Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, January 27, 2014

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?: ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു് കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക...

ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?



ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു്

കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക്കു്

കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മൂലധന ശേഷിയുണ്ടു്. അതവര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്. ലോകമാകെയെടുത്താല്‍ 85 ധനികരുടെ സ്വത്തു് ലോക ജന സംഖ്യയില്‍ പകുതി വരുന്ന 350 കോടി ജനങ്ങളുടെ സ്വത്തിനു് തുല്യമാണു്. കഴിഞ്ഞ ഒരു വര്‍ഷം ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 1216 ല്‍ നിന്നു് 1426 ആയി. ഒറ്റ വര്‍ഷം കൊണ്ടു് 210 പേര്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ന്നു. അവരുടെ ആകെ സ്വത്തു് 5400 ശതകോടി ഡോളറാണു്. ലോകം വ്യാപാര മാന്ദ്യത്തിലൂടെ കടന്നു് പോയ കാലത്താണു് ഇത്തരത്തില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിച്ചതെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്.

120കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ പത്തു് വര്‍ഷത്തിനുള്ളില്‍ 6 നിന്നു് 61 ആയാണു് ഉയര്‍ന്നതു്. അവര്‍ കുന്നു് കൂട്ടിയതു് 250 ശതകോടി ഡോളറാണു്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തു് 2003 ല്‍ രാഷ്ട്ര സമ്പത്തിന്റെ 1.2 ശതമാനത്തില്‍ നിന്നു് 2008 ല്‍ 26 ശതമാനമായാണു് ഉയര്‍ന്നതു്. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇത്തരത്തില്‍ വളര്‍ന്നതു് അവര്‍ പുതിയ സമ്പത്തുല്പാദിപ്പിച്ചതിലൂടെയല്ല, മറിച്ചു്, സര്‍ക്കാരിന്റെ ഒത്താശയോടെ പരിമിതമായ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കിയതിലൂടെയാണു്. (അവലംബം : Report titled "Working for the Few" released Monday, by the global aid and development organization, Oxfam : Available at : http://www.cnbc.com/id/101348398?utm_source=taboola_biggestrisks)

സര്‍ക്കാര്‍ സഹായം ജനങ്ങള്‍ക്കാണു് വേണ്ടതു്

ശതകോടീശ്വരന്മാരുടെ ധന ശേഖരണ ശേഷിയ്ക്കെതിരെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ സഹായം ആവശ്യമായതു് ജനങ്ങള്‍ക്കാണു്, അതില്‍ തന്നെ കൂടുതല്‍ സഹായം സാമ്പത്തികമായി ദുരിതം പേറുന്ന സാധാരണ ജനങ്ങള്‍ക്കാണു് ആവശ്യമുള്ളതു്. ഭൂപരമായും സാമൂഹ്യമായും ജാതി പരമായും പിന്നോക്കം നില്കുന്നവര്‍ക്കു് പ്രത്യേക സഹായങ്ങളും ആവശ്യമുണ്ടു്.

കൂലി-വില നയം, കൃഷി നാശത്തിനു് നഷ്ടപരിഹാരം

കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് മെച്ചപ്പെട്ട വിലയും കൃഷി നാശത്തിനു് നഷ്ട പരിഹാരവും തൊഴിലാളികള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂലിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു് അവരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും പ്രൊഫഷണലുകള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രതിഫലവും ഉറപ്പാക്കപ്പെടണം. ചെറുകിട-ഇടത്തരം അവശ്യവസ്തു ഉല്പാദന സംരംഭങ്ങള്‍ക്കു് ആഭ്യന്തര സംരക്ഷിത കമ്പോളം ലഭ്യമാക്കണം. അവ ഉറപ്പാക്കും വിധം സമാന തൊഴിലുകള്‍ക്കും ചരക്കുകള്‍ക്കും കൂലി-വില നിര്‍ണ്ണയം നടത്താനുള്ള വിവര സാങ്കേതികാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കപ്പെടണം. അതു് സുതാര്യമായി പ്രവര്‍ത്തിപ്പിക്കപ്പെടണം. ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ ലഭ്യമാക്കപ്പെടണം.

കോര്‍പ്പറേറ്റുകള്‍ക്കു് സഹായധനം നല്‍കാന്‍ പാടില്ല.

കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് അനുവദിക്കാന്‍ പാടില്ല.

സഹായധനവും നികുതിയിളവും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതു് ജനപ്രതിനിധി സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു് അതിന്റെ ആവശ്യകത ജന പ്രതിനിധികളേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് മാത്രമേ പാടുള്ളു.

ബഡ്ജറ്റു് നികുതി-സഹായധന നിര്‍ണ്ണയപ്രക്രിയയില്‍ നിന്നു് വേര്‍പെടുത്തണം

നിലവില്‍ ബഡ്ജറ്റിലുടെ നികുതിയിളവുകളും സഹായധന വിതരണവും മറച്ചു് പിടിക്കപ്പെടുകയാണു്. നികുതിയിളവും സഹായ ധനവും ബഡ്ജറ്റിലെ പ്രഖ്യാപനത്തിലൂടെ മാത്രം തീരുമാനിക്കുന്നതു് മതിയാവില്ല. ബഡ്ജറ്റു് മുന്‍ വര്‍ഷത്തെ വരവു് ചെലവുകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തെ പ്രതീക്ഷിത കണക്കുകളുണ്ടാക്കുകയാണു്. അതില്‍ ഉള്‍പ്പെടുത്തുന്ന നികുതികളും സഹായ ധനവും പ്രത്യേക പരിഗണന നല്‍കി തീരുമാനിക്കപ്പെടണം.

പൊതു മുതല്‍ പൊതു ഉടമസ്തതയില്‍ തന്നെ സംരക്ഷിക്കപ്പെടണം, അവയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല.

പൊതു ഭൂമിയുടെ ഉടമാവകാശം ഒരു കാരണവശാലും സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല. കാര്‍ഷിക-വ്യാവസായിക-ഭവന ആവശ്യങ്ങള്‍ക്കു് ഭൂമി നല്‍കേണ്ടതു് ആവശ്യമായി വരുമ്പോള്‍ അവയുടെ നിശ്ചിത കാലത്തേയ്ക്കുള്ള നിയതമായ ഉപയോഗാവശ്യം മാത്രമേ നല്‍കാന്‍ പാടുള്ളു.

പ്രകൃതി വിഭങ്ങളുടെ കൈകാര്യകര്‍ത്തൃത്വം സമൂഹത്തിനും സാമൂഹ്യ സംഘടനകള്‍ക്കും മാത്രമാകണം

പ്രകൃതി വിഭവങ്ങളായ ഖനികള്‍, ജലസ്രോതസുകള്‍, ഊര്‍ജ്ജ സ്രോതസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അവകാശം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹ കൂട്ടായ്മകള്‍ക്കും മാത്രമേ നല്‍കാവൂ. ഒരു കാരണ വശാലും കോര്‍പ്പറേറ്റുകളെ ഏല്പിക്കരുതു്.

പൊതു മേഖലാ ഉടമസ്തത കൈമാറാന്‍ പാടില്ല, ഓഹരികളുടെ വില്പന പാടില്ല.

പൊതു മേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റു് സ്വകാര്യ വ്യക്തികളേയും കോര്‍പ്പറേറ്റുകളേയും ഏല്പിക്കാന്‍ പാടില്ല. അവയുടെ മാനേജ്മെന്റോ കൈകാര്യ കര്‍ത്തൃത്വമോ കൈമാറേണ്ടതു് ആവശ്യമായി വന്നാല്‍ അതു് കൃത്യമായ മാനദണ്ഡങ്ങളോടെ സമൂഹ കൂട്ടായ്മകള്‍ക്കു് (സഹകരണ മേഖല, പ്രാദേശിക സമൂഹം തുടങ്ങിയവ) മാത്രമേ നല്‍കാവൂ. അപ്പോഴും ഉടമസ്തത സമൂഹത്തിന്റേതു് മാത്രമായിരിക്കണം.

പൊതു വിഭവം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കളുടേയും പൊതു വിഭവമോ പശ്ചാത്തലമോ ഉപയോഗിക്കുന്ന സേവനങ്ങളുടേയും വില നിര്‍ണ്ണയാധികാരം സമൂഹത്തിനാകണം

പ്രകൃതി വാതകം, പെട്രോളിയം ഉല്പന്നങ്ങള്‍, ഖനി ഉല്പന്നങ്ങള്‍ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന വസ്തുക്കള്‍, പൊതു വിഭവം ഉപയോഗിച്ചു് നല്കപ്പെടുന്ന സേവനങ്ങള്‍ (ബാങ്കിങ്ങു്, ഗതാഗതം, വാര്‍ത്താ വിതരണ-പ്രക്ഷേപണം, വിവര വിനിമയം, വിനോദോപാധികള്‍ മുതലായവ) തുടങ്ങിയവയക്കു് നിരക്കുകള്‍ നിശ്ചയിക്കുന്നതു് ജന പ്രതിനിധി സഭയായിരിക്കണം. അവയുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതു് സേവന ദാതാക്കളോ അവരുടെ താല്പര്യം സംരക്ഷിക്കുന്ന അതോറിറ്റികളോ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ല. മേല്പറഞ്ഞവയ്ക്കെല്ലാം രാജ്യമാകെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഏകീകൃത നിരക്കുകളുണ്ടാകണം.

ജനങ്ങളുടെയാകെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാകണം

ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും പാര്‍പ്പിട സുരക്ഷയും കുടിവെള്ള സുരക്ഷയും ആരോഗ്യ പരിരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ ബാദ്ധ്യതയാകണം. അതിനുള്ള സമ്പത്തു് ഇന്ത്യയിലടക്കം ലോകം നേടിക്കഴിഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും സാമൂഹ്യ പുരോഗതിയുടേയും ജീവിത ഗുണമേന്മാ വര്‍ദ്ധനവിന്റേയും മാര്‍ഗ്ഗം ജനങ്ങള്‍ക്കിടയിലുണ്ടാകേണ്ട സഹകരണമാണു്. അതല്ലാതെ, മുതലാളിത്തം പ്രചരിപ്പിക്കുന്നതു് പോലെ അവര്‍ക്കിടയിലുള്ള മത്സരമല്ല തന്നെ. യഥാര്‍ത്ഥ ജനാധിപത്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ജീവിതം മെച്ചപ്പെടുത്താനുള്ളതാകണം. അതു് അവര്‍ക്കു് പങ്കാളിത്തമുള്ളതാകണം. ജനങ്ങള്‍ക്കു് വേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണു് ജനാധിപത്യത്തില്‍ ഉരുത്തിരിയേണ്ടതെന്നും അതല്ലാതെ മൂലധന ശക്തികള്‍ക്കു് വേണ്ടി മൂലധനം നയിക്കുന്ന മൂലധനം മുടക്കി സൃഷ്ടിക്കപ്പെടുന്ന സര്‍ക്കാരല്ല വേണ്ടതെന്നും മേല്പറഞ്ഞ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകള്‍ തെളിയിക്കുന്നു.
ജോസഫ് തോമസ്

Monday, January 20, 2014

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്


തിരു: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ ഇനി സ്വകാര്യകമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്. ആദ്യപടിയായി തിരുവനന്തപുരം-കൊച്ചി കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന കോര്‍പറേഷനുകളിലേക്കും മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും സ്വകാര്യവല്‍ക്കരണം താമസിയാതെ വ്യാപിപ്പിക്കുമെന്ന് അറിയുന്നു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന യോഗത്തിലാണ് കൊച്ചി-തിരുവനന്തപുരം കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ ഡാറ്റയും സാങ്കേതികസഹായവും കൈമാറണമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്ന്് അടിയന്തരമായി ഇവ കൈമാറണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്്. കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സേവന സോഫ്റ്റ്വെയര്‍ വഴിയാണ്. 1970 മുതലുള്ള മുഴുവന്‍ രജിസ്ട്രേഷനുകളും ഏറെ ശ്രമകരമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റലൈസ് ചെയ്തത്. 99 ശതമാനം കാര്യക്ഷമതയുള്ള സേവന സോഫ്റ്റ്വെയറിന് രണ്ടുവട്ടം കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ "അക്സിഞ്ചര്‍" സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു തീരുമാനിച്ചതും സേവനയുടെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഇടപാടുള്ളതായി സംശയിക്കുന്നു. സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷനുകളുടെ ചുമതലപഞ്ചായത്ത് രജിസ്ട്രാറിനാണ്. പഞ്ചായത്ത് രജിസ്ട്രാര്‍ ഉള്‍പ്പെടെ അറിയാതെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഡാറ്റകള്‍ കൈമാറുന്നത്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറുന്നത് പല വിധത്തിലുള്ള തട്ടിപ്പിനും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്. രേഖകള്‍ പലവിധത്തിലും ദുരുപയോഗിക്കപ്പെടാനും സാധ്യതയേറെയാണ്. - See more at: http://www.deshabhimani.com/newscontent.php?id=407638#sthash.O98n64Vz.dpuf

Friday, January 17, 2014

കേരളത്തെ ഇനിയും തളര്‍ത്തരുത് - പ്രൊ. സി രവീന്ദ്രനാഥ്



Courtesy : Deshabhimani : Posted on: 17-Jan-2014 01:04 AM

രാജ്യവും സംസ്ഥാനവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. റബറിന്റെ വിലകൂടി തകര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ണമായി. അഭൂതപൂര്‍വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വര്‍ധന സമ്പദ്വ്യവസ്ഥയെ വല്ലാതെ അലട്ടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂര്‍വാധികം ഗൗരവമാണ്. മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം നവലിബറല്‍ നയങ്ങളാണ്. ഇന്ത്യയില്‍ 22 വര്‍ഷങ്ങളായി തുടരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ഒന്നല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥപോലും ദുര്‍ബലമായി. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്നിഗ്ലിറ്റ്സ് പോലും സ്വതന്ത്ര വിപണിയുടെ രൂക്ഷവിമര്‍ശകനായി മാറി. അതുകൊണ്ട് അതേ നയത്തിന്റെ തുടര്‍ച്ചയിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഈ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് ചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചുരുക്കത്തില്‍ 2014-15 ന്റെ കേന്ദ്ര, കേരള ബജറ്റുകളില്‍ നവലിബറല്‍ കാഴ്ചപ്പാട് തിരുത്തണം എന്നര്‍ഥം. കഴിഞ്ഞ 35 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രത്തില്‍നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഗുരുതരമായ നാണയപ്പെരുപ്പത്തെ നേരിടേണ്ടിവരും. അത് കേരളത്തെയും ബാധിക്കും. സര്‍ക്കാര്‍ മുഖ്യ തൊഴില്‍ദായക സംവിധാനമല്ല എന്ന നവലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടരുത് എന്ന മറ്റൊരു നവലിബറല്‍ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാല്‍ അടവു ശിഷ്ട കമ്മി കൂടുതല്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇനിയും കുറയുകയുംചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികത്തകര്‍ച്ചയുടെ മുന്നോടിയാണ്. മൂല്യത്തകര്‍ച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികളുടെ നിക്ഷേപത്തുക വര്‍ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൂടിയ നിക്ഷേപംകൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കാന്‍ കഴിയില്ല.

കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറല്‍ നയത്തിലൂടെ ഉല്‍പ്പാദനമേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണം. ഉല്‍പ്പാദനമേഖലകളുടെ മുരടിപ്പില്‍ എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും? രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ ഈ നയത്തിന് കഴിയില്ല എന്ന് ചുരുക്കം. എന്നാല്‍, നവഉദാരവല്‍ക്കരണ നയത്തിന് ചില നേട്ടങ്ങള്‍ ഉണ്ട്. അത് ഊഹക്കച്ചവടത്തിന്റെ വളര്‍ച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്കുവല്‍ക്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്കുപോലും കളമൊരുക്കി. മാഫിയകളുടെയും തെരുവു ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വപ്രസിദ്ധകേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1200 കോടി രൂപയുടെ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വര്‍ഷക്കാലം ഒറ്റ പൈസപോലും നികുതി വര്‍ധിപ്പിച്ചില്ല. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വര്‍ധിച്ചു. അവസാനവര്‍ഷം 22.5 ശതമാനം വരെ നികുതി വര്‍ധിച്ചു. ഇവിടെയാണ് നവലിബറല്‍ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറല്‍ നയത്തില്‍ സബ്സിഡികളും മറ്റു ഇടപെടലും കുറച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങല്‍ശേഷി&മലഹശഴ;കുറയ്ക്കും എന്നുമാത്രമല്ല വിലക്കയറ്റം കൂട്ടുകയുംചെയ്യും. അപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പരസ്പരപൂരകമായി ഉണ്ടാകുന്നു- വിലക്കയറ്റവും വാങ്ങല്‍ശേഷി കുറയലും. ഇതോടൊപ്പം നികുതി വര്‍ധിപ്പിക്കുകയും കൂടി ചെയ്യുമ്പോള്‍ കച്ചവടം നടക്കാത്തതുകൊണ്ട് നികുതി വരുമാനം കുറയും. ഇതാണ് 2013-14 ല്‍ സംഭവിച്ചത്. 2006-11 വരെ നികുതി വര്‍ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം(ഇടപെടല്‍)വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും വര്‍ധിച്ചു. അതോടെ നികുതി വരുമാനവും വര്‍ധിച്ചു. 2006-11 കാലത്ത് പൊതുമേഖലയെ മൊത്തത്തില്‍ ലാഭത്തിലേക്ക് കൊണ്ടുവന്നതിനാല്‍ രണ്ട് ഗുണം സര്‍ക്കാരിന് ലഭിച്ചു. 1. ഖജനാവില്‍ നിന്ന് പൊതുമേഖലാനഷ്ടം നികത്താന്‍ പണം കൂടുതല്‍ നല്‍കേണ്ടി വന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാല്‍ സര്‍ക്കാരിന് ഡിവിഡന്റ് വരുമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക്ക് റിവ്യൂ കണക്കനുസരിച്ച് വ്യാവസായിക വളര്‍ച്ച 2.8 ശതമാനമാണ്. ഇതില്‍നിന്ന് തൊഴില്‍സാന്ദ്രമായ ഉല്‍പ്പാദനമേഖല തകര്‍ന്നു, സേവനമേഖല (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരിക്കമ്പോളം) വളര്‍ന്നു എന്നാണ് വ്യക്തമാകുന്നത്. വികലമായ ഈ വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് അടിസ്ഥാന വിഷയം. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വണ്ടും സര്‍ക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ വീണ്ടും വഷളാകും. 20,000 കോടി രൂപ വാര്‍ഷിക ബജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് 2.6 ലക്ഷം കോടി രൂപ സഹകരണ പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രതന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയില്‍ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോണ്‍ ടാക്സ് റവന്യൂ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാന്‍ നല്ലപോലെ ശ്രമിക്കണം. ടാക്സ് ചോര്‍ച്ച തടഞ്ഞാല്‍ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലുകളിലൂടെ റവന്യൂ വരുമാന വര്‍ധനയുണ്ടാക്കിക്കൊണ്ട് റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടു വരും തോറും കൂടുതല്‍ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള ആഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂര്‍ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉല്‍പ്പാദന മേഖലയില്‍ത്തന്നെ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കണം. എങ്കില്‍മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടാന്‍ കഴിയൂ. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണം ബജറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ നിശ്ചയമായും പരിസ്ഥിത സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള പ്രധാന മാര്‍ഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ്. ഇവ ചേര്‍ന്നാല്‍ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന സംരംഭങ്ങള്‍ ആരംഭിക്കാം. ഉല്‍പ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെക്കൂടി കൂട്ടുചേര്‍ത്താല്‍ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.

വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണവും നടക്കുന്നു. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഭരണത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ഇതിന് നവലിബറല്‍ അജന്‍ഡയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരളജനത തടഞ്ഞുനിര്‍ത്തിയേ പറ്റൂ. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ഭൂരിപക്ഷത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്കാണ് നയിക്കപ്പെടുക. ഇനിയും നവലിബറല്‍ നയങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളം തകര്‍ന്നുപോകും.

- See more at: http://www.deshabhimani.com/newscontent.php?id=406640#sthash.4qJyO3Jo.dpuf

"പട്ടിക്കഥ"യുടെ വ്യാജ നിര്‍മിതി - സുനീത് ചോപ്ര



(Courtesy : Deshabhimani : Posted on: 17-Jan-2014 01:05 AM)

ജനുവരി ഏഴിന് "ഹിന്ദുസ്ഥാന്‍ ടൈംസ്" ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "നിങ്ങള്‍ വിചാരിക്കുന്നുണ്ടോ കിം അദ്ദേഹത്തിന്റെ അമ്മാവനെ നായക്ക് തീറ്റയായി നല്‍കിയെന്ന്? യാഥാര്‍ഥ്യമല്ല; അതൊരു ആക്ഷേപഹാസ്യം" കിം ജോങ് ഉനിന്റെ അമ്മാവനായ ജംഗ് തോങ് സാക്കിനെ വധിച്ചതിനെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കഥയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും. സാക്കിനെ വസ്ത്രമുരിച്ച് വധിച്ച് കിം ജോങ് ഉനിന്റെയും 300 ദൃക്സാക്ഷികളുടെയും സാന്നിധ്യത്തില്‍ നൂറ്റിയിരുപതോളം പട്ടികള്‍ക്ക് മൃതദേഹം തീറ്റയായി നല്‍കിയെന്നായിരുന്നു ഈ കഥ. അസാധാരണമായ ഈ പൊതുപ്രവൃത്തി രഹസ്യമാക്കിവയ്ക്കുക അസാധ്യമാണെങ്കിലും വാദത്തിനു വേണ്ടി അങ്ങനെയാണെന്നു വയ്ക്കുക.

ഈ കഥയ്ക്ക് വിശ്വാസ്യത നല്‍കാനായി ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫെലോ എയ്ഡാന്‍ ഫോസ്റ്റര്‍ കാര്‍ട്ടര്‍ ഇങ്ങനെ പറഞ്ഞതായി പ്രചാരണം ഉയര്‍ന്നു. "വടക്കന്‍ കൊറിയന്‍ ഭരണത്തിന് ക്രൂരതയുടെ മുഖം ഞാന്‍ ചാര്‍ത്തി നല്‍കുന്നില്ല. എങ്കിലും ഇത് കടന്ന കൈയായിപ്പോയി എന്ന് അവര്‍ക്കുപോലും തോന്നിയിരിക്കും. അവര്‍ ഏറെ വിമര്‍ശിച്ച തെക്കന്‍കൊറിയയുടെ പ്രസിഡന്റിന്റെ കോലമായി അവര്‍ മാറിയിരിക്കുന്നു". ഈ കഥയുടെ ഉത്ഭവം അത്ഭുതാവഹമാണ്. ടെന്‍ സെന്റ് വിബോ(ഒരു ചൈനീസ് മൈക്രോ ബ്ലോഗ്")യില്‍നിന്നാണ് കഥയുടെ ആരംഭം. "പ്രസിദ്ധനായ ആക്ഷേപഹാസ്യകാരന്റെ പേരില്‍ അയാളെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍" ആദ്യം ഈ കഥ ട്വീറ്റ് ചെയ്തു. ഡിസംബര്‍ 11ന് അത് എടുത്ത് പ്രസിദ്ധീകരിക്കാന്‍ "സ്വതന്ത്ര" പരിവേഷമുള്ള ഹോങ്കോങ് ദിനപത്രം വെന്‍ വീബോ തയ്യാറായി. ട്വീറ്റ് ചെയ്ത ഈ വാക്കുകള്‍ 290,000 പേര്‍ കണ്ടു എന്നതില്‍നിന്നുതന്നെ ഇതിനു പിന്നില്‍ ഏതെങ്കിലും എജന്‍സിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരുന്നു. തെറ്റായ ഈ വാര്‍ത്ത ഡിസംബറോടെ സിംഗപ്പുര്‍ വഴി ലോകത്തിലെ പ്രമുഖപത്രങ്ങളും ഇതേപോലുള്ള അവിശ്വസനീയകഥകള്‍ക്കൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

വിശ്വാസ്യതയെക്കുറിച്ച് ഡല്‍ഹിയിലെ അതിപ്രചാരമുള്ള പത്രങ്ങള്‍പോലും ഇന്ത്യയിലെ ഡിപിആര്‍കെ എംബസിയുമായി ചര്‍ച്ചചെയ്യാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിഐഎ വഴി ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന രേഖകളും വസ്തുക്കളും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ആരും ശ്രമിക്കാറില്ല. അമ്മാവനെ വധിക്കാന്‍ വിധിച്ചപ്പോള്‍ വടക്കന്‍ കൊറിയന്‍ നേതാവ് മദ്യപിച്ചിരുന്നുവെന്ന് എഴുതുന്നിടം വരെയെത്തി ഈ വ്യാജപ്രചാരണം. വസ്തുതകള്‍ വ്യക്തമാണ്. ജംഗിനെ പ്രത്യേക സൈനിക ട്രിബ്യൂണല്‍ വിചാരണചെയ്യുകയും ഡിപിആര്‍കെ ക്രിമിനല്‍ ചട്ടത്തിലെ 60-ാം വകുപ്പ് അനുസരിച്ച് വധശിക്ഷക്ക് വിധിക്കുകയുംചെയ്തു. സ്വകാര്യസ്വത്ത് കുന്നുകൂട്ടിയെന്നും ഒരു കൂട്ടം സ്തുതിപാഠകരെ സൃഷ്ടിച്ചുവെന്നും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുംവിധം പണപരവും സാമ്പത്തികവുമായ നയങ്ങള്‍ സ്വീകരിച്ചുവെന്നും വടക്കന്‍ കൊറിയയുടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്യാന്‍ വിദേശികള്‍ക്ക്് അവസരമൊരുക്കിയെന്നും ജംഗിനെതിരെ ആരോപണമുയര്‍ന്നു. ഇതെല്ലാംതന്നെ ജനങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലുമുണ്ടായി. മാത്രമല്ല സൈന്യത്തിലും പാര്‍ടിയിലും അട്ടിമറി നടത്താനും ജംഗ് ശ്രമിച്ചു.

അന്തരാഷ്ട്ര വേദികളില്‍ പരിഷ്കരണവാദിയെന്ന പേര് ലഭിക്കാന്‍ മന്ത്രിസഭയില്‍ നിര്‍ണായകമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെ "കാത്തിരിക്കല്‍ തന്ത്രത്തിന"് സഹായം ചെയ്യുക വഴി ഡിപിആര്‍കെയെതന്നെ അസ്ഥിരീകരിക്കാനുമാണ് ജംഗ് ശ്രമിച്ചത്. എന്നാല്‍, ഇത്തരം തടസ്സങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും തുടര്‍ച്ച ഡിപിആര്‍കെക്ക് സ്വന്തമാണ്. അമേരിക്കന്‍ നേതൃത്വത്തില്‍ മറ്റ് രാഷ്ട്രങ്ങള്‍ നടത്തിയ ആക്രമണത്തെയും രാഷ്ട്രത്തെ പട്ടിണിക്കിടാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ആണവനിലയം പൂട്ടിയാല്‍ ഘനജലം ലഭ്യമാക്കാമെന്നുള്ള പ്രലോഭനങ്ങളെയും സൈനികാക്രമണം നടത്തുമെന്ന തുടര്‍ച്ചയായ ഭീഷണിയെയും അതിജീവിച്ച രാഷ്ട്രമാണ് ഡിപിആര്‍കെ. സ്വാശ്രയത്വത്തിലും സ്വയം പ്രതിരോധത്തിലും ഊന്നിയുള്ള സോഷ്യലിസ്റ്റ് സംവിധാനമാണ് ഈ തടസ്സങ്ങളൊക്കെ അതിജീവിക്കാന്‍ ഡിപിആര്‍കെക്ക് കരുത്ത് നല്‍കിയത്. കിം ഇല്‍ സുങ് 1990 ല്‍ മുന്നോട്ടുവച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ എകീകരണത്തിന് ഇരു കൊറിയയിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തെക്കന്‍ കൊറിയ സന്ദര്‍ശിച്ച വേളയില്‍ ശക്തമായിത്തന്നെ ഈ ആവശ്യം മുന്നോട്ടുവയ്ക്കപ്പെട്ടു. ഇറാഖിനെയും ലിബിയയെയും തകര്‍ത്തതുപോലെ കൊറിയയെ തകര്‍ക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്. ഡിപിആര്‍കെയെ ആഭ്യന്തരമായി ഇടപെട്ട് ഇപ്പോള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതും ഇതുകൊണ്ടാണ്. സോഷ്യലിസ്റ്റ് സംവിധാനം ജനങ്ങളെ സേവിക്കുകമാത്രമല്ല അവര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്യുന്നു. പിടിച്ചുനില്‍ക്കാനുള്ള ഡിപിആര്‍കെയുടെ ശേഷിയാണ് സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെയും കുറ്റകരമായ പ്രചാരണത്തെ ജാഗ്രതയോടെ വീക്ഷിക്കാന്‍ തയ്യാറാകണം. അമേരിക്കന്‍ ഉപഗ്രഹ രാഷ്ട്രമായി നില്‍ക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുക ഡിപിആര്‍കെപോലുള്ള രാജ്യങ്ങള്‍ക്കാണെന്നും വ്യക്തമായി. ലോകത്ത് സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ വിജയത്തില്‍ ആശയറ്റ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജല്‍പ്പനം മാത്രമാണ് ഇത്തരം പ്രചാരണങ്ങള്‍.

- See more at: http://www.deshabhimani.com/newscontent.php?id=406641#sthash.RGwQ5Ibb.dpuf

വര്‍ക്കേഴ്സ് ഫോറം: ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം

വര്‍ക്കേഴ്സ് ഫോറം: ഭാരതീയ പൈതൃകം: വസ്തുനിഷ്ഠമായ പഠനം ആവശ്യം: യുക്തിവിചാരത്തിന്റെ നേരെയുള്ള വെല്ലുവിളിയാണ് ഇന്നു പരക്കെ കാണുന്നത്. ശാസ്ത്രം, ദര്‍ശനം, സംസ്‌ക്കാരം തുടങ്ങിയവയ്ക്കുള്ള പ്രസക്തി കുറഞ്ഞുവരിക...

Tuesday, January 14, 2014

കാലത്തിനനുസരിച്ച മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാകണം: സീതാറാം യെച്ചൂരി



(കടപ്പാടു് - ജാഗ്രതാ ബ്ലോഗ്, ദേശാഭിമാനി)

കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെ ശരിയായി മനസ്സിലാക്കി അതിനെ മാറ്റിത്തീര്‍ക്കാനാവശ്യമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സിപിഐ എം വികസിപ്പിച്ചെടുക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ചിന്തയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്സിസം 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാര്‍ക്സിസം ഒരു പ്രമാണവാദമല്ല. അത് മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കുന്ന ശാസ്ത്രമാണ്. കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാവണം. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതില്‍നിന്നും മുതലെടുത്ത് വളരുക എന്ന തത്വമാണ് മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്നത്. അത് ഒരിക്കലും മനുഷ്യന്റെ പുരോഗതിക്ക് ഉതകുന്നില്ല. മുതലാളിത്തത്തെ തുടച്ചുനീക്കുന്നതിലൂടെ മാത്രമേ മനുഷ്യമോചനം സാധ്യമാകൂ. സോഷ്യലിസം നടപ്പാക്കുന്നതിലെ പാളിച്ചയാണ് റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണം.

ആഗോളവല്‍ക്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിന് പ്രസക്തി ഏറുകയാണ്. തൊഴിലിന്റെ രൂപം മാറിയെങ്കിലും തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. സിപിഐ എമ്മിനെതിരെ മുമ്പ് പലരീതിയില്‍ ആക്രമിച്ചവര്‍ ഇന്ന് ഫണ്ടിന്റെ പേരില്‍ ആക്രമിക്കുകയാണ്. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുകയും ഒപ്പം അംഗങ്ങള്‍ നല്‍കുന്ന ലെവിയും ഉപയോഗിച്ചാണ് പാര്‍ടി ഫണ്ട് സ്വരൂപിക്കുന്നത്. ടാറ്റ ഓരോ പാര്‍ടിക്കും ലഭിച്ച വോട്ടിന്റെ അനുപാതത്തില്‍ മുമ്പ് ഫണ്ടുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സിപിഐ എമ്മിന് ടാറ്റ നല്‍കിയ 60 ലക്ഷത്തിന്റെ ചെക്ക് മടക്കി അയയ്ക്കുകയും ഈ തുക സര്‍ക്കാരിനോ തെരഞ്ഞെടുപ്പുകമീഷനോ നല്‍കിയാല്‍ മതിയെന്നുമായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറിയായ സുര്‍ജിത് പറഞ്ഞത്. തത്വസംഹിതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രം എല്ലാം വാണിജ്യവല്‍ക്കരിക്കുന്നു: യെച്ചൂരി

കോഴിക്കോട്: എല്ലാ ജീവിതമേഖലയും വാണിജ്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരമാവധി ലാഭമുണ്ടാക്കാന്‍ സ്വകാര്യ മേഖലയെ പൊതുസേവനരംഗത്തേക്കും ആനയിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിനെതിരായ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിതിരായ പോരാട്ടം തന്നെയാണ്. സിപിഐ എം ടൗണ്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന "വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

വിദേശ സര്‍വകലാശാലകളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ സാര്‍വദേശീയ വാണിജ്യവല്‍ക്കരണമാണ് ഉണ്ടാകുക. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് 80 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ്. അത് 50 ശതമാനവും 30 ശതമാനവുമായി കേന്ദ്രം കുറച്ചു. 30 ശതമാനംപോലും ചെലവാക്കാന്‍ മടിക്കുന്നു. സാര്‍വത്രിക വിദ്യാഭ്യാസം പിന്നെ എങ്ങനെയാണ് നടപ്പാവുകയെന്ന് യെച്ചൂരി ചോദിച്ചു. വിവര സാങ്കേതിക രംഗത്തിന്റെ കേന്ദ്രമായ സിലിക്കോണ്‍ വാലിയിലും ബഹിരാകാശ ശാസ്ത്രകേന്ദ്രമായ നാസയിലും ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് ഭൂരിഭാഗവുമുള്ളത്. അവരൊക്കെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവന്നരാണ്. പൊതുവിദ്യാഭ്യാസം ശക്തമാക്കി ഇന്ത്യയിലെ യുവശക്തിക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയാല്‍ ലോക വൈജ്ഞാനിക നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്ക് കഴിയും. വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നു. ഈ തുക സര്‍ക്കാര്‍ മേഖലയില്‍ ചെലവഴിച്ചാല്‍ സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടും. ധനികരുടെ മക്കള്‍ മാത്രം ഉപരിപഠനം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രനയം.

ബദലുകള്‍ വളര്‍ത്താനാകണം: ഐസക്

കോഴിക്കോട്: 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മൗലികതത്വങ്ങളെ നിരാകരിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബദലുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും പുതിയ കൂട്ടായ്മകളും ബദലുകളും ഉയര്‍ന്നുവരുകയാണ്-ചിന്ത സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തര്‍ദേശീയ മൂലധനത്തിന്റെ കുത്തൊഴുക്കാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിവര സാങ്കേതികരംഗത്ത് പുരോഗതിയുണ്ടായിട്ടും മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്നതുമൂലം പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. അസംബന്ധമാണ് മുതലാളിത്തമെന്ന ബോധം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. അനന്തമായ ആര്‍ത്തിയുണ്ടാക്കി മാത്രമേ മുതലാളിത്തത്തിന് വളരാന്‍ കഴിയുകയുള്ളു. മുതലാളിത്തവ്യവസ്ഥയ്ക്കു പകരം വേറൊന്നു വേണമെന്ന ആവശ്യം ലോകത്ത് ശക്തമായിട്ടുണ്ടെന്നും അതുകൊണ്ട് സോഷ്യലിസത്തിനേറ്റ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Monday, January 13, 2014

ആം ആദ്മി പാര്‍ടി ഇന്ത്യന്‍ ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ സൃഷ്ടിയും അതിന്റെ നിരാകരണത്തിന്റെ ഉപാധിയും



ആം ആദ്മി പാര്‍ടിയുടെ ഡല്‍ഹിയിലെ വിജയം ഒരു സജീവ രാഷ്ട്രീയ ചര്‍ച്ചയ്ക്കു് വഴിയൊരുക്കിയിരിക്കുന്നു. ഇടതു് പക്ഷത്തിനു് പ്രാമുഖ്യമുള്ള മേഖലകളില്‍ ചര്‍ച്ച, പക്ഷെ, ഏറിയകൂറും ഇടതു് പക്ഷത്തേയും ആം ആദ്മി പാര്‍ടിയേയും താരതമ്യം ചെയ്യാനും അതിലൂടെ ഇടതു് പക്ഷം പരാജയപ്പെട്ടിടത്തു് ആം ആദ്മി പാര്‍ടി വിജയിച്ചു എന്നു് വിലയിരുത്താനുമുള്ള പ്രവണതയാണു് കാണിക്കുന്നതു്. ഇതു് യാഥാര്‍ത്ഥ്യ ബോധത്തിനു് നിരക്കുന്നതല്ല. അതേ സമയം ഈ വാദഗതിക്കെതിരായ മറുപടിയെന്ന നിലയില്‍ ഉയരുന്ന വാദം ആം ആദ്മി പാര്‍ടിയുടെ പിന്നിലുള്ളതു് നഗരവാസികളായ മദ്ധ്യവര്‍ഗ്ഗമാണെന്നും അവര്‍ സാമ്രാജ്യത്വ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടികളും അതിന്റെ ആരാധകരും ആണെന്നും അവര്‍ ഇടതു് പക്ഷത്തിനു് അന്യമാണെന്നുമുള്ളതാണു്.

ആം ആദ്മി പാര്‍ടിയിലണിനിരന്നിരിക്കുന്നവര്‍ സാമ്രാജ്യത്വത്തിന്റെ ഉദാരവല്കരണ ഘട്ടത്തിന്റെ സൃഷ്ടികളാണെന്നത് ശരിയാണു്. പക്ഷെ, എല്ലാക്കാലത്തേയ്ക്കും അവര്‍ സാമ്രാജ്യത്വത്തിന്റേയോ ഉദാരവല്‍ക്കരണത്തിന്റേയോ ആരാധകരായി തുടരുമെന്നു് പറയുന്നതും യുക്തിക്കു് നിരക്കാത്തതാണു്. അവരെ പൊതുവെ മധ്യവര്‍ഗ്ഗമെന്നും സാമ്രാജ്യത്വ ദല്ലാളെന്നും മറ്റും പറഞ്ഞാക്ഷേപിക്കുന്നതും ശരിയല്ല. അവരില്‍ കുറേയേറെ പേര്‍ നാളിതു് വരെ അവയോടെല്ലാം മമത പുലര്‍ത്തിയിരുന്നവരാണെന്നതു് ശരിയാണു്. അവര്‍ പൊതു മേഖലയെ അവജ്ഞയോടെ കാണുന്നുവെന്നതും ശരിയാണു്. കാരണം ഇപ്പറയുന്ന മധ്യവര്‍ഗ്ഗത്തിന് പൊതു മേഖല അന്യമായിരുന്നു. പൊതു മേഖലയില്‍ ഗണ്യമായ തോതില്‍ തൊഴില്‍ കൊടുക്കാതായിട്ടു് മൂന്നര പതിറ്റാണ്ടായി. അങ്ങിനെയാണു് അവര്‍ പുതു തലമുറ സ്ഥാപനങ്ങളില്‍ തൊഴിലാളികളായതു്. സ്വയം സംരംഭകരായതു്. പൊതു മേഖലയാകട്ടെ നിലവില്‍ അവര്‍ക്കു് ആവശ്യമായ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നു. പിന്നെ അവരെന്തിനു് പൊതു മേഖലയോടു് ആഭിമുഖ്യം കാണിക്കണമെന്നതാണു് അവരെ നയിക്കുന്ന ചിന്ത. അവരെ പൊതു ധാരയില്‍ കൊണ്ടുവരാനുള്ള ശ്രമം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നാണുണ്ടാകേണ്ടതു്.

അവരെ ധന മൂലധനം പ്രോത്സാഹിപ്പിക്കുന്നുവെന്നതു് നേരാണു്. അവരെ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനെതിരെ മൂലധന ശക്തികള്‍ ഉപയോഗിച്ചു എന്നതു് ശരിയാണു്. പക്ഷെ, അവരല്ല കുറ്റക്കാര്‍. മൂലധനം തന്നെയാണു്. അതു് കാണാന്‍ ഇടതു് പക്ഷത്തിനു് കഴിയും. എറിയുന്നവനേയാണു് നേരിടേണ്ടതു്. കല്ലിനെയല്ല എന്ന കാര്യം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു് ബോധ്യമുള്ള കാര്യമാണു്. ആകല്ലുകള്‍ കൂടി എറിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ അണിനിരത്തുകയാണു് തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ കാഴ്ചപ്പാടു്.

ചുരുക്കത്തില്‍, നിലവില്‍, അഴിമതി വിരുദ്ധ സമരത്തിനിറങ്ങിയിരിക്കുന്ന മധ്യവര്‍ഗ്ഗമെന്നു് വിലയരുത്തപ്പെടുന്ന അവരെ ശരിയായി വിലയിരുത്തേണ്ടതുണ്ടു്. അവരിലേറെയും അദ്ധ്വാനം വിറ്റു് ജീവിക്കുന്നവരാണു്. പുതു തലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പരമ്പരാഗത തൊഴിലാളി സംഘടനകളുടെ കാഴ്ചപ്പാടില്‍ അസംഘടിതരാണു്. സംഘടിതരേക്കാളുപരി ചൂഷിതരാണു്. അവരെ സംഘടിപ്പിക്കുകയാണു് വേണ്ടതു്. അവര്‍ക്കു് രാഷ്ട്രീയ ബോധം ഉണ്ടാക്കുകയാണു് വേണ്ടതു്. പക്ഷെ, അവര്‍ പുതിയ രീതിയില്‍ വിവര സാങ്കേതിക ശൃംഖലയുടെ സഹായത്തോടെ സംഘടിതരാണു്. അതിനാല്‍, നിലവിലുള്ള തൊഴിലാളി സംഘടനാ വേദികളുമായി വേണ്ടത്ര ഇഴുകിച്ചേരാനുള്ള സാവകാശം നാളിതു് വരെ കിട്ടിയിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ വര്‍ദ്ധിച്ച സംഘാടന-വ്യാപന-പ്രതികരണ ശേഷി ആര്‍ജ്ജിക്കുന്നതിന്റെ ഉപാധിയായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആ പ്രക്രിയ നടക്കുക തന്നെ ചെയ്യും.

ആം ആദ്മിക്കു് പിന്നില്‍ അണിനിരന്നിരിക്കുന്നവരില്‍ നല്ലൊരു പങ്കു് സ്വയം തൊഴില്‍ സംരംഭകരാണു്. അവരെയാകട്ടെ, സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തളര്‍ത്താന്‍ മൂലധന ശക്തികളുപയോഗപ്പെടുത്തുകയാണു്. അവര്‍ ഏതെങ്കിലും പ്രത്യേക മുതലാളിയുടെ തൊഴിലാളികളല്ല. പക്ഷെ, അവര്‍ മൊത്തം മൂലധനത്തിന്റെ തൊഴിലാളികളാണു്. അവര്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. അവരേയും സംഘടിപ്പിച്ചു് ധന മൂലധനത്തിന്റെ ചൂഷണത്തില്‍ നിന്നു് മോചിപ്പിക്കേണ്ടതുണ്ടു്.

ആം ആദ്മി പാര്‍ടി നയപരമായ കാര്യങ്ങളിലും അതിന്റെ ആഭ്യന്തര സംഘടനാ രംഗത്തും വ്യക്തത വരുത്തിയിട്ടില്ലെന്നതു് അതിന്റെ കുറവു് തന്നെയാണു്. പക്ഷെ, ഇത്ര ചെറുപ്രായത്തില്‍ അത്തരം കുറവുകള്‍ കുറ്റപ്പെടുത്തലുകള്‍ക്കിരയാകേണ്ടവയല്ല, മറിച്ചു് തിരുത്തലുകള്‍ക്കിരയാക്കപ്പെടേണ്ടവയാണു്.

തല്കാലം ആം ആദ്മി പാര്‍ടി ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഉതകുമെങ്കിലും ഭാവിയില്‍ അപകടകരമാം വിധം ഫാസിസ്റ്റു് ഭരണത്തിനു് വഴിവെയ്ക്കാമെന്നതാണു് പലരും ചൂണ്ടിക്കാട്ടുന്ന അപകടം. അതു് തള്ളിക്കളയാന്‍ പാടില്ലാത്തതു് തന്നെയാണു്. അതിനു് കാരണം ആം ആദ്മി പാര്‍ടി അതിന്റെ നയനടപടികളില്‍ വ്യക്തത വരുത്താത്തതാണെന്ന വാദം, പക്ഷെ, കുറച്ചു് കടന്ന കയ്യാണു്.. അതായതു് ആം ആദ്മി പാര്‍ടി വ്യക്തമായ വര്‍ഗ്ഗീയതയ്ക്കും സാമ്രാജ്യാധിപത്യത്തിനും കുത്തക മൂലധനത്തിനും രാഷ്ട്രീയമായി ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരായ നിലപാടെടുത്തുകൊണ്ടു് ജനങ്ങളില്‍ ഭൂരിപക്ഷത്തേയും അണിനിരത്തിയിരുന്നെങ്കില്‍ അത്തരം അപകടം ഒഴിവാകുമായിരുന്നു എന്നതാണു്. അതു് ശരിയാണു്. പക്ഷെ, അത്തരം വിപുലമായ ഒരു പദ്ധതിയും കടമയും ഉത്തരവാദിത്വവും ഇന്നലെ ഉണ്ടായ ആം ആദ്മി പാര്‍ടിയുടെ മേല്‍ കല്പിച്ചു് നല്‍കുന്നതു് യുക്തി സഹമല്ല. അവര്‍ക്കെടുക്കാനാവാത്തതു് അവരെടുക്കണമെന്നു് പറയാനുള്ള അവകാശം മറ്റാര്‍ക്കുമില്ല. അതാകട്ടെ, ആം ആദ്മി പാര്‍ടിയെ കുറ്റം പറഞ്ഞു് തടിതപ്പുന്നതിനു് തുല്യമാണു്. ആ കടമകള്‍ ഏറ്റെടുക്കേണ്ടതു് ഇടതു് പക്ഷം തന്നെയാണു്. അതാണു് ഇടതു് പക്ഷത്തിന്റെ മാറാതെ, കുറയാതെ തുടരുന്ന പ്രസക്തി. തല്കാലത്തേയ്ക്കു് ബംഗാളിലും കേരളത്തിലും ഇടതു് പക്ഷത്തിനു് തെരഞ്ഞെടുപ്പു് രാഷ്ട്രീയത്തിലുണ്ടായ ക്ഷീണം മേല്പറഞ്ഞ കാര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല.

സിപിഐ(എം) സെക്രട്ടറി ആം ആദ്മി പാര്‍ടിയെ വിലയിരുത്തിയതു് അരാഷ്ട്രീയ ജനവിഭാഗങ്ങളെ രാഷ്ട്രീയത്തിലണിനിരത്തിക്കൊണ്ടു് ബിജെപിയേയും കോണ്‍ഗ്രസിനേയും നേരിട്ടു് വിജയിച്ചു എന്ന അതിന്റെ ക്രീയാത്മകമായ സംഭാവന ചൂണ്ടിക്കാട്ടിയാണു്. നയങ്ങളുടേയും പരിപാടികളുടേയും രംഗത്തു് അതിനുള്ള അനിശ്ചിതത്വം പ്രശ്നമാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുമുണ്ടു്. അത്തരം അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ചു് ആം ആദ്മി പാര്‍ടി മതേതര ജനാധിപത്യ പരിസരം ശക്തമാക്കാനും ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണു് മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഏര്‍പ്പെടേണ്ടതു്. അതിനു് ആം ആദ്മിയെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല.

ആം ആദ്മി പാര്‍ടിയെ അതിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതു് യഥാര്‍ത്ഥ ഉത്തരവാദികള്‍ രക്ഷപ്പെടുകയാണു്. നിലവില്‍ ഇന്ത്യ നേരിടുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികളായ കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ടിയെ പഴി ചാരി രക്ഷപ്പെടാനുള്ള പരിസരമാണു് ആം ആദ്മി പാര്‍ടിയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണം മൂലം സൃഷ്ടിക്കപ്പെടുന്നതു്.

ആം ആദ്മി പാര്‍ടിയുടെ ഉദയത്തിനു് ഉത്തര വാദികള്‍ കോണ്‍ഗ്രസും ബിജെപിയും തന്നെയാണു്. അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരേയാണു് ആം ആദ്മി പാര്‍ടി രംഗത്തെത്തുന്നതു്. അവരുടെ കൊള്ളരുതായ്മകളില്‍ മനം നൊന്ത അവരുടെ അനുയായികള്‍ തന്നെയാണു് ആം ആദ്മി പാര്‍ടിയ്ക്കു് പിന്നില്‍ അണിനിരക്കുന്നതും.

എന്തു് കൊണ്ടു് ആം ആദ്മി പാര്‍ടി ? എന്തു് കൊണ്ടു് ഇടതു് പക്ഷം ആ പരിസരം ഉപയോഗപ്പെടുത്തുന്നില്ല ? എന്നീ ചോദ്യങ്ങള്‍ വരുന്നതു് അതേ കോണ്‍ഗ്രസിനേയും ബിജേപിയേയും പിന്തുണയ്ക്കുന്ന മൂലധന ശക്തികളുടെ ഭാഗത്തു് നിന്നു് തന്നെയാണു്. അതായതു്, ആം ആദ്മി പാര്‍ടിയെ ചൂണ്ടിക്കാട്ടി ഇടതു് പക്ഷത്തെ ഇകഴ്ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിവിടെ നടക്കുന്നതു്. അതില്‍ നിന്നു് മറ്റൊരു കാര്യവും വ്യക്തമാകുന്നുണ്ടു്. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടാല്‍ അവിടെ ഉയരുന്നതു് വ്യക്തമായ ബദലുകളുള്ള ഇടതു് പക്ഷമാകരുതു് എന്ന നിലപാടു് നിലവിലുള്ള ഭരണ വര്‍ഗ്ഗത്തിനുണ്ടു് എന്നതാണു്. ചുരുക്കത്തില്‍ ഇടതു് പക്ഷത്തിന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യമാണു് ആം ആദ്മി പാര്‍ടിയെ പുകഴ്‌ത്തുക എന്ന പരിപാടിയിലൂടെ അവര്‍ നിറവേറ്റുന്നതു്.

വലതു് പക്ഷ രാഷ്ട്രീയത്തിന്റെ അപചയ ഘട്ടങ്ങളില്‍, തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍, ഇത്തരം വിഘടിത ഗ്രൂപ്പുകള്‍ വലതു് പക്ഷ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുക്കുന്നതു് ഭരണ വര്‍ഗ്ഗം തന്നെയാണെന്നതും കാണാം. 1965 ല്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസും തുടര്‍ന്നു് ആന്ധ്രയില്‍ തെലുഗു ദേശവും ആസാമില്‍ ഏജിപിയും പോലെ മറ്റു് പല വിഘടിത ഗ്രൂപ്പുകളും പ്രത്യേക രാഷ്ട്രീയ പാര്‍ടിയായതിന്റെ പിന്നില്‍ ഇടതു് പക്ഷത്തെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഭരണ വര്‍ഗ്ഗ ഇടപെടലുകളുടെ ഭാഗം തന്നെയാണു്. ഇതേ പ്രവണത വ്യത്യസ്ത രൂപങ്ങളില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും ഇതര സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ടു്. അതായതു് ആം ആദ്മി പാര്‍ടിയുടെ ഉദയം തന്നെ ഇടതു് പക്ഷത്തിനെ മൂലയ്ക്കിരുത്താനുള്ള മാര്‍ഗ്ഗമായാണു് വലതു് പക്ഷം കാണുന്നതെന്നു് ചുരുക്കം.

ഇതെല്ലാം കണ്ടറിഞ്ഞും സമഗ്രമായി വിലയരുത്തിയും ഇടതു് പക്ഷം അതിന്റെ നിലപാടുകള്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. മേല്പറഞ്ഞ പ്രവണതകളുടെ പേരില്‍ ഇടതു് പക്ഷം, അത്തരം പുതിയ പ്രവണതകളെ കയറി ആക്രമിക്കുകയും യഥാര്‍ത്ഥ അക്രമിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്യുകയാണോ ? അതോ യഥാര്‍ത്ഥ അക്രമിയെ തുറന്നു് കാട്ടാന്‍ അവരുടെ കൊള്ളരുതായ്മകളില്‍ മനം നൊന്തു് പുറത്തു് വരികയും അവരുടെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഈ പുതിയ പ്രവണതകളേക്കൂടി ഉപയോഗിക്കുകയാണോ വേണ്ടതു് ? ഇതാണു് ഇടതു് പക്ഷത്തിന്റെ നിലപാടു് രൂപീകരിക്കുന്ന പ്രസക്തമായ ചോദ്യങ്ങള്‍.

ഇടതു് പക്ഷത്തേയും ആം ആദ്മി പാര്‍ടിയേയും താരതമ്യം ചെയ്തു് നടക്കുന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിന്റേയും ബിജേപിയുടേയും ജന വിരുദ്ധ നയങ്ങളും വര്‍ഗ്ഗീയതയും പുറകോട്ടു് പോകാനിടയാക്കുകയാണു്. കോണ്‍ഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയം പിന്തുടരുന്നു. ഉദാരവല്കരണത്തിന്റേയും അമേരിക്കന്‍ പ്രീണനത്തിന്റേയും ഭാഗമായി കൊണ്ടു് വരപ്പെട്ട മിക്ക നിയമനിര്‍മ്മാണങ്ങളേയും ബിജെപി അനുകൂലിച്ചതിന്റെ ചരിത്രമാണു് യുപിഎ രണ്ടു് കാല ഘട്ടം. അവ തമ്മിലുള്ള വ്യത്യാസം വളരെ ലോലമാണു്. അധികാരം എങ്ങിനെ കയ്യടക്കണമെന്നതാണു് അഭിപ്രായ വ്യത്യാസത്തിനടിസ്ഥാനം. ജനങ്ങളെ എങ്ങിനെ കണ്ണില്‍ പൊടിയിട്ടു് വോട്ടു് നേടാമെന്നതു് മാത്രമാണതു്. ബിജെപി തീവ്ര വര്‍ഗ്ഗിയത കയ്യാളുന്നു, കോണ്‍ഗ്രസാകട്ടെ മൃദു വര്‍ഗ്ഗീയത കയ്യാളുന്നു. രണ്ടിനും ഫാസിസത്തിലേയ്ക്കള്ള ദൂരം വളരെ കുറവാണു്. രണ്ടും തമ്മില്‍ ചെറിയ ദൂര വ്യത്യാസം ഉണ്ടെന്നു് മാത്രം. കോണ്‍ഗ്രസിന്റെ മൃദു വര്‍ഗ്ഗീയതയുടെ, അതായതു് വര്‍ഗ്ഗിയതയെ വേണ്ടവിധം ചെറുക്കാതെ അതിനോടു് സമരസപ്പെടുകയോ അതിനു് നേരെ കണ്ണടയ്ക്കുകയോ മുഖം തിരിക്കുകയോ ചെയ്യുന്ന, നിലപാടു് തന്നെയാണു് ആം ആദ്മി പാര്‍ടിയ്ക്കും നിലവിലുള്ളതു്. അതാണു് അതിനു് നയപരമായി വ്യക്തത ഇല്ലെന്ന വിമര്‍ശനത്തിനടിസ്ഥാനം. അപ്പോള്‍, ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള മത്സരം നടക്കുമ്പോള്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പരാജയമാണു് ഇടതു് പക്ഷത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുക എന്നതാണു് ആം ആദ്മി പാര്‍ടിയല്ല, ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേരേയാണു് ഇടതു് പക്ഷത്തിന്റെ എതിര്‍പ്പിന്റെ ദിശ തിരിയേണ്ടതെന്നു് നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. പക്ഷെ, അതു് ആം ആദ്മി പാര്‍ടിയ്ക്കെതിരായി തിരിക്കാന്‍ വലതു് പക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടു്. അതിന്റെ ഭാഗമാണു് എന്തു് കൊണ്ടു് ഇടതു് പക്ഷം വന്നില്ല എന്ന ചോദ്യം. ആ ചോദ്യത്തോടുള്ള മാപ്പപേക്ഷയോടു് കൂടിയ പ്രതികരണമാണു് ആം ആദ്മി പാര്‍ടിയെ കുറ്റപ്പെടുത്തിക്കൊണ്ടും അതിന്റെ പരിമിതികളും കുറവുകളും പട്ടികപ്പെടുത്തിക്കൊണ്ടുമുള്ള ഇടതു് പക്ഷത്തു് നിന്നുള്ള വാദഗതികള്‍. ഇടതു് പക്ഷത്തിനു് കുറ്റബോധം തോന്നേണ്ട കാര്യമല്ല, ആം ആദ്മി പാര്‍ടിയുടെ ഉദയം. ഇടത് പക്ഷം നാളിതു് വരെ എടുത്ത നിലപാടുകളുടെ സാധൂകരണമാണതു്. പുതിയ ഒരു പാര്‍ടി അധികാരത്തില്‍ വന്നാല്‍ ആറു് മാസം കാത്തിരുന്നു് നോക്കി പഠിച്ചു് അഭിപ്രായം പറയുക എന്ന നിലവിലുള്ള ബൂര്‍ഷ്വാ ജനാധിപത്യ മര്യാദയിലൂന്നിയ ആനുകൂല്യമെങ്കിലും ആം ആദ്മി പാര്‍ടിയ്ക്കു് അനുവദിച്ചു് കൊടുക്കണം.

ആം ആദ്മി പാര്‍ടി ബിജെപിയ്ക്കും കോണ്‍ഗ്രസിനും ബദലായി ജനപക്ഷ നയം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഗതി ബിജെപിയുടേയും കോണ്‍ഗ്രസിന്റേതും തന്നെയായിരിക്കും. അതിനേക്കാള്‍ പരിതാപകരമായിരിക്കും. അഥവാ ജനോപകാരപ്രദമായ ബദല്‍ നയം ഒരു പരിധിവരേയെങ്കിലും നടപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ടി വിജയിച്ചാല്‍ അതു് പൊതു ജനാധിപത്യ വികാസത്തിനു് വഴിയൊരുക്കുക തന്നെയാണുണ്ടാവുക.

മേല്പറഞ്ഞതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നിന്നു് ബിജെപിയും അതിനെതിരായ സമരത്തില്‍ നിന്നു് കോണ്‍ഗ്രസും മുതലെടുക്കുന്ന സ്ഥിതി മാറി മറ്റൊരു വലതു് പക്ഷം എന്ന നിലയില്‍ ആം ആദ്മി പാര്‍ടിയെ സ്വാഗതം ചെയ്യുകയാണു് ഇടതു് പക്ഷത്തിന്റെ പങ്കെന്നല്ല. ഇടതു് പക്ഷത്തിനെതിരായ സമരത്തിന്റെ ഭാഗമായി വലതു് പക്ഷ സൃഷ്ടിയാണു് ആം ആദ്മി പാര്‍ടി എന്ന കാര്യം നിലനില്ക്കുമ്പോള്‍ തന്നെ, അതു് യാഥാര്‍ത്ഥ്യമായി അംഗീകരിച്ചു്, അതു് നിലവിലുള്ള രാഷ്ട്രീയത്തോടു് കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നില്‍ അണിനിരന്നിരുന്ന ജനങ്ങളുടെ എതിര്‍പ്പിന്റെ രൂപമാണെന്നു് കണ്ടറിഞ്ഞു് അതിനെ പ്രോത്സാഹിപ്പിച്ചു് അപചയത്തിന്റെ നെല്ലിപ്പടിയിലെത്തിയ നിലവിലുള്ള ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വിധിയെഴുത്തു് ത്വരിതപ്പെടുത്തുക എന്നതാണു്. അതിനാകട്ടെ, ഇടതു് പക്ഷത്തിന്റെ ശ്രമം. അതിനാവശ്യമായതു് കാലികമായ മുദ്രാവാക്യങ്ങിലൂടെ ഇടതു് പക്ഷ ബദല്‍ നയങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയാണു്. അതോടൊപ്പം യോജിക്കാവുന്നവരുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുകയും. അവിടെയാണു് ആം ആദ്മി പാര്‍ടിയോടുള്ള ഇടതു് പക്ഷത്തിന്റെ ക്രീയാത്മക വിമര്‍ശനത്തിന്റേയും ബന്ധത്തിന്റേയും പ്രസക്തി.

ആം ആദ്മി പാര്‍ടി വര്‍ഗ്ഗീയതയിലേയ്ക്കു് കൂപ്പു് കുത്താതെ നോക്കുക എന്നതും ഇടതു് പക്ഷത്തിന്റെ സ്വാഭാവിക കടമ തന്നെയാണു്. അതിനാകട്ടെ. ഇടതു് പക്ഷത്തിന്റെ ക്രിയാത്മകമായ സഹകരണം ആം ആദ്മിപാര്‍ടിക്കു് ഉറപ്പാക്കുക എന്നതാണു് വേണ്ടതു്. അതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ബിജെപിയുടെ കൈകളില്‍ എത്തിപ്പെടുന്നതു് തടയാനാകണം. അതു് സാധ്യമാകണമെങ്കില്‍, കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഇന്ത്യന്‍ ഭരണം മാറ്റുകയും വേണം. കാരണം, കോണ്‍ഗ്രസാണു് ജനദ്രോഹ നയങ്ങള്‍ക്കെന്ന പോലെ വര്‍ഗ്ഗിയത പ്രസരിപ്പിക്കുന്ന ബിജെപിയുടെ വളര്‍ച്ചയ്ക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നതു്. ഇടതു് പക്ഷം അതിന്റെ പങ്കു് ശരിയായി തന്നെ നിറവേറ്റുമെന്നാണു് പ്രകാശ് കാരാട്ടിന്റെ ലേഖനം വ്യക്തമാക്കുന്നതു്.

മറിച്ചാണു് ആം ആദ്മി പാര്‍ടിയുടെ ഗതിയെങ്കില്‍ അതിന്റെ കൊട്ടി ഘോഷിക്കപ്പെടുന്ന അഴിമതി വിരുദ്ധ നിലപാടും ജന പക്ഷ പരിപാടികളും സുതാര്യ ഭരണവും ആധുനിക ജനാധിപത്യ വീക്ഷണവും വെറും അധര വ്യായാമം മാത്രമായി അധപ്പതിക്കും. ബിജെപിയും കോണ്‍ഗ്രസും പോലെ പരമ്പരാഗത പാര്‍ടികള്‍ അരക്കിട്ടുറപ്പിച്ചതെന്നു് ആം ആദ്മി പാര്‍ടി ആരോപിക്കന്ന പൊളിറ്റിക്കല്‍ സ്ഥാപനത്തിന്റെ വികൃതാനുകാനുബന്ധമായി അതു് സ്വയം മാറുകയും ചെയ്യും. അതോടെ അതിനു് പിന്നിലണിനിരന്നിരിക്കുന്ന പുതുതലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികളും സ്വയം തൊഴില്‍ സംരംഭകരും പുതിയ രീതിയില്‍ ആധുനിക വിവര സാങ്കേതിക ശൃംഖലയുടെ സഹായത്തോടെ ദേശ വ്യാപകമായി സംഘടിതരാകുകയും ചൂഷണ വ്യവസ്ഥയ്ക്കെതിരെ പോരാടുന്ന വിപ്ലവ ശക്തികളുടെ മുന്നണിയില്‍ തന്നെ എത്തിച്ചേരുകയും ചെയ്യും.

Saturday, January 11, 2014

How will the AAP Shape up? - Prakash Karat



THE Aam Aadmi Party (AAP) which was founded a year ago in Delhi has formed the government after winning 28 out of the 70 seats in Delhi assembly. This rapid rise of a new party in the capital city has sparked off a lot of discussion and has been generally welcomed by the democratic and secular circles in the country.

A POSITIVE DEVELOPMENT

Of course, this is not the first time a political formation has made a speedy ascent by gaining popular support. The Telugu Desam Party (TDP), founded by N T Rama Rao in Andhra Pradesh, made a spectacular debut winning the assembly elections in 1982. The Asom Gana Parishad also rose to power on the basis of the AASU movement in the eighties. These parties have endured, though there have had a chequered career as regional parties.

The AAP’s rise has been unique in that it could build a network and gather support from the middle classes and subsequently extend its influence amongst the poorer sections in the setting of a metropolitan city. Secondly, it could do so in a place which has seen a bipolarity between the Congress and the BJP for more than five decades.

The AAP originated from the anti-corruption movement in 2011. At that time, the Anna Hazare movement for a Jan Lokpal Bill had drawn support from wide sections of the middle class, particularly youth inDelhi. This movement, which was focused solely on anti-corruption, could not be sustained after a few months. The decision of Arvind Kejriwal and others to form a political party and to take up issues such as exorbitant electricity rates and other problems of the people helped the new party to attract volunteers and gain influence among the people.

The success of the AAP, as against the Congress and the BJP, is thus a positive development. The involvement of a normally apolitical middle class and attracting the youth to political activism with idealism is a singular achievement. There are lots of expectations from the AAP government which in Delhi does not even have the full powers of a state government. While, at the same time, both the Congress and the BJP are faced with a political challenge outside the framework of their conventional politics.

The election manifesto of the AAP dealt with some of the specific problems and issues of the people: a promise of reduction in electricity rates by 50 per cent, free supply of 700 litres of water per household per day, decentralised decision making through mohulla sabhas, regularisation of contract workers and so on.

SILENCE ON POLICIES

While the AAP proposes to tackle some of the critical problems faced by the people, including corruption, it has so far been silent on the nature of the economic policies which have produced these problems. For instance, the continuously rising electricity rates are due to the privatisation of power distribution in the city. The high level institutionalized corruption is an outcome of the neo-liberal regime. So is the contractised work pattern. But the AAP is yet to spell out its comprehensive policy platform. Do they advocate any alternative policies to neo-liberalism? There seems to be a tendency to gloss over these matters, perhaps due to the contradictions that exist in the social base which has rallied around in the party. An AAP leader has even gone to the extent of saying, “the Left-Right spectrum never made sense in the Indian context.” He has also talked of a better model emerging from Latin America. But he should remember that the Latin American model has explicitly opposed neo-liberalism and imperialism.

The AAP has effectively checked the BJP’s advance and exposed their corruption and policies which are similar to those of the Congress. Narendra Modi’s appeal to the middle class and the youth was blunted by the AAP campaign in Delhi. However, in this context, the AAP’s stand on communalism and its attack on the communal Hindutva agenda was absent. Can the AAP ever hope to present itself as an alternative without taking a clear-cut stand against communalism?

Now that the AAP is planning to become a national party and to fight elections in other states, it becomes all the more important that it spell out its basic programmes and policies. Only then, will it be possible for the people to determine the nature of the party and the direction it will take.

The AAP has so far been riding on the plank of fighting the “political establishment” --- a stance which tars all political parties with the same brush, including the Left parties.

COMMUNIST STYLE OF FUNCTIONING

The virtues that AAP claims for itself – a clean image, incorruptibility, denial of perks and privileges of power and funding based on people’s contributions – are all part of the style and practice of the communists from the outset. Take the financing of the party, for instance. The CPI(M) has always relied on mass contributions of small amounts and the levy paid by party members (a percentage of their income) as the main source of its funding. Any one who has witnessed the bucket collections in Kerala by CPI(M) members knows this. Recently in September, in two days of mass collections throughout the length and breadth of Kerala, Rs 5.43 crore was collected for the party fund.

The citizens of Delhi have appreciated the refusal of Arvind Kejriwal and his other ministers not to seek large official accommodations and to stick to their modest housing. This is the tradition set by communist leaders in public office. Communist chief ministers like EMS Namboodiripad, Jyoti Basu and Nripan Chakraborty set the example. The former chief minister of West Bengal, Buddhadeb Bhattacharya, lived in a two bedroom flat throughout his tenure as a minister and later as chief minister. The former Kerala chief minister, V S Achuthanandan, has the image of an incorruptible leader. The current chief minister of Tripura, Manik Sarkar, is known to be the “poorest chief minister” in the country in terms of his income and assets.

AAP AT THE CROSSROADS

It is good that the AAP government is setting a new precedent in Delhi by adhering to simplicity and setting new norms of public service. But it should not be forgotten that Left-led governments have always adhered to these values. Not only governments, Left MPs and legislators are known for their easy access to the people and their simple style of living.

The non-political and even anti-political origins of the AAP with its middle class/NGO antecedents seems to prevent it from discerning the ruling class politics and politicians from those like the communists who have always stood firmly in support of the working people and their cause. The Left agenda has been clear-cut – policies in favour of the working class and other working people, for social justice and democratisation and decentralisation of power. Left-led governments, starting from the first communist ministry in 1957 in Kerala to the various Left-led governments in the three states of West Bengal, Kerala and Tripura, have implemented land reforms, assured the rights of the working people, decentralised powers to the panchayati raj system and set an example in running corruption free ministries.

Today in the country, the two premier parties of the ruling classes – the Congress and the BJP – have heaped burdens on the people and intensified exploitation by pursuing policies which are in the interests of the international finance capital and Indian big business. The neo-liberal regime they uphold is the fountainhead of high level corruption. Unfortunately, there are very few parties, apart from the Left parties, who have policies which are different from those of these two parties. The AAP is, therefore, at an important crossroads after the Delhi elections. Will it be able to spell out an alternative policy direction and build a party which will represent the interests of the aam aadmi and the working people of the country? On this will depend the future trajectory of this novel political formation.

Wednesday, January 1, 2014

Civil Society, NGOs, Market and the revolution


Political Organisations, NGOs, Market each set or even all sets put together cannot be equated to the society. They are all subsets existing along with other subsets of the society. Whether GOs, NGOs or Market all shall serve in the interest of the society as a whole instead of the state or the Market severally or jointly controlling the society as at present. Market as such is a tool in the hands of the ruling class as have been the state hitherto. As such NGOs will not be able to control the state on its own, without out the support of other entities. While at the same time NGOs shall have a role in disseminating the information down the societal hierarchy, to hasten the movement. The Finance capital equation of democracy and market is nothing but a farce. Market, NGO or the state alone or jointly cannot ensure Democracy. Democracy shall mean the over all will of the society in economic management, execution, monitoring, auditing and evaluation expressed through participation and the opinion making process which in absence of consensus will be the majority view. The wider the participation, wider the democracy. Here again, the organisational architecture for various functions are important. Despite centuries of capital dominated democratic governance, the society still retain the feudal architecture for the organisations. In fact the Vertical, pyramidal shaped layered structure is not belonging to democracy. The Capital in its vested interest chose to retain the feudal structure to retain its hegemony over the society. In fact, it is upto the society to establish democracy through appropriate organisational structure. Democracy demands free dissemination of information, the infrastructure for decision making, without which decision making, managerial, executive and monitoring functions are impossible or atleast ineffective. Knowledge freedom is a pre-condition for democracy to be effective. The modern information network, the www, with accessibility and availability ensured to all provide a global horizontal architecture of organisation. Various entities, the organisational entities starting from individual, locality based units, various geographical consolidation of units, upto national or international levels, shall work side by side without hindering the initiative of each other. This ensures the democratic freedom. Each individual and unit will have its freedom to operate within its domain, but without obstructing others and without being obstructed by others. Here, every aspects of freedom like privacy, independence etc are defined. No layered structure, as in the feudal structure still maintained like the PM, Ministers, Bureacrats, the Military, the Police, the local officials and finally the people, each putting their individual as also combined weight on the layer down below and on the people at large. If any layer below wants to be free, it has to over throw all the layers above. And that is the situation faced by the people even today. It has to happen through a revolution. Revelution, meaning ending of the pyramidal structure, replacing it with a geographically spanned horizontal structure, without any layer over or below. For such a revolution, use of might is not the key feature. It is the information dissemination and ownership that is important. It means it is the knowledge freedom that is critical that enables the over throw of the layered structure, replacing it with a distributed architecture of information system model of which is provided by the internet. Internet is the network of networks. Any server capacity can be built through network of servers. Any network capability could be attained by any of the component net work. This is the model for democracy. It could be effected in any organisation, whether GO, NGO or Market. If the society is provided with accessibility and availability of information flowing through the concerned networks and with authority to control the data flow or to manipulate the data, it is the model for a democracy. The resource utilisation may be a constraint for a backward economy. There, instead of each individual access and authority wielding, the power could be delegated to the local congregation of residents. But, such a change may be obstructed by those in power. If a peaceful transition is obstructed through the use of force, then the transition needs use of force and that depends on the vested interest preventing the progress and not on the society or the revolutionary movement. Subject to the above understanding of the state and the class hold over it, every sensible communist, left, democratic and progressive movement shall stand and strive for a peaceful transition.

Blog Archive