Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, December 8, 2015

Corporates control the politics and elections of India - Reports by ADR-NEW



(Courtesy : Business Line Print Edition dated 08-1-2015)

(Quote)

BJP, top choice of corporate donors in 2014-15

OUR BUREAU

PRINT   ·   T+  

New Delhi, December 7:  

In 2014-15, the year the Lok Sabha elections catapulted Narendra Modi to power with a massive mandate, the Satya Electoral Trust of major corporates and the Aditya Birla Group’s General Electoral Trust were the top two donors to both the Bharatiya Janata Party and the Congress.

According to an analysis by the Association of Democratic Reforms (ADR) and the National Election Watch (NEW), the corporate/business sector made 968 donations worth Rs. 576.37 crore (92.61 per cent of total donations) to national parties, while 699 individuals donated  Rs.45.23 crore. The BJP emerged the favourite for corporates/businesses, getting 794 donations amounting to  Rs. 409.94 crore, while the Congress bagged 121 such donations  worth Rs. 127.96 crore. The analysis is based on the submissions made by national parties to the Election Commission of donations of over Rs. 20,000.

The other major donors included Lodha Constructions — Rs. 16 crore to the BJP; Sudhakar Mallapa Shetty — Rs. 10 crore to the Congress; Videocon Industries — Rs. 5 crore to the Nationalist Congress Party (NCP); and Lodha Dwellers — Rs. 5 crore to the NCP.

Overall, total donations to all national parties rose 151 per cent over 2013-14, with the BJP seeing a 156 per cent rise ( Rs. 170.86 crore in 2013-14), ADR-NEW said. The highest increase (177 per cent) in donations was declared by the NCP at Rs. 38.82 crore in 2014-15 from  Rs. 14.02 crore in 2013-14. The Satya Trust was the BJP’s top donor at Rs. 107.25 crore, accounting for 25 per cent of the Rs. 437.35 crore received by the party from corporates and individuals, says the analysis. The Trust donated Rs. 18.75 crore to the Congress.

A Satya Trust statement said: “During 2014-15, our trust got around Rs. 141 crore worth of contributions from various corporates, which included the Bharti Group, Hero MotoCorp, Jubiliant Foodworks, National Engineering Industries, Orient Cement, DLF, JK Tyres, Indiabulls Housing Finance, and Kalpataru Power Transmission. A total of 18 corporates contributed during 2014-15. These contributions were utilised for giving political donations across political parties during the said year.” While the Birla group’s General Electoral Trust was the BJP’s second-largest corporate donor, doling out Rs. 63.2 crore to the party, it was the largest donor to the Congress, pouring Rs. 54.1 crore into the party’s coffers. The Trust did not make any donation to national parties during 2013-14.

The analysis said: “With 1,234 donations from individuals and corporates, the donations declared by the BJP are more than twice the aggregate declared by the Congress ( Rs. 141.46 crore), the NCP ( Rs. 38.82 crore), the CPI (M) ( Rs. 3.42 crore) and the Communist Party of India ( Rs. 1.33 crore) for the same period.” Commenting on the rising trend of corporate donations to political parties, a corporate lawyer, who did not wish to be identified, said that the new company law — enacted in 2013 — provides for increased limit for corporate donations to political parties. Among States, the highest amount from corporates and individuals flowed from Maharashtra ( Rs. 260.01 crore), followed by Gujarat ( Rs. 24.76 crore) and Delhi ( Rs. 15.34 crore).

Incomplete disclosure

ADR-NEW flagged “incomplete disclosure of information” in some reports. A sum of “ Rs. 83.915 lakh was declared as received by the BJP from 20 donors whose PAN details, address and mode of contribution (together) were unavailable,” said the analysis. The Congress, it said, has not mentioned the cheque/DD numbers for 192 donations amounting to  Rs. 138.98 crore.

Demanding that full details of all donors should be made available for public scrutiny, ADR-NEW said some countries where this is done include Bhutan, Nepal, Germany, France, Italy, Brazil, Bulgaria, the US and Japan.

(This article was published in the Business Line print edition dated December 8, 2015)

Sunday, December 6, 2015

ടെലികോംരംഗവും കുത്തകകള്‍ക്ക് - കെ മോഹനന്‍



Courtesy : Deshabhimani - 03-December-2015

'നല്ല ദിനങ്ങള്‍' വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന മോഡി സര്‍ക്കാര്‍ നല്ല ദിനങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നീക്കിവയ്ക്കുകയാണ്. ഒരുവശത്ത് കോര്‍പറേറ്റുകളെ സഹായിക്കുകയും മറുവശത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു. ശക്തമായ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുന്ന നടപടികളാണ് അധികാരത്തിന്റെ പിന്‍ബലത്തോടെ ഹിന്ദുത്വശക്തികള്‍ തുടരുന്നത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഹാരരീതികളെയും സംഭാഷണങ്ങളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം ശക്തിപ്പെടുന്നു. സ്വതന്ത്രമായ ആശയപ്രകാശനം നിഷേധിക്കുന്നു. സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്ക് ആവാഹിക്കാനാണ് സവര്‍ണ– ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് നമ്മുടെ കടമ.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും മോഡിസര്‍ക്കാരിനില്ല. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം ജലരേഖയായി മാറി. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളിലും വിദേശമൂലധനാധിപത്യത്തിന് അവസരമുണ്ടാക്കുകയും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയുംചെയ്യുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്ന് സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമം. ഓഹരിവില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യാ ലിമിറ്റഡിലെ 10 ശതമാനം ഓഹരി വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍നയത്തിന്റെ ഇരകളാവുകയാണ്.

ഇന്ത്യന്‍ ടെലികോംരംഗം ഏതാണ്ട് മുഴുവനായും സ്വകാര്യമേഖല കൈയടക്കിക്കഴിഞ്ഞു. 2015 സെപ്തംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ ടെലികോംകമ്പനികളുടെ വിപണിവിഹിതം ഒമ്പതുശതമാനത്തില്‍ താഴെമാത്രം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ടെലികോംകമ്പനികള്‍ സജീവമായി. സര്‍ക്കാരിന്റെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങളും ആവേശംനല്‍കുന്നത് ടെലികോം സ്വകാര്യകമ്പനികള്‍ക്കുതന്നെ.

മൂന്നാം ടെലികോംനയം നടപ്പാക്കാന്‍ ആരംഭിച്ചതോടെ ടെലികോംകമ്പോളത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനികള്‍ക്കുമാത്രമായി. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണം ശക്തിപ്രാപിക്കുകയും ചെയ്തു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരവോടെ നാലോ അഞ്ചോ കമ്പനികള്‍മാത്രം ടെലികോംരംഗത്ത് അവശേഷിക്കുമെന്ന പ്രഖ്യാപനമാണ് എയര്‍ടെല്‍ മേധാവി നടത്തിയത്. കേന്ദ്രസര്‍ക്കാര്‍നയങ്ങളാകട്ടെ, കുത്തകവല്‍ക്കരണത്തിന് അനുകൂലവും പൊതുമേഖലാ വിരുദ്ധവുമാണുതാനും. സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുമേഖലയെ പടിപടിയായി ദുര്‍ബലമാക്കി. വരുമാനത്തിലും വിപണിപങ്കാളിത്തത്തിലും സ്വകാര്യകമ്പനികള്‍ ഏറെ മുന്നിലാണ്. 2012–13ല്‍ 3,87,298 കോടിയായിരുന്നു ടെലികോംരംഗത്തെ വരുമാനം. 2013–014ല്‍ ഇത് 4,29,087 കോടിയായി വര്‍ധിച്ചു. ഇതില്‍ പൊതുമേഖലയുടെ വിഹിതം എട്ട് ശതമാനം മാത്രം. അതായത്, പൊതുമേഖലാസ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയംതന്നെയാണ് മോഡിസര്‍ക്കാരും ടെലികോംരംഗത്ത് സ്വീകരിക്കുന്നത്.

മൂന്നാം ടെലികോംനയം മുന്നോട്ടുവച്ച എല്ലാ കാര്യവും ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുകയാണ്. കമ്പനികള്‍ തമ്മിലുള്ള ലയനപ്രക്രിയ ഉദാരമാക്കുന്നു. സ്പെക്ട്രം പരസ്പരം കൈമാറാനും കച്ചവടം ചെയ്യാനും അനുവാദം നല്‍കുന്നു. വിദേശമൂലധനാധിപത്യം 100 ശതമാനമായി വര്‍ധിപ്പിക്കുന്നു. അനര്‍ഹമായ സൌജന്യങ്ങളും സഹായങ്ങളും നയപരമായ തീരുമാനങ്ങളുംകൊണ്ട് സ്വകാര്യമേഖലയെ സമ്പുഷ്ടമാക്കുന്ന സര്‍ക്കാര്‍ പൊതുമേഖലയെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നത്. പൊതുമേഖലാ ടെലികോംകമ്പനികള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടെലികോംകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാമ്പത്തികപ്രതിസന്ധി തടസ്സമാവുകയാണ്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ടെലികോംരംഗത്ത് മത്സരിച്ച് മുന്നേറാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അര്‍ഹമായ സാമ്പത്തിക സഹായംപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിവിധയിനങ്ങളിലായി 15,000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് നിഷേധിക്കുകയും വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. ബിഎസ്എന്‍എല്ലിന്റെ 65,000 ടവര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് കൈമാറാന്‍ തീരുമാനിച്ചു. സാമ്പത്തികബാധ്യത നേരിടുന്ന എംടിഎന്‍എല്‍, ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാന്‍ ശ്രമം തുടരുന്നു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ളൂരിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞു. ബിഎസ്എന്‍എല്ലിന്റെ ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവ ഔട്ട്സോഴ്സ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകളിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാര്‍നിയമനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്ഥാപനത്തിന്റെ സംരക്ഷണമല്ല, മറിച്ച് സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയങ്ങള്‍ക്കെതിരെ പൊതുവിലും ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രത്യേകിച്ചും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് നമ്മുടെ കടമ.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം മാനേജ്മെന്റ് തുടരുകയാണ്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ല.

സംഘടനാപ്രവര്‍ത്തനസ്വാതന്ത്യ്രത്തിനും കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുംവേണ്ടി മാസങ്ങളോളം നടന്ന പ്രക്ഷോഭം വിജയകരമായി പര്യവസാനിച്ച സന്ദര്‍ഭത്തിലാണ് കോഴിക്കോട്ട് സമ്മേളനം ചേരുന്നത്. തൊഴിലാളിസംഘടനകളെ ശത്രുക്കളായി കണക്കാക്കുകയും വെല്ലുവിളിക്കുകയും ജനാധിപത്യപരമായ പ്രവര്‍ത്തനസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയുംചെയ്ത കേരളത്തിലെ സര്‍ക്കിള്‍ മാനേജ്മെന്റിനും അതിന് നേതൃത്വം നല്‍കിയ എം എസ് എസ് റാവുവിനും അര്‍ഹമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ചൂഷണംചെയ്യപ്പെടുന്ന കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ജീവനക്കാരും ഓഫീസര്‍മാരും കൈകോര്‍ത്ത് നടത്തിയ സമരവും അതിന്റെ വിജയവും ചരിത്രം രേഖപ്പെടുത്തും.

നമ്മുടെ രാജ്യത്തിന്റെ ഭാവിയും ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടങ്ങളില്‍ പങ്ക് ചേരുകയെന്ന ദൌത്യം വീണ്ടും ശക്തമായി തുടരുമെന്ന് സമ്മേളനം പ്രഖ്യാപിക്കും. സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുകയെന്ന നമ്മുടെ പാരമ്പര്യം ഈ സമ്മേളനത്തിലും ആവര്‍ത്തിക്കും.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും പൊതുമേഖലയുള്‍പ്പെടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും മൂലധനത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് ചെറുക്കാനും നടക്കുന്ന പോരാട്ടങ്ങളില്‍ കണ്ണിചേരുകയെന്ന ദൌത്യവും നിര്‍വഹിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ടുണ്ടാകും

(ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521393.html#sthash.NDEeYYeg.dpuf

സംവരണത്തിന്റെ സാമൂഹ്യപ്രസക്തി - കെ രാധാകൃഷ്ണന്‍



Courtesy : Deshabhimani - 04-December-2015

സ്വന്തം ജീവിതംകൊണ്ട് ചരിത്രംസൃഷ്ടിച്ച ഡോ. അംബേദ്കറുടെ 125–ാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ രാജ്യത്തെ ദളിതരുടെ അവസ്ഥ വിശകലംചെയ്യുന്നത് ഉചിതമാകും. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ വികാരങ്ങളെ ലോകജനതയ്ക്ക് ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനിര്‍വചനീയമാണ്. സംവരണത്തിന്റെ സാമൂഹ്യപ്രസക്തി ചോദ്യംചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി പാര്‍ലമെന്റിലും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന നിയമസഭകളിലും പ്രത്യേക ചര്‍ച്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയം. അംബേദ്കറുടെ ചരമദിനംകൂടിയാണ് ഡിസംബര്‍’ആറ്.

ദളിതരെ ശാക്തീകരിക്കുന്നതോടൊപ്പം അവരെ പ്രാന്തത്തില്‍നിന്ന് കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അംബേദ്കര്‍ ഒരു പ്രായോഗികവാദിയും ആശയവാദിയുമായിരുന്നു; സാമൂഹ്യ വിപ്ളവകാരിയും. ദളിതന് അറിവും അധികാരവും സമ്പത്തും നിഷേധിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി കത്തിച്ച് അദ്ദേഹം തുടങ്ങിവച്ച പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. ഹിന്ദുകോഡ് ബില്‍ പാസാക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റുവിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും അദ്ദേഹം അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയുണ്ടായി. തന്റെ വലിയ സ്വപ്നം നടക്കാതെപോയതില്‍ വിഷണ്ണനായ അദ്ദേഹം പറഞ്ഞു– മതജീര്‍ണതയുടെയും ജാതി ഉച്ചനീചത്വങ്ങളുടെയും പുറത്ത് നമ്മള്‍ കെട്ടിപ്പടുക്കാന്‍പോകുന്നത് വെറും ചാണകക്കുന്നിലെ കൊട്ടാരമായിരിക്കുമെന്ന്. മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കി– ഭാവി ഇന്ത്യയെ നയിക്കാന്‍പോകുന്നത് മിലിറ്റന്റ് ഹിന്ദുത്വമായിരിക്കുമെന്ന്. ആ ക്രാന്തദര്‍ശി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാകുന്ന കാഴ്ചയാണ് ഇന്ന്.

സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ഗ്രാമങ്ങളില്‍ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുന്നു. ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരുന്ന ദളിതര്‍ മുമ്പത്തേക്കാള്‍ ഭീകരമാംവിധം ജാതിവിവേചനങ്ങള്‍ക്ക് ഇരയാകുന്നത് ഭരണാധികാരികളില്‍ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല എന്നുമാത്രമല്ല, ജാതിസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. ഹരിയാനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജാതിവെറിയന്മാര്‍ ജീവനോടെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടത്, പട്ടിയെ കല്ലെറിഞ്ഞാല്‍ ആരെങ്കിലും മറുപടി പറയാറുണ്ടോ എന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ കുമാരി ഷെല്‍ജയ്ക്ക് ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍വച്ചുണ്ടായ ജാതീയ വിവേചനത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. ഇതാണ് ആധുനിക ഇന്ത്യയിലെ ദളിതരുടെ അവസ്ഥ.

ദളിത് ജനവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിനായാണ് ഭരണഘടനയില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേര്‍ത്തത്. എന്നാല്‍, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ഇന്ന് രാജ്യത്ത് നടക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉന്നത നീതിപീഠവും ഇത്തരക്കാര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് അടുത്തകാലത്തായി കൈക്കൊള്ളുന്നത്. 68 വര്‍ഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് സുപ്രീംകോടതിപോലും ചോദിച്ചത്. സംവരണത്തിന്റെ ചരിത്രംപോലും സുപ്രീംകോടതിയിലെ മേലാളന്മാര്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ? അതോ ബോധപൂര്‍വം മറക്കുകയാണോ? സംവരണത്തെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചിന്താഗതിയില്‍നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ ഉത്ഭവിക്കുന്നത്. ഇവര്‍ പറയുന്ന എല്ലാവിധ സംവരണം ഉണ്ടായിട്ടും രാജ്യത്തെ ദളിതരുടെ സ്ഥിതി ഇതാണെങ്കില്‍ അതുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യതെ എഴുപത്തേഴ് ശതമാനം ദളിതരും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ജാതിവിവേചനത്തിന്റെ ഭാഗമായി ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ദിവസം ശരാശരി മൂന്ന് ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ആഴ്ചയില്‍ ആറ് ദളിതരെയെങ്കിലും തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അയിത്താചാര നിരോധന നിയമങ്ങള്‍ പാഴ്വാക്കായി അവശേഷിക്കുന്നു. ദേശീയതലത്തില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും തൊഴില്‍സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, അവ ഇന്നേവരെ പൂര്‍ണമായും കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യയിലെ 11 സംസ്ഥാനത്ത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. 38 ശതമാനം സ്കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം ദളിത് ജനതയ്ക്ക് പൊലീസ് സ്റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍കടയിലും കയറാന്‍ സ്വാതന്ത്യ്രമില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തേക്ക് പോകാന്‍ വിസമ്മതിക്കുന്നു. ദളിതര്‍ക്കുള്ള എഴുത്തുകള്‍ വീട്ടിലെത്തിക്കാന്‍ ഉത്തരേന്ത്യന്‍മേഖലയിലെ തപാല്‍ജീവനക്കാര്‍ തയ്യാറാകുന്നില്ല. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതര്‍ക്ക് പ്രവേശനമില്ല. അവരുടെ വിവാഹഘോഷയാത്ര പൊതുവഴിയിലൂടെ നീങ്ങിയാല്‍ ആക്രമിക്കപ്പെടും. മൃതദേഹം സ്വന്തം കൂരയ്ക്കുള്ളില്‍ സംസ്കരിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നു. മണ്‍മറഞ്ഞുപോയ ജാതിമേധാവിത്ത ചരിത്രം ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുന്നു. നീതിയോ, നിയമമോ, ശിക്ഷയോ ഒന്നും ജാതിവെറിയന്മാര്‍ക്ക് പ്രശ്നമല്ല. ഭരണഘടനയുടെ അനുശാസനങ്ങള്‍ മത/ജാത്യാചാരങ്ങള്‍ക്ക് വഴിമാറുന്നു. നിയമ/നീതിപാലകര്‍ ഈ നരവേട്ടയ്ക്കെതിരെ വിരലനക്കാനാകാതെ മാറിനില്‍ക്കുന്നു. ഗ്രാമാന്തരങ്ങളില്‍ സമാന്തര ഫ്യൂഡല്‍അധികാരിവര്‍ഗങ്ങള്‍ നിയമപാലകരായി വിരാജിക്കുന്ന കാഴ്ച. അധികാരവികേന്ദ്രീകരണത്തിന്റെ കളിത്തൊട്ടിലായ തദ്ദേശഭരണസ്ഥാപനങ്ങള്‍ ജാതി– മതാതിഷ്ഠിത അനാചാരങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്നു.

ജാതിലഹളയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2001നും 2012 നുമിടയില്‍ 26,378 പേരാണ് കൊല്ലപ്പെട്ടത്. 10,845 പേരുടെ കൊലപാതകവുമായി തമിഴ്നാട് തൊട്ടുപുറകിലുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സവര്‍ണമേധാവിത്തത്തിന്റ കൊടുംക്രൂരത അരങ്ങേറുന്നു. ചെറിയ സംഭവങ്ങള്‍ സര്‍ക്കാരിന്റെ രേഖയിലോ മാധ്യമശ്രദ്ധയിലോ വരാറില്ല. പുറംലോകം അറിഞ്ഞവ ഒരിക്കലും മറക്കാന്‍ കഴിയുന്നതുമല്ല. 2006ല്‍ മധ്യപ്രദേശിലെ ഖൈര്‍റാഞ്ചിയില്‍ ദളിത് കുടുംബത്തിലെ നാലുപേരെ കൊന്നൊടുക്കിയത് അവര്‍ വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിച്ചു എന്നതിനാലാണ്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറില്‍ ഭൂവുടമകളുടെ ഗുണ്ടാസംഘം രണ്‍വീര്‍സേന നിരന്തരം ദളിത്വേട്ട നടത്തുന്നു. ദളിതനായ മുഖ്യമന്ത്രി സന്ദര്‍ശിച്ച അമ്പലത്തിലെ വിഗ്രഹങ്ങള്‍ കഴുകിത്തുടച്ച് സവര്‍ണര്‍ ശുദ്ധികലശം നടത്തിയ വാര്‍ത്ത പുറത്തുവന്നു. തെഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിച്ചതിന് ബിഹാറിലെ ഭോജ്പുരില്‍ അഞ്ചു സ്ത്രീകളെ കുടിയൊഴിപ്പിച്ചു. പഞ്ചാബില്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കോണ്‍ഗ്രസും ബിജെപിയും ജാതിഭേദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ടികളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഒരുപോലെ എതിര്‍ക്കുന്നു. അടുത്തകാലത്ത് കേരളത്തിലും ജാതിധ്രുവീകരണവും അസഹിഷ്ണുതയും വര്‍ധിച്ചതായി കാണാം. വിലക്കേര്‍പ്പെടുത്തുന്ന ആരാധനാലയങ്ങളും മിശ്രവിവാഹത്തെ പരസ്യമായി എതിര്‍ക്കുന്ന പുരോഹിതന്മാരും സ്ത്രീകള്‍ രണ്ടാംതരമെന്ന് പരസ്യമായി പ്രസ്താവിക്കാന്‍ മടികാണിക്കാത്ത മതപണ്ഡിതന്മാരും സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് വലിയ ആപത്തുകളാണ്.

മണ്‍മറഞ്ഞുപോയ ദുഷിപ്പുകളാകെ തിരികെക്കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന ആര്‍എസ്എസ്, ദളിതന്റെ സാമൂഹ്യക്രമത്തിന് കാതലായ മാറ്റത്തിന് വഴിതെളിച്ച സംവരണംതന്നെ എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നു. സമത്വമുന്നേറ്റ യാത്ര എന്ന ജാതിയാത്ര സംഘടിപ്പിക്കാന്‍ ഇവിടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു. പാളേല്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന അവസ്ഥയ്ക്കെതിരെ പാളേല്‍ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടാണ് നമ്മുടേത് എന്ന ചരിത്രം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണഗുരു അടക്കമുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിനു ഘടകവിരുദ്ധമായ സന്ദേശവുമായാണ് മഹാപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഇറങ്ങിത്തിരിക്കുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരക്കാരുടെ ബോധപൂര്‍വമായ പരിശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ദളിത് ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. അതിന്റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പട്ടികജാതി– പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. ദളിത് ജനവിഭാഗത്തിനായി നിരവധി കാര്യങ്ങള്‍ചെയ്തു എന്ന് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, 35 ലക്ഷത്തില്‍പ്പരം വരുന്ന ഈ ജനവിഭാഗത്തിന്റെ അവസ്ഥ ഏറെ പിന്നോക്കംപോകുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴുത്തിന് സമാനമായ വീടുകളില്‍ ആടുജീവിതം നയിക്കുന്നതും കുട്ടികള്‍ വിശപ്പടക്കാന്‍ മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടുന്നതുമായ വാര്‍ത്തകള്‍ പുറത്തുവരുന്നു.

ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ദളിത് വിഭാഗമാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുകയും സ്വകാര്യ മേഖല ശക്തിപ്പെടുകയും ചെയ്യുന്നു. സ്വകാര്യ– എയ്ഡഡ് മേഖലകളിലെ തൊഴിലിന് ഒരു സംവരണതത്വവും നിലവിലില്ല. എയ്ഡഡ് മേഖലയിലെ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശത്തിന് നാളിതുവരെ ഈ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിന്മേലുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരംനല്‍കാന്‍ കൂട്ടാക്കാത്തത് സര്‍ക്കാരിന്റെ കള്ളക്കളി വെളിവാക്കുന്നു.

ഡോ. അംബേദ്കറുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ ആറ് സംവരണ സംരക്ഷണദിനമായി ആചരിക്കാന്‍ ദേശീയതലത്തില്‍ദളിത് ശോഷണ്‍മുക്തി മഞ്ചും കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. ദളിതരും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സമാന ചിന്താഗതിക്കാരുടെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്

(ദളിത് ശോഷണ്‍മുക്തി മഞ്ച് കണ്‍വീനറാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521814.html#sthash.NsM4DKth.dpuf

ട്വന്റി ട്വന്റി : കോര്‍പറേറ്റ് രാഷ്ട്രീയരൂപം - പി രാജീവ്



(Courtesy : Deshabhimani : 03-December-2015)

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തവണ വിജയിച്ചത് ട്വന്റി ട്വന്റി എന്ന സന്നദ്ധസംഘടനയാണ്. എല്ലാ രാഷ്ട്രീയമുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച സംഘടന കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന കോര്‍പറേറ്റിന്റെ രാഷ്ട്രീയമുഖമാണ്. ആദ്യത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകാം സ്വന്തമായി രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. പ്രമുഖരായ പല വിദേശമലയാളികളുമായി ചേര്‍ന്ന് തൊട്ടടുത്ത പഞ്ചായത്തുകളിലേക്കുകൂടി തങ്ങളുടെ പരീക്ഷണം വ്യാപിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നതായി, രൂപീകരിക്കാന്‍ പോകുന്ന പാര്‍ടിയുടെ നിയുക്ത പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു പല കോര്‍പറേറ്റുകളും ഇതേ മാതൃക തങ്ങളുടെ പ്രദേശങ്ങളിലും നടപ്പാക്കാനുള്ള പഠനങ്ങള്‍ക്കായി കിഴക്കമ്പലത്ത് വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനാധിപത്യസംവിധാനത്തില്‍ അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നടന്നത്. അടുത്തിടെ ഭേദഗതിചെയ്ത കമ്പനിനിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ചെലവഴിക്കണം. കോര്‍പറേറ്റ് ലോകം ആദ്യം ഈ വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശക്തമായ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചു. അതോടെ സര്‍ക്കാരിനും നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ലമെന്റ് കൂടി അംഗീകരിച്ചതോടെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിന്റെ ക്ഷേമത്തിന് മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം ഈ പണം ചെലവഴിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നു. 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. നിയമമനുസരിച്ച് സിഎസ്ആര്‍ ചെലവഴിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും രൂപപ്പെടുത്തി. കമ്പനിക്ക് വേണമെങ്കില്‍ നേരിട്ടുതന്നെ പണം ചെലവഴിക്കാം. എന്നാല്‍, കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമോ കമ്പനിജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളോ ആകാന്‍ പാടില്ല. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ നിര്‍വഹണത്തിനായി രൂപംനല്‍കിയ സംവിധാനമാണ് ട്വന്റി ട്വന്റി എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണം രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടാകരുതെന്ന കാഴ്ചപ്പാടാണ് നിയമത്തിന്റെയും ചട്ടത്തിന്റെയും രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചട്ടം 4(7) ല്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നല്‍കുന്ന സംഭാവനകള്‍ സിഎസ്ആറായി പരിഗണിക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം ചെലവഴിക്കാനുള്ള ബാധ്യതയെ രാഷ്ട്രീയ അധികാരത്തിനായി പ്രത്യക്ഷത്തില്‍ത്തന്നെ ഉപയോഗിക്കുകയാണ് കിറ്റക്സ് ട്വന്റി ട്വന്റിയിലൂടെ ചെയ്തത്. പഞ്ചായത്ത് അധികാരം മുന്‍കൂട്ടികണ്ട് ബൃഹത്തായ പദ്ധതിക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ആനുകൂല്യം ലഭിക്കേണ്ടവരെല്ലം ഇവരുടെ മുമ്പില്‍ രജിസ്റ്റര്‍ചെയ്യണം. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ നാലുതരമായി കുടുംബങ്ങളെ തിരിച്ച് അവര്‍ക്ക് വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കി. കുടിവെള്ളത്തിനും റോഡിനും പദ്ധതികള്‍ നടപ്പാക്കി. വീടും ആടും പശുവും ഉള്‍പ്പെടെ നല്‍കി. ന്യായവില കടകള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ മൊത്തം ബജറ്റിന്റെ നിരവധി മടങ്ങ് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് അവര്‍തന്നെ അവകാശപ്പെടുന്നത്്. ഭാവിയിലുള്ള നേട്ടങ്ങള്‍കൂടി മുന്‍കൂട്ടികണ്ട് സിഎസ്ആര്‍ ഉത്തരവാദിത്തത്തേക്കാള്‍ അധികം പണം ഇവര്‍ ചെലവഴിച്ചു.

നൂറിലധികം ജോലിക്കാരെയാണ് ശമ്പളംനല്‍കി സര്‍വേമുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ക്കായി കമ്പനി നിയോഗിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്കും കമ്പനി ശമ്പളവും വാഹനവും സ്റ്റാഫിനെയും നല്‍കുമത്രേ. ഫലത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോടായിരിക്കില്ല ഉത്തരവാദിത്തം, പകരം കമ്പനിയോട് ആയിരിക്കുമെന്ന് ഉറപ്പ്. ജനാധിപത്യത്തെ സമര്‍ഥമായി കോര്‍പറേറ്റ് ഹൈജാക്ക് ചെയ്തുവെന്നര്‍ഥം. ജനങ്ങള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന പൊതുതത്വമാണ് തുടക്കത്തില്‍ ഭൂരിപക്ഷമാളുകളും സ്വീകരിച്ചത്. ഇന്ത്യക്കുതന്നെ അഭിമാനമായി മാറി ഫോബ്സ് ഗ്രൂപ്പില്‍വരെ ഇടംകണ്ടെത്തിയ കമ്പനി തങ്ങളുടെ നാടിന്റെ വികസനത്തില്‍ താല്‍പ്പര്യം കാണിക്കുന്നതിനെ പലരും അഭിനന്ദിക്കുകയുംചെയ്തു. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണ പ്രക്രിയ സമര്‍ഥമായി നിര്‍വഹിക്കുന്ന ശ്രമത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയസമൂഹത്തിന് പാളിച്ചയുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ടും ദാരിദ്യ്രവും ദുരിതവും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പരിസരമായി ഇവര്‍ കണ്ടു. ജനകീയാസൂത്രണത്തിന്റെ ശരിയായ തുടര്‍ച്ചയില്ലാതെ പോയത് ഇതിന്റെ ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ല. ഇത് ജനങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഈ വിയോജിപ്പിനെ ട്വന്റി ട്വന്റി തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി കാണുകയുംചെയ്തു. പഞ്ചായത്ത് ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ തങ്ങളുടെ പണം മുടക്കി ചെയ്തുകൊടുത്ത് ജനങ്ങളെ മോഹവലയില്‍ കുരുക്കാനാണ് ഇവര്‍ ശ്രമിച്ചതും വിജയിച്ചതും.

ചങ്ങാത്ത മുതലാളിത്തമെന്നത് ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടംമുതല്‍ കാണുന്ന പ്രവണതയാണെങ്കിലും നവ ഉദാരവല്‍ക്കരണകാലത്താണ് ഈ പ്രവണത ശക്തിപ്പെട്ടത്. കോര്‍പറേറ്റും രാഷ്ട്രീയനേതൃത്വവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് അഴിമതിയുടെ പുതിയ ഭൂമികകള്‍ തീര്‍ക്കുന്നത് ഇന്നത്തെ കാലത്ത് നിത്യകാഴ്ചയാണ്. ഉദാരവല്‍ക്കരണകാലത്തെ രാഷ്ട്രീയത്തില്‍ കോര്‍പറേറ്റുകള്‍ ജനപ്രതിനിധികള്‍ ആകുന്നത് വന്‍തോതില്‍ പണം ചെലവഴിച്ചാണ്്. പലരും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികളുടെ സ്ഥാനാര്‍ഥികളായി നിയമനിര്‍മാണസഭകളിലേക്ക് എത്തുന്നവരാണ്. അപൂര്‍വം ചിലര്‍ പണംമുടക്കി രാജ്യസഭയിലോ ലെജിസ്ളേറ്റീവ് കൌണ്‍സിലിലോ അംഗമാകുന്നുണ്ട്്. അതിനെയെല്ലാം മറികടക്കുന്നതാണ് ഈ പരീക്ഷണം. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമായാണെന്ന് ഉറപ്പുവരുത്തി അനുമതി നല്‍കുകയും തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തുകയും ചെയ്യേണ്ട ജനാധിപത്യസംവിധാനത്തെ കമ്പനിതന്നെ നിയന്ത്രിക്കുന്നുവെന്ന അത്യപൂര്‍വ പരീക്ഷണത്തിനാണ് കിഴക്കമ്പലം വേദിയാകുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ മണ്ഡലങ്ങള്‍ വീതംവച്ച് എടുത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ത്തന്നെ ട്വന്റി ട്വന്റി ഒരു മണ്ഡലം കേന്ദ്രീകരിച്ചതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ ക്വാര്‍ട്ടലുകള്‍ രൂപീകരിച്ച് സംസ്ഥാന അധികാരം പിടിക്കാന്‍തന്നെ ശ്രമിച്ചെന്നുവരാം. അദാനിയും അംബാനിയും പാര്‍ലമെന്റും പിടിക്കാന്‍ നോക്കിയെന്നു വരാം. രാഷ്ട്രീയ പാര്‍ടികള്‍ വഴി തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനു പകരം തങ്ങള്‍തന്നെ നേരിട്ട് നിയമനിര്‍മാണവും ഭരണവും നടത്തി അജന്‍ഡ നിര്‍വഹിക്കാം എന്നാണ് കിഴക്കമ്പലം പ്രഖ്യാപിക്കുന്നത്.

ഇത്തരം പ്രതിഭാസങ്ങള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, അപകടകരമായ പ്രവണത തനിയെ അവസാനിക്കുമെന്നു കരുതി ആശ്വസിച്ചിരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും കോര്‍പറേറ്റിന്റെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലും ഇഴുകിച്ചേരുന്ന അസാധാരണചേരുവയെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെമാത്രമേ ചെറുക്കാന്‍ കഴിയൂ. കോര്‍പറേറ്റിന്റെ സാമൂഹ്യ ഉത്തരവാദിത്തമെന്ന നിയമവ്യവസ്ഥ കൊണ്ടുവന്നത് രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റാണെങ്കില്‍ ഇനി നിയമങ്ങള്‍ തങ്ങള്‍തന്നെ നിര്‍മിക്കാമെന്ന പ്രഖ്യാപനമാണ് ട്വന്റി ട്വന്റിയിലുള്ളത്. ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്യ്രവും ഇല്ലാതാക്കാനുള്ള ശ്രമത്തെ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍ അതില്‍നിന്ന് അടര്‍ത്തിയെടുത്ത് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ഭാഗമാക്കി മാറ്റുന്നത് ആധുനിക അടിമത്തമാണ്.

- See more at: http://deshabhimani.com/news-articles-all-latest_news-521511.html#sthash.KXz0qkNs.dpuf

Friday, December 4, 2015

വിപ്ലവകരമായ സാമൂഹ്യമാറ്റം



പണാധിപത്യ ജനാധിപത്യത്തില്‍ നിന്നു് ജനകീയ ജനാധിപത്യത്തിലേയ്ക്കു്



ജനാധിപത്യം ഇന്നു് പണാധിപത്യമാണു്.

ജനാധിപത്യം തിരിയെ പിടിക്കാന്‍ പണാധിപത്യത്തെ പണം കൊണ്ടു് നേരിട്ടാല്‍, ഫലവും പണാധിപത്യം തന്നെ, ജനാധിപത്യമാവില്ല.

പണാധിപത്യം പണമൂലധനാധിപത്യമാണു്, മൂലധനമാകട്ടെ കഴിഞ്ഞകാലാദ്ധ്വാനത്തിന്റെ സൃഷ്ടിയാണു്.

മൂലധനത്തിനു് പകരം അദ്ധ്വാനശേഷി മതിയാകും, പ്രകൃതിയും അദ്ധ്വാനശേഷിയും എല്ലാറ്റിന്റേയും ഉറവിടം

അദ്ധ്വാനശേഷി ആസൂത്രിതമായി ഉപയോഗിക്കുക, സ്വയംഭരണ ഗ്രാമങ്ങള്‍ സൃഷ്ടിക്കുക

അദ്ധ്വാനിച്ചു് 'അന്നം' ഭുജിക്കുക മിച്ചമുള്ളതു് മറ്റുള്ളവരുമായി പങ്കുവെയ്ക്കുക

ആവശ്യങ്ങള്‍ പരമാവധി പ്രാദേശികമായി നിറവേറ്റുക.

പോരാത്തതും മിച്ചവും ശൃംഖലയിലൂടെ സ്രഷ്ടാക്കളുടേയും ഉപഭോക്താക്കളുടേയും സമൂഹങ്ങള്‍ തമ്മില്‍ നേരിട്ടു് കൈമാറുക : പണാധിപത്യം ഒഴിവാക്കുക.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നു,

സ്വയം ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു, മിച്ചം സമൂഹവുമായി പങ്കുവെയ്ക്കുന്നു

മണ്ണും വെള്ളവും വായുവും ചുറ്റുപാടും സംശുദ്ധമായി സംരക്ഷിക്കുക, അതിനായും പണിയെടുത്തു് ആരോഗ്യം കാക്കുക,

ചികിത്സാ ചെലവു് കുറയ്ക്കുക : പണാധിപത്യം ഒഴിവാക്കുക

ഗ്രാമം തോറും ഓരോ പൊതു വിജ്ഞാന കേന്ദ്രം - ഗ്രന്ഥാലയവും വിവര വിനിമയ കേന്ദ്രവും

സ്കൂളും കലാകായിക കേന്ദ്രവും സാംസ്കാരിക നിലയവും അതു് തന്നെ

അടുത്ത സ്കൂളില്‍ പഠനം - നഴ്സറി മുതല്‍ ഗവേഷണം വരെ

ശൃംഖലയില്‍ വിജ്ഞാനം : പണാധിപത്യം ഒഴിവാക്കുക

സ്വതന്ത്ര സങ്കേതങ്ങള്‍ സ്വാംശീകരിക്കുക, ഉപയോഗിക്കുക, സ്വതന്ത്ര വിജ്ഞാനം വികസിപ്പിക്കുക

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക - പരമാവധി പ്രയോഗിക്കുക,

കൂട്ടായി ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുക – ഉപയോഗം പരമാവധി കുറയ്ക്കുക

മാതൃഭാഷയ്ക്കു് വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുക - ഏതു് ഭാഷയുമായും ആദാന പ്രദാനം സാധിക്കുക

ലോക വിജ്ഞാന ഭണ്ഡാരം പ്രാപ്തമാക്കുക : ആഗോള പണാധിപത്യത്തെ ചെറുക്കാം.

പണമൂലധന കോര്‍പ്പറേഷനുകള്‍ തകര്‍ന്നടിയും - അവ അതതു് തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുക്കണം

കോര്‍പ്പറേറ്റു് മൂലധനം പൊതു മൂലധനമാകും : ഭരണകൂടങ്ങള്‍ ജനകീയമാകും

പണാധിപത്യം മാറ്റി ജനാധിപത്യമാക്കാന്‍ പണാധിപത്യം അദ്ധ്വാനശേഷി കൊണ്ടു് മാറ്റാം,

യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യം കൈവരിക്കാം - അതു് സോഷ്യലിസമായിരിക്കും.

മൂലധനത്തെ അദ്ധ്വാനശേഷി നയിക്കും - ഭൂതം വര്‍ത്തമാനത്തിനു് കീഴ്പ്പെടും

ഭാവി, സമൂഹത്തിനു് സ്വന്തമാകും, കമ്യൂണിസത്തിലേയ്ക്കു് മുന്നേറുകയുമാകാം.

Blog Archive