്രസിഡന്റായും ലെനിന്‍ സേവിയറ്റ് യൂണിയന്‍ കമ്മിസാറായും(പ്രധാനമന്ത്രി) അധികാരമേറ്റു. ആദ്യ ഉത്തരവ് സമാധാനവും ഭൂമിയും ഭക്ഷണവും ഉറപ്പുവരുത്തുമെന്നതായിരുന്നു.

1918: ജര്‍മനിയുമായി ബ്രെസ്റ്റ് ലിറ്റോവാസ്ക് സന്ധി ഒപ്പിട്ട് റഷ്യ യുദ്ധത്തില്‍നിന്ന് പിന്മാറി. പ്രധാന വ്യവസായങ്ങളും ബാങ്കുകളും ദേശസാല്‍ക്കരിച്ചു. ഭൂമി പുനര്‍വിതരണം ചെയ്ത് കൂട്ടുകൃഷിക്കളങ്ങള്‍ ആരംഭിച്ചു. തൊഴിലാളികളുടെ ജോലി എട്ട് മണിക്കൂറാക്കി. വിദ്യാഭ്യാസവും ആരോഗ്യസേവനവും സൌജന്യമാക്കി.

1918–19: ആഭ്യന്തരയുദ്ധം. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജപ്പാനും പിന്തുണച്ച പ്രതിവിപ്ളകാരികളായ 'വൈറ്റ് ആര്‍മിയും' കമ്യൂണിസ്റ്റ് 'റെഡ് ആര്‍മിയും' തമ്മിലുള്ള ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് സേന അന്തിമവിജയം നേടി.

1921: പുത്തന്‍ സാമ്പത്തികനയത്തിന് ലെനിന്‍ തുടക്കമിട്ടു. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള മാറ്റം സുഗമമാക്കാനായിരുന്നു ഈ പദ്ധതി.

1922 ഡിസംബര്‍ 28: യൂണിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ളിക് (യുഎസ്എസ്ആര്‍) സ്ഥാപിതമായി.

1924 ജനുവരി 21: ലെനിന്‍ അന്തരിച്ചു. സ്റ്റാലിന്‍ പുതിയ സാരഥി.

1928: പഞ്ചവത്സരപദ്ധതിക്ക് തുടക്കം.

1941: നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. മഹത്തായ ദേശാഭിമാനയുദ്ധത്തിന് തുടക്കം. സ്റ്റാലിന്‍ഗ്രാഡ് യുദ്ധവിജയത്തിലൂടെ സേവിയറ്റ് യൂണിയന്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ജര്‍മനിയെ മുട്ടുകുത്തിച്ചു. ഇതോടെ കിഴക്കന്‍ യൂറോപ്പും ഇടത്തോട്ട് നീങ്ങി.

നെഹ്റുവിന്റെ റഷ്യന്‍ സന്ദര്‍ശനം

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ പത്താം വാര്‍ഷികവേളയിലാണ് 1927ല്‍ ജവാഹര്‍ലാല്‍ നെഹ്റു ആദ്യമായി സോവിയറ്റ് യൂണിയനിലെത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായശേഷം അദ്ദേഹം 1955ലും 1961ലും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. 1927ലെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ഒക്ടോബര്‍ വിപ്ളവത്തിന്റെ ആദ്യനാളുകളില്‍ ത്തന്നെ അതേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാനും സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് മാറ്റത്തെക്കുറിച്ച് പഠിക്കാനും അത് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ വിജയത്തിനായി ഉപയോഗിക്കാനും താല്‍പ്പര്യംകാട്ടിയ നേതാവായിരുന്നു നെഹ്റു. ലോക വിപ്ളവപ്രക്രിയയുടെ ഗതിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നതിനായി നെഹ്റു മാര്‍ക്സിന്റെയും ലെനിന്റെയും കൃതികള്‍ പഠിച്ചു. ലോകസാമൂഹ്യമാറ്റത്തിന്റെ നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും തന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ പഠനം സഹായിച്ചുവെന്ന് പിന്നീട് നെഹ്റുതന്നെ തുറന്നുസമ്മതിച്ചിട്ടുമുണ്ട്. 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപം' എന്ന ലെനിന്റെ കൃതിയും അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് എഴുതിയ 'ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങള്‍' എന്ന കൃതിയും ഏറെ സ്വാധീനിച്ചതായി നെഹ്റു രേഖപ്പെടുത്തി. നെഹ്റു ഇത്രയുംകൂടി കുറിച്ചിട്ടു.'ഞങ്ങള്‍ മഹാനായ ലെനിനെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മാതൃക ഞങ്ങളെ ഏറെ സ്വാധീനിച്ചു.' സോവിയറ്റ് യൂണിയനില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നെഹ്റു തയ്യാറായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്തരമൊരു അവസരം 1927 നവംബറില്‍ നെഹ്റുവിന് കൈവന്നു. ഒക്ടോബര്‍ വിപ്ളവത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി നെഹ്റുവിനെയും പിതാവ് മോത്തിലാല്‍ നെഹ്റുവിനെയും യുഎസ്എസ്ആര്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ക്ഷണിച്ചു.

അങ്ങനെ 1927 നവംബര്‍ ഏഴിന് ജവാഹര്‍ലാല്‍ നെഹ്റു അച്ഛനും ഭാര്യക്കും സഹോദരിക്കുമൊപ്പം അതിര്‍ത്തി റെയില്‍വേ സ്റ്റേഷനായ നെഗോറിലോയെയില്‍ തീവണ്ടിയിറങ്ങി (ബര്‍ലിനില്‍നിന്നായിരുന്നു നെഹ്റു വന്നത്). സ്ഥലവാസികളാണ് നെഹ്റുവിനെ അന്ന് സ്വീകരിച്ചത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ചില വിപ്ളവ–ജനാധിപത്യ കക്ഷി നേതാക്കളും മോസ്കോയിലെത്തിയിരുന്നു. ഇന്ത്യന്‍ നേതാക്കള്‍ക്ക് എങ്ങനെയാണ് ക്ഷണക്കത്ത് അയച്ചതെന്നും അതിനോട് ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും ബോള്‍ഷെവിക് പാര്‍ടി മുഖപത്രം പ്രവ്ദ നവംബര്‍ അഞ്ചിന് പ്രത്യേകം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബംഗാള്‍, ബോംബെ, മദ്രാസ്, രജ്പുത്താന എന്നിവിടങ്ങളിലെ തൊഴിലാളി കര്‍ഷക പാര്‍ടികള്‍ക്ക് അയച്ച ക്ഷണക്കത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്നും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയില്ലെന്നും ഈ ലേഖനത്തില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിലക്കുണ്ടായിട്ടും സാമ്രാജ്യത്വവിരുദ്ധ ലീഗിന്റെ മൂന്ന് പ്രതിനിധികളും പ്രസിദ്ധ ഇന്ത്യന്‍ വിപ്ളവകാരി സക്ളത്ത്വാലയും പങ്കെടുത്തു. നെഹ്റു എത്തുന്നതിന് ഏതാനുംദിവസം മുമ്പുതന്നെ അദ്ദേഹം എത്തിയിരുന്നു. സോവിയറ്റ് മാധ്യമങ്ങള്‍ വന്‍ പ്രചാരണമാണ് നെഹ്റുവിന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. ജവാഹര്‍ലാലിന്റെയും മോത്തിലാല്‍ നെഹ്റുവിന്റെയും ജീവചരിത്രക്കുറിപ്പ് പ്രവ്ദ പ്രസിദ്ധീകരിച്ചു. 1927 ഫെബ്രുവരിയില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന സാമ്രാജ്യത്വവിരുദ്ധ ലീഗില്‍ ജവാഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും പ്രവ്ദ വിശദമായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ്എസ്ആര്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ മിഖായേല്‍ കാലിനിന്‍ ആണ് ജവാഹര്‍ലാലിനെ ക്രംലിനിലേക്ക് സ്വീകരിച്ചത്. നിരവധി ഫാക്ടറികളും പ്ളാന്റുകളും സന്ദര്‍ശിച്ച നെഹ്റു ഒക്ടോബര്‍ വിപ്ളവ മ്യൂസിയവും ബോള്‍ഹോയ് തിയറ്ററും വി പുഡോവ്കിന്റെ 'ദ എന്റ് ഓഫ് സെയിന്റ് പീറ്റേഴ്സ്ബര്‍ഗ്' എന്ന സിനിമയും കണ്ടു. നവംബര്‍ എട്ടിന് ട്രേഡ് യൂണിയന്‍ ഹൌസില്‍ ചേര്‍ന്ന വിപ്ളവാഘോഷച്ചടങ്ങിന് അല്‍പ്പം വൈകിയാണ് ജവാഹര്‍ലാലും മോത്തിലാലും എത്തിയത്. ഹാളിലെത്തിയ ഇരുവരെയും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സദസ്സിന് പരിചയപ്പെടുത്തിയപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. നിരവധി സോവിയറ്റ് നേതാക്കളുമായും നെഹ്റു കൂടിക്കാഴ്ച നടത്തി. മിഖായേല്‍ കലിനിനു പുറമെ ഫസ്റ്റ് എഡുക്കേഷന്‍ കമ്മീസാര്‍ ലുണാചാര്‍സ്കി, സുപ്രീം നാഷണല്‍ എക്കോണമിക് കൌണ്‍സില്‍ ചെയര്‍മാന്‍ വി കുയിബിഷേവ്, ആരോഗ്യമന്ത്രി സെമാഷ്കോ, ഫ്രഞ്ച് എഴുത്തുകാരന്‍ ഹെന്റി ബര്‍ബൂസേ, ജര്‍മന്‍ സാര്‍വദേശീയവാദി ക്ളാര സേത്കിന്‍, സണ്‍യാത് സെന്നിന്റെ വിധവ സൂങ് ചിങ് ലിങ്, മെക്സിക്കന്‍ എഴുത്തുകാരന്‍ ഡീഗോ റിവേറ എന്നിവരുമായാണ് നെഹ്റു കൂടിക്കാഴ്ച നടത്തിയത്. പാരീസ് കമ്യൂണില്‍ പങ്കെടുത്ത എണ്‍പത്തിരണ്ടുകാരന്‍ അന്റോയലിന്‍ ഗ്യൂക്സ്, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ബെലാകുന്‍, ജപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകന്‍ സെന്‍ കതയാമ, സ്കോട്ട്ലന്‍ഡ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് വില്യം ഗല്ലാച്ചാര്‍ തുടങ്ങിയവരും പങ്കെടുത്തു. അവിസ്മരണീയമായ ഈ കൂടിക്കാഴ്ചകളെക്കുറിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു വിശദമായി ത്തന്നെ എഴുതുകയുണ്ടായി. സോവിയറ്റ് യൂണിയനെക്കുറിച്ച് ഒരു പുസ്തകംതന്നെ പ്രസിദ്ധീകരിച്ചു(സോവിയറ്റ് റഷ്യ: സം റാന്‍ഡം സ്കെച്ചസ് ആന്‍ഡ് ഇംപ്രഷന്‍സ്). 'ഫ്രഞ്ച് വിപ്ളവത്തിനുശേഷം ലോകചരിത്രത്തിലെ സുപ്രധാനസംഭവമാണ് ഒക്ടോബര്‍ വിപ്ളവം. ലോകം മുഴുവന്‍ സോവിയറ്റ് യൂണിയനെ വീക്ഷിക്കുകയാണ.്' നെഹ്റു എഴുതി. മോസ്കോ തെരുവില്‍ ദാരിദ്യ്രവും ആര്‍ഭാടവും തമ്മിലുള്ള വൈരുധ്യമില്ലാത്തതിനെക്കുറിച്ചും നെഹ്റു എഴുതി. മിഖായേല്‍ കാലിനിന്‍ കീഴ്ജീവനക്കാരോടൊപ്പം കര്‍ഷകവേഷമണിഞ്ഞ് ശമ്പളം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് നെഹ്റുവിനെ അത്ഭുതപരതന്ത്രനാക്കി. വിപ്ളവത്തിന്റെ നാലാംദിവസംതന്നെ തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലിസമയം പ്രഖ്യാപിച്ചതും ദേശീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും നെഹ്റുവിനെ ഹഠാദാകര്‍ഷിച്ചു.

(മെയിന്‍സ്ട്രീം വാരികയോട് കടപ്പാട്)

പിന്‍കുറിപ്പ് 1955ല്‍ നെഹ്റു രണ്ടാമതും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച്:

നെഹ്റു എവിടെയൊക്കെയാണോ പോയത് അവിടെയെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ആയിരക്കണക്കിന് ഫാക്ടറി തൊഴിലാളികള്‍ അദ്ദേഹത്തെ ഒരുനോക്കുകാണാനായി തടിച്ചുകൂടി. മോസ്കോ സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ച് എത്തി. അതില്‍ ഒരു വിദ്യാര്‍ഥി മിഖായേല്‍ ഗൊര്‍ബച്ചേവായിരുന്നു (ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തില്‍നിന്ന്)

Read more: http://www.deshabhimani.com/articles/october-revolution/601178

Blog Archive