(Courtesy : The discussion on Patriotism in "The Nation")
Katrina vanden Heuvel
Editor at large, The Nation
Forty-seven years ago, as another war drew to a close, President Franklin Roosevelt called for an Economic Bill of Rights. It included "the right to a useful and remunerative job in the industries or shops or farms or mines of the nation; the right to earn enough to provide adequate food and clothing and recreation...the right of every family to a decent home; the right to adequate medical care and the opportunity to achieve and enjoy good health; the right to adequate protection from the economic fears of old age, sickness, accident and unemployment; the right to a good education." Try to imagine President Bush calling for such a bill.
Patriotism means that no citizen is denied these basic rights. For unless there is security here at home there cannot be lasting peace in the world.
Friday, April 6, 2012
Wednesday, April 4, 2012
പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്രസംവാദം - ഡോ. ടി.എം. തോമസ് ഐസക്
(കടപ്പാടു് - മാതൃഭൂമി 03 Apr 2012 ചൊവ്വാഴ്ച)
സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതു നേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്രരേഖയ്ക്ക് രൂപം നല്‍കിയിരുന്നു.അതുകഴിഞ്ഞ് 20 വര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്‍കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്.
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്‍ എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്‌സല്‍ പ്രസ്ഥാനത്തിലേക്കു പോയത്.
സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്‍കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു.
അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്‌നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്.
ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്.
എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു.
ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്‌സ്‌തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്‍കിയതും.
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു.
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം.
മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍?
ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.
വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്‌നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നങ്ങളായി ജാതീയതയ്‌ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.
സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതു നേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്രരേഖയ്ക്ക് രൂപം നല്‍കിയിരുന്നു.അതുകഴിഞ്ഞ് 20 വര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്‍കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്.
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്‍ എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്‌സല്‍ പ്രസ്ഥാനത്തിലേക്കു പോയത്.
സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്‍കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു.
അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്‌നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്.
ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്.
എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു.
ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്‌സ്‌തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്‍കിയതും.
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു.
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം.
മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍?
ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.
വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്‌നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നങ്ങളായി ജാതീയതയ്‌ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.
Friday, March 23, 2012
ആഗോള ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം
അമ്പരപ്പിക്കുന്ന മുതലാളിത്ത വികാസവും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന ആഴത്തിലുള്ള ആന്തരിക പ്രതിസന്ധിയും
മുതലാളിത്തം വളര്‍ന്നും വികസിച്ചും അരേയും അമ്പരപ്പിക്കുന്ന സമസ്യയായി വളര്‍ന്നിരിക്കുന്നു. അതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തെ വിശകലനം ചെയ്താണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവാചാര്യന്മാരായ മാര്‍ക്സും എംഗത്സും വര്‍ഗ്ഗ സമൂഹത്തിന്റെ അന്ത്യവും വര്‍ഗ്ഗ രഹിത സമത്വ സുന്ദര കമ്യൂണിസ്റ്റു് സമൂഹത്തിന്റെ പിറവിയും പ്രവചിച്ചതു്. വളര്‍ന്നു് പന്തലിച്ച ആധുനിക മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗ പ്രത്യയ ശാസ്ത്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ലെന്നും അതിനെ മറികടന്നു് വകസിച്ചു് മുന്നേറുമെന്നും മറ്റുമാണു് കഴിഞ്ഞ കുറേക്കാലമായി മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ വിശാരദന്മാരും അവകാശപ്പെട്ടു് പോന്നിരുന്നതു്. എന്നാല്‍ അവര്‍ക്കൊന്നും ഉത്തരം കിട്ടാത്ത സമസ്യയായി മുതലാളിത്തം ഇന്നു് മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളാണു് ഇന്നു് ലോക ജനത നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം തന്നെ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയും.
വ്യവസായ മുതലാളിത്തഘട്ടവും ധന മൂലധന ഘട്ടവും ആഗോള ധന മൂലധന ഘട്ടവും
ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയും വിശകലനം ചെയ്താല്‍ ആഗോള ധന മൂലധന കാലഘട്ടിത്തിലെത്തിനില്കുന്ന മുതലാളിത്തം മുന്‍കാല മുതലാളിത്തത്തില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നുവെന്നു് കാണാം. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു് മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയമായി ദുരിതം പേറേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗവും മറ്റിതര ജന വിഭാഗങ്ങളും തങ്ങളുടെ സമരവും കരുപ്പിടിപ്പിക്കേണ്ടതുണ്ടു്. മുതലാളിത്തത്തിന്റെ മുന്‍കാല വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നും ലെനിന്‍ വിശകലനം ചെയ്ത സാമ്രാജ്യത്വ ഘട്ടത്തില്‍ നിന്നും ഇന്നത്തെ ആഗോള ധന മൂലധന ഘട്ടത്തിനുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണു് ഇവിടെ നടത്തുന്നതു്.
മുതലാളിത്ത വ്യവസ്ഥ
ലാഭമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന ചാലക ശക്തി. മുതലാളിത്തത്തില്‍ വ്യാവസായികോല്പാദനം പ്രാദേശികമോ ദേശീയമോ ആയ അതിര്‍വരമ്പുകള്‍ പോലുമില്ലാത്ത വിധം വിവിധ ജനവിഭാഗങ്ങളും വര്‍ഗ്ഗങ്ങളും പങ്കെടുക്കുന്ന ഒരു സാമൂഹ്യ പ്രക്രിയയായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഉല്പന്നങ്ങള്‍ മൂലധന ഉടമകള്‍ സ്വകാര്യമായി കയ്യടക്കപ്പെടുകയാണു്. ഇതാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സാമൂഹ്യമായ ഉല്പാദന പ്രക്രിയയുടെ ഫലമായുണ്ടാക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കപ്പെടുന്നു. അതിലൂടെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കു് മിച്ചമൂല്യമായി മൂലധന ഉടമകള്‍ കയ്യടക്കുന്നു. അതില്‍ നിന്നു് ഭൂഉടമയ്ക്കു് വാടകയും ബാങ്കര്‍ക്കു് പലിശയും സര്‍ക്കാരിനു് നികുതിയും വഴിവിട്ടു് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലിയും ബാക്കി ഭാഗം വ്യവസായ മുതലാളിയുടെ ലാഭമായും മാറ്റപ്പെടുന്നു. ഉല്പന്നം ചരക്കായി കമ്പോളത്തില്‍ വില്കപ്പെടുന്നു. കൂലി പണമായി നല്‍കപ്പെടുന്നു. ചരക്കിന്റേയും കൂലിയുടേയും യഥാര്‍ത്ഥ മൂല്യം താരതമ്യത്തിനു് വഴങ്ങാത്ത വിധം അവ വേറിട്ട വഴികളിലൂടെ ചലിക്കുന്നു. ചുരുക്കത്തില്‍, ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണ രൂപവും മുതലാളിത്ത ചൂഷണം മറച്ചു് വെയ്ക്കാന്‍ ഉപകരിക്കുന്നു. ലാഭത്തിലൊരു ഭാഗം മൂലധനമായി മാറ്റപ്പെടുകയും മൂലധനം പെരുകുകയും ചെയ്യുന്നു.
ഉല്പാദന പ്രക്രിയയില്‍ സൃഷ്ടിക്കപ്പെടുന്ന മിച്ച മൂല്യമാണു് ലാഭത്തിനടിസ്ഥാനം
തൊഴിലാളിയുടെ നിലനില്പിനു് ആവശ്യമായ അവശ്യാദ്ധ്വാനമാണു് കൂലി നിര്‍ണ്ണയിക്കുന്നതു്. അതിലുപരി സാദ്ധ്യമായ മിച്ചാദ്ധ്വാനമാണു് മിച്ചമൂല്യം സൃഷ്ടിക്കുന്നതു്. മിച്ച മൂല്യമാണു് മുതലാളിത്തത്തിലെ ലാഭത്തിന്റെ ഉറവിടം. ഉല്പാദനത്തില്‍ മുടക്കപ്പെടുന്ന അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും യന്ത്രങ്ങളുടേയും അദ്ധ്വാന ശക്തിയുടേയും ആകെ മൂല്യത്തേക്കാള്‍ കൂടുതലായ മൂല്യം പുതിയ ഉല്പന്നത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിന്റെ യഥാര്‍ത്ഥ സ്രോതസ് തൊഴിലാളിയുടെ അദ്ധ്വാനമാണു്. അതു് മാത്രമാണു് പുതിയ മൂല്യം ഉല്പാദിപ്പിക്കുന്നതിനു് കഴിവുള്ള ജീവത്തും സജീവവുമായ ഒരേയൊരു ഘടകം. ബാക്കിയെല്ലാം, മൂലധനവും കെട്ടിടവും യന്ത്രവുമെല്ലാം, അചേതനങ്ങളാണു്. അവയുടെ നിലവിലുള്ള മൂല്യത്തിനപ്പുറമൊന്നും കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ അവയ്ക്കൊന്നിനും കഴിവില്ല. ചുരുക്കത്തില്‍, ഉല്പാദനത്തിന്റെ ഘട്ടത്തില്‍ മാത്രമാണു് മിച്ച മൂല്യ സൃഷ്ടി നടക്കുന്നതു്. വിനിമയത്തിലോ വിതരണത്തിലോ ആര്‍ക്കെങ്കിലും ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ അതു് മറ്റാരുടേയെങ്കിലും നഷ്ടമാണു്. ആ ലാഭ നഷ്ടങ്ങള്‍ തട്ടിക്കിഴിച്ചാല്‍ മിച്ചമൊന്നും ബാക്കിയാകുന്നില്ല. മറിച്ചു്, ഉല്പാദനഘട്ടത്തില്‍ വ്യവസായി നേടുന്ന മിച്ചമുല്യമാണു് മുതലാളിത്തത്തിന്റെ ചലനാത്മകതയ്ക്കു് അടിസ്ഥാനമായ ലാഭം. ഇതാണു് മുതലാളിത്തത്തിന്റെ കേവലമായ സ്വഭാവം. പക്ഷെ, ഇതു് ഇന്നു് വളരെയേറെ മാറ്റങ്ങള്‍ക്കു് വിധേയമായിക്കഴിഞ്ഞു.
വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നു് സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ധന മൂലധന ഘട്ടത്തിലേയ്ക്കു്
ലെനിന്‍ തന്റെ കാലഘട്ടത്തിലെ മുതലാളിത്തത്തെ വിശകലനം ചെയ്തുകൊണ്ടു് അന്നേവരെ ഉണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും ചേര്‍ന്നു് ധന മൂലധനം രൂപീകരിക്കപ്പെട്ടതും കുത്തക മൂലധനത്തിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വം നിലനില്‍ക്കുന്നതായും അതു് ലോകമാകെ വിഭജിച്ചെടുത്തിരിക്കുന്നതായും അദ്ദേഹം കണ്ടെത്തി വിശദീകരിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യവസായ മുന്നേറ്റമുണ്ടായതു് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു. മറ്റു് ഭൂഖണ്ഡങ്ങള്‍ പ്രായേണ അവികസിതവും അവിടങ്ങളിലെ രാജ്യങ്ങള്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ കോളനികളുമായിരുന്നു. ആ കാലത്തു് ധന മൂലധനം യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചു് നിലവില്‍ വരികയും സാമ്രാജ്യത്വം ഉരുത്തിരിയുകയും സമ്രാജ്യത്വ കിടമത്സരങ്ങള്‍ക്കും ആഗോള യുദ്ധങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. അന്നു് നില നിന്ന ആഗോള ധന മൂലധന ചങ്ങലയില്‍ ദുര്‍ബ്ബല കണ്ണിയായ റഷ്യയില്‍ മുതലാളിത്തം വലിച്ചെറിഞ്ഞു് സോഷ്യലിസ്റ്റു് പരീക്ഷണം നടത്താന്‍ ലെനിന്റെ ആ ശരിയായ വിശകലനവും നിഗമനവും വഴിയൊരുക്കി.
സോവിയറ്റു് സോഷ്യലിസ്റ്റു് വിജയം മുതലാളിത്തത്തിനേല്പിച്ച പ്രഹരവും സാമൂഹ്യ പുരോഗതിക്കു് നല്‍കിയ സംഭാവനകളും
സോവിയറ്റു് സോഷ്യലിസത്തിന്റെ വിജയവും മുന്നേറ്റവും കോളനികളുടെ സ്വാതന്ത്ര്യത്തിനും ഫാസിസത്തിന്റെ പരാജയത്തിനും മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങളുടെ ഉദയത്തിനും വഴിവെച്ചു. സോഷ്യലിസ്റ്റു് നാടുകളില്‍ മാത്രമല്ല, ലോകമാകെ മുതലാളിത്ത നാടുകളില്‍ പോലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിനും തൊഴിലാളികളടക്കം ചൂഷിതരുടെ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വഴിയൊരുക്കിയതും സോവിയറ്റു് യൂണിയനിലെ സോഷ്യലിസ്റ്റു് വിജയവും അതിന്റെ നിലനില്പുമായിരുന്നു. എന്നാല്‍, ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളില്‍ നിന്നു് സോഷ്യലിസത്തെ രക്ഷിച്ചു് നിര്‍ത്താനായി സോവിയറ്റു് യൂണിയനു് അതിന്റെ പരിമിതമായ വിഭവത്തില്‍ നല്ലൊരു പങ്കു് വിനിയോഗിക്കേണ്ടി വന്നതും സാമ്രാജ്യത്വ മേധാവിത്വത്തിനെതിരെ പോരാടുന്ന ലോക ജനതയെ സഹായിക്കേണ്ടി വന്നതും എന്നാല്‍ അത്തരം സഹായം സ്വീകരിക്കുമ്പോഴും അവയെല്ലാം മുതലാളിത്ത താല്പര്യം മൂലം സാമ്രാജ്യത്വത്തോടു് സന്ധി ചെയ്തു് പോന്നതും സോഷ്യലിസ്റ്റു് സമ്പത്തിന്റെ ദുര്‍വ്യയത്തിനും അതു് ശത്രുപക്ഷത്തുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ വികാസത്തിനു് ഉപകരിക്കുന്നതിനും ഇടവരുത്തി. അത്തരത്തില്‍ സമ്രാജ്യത്വത്തിനു് സഹായകരവും സോവിയറ്റു് യൂണിയനു് ദോഷകരവുമായി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതല്‍ നിലനിന്ന ലോക രാഷ്ട്രീയത്തിലെ സമതുലിതാവസ്ഥ ഏറെക്കാലം നിലനില്‍ക്കുക അസാദ്ധ്യം തന്നെയായിരുന്നു. മാത്രമല്ല, സോവിയറ്റു് സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി അമിതമായ അധികാര കേന്ദ്രീകരണം ആവശ്യമായി വന്നതു് മൂലം സോഷ്യലിസത്തിനു് ഒഴിച്ചു കൂടാനാവാത്ത ജനപങ്കാളിത്തത്തോടെയുള്ള ജനാധിപത്യ വികസനവും ജനങ്ങളുടെ ഉത്സാഹപൂര്‍വ്വമുള്ള സോഷ്യലിസ്റ്റു് സമ്പദ് ഘടനയുടെ വികാസവും വേണ്ടത്ര നേടാനായില്ല. അതെല്ലാം ചേര്‍ന്നു് സാമ്രാജ്യത്വ മുന്‍കൈയോടെ സോവിയറ്റു് യൂണിയന്റെ തകര്‍ച്ചക്കു് വഴിയൊരുക്കപ്പെട്ടു. പക്ഷെ, സോവിയറ്റു് സോഷ്യലിസ്റ്റു് പരീക്ഷണത്തിന്റെ നേട്ടങ്ങള്‍ ലോക തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റിതര ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും അതു് നിലവില്‍ വന്നതു് മൂലം മുതലാളിത്ത വ്യവസ്ഥയ്ക്കുണ്ടായ ആഘാതം മുതലാളിത്തത്തിനും അവഗണിക്കാനാവാത്തതാണു്.
സോവിയറ്റു് സോഷ്യലിസ്റ്റു് തകര്‍ച്ചയും ആഗോള ധന മൂലധന വ്യാപനവും
സോവിയറ്റു് പിന്നോട്ടടിയോടെ മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങള്‍ സ്വന്തം സമ്പദ്ഘടനയും സോഷ്യലിസ്റ്റു് വ്യവസ്ഥയും സംരക്ഷിക്കുന്നതിനു് പ്രാമുഖ്യം നല്‍കേണ്ടി വന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയുമായി ബന്ധപ്പെട്ട കടമകള്‍ക്കു് വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാതായി. ഈ സാഹചര്യമുപയോഗിച്ചു് സാമ്രാജ്യത്വം ആഗോള മേധാവിത്വത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ധന മൂലധനത്തിന്റെ ആഗോള വ്യാപനം അതിലെ പ്രധാന അജണ്ടയായി നടപ്പാക്കപ്പെട്ടു. രാജ്യാതിര്‍ത്തികളില്ലാത്ത ആഗോള മൂലധനം രൂപപ്പെട്ടു് വികസിച്ചു. പുതുതായി ഉരുത്തിരിഞ്ഞ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല മൂലധനത്തെ അതിന്റെ പ്രാദേശിക-ദേശീയ കെട്ടു പാടുകളില്‍ നിന്നു് വിടുവിക്കുന്നതിനുള്ള ഉപകരണമായി വര്‍ത്തിച്ചു. ദേശീയ കുത്തക മൂലധനം ആഗോള ധന മൂലധനത്തോടു് ലയിച്ചു് ചേര്‍ന്നു് മാര്‍ക്സും എംഗത്സും ശരിയായി തന്നെ ഒന്നര നൂറ്റാണ്ടു് മുമ്പു് പ്രവചിച്ചതും ലെനിന്റെ കാലത്തു് യൂറോപ്പിലും അമേരിക്കയിലും മാത്രം നിലനിന്നിരുന്നതും, എന്നാല്‍, അതില്‍ നിന്നു് വളരെയേറെ വിപുലവും ലോക വ്യാപകവുമായ ആഗോള ധന മൂലധനം രൂപപ്പെട്ടു് അതി ദ്രൂതം വികസിച്ചു് വരുന്നു.
മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കും വിതരിതമായ ആസൂത്രിത ഉല്പാദന ഘടനയും സാധ്യമാക്കിയതു് വിവര സാങ്കേതിക വിദ്യ
ചരക്കുകളുടെ സ്വതന്ത്രമായ രാജ്യാന്തര കൊള്ളക്കൊടുക്കകളോടൊപ്പം അതിന്റെ സ്ഥാനത്തു് അതതു് രാജ്യങ്ങളില്‍ ഉല്പാദനം സംഘടിപ്പിക്കുന്ന ആഗോള ധന മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനു് പ്രാധാന്യം കൈവന്നു. വ്യവസായ മൂലധനത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നു് വന്ന അതി ബൃഹത്തായ ഉല്പാദന ശാലകളുടെ കേന്ദ്രീകരണത്തിനു് പകരം രാജ്യമോ ഭൂഖണ്ഡമോ നോക്കാതെ ഏറ്റവും ലാഭക്ഷമവും അനുയോജ്യവുമായ കേന്ദ്രങ്ങളില്‍ വിതരിതമായ (distributed) ഉല്പാദന ശാലകള്‍ സാധ്യമായി. ഒരു യന്ത്രത്തിന്റെ വിവിധ ഘടകങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വെച്ചു് ഏറ്റവും ചെലവു് കുറഞ്ഞിടത്തു് ഉല്പാദിപ്പിച്ചു് മറ്റൊരിടത്തു് കൂട്ടിയിണക്കുന്ന രീതി തന്നെ നിലവില്‍ വന്നിരിക്കുന്നു. ഉല്പാദനം അങ്ങേയറ്റം ആസൂത്രിതമായി ലാഭകരമാക്കാനും വിതരിതമായ ഉല്പാദന കേന്ദ്രങ്ങളെ പരസ്പരവും അവയും കമ്പോളങ്ങളും തമ്മിലും കോര്‍ത്തിണക്കാനും ആധുനിക വിവര വിനിമയ ശൃംഖല ഉപകരിച്ചു.
വിവര സാങ്കേതിക വിദ്യ സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഉപാധിയും
എന്നാല്‍ ലാഭത്തിനു് വേണ്ടി ഉല്പാദനം ആസൂത്രിതമാക്കിയതു് പോലെ വിതരണവും ഉപഭോഗവും കൂടി ആസൂത്രിതമാക്കുക സാധ്യമാണെങ്കിലും മുതലാളിത്തം അതിനു് തയ്യാറാകുന്നില്ല. കാരണം, ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായാല്‍ ധനമൂലധനത്തിനു് ഇന്നു് ലഭ്യമായ ലാഭത്തിന്റെ ഉറവിടം വറ്റിപ്പോകുമെന്നതു് തന്നെ. അത്തരം സമഗ്രമായ ആസൂത്രിത സമ്പദ്ഘടന സോഷ്യലിസമാണു്. സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഭൌതികോപകരണം ആഗോള ധന മൂലധനം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധന ഘട്ടത്തില്‍ നിലവില്‍ വന്നിരുന്നില്ല. അതും സോവിയറ്റു് ആസൂത്രണം അതി കേന്ദ്രീകൃതമാകാനും സമഗ്രത കൈവരിക്കാനാവാതെ തകര്‍ന്നതിനും ഒരു കാരണം കൂടിയാണു്.
വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം
ഈയൊരു പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ രൂപപ്പെട്ടു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധനത്തില്‍ നിന്നു് ഇന്നത്തെ ആഗോള ധന മൂലധനത്തിനു് എന്തെല്ലാം മാറ്റങ്ങളാണു് സംഭവിച്ചിരിക്കുന്നതെന്നു് നോക്കാം. വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കേണ്ടതു് ഇതിനാവശ്യമാണു്. മുമ്പു് പറഞ്ഞതു് പോലെ വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്മേലാണു് ലാഭം കണക്കാക്കപ്പെട്ടിരുന്നതു്. മൂലധനം സ്വന്തമായെടുക്കാന്‍ കഴിയാത്തവര്‍ക്കു് ബാങ്കു് വായ്പയിലൂടെ മൂലധനം എന്നതായിരുന്നു അന്നത്തെ രീതി. ലാഭത്തിനും വ്യവസ്ഥിതിയുടെ നിലനില്പിനും ഉത്തരവാദിത്വം വ്യവസായ മൂലധന ഉടമകള്‍ക്കായിരുന്നു. പലിശ കിട്ടാന്‍ വേണ്ടിയും വായ്പ തിരിയെ കിട്ടാന്‍ വേണ്ടിയും വ്യവസായ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന താല്പര്യം മാത്രമായിരുന്നു ബാങ്കുകള്‍ക്കുള്ളതു്. വ്യവസായ മൂലധനവും ബാങ്കു് മൂലധനവും തമ്മില്‍ ലയിച്ചു് ധന മൂലധനം രൂപപ്പെടുമ്പോള്‍ രണ്ടു് കൂട്ടര്‍ക്കും ഒരു പൊതു താല്പര്യം രൂപപ്പെടുന്നു. തങ്ങളുടെ ലാഭത്തിനു് വേണ്ടി വ്യവസായ താല്പര്യം മാത്രമല്ല, പൊതുവെ മൂലധന താല്പര്യം സംരക്ഷിക്കപ്പെടണമെന്ന പൊതു താല്പര്യം വ്യവസായ മൂലധനത്തിനും ബാങ്കു് മൂലധനത്തിനും കൈവന്നു. വിവിധ ദേശീയ ധന മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള കിട മത്സരമാണു് പിന്നീടുണ്ടായതു്. സോഷ്യലിസ്റ്റു് വിപ്ലവത്തോടെ മുതലാളിത്ത കമ്പോളത്തില്‍ നിന്നു് ഗണ്യമായ ഒരു ഭാഗം വിട്ടു് പോയതു് മൂലം അത്ര കണ്ടു് പ്രതിസന്ധി മൂര്‍ച്ഛിച്ചു. സാമ്രാജ്യത്വ കിടമത്സരവും രൂക്ഷമായി. രണ്ടാം ലോക മഹായുദ്ധത്തോടെ സോഷ്യലിസ്റ്റു് ചേരിക്കുണ്ടായ മുന്നേറ്റം വിവിധ മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനു് സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതാണു് ആഗോള ധന മൂലധനത്തിന്റെ രൂപീകരണത്തിലേയ്ക്കും തുടര്‍ന്നു് സോവിയറ്റു് തകര്‍ച്ചയിലൂടെ കിട്ടിയ അവസരം ഉപയോഗിച്ചു് ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം ഒറ്റപ്പെട്ടു് നിന്ന എല്ലാ രാജ്യങ്ങളിലും അടിച്ചേല്പിക്കുന്ന നവ ഉദാരവല്കരണ നയങ്ങളിലേയ്ക്കും നയിച്ചതു്. ദേശീയ മൂലധനത്തിനു് ആഗോള ധന മൂലധന വ്യവസ്ഥയില്‍ പങ്കാളിത്തവും തുല്യതയും സ്വാതന്ത്ര്യവുമെന്നതു് സാമ്രാജ്യത്വത്തോടു് താല്പര്യ സംഘട്ടനമുണ്ടായിരുന്ന ദേശീയ മൂലധന കുത്തകകളേപ്പോലും ആകര്‍ഷിക്കുന്നതിനും ആഗോള ധന മൂലധന പങ്കാളിത്തത്തോടെ അതിന്റെ താല്പര്യം സംരക്ഷിക്കുക എന്ന അജണ്ട സ്വീകരിക്കുന്നതിനും വഴിയൊരുക്കി.
വിവിധ മൂലധന വിഭാഗങ്ങള്‍ക്കിടയില്‍ താല്പര്യ പൊരുത്തം
അതോടെ, മുതലാളിത്ത വ്യവസ്ഥയുടെ അതായതു് ആഗോള ധന മൂലധനത്തിന്റെ നിലനില്പും അതിനാവശ്യമായ വിധം അതിന്റെ വികാസവും ഉറപ്പു് വരുത്താന്‍ ബന്ധപ്പെട്ട എല്ലാ ദേശീയ ഭരണ കൂടങ്ങളും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈയൊരു ലക്ഷ്യോന്മുഖ ഐക്യ ബോധമാണു് ആഗോള ധന മൂലധനത്തിന്റെ ഉയര്‍ച്ചയോടെ മുതലാളിത്തം കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഈയൊരു താല്പര്യ പൊരുത്തം അതേവരെ നിലനിന്നിരുന്ന കിട മത്സരങ്ങളെല്ലാം പിറകിലേയ്ക്കു് തള്ളപ്പെടാന്‍ ഇടയാക്കി. നിരന്തരം വികസിക്കുന്ന മൂലധനവും അതിനാവശ്യമായ ലാഭ സ്രോതസുകളുമില്ലാതെ ഒരു നിമിഷം പോലും നിലനില്കാനാവില്ലെന്നതിനാല്‍ എല്ലാവരും ചേര്‍ന്നു് മൊത്തം ആഗോള ധന മൂലധനത്തിനും ലാഭം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാലാകാലം രൂപപ്പെടുത്തുന്നതില്‍ താല്പര്യ പൊരുത്തം കൈവരിക്കാനായി.
നിരന്തരം ഇടിയുന്ന ലാഭനിരക്കെന്ന പുതിയ പൊതു പ്രതിസന്ധി
എന്നാല്‍, ആഗോള ധന മൂലധന രൂപീകരണത്തില്‍ നിന്നുരുത്തിരിയുന്ന പ്രത്യാഘാതം ആഗോള മുതലാളിത്തത്തെ അതി ഗുരുതവും സ്ഥായിയുമായ ഒരു പുതിയ പ്രതിസന്ധിയിലേക്കു് എടുത്തെറിഞ്ഞു എന്നതു് കൂടിയാണു്. വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിനു് മാത്രം ലാഭം കണക്കാക്കിയാല്‍ മതിയായിരുന്നു. ഉല്പാദനത്തില്‍ പങ്കാളിത്തമില്ലാത്തതൊന്നും മൂലധനമായി കണക്കാക്കപ്പെടുക പോലുമില്ലായിരുന്നു. ധന മൂലധന രൂപീകരണത്തോടെ പിരിച്ചെടുക്കപ്പെട്ട ഓഹരികള്‍ക്കെല്ലാം ലാഭം വേണം. ബാങ്കില്‍ കെട്ടിക്കിടക്കുന്നതെങ്കിലും നിക്ഷേപങ്ങള്‍ക്കെല്ലാം ലാഭം വേണം. ലാഭമില്ലാതായാല്‍ മാത്രമല്ല, ലാഭ നിരക്കു് കുറവാണെന്നു് വന്നാല്‍ തന്നെ ഓഹരി കമ്പോളത്തില്‍ ഓഹരി വില കുത്തനെ ഇടിയും. അതു് മൊത്തം ആഗോള ധന മൂലധനത്തെ ബാധിക്കും. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാന്‍ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഭഗീരഥ പരിശ്രമത്തിലാണു് ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം ഏര്‍പ്പെട്ടിട്ടുള്ളതു്.
മിഥ്യാ ചരക്കുകളും അവയുടെ സമാന്തര സമ്പദ്ഘടനയും
മനുഷ്യന്റെ നിത്യ ജീവിതത്തെ ഒരു വിധത്തിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കാത്തതും എന്നാല്‍ തന്നെപ്പോറ്റികളും തട്ടിത്തീനികളുമായ ഒരു പറ്റം മൂല ധന ഉടമകളായ ഇത്തിക്കണ്ണികള്‍ക്കു് തങ്ങള്‍ തട്ടിച്ചെടുത്ത പണം ഉപയോഗിച്ചു് ചൂതാടാനും അതിലൂടെ മാനസികോല്ലാസം നേടാനും മാത്രം കൊള്ളാവുന്ന അയഥാര്‍ത്ഥ (മിഥ്യാ) ചരക്കുകള്‍ (Virtual Commodities) സൃഷ്ടിക്കുകയും അവയില്‍ ആവര്‍ത്തിച്ചു് ഇടപാടുകള്‍ നടത്തുകയും ചെയ്യുക (ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടെ വകഭേദങ്ങളുടേയും - derivatives - ആവര്‍ത്തിച്ചുള്ള വില്പന), നിലവിലുള്ള സേവനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഗണങ്ങളെ മാത്രം അടര്‍ത്തിയെടുത്തു് പ്രത്യേക സേവനങ്ങളായി പെരുപ്പിച്ചു് സേവനോല്പന്നങ്ങള്‍ സൃഷ്ടിക്കുക, ഒരിയ്ക്കല്‍ ഉല്പാദിപ്പിച്ചു് വരുമാനവും ലാഭവും ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ ആവര്‍ത്തിച്ചു് വിറ്റു് അമിത ലാഭം കുന്നുകൂട്ടുക, പരമ്പരാഗത വിവരങ്ങളെ ക്രോഡീകരിച്ചു് പുതിയ കണ്ടു് പിടുത്തമായി അവതരിപ്പിക്കുക, അവ വിറ്റു് പണമുണ്ടാക്കുക തുടങ്ങി ഒട്ടേറെ പുതിയ മിഥ്യാ ചരക്കുകള്‍ സൃഷ്ടിച്ചു് ധന മൂലധനത്തിന്റെ നേരിട്ടുള്ള വിഹാര രംഗമായ ഒരു മിഥ്യാ സമ്പദ്ഘടന (Virtual Economy) രൂപപ്പെടുത്തപ്പെട്ടിരിക്കുകയാണിന്നു്. അവിടെ ചിലര്‍ ലാഭമുണ്ടാക്കുന്നുണ്ടു്. അതു് മറ്റു് ചിലരുടെ നഷ്ടമാണു്. അവ തട്ടിക്കിഴിച്ചാല്‍ മൊത്തം ലാഭം ഇല്ല. ആ സമാന്തര സമ്പദ്ഘടന മൊത്തത്തില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു് മനുഷ്യന്റെ നിത്യ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാധന സാമഗ്രികളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കുന്നതാണു്. അതും മൊത്തം സമൂഹത്തില്‍ മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മാത്രമല്ല, ഈ അയഥാര്‍ത്ഥ സമ്പദ്ഘടന അതു് കൈകാര്യം ചെയ്യുന്ന പണത്തിനോ അതു് അവകാശപ്പെടുന്ന മൊത്തം ആഭ്യന്തര ഉല്പാദനത്തിനോ ആനുപാതികമായി തൊഴില്‍ സൃഷ്ടിക്കുന്നുമില്ല. അതായതു്, അതു് അവകാശപ്പെടുന്ന ലാഭത്തിനു് അടിസ്ഥാനമായ മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു്, മറ്റു് മുതലാളിമാരേയോ മറ്റു് മേഖലകളേയോ തട്ടിച്ചു് പണമുണ്ടാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇതാണു്, ഇന്നത്തെ, ആഗോള ധന മൂലധന കാലത്തെ, മുതലാളിത്ത സജീവതയുടെ പ്രധാനപ്പെട്ട മേഖല. യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്ന പണമിടപാടുകളുടെ അന്‍പതിലേറെ മടങ്ങാണു് ഇന്നു് ഓരോ ദിവസവും അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്നതെന്നാണു് ഒരു കണക്കു്.
യഥാര്‍ത്ഥ സമ്പദ്ഘടനയെ കൊള്ളയടിക്കുന്നു
ഈ അയഥാര്‍ത്ഥ സമ്പദ്ഘടന സൃഷ്ടിക്കുന്ന സജീവതയുടെ നേരര്‍ത്ഥം കായികവും മാനസികവുമായി അദ്ധ്വാനിച്ചു് യഥാര്‍ത്ഥ ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടേയും കൃഷിക്കാരുടേയും സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരുടേയും അദ്ധ്വാന ഫലം തട്ടിയെടുക്കുന്നു എന്നതു് മാത്രമാണു്. ആ മേഖലകളിലൊന്നും മുതല്‍ മുടക്കാതെ, ആമേഖലകളിലൊന്നും അവരുടെ സംരംഭകത്വ കഴിവു് പ്രകടിപ്പിക്കാതെ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നു് ആ മേഖലകളിലെ സംരംഭകര്‍ ഊറ്റിയെടുക്കുന്ന മിച്ച മൂല്യം മൊത്തത്തില്‍ തട്ടിയെടുക്കുന്നതു് മുതലാളിത്തത്തിന്റെ സഹജമെന്നു് പറയപ്പെടുന്ന സംരംഭകത്വമോ സജീവതയോ മേന്മയോ ആയി പറയാനാവില്ല. അതു് വെറും കൊള്ള മാത്രമാണു്. മുതലാളിത്തം അതിന്റെ തുടക്കത്തില്‍ മൂലധന രൂപീകരണത്തിനായി അനുവര്‍ത്തിച്ച കൊള്ളയുടെ, രാജ്യങ്ങളെ കൊള്ളയടിച്ചും കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നു് ഒഴിപ്പിച്ചു് ഭൂമി കൈക്കലാക്കിയും മറ്റു് രാജ്യങ്ങളുടെ കപ്പല്‍ കൊള്ളയടിച്ചും മറ്റു് പല തരത്തിലും മറ്റുള്ളവരുടെ സ്വത്തു് പിടിച്ചു് പറിച്ചു് യൂറോപ്യന്‍ മുതലാളിത്തം വളര്‍ന്നതും പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതുമായ കൊള്ളയുടെ പുതിയൊരാവര്‍ത്തനം മാത്രമാണതു്.
അമിതോല്പാദന കുഴപ്പത്തിനൊപ്പം പെരുകുന്ന മൂലധനവും ഇടിയുന്ന ലാഭനിരക്കും
ഈ പുത്തന്‍ കൊള്ളയെ ആധാരമാക്കി നടക്കുന്ന മൂലധന വികാസത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആഗോള ധന മൂലധനത്തിന്റെ വളര്‍ച്ചയും പെരുപ്പവും തന്നെ മുതലാളിത്തത്തിനുള്ളില്‍ പരിഹാരമില്ലാത്ത പുതിയൊരു തുടര്‍ പ്രതിസന്ധിയുടെ കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി എന്നു് പറയുന്നതു് ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്നതാണു്. അതു് എല്ലാക്കാലത്തും ഉണ്ടാകാമെങ്കിലും പ്രതിസന്ധിയായി പൊട്ടിപ്പുറപ്പെടുന്നതു് ഇടവിട്ടു് മാത്രമാണു്. അതു് ചാക്രികമാണു്. അതില്‍ നിന്നു് കര കയറാന്‍ മറ്റു് മാര്‍ഗ്ഗങ്ങള്‍, കയറ്റുമതി, ഉല്പന്നങ്ങളുടേയും ഉല്പാദന ശേഷിയുടേയും നശീകരണം, അതിനായി മനുഷ്യരാശിയെ മുച്ചൂടും കൊന്നൊടുക്കുന്ന യുദ്ധമടക്കം എന്തു് ദ്രോഹവും, വായ്പയിലൂടെയും വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെയും സമൂഹത്തിലേയ്ക്കു് പണമെത്തിച്ചു് പണ പെരുപ്പം സൃഷ്ടിച്ചും മറുവശത്തു് വില കയറ്റി ആ പണം കൂടുതലായി തിരിച്ചു് പിടിച്ചും ജനങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുക തുടങ്ങി പല മറു പരിഹാര മാര്‍ഗ്ഗങ്ങളും അനുവര്‍ത്തിക്കപ്പെടുകയാണു്. അതിലൂടെ പ്രതിസന്ധികള്‍ മുന്നോട്ടു് തള്ളി നീക്കപ്പെടുക മാത്രമാണു്. പരിഹാരം ഉണ്ടാകുന്നില്ല. വളരെ കുറച്ചാളുകള്‍ പണമുണ്ടാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും മാത്രമാണു് മറു പരിഹാര മാര്‍ഗ്ഗങ്ങളുടെ മൊത്തം ഫലം. കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയും അവയ്ക്കു് പുതിയ മറുവഴികളുമായാണു് മുതലാളിത്തം നാളിതു് വരെ വളര്‍ന്നതും വികസിച്ചതും പിടിച്ചു് നില്കുന്നതും. ചാക്രിക പ്രതിസന്ധി വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ സമയത്താണു് പൊട്ടിപ്പുറപ്പെടുക. അതിനാല്‍, ആ ഘട്ടത്തില്‍ പൊതുവെ മുതലാളിത്ത വ്യവസ്ഥിതി എല്ലാക്കാലത്തും പൊതുവെ പ്രതിസന്ധിയിലാവില്ല. വ്യവസായ മൂലധന ഘട്ടത്തിലെ അത്തരം ചാക്രിക-പൊതു പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സ്വന്തം വ്യവസ്ഥ സംരക്ഷിച്ചും വിവിധ മൂലധന വിഭാഗങ്ങള്‍ തകരാതെ പിടിച്ചു് നിന്നു് പോന്നു. തകര്‍ച്ച ഉണ്ടായാല്‍ തന്നെ പ്രത്യേക മേഖലകളിലോ രാജ്യങ്ങളിലോ ഭൂഘണ്ഡങ്ങളിലോ ആയി പരിമിതപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ആഘാതമാകട്ടെ, തൊഴിലാളികളടക്കം സാധാരണക്കാരുടേയും അതില്‍ തന്നെ പിന്നോക്ക-അവികസിത-വികസ്വര നാടുകളിലുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചാണു് മുതലാളിത്തം നാളിതു് വരെ നിലനിന്നതു്.
പരിഹാരമില്ലാത്ത വിഷമ വൃത്തം
മുതലാളിത്തത്തിന്റെ അന്ത്യം മാര്‍ക്സും എംഗത്സും പ്രവചിച്ചതു് വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും അമിതോല്പാദന കുഴപ്പത്തില്‍ നിന്നുരുത്തിരിയുന്ന ചാക്രിക പ്രതിസന്ധി മൂര്‍ച്ഛിച്ചു് ചില ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരേ സമയം പ്രതിസന്ധി പൊട്ടി പുറപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരുന്ന വിപ്ലവ സാഹചര്യം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം അതതു് രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തു് സോഷ്യലിസ്റ്റു് ഭരണ കൂടം സ്ഥാപിക്കുന്നതു് വഴി നടക്കുമെന്നാണു്. സോഷ്യലിസ്റ്റു് വിപ്ലവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വ്വദേശീയമാണെങ്കിലും പ്രകൃതത്തില്‍ ദേശീയമാണെന്നു് കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്. ആ വിശകലനം ശരിയാണെന്നു് മുന്‍ കാല സോഷ്യലിസ്റ്റു് വിപ്ലവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവം നടന്നതിനു് മുമ്പുള്ള ഘട്ടവും മുപ്പതുകളിലെ വലിയ മാന്ദ്യവും അത്തരത്തിലുള്ള ചാക്രിക കുഴപ്പങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട പൊതു കുഴപ്പങ്ങളായിരുന്നു.
ഇടിയുന്ന ലാഭ നിരക്കു് മറച്ചു് പിടിക്കാന്‍ കള്ളക്കണക്കു്
കടുത്ത ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും അതി വേഗത്തിലും ഭീമാകാരമായും വികസിക്കുന്ന മൂലധനത്തിനു് ആനുപാതികമായി ലാഭവും അതിനടിസ്ഥാനമായ മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല എന്നതാണു് പുതിയ പ്രതിസന്ധി. മൊത്തം ധന മൂലധനത്തിന്മേല്‍ മൊത്തം ലാഭം കണക്കാക്കുമ്പോള്‍ അതു് നിരന്തരം കുറയുന്നു. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി തൊഴില്‍ മേഖലയുടെ വളര്‍ച്ച സമ്പദ്ഘടനകളുടേയും മൂലധനത്തിന്റേയും വളര്‍ച്ചയുടെ വളരെ പുറകിലാണു്. തൊഴില്‍ രഹിത വളര്‍ച്ച എന്ന ഓമനപ്പേരും അതിനു് വന്നു് വീണു. തൊഴില്‍ രഹിതമെന്നാല്‍ മിച്ചമൂല്യ സൃഷ്ടി നടക്കുന്നില്ല എന്നു് കൂടിയാണര്‍ത്ഥം. നിലവിലുള്ള തൊഴിലാളികളുടെ അദ്ധ്വാന സമയം വര്‍ദ്ധിപ്പിച്ചും ഉള്ള സമയം തന്നെ കൂടുതല്‍ പണിയെടുപ്പിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും മറ്റും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ചേര്‍ത്താലും മൂലധന പെരുപ്പത്തിനു് ആനുപാതികമായ മിച്ചമൂല്യ വര്‍ദ്ധനവോ ലാഭ സൃഷ്ടിയോ നടക്കുന്നില്ല. അതു് മൂലം പെരുകുന്ന മൂലധനത്തിന്മേല്‍ അത്ര പെരുകാത്ത ലാഭം ലാഭ നിരക്കില്‍ നിരന്തരമായ ഇടിവുണ്ടാക്കുന്നു. ലാഭ നിരക്കു് ഇടിയാതിരുന്നാല്‍ മാത്രം പോര, കൂടിക്കൊണ്ടിരുന്നാലേ ഓഹരി കമ്പോളത്തില്‍ മത്സര ക്ഷമമാകാന്‍ സ്ഥാപനത്തിനു് കഴിയൂ. അതിനാല്‍ ഓരോ സ്ഥാപനവും ലാഭം ഉണ്ടായാലും കുറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ലാഭമുണ്ടെന്നു് കാണിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ലാഭം ഇടിയുന്നു എന്ന വസ്തുത ഓഹരി ഉടമകളില്‍ നിന്നു് മറച്ചു് പിടിക്കാനാകട്ടെ ആസ്തി പെരുപ്പിച്ചു് കാട്ടി കള്ളക്കണക്കുണ്ടാക്കുന്നു. ഓഹരി ഉടമകളെ തന്നെ കബളിപ്പിക്കുന്നു. മുതലാളിത്തം മുതലാളിമാരെ തന്നെ കബളിപ്പിക്കുന്നു.
കള്ളക്കണക്കു് മറയ്ക്കാന്‍ പൊതു മുതല്‍ കൊള്ള
കള്ളക്കണക്കിലൂടെ ഏറെക്കാലം നില നില്‍ക്കാനാവില്ല. വര്‍ദ്ധിച്ചതായി കാണിച്ച കണക്കിലെ ആസ്തിക്കു് ഭൌതികാസ്തികള്‍ ഈടുണ്ടാവണം. അതിനായി സര്‍ക്കാരിനു് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവുകള്‍ നേടുന്നു. സാമ്പത്തിക സഹായങ്ങള്‍ നേടുന്നു. പശ്ചാത്തല സൌകര്യങ്ങളെന്ന നിലയില്‍ ഭൂമിയും വനവും എണ്ണപ്പാടങ്ങളും ജല സ്രോതസുകളും കയ്യടക്കുന്നു. അവയുടെ കമ്പോള വില ആസ്തിയായി കാട്ടി ബാക്കി പത്രത്തില്‍ ലാഭം കൂട്ടി കാണിച്ചു് ഓഹരി കമ്പോളത്തില്‍ പിടിച്ചു് നില്കുന്നു. അതു് പക്ഷെ, അതോടൊപ്പം തന്നെ വീണ്ടും ഈ പുതിയ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണു് ചെയ്യുന്നതു്. കാരണം, വര്‍ദ്ധിക്കാതെ തന്നെ വര്‍ദ്ധിച്ചതായി കണക്കില്‍ കാട്ടിയ ആസ്തിയോ സര്‍ക്കാരിലൂടെ നേടിയതോ കൊള്ളയടിച്ചതോ ആയ ആസ്തിയോ ഏതായാലും അതും സ്ഥാപനത്തിന്റെ മൂലധനം കണക്കില്‍ വര്‍ദ്ധിപ്പിക്കുക തന്നെയാണു് ചെയ്യുന്നതു്. അടുത്ത വര്‍ഷത്തെ കണക്കില്‍ അതിനു് കൂടി ലാഭം കാണിക്കണം. ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഘട്ടമായതു് കൊണ്ടു് മാത്രമല്ല, അല്ലാതെയും കൊള്ളയിലൂടെ നേടിയ മൂലധന പെരുപ്പത്തിനാനുപാതികമായ ലാഭ വര്‍ദ്ധന അസാദ്ധ്യമാണു്. മറിച്ചു്, ഈ കൊള്ളയും പൊതു സമൂഹത്തില്‍ നിന്നു് തട്ടിയെടുക്കുന്ന ലാഭവും സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും പാപ്പരാക്കുകയും വര്‍ദ്ധിച്ച വ്യാപാര മാന്ദ്യത്തിനു് വഴിയൊരുക്കുകയുമാണു്.
കൊള്ള മുതലില്‍ നിന്നു് സ്വകാര്യ നേട്ടത്തിനു് അഴിമതിയും
മാത്രമല്ല, ധന മൂലധന വ്യവസ്ഥ അതിന്റെ നിലനില്പിനു് വേണ്ടി സമാഹരിക്കുന്ന വിഭവങ്ങള്‍, ഭരണ കൂട സഹായത്തോടെ സ്വന്തമാക്കുന്ന സാമൂഹ്യ സമ്പത്തില്‍ നല്ലൊരോഹരി ധന മൂല ധന കൈകാര്യക്കാര്‍ സ്വന്തം പേരില്‍ അടിച്ചു് മാറ്റിക്കൊണ്ടു് ഓഹരി ഉടമകളെ മൊത്തത്തില്‍ പാപ്പരീകരിക്കുകയും കബളിപ്പിക്കുകയും കൂടിയാണു്. അതായതു്, വ്യവസ്ഥിതിയുടെ നിലനില്പിനെന്ന ന്യായീകരിണത്തോടെ ആരംഭിച്ച കള്ളക്കണക്കു് തുടരുകയും ഓഹരി ഉടമകളുടെ സമ്പത്തു് തട്ടിയെടുക്കാന്‍ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാനും ആസ്തി പെരുപ്പിക്കാനുമായി ഊഹക്കച്ചവടം, അദൃശ്യാസ്തികള്‍, സാമൂഹ്യാസ്തികളുടെ സ്വകാര്യോടമസ്ഥത തുടങ്ങി പല പല മാര്‍ഗ്ഗങ്ങളും നോക്കി അവസാനം തനി കൊള്ള വരെ എത്തി നില്കുന്നു. അതാണു് പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യാസ്തികളുടേയും കൊള്ളയിലും അതിനു് കൂട്ടു് നില്കുന്നതിനു് അഴിമതിയുടെ മനം മടുപ്പിക്കുന്ന പെരുപ്പത്തിനും കാരണമാകുന്നതു്.
കൈക്കൂലി പണമായല്ല, പരസ്പര സഹായത്തിലൂടെ, അഴിമതി കൂട്ടുകെട്ടു്
അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ നിന്നു് രാഷ്ട്രീയ തലത്തിലേയ്ക്കും തുടര്‍ന്നു് കോര്‍പ്പറേറ്റു് തലത്തിലേയ്ക്കും വ്യാപിച്ചു. അവസാനമിതാ ഈ മൂലധന കൊള്ള വ്യവസ്ഥാപിതമാണെന്നു് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരെ ശ്രമം നടക്കുന്നു. ആരും കൈക്കൂലിയായി പണം കൈപ്പറ്റുന്നില്ല. പക്ഷെ, ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു് കൊള്ള മുതല്‍ പങ്കു് വെച്ചനുഭവിക്കുന്നു. അതിനായി കോര്‍പ്പറേറ്റു് നേതൃത്വം തന്നെ രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സ്ഥാനമേറ്റെടുക്കുന്നു. അങ്ങിനെ കോര്‍പ്പറേറ്റു്-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൂട്ടു് കെട്ടു് രൂപപ്പെട്ടിരിക്കുന്നു. അതാണിന്നു് ലോകം ഭരിക്കുന്നതു്. ഈ അവിശുദ്ധ കൂട്ടുകെട്ടു് സാമ്രാജ്യത്വ നായക രാഷ്ട്രമായ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്കു് മുമ്പേ ആരംഭിച്ചതാണു്. മിക്ക വികസിത നാടുകളിലേയ്ക്കും അതു് വ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലും അതു് സംഭവച്ചിരിക്കുന്നു. നാളിതു് വരെ കേട്ടു് തഴമ്പിച്ച ഏതാനും കോടികളുടെ കുംഭകോണങ്ങളുടെ സ്ഥാനത്തു് സാധാരണക്കാര്‍ക്കു് വിശ്വസിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു് കോടികളുടെ കുഭകോണങ്ങള്‍ - രണ്ടാം തലമുറ മൊബൈല്‍ സ്പെക്ട്രം, സാറ്റലൈറ്റു് ബാന്റു് സ്പെക്ട്രം, കല്‍ക്കരി ഖനി, കെജിബേസിന്‍ എണ്ണപ്പാടം, കോമണ്‍വെല്‍ത്തു് ഗെയിംസ് തുടങ്ങി സിഏജി ഓഡിറ്റിലൂടെ സ്ഥിരീകരിക്കപ്പെട്ട യുപിഎ സര്‍ക്കാരിന്റെ കോഴ ഇടപാടുകളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇരുമ്പയിര്‍ ഖനിയിടപാടുകളും അനധികൃത ഖനനവും ഇരുമ്പയിരിന്റെ അനധികൃത കയറ്റുമതിയും വനം കയ്യേറ്റങ്ങളും - നടക്കുന്നതു് മേല്‍ പറഞ്ഞ മുതലാളിത്ത പൊതു കുഴപ്പം മറച്ചു് പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണു്.
മുതലാളിത്തം അവസാനിപ്പിക്കാതെ, സോഷ്യലിസമല്ലാതെ പരിഹാരമില്ല
ഇതെല്ലാം പക്ഷെ, പ്രതിസന്ധിക്കു് പരിഹാരമാകുന്നില്ലെന്നു് മാത്രമല്ല, അതു് പല മടങ്ങു് രൂക്ഷമാക്കുക കൂടിയാണു്. ലാഭം ഇടിയുന്ന പ്രവണത വര്‍ദ്ധിപ്പിക്കുക മാത്രമാണീ കൊള്ളകളുടെ ഫലം. പക്ഷെ, ജനങ്ങള്‍ പാപ്പരാകുന്നു. സാമൂഹ്യ സമ്പത്തു് കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ പാപ്പരാകുന്നു. മാത്രമല്ല, ലാഭ വര്‍ദ്ധനവിനായി അനാവശ്യമായി ഉപഭോഗം സൃഷ്ടിക്കുന്നതിലൂടെ ഭാവി സമൂഹം അനുഭവിക്കേണ്ട വിഭവങ്ങള്‍ പോലും ധൂര്‍ത്തടിക്കപ്പെടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്നു. അതിലൂടെയെല്ലാം ഒരു വശത്തു് ജനങ്ങളുടെ ദുരിതവും മറുവശത്തു് ധന മൂലധനവും പെരുകുന്നു.
മുതലാളിത്തം മുതലാളിത്ത ധര്‍മ്മം പോലും നിറവേറ്റാന്‍ അശക്തമായിരിക്കുന്നു
അതായതു്, ആഗോള ധന മൂലധന ഘട്ടത്തിലെ മുതലാളിത്തം മുതലാളിത്തത്തിന്റെ സഹജ ധര്‍മ്മമെന്നു് വിശേഷിപ്പിക്കപ്പെടുന്ന ഉല്പാദന വര്‍ദ്ധനവിലും തൊഴില്‍ സൃഷ്ടിയിലും മിച്ച മൂല്യ വര്‍ദ്ധനവിലും ലാഭ സൃഷ്ടിയിലും പോലും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായ മൂലധനം പണ്ടു് ചെയ്തിരുന്ന സാമൂഹ്യമായി പ്രസക്തിയുള്ള ഉല്പാദനവും മിച്ച മൂല്യ സൃഷ്ടിയും ഇന്നു് നടത്തുന്നതു് പ്രായേണ ചെറിയ വ്യവസായ സ്ഥാപനങ്ങളോ പൊതു മേഖലാ സ്ഥാപനങ്ങളോ സ്വയംതൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരോ മാത്രമാണു്. അവരൂറ്റിയെടുക്കുന്ന മിച്ച മൂല്യം തട്ടിയെടുക്കുക എന്ന കൊള്ള മാത്രമാണു് ധന മൂലധന സ്ഥാപനങ്ങളും കുത്തകകളും നിലവില്‍ ചെയ്യുന്നതു്. ധന മൂലധന കുത്തകകളുടെ നിലനില്പിനു് മേലാല്‍ യാതൊരു ന്യായീകരണവുമില്ലാതായിരിക്കുന്നു. ധന മൂലധനം ചൂഷണം ചെയ്യുന്നതു് തൊഴിലാളികളേയല്ല, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംരംഭകരെയാകെയാണു്. ഇവിടെ നടക്കുന്നതു് മുതലാളിമാര്‍ തമ്മിലുള്ള മത്സരമായിപ്പോലും കാണാനാവില്ല. യഥാര്‍ത്ഥ സംരംഭകരെ കൊള്ളയടിക്കുന്ന കൊള്ളക്കാരാണു് ധന മൂലധന കുത്തകകള്‍. അവരെന്നോ സംരംഭകത്വം കാണിക്കാതായിരിക്കുന്നു. മറിച്ചു്, കൊള്ളയുടെ രീതികള്‍ ആസൂത്രണം ചെയ്യുന്നതു് സംരംഭകത്വമായെടുത്താല്‍ പോലും അവരുടെ സ്ഥാപനങ്ങളില്‍ തന്നെ ആ ധര്‍മ്മം നിര്‍വഹിക്കുന്നതു് തൊഴിലാളികളാണു്. ധന മൂലധനത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടമായിരിക്കുന്നു.
വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു, വിപ്ലവകാരിയായ വര്‍ഗ്ഗം സടകുടഞ്ഞെഴുന്നേല്കുകയേ വേണ്ടൂ
വ്യവസായ മൂലധനാധിഷ്ഠിത മുതലാളിത്ത ഘട്ടത്തില്‍ മിച്ച മൂല്യം വലിച്ചെടുക്കുന്നതു് മൂലം ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടാതെ പോകുന്നുവെന്ന മുതലാളിത്തത്തിലെ സഹജ പ്രതിസന്ധി ധന മൂലധന ഘട്ടത്തില്‍ തുടര്‍ച്ചയായി ഇടിയുന്ന ലാഭ നിരക്കെന്ന പൊതുക്കുഴപ്പത്തിനും കൂടി വഴി വെച്ചിരിക്കുന്നു. മുന്‍ കാല പ്രതിസന്ധി ഇടവിട്ടായിരുന്നെങ്കില്‍ ഇന്നു് നിരന്തരം വര്‍ദ്ധിക്കുന്നതും തുടര്‍ച്ചയായതുമാണു്. പ്രതിസന്ധി മറച്ചു് പിടിക്കാന്‍ കഴിയുന്ന ഘട്ടങ്ങളും അതു് പിടു് വിട്ടു് പോകുന്ന ഘട്ടങ്ങളും എന്ന വ്യത്യാസം മാത്രമാണിന്നു് അനുഭവപ്പെടുന്നതു്. അങ്ങിനെ പ്രതിസന്ധി നിയന്ത്രണം വിട്ടു് പ്രകടമായ ഘട്ടത്തിലൂടെയാണു് ഇന്നു് മുതലാളിത്തം കടന്നു് പോകുന്നതു്. അതാണു് നാം 2008 ല്‍ ആരംഭിച്ചു് ഇന്നും തുടരുന്ന അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധിയിലും അതേ തുടര്‍ന്നു് നിലനില്‍ക്കുന്ന ആഗോള വ്യാപാര മാന്ദ്യത്തിലും കാണുന്നതു്. ഇടിയുന്ന ലാഭ നിരക്കു് ഉയര്‍ത്തിക്കാട്ടാന്‍ പുതിയ തന്ത്രങ്ങള്‍ അനുവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളും സമ്പദ്ഘടനകളും ആഗോള ധന മൂലധനവും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടരുതെന്നു് നാളിതു് വരെ വാദിച്ച നവ ഉദാര വാദികളുടെ സര്‍ക്കാരുകള്‍ തന്നെ വലിയ സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാതെ നിവൃത്തിയില്ലെന്ന ന്യായവാദം ഉയര്‍ത്തി പൊതുമുതല്‍ ചോര്‍ത്തിക്കൊടുത്തു് കുത്തകകളെ നേരിട്ടു് സഹായിക്കുന്നതാണു് നാമിന്നു് കാണുന്നതു്. നഗ്നമായ പൊതു മുതല്‍ ധൂര്‍ത്തിലൂടെ ധന മൂലധന കുത്തകകള്‍ക്കു് സമ്പത്തു് ചോര്‍ത്തി കൊടുക്കുകയും ജനക്ഷേമ പദ്ധതികള്‍ പിന്‍വലിക്കുകയോ ഫലത്തില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തുമാണു് സര്‍ക്കാരുകള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്നതു്. ഇതു് പ്രതിസന്ധി ഘട്ടത്തിലും ധന മൂലധനം കൊഴുക്കുകയും ജനങ്ങള്‍ മാത്രം പാപ്പരാകുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഇതൊന്നും പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ ഉതകുന്നുമില്ല. ഇതാണു് ലോകമാകെ വിപ്ലവ വേലിയേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിനു് പിന്നിലുള്ള ഭൌതിക സാഹചര്യം. 1 ശതമാനത്തിന്റെ കൊള്ളയ്ക്കെതിരെ 99% രംഗത്തു് വരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായതു്, വിപ്ലവ പരിതസ്ഥിതി പരിപക്വമായും സ്ഥായിയായും നിലനില്‍ക്കുന്നു. വസ്തു നിഷ്ഠ ഘടകം പാകമാണു്. ആത്മ നിഷ്ഠ ഘടകം, വിപ്ലവം അടിയന്തിരവശ്യമാണെന്നു് കാണുന്ന വിപ്ലവ ശക്തി തയ്യാറായാല്‍ മതി. വയറ്റാട്ടി രംഗത്തെത്തുകയേ വേണ്ടൂ.
ജനകീയ ജനാധിപത്യ വിപ്ലവം, യഥാര്‍ത്ഥ സംരംഭകര്‍ ധന മൂലധനത്തിനെതിരെ
ഈ വ്യവസ്ഥിതി മാറ്റേണ്ടതിനു് സംരംഭകര്‍ തന്നെ കലാപത്തിനിറങ്ങുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുകയാണു്. എന്നാല്‍, സംഘടിത തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലല്ലാതെ അത്തരമൊരു സമരം വിജയിക്കില്ല. തൊഴിലാളി വര്‍ഗ്ഗം ആഗ്രഹിക്കുന്ന മാറ്റം വരുത്താനുള്ള സമയം സമാഗതമായിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം സ്വയം തൊഴില്‍ സംരംഭകരേയും കൃഷിക്കാരേയും സഖ്യശക്തികളായി സംഘടിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു് കൂടി സ്വീകാര്യമായ ജനകീയ ജനാധിപത്യ പരിപാടി മുന്നോട്ടു് വെച്ചു് അവരുമായി ഐക്യപ്പെടുകയുമാണു് കൊള്ള മാത്രം ധര്‍മ്മമായി കാണുന്ന ധന മൂലധന മേധാവിത്വം തകര്‍ക്കാനും സമൂഹത്തെ മുന്നോട്ടു് നയിക്കാനും ആവശ്യമായ അടിയന്തിര കര്‍മ്മ പരിപാടി.
മാര്‍ക്സിസം-ലെനിനിസം ശരിയെന്നു് തെളിയിക്കുന്നു, മുതലാളിത്ത തന്ത്രം പാളുന്നു
സോഷ്യലിസ്റ്റു് വിപ്ലവത്തിനു് പരിപക്വമായ പരിതസ്ഥിതി വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി ഒരേ സമയം മൂര്‍ച്ഛിച്ചു് രൂപപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളാണെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രസക്തമായി തുടര്‍ന്നു. എന്നാല്‍ സാമ്രാജ്യത്വം ചാക്രിക പ്രതിസന്ധികള്‍ അത്തരം പൊതു കുഴപ്പങ്ങളായി രൂപപ്പെടാതെ നോക്കുകയും വിപ്ലവ പരിതസ്ഥിതി ഒഴിവാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. അതിനര്‍ത്ഥം മാര്‍ക്സിസം തെറ്റിയെന്നല്ല. മറിച്ചു് മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വിരുദ്ധ ശക്തികളുടെ ഐക്യവും സംഘട്ടനവുമെന്ന പ്രകൃതി-സാമൂഹ്യ നിയമം ശരിയായി തന്നെ പ്രവര്‍ത്തിച്ചു എന്നാണു്. ചാക്രിക പ്രതിസന്ധി ഈട്ടം കൂടിയുണ്ടാകുന്ന പൊതു പ്രതിസന്ധി തള്ളി മാറ്റിയതിലൂടെ സാമ്രാജ്യത്വം ലോക മുതലാളിത്തത്തെ തുടര്‍ച്ചയായി നിലനില്‍ക്കുന്നതും നിരന്തരം രൂക്ഷമാകുന്നതുമായ മറ്റൊരു പൊതു പ്രതിസന്ധിയിലേയ്ക്കു് തള്ളി വിടുകയാണു് ചെയ്തിരിക്കുന്നതു്. വിപ്ലവ ശക്തികള്‍ക്കു് ഇനിയങ്ങോട്ടു് വിപ്ലവ സാഹചര്യം ഉരുത്തിരിയുന്നതു് നോക്കി കാത്തിരിക്കേണ്ടതില്ല. പകരം, വിപ്ലവത്തില്‍ താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ക്കു് തങ്ങളുടെ ശക്തി സമാഹരിച്ചു് അതു് നിര്‍വഹിക്കുക മാത്രമേ വേണ്ടൂ. വിപ്ലവ പരിതസ്ഥിതി സാര്‍വ്വദേശീയമായി തന്നെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യലിസ്റ്റു് വിപ്ലവം പ്രകൃതത്തില്‍ ദേശീയമാണെന്ന കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷണം ശരിയായി തന്നെ തുടരും. കാരണം, ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ഏകീകരണവും ദൃഢീകരണവും ഇപ്പോഴും ദേശീയമായി മാത്രം നടക്കുന്നതിനുള്ള സാഹചര്യമേ രൂപപ്പെട്ടിട്ടുള്ളു.
വിപ്ലവ ശക്തികളുടെ ശാക്തീകരണം
വിപ്ലവ ശക്തികളുടെ വളര്‍ച്ച തടയുന്നതിനു് സാമ്രാജ്യത്വം ഉപയോഗിച്ച തന്ത്രങ്ങള്‍ വിതരിത ഉല്പാദന കേന്ദ്രങ്ങളിലൂടെ സംഘടിത തൊഴിലാളികളുടെ വളര്‍ച്ച തടയുകയും സംഘടിത മേഖലകളില്‍ പോലും അസംഘടിത തൊഴില്‍ പെരുപ്പിക്കുകയുമാണു്. ഇതു് മിച്ച മൂല്യ നിരക്കു് ഉയര്‍ത്താനും ഉപകരിച്ചിട്ടുണ്ടു്. പക്ഷെ, വിപ്ലവ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാന്‍ ഒരു പരിധി വരെ സാമ്രാജ്യത്വത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിപ്ലവ സ്വഭാവം ഉള്‍ക്കൊള്ളുന്ന തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ചയാണു് അതിലൂടെ ഉണ്ടായിരിക്കുന്നതു്. പരമ്പരാഗത ധാരണയനുസരിച്ചു് അസംഘടിതരെങ്കിലും ആധുനിക തൊഴിലാളി വര്‍ഗ്ഗം ഇന്നു് ലഭ്യമായിരിക്കുന്ന ആഗോള വിവര വിനിമയ ശൃംഘലയാല്‍ സ്വയം സംഘടിതരാണു്. അവരുടെ രാഷ്ട്രീയവല്‍ക്കരണം തടയാന്‍ ഇനി മേലാല്‍ സാമ്രാജ്യത്വത്തിനു് കഴിയുകയുമില്ല. കാരണം, പുതിയ മുതലാളിത്ത പൊതു കുഴപ്പം തൊഴിലാളികളുടെ മാത്രമല്ല, ഇതര വിഭാഗം ചൂഷിതരുടേയും ഒത്തു ചേരലിനുള്ള ഭൌതിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടു്. സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ കടമ, വേണ്ടത്ര മുന്നൊരുക്കങ്ങളോടെ വിപ്ലവം നയിക്കാനുള്ള പ്രാപ്തി നേടുക എന്നതു് നിറവേറ്റി കഴിഞ്ഞിരിക്കുന്നു. അസംഘടിത തൊഴിലാളികളും കൃഷിക്കാരും സ്വയം തൊഴില്‍ സംരംഭകരും ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ സംഘടിക്കുകയും വിവര വിനിമയ ശൃഖലയില്‍ അവയുടെ കേന്ദ്രീകരണം സാധിക്കുകയും ചെയ്യാമെന്നായിരിക്കുന്നു. വിപ്ലവ ശക്തികളുടെ ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ തൃണമൂല്‍ തലത്തിലുള്ള വിപ്ലവ ശക്തികളുടെ ജനാധിപത്യപരമായ ഐക്യ വേദിയാണു്. വിവര വിനിമയ ശൃംഖലയുടെ സഹായത്തോടെ ഉരുത്തിരിയുന്ന അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വ ദേശീയ കേന്ദ്രീകരണം സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ സംഘടനയാണു്. അതു് വിപ്ലവാനന്തരം സോഷ്യലിസ്റ്റു് ജനാധിപത്യ വികാസത്തിന്റെ ഉപകരണവുമായിരിക്കും.
സോഷ്യലിസ്റ്റു് വിപ്ലവം പടി വാതുക്കല്‍
സോഷ്യലിസ്റ്റു് വിപ്ലവത്തിനും സോഷ്യലിസ്റ്റു് സമൂഹ നിര്‍മ്മാണത്തിനും നേതൃത്വം കൊടുക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ആശയപരമായി ആയുധവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിപ്ലവ ശക്തികള്‍ കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തനോന്മുഖമാകുകയേ വേണ്ടൂ. നിരന്തരം ചൂഷണവും മര്‍ദ്ദനവും പീഢനവും അനുഭവിക്കേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ല. അതാണു് വിപ്ലവത്തിന്റെ അനിവാര്യത. വിപ്ലവ ശക്തികളുടെ വളര്‍ച്ചയും ദൃഢീകരണവും ദേശീയമായ വ്യത്യസ്തതകളോടെ നടക്കും. അത്തരം ഓരോ മുന്നേറ്റവും ആഗോള സോഷ്യലിസ്റ്റു് വിപ്ലവത്തിനു് ആക്കം കൂട്ടുകയും ചെയ്യും.
ജോസഫ് തോമസ്.
മുതലാളിത്തം വളര്‍ന്നും വികസിച്ചും അരേയും അമ്പരപ്പിക്കുന്ന സമസ്യയായി വളര്‍ന്നിരിക്കുന്നു. അതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തെ വിശകലനം ചെയ്താണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവാചാര്യന്മാരായ മാര്‍ക്സും എംഗത്സും വര്‍ഗ്ഗ സമൂഹത്തിന്റെ അന്ത്യവും വര്‍ഗ്ഗ രഹിത സമത്വ സുന്ദര കമ്യൂണിസ്റ്റു് സമൂഹത്തിന്റെ പിറവിയും പ്രവചിച്ചതു്. വളര്‍ന്നു് പന്തലിച്ച ആധുനിക മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗ പ്രത്യയ ശാസ്ത്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ലെന്നും അതിനെ മറികടന്നു് വകസിച്ചു് മുന്നേറുമെന്നും മറ്റുമാണു് കഴിഞ്ഞ കുറേക്കാലമായി മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ വിശാരദന്മാരും അവകാശപ്പെട്ടു് പോന്നിരുന്നതു്. എന്നാല്‍ അവര്‍ക്കൊന്നും ഉത്തരം കിട്ടാത്ത സമസ്യയായി മുതലാളിത്തം ഇന്നു് മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളാണു് ഇന്നു് ലോക ജനത നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം തന്നെ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയും.
വ്യവസായ മുതലാളിത്തഘട്ടവും ധന മൂലധന ഘട്ടവും ആഗോള ധന മൂലധന ഘട്ടവും
ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയും വിശകലനം ചെയ്താല്‍ ആഗോള ധന മൂലധന കാലഘട്ടിത്തിലെത്തിനില്കുന്ന മുതലാളിത്തം മുന്‍കാല മുതലാളിത്തത്തില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നുവെന്നു് കാണാം. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു് മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയമായി ദുരിതം പേറേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗവും മറ്റിതര ജന വിഭാഗങ്ങളും തങ്ങളുടെ സമരവും കരുപ്പിടിപ്പിക്കേണ്ടതുണ്ടു്. മുതലാളിത്തത്തിന്റെ മുന്‍കാല വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നും ലെനിന്‍ വിശകലനം ചെയ്ത സാമ്രാജ്യത്വ ഘട്ടത്തില്‍ നിന്നും ഇന്നത്തെ ആഗോള ധന മൂലധന ഘട്ടത്തിനുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണു് ഇവിടെ നടത്തുന്നതു്.
മുതലാളിത്ത വ്യവസ്ഥ
ലാഭമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന ചാലക ശക്തി. മുതലാളിത്തത്തില്‍ വ്യാവസായികോല്പാദനം പ്രാദേശികമോ ദേശീയമോ ആയ അതിര്‍വരമ്പുകള്‍ പോലുമില്ലാത്ത വിധം വിവിധ ജനവിഭാഗങ്ങളും വര്‍ഗ്ഗങ്ങളും പങ്കെടുക്കുന്ന ഒരു സാമൂഹ്യ പ്രക്രിയയായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഉല്പന്നങ്ങള്‍ മൂലധന ഉടമകള്‍ സ്വകാര്യമായി കയ്യടക്കപ്പെടുകയാണു്. ഇതാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സാമൂഹ്യമായ ഉല്പാദന പ്രക്രിയയുടെ ഫലമായുണ്ടാക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കപ്പെടുന്നു. അതിലൂടെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കു് മിച്ചമൂല്യമായി മൂലധന ഉടമകള്‍ കയ്യടക്കുന്നു. അതില്‍ നിന്നു് ഭൂഉടമയ്ക്കു് വാടകയും ബാങ്കര്‍ക്കു് പലിശയും സര്‍ക്കാരിനു് നികുതിയും വഴിവിട്ടു് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലിയും ബാക്കി ഭാഗം വ്യവസായ മുതലാളിയുടെ ലാഭമായും മാറ്റപ്പെടുന്നു. ഉല്പന്നം ചരക്കായി കമ്പോളത്തില്‍ വില്കപ്പെടുന്നു. കൂലി പണമായി നല്‍കപ്പെടുന്നു. ചരക്കിന്റേയും കൂലിയുടേയും യഥാര്‍ത്ഥ മൂല്യം താരതമ്യത്തിനു് വഴങ്ങാത്ത വിധം അവ വേറിട്ട വഴികളിലൂടെ ചലിക്കുന്നു. ചുരുക്കത്തില്‍, ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണ രൂപവും മുതലാളിത്ത ചൂഷണം മറച്ചു് വെയ്ക്കാന്‍ ഉപകരിക്കുന്നു. ലാഭത്തിലൊരു ഭാഗം മൂലധനമായി മാറ്റപ്പെടുകയും മൂലധനം പെരുകുകയും ചെയ്യുന്നു.
ഉല്പാദന പ്രക്രിയയില്‍ സൃഷ്ടിക്കപ്പെടുന്ന മിച്ച മൂല്യമാണു് ലാഭത്തിനടിസ്ഥാനം
തൊഴിലാളിയുടെ നിലനില്പിനു് ആവശ്യമായ അവശ്യാദ്ധ്വാനമാണു് കൂലി നിര്‍ണ്ണയിക്കുന്നതു്. അതിലുപരി സാദ്ധ്യമായ മിച്ചാദ്ധ്വാനമാണു് മിച്ചമൂല്യം സൃഷ്ടിക്കുന്നതു്. മിച്ച മൂല്യമാണു് മുതലാളിത്തത്തിലെ ലാഭത്തിന്റെ ഉറവിടം. ഉല്പാദനത്തില്‍ മുടക്കപ്പെടുന്ന അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും യന്ത്രങ്ങളുടേയും അദ്ധ്വാന ശക്തിയുടേയും ആകെ മൂല്യത്തേക്കാള്‍ കൂടുതലായ മൂല്യം പുതിയ ഉല്പന്നത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിന്റെ യഥാര്‍ത്ഥ സ്രോതസ് തൊഴിലാളിയുടെ അദ്ധ്വാനമാണു്. അതു് മാത്രമാണു് പുതിയ മൂല്യം ഉല്പാദിപ്പിക്കുന്നതിനു് കഴിവുള്ള ജീവത്തും സജീവവുമായ ഒരേയൊരു ഘടകം. ബാക്കിയെല്ലാം, മൂലധനവും കെട്ടിടവും യന്ത്രവുമെല്ലാം, അചേതനങ്ങളാണു്. അവയുടെ നിലവിലുള്ള മൂല്യത്തിനപ്പുറമൊന്നും കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ അവയ്ക്കൊന്നിനും കഴിവില്ല. ചുരുക്കത്തില്‍, ഉല്പാദനത്തിന്റെ ഘട്ടത്തില്‍ മാത്രമാണു് മിച്ച മൂല്യ സൃഷ്ടി നടക്കുന്നതു്. വിനിമയത്തിലോ വിതരണത്തിലോ ആര്‍ക്കെങ്കിലും ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ അതു് മറ്റാരുടേയെങ്കിലും നഷ്ടമാണു്. ആ ലാഭ നഷ്ടങ്ങള്‍ തട്ടിക്കിഴിച്ചാല്‍ മിച്ചമൊന്നും ബാക്കിയാകുന്നില്ല. മറിച്ചു്, ഉല്പാദനഘട്ടത്തില്‍ വ്യവസായി നേടുന്ന മിച്ചമുല്യമാണു് മുതലാളിത്തത്തിന്റെ ചലനാത്മകതയ്ക്കു് അടിസ്ഥാനമായ ലാഭം. ഇതാണു് മുതലാളിത്തത്തിന്റെ കേവലമായ സ്വഭാവം. പക്ഷെ, ഇതു് ഇന്നു് വളരെയേറെ മാറ്റങ്ങള്‍ക്കു് വിധേയമായിക്കഴിഞ്ഞു.
വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നു് സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ധന മൂലധന ഘട്ടത്തിലേയ്ക്കു്
ലെനിന്‍ തന്റെ കാലഘട്ടത്തിലെ മുതലാളിത്തത്തെ വിശകലനം ചെയ്തുകൊണ്ടു് അന്നേവരെ ഉണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും ചേര്‍ന്നു് ധന മൂലധനം രൂപീകരിക്കപ്പെട്ടതും കുത്തക മൂലധനത്തിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വം നിലനില്‍ക്കുന്നതായും അതു് ലോകമാകെ വിഭജിച്ചെടുത്തിരിക്കുന്നതായും അദ്ദേഹം കണ്ടെത്തി വിശദീകരിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യവസായ മുന്നേറ്റമുണ്ടായതു് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു. മറ്റു് ഭൂഖണ്ഡങ്ങള്‍ പ്രായേണ അവികസിതവും അവിടങ്ങളിലെ രാജ്യങ്ങള്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ കോളനികളുമായിരുന്നു. ആ കാലത്തു് ധന മൂലധനം യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചു് നിലവില്‍ വരികയും സാമ്രാജ്യത്വം ഉരുത്തിരിയുകയും സമ്രാജ്യത്വ കിടമത്സരങ്ങള്‍ക്കും ആഗോള യുദ്ധങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. അന്നു് നില നിന്ന ആഗോള ധന മൂലധന ചങ്ങലയില്‍ ദുര്‍ബ്ബല കണ്ണിയായ റഷ്യയില്‍ മുതലാളിത്തം വലിച്ചെറിഞ്ഞു് സോഷ്യലിസ്റ്റു് പരീക്ഷണം നടത്താന്‍ ലെനിന്റെ ആ ശരിയായ വിശകലനവും നിഗമനവും വഴിയൊരുക്കി.
സോവിയറ്റു് സോഷ്യലിസ്റ്റു് വിജയം മുതലാളിത്തത്തിനേല്പിച്ച പ്രഹരവും സാമൂഹ്യ പുരോഗതിക്കു് നല്‍കിയ സംഭാവനകളും
സോവിയറ്റു് സോഷ്യലിസത്തിന്റെ വിജയവും മുന്നേറ്റവും കോളനികളുടെ സ്വാതന്ത്ര്യത്തിനും ഫാസിസത്തിന്റെ പരാജയത്തിനും മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങളുടെ ഉദയത്തിനും വഴിവെച്ചു. സോഷ്യലിസ്റ്റു് നാടുകളില്‍ മാത്രമല്ല, ലോകമാകെ മുതലാളിത്ത നാടുകളില്‍ പോലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിനും തൊഴിലാളികളടക്കം ചൂഷിതരുടെ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വഴിയൊരുക്കിയതും സോവിയറ്റു് യൂണിയനിലെ സോഷ്യലിസ്റ്റു് വിജയവും അതിന്റെ നിലനില്പുമായിരുന്നു. എന്നാല്‍, ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളില്‍ നിന്നു് സോഷ്യലിസത്തെ രക്ഷിച്ചു് നിര്‍ത്താനായി സോവിയറ്റു് യൂണിയനു് അതിന്റെ പരിമിതമായ വിഭവത്തില്‍ നല്ലൊരു പങ്കു് വിനിയോഗിക്കേണ്ടി വന്നതും സാമ്രാജ്യത്വ മേധാവിത്വത്തിനെതിരെ പോരാടുന്ന ലോക ജനതയെ സഹായിക്കേണ്ടി വന്നതും എന്നാല്‍ അത്തരം സഹായം സ്വീകരിക്കുമ്പോഴും അവയെല്ലാം മുതലാളിത്ത താല്പര്യം മൂലം സാമ്രാജ്യത്വത്തോടു് സന്ധി ചെയ്തു് പോന്നതും സോഷ്യലിസ്റ്റു് സമ്പത്തിന്റെ ദുര്‍വ്യയത്തിനും അതു് ശത്രുപക്ഷത്തുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ വികാസത്തിനു് ഉപകരിക്കുന്നതിനും ഇടവരുത്തി. അത്തരത്തില്‍ സമ്രാജ്യത്വത്തിനു് സഹായകരവും സോവിയറ്റു് യൂണിയനു് ദോഷകരവുമായി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതല്‍ നിലനിന്ന ലോക രാഷ്ട്രീയത്തിലെ സമതുലിതാവസ്ഥ ഏറെക്കാലം നിലനില്‍ക്കുക അസാദ്ധ്യം തന്നെയായിരുന്നു. മാത്രമല്ല, സോവിയറ്റു് സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി അമിതമായ അധികാര കേന്ദ്രീകരണം ആവശ്യമായി വന്നതു് മൂലം സോഷ്യലിസത്തിനു് ഒഴിച്ചു കൂടാനാവാത്ത ജനപങ്കാളിത്തത്തോടെയുള്ള ജനാധിപത്യ വികസനവും ജനങ്ങളുടെ ഉത്സാഹപൂര്‍വ്വമുള്ള സോഷ്യലിസ്റ്റു് സമ്പദ് ഘടനയുടെ വികാസവും വേണ്ടത്ര നേടാനായില്ല. അതെല്ലാം ചേര്‍ന്നു് സാമ്രാജ്യത്വ മുന്‍കൈയോടെ സോവിയറ്റു് യൂണിയന്റെ തകര്‍ച്ചക്കു് വഴിയൊരുക്കപ്പെട്ടു. പക്ഷെ, സോവിയറ്റു് സോഷ്യലിസ്റ്റു് പരീക്ഷണത്തിന്റെ നേട്ടങ്ങള്‍ ലോക തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റിതര ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും അതു് നിലവില്‍ വന്നതു് മൂലം മുതലാളിത്ത വ്യവസ്ഥയ്ക്കുണ്ടായ ആഘാതം മുതലാളിത്തത്തിനും അവഗണിക്കാനാവാത്തതാണു്.
സോവിയറ്റു് സോഷ്യലിസ്റ്റു് തകര്‍ച്ചയും ആഗോള ധന മൂലധന വ്യാപനവും
സോവിയറ്റു് പിന്നോട്ടടിയോടെ മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങള്‍ സ്വന്തം സമ്പദ്ഘടനയും സോഷ്യലിസ്റ്റു് വ്യവസ്ഥയും സംരക്ഷിക്കുന്നതിനു് പ്രാമുഖ്യം നല്‍കേണ്ടി വന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയുമായി ബന്ധപ്പെട്ട കടമകള്‍ക്കു് വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാതായി. ഈ സാഹചര്യമുപയോഗിച്ചു് സാമ്രാജ്യത്വം ആഗോള മേധാവിത്വത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ധന മൂലധനത്തിന്റെ ആഗോള വ്യാപനം അതിലെ പ്രധാന അജണ്ടയായി നടപ്പാക്കപ്പെട്ടു. രാജ്യാതിര്‍ത്തികളില്ലാത്ത ആഗോള മൂലധനം രൂപപ്പെട്ടു് വികസിച്ചു. പുതുതായി ഉരുത്തിരിഞ്ഞ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല മൂലധനത്തെ അതിന്റെ പ്രാദേശിക-ദേശീയ കെട്ടു പാടുകളില്‍ നിന്നു് വിടുവിക്കുന്നതിനുള്ള ഉപകരണമായി വര്‍ത്തിച്ചു. ദേശീയ കുത്തക മൂലധനം ആഗോള ധന മൂലധനത്തോടു് ലയിച്ചു് ചേര്‍ന്നു് മാര്‍ക്സും എംഗത്സും ശരിയായി തന്നെ ഒന്നര നൂറ്റാണ്ടു് മുമ്പു് പ്രവചിച്ചതും ലെനിന്റെ കാലത്തു് യൂറോപ്പിലും അമേരിക്കയിലും മാത്രം നിലനിന്നിരുന്നതും, എന്നാല്‍, അതില്‍ നിന്നു് വളരെയേറെ വിപുലവും ലോക വ്യാപകവുമായ ആഗോള ധന മൂലധനം രൂപപ്പെട്ടു് അതി ദ്രൂതം വികസിച്ചു് വരുന്നു.
മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കും വിതരിതമായ ആസൂത്രിത ഉല്പാദന ഘടനയും സാധ്യമാക്കിയതു് വിവര സാങ്കേതിക വിദ്യ
ചരക്കുകളുടെ സ്വതന്ത്രമായ രാജ്യാന്തര കൊള്ളക്കൊടുക്കകളോടൊപ്പം അതിന്റെ സ്ഥാനത്തു് അതതു് രാജ്യങ്ങളില്‍ ഉല്പാദനം സംഘടിപ്പിക്കുന്ന ആഗോള ധന മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനു് പ്രാധാന്യം കൈവന്നു. വ്യവസായ മൂലധനത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നു് വന്ന അതി ബൃഹത്തായ ഉല്പാദന ശാലകളുടെ കേന്ദ്രീകരണത്തിനു് പകരം രാജ്യമോ ഭൂഖണ്ഡമോ നോക്കാതെ ഏറ്റവും ലാഭക്ഷമവും അനുയോജ്യവുമായ കേന്ദ്രങ്ങളില്‍ വിതരിതമായ (distributed) ഉല്പാദന ശാലകള്‍ സാധ്യമായി. ഒരു യന്ത്രത്തിന്റെ വിവിധ ഘടകങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വെച്ചു് ഏറ്റവും ചെലവു് കുറഞ്ഞിടത്തു് ഉല്പാദിപ്പിച്ചു് മറ്റൊരിടത്തു് കൂട്ടിയിണക്കുന്ന രീതി തന്നെ നിലവില്‍ വന്നിരിക്കുന്നു. ഉല്പാദനം അങ്ങേയറ്റം ആസൂത്രിതമായി ലാഭകരമാക്കാനും വിതരിതമായ ഉല്പാദന കേന്ദ്രങ്ങളെ പരസ്പരവും അവയും കമ്പോളങ്ങളും തമ്മിലും കോര്‍ത്തിണക്കാനും ആധുനിക വിവര വിനിമയ ശൃംഖല ഉപകരിച്ചു.
വിവര സാങ്കേതിക വിദ്യ സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഉപാധിയും
എന്നാല്‍ ലാഭത്തിനു് വേണ്ടി ഉല്പാദനം ആസൂത്രിതമാക്കിയതു് പോലെ വിതരണവും ഉപഭോഗവും കൂടി ആസൂത്രിതമാക്കുക സാധ്യമാണെങ്കിലും മുതലാളിത്തം അതിനു് തയ്യാറാകുന്നില്ല. കാരണം, ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായാല്‍ ധനമൂലധനത്തിനു് ഇന്നു് ലഭ്യമായ ലാഭത്തിന്റെ ഉറവിടം വറ്റിപ്പോകുമെന്നതു് തന്നെ. അത്തരം സമഗ്രമായ ആസൂത്രിത സമ്പദ്ഘടന സോഷ്യലിസമാണു്. സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഭൌതികോപകരണം ആഗോള ധന മൂലധനം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധന ഘട്ടത്തില്‍ നിലവില്‍ വന്നിരുന്നില്ല. അതും സോവിയറ്റു് ആസൂത്രണം അതി കേന്ദ്രീകൃതമാകാനും സമഗ്രത കൈവരിക്കാനാവാതെ തകര്‍ന്നതിനും ഒരു കാരണം കൂടിയാണു്.
വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം
ഈയൊരു പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ രൂപപ്പെട്ടു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധനത്തില്‍ നിന്നു് ഇന്നത്തെ ആഗോള ധന മൂലധനത്തിനു് എന്തെല്ലാം മാറ്റങ്ങളാണു് സംഭവിച്ചിരിക്കുന്നതെന്നു് നോക്കാം. വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കേണ്ടതു് ഇതിനാവശ്യമാണു്. മുമ്പു് പറഞ്ഞതു് പോലെ വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്മേലാണു് ലാഭം കണക്കാക്കപ്പെട്ടിരുന്നതു്. മൂലധനം സ്വന്തമായെടുക്കാന്‍ കഴിയാത്തവര്‍ക്കു് ബാങ്കു് വായ്പയിലൂടെ മൂലധനം എന്നതായിരുന്നു അന്നത്തെ രീതി. ലാഭത്തിനും വ്യവസ്ഥിതിയുടെ നിലനില്പിനും ഉത്തരവാദിത്വം വ്യവസായ മൂലധന ഉടമകള്‍ക്കായിരുന്നു. പലിശ കിട്ടാന്‍ വേണ്ടിയും വായ്പ തിരിയെ കിട്ടാന്‍ വേണ്ടിയും വ്യവസായ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന താല്പര്യം മാത്രമായിരുന്നു ബാങ്കുകള്‍ക്കുള്ളതു്. വ്യവസായ മൂലധനവും ബാങ്കു് മൂലധനവും തമ്മില്‍ ലയിച്ചു് ധന മൂലധനം രൂപപ്പെടുമ്പോള്‍ രണ്ടു് കൂട്ടര്‍ക്കും ഒരു പൊതു താല്പര്യം രൂപപ്പെടുന്നു. തങ്ങളുടെ ലാഭത്തിനു് വേണ്ടി വ്യവസായ താല്പര്യം മാത്രമല്ല, പൊതുവെ മൂലധന താല്പര്യം സംരക്ഷിക്കപ്പെടണമെന്ന പൊതു താല്പര്യം വ്യവസായ മൂലധനത്തിനും ബാങ്കു് മൂലധനത്തിനും കൈവന്നു. വിവിധ ദേശീയ ധന മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള കിട മത്സരമാണു് പിന്നീടുണ്ടായതു്. സോഷ്യലിസ്റ്റു് വിപ്ലവത്തോടെ മുതലാളിത്ത കമ്പോളത്തില്‍ നിന്നു് ഗണ്യമായ ഒരു ഭാഗം വിട്ടു് പോയതു് മൂലം അത്ര കണ്ടു് പ്രതിസന്ധി മൂര്‍ച്ഛിച്ചു. സാമ്രാജ്യത്വ കിടമത്സരവും രൂക്ഷമായി. രണ്ടാം ലോക മഹായുദ്ധത്തോടെ സോഷ്യലിസ്റ്റു് ചേരിക്കുണ്ടായ മുന്നേറ്റം വിവിധ മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനു് സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതാണു് ആഗോള ധന മൂലധനത്തിന്റെ രൂപീകരണത്തിലേയ്ക്കും തുടര്‍ന്നു് സോവിയറ്റു് തകര്‍ച്ചയിലൂടെ കിട്ടിയ അവസരം ഉപയോഗിച്ചു് ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം ഒറ്റപ്പെട്ടു് നിന്ന എല്ലാ രാജ്യങ്ങളിലും അടിച്ചേല്പിക്കുന്ന നവ ഉദാരവല്കരണ നയങ്ങളിലേയ്ക്കും നയിച്ചതു്. ദേശീയ മൂലധനത്തിനു് ആഗോള ധന മൂലധന വ്യവസ്ഥയില്‍ പങ്കാളിത്തവും തുല്യതയും സ്വാതന്ത്ര്യവുമെന്നതു് സാമ്രാജ്യത്വത്തോടു് താല്പര്യ സംഘട്ടനമുണ്ടായിരുന്ന ദേശീയ മൂലധന കുത്തകകളേപ്പോലും ആകര്‍ഷിക്കുന്നതിനും ആഗോള ധന മൂലധന പങ്കാളിത്തത്തോടെ അതിന്റെ താല്പര്യം സംരക്ഷിക്കുക എന്ന അജണ്ട സ്വീകരിക്കുന്നതിനും വഴിയൊരുക്കി.
വിവിധ മൂലധന വിഭാഗങ്ങള്‍ക്കിടയില്‍ താല്പര്യ പൊരുത്തം
അതോടെ, മുതലാളിത്ത വ്യവസ്ഥയുടെ അതായതു് ആഗോള ധന മൂലധനത്തിന്റെ നിലനില്പും അതിനാവശ്യമായ വിധം അതിന്റെ വികാസവും ഉറപ്പു് വരുത്താന്‍ ബന്ധപ്പെട്ട എല്ലാ ദേശീയ ഭരണ കൂടങ്ങളും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈയൊരു ലക്ഷ്യോന്മുഖ ഐക്യ ബോധമാണു് ആഗോള ധന മൂലധനത്തിന്റെ ഉയര്‍ച്ചയോടെ മുതലാളിത്തം കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഈയൊരു താല്പര്യ പൊരുത്തം അതേവരെ നിലനിന്നിരുന്ന കിട മത്സരങ്ങളെല്ലാം പിറകിലേയ്ക്കു് തള്ളപ്പെടാന്‍ ഇടയാക്കി. നിരന്തരം വികസിക്കുന്ന മൂലധനവും അതിനാവശ്യമായ ലാഭ സ്രോതസുകളുമില്ലാതെ ഒരു നിമിഷം പോലും നിലനില്കാനാവില്ലെന്നതിനാല്‍ എല്ലാവരും ചേര്‍ന്നു് മൊത്തം ആഗോള ധന മൂലധനത്തിനും ലാഭം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാലാകാലം രൂപപ്പെടുത്തുന്നതില്‍ താല്പര്യ പൊരുത്തം കൈവരിക്കാനായി.
നിരന്തരം ഇടിയുന്ന ലാഭനിരക്കെന്ന പുതിയ പൊതു പ്രതിസന്ധി
എന്നാല്‍, ആഗോള ധന മൂലധന രൂപീകരണത്തില്‍ നിന്നുരുത്തിരിയുന്ന പ്രത്യാഘാതം ആഗോള മുതലാളിത്തത്തെ അതി ഗുരുതവും സ്ഥായിയുമായ ഒരു പുതിയ പ്രതിസന്ധിയിലേക്കു് എടുത്തെറിഞ്ഞു എന്നതു് കൂടിയാണു്. വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിനു് മാത്രം ലാഭം കണക്കാക്കിയാല്‍ മതിയായിരുന്നു. ഉല്പാദനത്തില്‍ പങ്കാളിത്തമില്ലാത്തതൊന്നും മൂലധനമായി കണക്കാക്കപ്പെടുക പോലുമില്ലായിരുന്നു. ധന മൂലധന രൂപീകരണത്തോടെ പിരിച്ചെടുക്കപ്പെട്ട ഓഹരികള്‍ക്കെല്ലാം ലാഭം വേണം. ബാങ്കില്‍ കെട്ടിക്കിടക്കുന്നതെങ്കിലും നിക്ഷേപങ്ങള്‍ക്കെല്ലാം ലാഭം വേണം. ലാഭമില്ലാതായാല്‍ മാത്രമല്ല, ലാഭ നിരക്കു് കുറവാണെന്നു് വന്നാല്‍ തന്നെ ഓഹരി കമ്പോളത്തില്‍ ഓഹരി വില കുത്തനെ ഇടിയും. അതു് മൊത്തം ആഗോള ധന മൂലധനത്തെ ബാധിക്കും. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാന്‍ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഭഗീരഥ പരിശ്രമത്തിലാണു് ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം ഏര്‍പ്പെട്ടിട്ടുള്ളതു്.
മിഥ്യാ ചരക്കുകളും അവയുടെ സമാന്തര സമ്പദ്ഘടനയും
മനുഷ്യന്റെ നിത്യ ജീവിതത്തെ ഒരു വിധത്തിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കാത്തതും എന്നാല്‍ തന്നെപ്പോറ്റികളും തട്ടിത്തീനികളുമായ ഒരു പറ്റം മൂല ധന ഉടമകളായ ഇത്തിക്കണ്ണികള്‍ക്കു് തങ്ങള്‍ തട്ടിച്ചെടുത്ത പണം ഉപയോഗിച്ചു് ചൂതാടാനും അതിലൂടെ മാനസികോല്ലാസം നേടാനും മാത്രം കൊള്ളാവുന്ന അയഥാര്‍ത്ഥ (മിഥ്യാ) ചരക്കുകള്‍ (Virtual Commodities) സൃഷ്ടിക്കുകയും അവയില്‍ ആവര്‍ത്തിച്ചു് ഇടപാടുകള്‍ നടത്തുകയും ചെയ്യുക (ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടെ വകഭേദങ്ങളുടേയും - derivatives - ആവര്‍ത്തിച്ചുള്ള വില്പന), നിലവിലുള്ള സേവനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഗണങ്ങളെ മാത്രം അടര്‍ത്തിയെടുത്തു് പ്രത്യേക സേവനങ്ങളായി പെരുപ്പിച്ചു് സേവനോല്പന്നങ്ങള്‍ സൃഷ്ടിക്കുക, ഒരിയ്ക്കല്‍ ഉല്പാദിപ്പിച്ചു് വരുമാനവും ലാഭവും ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ ആവര്‍ത്തിച്ചു് വിറ്റു് അമിത ലാഭം കുന്നുകൂട്ടുക, പരമ്പരാഗത വിവരങ്ങളെ ക്രോഡീകരിച്ചു് പുതിയ കണ്ടു് പിടുത്തമായി അവതരിപ്പിക്കുക, അവ വിറ്റു് പണമുണ്ടാക്കുക തുടങ്ങി ഒട്ടേറെ പുതിയ മിഥ്യാ ചരക്കുകള്‍ സൃഷ്ടിച്ചു് ധന മൂലധനത്തിന്റെ നേരിട്ടുള്ള വിഹാര രംഗമായ ഒരു മിഥ്യാ സമ്പദ്ഘടന (Virtual Economy) രൂപപ്പെടുത്തപ്പെട്ടിരിക്കുകയാണിന്നു്. അവിടെ ചിലര്‍ ലാഭമുണ്ടാക്കുന്നുണ്ടു്. അതു് മറ്റു് ചിലരുടെ നഷ്ടമാണു്. അവ തട്ടിക്കിഴിച്ചാല്‍ മൊത്തം ലാഭം ഇല്ല. ആ സമാന്തര സമ്പദ്ഘടന മൊത്തത്തില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു് മനുഷ്യന്റെ നിത്യ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാധന സാമഗ്രികളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കുന്നതാണു്. അതും മൊത്തം സമൂഹത്തില്‍ മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മാത്രമല്ല, ഈ അയഥാര്‍ത്ഥ സമ്പദ്ഘടന അതു് കൈകാര്യം ചെയ്യുന്ന പണത്തിനോ അതു് അവകാശപ്പെടുന്ന മൊത്തം ആഭ്യന്തര ഉല്പാദനത്തിനോ ആനുപാതികമായി തൊഴില്‍ സൃഷ്ടിക്കുന്നുമില്ല. അതായതു്, അതു് അവകാശപ്പെടുന്ന ലാഭത്തിനു് അടിസ്ഥാനമായ മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു്, മറ്റു് മുതലാളിമാരേയോ മറ്റു് മേഖലകളേയോ തട്ടിച്ചു് പണമുണ്ടാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇതാണു്, ഇന്നത്തെ, ആഗോള ധന മൂലധന കാലത്തെ, മുതലാളിത്ത സജീവതയുടെ പ്രധാനപ്പെട്ട മേഖല. യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്ന പണമിടപാടുകളുടെ അന്‍പതിലേറെ മടങ്ങാണു് ഇന്നു് ഓരോ ദിവസവും അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്നതെന്നാണു് ഒരു കണക്കു്.
യഥാര്‍ത്ഥ സമ്പദ്ഘടനയെ കൊള്ളയടിക്കുന്നു
ഈ അയഥാര്‍ത്ഥ സമ്പദ്ഘടന സൃഷ്ടിക്കുന്ന സജീവതയുടെ നേരര്‍ത്ഥം കായികവും മാനസികവുമായി അദ്ധ്വാനിച്ചു് യഥാര്‍ത്ഥ ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടേയും കൃഷിക്കാരുടേയും സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരുടേയും അദ്ധ്വാന ഫലം തട്ടിയെടുക്കുന്നു എന്നതു് മാത്രമാണു്. ആ മേഖലകളിലൊന്നും മുതല്‍ മുടക്കാതെ, ആമേഖലകളിലൊന്നും അവരുടെ സംരംഭകത്വ കഴിവു് പ്രകടിപ്പിക്കാതെ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നു് ആ മേഖലകളിലെ സംരംഭകര്‍ ഊറ്റിയെടുക്കുന്ന മിച്ച മൂല്യം മൊത്തത്തില്‍ തട്ടിയെടുക്കുന്നതു് മുതലാളിത്തത്തിന്റെ സഹജമെന്നു് പറയപ്പെടുന്ന സംരംഭകത്വമോ സജീവതയോ മേന്മയോ ആയി പറയാനാവില്ല. അതു് വെറും കൊള്ള മാത്രമാണു്. മുതലാളിത്തം അതിന്റെ തുടക്കത്തില്‍ മൂലധന രൂപീകരണത്തിനായി അനുവര്‍ത്തിച്ച കൊള്ളയുടെ, രാജ്യങ്ങളെ കൊള്ളയടിച്ചും കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നു് ഒഴിപ്പിച്ചു് ഭൂമി കൈക്കലാക്കിയും മറ്റു് രാജ്യങ്ങളുടെ കപ്പല്‍ കൊള്ളയടിച്ചും മറ്റു് പല തരത്തിലും മറ്റുള്ളവരുടെ സ്വത്തു് പിടിച്ചു് പറിച്ചു് യൂറോപ്യന്‍ മുതലാളിത്തം വളര്‍ന്നതും പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതുമായ കൊള്ളയുടെ പുതിയൊരാവര്‍ത്തനം മാത്രമാണതു്.
അമിതോല്പാദന കുഴപ്പത്തിനൊപ്പം പെരുകുന്ന മൂലധനവും ഇടിയുന്ന ലാഭനിരക്കും
ഈ പുത്തന്‍ കൊള്ളയെ ആധാരമാക്കി നടക്കുന്ന മൂലധന വികാസത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആഗോള ധന മൂലധനത്തിന്റെ വളര്‍ച്ചയും പെരുപ്പവും തന്നെ മുതലാളിത്തത്തിനുള്ളില്‍ പരിഹാരമില്ലാത്ത പുതിയൊരു തുടര്‍ പ്രതിസന്ധിയുടെ കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി എന്നു് പറയുന്നതു് ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്നതാണു്. അതു് എല്ലാക്കാലത്തും ഉണ്ടാകാമെങ്കിലും പ്രതിസന്ധിയായി പൊട്ടിപ്പുറപ്പെടുന്നതു് ഇടവിട്ടു് മാത്രമാണു്. അതു് ചാക്രികമാണു്. അതില്‍ നിന്നു് കര കയറാന്‍ മറ്റു് മാര്‍ഗ്ഗങ്ങള്‍, കയറ്റുമതി, ഉല്പന്നങ്ങളുടേയും ഉല്പാദന ശേഷിയുടേയും നശീകരണം, അതിനായി മനുഷ്യരാശിയെ മുച്ചൂടും കൊന്നൊടുക്കുന്ന യുദ്ധമടക്കം എന്തു് ദ്രോഹവും, വായ്പയിലൂടെയും വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെയും സമൂഹത്തിലേയ്ക്കു് പണമെത്തിച്ചു് പണ പെരുപ്പം സൃഷ്ടിച്ചും മറുവശത്തു് വില കയറ്റി ആ പണം കൂടുതലായി തിരിച്ചു് പിടിച്ചും ജനങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുക തുടങ്ങി പല മറു പരിഹാര മാര്‍ഗ്ഗങ്ങളും അനുവര്‍ത്തിക്കപ്പെടുകയാണു്. അതിലൂടെ പ്രതിസന്ധികള്‍ മുന്നോട്ടു് തള്ളി നീക്കപ്പെടുക മാത്രമാണു്. പരിഹാരം ഉണ്ടാകുന്നില്ല. വളരെ കുറച്ചാളുകള്‍ പണമുണ്ടാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും മാത്രമാണു് മറു പരിഹാര മാര്‍ഗ്ഗങ്ങളുടെ മൊത്തം ഫലം. കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയും അവയ്ക്കു് പുതിയ മറുവഴികളുമായാണു് മുതലാളിത്തം നാളിതു് വരെ വളര്‍ന്നതും വികസിച്ചതും പിടിച്ചു് നില്കുന്നതും. ചാക്രിക പ്രതിസന്ധി വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ സമയത്താണു് പൊട്ടിപ്പുറപ്പെടുക. അതിനാല്‍, ആ ഘട്ടത്തില്‍ പൊതുവെ മുതലാളിത്ത വ്യവസ്ഥിതി എല്ലാക്കാലത്തും പൊതുവെ പ്രതിസന്ധിയിലാവില്ല. വ്യവസായ മൂലധന ഘട്ടത്തിലെ അത്തരം ചാക്രിക-പൊതു പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സ്വന്തം വ്യവസ്ഥ സംരക്ഷിച്ചും വിവിധ മൂലധന വിഭാഗങ്ങള്‍ തകരാതെ പിടിച്ചു് നിന്നു് പോന്നു. തകര്‍ച്ച ഉണ്ടായാല്‍ തന്നെ പ്രത്യേക മേഖലകളിലോ രാജ്യങ്ങളിലോ ഭൂഘണ്ഡങ്ങളിലോ ആയി പരിമിതപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ആഘാതമാകട്ടെ, തൊഴിലാളികളടക്കം സാധാരണക്കാരുടേയും അതില്‍ തന്നെ പിന്നോക്ക-അവികസിത-വികസ്വര നാടുകളിലുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചാണു് മുതലാളിത്തം നാളിതു് വരെ നിലനിന്നതു്.
പരിഹാരമില്ലാത്ത വിഷമ വൃത്തം
മുതലാളിത്തത്തിന്റെ അന്ത്യം മാര്‍ക്സും എംഗത്സും പ്രവചിച്ചതു് വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും അമിതോല്പാദന കുഴപ്പത്തില്‍ നിന്നുരുത്തിരിയുന്ന ചാക്രിക പ്രതിസന്ധി മൂര്‍ച്ഛിച്ചു് ചില ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരേ സമയം പ്രതിസന്ധി പൊട്ടി പുറപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരുന്ന വിപ്ലവ സാഹചര്യം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം അതതു് രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തു് സോഷ്യലിസ്റ്റു് ഭരണ കൂടം സ്ഥാപിക്കുന്നതു് വഴി നടക്കുമെന്നാണു്. സോഷ്യലിസ്റ്റു് വിപ്ലവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വ്വദേശീയമാണെങ്കിലും പ്രകൃതത്തില്‍ ദേശീയമാണെന്നു് കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്. ആ വിശകലനം ശരിയാണെന്നു് മുന്‍ കാല സോഷ്യലിസ്റ്റു് വിപ്ലവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവം നടന്നതിനു് മുമ്പുള്ള ഘട്ടവും മുപ്പതുകളിലെ വലിയ മാന്ദ്യവും അത്തരത്തിലുള്ള ചാക്രിക കുഴപ്പങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട പൊതു കുഴപ്പങ്ങളായിരുന്നു.
ഇടിയുന്ന ലാഭ നിരക്കു് മറച്ചു് പിടിക്കാന്‍ കള്ളക്കണക്കു്
കടുത്ത ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും അതി വേഗത്തിലും ഭീമാകാരമായും വികസിക്കുന്ന മൂലധനത്തിനു് ആനുപാതികമായി ലാഭവും അതിനടിസ്ഥാനമായ മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല എന്നതാണു് പുതിയ പ്രതിസന്ധി. മൊത്തം ധന മൂലധനത്തിന്മേല്‍ മൊത്തം ലാഭം കണക്കാക്കുമ്പോള്‍ അതു് നിരന്തരം കുറയുന്നു. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി തൊഴില്‍ മേഖലയുടെ വളര്‍ച്ച സമ്പദ്ഘടനകളുടേയും മൂലധനത്തിന്റേയും വളര്‍ച്ചയുടെ വളരെ പുറകിലാണു്. തൊഴില്‍ രഹിത വളര്‍ച്ച എന്ന ഓമനപ്പേരും അതിനു് വന്നു് വീണു. തൊഴില്‍ രഹിതമെന്നാല്‍ മിച്ചമൂല്യ സൃഷ്ടി നടക്കുന്നില്ല എന്നു് കൂടിയാണര്‍ത്ഥം. നിലവിലുള്ള തൊഴിലാളികളുടെ അദ്ധ്വാന സമയം വര്‍ദ്ധിപ്പിച്ചും ഉള്ള സമയം തന്നെ കൂടുതല്‍ പണിയെടുപ്പിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും മറ്റും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ചേര്‍ത്താലും മൂലധന പെരുപ്പത്തിനു് ആനുപാതികമായ മിച്ചമൂല്യ വര്‍ദ്ധനവോ ലാഭ സൃഷ്ടിയോ നടക്കുന്നില്ല. അതു് മൂലം പെരുകുന്ന മൂലധനത്തിന്മേല്‍ അത്ര പെരുകാത്ത ലാഭം ലാഭ നിരക്കില്‍ നിരന്തരമായ ഇടിവുണ്ടാക്കുന്നു. ലാഭ നിരക്കു് ഇടിയാതിരുന്നാല്‍ മാത്രം പോര, കൂടിക്കൊണ്ടിരുന്നാലേ ഓഹരി കമ്പോളത്തില്‍ മത്സര ക്ഷമമാകാന്‍ സ്ഥാപനത്തിനു് കഴിയൂ. അതിനാല്‍ ഓരോ സ്ഥാപനവും ലാഭം ഉണ്ടായാലും കുറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ലാഭമുണ്ടെന്നു് കാണിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ലാഭം ഇടിയുന്നു എന്ന വസ്തുത ഓഹരി ഉടമകളില്‍ നിന്നു് മറച്ചു് പിടിക്കാനാകട്ടെ ആസ്തി പെരുപ്പിച്ചു് കാട്ടി കള്ളക്കണക്കുണ്ടാക്കുന്നു. ഓഹരി ഉടമകളെ തന്നെ കബളിപ്പിക്കുന്നു. മുതലാളിത്തം മുതലാളിമാരെ തന്നെ കബളിപ്പിക്കുന്നു.
കള്ളക്കണക്കു് മറയ്ക്കാന്‍ പൊതു മുതല്‍ കൊള്ള
കള്ളക്കണക്കിലൂടെ ഏറെക്കാലം നില നില്‍ക്കാനാവില്ല. വര്‍ദ്ധിച്ചതായി കാണിച്ച കണക്കിലെ ആസ്തിക്കു് ഭൌതികാസ്തികള്‍ ഈടുണ്ടാവണം. അതിനായി സര്‍ക്കാരിനു് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവുകള്‍ നേടുന്നു. സാമ്പത്തിക സഹായങ്ങള്‍ നേടുന്നു. പശ്ചാത്തല സൌകര്യങ്ങളെന്ന നിലയില്‍ ഭൂമിയും വനവും എണ്ണപ്പാടങ്ങളും ജല സ്രോതസുകളും കയ്യടക്കുന്നു. അവയുടെ കമ്പോള വില ആസ്തിയായി കാട്ടി ബാക്കി പത്രത്തില്‍ ലാഭം കൂട്ടി കാണിച്ചു് ഓഹരി കമ്പോളത്തില്‍ പിടിച്ചു് നില്കുന്നു. അതു് പക്ഷെ, അതോടൊപ്പം തന്നെ വീണ്ടും ഈ പുതിയ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണു് ചെയ്യുന്നതു്. കാരണം, വര്‍ദ്ധിക്കാതെ തന്നെ വര്‍ദ്ധിച്ചതായി കണക്കില്‍ കാട്ടിയ ആസ്തിയോ സര്‍ക്കാരിലൂടെ നേടിയതോ കൊള്ളയടിച്ചതോ ആയ ആസ്തിയോ ഏതായാലും അതും സ്ഥാപനത്തിന്റെ മൂലധനം കണക്കില്‍ വര്‍ദ്ധിപ്പിക്കുക തന്നെയാണു് ചെയ്യുന്നതു്. അടുത്ത വര്‍ഷത്തെ കണക്കില്‍ അതിനു് കൂടി ലാഭം കാണിക്കണം. ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഘട്ടമായതു് കൊണ്ടു് മാത്രമല്ല, അല്ലാതെയും കൊള്ളയിലൂടെ നേടിയ മൂലധന പെരുപ്പത്തിനാനുപാതികമായ ലാഭ വര്‍ദ്ധന അസാദ്ധ്യമാണു്. മറിച്ചു്, ഈ കൊള്ളയും പൊതു സമൂഹത്തില്‍ നിന്നു് തട്ടിയെടുക്കുന്ന ലാഭവും സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും പാപ്പരാക്കുകയും വര്‍ദ്ധിച്ച വ്യാപാര മാന്ദ്യത്തിനു് വഴിയൊരുക്കുകയുമാണു്.
കൊള്ള മുതലില്‍ നിന്നു് സ്വകാര്യ നേട്ടത്തിനു് അഴിമതിയും
മാത്രമല്ല, ധന മൂലധന വ്യവസ്ഥ അതിന്റെ നിലനില്പിനു് വേണ്ടി സമാഹരിക്കുന്ന വിഭവങ്ങള്‍, ഭരണ കൂട സഹായത്തോടെ സ്വന്തമാക്കുന്ന സാമൂഹ്യ സമ്പത്തില്‍ നല്ലൊരോഹരി ധന മൂല ധന കൈകാര്യക്കാര്‍ സ്വന്തം പേരില്‍ അടിച്ചു് മാറ്റിക്കൊണ്ടു് ഓഹരി ഉടമകളെ മൊത്തത്തില്‍ പാപ്പരീകരിക്കുകയും കബളിപ്പിക്കുകയും കൂടിയാണു്. അതായതു്, വ്യവസ്ഥിതിയുടെ നിലനില്പിനെന്ന ന്യായീകരിണത്തോടെ ആരംഭിച്ച കള്ളക്കണക്കു് തുടരുകയും ഓഹരി ഉടമകളുടെ സമ്പത്തു് തട്ടിയെടുക്കാന്‍ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാനും ആസ്തി പെരുപ്പിക്കാനുമായി ഊഹക്കച്ചവടം, അദൃശ്യാസ്തികള്‍, സാമൂഹ്യാസ്തികളുടെ സ്വകാര്യോടമസ്ഥത തുടങ്ങി പല പല മാര്‍ഗ്ഗങ്ങളും നോക്കി അവസാനം തനി കൊള്ള വരെ എത്തി നില്കുന്നു. അതാണു് പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യാസ്തികളുടേയും കൊള്ളയിലും അതിനു് കൂട്ടു് നില്കുന്നതിനു് അഴിമതിയുടെ മനം മടുപ്പിക്കുന്ന പെരുപ്പത്തിനും കാരണമാകുന്നതു്.
കൈക്കൂലി പണമായല്ല, പരസ്പര സഹായത്തിലൂടെ, അഴിമതി കൂട്ടുകെട്ടു്
അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ നിന്നു് രാഷ്ട്രീയ തലത്തിലേയ്ക്കും തുടര്‍ന്നു് കോര്‍പ്പറേറ്റു് തലത്തിലേയ്ക്കും വ്യാപിച്ചു. അവസാനമിതാ ഈ മൂലധന കൊള്ള വ്യവസ്ഥാപിതമാണെന്നു് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരെ ശ്രമം നടക്കുന്നു. ആരും കൈക്കൂലിയായി പണം കൈപ്പറ്റുന്നില്ല. പക്ഷെ, ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു് കൊള്ള മുതല്‍ പങ്കു് വെച്ചനുഭവിക്കുന്നു. അതിനായി കോര്‍പ്പറേറ്റു് നേതൃത്വം തന്നെ രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സ്ഥാനമേറ്റെടുക്കുന്നു. അങ്ങിനെ കോര്‍പ്പറേറ്റു്-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൂട്ടു് കെട്ടു് രൂപപ്പെട്ടിരിക്കുന്നു. അതാണിന്നു് ലോകം ഭരിക്കുന്നതു്. ഈ അവിശുദ്ധ കൂട്ടുകെട്ടു് സാമ്രാജ്യത്വ നായക രാഷ്ട്രമായ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്കു് മുമ്പേ ആരംഭിച്ചതാണു്. മിക്ക വികസിത നാടുകളിലേയ്ക്കും അതു് വ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലും അതു് സംഭവച്ചിരിക്കുന്നു. നാളിതു് വരെ കേട്ടു് തഴമ്പിച്ച ഏതാനും കോടികളുടെ കുംഭകോണങ്ങളുടെ സ്ഥാനത്തു് സാധാരണക്കാര്‍ക്കു് വിശ്വസിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു് കോടികളുടെ കുഭകോണങ്ങള്‍ - രണ്ടാം തലമുറ മൊബൈല്‍ സ്പെക്ട്രം, സാറ്റലൈറ്റു് ബാന്റു് സ്പെക്ട്രം, കല്‍ക്കരി ഖനി, കെജിബേസിന്‍ എണ്ണപ്പാടം, കോമണ്‍വെല്‍ത്തു് ഗെയിംസ് തുടങ്ങി സിഏജി ഓഡിറ്റിലൂടെ സ്ഥിരീകരിക്കപ്പെട്ട യുപിഎ സര്‍ക്കാരിന്റെ കോഴ ഇടപാടുകളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇരുമ്പയിര്‍ ഖനിയിടപാടുകളും അനധികൃത ഖനനവും ഇരുമ്പയിരിന്റെ അനധികൃത കയറ്റുമതിയും വനം കയ്യേറ്റങ്ങളും - നടക്കുന്നതു് മേല്‍ പറഞ്ഞ മുതലാളിത്ത പൊതു കുഴപ്പം മറച്ചു് പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണു്.
മുതലാളിത്തം അവസാനിപ്പിക്കാതെ, സോഷ്യലിസമല്ലാതെ പരിഹാരമില്ല
ഇതെല്ലാം പക്ഷെ, പ്രതിസന്ധിക്കു് പരിഹാരമാകുന്നില്ലെന്നു് മാത്രമല്ല, അതു് പല മടങ്ങു് രൂക്ഷമാക്കുക കൂടിയാണു്. ലാഭം ഇടിയുന്ന പ്രവണത വര്‍ദ്ധിപ്പിക്കുക മാത്രമാണീ കൊള്ളകളുടെ ഫലം. പക്ഷെ, ജനങ്ങള്‍ പാപ്പരാകുന്നു. സാമൂഹ്യ സമ്പത്തു് കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ പാപ്പരാകുന്നു. മാത്രമല്ല, ലാഭ വര്‍ദ്ധനവിനായി അനാവശ്യമായി ഉപഭോഗം സൃഷ്ടിക്കുന്നതിലൂടെ ഭാവി സമൂഹം അനുഭവിക്കേണ്ട വിഭവങ്ങള്‍ പോലും ധൂര്‍ത്തടിക്കപ്പെടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്നു. അതിലൂടെയെല്ലാം ഒരു വശത്തു് ജനങ്ങളുടെ ദുരിതവും മറുവശത്തു് ധന മൂലധനവും പെരുകുന്നു.
മുതലാളിത്തം മുതലാളിത്ത ധര്‍മ്മം പോലും നിറവേറ്റാന്‍ അശക്തമായിരിക്കുന്നു
അതായതു്, ആഗോള ധന മൂലധന ഘട്ടത്തിലെ മുതലാളിത്തം മുതലാളിത്തത്തിന്റെ സഹജ ധര്‍മ്മമെന്നു് വിശേഷിപ്പിക്കപ്പെടുന്ന ഉല്പാദന വര്‍ദ്ധനവിലും തൊഴില്‍ സൃഷ്ടിയിലും മിച്ച മൂല്യ വര്‍ദ്ധനവിലും ലാഭ സൃഷ്ടിയിലും പോലും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായ മൂലധനം പണ്ടു് ചെയ്തിരുന്ന സാമൂഹ്യമായി പ്രസക്തിയുള്ള ഉല്പാദനവും മിച്ച മൂല്യ സൃഷ്ടിയും ഇന്നു് നടത്തുന്നതു് പ്രായേണ ചെറിയ വ്യവസായ സ്ഥാപനങ്ങളോ പൊതു മേഖലാ സ്ഥാപനങ്ങളോ സ്വയംതൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരോ മാത്രമാണു്. അവരൂറ്റിയെടുക്കുന്ന മിച്ച മൂല്യം തട്ടിയെടുക്കുക എന്ന കൊള്ള മാത്രമാണു് ധന മൂലധന സ്ഥാപനങ്ങളും കുത്തകകളും നിലവില്‍ ചെയ്യുന്നതു്. ധന മൂലധന കുത്തകകളുടെ നിലനില്പിനു് മേലാല്‍ യാതൊരു ന്യായീകരണവുമില്ലാതായിരിക്കുന്നു. ധന മൂലധനം ചൂഷണം ചെയ്യുന്നതു് തൊഴിലാളികളേയല്ല, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംരംഭകരെയാകെയാണു്. ഇവിടെ നടക്കുന്നതു് മുതലാളിമാര്‍ തമ്മിലുള്ള മത്സരമായിപ്പോലും കാണാനാവില്ല. യഥാര്‍ത്ഥ സംരംഭകരെ കൊള്ളയടിക്കുന്ന കൊള്ളക്കാരാണു് ധന മൂലധന കുത്തകകള്‍. അവരെന്നോ സംരംഭകത്വം കാണിക്കാതായിരിക്കുന്നു. മറിച്ചു്, കൊള്ളയുടെ രീതികള്‍ ആസൂത്രണം ചെയ്യുന്നതു് സംരംഭകത്വമായെടുത്താല്‍ പോലും അവരുടെ സ്ഥാപനങ്ങളില്‍ തന്നെ ആ ധര്‍മ്മം നിര്‍വഹിക്കുന്നതു് തൊഴിലാളികളാണു്. ധന മൂലധനത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടമായിരിക്കുന്നു.
വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു, വിപ്ലവകാരിയായ വര്‍ഗ്ഗം സടകുടഞ്ഞെഴുന്നേല്കുകയേ വേണ്ടൂ
വ്യവസായ മൂലധനാധിഷ്ഠിത മുതലാളിത്ത ഘട്ടത്തില്‍ മിച്ച മൂല്യം വലിച്ചെടുക്കുന്നതു് മൂലം ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടാതെ പോകുന്നുവെന്ന മുതലാളിത്തത്തിലെ സഹജ പ്രതിസന്ധി ധന മൂലധന ഘട്ടത്തില്‍ തുടര്‍ച്ചയായി ഇടിയുന്ന ലാഭ നിരക്കെന്ന പൊതുക്കുഴപ്പത്തിനും കൂടി വഴി വെച്ചിരിക്കുന്നു. മുന്‍ കാല പ്രതിസന്ധി ഇടവിട്ടായിരുന്നെങ്കില്‍ ഇന്നു് നിരന്തരം വര്‍ദ്ധിക്കുന്നതും തുടര്‍ച്ചയായതുമാണു്. പ്രതിസന്ധി മറച്ചു് പിടിക്കാന്‍ കഴിയുന്ന ഘട്ടങ്ങളും അതു് പിടു് വിട്ടു് പോകുന്ന ഘട്ടങ്ങളും എന്ന വ്യത്യാസം മാത്രമാണിന്നു് അനുഭവപ്പെടുന്നതു്. അങ്ങിനെ പ്രതിസന്ധി നിയന്ത്രണം വിട്ടു് പ്രകടമായ ഘട്ടത്തിലൂടെയാണു് ഇന്നു് മുതലാളിത്തം കടന്നു് പോകുന്നതു്. അതാണു് നാം 2008 ല്‍ ആരംഭിച്ചു് ഇന്നും തുടരുന്ന അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധിയിലും അതേ തുടര്‍ന്നു് നിലനില്‍ക്കുന്ന ആഗോള വ്യാപാര മാന്ദ്യത്തിലും കാണുന്നതു്. ഇടിയുന്ന ലാഭ നിരക്കു് ഉയര്‍ത്തിക്കാട്ടാന്‍ പുതിയ തന്ത്രങ്ങള്‍ അനുവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളും സമ്പദ്ഘടനകളും ആഗോള ധന മൂലധനവും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടരുതെന്നു് നാളിതു് വരെ വാദിച്ച നവ ഉദാര വാദികളുടെ സര്‍ക്കാരുകള്‍ തന്നെ വലിയ സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാതെ നിവൃത്തിയില്ലെന്ന ന്യായവാദം ഉയര്‍ത്തി പൊതുമുതല്‍ ചോര്‍ത്തിക്കൊടുത്തു് കുത്തകകളെ നേരിട്ടു് സഹായിക്കുന്നതാണു് നാമിന്നു് കാണുന്നതു്. നഗ്നമായ പൊതു മുതല്‍ ധൂര്‍ത്തിലൂടെ ധന മൂലധന കുത്തകകള്‍ക്കു് സമ്പത്തു് ചോര്‍ത്തി കൊടുക്കുകയും ജനക്ഷേമ പദ്ധതികള്‍ പിന്‍വലിക്കുകയോ ഫലത്തില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തുമാണു് സര്‍ക്കാരുകള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്നതു്. ഇതു് പ്രതിസന്ധി ഘട്ടത്തിലും ധന മൂലധനം കൊഴുക്കുകയും ജനങ്ങള്‍ മാത്രം പാപ്പരാകുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഇതൊന്നും പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ ഉതകുന്നുമില്ല. ഇതാണു് ലോകമാകെ വിപ്ലവ വേലിയേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിനു് പിന്നിലുള്ള ഭൌതിക സാഹചര്യം. 1 ശതമാനത്തിന്റെ കൊള്ളയ്ക്കെതിരെ 99% രംഗത്തു് വരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായതു്, വിപ്ലവ പരിതസ്ഥിതി പരിപക്വമായും സ്ഥായിയായും നിലനില്‍ക്കുന്നു. വസ്തു നിഷ്ഠ ഘടകം പാകമാണു്. ആത്മ നിഷ്ഠ ഘടകം, വിപ്ലവം അടിയന്തിരവശ്യമാണെന്നു് കാണുന്ന വിപ്ലവ ശക്തി തയ്യാറായാല്‍ മതി. വയറ്റാട്ടി രംഗത്തെത്തുകയേ വേണ്ടൂ.
ജനകീയ ജനാധിപത്യ വിപ്ലവം, യഥാര്‍ത്ഥ സംരംഭകര്‍ ധന മൂലധനത്തിനെതിരെ
ഈ വ്യവസ്ഥിതി മാറ്റേണ്ടതിനു് സംരംഭകര്‍ തന്നെ കലാപത്തിനിറങ്ങുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുകയാണു്. എന്നാല്‍, സംഘടിത തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലല്ലാതെ അത്തരമൊരു സമരം വിജയിക്കില്ല. തൊഴിലാളി വര്‍ഗ്ഗം ആഗ്രഹിക്കുന്ന മാറ്റം വരുത്താനുള്ള സമയം സമാഗതമായിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം സ്വയം തൊഴില്‍ സംരംഭകരേയും കൃഷിക്കാരേയും സഖ്യശക്തികളായി സംഘടിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു് കൂടി സ്വീകാര്യമായ ജനകീയ ജനാധിപത്യ പരിപാടി മുന്നോട്ടു് വെച്ചു് അവരുമായി ഐക്യപ്പെടുകയുമാണു് കൊള്ള മാത്രം ധര്‍മ്മമായി കാണുന്ന ധന മൂലധന മേധാവിത്വം തകര്‍ക്കാനും സമൂഹത്തെ മുന്നോട്ടു് നയിക്കാനും ആവശ്യമായ അടിയന്തിര കര്‍മ്മ പരിപാടി.
മാര്‍ക്സിസം-ലെനിനിസം ശരിയെന്നു് തെളിയിക്കുന്നു, മുതലാളിത്ത തന്ത്രം പാളുന്നു
സോഷ്യലിസ്റ്റു് വിപ്ലവത്തിനു് പരിപക്വമായ പരിതസ്ഥിതി വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി ഒരേ സമയം മൂര്‍ച്ഛിച്ചു് രൂപപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളാണെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രസക്തമായി തുടര്‍ന്നു. എന്നാല്‍ സാമ്രാജ്യത്വം ചാക്രിക പ്രതിസന്ധികള്‍ അത്തരം പൊതു കുഴപ്പങ്ങളായി രൂപപ്പെടാതെ നോക്കുകയും വിപ്ലവ പരിതസ്ഥിതി ഒഴിവാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. അതിനര്‍ത്ഥം മാര്‍ക്സിസം തെറ്റിയെന്നല്ല. മറിച്ചു് മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വിരുദ്ധ ശക്തികളുടെ ഐക്യവും സംഘട്ടനവുമെന്ന പ്രകൃതി-സാമൂഹ്യ നിയമം ശരിയായി തന്നെ പ്രവര്‍ത്തിച്ചു എന്നാണു്. ചാക്രിക പ്രതിസന്ധി ഈട്ടം കൂടിയുണ്ടാകുന്ന പൊതു പ്രതിസന്ധി തള്ളി മാറ്റിയതിലൂടെ സാമ്രാജ്യത്വം ലോക മുതലാളിത്തത്തെ തുടര്‍ച്ചയായി നിലനില്‍ക്കുന്നതും നിരന്തരം രൂക്ഷമാകുന്നതുമായ മറ്റൊരു പൊതു പ്രതിസന്ധിയിലേയ്ക്കു് തള്ളി വിടുകയാണു് ചെയ്തിരിക്കുന്നതു്. വിപ്ലവ ശക്തികള്‍ക്കു് ഇനിയങ്ങോട്ടു് വിപ്ലവ സാഹചര്യം ഉരുത്തിരിയുന്നതു് നോക്കി കാത്തിരിക്കേണ്ടതില്ല. പകരം, വിപ്ലവത്തില്‍ താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ക്കു് തങ്ങളുടെ ശക്തി സമാഹരിച്ചു് അതു് നിര്‍വഹിക്കുക മാത്രമേ വേണ്ടൂ. വിപ്ലവ പരിതസ്ഥിതി സാര്‍വ്വദേശീയമായി തന്നെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യലിസ്റ്റു് വിപ്ലവം പ്രകൃതത്തില്‍ ദേശീയമാണെന്ന കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷണം ശരിയായി തന്നെ തുടരും. കാരണം, ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ഏകീകരണവും ദൃഢീകരണവും ഇപ്പോഴും ദേശീയമായി മാത്രം നടക്കുന്നതിനുള്ള സാഹചര്യമേ രൂപപ്പെട്ടിട്ടുള്ളു.
വിപ്ലവ ശക്തികളുടെ ശാക്തീകരണം
വിപ്ലവ ശക്തികളുടെ വളര്‍ച്ച തടയുന്നതിനു് സാമ്രാജ്യത്വം ഉപയോഗിച്ച തന്ത്രങ്ങള്‍ വിതരിത ഉല്പാദന കേന്ദ്രങ്ങളിലൂടെ സംഘടിത തൊഴിലാളികളുടെ വളര്‍ച്ച തടയുകയും സംഘടിത മേഖലകളില്‍ പോലും അസംഘടിത തൊഴില്‍ പെരുപ്പിക്കുകയുമാണു്. ഇതു് മിച്ച മൂല്യ നിരക്കു് ഉയര്‍ത്താനും ഉപകരിച്ചിട്ടുണ്ടു്. പക്ഷെ, വിപ്ലവ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാന്‍ ഒരു പരിധി വരെ സാമ്രാജ്യത്വത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിപ്ലവ സ്വഭാവം ഉള്‍ക്കൊള്ളുന്ന തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ചയാണു് അതിലൂടെ ഉണ്ടായിരിക്കുന്നതു്. പരമ്പരാഗത ധാരണയനുസരിച്ചു് അസംഘടിതരെങ്കിലും ആധുനിക തൊഴിലാളി വര്‍ഗ്ഗം ഇന്നു് ലഭ്യമായിരിക്കുന്ന ആഗോള വിവര വിനിമയ ശൃംഘലയാല്‍ സ്വയം സംഘടിതരാണു്. അവരുടെ രാഷ്ട്രീയവല്‍ക്കരണം തടയാന്‍ ഇനി മേലാല്‍ സാമ്രാജ്യത്വത്തിനു് കഴിയുകയുമില്ല. കാരണം, പുതിയ മുതലാളിത്ത പൊതു കുഴപ്പം തൊഴിലാളികളുടെ മാത്രമല്ല, ഇതര വിഭാഗം ചൂഷിതരുടേയും ഒത്തു ചേരലിനുള്ള ഭൌതിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടു്. സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ കടമ, വേണ്ടത്ര മുന്നൊരുക്കങ്ങളോടെ വിപ്ലവം നയിക്കാനുള്ള പ്രാപ്തി നേടുക എന്നതു് നിറവേറ്റി കഴിഞ്ഞിരിക്കുന്നു. അസംഘടിത തൊഴിലാളികളും കൃഷിക്കാരും സ്വയം തൊഴില്‍ സംരംഭകരും ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ സംഘടിക്കുകയും വിവര വിനിമയ ശൃഖലയില്‍ അവയുടെ കേന്ദ്രീകരണം സാധിക്കുകയും ചെയ്യാമെന്നായിരിക്കുന്നു. വിപ്ലവ ശക്തികളുടെ ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ തൃണമൂല്‍ തലത്തിലുള്ള വിപ്ലവ ശക്തികളുടെ ജനാധിപത്യപരമായ ഐക്യ വേദിയാണു്. വിവര വിനിമയ ശൃംഖലയുടെ സഹായത്തോടെ ഉരുത്തിരിയുന്ന അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വ ദേശീയ കേന്ദ്രീകരണം സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ സംഘടനയാണു്. അതു് വിപ്ലവാനന്തരം സോഷ്യലിസ്റ്റു് ജനാധിപത്യ വികാസത്തിന്റെ ഉപകരണവുമായിരിക്കും.
സോഷ്യലിസ്റ്റു് വിപ്ലവം പടി വാതുക്കല്‍
സോഷ്യലിസ്റ്റു് വിപ്ലവത്തിനും സോഷ്യലിസ്റ്റു് സമൂഹ നിര്‍മ്മാണത്തിനും നേതൃത്വം കൊടുക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ആശയപരമായി ആയുധവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിപ്ലവ ശക്തികള്‍ കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തനോന്മുഖമാകുകയേ വേണ്ടൂ. നിരന്തരം ചൂഷണവും മര്‍ദ്ദനവും പീഢനവും അനുഭവിക്കേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ല. അതാണു് വിപ്ലവത്തിന്റെ അനിവാര്യത. വിപ്ലവ ശക്തികളുടെ വളര്‍ച്ചയും ദൃഢീകരണവും ദേശീയമായ വ്യത്യസ്തതകളോടെ നടക്കും. അത്തരം ഓരോ മുന്നേറ്റവും ആഗോള സോഷ്യലിസ്റ്റു് വിപ്ലവത്തിനു് ആക്കം കൂട്ടുകയും ചെയ്യും.
ജോസഫ് തോമസ്.
Tuesday, February 21, 2012
നിയമനനിരോധം അനുവദിക്കില്ല - ടി വി രാജേഷ്
Posted on: 21-Feb-2012 09:32 AM
സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ 23ന്
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വലുപ്പവും വ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലമാണിത്. കാര്യക്ഷമതാരാഹിത്യത്തിന്റെ ചില ദുഃസൂചനകള്‍ ഉയരുന്നുമുണ്ട്. എന്നാല്‍ , സ്വകാര്യമുതലാളിമാരോടുള്ള അമിതതാല്‍പ്പര്യം നിമിത്തം സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്ത് ഉദ്യോഗസ്ഥര്‍ അമിതമാണെന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കാന്‍ കുറേപ്പേരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് ന്യായവാദം. ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളതിലേറെ വിപുലവും സാമ്പത്തികബാധ്യതയ്ക്ക് ഇടവരുത്തുന്നതുമായ ഉദ്യോഗസ്ഥവൃന്ദമാണ് രാജ്യത്തിന്റേതെന്നാണ് ഭരണാധികാരികളുടെ കുറ്റപ്പെടുത്തല്‍ . എന്നാല്‍ , എന്താണ് വസ്തുത? 2008ല്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ സത്യം വെളിപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ , മാധ്യമ റിപ്പോര്‍ട്ടുകള്‍ , 2001ലെ സെന്‍സസ് എന്നിവയെല്ലാം ഇക്കാര്യം തെളിയിക്കുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനസൂചിക ഒരുലക്ഷം ജനങ്ങള്‍ക്ക് 1622 ആണ്. അതായത് ഒരുലക്ഷം ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1622 പേരെ മാത്രം. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ഇത് ഒരുലക്ഷം പേര്‍ക്ക് 7681 ആണ്. 31 ലക്ഷം ജീവനക്കാരുള്ള കേന്ദ്ര ഭരണനിര്‍വഹണം ജനങ്ങളിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ളത് ഒരുലക്ഷം ജനങ്ങള്‍ക്ക് 257 ജീവനക്കാരെയാണ്. 1,394,418 റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഒരുലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാര്‍സേവനം എത്തിക്കേണ്ടവരുടെ എണ്ണം 125 ആയി ചുരുങ്ങും. തത്തുല്യമായ ജനസംഖ്യയ്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ളത് 840 ഉദ്യോഗസ്ഥരെയും.
മറ്റെല്ലാകാര്യത്തിലും അമേരിക്കയെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ആ മാതൃക കണ്ടഭാവം പോലും നടിക്കാതെ നിയമനനിരോധം അടിച്ചേല്‍പ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പുതിയകാലത്ത് അതിനെ അതിജീവിക്കാന്‍ മാര്‍ക്സിനെ അന്വേഷിക്കുകയും സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലോകമാകെ ചെയ്യുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളെ കൈയൊഴിയാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. ബിജെപി നയിച്ച സര്‍ക്കാരാകട്ടെ പൊതുമേഖലാസ്ഥാപനം പിരിച്ചുവിടുന്നതിന് ഒരു വകുപ്പും ഒരു മന്ത്രിയെയും നിശ്ചയിച്ചതിനും രാജ്യം സാക്ഷിയാണ്. ഇതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. ജനങ്ങളുടെയും നാടിന്റെയും ക്ഷേമ-ഐശ്വര്യമല്ല കുത്തകകളുടെ അഭിവൃദ്ധിയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണസംവിധാനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഭരണലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാണ്. റവന്യൂ, ആരോഗ്യം, പൊതുവിതരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് ജനജീവിതം ദുസ്സഹമാക്കുന്നു. ജനാധിപത്യസംവിധാനം വിജയകരമായി മുന്നേറണമെങ്കില്‍ , ഭരണലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാരും ഭരണാധികാരികളും കൂടിയേതീരൂ. വസ്തുത ഇതായിരിക്കെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉന്നതതല സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനനിരോധം കൊണ്ടുവരാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയും 20000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധിപൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഇതരസേവന മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ധവളപത്രമിറക്കുകയും നവ ലിബറല്‍ നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "സര്‍ക്കാരില്‍നിന്ന്് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഒരു ഫെസിലിറ്റേറ്ററുടെ ചുമതല മാത്രമേ നിര്‍വഹിക്കാനാകൂ എന്നും" അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പ്രസ്താവന നടത്തി. ഈ പ്രസ്താവന വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിഷേധത്തെ വഴിതെറ്റിക്കാന്‍ ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ ഭീമമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തായിരുന്നു യുഡിഎഫ് നിഗൂഢ അജന്‍ഡ പുറത്തെടുത്തത്. തുടര്‍ന്ന് നിയമന നിരോധം അടിച്ചേല്‍പ്പിക്കുകയും 15000ത്തോളം തസ്തിക അധികമാണെന്നുപറഞ്ഞ് എടുത്തുകളയുകയും ചെയ്തു. പിന്നീട് വന്ന ഇടതുസര്‍ക്കാരാകട്ടെ 35,000 തസ്തിക പുതുതായി സൃഷ്ടിച്ച് യുവജനങ്ങളുടെ തൊഴില്‍സ്വപ്നങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുകയാണ് ചെയ്തത്. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ലാഭംകൊണ്ട് 10 പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എട്ടുമാസത്തെ സര്‍ക്കാരിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും. പ്രതിവര്‍ഷം രണ്ടു ശതമാനം വീതം തസ്തിക വെട്ടിക്കുറച്ച് അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം തസ്തിക ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ എം മാണി ആദ്യം രംഗത്തുവന്നു. പിന്നീട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ എം മാണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്് രഹസ്യ ഉത്തരവിറക്കി. ഈ രഹസ്യനീക്കത്തെ ഡിവൈഎഫ്ഐ തുറന്നുകാട്ടുകയും മന്ത്രിസഭാ ഉപസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുമുണ്ടായി. ഭരണപക്ഷാനുകൂല യുവജനസംഘടനകള്‍ക്കുപോലും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനായില്ല. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുകയും ഇപ്പോഴങ്ങനെയൊരു അജന്‍ഡയില്ലെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.
വ്യക്തിപരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് താന്‍ എതിരല്ലെന്നാണ് ഭരണപക്ഷ അനുകൂലസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനര്‍ഥം പെന്‍ഷന്‍പ്രായം വര്‍ധന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍വീസിലെ അധിക തസ്തിക കണ്ടെത്താനും നിര്‍ത്തലാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയെ കാണാന്‍ . മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായും തീരുമാനിക്കപ്പെടുന്നതുവരെ നിര്‍ണായകതസ്തികകള്‍ ഒഴിച്ച് നിയമനം നടത്തരുതെന്നാണ് വിവിധവകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. അധിക തസ്തിക കണ്ടെത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ഉത്തരവ് വ്യക്തമായി പറയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് സമാനമായ സമ്പൂര്‍ണനിയമന നിരോധമാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഒരുനിയമനവും നടക്കില്ലെന്ന് ഉറപ്പായി.
റാങ്ക്ലിസ്റ്റുകള്‍ക്ക് രണ്ടുതവണ കാലാവധി നീട്ടിയിട്ടും കാര്യമായി നിയമനങ്ങളൊന്നും നടത്താതെ, സര്‍ക്കാര്‍ പിഎസ്സിയുമായി കൊമ്പുകോര്‍ത്ത് നാടകം കളിച്ചത് തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നത് വെളിവായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത 10 പൊതുമേഖലാസ്ഥാപനങ്ങളിലെ 1919 തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് വ്യവസായവകുപ്പ് റദ്ദാക്കിയിരിക്കുന്നു. ഈ സ്ഥാനങ്ങളിലേക്ക് അതത് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് ഒഴിവുകള്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. റാങ്ക്ലിസ്റ്റില്‍ പേരുവന്ന് ജോലികാത്തിരുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും കീഴ്മേല്‍ മറിക്കുന്നതാണ് ഈ തീരുമാനം. പുതുതായി ആരംഭിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇതിലേക്കായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തെക്കുറിച്ചും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിക്ക് കടകവിരുദ്ധമായ നിലപാടാണിത്. ധൃതിപിടിച്ച് റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനാധികാരം സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കൈമാറ്റംചെയ്യാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നില്‍ പോസ്റ്റുകള്‍ ലേലം ചെയ്ത് കോടികള്‍ വാരിക്കൂട്ടാനുള്ള വ്യഗ്രതയാണെന്ന് വ്യക്തം.
സിവില്‍ സര്‍വീസില്‍ അധിക തസ്തികയുണ്ടെന്ന് പ്രഖ്യാപിച്ച് അത് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചത്. 2012 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ , ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളില്‍ അധിക തസ്തിക ഉണ്ടായിട്ടുണ്ടെന്നും അത് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഫലത്തില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്ന കാലയളവില്‍ ഒരു വകുപ്പധ്യക്ഷനും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുകയില്ല എന്നതാണ് വാസ്തവം. പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കുപോലും യഥാസമയം നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഫലത്തില്‍ നിയമനനിരോധംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭ്യസ്ത വിദ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കുക മാത്രമല്ല, സര്‍വീസിലുള്ളവരുടെ ജീവിതംകൂടി ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
(ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ 23ന്
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വലുപ്പവും വ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലമാണിത്. കാര്യക്ഷമതാരാഹിത്യത്തിന്റെ ചില ദുഃസൂചനകള്‍ ഉയരുന്നുമുണ്ട്. എന്നാല്‍ , സ്വകാര്യമുതലാളിമാരോടുള്ള അമിതതാല്‍പ്പര്യം നിമിത്തം സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്ത് ഉദ്യോഗസ്ഥര്‍ അമിതമാണെന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കാന്‍ കുറേപ്പേരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് ന്യായവാദം. ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളതിലേറെ വിപുലവും സാമ്പത്തികബാധ്യതയ്ക്ക് ഇടവരുത്തുന്നതുമായ ഉദ്യോഗസ്ഥവൃന്ദമാണ് രാജ്യത്തിന്റേതെന്നാണ് ഭരണാധികാരികളുടെ കുറ്റപ്പെടുത്തല്‍ . എന്നാല്‍ , എന്താണ് വസ്തുത? 2008ല്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ സത്യം വെളിപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ , മാധ്യമ റിപ്പോര്‍ട്ടുകള്‍ , 2001ലെ സെന്‍സസ് എന്നിവയെല്ലാം ഇക്കാര്യം തെളിയിക്കുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനസൂചിക ഒരുലക്ഷം ജനങ്ങള്‍ക്ക് 1622 ആണ്. അതായത് ഒരുലക്ഷം ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1622 പേരെ മാത്രം. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ഇത് ഒരുലക്ഷം പേര്‍ക്ക് 7681 ആണ്. 31 ലക്ഷം ജീവനക്കാരുള്ള കേന്ദ്ര ഭരണനിര്‍വഹണം ജനങ്ങളിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ളത് ഒരുലക്ഷം ജനങ്ങള്‍ക്ക് 257 ജീവനക്കാരെയാണ്. 1,394,418 റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഒരുലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാര്‍സേവനം എത്തിക്കേണ്ടവരുടെ എണ്ണം 125 ആയി ചുരുങ്ങും. തത്തുല്യമായ ജനസംഖ്യയ്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ളത് 840 ഉദ്യോഗസ്ഥരെയും.
മറ്റെല്ലാകാര്യത്തിലും അമേരിക്കയെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ആ മാതൃക കണ്ടഭാവം പോലും നടിക്കാതെ നിയമനനിരോധം അടിച്ചേല്‍പ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പുതിയകാലത്ത് അതിനെ അതിജീവിക്കാന്‍ മാര്‍ക്സിനെ അന്വേഷിക്കുകയും സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലോകമാകെ ചെയ്യുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളെ കൈയൊഴിയാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. ബിജെപി നയിച്ച സര്‍ക്കാരാകട്ടെ പൊതുമേഖലാസ്ഥാപനം പിരിച്ചുവിടുന്നതിന് ഒരു വകുപ്പും ഒരു മന്ത്രിയെയും നിശ്ചയിച്ചതിനും രാജ്യം സാക്ഷിയാണ്. ഇതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. ജനങ്ങളുടെയും നാടിന്റെയും ക്ഷേമ-ഐശ്വര്യമല്ല കുത്തകകളുടെ അഭിവൃദ്ധിയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണസംവിധാനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഭരണലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാണ്. റവന്യൂ, ആരോഗ്യം, പൊതുവിതരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് ജനജീവിതം ദുസ്സഹമാക്കുന്നു. ജനാധിപത്യസംവിധാനം വിജയകരമായി മുന്നേറണമെങ്കില്‍ , ഭരണലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാരും ഭരണാധികാരികളും കൂടിയേതീരൂ. വസ്തുത ഇതായിരിക്കെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉന്നതതല സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനനിരോധം കൊണ്ടുവരാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയും 20000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധിപൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഇതരസേവന മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ധവളപത്രമിറക്കുകയും നവ ലിബറല്‍ നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "സര്‍ക്കാരില്‍നിന്ന്് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഒരു ഫെസിലിറ്റേറ്ററുടെ ചുമതല മാത്രമേ നിര്‍വഹിക്കാനാകൂ എന്നും" അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പ്രസ്താവന നടത്തി. ഈ പ്രസ്താവന വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിഷേധത്തെ വഴിതെറ്റിക്കാന്‍ ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ ഭീമമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തായിരുന്നു യുഡിഎഫ് നിഗൂഢ അജന്‍ഡ പുറത്തെടുത്തത്. തുടര്‍ന്ന് നിയമന നിരോധം അടിച്ചേല്‍പ്പിക്കുകയും 15000ത്തോളം തസ്തിക അധികമാണെന്നുപറഞ്ഞ് എടുത്തുകളയുകയും ചെയ്തു. പിന്നീട് വന്ന ഇടതുസര്‍ക്കാരാകട്ടെ 35,000 തസ്തിക പുതുതായി സൃഷ്ടിച്ച് യുവജനങ്ങളുടെ തൊഴില്‍സ്വപ്നങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുകയാണ് ചെയ്തത്. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ലാഭംകൊണ്ട് 10 പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എട്ടുമാസത്തെ സര്‍ക്കാരിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും. പ്രതിവര്‍ഷം രണ്ടു ശതമാനം വീതം തസ്തിക വെട്ടിക്കുറച്ച് അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം തസ്തിക ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ എം മാണി ആദ്യം രംഗത്തുവന്നു. പിന്നീട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ എം മാണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്് രഹസ്യ ഉത്തരവിറക്കി. ഈ രഹസ്യനീക്കത്തെ ഡിവൈഎഫ്ഐ തുറന്നുകാട്ടുകയും മന്ത്രിസഭാ ഉപസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുമുണ്ടായി. ഭരണപക്ഷാനുകൂല യുവജനസംഘടനകള്‍ക്കുപോലും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനായില്ല. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുകയും ഇപ്പോഴങ്ങനെയൊരു അജന്‍ഡയില്ലെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.
വ്യക്തിപരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് താന്‍ എതിരല്ലെന്നാണ് ഭരണപക്ഷ അനുകൂലസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനര്‍ഥം പെന്‍ഷന്‍പ്രായം വര്‍ധന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍വീസിലെ അധിക തസ്തിക കണ്ടെത്താനും നിര്‍ത്തലാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയെ കാണാന്‍ . മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായും തീരുമാനിക്കപ്പെടുന്നതുവരെ നിര്‍ണായകതസ്തികകള്‍ ഒഴിച്ച് നിയമനം നടത്തരുതെന്നാണ് വിവിധവകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. അധിക തസ്തിക കണ്ടെത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ഉത്തരവ് വ്യക്തമായി പറയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് സമാനമായ സമ്പൂര്‍ണനിയമന നിരോധമാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഒരുനിയമനവും നടക്കില്ലെന്ന് ഉറപ്പായി.
റാങ്ക്ലിസ്റ്റുകള്‍ക്ക് രണ്ടുതവണ കാലാവധി നീട്ടിയിട്ടും കാര്യമായി നിയമനങ്ങളൊന്നും നടത്താതെ, സര്‍ക്കാര്‍ പിഎസ്സിയുമായി കൊമ്പുകോര്‍ത്ത് നാടകം കളിച്ചത് തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നത് വെളിവായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത 10 പൊതുമേഖലാസ്ഥാപനങ്ങളിലെ 1919 തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് വ്യവസായവകുപ്പ് റദ്ദാക്കിയിരിക്കുന്നു. ഈ സ്ഥാനങ്ങളിലേക്ക് അതത് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് ഒഴിവുകള്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. റാങ്ക്ലിസ്റ്റില്‍ പേരുവന്ന് ജോലികാത്തിരുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും കീഴ്മേല്‍ മറിക്കുന്നതാണ് ഈ തീരുമാനം. പുതുതായി ആരംഭിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇതിലേക്കായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തെക്കുറിച്ചും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിക്ക് കടകവിരുദ്ധമായ നിലപാടാണിത്. ധൃതിപിടിച്ച് റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനാധികാരം സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കൈമാറ്റംചെയ്യാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നില്‍ പോസ്റ്റുകള്‍ ലേലം ചെയ്ത് കോടികള്‍ വാരിക്കൂട്ടാനുള്ള വ്യഗ്രതയാണെന്ന് വ്യക്തം.
സിവില്‍ സര്‍വീസില്‍ അധിക തസ്തികയുണ്ടെന്ന് പ്രഖ്യാപിച്ച് അത് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചത്. 2012 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ , ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളില്‍ അധിക തസ്തിക ഉണ്ടായിട്ടുണ്ടെന്നും അത് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഫലത്തില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്ന കാലയളവില്‍ ഒരു വകുപ്പധ്യക്ഷനും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുകയില്ല എന്നതാണ് വാസ്തവം. പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കുപോലും യഥാസമയം നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഫലത്തില്‍ നിയമനനിരോധംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭ്യസ്ത വിദ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കുക മാത്രമല്ല, സര്‍വീസിലുള്ളവരുടെ ജീവിതംകൂടി ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
(ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Thursday, January 5, 2012
വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യവല്‍ക്കരണം
വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളര്‍ന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, സൂക്ഷമ വിശകലിനികള്‍. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.
വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഇതു് വിവരം ഉള്‍പ്പെടുന്ന എല്ലാ സാമൂഹ്യ പ്രക്രിയകളും പുതിയൊരു രീതിയില്‍ തത്സമയ വിവര കൈമാറ്റത്തിലൂടെയും വിശകലനത്തിലൂടെയും നടത്താന്‍ സമൂഹത്തെ സഹായിക്കുന്നു.
ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. മനുഷ്യനു് (ജീവ ജാലങ്ങള്‍ക്കു് പൊതുവെ) മാത്രമേ ആ കഴിവുള്ളു. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദമുണ്ടു് ശബ്ദമില്ല എന്നീ അവസ്ഥകളുടെ സങ്കലനത്തിലൂടെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും (സൂക്ഷ്മ വിശകലിനി ഉപയോഗിക്കുന്ന ഏതു് ഉപകരണവും) വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.
കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.
അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.
ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.
സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.
തത്സമയ പ്രക്രിയകള്‍, സമഗ്രമായ ആസൂത്രണ, നിര്‍വഹണ, പരിശോധനാ സാധ്യതകള്‍
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളും തല്‍സമയം നടത്താന്‍ വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്നതു് മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.
ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.
ഇന്നു് നടപ്പാക്കപ്പെടുന്ന പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.
സാമൂഹ്യ പുനസംഘടന
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നത്തിന്റെ കാതല്‍. അത്തരം സമഗ്രമായ സാമൂഹ്യ പുന സംഘടനയുടെ പശ്ചാത്തല സംവിധാനം വിവര സാങ്കേതിക ശൃംഖല രൂപപ്പെടുത്തിയിരിക്കുന്നു.
ആഗോള ധന മൂലധന വ്യവസ്ഥ സാധ്യമാക്കി
മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.
തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനും
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. വ്യക്തിപരമായ ഉപയോഗത്തിന്റെ ചെലവു് കുറയ്ക്കാന്‍ സാമൂഹ്യ കേന്ദ്രങ്ങള്‍ വഴി കഴിയും. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.
ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.അച്ചടിയിലധിഷ്ഠിതമായി വളര്‍ന്നു് വികസിച്ച പാര്‍ലമെണ്ടറി ജനാധിപത്യ വ്യവസ്ഥ പക്ഷെ, ആറു് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ജനാധിപത്യത്തിനു് അനുരൂപമായ ഘടന കൈവരിച്ചിട്ടില്ല. കാരണം, മുതലാളിത്തത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താന്‍ ഫ്യൂഡലിസത്തില്‍ രൂപപ്പെട്ട പിരമിഡിന്റെ കുത്തനേ മുകളില്‍ നിന്നു് താഴേക്കു് പല അട്ടികളടങ്ങുന്ന ശ്രേണീ ഘടനയാണെന്നു് അവര്‍ കണ്ടു. ഇന്നും ജന സാമാന്യത്തിലടക്കം സാധ്യമായ അധികാര ഘടന പിരമിഡല്‍ തന്നെയെന്ന ധാരണ നിലനില്‍ക്കുകയാണു്. തിരശ്ചീന ഘടനയും ചടുലമായ വിവിര കൈമാറ്റ സംവിധാനവും ചേര്‍ന്നാല്‍ ജനാധിപത്യത്തിന്റെ ഏറെ മെച്ചപ്പെട്ട സാമൂഹ്യ ഘടന സാധ്യമാകും. അതിനും പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു. തത്സമയം തെരഞ്ഞെടുപ്പിനും, ആശയ പ്രചരണത്തിനും, വിദ്യാഭ്യാസത്തിനും, ജന പ്രതിനിധികളെ തിരിച്ചു് വിളിക്കാനും എല്ലാം ഈ പശ്ചാത്തല സൌകര്യം ഉപയോഗിക്കുമ്പോള്‍ സോഷ്യലിസ്റ്റു് ജനാധിപത്യം സാധ്യമാകും.
സോഷ്യലിസത്തില്‍ സമഗ്രമായ ആസൂത്രണം സാധ്യമാക്കുന്നു
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.
അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.
സോഫ്റ്റ്‌വെയര്‍ പേറ്റന്റു് സാമ്രാജ്യത്വ തന്ത്രം
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടെ മുന്‍കൈ
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.
ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.
ലോകമാകെ ഉയര്‍ന്നു് വരുന്ന പുത്തന്‍ സമര വേലിയേറ്റം
വിവര ശൃംഖലയുടേയും അതൊരുക്കുന്ന സമാന്തര മാധ്യമത്തിന്റേയും സാധ്യതകള്‍ അടുത്ത കാലത്തായി ഉയരുന്ന സമരങ്ങളില്‍ ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ വര്‍ദ്ധിച്ച ജനകീയ പ്രയോഗം ഭരണാധികാരികളെ വിറ കൊള്ളിച്ചിരിക്കുന്നു. വിവര സാങ്കേതിക ചട്ടങ്ങള്‍ 2011 ലൂടെ സമാന്തര മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണെന്നു് കേന്ദ്ര മന്ത്രി കബില്‍ സിബലിന്റെ പ്രഖ്യാപനം കാണിക്കുന്നു. അറബു് ജനാധിപത്യ മുന്നേറ്റത്തില്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ പശ്ചാത്തലത്തിലാണു് യുഎസ് ഭരണാധികാരികള്‍ ഇന്റര്‍ നെറ്റിനെ പ്രാദേശികമായി തകര്‍ക്കാന്‍ കഴിയുന്ന 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചു് പറയുന്നതു്. മാനവ രാശിക്കെതിരായ സാമ്രാജ്യത്വ ഗൂഢാലോചനകളുടെ രേഖകള്‍ പുറത്തു് കൊണ്ടു് വന്ന 'വിക്കിലാക്സിനു്' വിസ, പേ-പാല്‍, ഡിഎന്‍എസ് (ഡൊമൈന്‍ നേമ് സര്‍വ്വര്‍) തുടങ്ങിയ സേവനങ്ങള്‍ അതതു് കമ്പനികളേക്കൊണ്ടു് സാമ്രാജ്യത്വം നിഷേധിപ്പിച്ചു. സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖലകളില്‍ കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍. സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി കാലിഫോര്‍ണിയയിലെ (അമേരിക്ക) വിവരസംഭരണിയുടെ ഉടമകളായ അമേരിക്കന്‍ കുത്തക മൂലധന ശക്തികളുടെ ദയാദാക്ഷിണ്യത്തിലാണിന്നു്. അതിനു് മാറ്റം വരുത്താനായി കുത്തക മൂലധന നിയന്ത്രണത്തിലുള്ള വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്നതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വില കുറഞ്ഞ ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്.
സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.
വിവര സാങ്കേതിക വിദ്യയുടെ ശൃംഖല, ഉപകരണനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്നും കുത്തകാധിപത്യം നിലനില്‍ക്കുകയാണു്. അവിടെയും സ്വാതന്ത്രയത്തിനു് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നു് വരുന്നുണ്ടു്. സോഫ്റ്റ്‌വെയറിന്റേയും, പൊതുവെ അറിവിന്റേയും, രംഗത്തു് സാമൂഹ്യവല്ക്കരണം സാധ്യമായിക്കഴിഞ്ഞു. ഇനിയതു് തൊഴിലാളി വര്‍ഗ്ഗവും സമൂഹവും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ. അതിലൂടെ നടക്കുന്ന ശാക്തീകരണം ഇതര മേഖലകളിലും തൊഴിലാളി വര്‍ഗ്ഗാധിപത്യം ഉറപ്പിക്കാനും മൂലധനാധിപത്യം അവസാനിപ്പിച്ചു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാനും കഴിയും എന്നു് ഈ രംഗത്തെ നേട്ടങ്ങള്‍ തെളിയിച്ചിരിക്കുന്നു. പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹ്യോല്പാദനത്തോടൊപ്പം ഉല്പന്നങ്ങളുടെ സാമൂഹ്യമായ സ്വായത്തമാക്കലുമാണു് സോഷ്യലിസം
ചുരുക്കത്തില്‍, സ്വത്തുടമസ്ഥാവകാശമല്ല, മറിച്ചു് വിഭവങ്ങളുടെ ലഭ്യതയും പ്രാപ്യതയും അവയുടെ കൈകാര്യശേഷിയുമാണു് പ്രധാനം എന്നു് സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തിന്റെ പ്രായോഗിക വിജയം തെളിയിക്കുന്നു. മുതലാളിമാര്‍ക്കു് കൃത്രിമമായി അടിച്ചേല്പിച്ച ഉടമസ്ഥാവകാശം മാത്രമാണുള്ളതു്. തൊഴിലാളികളെ ആശ്രയിച്ചു് മാത്രമേ കുന്നു കൂട്ടിയ സമ്പത്തു് ഉല്പാദനപരമാക്കാനാകൂ. തൊഴിലാളികള്‍ക്കാകട്ടെ, ജനാധിപത്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചു് ഓരോരുത്തര്‍ക്കും ആവശ്യമുള്ള വിഭവങ്ങള്‍ (സാമൂഹ്യ ഉടമസ്ഥതയിലുള്ള ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും വിവരവും) ഉപയോഗിച്ചു് അവരവരുടെ കഴിവനുസരിച്ചു് ഉല്പാദിപ്പിക്കാനും അവരവരുടെ അദ്ധ്വാനത്തിനനുസരിച്ചു് ഉല്പന്നങ്ങള്‍ സ്വായത്തമാക്കാനും കഴിയും. ഈ പ്രക്രിയയില്‍ മുതലാളിക്കു് പങ്കില്ല. തൊഴിലാളിക്കേ പങ്കുള്ളു. അവിടെ നിലവിലുള്ള മുതലാളി തൊഴിലാളി ബന്ധം അപ്രസക്തമാകും. ഓരോരുത്തരും സംരംഭകരായിമാറും. ഇന്നത്തെ തൊഴിലാളികളുടെ ഭാവി രൂപം സാമൂഹ്യ സംരംഭകരുടേതായിരിക്കും.
സാമൂഹ്യ മാറ്റം തനിയെ നടന്നു കൊള്ളുമെന്ന വിധി വദമല്ലിതു്. സാമൂഹ്യ ഉടമസ്ഥത സ്ഥാപിക്കുക എന്നതു് ഇന്നു് ദുരിതം പേറുന്ന തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുകയല്ലാതെ അവര്‍ക്കു് മുന്നില്‍ മറ്റു് മാര്‍ഗ്ഗമൊന്നുമില്ല എന്നിടത്താണു് അനിവാര്യത. മാറ്റത്തിന്റെ ഭാഗമായി കുത്തക സ്ഥാപനങ്ങളെ സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളു. മറ്റിതര ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെ ചെയ്യണം. കാര്‍ഷിക രംഗത്തു് ഭൂപ്രഭുത്വം മാത്രം അവസാനിപ്പിക്കുകയും കൃഷി ഭൂമി കൃഷിക്കാര്‍ക്കു് വിതരണം ചെയ്യുകയും കാര്‍ഷിക പരിഷ്കരണം നടപ്പാക്കുകയും വേണം. ഉല്പാദനം മുതല്‍ വിതരണവും ഉപഭോഗവും അടക്കം മൊത്തം കമ്പോളം സമഗ്രമായി (കേന്ദ്രീകൃതമല്ല) ആസൂത്രിതമാക്കുമ്പോള്‍ കമ്പോളം മനുഷ്യരെ നിയന്ത്രിക്കുന്നതിനു് പകരം കമ്പോളത്തെ സമൂഹത്തിനു് നിയന്ത്രിക്കാനാകും. ഇത്തരം സമഗ്ര മാറ്റമല്ലാതെ സമൂഹത്തിനു് മുമ്പില്‍ മറ്റു് മാര്‍ഗ്ഗമില്ല. ഒന്നുകില്‍ സാമ്രാജ്യത്വത്തിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ചു് അടിമകളേപ്പോലെ ജീവിക്കാം. അപ്പോഴും തനി കാടത്തത്തിലേക്കാണു് അവര്‍ സമൂഹത്തെ നയിക്കുന്നതു്. അതൊഴിവാക്കാന്‍ സ്വാതന്ത്ര ലോകം സൃഷ്ടിക്കാന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃത്വം അംഗീകരിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇക്കാര്യം കര്‍ഷകരേയും ചെറുകിട ഇടത്തരം സംരംഭകരേയും ബോദ്ധ്യപ്പെടുത്തുന്ന മുറയ്ക്കു് അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പദ്ധതി അംഗീകരിക്കും. ഇതാണു് മുതലാളിത്തം അവസാനിപ്പിക്കുന്നതിനാവശ്യമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം. അതു് ആശയ രൂപത്തില്‍ മാര്‍ക്സും ഏംഗത്സും അവതരിപ്പിച്ചതു് ഇന്നു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും മുമ്പന്തിയില്‍ (വര്‍ഗ്ഗബോധത്തിലോ സംഘടനാ ബോധത്തിലോ അല്ല, ധൈഷണികമായും സാങ്കേതികമായും മാത്രം) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പ്രായോഗികമാക്കിയിരിക്കുന്നു. ഗ്നൂ ലിനക്സും വിക്കീപീഡിയയും വിക്കീ ലീക്സും എല്ലാം അതു് തൊളിയിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്റ്‌വെയറുകളേക്കാള്‍ മേന്മ എല്ലാ രംഗത്തും വികാസനിരക്കില്‍, ഗുണമേന്മയില്‍ തെളിയിച്ചു് കഴിഞ്ഞു. അതെടുത്തുപയോഗിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അവര്‍ അവയുടെ മൂലകോഡുകളടക്കം സ്വതന്ത്രമായ ഉപയോഗത്തിനു് നല്‍കിയിരിക്കുന്നു. ഇതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം വന്നാല്‍ സമൂഹത്തിലൂണ്ടാകുന്ന മാറ്റമെന്നു് അതു് ഉദാഹരിക്കുന്നു. സാമൂഹ്യ ഉടമസ്ഥതയുടെ എല്ലാ മേന്മകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രകടിപ്പിക്കുന്നു.
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. മാര്‍ക്സു് ചൂണ്ടിക്കാണിച്ച പ്രാകൃത മൂലധന സഞ്ചയം എന്ന നഗ്നമായ പിടിച്ചു പറിയിലൂടെയും കൊള്ളയിലൂടെയും മാത്രമാണു് ഇന്നു് മൂലധന ശക്തികള്‍ ലാഭം കാണിക്കുന്നതു്. ആ വ്യവസ്ഥയുടെ നിലനില്പിന്റെ ന്യായീകരണമായ പുതിയ സമ്പത്തുല്പാദനവും മിച്ച മുല്യ സൃഷ്ടിയും പോലും അതിനു് കഴിയാതായിരിക്കുന്നു. പുതിയ സമ്പത്തും മൂല്യവും സൃഷ്ടിക്കാതെ കൊള്ളയിലൂടെ മാത്രം ഒരു വ്യവസ്ഥയ്ക്കു് നിലനില്‍ക്കാനാവില്ല. അതിന്റെ അന്തകരായ തൊഴിലാളി വര്‍ഗ്ഗം സ്വയം ശാക്തീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലും എത്തിയിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന സംരംഭകര്‍ വര്‍ഗ്ഗ ബോധം ഉള്‍ക്കൊള്ളുകയും തൊഴിലാളി വര്‍ഗ്ഗം സാങ്കേതികമായും ധൈഷണികമായും ശാക്തീകരിക്കപ്പെടുകയും സംരംഭകത്വം ആര്‍ജ്ജിക്കുകയും വേണം. അതിനാവശ്യമായ കൂട്ടായ്മകളാണു് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും അതിന്റെ അഖിലേന്ത്യാ സംഘടനയായ ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും. തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ജനങ്ങളുടേയും സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങളുടേയും പരസ്പര സഹകരണം സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ നിര്‍ണ്ണായക ഘടകമാണു്. സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും തകര്‍ച്ച ആസന്നമായെന്നതിന്റേയും ജനങ്ങള്‍ അവയ്ക്കെതിരെ അതി ദ്രൂതം സംഘടിതരാകുന്നതിന്റേയും അലയൊലികളാണു് വാള്‍സ്ട്രീറ്റു് സമരത്തിലും അറബ് വസന്തത്തിലും അണ്ണാ ഹസാരെ സമരത്തിലും നാം കേള്‍ക്കുന്നതു്. അവയ്ക്കൊക്കെ അവയുടേതായ പരിമിതികളുണ്ടു്. പക്ഷെ, പുതിയൊരു ലോകം ആവശ്യമാണെന്ന അവബോധത്തിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എത്തുന്നു എന്നു് അവ ചൂണ്ടിക്കാട്ടുന്നു. പുതിയൊരു ലോകം, ഉല്പാദന-വിതരണ-ഉപഭോഗ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ആസൂത്രണത്തിലൂടെ മുതലാളിത്തത്തിന്റെ ദുഷ്ടുകളെല്ലാം ഒഴിവാക്കുകയും സമൂഹം നാളിതു് വരെ നേടിയ മേന്മകളെല്ലാം ഉപയോഗിക്കുകയും ചെയ്തു് കൊണ്ടു് മുതലാളിത്തത്തെ ബഹുദൂരം പിന്തള്ളാന്‍ കെല്പുള്ള സോഷ്യലിസ്റ്റു് സമ്പദ്ഘടന വിവര സാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു.
ജോസഫ് തോമസ്
പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
9447738369
thomasatps@gmail.com
വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഇതു് വിവരം ഉള്‍പ്പെടുന്ന എല്ലാ സാമൂഹ്യ പ്രക്രിയകളും പുതിയൊരു രീതിയില്‍ തത്സമയ വിവര കൈമാറ്റത്തിലൂടെയും വിശകലനത്തിലൂടെയും നടത്താന്‍ സമൂഹത്തെ സഹായിക്കുന്നു.
ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. മനുഷ്യനു് (ജീവ ജാലങ്ങള്‍ക്കു് പൊതുവെ) മാത്രമേ ആ കഴിവുള്ളു. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദമുണ്ടു് ശബ്ദമില്ല എന്നീ അവസ്ഥകളുടെ സങ്കലനത്തിലൂടെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും (സൂക്ഷ്മ വിശകലിനി ഉപയോഗിക്കുന്ന ഏതു് ഉപകരണവും) വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.
കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.
അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.
ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.
സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.
തത്സമയ പ്രക്രിയകള്‍, സമഗ്രമായ ആസൂത്രണ, നിര്‍വഹണ, പരിശോധനാ സാധ്യതകള്‍
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളും തല്‍സമയം നടത്താന്‍ വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്നതു് മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.
ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.
ഇന്നു് നടപ്പാക്കപ്പെടുന്ന പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.
സാമൂഹ്യ പുനസംഘടന
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നത്തിന്റെ കാതല്‍. അത്തരം സമഗ്രമായ സാമൂഹ്യ പുന സംഘടനയുടെ പശ്ചാത്തല സംവിധാനം വിവര സാങ്കേതിക ശൃംഖല രൂപപ്പെടുത്തിയിരിക്കുന്നു.
ആഗോള ധന മൂലധന വ്യവസ്ഥ സാധ്യമാക്കി
മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.
തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനും
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. വ്യക്തിപരമായ ഉപയോഗത്തിന്റെ ചെലവു് കുറയ്ക്കാന്‍ സാമൂഹ്യ കേന്ദ്രങ്ങള്‍ വഴി കഴിയും. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.
ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.അച്ചടിയിലധിഷ്ഠിതമായി വളര്‍ന്നു് വികസിച്ച പാര്‍ലമെണ്ടറി ജനാധിപത്യ വ്യവസ്ഥ പക്ഷെ, ആറു് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും ജനാധിപത്യത്തിനു് അനുരൂപമായ ഘടന കൈവരിച്ചിട്ടില്ല. കാരണം, മുതലാളിത്തത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താന്‍ ഫ്യൂഡലിസത്തില്‍ രൂപപ്പെട്ട പിരമിഡിന്റെ കുത്തനേ മുകളില്‍ നിന്നു് താഴേക്കു് പല അട്ടികളടങ്ങുന്ന ശ്രേണീ ഘടനയാണെന്നു് അവര്‍ കണ്ടു. ഇന്നും ജന സാമാന്യത്തിലടക്കം സാധ്യമായ അധികാര ഘടന പിരമിഡല്‍ തന്നെയെന്ന ധാരണ നിലനില്‍ക്കുകയാണു്. തിരശ്ചീന ഘടനയും ചടുലമായ വിവിര കൈമാറ്റ സംവിധാനവും ചേര്‍ന്നാല്‍ ജനാധിപത്യത്തിന്റെ ഏറെ മെച്ചപ്പെട്ട സാമൂഹ്യ ഘടന സാധ്യമാകും. അതിനും പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു. തത്സമയം തെരഞ്ഞെടുപ്പിനും, ആശയ പ്രചരണത്തിനും, വിദ്യാഭ്യാസത്തിനും, ജന പ്രതിനിധികളെ തിരിച്ചു് വിളിക്കാനും എല്ലാം ഈ പശ്ചാത്തല സൌകര്യം ഉപയോഗിക്കുമ്പോള്‍ സോഷ്യലിസ്റ്റു് ജനാധിപത്യം സാധ്യമാകും.
സോഷ്യലിസത്തില്‍ സമഗ്രമായ ആസൂത്രണം സാധ്യമാക്കുന്നു
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.
അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.
സോഫ്റ്റ്‌വെയര്‍ പേറ്റന്റു് സാമ്രാജ്യത്വ തന്ത്രം
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടെ മുന്‍കൈ
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.
ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.
ലോകമാകെ ഉയര്‍ന്നു് വരുന്ന പുത്തന്‍ സമര വേലിയേറ്റം
വിവര ശൃംഖലയുടേയും അതൊരുക്കുന്ന സമാന്തര മാധ്യമത്തിന്റേയും സാധ്യതകള്‍ അടുത്ത കാലത്തായി ഉയരുന്ന സമരങ്ങളില്‍ ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ വര്‍ദ്ധിച്ച ജനകീയ പ്രയോഗം ഭരണാധികാരികളെ വിറ കൊള്ളിച്ചിരിക്കുന്നു. വിവര സാങ്കേതിക ചട്ടങ്ങള്‍ 2011 ലൂടെ സമാന്തര മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണെന്നു് കേന്ദ്ര മന്ത്രി കബില്‍ സിബലിന്റെ പ്രഖ്യാപനം കാണിക്കുന്നു. അറബു് ജനാധിപത്യ മുന്നേറ്റത്തില്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ പശ്ചാത്തലത്തിലാണു് യുഎസ് ഭരണാധികാരികള്‍ ഇന്റര്‍ നെറ്റിനെ പ്രാദേശികമായി തകര്‍ക്കാന്‍ കഴിയുന്ന 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചു് പറയുന്നതു്. മാനവ രാശിക്കെതിരായ സാമ്രാജ്യത്വ ഗൂഢാലോചനകളുടെ രേഖകള്‍ പുറത്തു് കൊണ്ടു് വന്ന 'വിക്കിലാക്സിനു്' വിസ, പേ-പാല്‍, ഡിഎന്‍എസ് (ഡൊമൈന്‍ നേമ് സര്‍വ്വര്‍) തുടങ്ങിയ സേവനങ്ങള്‍ അതതു് കമ്പനികളേക്കൊണ്ടു് സാമ്രാജ്യത്വം നിഷേധിപ്പിച്ചു. സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖലകളില്‍ കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍. സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി കാലിഫോര്‍ണിയയിലെ (അമേരിക്ക) വിവരസംഭരണിയുടെ ഉടമകളായ അമേരിക്കന്‍ കുത്തക മൂലധന ശക്തികളുടെ ദയാദാക്ഷിണ്യത്തിലാണിന്നു്. അതിനു് മാറ്റം വരുത്താനായി കുത്തക മൂലധന നിയന്ത്രണത്തിലുള്ള വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്നതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വില കുറഞ്ഞ ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്.
സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.
വിവര സാങ്കേതിക വിദ്യയുടെ ശൃംഖല, ഉപകരണനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്നും കുത്തകാധിപത്യം നിലനില്‍ക്കുകയാണു്. അവിടെയും സ്വാതന്ത്രയത്തിനു് വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ന്നു് വരുന്നുണ്ടു്. സോഫ്റ്റ്‌വെയറിന്റേയും, പൊതുവെ അറിവിന്റേയും, രംഗത്തു് സാമൂഹ്യവല്ക്കരണം സാധ്യമായിക്കഴിഞ്ഞു. ഇനിയതു് തൊഴിലാളി വര്‍ഗ്ഗവും സമൂഹവും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ. അതിലൂടെ നടക്കുന്ന ശാക്തീകരണം ഇതര മേഖലകളിലും തൊഴിലാളി വര്‍ഗ്ഗാധിപത്യം ഉറപ്പിക്കാനും മൂലധനാധിപത്യം അവസാനിപ്പിച്ചു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാനും കഴിയും എന്നു് ഈ രംഗത്തെ നേട്ടങ്ങള്‍ തെളിയിച്ചിരിക്കുന്നു. പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹ്യോല്പാദനത്തോടൊപ്പം ഉല്പന്നങ്ങളുടെ സാമൂഹ്യമായ സ്വായത്തമാക്കലുമാണു് സോഷ്യലിസം
ചുരുക്കത്തില്‍, സ്വത്തുടമസ്ഥാവകാശമല്ല, മറിച്ചു് വിഭവങ്ങളുടെ ലഭ്യതയും പ്രാപ്യതയും അവയുടെ കൈകാര്യശേഷിയുമാണു് പ്രധാനം എന്നു് സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തിന്റെ പ്രായോഗിക വിജയം തെളിയിക്കുന്നു. മുതലാളിമാര്‍ക്കു് കൃത്രിമമായി അടിച്ചേല്പിച്ച ഉടമസ്ഥാവകാശം മാത്രമാണുള്ളതു്. തൊഴിലാളികളെ ആശ്രയിച്ചു് മാത്രമേ കുന്നു കൂട്ടിയ സമ്പത്തു് ഉല്പാദനപരമാക്കാനാകൂ. തൊഴിലാളികള്‍ക്കാകട്ടെ, ജനാധിപത്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചു് ഓരോരുത്തര്‍ക്കും ആവശ്യമുള്ള വിഭവങ്ങള്‍ (സാമൂഹ്യ ഉടമസ്ഥതയിലുള്ള ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും വിവരവും) ഉപയോഗിച്ചു് അവരവരുടെ കഴിവനുസരിച്ചു് ഉല്പാദിപ്പിക്കാനും അവരവരുടെ അദ്ധ്വാനത്തിനനുസരിച്ചു് ഉല്പന്നങ്ങള്‍ സ്വായത്തമാക്കാനും കഴിയും. ഈ പ്രക്രിയയില്‍ മുതലാളിക്കു് പങ്കില്ല. തൊഴിലാളിക്കേ പങ്കുള്ളു. അവിടെ നിലവിലുള്ള മുതലാളി തൊഴിലാളി ബന്ധം അപ്രസക്തമാകും. ഓരോരുത്തരും സംരംഭകരായിമാറും. ഇന്നത്തെ തൊഴിലാളികളുടെ ഭാവി രൂപം സാമൂഹ്യ സംരംഭകരുടേതായിരിക്കും.
സാമൂഹ്യ മാറ്റം തനിയെ നടന്നു കൊള്ളുമെന്ന വിധി വദമല്ലിതു്. സാമൂഹ്യ ഉടമസ്ഥത സ്ഥാപിക്കുക എന്നതു് ഇന്നു് ദുരിതം പേറുന്ന തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുകയല്ലാതെ അവര്‍ക്കു് മുന്നില്‍ മറ്റു് മാര്‍ഗ്ഗമൊന്നുമില്ല എന്നിടത്താണു് അനിവാര്യത. മാറ്റത്തിന്റെ ഭാഗമായി കുത്തക സ്ഥാപനങ്ങളെ സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളു. മറ്റിതര ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെ ചെയ്യണം. കാര്‍ഷിക രംഗത്തു് ഭൂപ്രഭുത്വം മാത്രം അവസാനിപ്പിക്കുകയും കൃഷി ഭൂമി കൃഷിക്കാര്‍ക്കു് വിതരണം ചെയ്യുകയും കാര്‍ഷിക പരിഷ്കരണം നടപ്പാക്കുകയും വേണം. ഉല്പാദനം മുതല്‍ വിതരണവും ഉപഭോഗവും അടക്കം മൊത്തം കമ്പോളം സമഗ്രമായി (കേന്ദ്രീകൃതമല്ല) ആസൂത്രിതമാക്കുമ്പോള്‍ കമ്പോളം മനുഷ്യരെ നിയന്ത്രിക്കുന്നതിനു് പകരം കമ്പോളത്തെ സമൂഹത്തിനു് നിയന്ത്രിക്കാനാകും. ഇത്തരം സമഗ്ര മാറ്റമല്ലാതെ സമൂഹത്തിനു് മുമ്പില്‍ മറ്റു് മാര്‍ഗ്ഗമില്ല. ഒന്നുകില്‍ സാമ്രാജ്യത്വത്തിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ചു് അടിമകളേപ്പോലെ ജീവിക്കാം. അപ്പോഴും തനി കാടത്തത്തിലേക്കാണു് അവര്‍ സമൂഹത്തെ നയിക്കുന്നതു്. അതൊഴിവാക്കാന്‍ സ്വാതന്ത്ര ലോകം സൃഷ്ടിക്കാന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃത്വം അംഗീകരിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇക്കാര്യം കര്‍ഷകരേയും ചെറുകിട ഇടത്തരം സംരംഭകരേയും ബോദ്ധ്യപ്പെടുത്തുന്ന മുറയ്ക്കു് അവര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പദ്ധതി അംഗീകരിക്കും. ഇതാണു് മുതലാളിത്തം അവസാനിപ്പിക്കുന്നതിനാവശ്യമായ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം. അതു് ആശയ രൂപത്തില്‍ മാര്‍ക്സും ഏംഗത്സും അവതരിപ്പിച്ചതു് ഇന്നു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും മുമ്പന്തിയില്‍ (വര്‍ഗ്ഗബോധത്തിലോ സംഘടനാ ബോധത്തിലോ അല്ല, ധൈഷണികമായും സാങ്കേതികമായും മാത്രം) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പ്രായോഗികമാക്കിയിരിക്കുന്നു. ഗ്നൂ ലിനക്സും വിക്കീപീഡിയയും വിക്കീ ലീക്സും എല്ലാം അതു് തൊളിയിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്റ്‌വെയറുകളേക്കാള്‍ മേന്മ എല്ലാ രംഗത്തും വികാസനിരക്കില്‍, ഗുണമേന്മയില്‍ തെളിയിച്ചു് കഴിഞ്ഞു. അതെടുത്തുപയോഗിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അവര്‍ അവയുടെ മൂലകോഡുകളടക്കം സ്വതന്ത്രമായ ഉപയോഗത്തിനു് നല്‍കിയിരിക്കുന്നു. ഇതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം വന്നാല്‍ സമൂഹത്തിലൂണ്ടാകുന്ന മാറ്റമെന്നു് അതു് ഉദാഹരിക്കുന്നു. സാമൂഹ്യ ഉടമസ്ഥതയുടെ എല്ലാ മേന്മകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രകടിപ്പിക്കുന്നു.
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. മാര്‍ക്സു് ചൂണ്ടിക്കാണിച്ച പ്രാകൃത മൂലധന സഞ്ചയം എന്ന നഗ്നമായ പിടിച്ചു പറിയിലൂടെയും കൊള്ളയിലൂടെയും മാത്രമാണു് ഇന്നു് മൂലധന ശക്തികള്‍ ലാഭം കാണിക്കുന്നതു്. ആ വ്യവസ്ഥയുടെ നിലനില്പിന്റെ ന്യായീകരണമായ പുതിയ സമ്പത്തുല്പാദനവും മിച്ച മുല്യ സൃഷ്ടിയും പോലും അതിനു് കഴിയാതായിരിക്കുന്നു. പുതിയ സമ്പത്തും മൂല്യവും സൃഷ്ടിക്കാതെ കൊള്ളയിലൂടെ മാത്രം ഒരു വ്യവസ്ഥയ്ക്കു് നിലനില്‍ക്കാനാവില്ല. അതിന്റെ അന്തകരായ തൊഴിലാളി വര്‍ഗ്ഗം സ്വയം ശാക്തീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലും എത്തിയിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന സംരംഭകര്‍ വര്‍ഗ്ഗ ബോധം ഉള്‍ക്കൊള്ളുകയും തൊഴിലാളി വര്‍ഗ്ഗം സാങ്കേതികമായും ധൈഷണികമായും ശാക്തീകരിക്കപ്പെടുകയും സംരംഭകത്വം ആര്‍ജ്ജിക്കുകയും വേണം. അതിനാവശ്യമായ കൂട്ടായ്മകളാണു് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദിയും അതിന്റെ അഖിലേന്ത്യാ സംഘടനയായ ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും. തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ജനങ്ങളുടേയും സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങളുടേയും പരസ്പര സഹകരണം സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ നിര്‍ണ്ണായക ഘടകമാണു്. സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും തകര്‍ച്ച ആസന്നമായെന്നതിന്റേയും ജനങ്ങള്‍ അവയ്ക്കെതിരെ അതി ദ്രൂതം സംഘടിതരാകുന്നതിന്റേയും അലയൊലികളാണു് വാള്‍സ്ട്രീറ്റു് സമരത്തിലും അറബ് വസന്തത്തിലും അണ്ണാ ഹസാരെ സമരത്തിലും നാം കേള്‍ക്കുന്നതു്. അവയ്ക്കൊക്കെ അവയുടേതായ പരിമിതികളുണ്ടു്. പക്ഷെ, പുതിയൊരു ലോകം ആവശ്യമാണെന്ന അവബോധത്തിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എത്തുന്നു എന്നു് അവ ചൂണ്ടിക്കാട്ടുന്നു. പുതിയൊരു ലോകം, ഉല്പാദന-വിതരണ-ഉപഭോഗ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ആസൂത്രണത്തിലൂടെ മുതലാളിത്തത്തിന്റെ ദുഷ്ടുകളെല്ലാം ഒഴിവാക്കുകയും സമൂഹം നാളിതു് വരെ നേടിയ മേന്മകളെല്ലാം ഉപയോഗിക്കുകയും ചെയ്തു് കൊണ്ടു് മുതലാളിത്തത്തെ ബഹുദൂരം പിന്തള്ളാന്‍ കെല്പുള്ള സോഷ്യലിസ്റ്റു് സമ്പദ്ഘടന വിവര സാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു.
ജോസഫ് തോമസ്
പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
9447738369
thomasatps@gmail.com
Thursday, December 22, 2011
സോഷ്യലിസത്തിലേയ്ക്കുള്ള പ്രയാണത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പങ്കും പ്രയോഗ സാദ്ധ്യതകളും
വിവര സാങ്കേതിക വിദ്യ
വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളര്‍ന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.
സമാന്തര സാമൂഹ്യ ഇടം
വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു.
ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ മനുഷ്യനു് കഴിയുന്നതു് പോലെ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.
കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.
വിവര സാങ്കേതിക വികാസ പ്രവണതകള്‍
ഉപകരണങ്ങള്‍ ചെറുതാകുന്നു, കഴിവു് കൂടുന്നു, പ്രവര്‍ത്തന വേഗം കൂടുന്നു. സോഫ്റ്റ്‌വെയറുകള്‍ വ്യാപകമാകുന്നു, വളരെ വേഗം വികസിക്കുന്നു, കഴിവു് കൂടുന്നു, ഉപകരണങ്ങളുടെ ധര്‍മ്മങ്ങളും കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുന്നു. സോഫ്റ്റ്‌വെയറിന്മേല്‍ കുത്തക ഉടമസ്ഥത സ്ഥാപിക്കാനുള്ള ശ്രമത്തോടൊപ്പം അതിനെതിരായ ചെറുത്തു് നില്പും ആരംഭിച്ചു. കുത്തക അവസാനിപ്പിച്ചു് ആര്‍ക്കും ഉപയോഗ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിജയകരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അവ സ്വകാര്യമായവയേക്കാള്‍ വേഗത്തില്‍ വികസിക്കുകയും മെച്ചപ്പെടുത്തപ്പെടുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തെ തൊഴിലാളികളുടെ സ്വതന്ത്ര കൂട്ടായ്മയാണു്. പൊതു ഉടമസ്ഥതയുടെ മേന്മകള്‍ അതു് തെളിയിച്ചിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളര്‍ന്നു് വികസിക്കുന്നു. ആഗോള വിവര വിനിമയ ശൃംഖല അതിവേഗം വികസിക്കുന്നു. അതില്‍ സാമൂഹ്യ കൂട്ടായ്മകളും സാമൂഹ്യ ഇടങ്ങളും സാമൂഹ്യ ഇടപെടലുകളും പെരുകുന്നു.
സാമൂഹ്യ വികാസ പ്രവണതകള്‍
അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.
സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യ
ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.
സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.
സാമൂഹ്യ പുനസംഘടന അനിവാര്യമാകുന്നു
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നവും സാധ്യതയും.
ആഗോള ധന മൂലധന വ്യവസ്ഥ
മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിലെത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.
പ്രക്രിയകളുടെ തത്സമയ രേഖകള്‍, തത്സമയ പ്രവര്‍ത്തനങ്ങള്‍, സമഗ്രമായ ആസൂത്രണ സാധ്യത
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളുടേയും വിവരം തല്‍സമയം രേഖപ്പെടുത്താനും തുടര്‍ പ്രക്രിയകള്‍ തത്സമയം നടത്താനും വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ മുതലാളിത്തത്തില്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യം മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.
അതായതു് സാമൂഹ്യ സൃഷ്ടിയായ ഈ വിവര സാങ്കേതിക സിദ്ധി ഇന്നു് ഫലപ്രദമായി മുതലെടുക്കുന്നതു് മൂലധന ശക്തികള്‍ മാത്രമാണു്.
ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.
ഇന്നു് നടപ്പാക്കപ്പെടുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.
തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനു്
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.
ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.
സോഷ്യലിസത്തില്‍ കമ്പോളം സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കപ്പെടും
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.
അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. സ്വകാര്യമായി സൂക്ഷിക്കാനുള്ള പ്രവണതകള്‍ ഉണ്ടായതു് പോലെ തന്നെ അവ സ്വതന്ത്രമാക്കാനുമുള്ള ശ്രമം നടന്നു് പോന്നിട്ടുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.
സോഫ്റ്റ്‌വെയര്‍ പേറ്റന്റു്
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.
ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.
വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം ജനാധിപത്യ വികാസത്തിനു് വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോപ്പം
മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗം വിവര സാങ്കേതിക വിദ്യയിലും വിവര ശൃംഖലയിലും കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു്. നിലവിലുള്ള ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ പോലുമില്ലാത്ത മുന്‍കൂട്ടിയുള്ള സെന്‍ഷര്‍ ഷിപ്പു് ഏര്‍പ്പെടുത്താനുള്ള ശ്രമാമാണു് കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പു് നടത്തുന്നതു്. കാരണം വ്യക്തമാണു്. ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ഇടതു് പക്ഷത്തിന്റേതൊഴിച്ചു് ബാക്കിയെല്ലാം ധന മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തിലാണു്. അവയാകട്ടെ നിലവിലുള്ള ധന മൂലധന താല്പര്യങ്ങള്‍ക്കു് ഭീഷണി ഉയര്‍ത്തുന്നില്ല. സാര്‍വ്വദേശീയമായി തത്സമയ വിവര വിന്യാസം സാദ്ധ്യമായിട്ടുള്ള നവ മാധ്യമം വര്‍ഗ്ഗാധിപത്യം ചെലുത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗങ്ങള്‍ക്കു് തല വേദന തന്നെയാണു്. അറബ് ജനകീയ മുന്നേറ്റങ്ങളില്‍ നവ മാധ്യമങ്ങളുടെ സാധ്യത അവര്‍ ഉപയോഗപ്പെടുത്തി. അതിനാല്‍ ഇന്റന്‍നെറ്റ് പ്രാദേശികമായി തടയുന്നതിനു് 'കില്ലര്‍ സ്വിച്ച്' ഏര്‍പ്പെടുത്തുന്ന കാര്യത്തേക്കുറിച്ചാണു് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആലോചിക്കുന്നതു്. വാള്‍സ്ട്രീറ്റു് സമരത്തില്‍ നവ മാധ്യമത്തിന്റെ സഹായം വേണ്ടത്ര ലഭിച്ചിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടു്. വിക്കി ലീക്സിനു് പണമിടപാടുകള്‍ നടത്തുന്ന പേ പാല്‍, വിസ തുടങ്ങിയ സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. സൈബര്‍ മേല്‍വിലാസം ലഭ്യമാക്കുന്ന ഡൊമൈന്‍ സെര്‍വ്വര്‍ സൌകര്യവും നിഛേധിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ കാണിക്കുന്നതു് സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി അമേരിക്കന്‍ കുത്തക മൂലധന ശക്തികള്‍ക്കു് വഴങ്ങുന്ന കാലിഫോര്‍ണിയയിലെ വിവരസംഭരണിയുടെ ഉടമകളുടെ ദയാദാക്ഷിണ്യത്തിലാണെന്നാണു്. അതിനു് മാറ്റം വരുത്താനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്ന ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സ് ഉപയോഗിച്ചു് ഏത് സാധാരണ കമ്പ്യൂട്ടറും സെര്‍വറുകളായി പ്രവര്‍ത്തിപ്പിക്കാം. ഉപകരണത്തിന്റെ വില കുറയ്ക്കുകയാണു് മേല്‍ പ്രോജക്ടിന്റെ ലക്ഷ്യം.
സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളരുന്നു
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.
സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.
അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
അതേ സമയം, ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.
മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം.
ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. ആദ്യകാല മുതലാളിത്തം കൊള്ളയിലൂടെയും ഭൂമി വളച്ചു് കെട്ടിയും കര്‍ഷകരെ കുടിയൊഴിപ്പിച്ചും മറ്റും പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെയാണു് മൂലധന സമാഹരണം നടത്തിയതു്. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വ്യവസായത്തില്‍ മൂലധനം നിക്ഷേപിച്ചു് തൊഴിലാളികളുടെ അദ്ധ്വാന ശക്തി ഉപയോഗിച്ചു് മിച്ചമൂല്യം സംഭരിച്ചാണു് മൂലധനം പെരുപ്പിച്ചതു്. ആ പ്രക്രിയയില്‍ തൊഴിലാളിയില്‍ നിന്നു് കിട്ടിയ അദ്ധ്വാനവും അദ്ധ്വാന ശേഷിക്കു് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണു് മിച്ചമൂല്യം. അതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിസ്ഥാനം. അതു് വിവിധ മൂലധന ഉടമകള്‍ വീതിച്ചെടുക്കുകയായിരുന്നു. ബാങ്കര്‍ക്കു് പലിശ. ഭൂ ഉടമയ്ക്കു് വാടക. സര്‍ക്കാരിനു് നികുതി. ഉദ്യോഗസ്ഥനു് കൈക്കൂലി. വ്യവസായിക്കു് ലാഭം. ലാഭത്തില്‍ ഒരോഹരി മൂലധന രൂപീകരണത്തിനു്. എന്നാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സമ്രാജ്യത്വത്തില്‍ വ്യവസായമൂലധനവും പണ മൂലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടു. അതു് ഓഹരി കമ്പോളത്തിലൂടെ വ്യവസായത്തില്‍ മുടക്കുന്നു. ലാഭം എല്ലാവരുടേയും ആവശ്യമായി മാറി. മുതലാളിത്തത്തിന്റെ നിലനില്പും വളര്‍ച്ചയും ലാഭ വര്‍ദ്ധനവും വ്യവസായ മുതലാളിയുടേയും ബാങ്കിങ്ങു് മുതലാളിയുടേയും മാത്രമല്ല, ഓഹരി ഉടമകളെന്ന നിലയില്‍ വളരെയേറെ സാധാരണക്കാരുടേയും ആവശ്യമാക്കി മാറ്റാന്‍ അങ്ങിനെ ഈ വ്യവസ്ഥിതി നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ധന മൂലധന രൂപീകരണം വഴിവെച്ചു. എന്നാല്‍ മിച്ചമൂല്യത്തിലൂടെ ലാഭമുണ്ടാക്കുന്ന സംരംഭകര്‍ ഇന്നു് ചെറുകിട ഉല്പാദകരോ വന്‍കിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ തൊഴിലാളികളോ മാത്രമാണു്. മൂലധന ഉടമകള്‍ക്കും ഓഹരിക്കമ്പോളത്തിനും നിക്ഷേപകര്‍ക്കും ഉല്പാദനവുമായോ വിതരണവുമായോ വിനിമയവുമായോ യാതൊരു ബന്ധവുമില്ലാതായിക്കഴിഞ്ഞു. ഒഹരിക്കമ്പോളവും ധന കാര്യ സ്ഥാപനങ്ങളും ഊഹക്കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമായി തരം താണു. അവയുടെ മേധാവിത്വവും ആര്‍ത്തിയും യഥാര്‍ത്ഥ കമ്പോളത്തില്‍ നിന്നു് സമാന്തര കമ്പോളത്തിലേയ്ക്കു് സമ്പത്തിന്റെ ഒഴുക്കിനു് വഴിയൊരുക്കി.
മുതലാളിത്ത പ്രതിസന്ധി
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തിലെത്തുന്നതിനേക്കാള്‍ കൂടിയ തുക ചരക്കുകളുടെ വിലയായി തിരിച്ചെടുക്കുന്നതാണു് അമിതോല്പാദനം എന്ന മുതലാളിത്ത കമ്പോള പ്രതിസന്ധിക്കു് കാരണമാകുന്നതു്. ജനങ്ങളുടെ വാങ്ങല്‍ കഴിവു് ഇടിയുന്നു. വില്പന കുറയുന്നു. ഇന്നത്തെ ധന മൂലധന ഘട്ടത്തില്‍ കമ്പോള മാന്ദ്യം മൂലമുണ്ടാകുന്ന ചാക്രിക കുഴപ്പം മുമ്പത്തേക്കാള്‍ ആഴത്തിലും രൂക്ഷമായും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിന്നു്. വിദേശ കമ്പോളമോ കോളനികളോ ആഗോള യുദ്ധമോ പോലെ മറ്റു് പോംവഴികളൊന്നും ഇന്നു് കാണാനില്ല. പ്രാദേശിക യുദ്ധങ്ങളിലൂടെ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്കാണു് നീങ്ങിയതു്. ആഗോളമായി നിലനിര്‍ത്തേണ്ടി വന്ന സൈനികത്താവളങ്ങളുടെ ചെലവും യുദ്ധച്ചെലവും അടക്കം സാമ്രാജ്യത്വ നേതൃ ഭാരം അമേരിക്കയെ കടക്കെണിയിലുമാക്കി.
പ്രതിസന്ധി മൂടി വെയ്ക്കാന്‍ കള്ളക്കണക്കും കൊള്ളയും
പ്രതിസന്ധി മറച്ചു് പിടിക്കാനുള്ള മാര്‍ഗ്ഗമായി ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും തുടങ്ങി. അതും ഉല്പന്നങ്ങളായി കണക്കാക്കി മൊത്തം ഉല്പാദനം വര്‍ദ്ധിച്ചതായി കള്ളക്കണക്കെഴുതി. അതിലൂടെ കാര്യമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. മിച്ചമൂല്യം ഉണ്ടാകുന്നില്ല. മൊത്തം കമ്പോളത്തില്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കോര്‍പ്പറേറ്റുകള്‍ക്കും ലാഭം കിട്ടുന്നുണ്ടു്. അതു് മറ്റാരുടേയെങ്കിലും (മറ്റു് കോര്‍പ്പറേറ്റുകളുടേയോ യഥാര്‍ത്ഥ ഉല്പാദനകരുടേയോ, അതായതു്, ധന കാര്യ സ്ഥാപനങ്ങളുടേയോ ഓഹരി ഉടമകളുടേയോ സംരംഭകരുടേയോ കൃഷിക്കരുടേയോ) നഷ്ടമാണു്. കമ്പോള മാന്ദ്യത്തിന്റെ കാലത്തു് കോര്‍പ്പറേറ്റുകളും വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നഷ്ടത്തിലാകുന്നു. അതംഗീകരിച്ചാല്‍ ഓഹരി കമ്പോളം തകരും. വ്യവസ്ഥിതി തന്നെ തകരും. അതൊഴിവാക്കാന്‍, നഷ്ടമാണെങ്കിലും ലാഭം കാട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തി പെരുപ്പിക്കല്‍. അതൊരു സമാന്തര സമ്പദ്ഘടനയായി പതപ്പിച്ചു് പെരുപ്പിക്കുകയാണു്. അദൃശ്യാസ്തികളിലൂടെയും (Intangible assets) ധനകാര്യ ഉപകരണങ്ങളുടെ (Derivatives) ആവര്‍ത്തിച്ചുള്ള അനാവശ്യ കച്ചവടത്തിലൂടെയും ചെറുകിട ഉല്പാദകരുടെ ആസ്തികളും പൊതു സ്വത്തും (ഖനികള്‍, എണ്ണപ്പാടങ്ങള്‍, പൊതു ഭൂമി, പ്രകൃതി വിഭവങ്ങള്‍......) പ്രാകൃത മൂലധന സമാഹരണത്തിലൂടെ കയ്യടക്കിയും അവയുടെയെല്ലാം വില ഊഹക്കച്ചവടത്തിലൂടെ പെരുപ്പിച്ചുമാണു് കുത്തകകള്‍ ആസ്തി വര്‍ദ്ധിപ്പിച്ചതു്.
പരിഹാരമില്ലാത്ത വിഷമ വൃത്തം
അത്തരത്തിലുള്ള ആസ്തി വര്‍ദ്ധന ലാഭം കാണിക്കാന്‍ സഹായിക്കുന്നതു് കണക്കില്‍ മാത്രമാണു്. മാത്രമല്ല, ഇങ്ങിനെ വര്‍ദ്ധിക്കുന്ന ആസ്തിയ്ക്കും അടുത്ത വര്‍ഷം ലാഭം വീതിക്കണം. കൂടുതല്‍ ലാഭം കാട്ടണം. കമ്പോള മാന്ദ്യം പക്ഷെ ഉള്ള ലാഭം പോലും കുറയ്ക്കുന്നു. മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുള്ള ഇടിവും അതുമൂലമുണ്ടാകുന്ന അമിതോല്പാദന പ്രതിസന്ധിയും അതു് വഴിവെക്കുന്ന ഇടിയുന്ന ലാഭ പ്രവണതയും അതു് മറയ്ക്കാന്‍ കൊള്ളയും ഊഹക്കച്ചവടവും കള്ളക്കണക്കും മൂലധനം പെരുപ്പിക്കലും അതു് മൂലം വീണ്ടും ആവര്‍ത്തിക്കുന്ന മേല്‍ പ്രവണതകളും ഒരു വിഷമ വൃത്തമായി തുടരുകയാണു്.
സമാന്തര സമ്പദ്ഘടനയുടെ (Virtual Economy or Bubble Economy) തകര്‍ച്ച അനിവാര്യം
വിവര സാങ്കേതിക വിദ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു് സമാന്തര ഇടം സൃഷ്ടിച്ചതു് പോലെ ധന മൂലധനം സമാന്തര സമ്പദ്ഘടന സൃഷ്ടിച്ചിരിക്കുകയാണു്. വിവര സാങ്കേതിക വ്യവസായമടക്കം കൃത്രിമമായി പെരുപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ധന ഉരുപ്പടികളുടേയും ഓഹരികളുടേയും കമ്പോളം ഒരു സമാന്തര സമ്പദ്ഘടനയായി യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് മൂല്യം വലിച്ചെടുക്കുന്നു. യഥാര്‍ത്ഥ മിച്ചമൂല്യമോ ലാഭമോ തൊഴിലോ അവിടെ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. ഈ വില്പനകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അയഥാര്‍ത്ഥ ചരക്കുകളെല്ലാം (Virtual Commodities) മൊത്തം ദേശീയോല്പാദനം കണക്കാക്കാന്‍ ഉപയോഗിക്കുന്നതു് മൂലം വമ്പിച്ച വളര്‍ച്ച കാണിക്കുന്നു. യഥാര്‍ത്ത ഉല്പാദനമോ തൊഴില്‍ ശേഷിയുടെ സാമൂഹ്യോപകാരപ്രദമായ ഉപയോഗമോ ലാഭത്തിന്റെ അടിസ്ഥാനമായ മിച്ച മൂല്യമോ പോലും സൃഷ്ടിക്കപ്പെടുന്നില്ല. ഇതാണു് തൊഴില്‍ രഹിത വളര്‍ച്ചയെന്നറിയപ്പെടുന്നതു്. ലാഭം ആസ്തി പെരുപ്പിക്കുന്നതിലൂടെ കണക്കില്‍ മാത്രം കാട്ടപ്പെടുന്നു. സാമൂഹ്യ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി കൈക്കലാക്കുന്നതിലൂടെ വിജയിക്കുന്ന ഓരോ കുത്തകയും മറ്റുള്ളവരെ പാപ്പരാക്കി സമ്പത്തു് കുന്നു കൂട്ടുന്നുണ്ടു്. ഓരോ മുതലാളിക്കും ലാഭം കാണിക്കാം. പക്ഷെ, പൊതുവെ സമൂഹത്തില്‍ യഥാര്‍ത്ഥ ഉല്പാദനമോ ഉപഭോഗമോ നടക്കുന്നില്ല. ചെറുകിട സ്വത്തുക്കളുടേയും (കൃഷിക്കാരുടേയും ചെറുകിട ഇടത്തരം സംരംഭകരുടേയും) പൊതു സ്വത്തിന്റേയും തനി കൊള്ള മാത്രമായ പ്രാകൃത മൂലധന സമാഹരണമാണു് അവിടെ ഇന്നു് നടക്കുന്നതു്. ഇതിനു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന പുതിയൊരു കൂട്ടു കെട്ടു് രൂപപ്പെട്ടിരിക്കുന്നു. ഇതാണു് ഇന്നത്തെ അഴിമതിയുടെ വര്‍ദ്ധനയ്ക്കു് കാരണം. ഭരണ കൂടങ്ങള്‍ വ്യവസ്ഥിതിയുടെ നിലനില്പിനായി അതിനു് കൂട്ടു് നില്‍ക്കുന്നു. കുത്തക ധന മൂലധന കാലത്തെ മുതലാളിത്തം സൃഷ്ടിപരമായ യാതൊരു ധര്‍മ്മവും നിറവേറ്റാതായി. വെറും കൊള്ള മാത്രമായി അതിന്റെ ധര്‍മ്മം. അതു് യഥാര്‍ത്ഥ വ്യവസായ സംരംഭകരേപ്പോലും കൊള്ളയടിക്കുന്നു. അതേ സമയം അതിന്റെ നിലനില്പിനായി സര്‍ക്കാരുകള്‍ സംരംഭകരടക്കം ജനങ്ങളെ കൊള്ളയടിക്കുന്നു. വലുതായതിനാല്‍ തകരാന്‍ അനുവദിക്കാനാവില്ലെന്നാണു് വാദം. കാരണം, വലിയവ തകര്‍ന്നാല്‍ ആഘാതം വലുതായിരിക്കും പോലും. ശരിയാണു് വ്യവസ്ഥിതിയുടെ നിലനില്പാണു് അപകടപ്പെടുന്നതു്. പക്ഷെ, അതിന്റെ നിലനില്പിനു് ഇനിയങ്ങോട്ടു് യാതൊരു ന്യായീകരണവുമില്ല. അതിന്നു് സമൂഹത്തിനാവശ്യമായ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. തൊഴില്‍ സൃഷ്ടിക്കുന്നില്ല. മിച്ച മൂല്യം പോലും സൃഷ്ടിക്കുന്നില്ല. പരസ്പരം കൊള്ളയടിക്കുക മാത്രമാണു് ചെയ്യുന്നതു്. യഥാര്‍ത്ഥ സമ്പത്തുല്പാദിപ്പിക്കുന്ന കര്‍ഷകരും തൊഴിലാളികളും സംരംഭകരും ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, ഓഹരി ഉടമകളും വഞ്ചിക്കപ്പെടുകയാണു്. വ്യവസ്ഥിതിയുടെ തകര്‍ച്ച അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. എത്ര വേഗം ഓഹരി ഉടമകള്‍ ഓഹരി പിന്‍വലിക്കുന്നോ അത്രകണ്ടു് അവരുടെ നഷ്ടം കുറയും.
പരിഹാരമില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടതിനാലാണു് ഒരു വശത്തു് പൊതു സ്വത്തിന്റെ കൊള്ളയ്ക്കു് ഒത്താശ ചെയ്തും മറുവശത്തു് ക്ഷേമച്ചെലവുകള്‍ കുറച്ചും കോര്‍പ്പറേറ്റുകള്‍ക്കായി പൊതു വിഭവം വിനിയോഗിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നതു്. അതു് ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നു് പറയേണ്ടതില്ല. ഇതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ പശ്ചാത്തലം.
ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ. അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരുടെ ശേഷിക്കൊത്ത കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.
സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ മാത്രം അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.
അക്രമം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗത്തു് നിന്നുണ്ടാവില്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും സാദ്ധ്യമാണു്. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.
ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.
ചെറുകിട-ഇടത്തരം സ്വത്തുടമസ്ഥര്‍ക്കും സംരംഭകര്‍ക്കും നഷ്ടവും കോട്ടവും ഉണ്ടാകുന്നില്ല
പുതിയ വ്യവസ്ഥിതിയിലേയ്ക്കുള്ള മാറ്റം കൊണ്ടു് കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ സാങ്കേതിക വിദഗ്ദ്ധര്‍ക്കോ ബൌദ്ധിക സംരംഭകര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ കാര്യത്തില്‍ നിലവിലുള്ള സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. അവരുടെ കയ്യിലുള്ളവ അവര്‍ക്കു് നിലനിര്‍ത്താം. മാത്രമല്ല, അവര്‍ക്കു് കൈകാര്യം ചെയ്യാവുന്നത്ര ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും കിട്ടുക മാത്രമാണു് ചെയ്യുക. കാരണം, അവരെ ഏല്പിക്കുന്നതിലൂടെയാണു് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായത്ര ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നതു്.
ധനമൂലധനാധിപത്യത്തിനു് പകരം സോഷ്യലിസം
ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ നേടിയ കൃത്രിമമായ ഉടസ്ഥാവകാശം സമൂഹത്തിനു് തിരിച്ചേല്പിച്ചു് ന്യായം നടപ്പാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇന്നും അവ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍ മതി. ധന മൂലധനാധിപത്യത്തിന്റെ തകര്‍ച്ച പോലും തൊഴിലാളികളോ കമ്യൂണിസമോ സോഷ്ലിസമോ വരുത്തിയതല്ല. ഇന്നു് വെളിവാക്കപ്പെട്ടിരിക്കുന്നതു് പോലെ ധന മൂലധനവ്യവസ്ഥയുടെ തകര്‍ച്ച അതിന്റെ അത്യാര്‍ത്തി മൂലം സ്വയം വരുത്തിവെച്ചതാണു്. അവര്‍ക്കിതിനു് പരിഹാരമില്ല. അവര്‍ക്കിനി നല്ലകാര്യം ഒന്നും ചെയ്യാനില്ല, തനി കാടത്തമോ യുദ്ധമോ നശീകരണമോ അല്ലാതെ. സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനം, ഇന്നു്, അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു.
സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള മുന്‍കാല പരീക്ഷണത്തിന്റെ പരാജയം
മുന്‍കാല സോഷ്യലിസത്തിന്റെ പരിമിതികളേക്കുറിച്ചോ പരാജയത്തേക്കുറിച്ചോ കുണ്ഡിതപ്പെട്ടിട്ടു് കാര്യമില്ല. ഇന്നില്‍ ജീവിക്കുകയും ഇന്നലെയെക്കുറിച്ചു് പഠിക്കുകയും നാളെ ആസൂത്രണം ചെയ്യുകയുമാണു് വിജ്ഞാന സമൂഹം ചെയ്യേണ്ടതു്. ഇന്നലെയേക്കുറിച്ചു് കലഹിച്ചും നാളെയേക്കുറിച്ചു് ആശങ്കപ്പെട്ടും സമയം പാഴാക്കേണ്ട ആവശ്യമില്ല. ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നിനെ നിര്‍ണ്ണയിച്ചതു് പോലെ ഇന്നത്തെ പ്രവര്‍ത്തനങ്ങളാണു് നാളെയെ നിര്‍ണ്ണയിക്കുക. നാളെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കയ്യിലാണു്, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെ വരുതിയിലാണു്.
ഇന്നലെയെക്കുറിച്ചു് പഠിച്ചാല്‍ നമുക്കു് കാണാന്‍ കഴിയുക സോഷ്യലിസത്തിന്റെ നേട്ടങ്ങളും അതിനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കോട്ടങ്ങളുമാണു്. സോഷ്യലിസത്തെ അതിന്റെ തനതു് വികാസ പരിണാമങ്ങള്‍ക്കു് വിടാന്‍ മുതലാളിത്തം തയ്യാറായില്ല. വ്യവസ്ഥകള്‍ തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു. സോഷ്യലിസം സൃഷ്ടിക്കാന്‍ പുറപ്പെട്ട രാജ്യങ്ങളില്‍ പുറമേ നിന്നും അകത്തു് നിന്നും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആക്രമണം അധികാര കേന്ദ്രീകരണത്തിന്റെ സാഹചര്യം സൃഷ്ടിച്ചു. അതു് ജനാധിപത്യ വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്.
സോവിയറ്റു് തകര്‍ച്ച പല കാരണങ്ങള്‍
സോവിയറ്റു് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കു് സോവിയറ്റു് ജനത മാത്രം ഉത്തരം പറയേണ്ട സ്ഥിതിയല്ല ഉള്ളതു്. നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് സോഷ്യലിസം നല്‍കിയ സഹായം കാണാതെ പോയിക്കൂടാ. സോവിയറ്റു് ജനതയുടെ ജീവിതം ഭാസുരമാക്കാന്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്ന സമ്പത്തു് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോക സമൂഹത്തിനാകെ സഹായകരമായ രീതിയില്‍ അവര്‍ വിനിയോഗിച്ചു. അതിലൂടെ ഒട്ടേറെ രാജ്യങ്ങള്‍ ഓട്ടേറെ കാലം സാമ്രാജ്യത്വ ചൂഷണം ചെറുത്തു. മാത്രമല്ല, മുതലാളിത്ത ലോകത്തടക്കം തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ക്ഷേമ പദ്ധതികളും ലഭ്യമായി. അതൊന്നും തെറ്റോ അനാവശ്യമോ ആയി കണ്ടിട്ടു് കാര്യമില്ല. പക്ഷെ, സമ്പത്തിന്റെ ഈ തിരിച്ചു് വിടല്‍ സാമ്രാജ്യത്വവും അന്നത്തെ സോഷ്യലിസവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനു് തടസ്സമായി. സഹായം കിട്ടിയ നവ സ്വതന്ത്ര നാടുകളില്‍ പലതും സോവിയറ്റു് സോഷ്യലിസത്തെ അതിന്റെ പ്രതിസന്ധിയില്‍ തള്ളിപ്പറയുകയും സാമ്രാജ്യത്വ ചേരിയിലേയ്ക്കു് കൂറുമാറി സാമ്രാജ്യത്വത്തിനനുകൂലമായ രാഷ്ട്രീയ-സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയുമാണു് ചെയ്തതു്. ഇന്ത്യ തന്നെ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണം.
കൂടുതല്‍ മെച്ചപ്പെട്ട സോഷ്യലിസം സാധ്യമാണു്
അതിനാല്‍, സോവിയറ്റു് സോഷ്യലിസത്തിന്റെ ആവര്‍ത്തനമല്ല, മുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ അതു് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് ഇക്കാലത്തു് സാദ്ധ്യമാകുന്ന പുതിയ സോഷ്യലിസ്റ്റു് മുന്നേറ്റമാണു് ആസൂത്രണം ചെയ്യേണ്ടതു്. സോവിയറ്റു് സോഷ്യലിസത്തിനു് അക്കാലത്തില്ലാതിരുന്ന വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ തന്നെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണു്. ഉല്പാദന ക്ഷമതയിലുണ്ടായ മുന്നേറ്റം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തില്‍ കാണാന്‍ കഴിയും.
ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.
മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. അധികാരം നേടാന്‍ ജനങ്ങളുടെ വോട്ടു് വിലയ്ക്കു് വാങ്ങുകയും അധികാരത്തിലേറിയാല്‍ അടുത്ത പ്രാവശ്യം വോട്ടു് വാങ്ങാനുള്ള വിഭവത്തിനായി മൂലധന ഉടമകള്‍ക്കു് വേണ്ടി വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്ന ജനപ്രതിനിധികളും മൂലധനാധിപത്യത്തിന്റെ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വ്വീസും കോടതിയും പട്ടാളവും പോലീസുമടങ്ങുന്ന വിവിധ ശ്രേണികളുള്ള ഭരണ കൂടമാണു് മൂലധനത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താനുപകരിക്കുന്ന സംവിധാനം. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാരം അവരില്‍ കേന്ദ്രീകരിക്കേണ്ടതും ബഹുജനങ്ങള്‍ക്കു് ജനാധിപത്യാവകാശം നിഷേധിക്കേണ്ടതും ആവശ്യമായി വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ ഒന്നിനു് മേല്‍ മറ്റൊന്നു് എന്ന തരത്തില്‍ പല അട്ടികളായി പിരമിഡിന്റെ രൂപത്തിലുള്ള അധികാര ഘടന മുതലാളിത്തത്തിനും ആവശ്യമായി വന്നു. അതാണു് ഇന്നും മുതലാളിത്തം ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ അധികാര ഘടന തുടരാന്‍ കാരണം. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല. സ്വതന്ത്രരാവണമെങ്കില്‍ മുകളിലുള്ള എല്ലാ അട്ടികളേയും എടുത്തെറിഞ്ഞാല്‍ മാത്രമേ കഴിയൂ.
ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെടുകയും മുതലാളിത്തം ജനാധിപത്യത്തിന്റെ പേരില്‍ തുടരുകയും ചെയ്യുന്ന അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമായിരുന്നില്ല. അതിനാലും പുറമേ നിന്നുള്ള സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.
അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.
പുതിയൊരു ലോകം സാധ്യമാണു്
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ (1 ശതമാനത്തിന്റെ സര്‍വ്വാധിപത്യത്തേക്കാള്‍) തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഗണപരമായ ഈ മാറ്റം, പക്ഷെ, അതിന്റെ വളരെ മടങ്ങു് ഗുണപരമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാം ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടേയും അവയ്ക്കു് സാധ്യമായ പരിഹാരങ്ങളുടേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭാവി സമൂഹ ഭരണത്തിന്റെ വിശദാംശങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.
വിവര സാങ്കേതിക വിദ്യ സാമൂഹ്യ വികാസത്തിന്റെ ഉല്പന്നമാണു്. സാമൂഹത്തിന്റെ സൃഷ്ടിയാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞിട്ടുണ്ടാവുക. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടാവും. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞിരിക്കും. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വളര്‍ന്നു് വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. വിശകലനത്തിനായി അബാക്കസ്, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.
സമാന്തര സാമൂഹ്യ ഇടം
വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു.
ബഹുമാധ്യമം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ മനുഷ്യനു് കഴിയുന്നതു് പോലെ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.
കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.
വിവര സാങ്കേതിക വികാസ പ്രവണതകള്‍
ഉപകരണങ്ങള്‍ ചെറുതാകുന്നു, കഴിവു് കൂടുന്നു, പ്രവര്‍ത്തന വേഗം കൂടുന്നു. സോഫ്റ്റ്‌വെയറുകള്‍ വ്യാപകമാകുന്നു, വളരെ വേഗം വികസിക്കുന്നു, കഴിവു് കൂടുന്നു, ഉപകരണങ്ങളുടെ ധര്‍മ്മങ്ങളും കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുന്നു. സോഫ്റ്റ്‌വെയറിന്മേല്‍ കുത്തക ഉടമസ്ഥത സ്ഥാപിക്കാനുള്ള ശ്രമത്തോടൊപ്പം അതിനെതിരായ ചെറുത്തു് നില്പും ആരംഭിച്ചു. കുത്തക അവസാനിപ്പിച്ചു് ആര്‍ക്കും ഉപയോഗ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിജയകരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. അവ സ്വകാര്യമായവയേക്കാള്‍ വേഗത്തില്‍ വികസിക്കുകയും മെച്ചപ്പെടുത്തപ്പെടുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തെ തൊഴിലാളികളുടെ സ്വതന്ത്ര കൂട്ടായ്മയാണു്. പൊതു ഉടമസ്ഥതയുടെ മേന്മകള്‍ അതു് തെളിയിച്ചിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളര്‍ന്നു് വികസിക്കുന്നു. ആഗോള വിവര വിനിമയ ശൃംഖല അതിവേഗം വികസിക്കുന്നു. അതില്‍ സാമൂഹ്യ കൂട്ടായ്മകളും സാമൂഹ്യ ഇടങ്ങളും സാമൂഹ്യ ഇടപെടലുകളും പെരുകുന്നു.
സാമൂഹ്യ വികാസ പ്രവണതകള്‍
അഭൂത പൂര്‍വ്വമായ ഈ സാങ്കേതിക വികാസത്തിനു് മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമൂഹം കടപ്പെട്ടിരിക്കുന്നു. പക്ഷെ, മുതലാളിത്തം അതിന്റെ നാശത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ സംവിധാനമാണു് ഇതിലൂടെ ഒരുക്കിയിരിക്കുന്നതു്. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.
സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യ
ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.
സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.
സാമൂഹ്യ പുനസംഘടന അനിവാര്യമാകുന്നു
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു. അത്തരത്തില്‍ സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും വര്‍ഗ്ഗ ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ ഇന്നു് നിലവില്‍ മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല. ഇതാണു് മാര്‍ക്സിസത്തിന്റെ സാരം. ഇതാണു് ലോകം ഇന്നഭിമൂഖീകരിക്കുന്ന പ്രശ്നവും സാധ്യതയും.
ആഗോള ധന മൂലധന വ്യവസ്ഥ
മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെടുന്നതില്‍ അതു് നിര്‍ണ്ണായക പങ്കു് വഹിച്ചു. ആഗോള വിവര വിനിമയ ശൃംഖലകൊണ്ടാണു് ആഗോള ധന മൂലധന വ്യവസ്ഥ സുസാധ്യമായതു്. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിലെത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ ശേഖരം കുറച്ചു്, മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.
പ്രക്രിയകളുടെ തത്സമയ രേഖകള്‍, തത്സമയ പ്രവര്‍ത്തനങ്ങള്‍, സമഗ്രമായ ആസൂത്രണ സാധ്യത
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളുടേയും വിവരം തല്‍സമയം രേഖപ്പെടുത്താനും തുടര്‍ പ്രക്രിയകള്‍ തത്സമയം നടത്താനും വിവര വിനിമയ ശൃംഖല സഹായിക്കുന്നു. രാജ്യ ഭരണവും സ്ഥാപന ഭരണവും സംഘടനാ നടത്തിപ്പും സാമൂഹ്യ സംഘടനകളും അതിനാവശ്യമായ വിവര-വിവരാധിഷ്ടിത പ്രവര്‍ത്തനങ്ങളുമെല്ലാം തത്സമയം നടത്താനും പരിശോധിക്കാനും ആസൂത്രണം ചെയ്യാനും കഴിയുമെന്നായിരിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ മുതലാളിത്തത്തില്‍ ഉപയോഗിയ്ക്കപ്പെടുന്നു. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന അധിക ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യം മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ അധിക ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.
അതായതു് സാമൂഹ്യ സൃഷ്ടിയായ ഈ വിവര സാങ്കേതിക സിദ്ധി ഇന്നു് ഫലപ്രദമായി മുതലെടുക്കുന്നതു് മൂലധന ശക്തികള്‍ മാത്രമാണു്.
ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.
ഇന്നു് നടപ്പാക്കപ്പെടുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.
തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനു്
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.
ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.
സോഷ്യലിസത്തില്‍ കമ്പോളം സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കപ്പെടും
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.
അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. സ്വകാര്യമായി സൂക്ഷിക്കാനുള്ള പ്രവണതകള്‍ ഉണ്ടായതു് പോലെ തന്നെ അവ സ്വതന്ത്രമാക്കാനുമുള്ള ശ്രമം നടന്നു് പോന്നിട്ടുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.
സോഫ്റ്റ്‌വെയര്‍ പേറ്റന്റു്
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.
ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു് മുന്നേറാനാവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.
വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം ജനാധിപത്യ വികാസത്തിനു് വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കോപ്പം
മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗം വിവര സാങ്കേതിക വിദ്യയിലും വിവര ശൃംഖലയിലും കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു്. നിലവിലുള്ള ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ പോലുമില്ലാത്ത മുന്‍കൂട്ടിയുള്ള സെന്‍ഷര്‍ ഷിപ്പു് ഏര്‍പ്പെടുത്താനുള്ള ശ്രമാമാണു് കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പു് നടത്തുന്നതു്. കാരണം വ്യക്തമാണു്. ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ഇടതു് പക്ഷത്തിന്റേതൊഴിച്ചു് ബാക്കിയെല്ലാം ധന മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തിലാണു്. അവയാകട്ടെ നിലവിലുള്ള ധന മൂലധന താല്പര്യങ്ങള്‍ക്കു് ഭീഷണി ഉയര്‍ത്തുന്നില്ല. സാര്‍വ്വദേശീയമായി തത്സമയ വിവര വിന്യാസം സാദ്ധ്യമായിട്ടുള്ള നവ മാധ്യമം വര്‍ഗ്ഗാധിപത്യം ചെലുത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗങ്ങള്‍ക്കു് തല വേദന തന്നെയാണു്. അറബ് ജനകീയ മുന്നേറ്റങ്ങളില്‍ നവ മാധ്യമങ്ങളുടെ സാധ്യത അവര്‍ ഉപയോഗപ്പെടുത്തി. അതിനാല്‍ ഇന്റന്‍നെറ്റ് പ്രാദേശികമായി തടയുന്നതിനു് 'കില്ലര്‍ സ്വിച്ച്' ഏര്‍പ്പെടുത്തുന്ന കാര്യത്തേക്കുറിച്ചാണു് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആലോചിക്കുന്നതു്. വാള്‍സ്ട്രീറ്റു് സമരത്തില്‍ നവ മാധ്യമത്തിന്റെ സഹായം വേണ്ടത്ര ലഭിച്ചിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടു്. വിക്കി ലീക്സിനു് പണമിടപാടുകള്‍ നടത്തുന്ന പേ പാല്‍, വിസ തുടങ്ങിയ സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ടു. സൈബര്‍ മേല്‍വിലാസം ലഭ്യമാക്കുന്ന ഡൊമൈന്‍ സെര്‍വ്വര്‍ സൌകര്യവും നിഛേധിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ കാണിക്കുന്നതു് സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി അമേരിക്കന്‍ കുത്തക മൂലധന ശക്തികള്‍ക്കു് വഴങ്ങുന്ന കാലിഫോര്‍ണിയയിലെ വിവരസംഭരണിയുടെ ഉടമകളുടെ ദയാദാക്ഷിണ്യത്തിലാണെന്നാണു്. അതിനു് മാറ്റം വരുത്താനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്ന ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സ് ഉപയോഗിച്ചു് ഏത് സാധാരണ കമ്പ്യൂട്ടറും സെര്‍വറുകളായി പ്രവര്‍ത്തിപ്പിക്കാം. ഉപകരണത്തിന്റെ വില കുറയ്ക്കുകയാണു് മേല്‍ പ്രോജക്ടിന്റെ ലക്ഷ്യം.
സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം വളരുന്നു
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.
സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.
അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
അതേ സമയം, ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.
മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം.
ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. ആദ്യകാല മുതലാളിത്തം കൊള്ളയിലൂടെയും ഭൂമി വളച്ചു് കെട്ടിയും കര്‍ഷകരെ കുടിയൊഴിപ്പിച്ചും മറ്റും പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെയാണു് മൂലധന സമാഹരണം നടത്തിയതു്. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വ്യവസായത്തില്‍ മൂലധനം നിക്ഷേപിച്ചു് തൊഴിലാളികളുടെ അദ്ധ്വാന ശക്തി ഉപയോഗിച്ചു് മിച്ചമൂല്യം സംഭരിച്ചാണു് മൂലധനം പെരുപ്പിച്ചതു്. ആ പ്രക്രിയയില്‍ തൊഴിലാളിയില്‍ നിന്നു് കിട്ടിയ അദ്ധ്വാനവും അദ്ധ്വാന ശേഷിക്കു് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണു് മിച്ചമൂല്യം. അതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിസ്ഥാനം. അതു് വിവിധ മൂലധന ഉടമകള്‍ വീതിച്ചെടുക്കുകയായിരുന്നു. ബാങ്കര്‍ക്കു് പലിശ. ഭൂ ഉടമയ്ക്കു് വാടക. സര്‍ക്കാരിനു് നികുതി. ഉദ്യോഗസ്ഥനു് കൈക്കൂലി. വ്യവസായിക്കു് ലാഭം. ലാഭത്തില്‍ ഒരോഹരി മൂലധന രൂപീകരണത്തിനു്. എന്നാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സമ്രാജ്യത്വത്തില്‍ വ്യവസായമൂലധനവും പണ മൂലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടു. അതു് ഓഹരി കമ്പോളത്തിലൂടെ വ്യവസായത്തില്‍ മുടക്കുന്നു. ലാഭം എല്ലാവരുടേയും ആവശ്യമായി മാറി. മുതലാളിത്തത്തിന്റെ നിലനില്പും വളര്‍ച്ചയും ലാഭ വര്‍ദ്ധനവും വ്യവസായ മുതലാളിയുടേയും ബാങ്കിങ്ങു് മുതലാളിയുടേയും മാത്രമല്ല, ഓഹരി ഉടമകളെന്ന നിലയില്‍ വളരെയേറെ സാധാരണക്കാരുടേയും ആവശ്യമാക്കി മാറ്റാന്‍ അങ്ങിനെ ഈ വ്യവസ്ഥിതി നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ധന മൂലധന രൂപീകരണം വഴിവെച്ചു. എന്നാല്‍ മിച്ചമൂല്യത്തിലൂടെ ലാഭമുണ്ടാക്കുന്ന സംരംഭകര്‍ ഇന്നു് ചെറുകിട ഉല്പാദകരോ വന്‍കിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ തൊഴിലാളികളോ മാത്രമാണു്. മൂലധന ഉടമകള്‍ക്കും ഓഹരിക്കമ്പോളത്തിനും നിക്ഷേപകര്‍ക്കും ഉല്പാദനവുമായോ വിതരണവുമായോ വിനിമയവുമായോ യാതൊരു ബന്ധവുമില്ലാതായിക്കഴിഞ്ഞു. ഒഹരിക്കമ്പോളവും ധന കാര്യ സ്ഥാപനങ്ങളും ഊഹക്കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമായി തരം താണു. അവയുടെ മേധാവിത്വവും ആര്‍ത്തിയും യഥാര്‍ത്ഥ കമ്പോളത്തില്‍ നിന്നു് സമാന്തര കമ്പോളത്തിലേയ്ക്കു് സമ്പത്തിന്റെ ഒഴുക്കിനു് വഴിയൊരുക്കി.
മുതലാളിത്ത പ്രതിസന്ധി
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തിലെത്തുന്നതിനേക്കാള്‍ കൂടിയ തുക ചരക്കുകളുടെ വിലയായി തിരിച്ചെടുക്കുന്നതാണു് അമിതോല്പാദനം എന്ന മുതലാളിത്ത കമ്പോള പ്രതിസന്ധിക്കു് കാരണമാകുന്നതു്. ജനങ്ങളുടെ വാങ്ങല്‍ കഴിവു് ഇടിയുന്നു. വില്പന കുറയുന്നു. ഇന്നത്തെ ധന മൂലധന ഘട്ടത്തില്‍ കമ്പോള മാന്ദ്യം മൂലമുണ്ടാകുന്ന ചാക്രിക കുഴപ്പം മുമ്പത്തേക്കാള്‍ ആഴത്തിലും രൂക്ഷമായും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിന്നു്. വിദേശ കമ്പോളമോ കോളനികളോ ആഗോള യുദ്ധമോ പോലെ മറ്റു് പോംവഴികളൊന്നും ഇന്നു് കാണാനില്ല. പ്രാദേശിക യുദ്ധങ്ങളിലൂടെ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്കാണു് നീങ്ങിയതു്. ആഗോളമായി നിലനിര്‍ത്തേണ്ടി വന്ന സൈനികത്താവളങ്ങളുടെ ചെലവും യുദ്ധച്ചെലവും അടക്കം സാമ്രാജ്യത്വ നേതൃ ഭാരം അമേരിക്കയെ കടക്കെണിയിലുമാക്കി.
പ്രതിസന്ധി മൂടി വെയ്ക്കാന്‍ കള്ളക്കണക്കും കൊള്ളയും
പ്രതിസന്ധി മറച്ചു് പിടിക്കാനുള്ള മാര്‍ഗ്ഗമായി ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും തുടങ്ങി. അതും ഉല്പന്നങ്ങളായി കണക്കാക്കി മൊത്തം ഉല്പാദനം വര്‍ദ്ധിച്ചതായി കള്ളക്കണക്കെഴുതി. അതിലൂടെ കാര്യമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. മിച്ചമൂല്യം ഉണ്ടാകുന്നില്ല. മൊത്തം കമ്പോളത്തില്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കോര്‍പ്പറേറ്റുകള്‍ക്കും ലാഭം കിട്ടുന്നുണ്ടു്. അതു് മറ്റാരുടേയെങ്കിലും (മറ്റു് കോര്‍പ്പറേറ്റുകളുടേയോ യഥാര്‍ത്ഥ ഉല്പാദനകരുടേയോ, അതായതു്, ധന കാര്യ സ്ഥാപനങ്ങളുടേയോ ഓഹരി ഉടമകളുടേയോ സംരംഭകരുടേയോ കൃഷിക്കരുടേയോ) നഷ്ടമാണു്. കമ്പോള മാന്ദ്യത്തിന്റെ കാലത്തു് കോര്‍പ്പറേറ്റുകളും വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നഷ്ടത്തിലാകുന്നു. അതംഗീകരിച്ചാല്‍ ഓഹരി കമ്പോളം തകരും. വ്യവസ്ഥിതി തന്നെ തകരും. അതൊഴിവാക്കാന്‍, നഷ്ടമാണെങ്കിലും ലാഭം കാട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തി പെരുപ്പിക്കല്‍. അതൊരു സമാന്തര സമ്പദ്ഘടനയായി പതപ്പിച്ചു് പെരുപ്പിക്കുകയാണു്. അദൃശ്യാസ്തികളിലൂടെയും (Intangible assets) ധനകാര്യ ഉപകരണങ്ങളുടെ (Derivatives) ആവര്‍ത്തിച്ചുള്ള അനാവശ്യ കച്ചവടത്തിലൂടെയും ചെറുകിട ഉല്പാദകരുടെ ആസ്തികളും പൊതു സ്വത്തും (ഖനികള്‍, എണ്ണപ്പാടങ്ങള്‍, പൊതു ഭൂമി, പ്രകൃതി വിഭവങ്ങള്‍......) പ്രാകൃത മൂലധന സമാഹരണത്തിലൂടെ കയ്യടക്കിയും അവയുടെയെല്ലാം വില ഊഹക്കച്ചവടത്തിലൂടെ പെരുപ്പിച്ചുമാണു് കുത്തകകള്‍ ആസ്തി വര്‍ദ്ധിപ്പിച്ചതു്.
പരിഹാരമില്ലാത്ത വിഷമ വൃത്തം
അത്തരത്തിലുള്ള ആസ്തി വര്‍ദ്ധന ലാഭം കാണിക്കാന്‍ സഹായിക്കുന്നതു് കണക്കില്‍ മാത്രമാണു്. മാത്രമല്ല, ഇങ്ങിനെ വര്‍ദ്ധിക്കുന്ന ആസ്തിയ്ക്കും അടുത്ത വര്‍ഷം ലാഭം വീതിക്കണം. കൂടുതല്‍ ലാഭം കാട്ടണം. കമ്പോള മാന്ദ്യം പക്ഷെ ഉള്ള ലാഭം പോലും കുറയ്ക്കുന്നു. മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുള്ള ഇടിവും അതുമൂലമുണ്ടാകുന്ന അമിതോല്പാദന പ്രതിസന്ധിയും അതു് വഴിവെക്കുന്ന ഇടിയുന്ന ലാഭ പ്രവണതയും അതു് മറയ്ക്കാന്‍ കൊള്ളയും ഊഹക്കച്ചവടവും കള്ളക്കണക്കും മൂലധനം പെരുപ്പിക്കലും അതു് മൂലം വീണ്ടും ആവര്‍ത്തിക്കുന്ന മേല്‍ പ്രവണതകളും ഒരു വിഷമ വൃത്തമായി തുടരുകയാണു്.
സമാന്തര സമ്പദ്ഘടനയുടെ (Virtual Economy or Bubble Economy) തകര്‍ച്ച അനിവാര്യം
വിവര സാങ്കേതിക വിദ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു് സമാന്തര ഇടം സൃഷ്ടിച്ചതു് പോലെ ധന മൂലധനം സമാന്തര സമ്പദ്ഘടന സൃഷ്ടിച്ചിരിക്കുകയാണു്. വിവര സാങ്കേതിക വ്യവസായമടക്കം കൃത്രിമമായി പെരുപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ധന ഉരുപ്പടികളുടേയും ഓഹരികളുടേയും കമ്പോളം ഒരു സമാന്തര സമ്പദ്ഘടനയായി യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് മൂല്യം വലിച്ചെടുക്കുന്നു. യഥാര്‍ത്ഥ മിച്ചമൂല്യമോ ലാഭമോ തൊഴിലോ അവിടെ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. ഈ വില്പനകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അയഥാര്‍ത്ഥ ചരക്കുകളെല്ലാം (Virtual Commodities) മൊത്തം ദേശീയോല്പാദനം കണക്കാക്കാന്‍ ഉപയോഗിക്കുന്നതു് മൂലം വമ്പിച്ച വളര്‍ച്ച കാണിക്കുന്നു. യഥാര്‍ത്ത ഉല്പാദനമോ തൊഴില്‍ ശേഷിയുടെ സാമൂഹ്യോപകാരപ്രദമായ ഉപയോഗമോ ലാഭത്തിന്റെ അടിസ്ഥാനമായ മിച്ച മൂല്യമോ പോലും സൃഷ്ടിക്കപ്പെടുന്നില്ല. ഇതാണു് തൊഴില്‍ രഹിത വളര്‍ച്ചയെന്നറിയപ്പെടുന്നതു്. ലാഭം ആസ്തി പെരുപ്പിക്കുന്നതിലൂടെ കണക്കില്‍ മാത്രം കാട്ടപ്പെടുന്നു. സാമൂഹ്യ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി കൈക്കലാക്കുന്നതിലൂടെ വിജയിക്കുന്ന ഓരോ കുത്തകയും മറ്റുള്ളവരെ പാപ്പരാക്കി സമ്പത്തു് കുന്നു കൂട്ടുന്നുണ്ടു്. ഓരോ മുതലാളിക്കും ലാഭം കാണിക്കാം. പക്ഷെ, പൊതുവെ സമൂഹത്തില്‍ യഥാര്‍ത്ഥ ഉല്പാദനമോ ഉപഭോഗമോ നടക്കുന്നില്ല. ചെറുകിട സ്വത്തുക്കളുടേയും (കൃഷിക്കാരുടേയും ചെറുകിട ഇടത്തരം സംരംഭകരുടേയും) പൊതു സ്വത്തിന്റേയും തനി കൊള്ള മാത്രമായ പ്രാകൃത മൂലധന സമാഹരണമാണു് അവിടെ ഇന്നു് നടക്കുന്നതു്. ഇതിനു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന പുതിയൊരു കൂട്ടു കെട്ടു് രൂപപ്പെട്ടിരിക്കുന്നു. ഇതാണു് ഇന്നത്തെ അഴിമതിയുടെ വര്‍ദ്ധനയ്ക്കു് കാരണം. ഭരണ കൂടങ്ങള്‍ വ്യവസ്ഥിതിയുടെ നിലനില്പിനായി അതിനു് കൂട്ടു് നില്‍ക്കുന്നു. കുത്തക ധന മൂലധന കാലത്തെ മുതലാളിത്തം സൃഷ്ടിപരമായ യാതൊരു ധര്‍മ്മവും നിറവേറ്റാതായി. വെറും കൊള്ള മാത്രമായി അതിന്റെ ധര്‍മ്മം. അതു് യഥാര്‍ത്ഥ വ്യവസായ സംരംഭകരേപ്പോലും കൊള്ളയടിക്കുന്നു. അതേ സമയം അതിന്റെ നിലനില്പിനായി സര്‍ക്കാരുകള്‍ സംരംഭകരടക്കം ജനങ്ങളെ കൊള്ളയടിക്കുന്നു. വലുതായതിനാല്‍ തകരാന്‍ അനുവദിക്കാനാവില്ലെന്നാണു് വാദം. കാരണം, വലിയവ തകര്‍ന്നാല്‍ ആഘാതം വലുതായിരിക്കും പോലും. ശരിയാണു് വ്യവസ്ഥിതിയുടെ നിലനില്പാണു് അപകടപ്പെടുന്നതു്. പക്ഷെ, അതിന്റെ നിലനില്പിനു് ഇനിയങ്ങോട്ടു് യാതൊരു ന്യായീകരണവുമില്ല. അതിന്നു് സമൂഹത്തിനാവശ്യമായ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. തൊഴില്‍ സൃഷ്ടിക്കുന്നില്ല. മിച്ച മൂല്യം പോലും സൃഷ്ടിക്കുന്നില്ല. പരസ്പരം കൊള്ളയടിക്കുക മാത്രമാണു് ചെയ്യുന്നതു്. യഥാര്‍ത്ഥ സമ്പത്തുല്പാദിപ്പിക്കുന്ന കര്‍ഷകരും തൊഴിലാളികളും സംരംഭകരും ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, ഓഹരി ഉടമകളും വഞ്ചിക്കപ്പെടുകയാണു്. വ്യവസ്ഥിതിയുടെ തകര്‍ച്ച അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. എത്ര വേഗം ഓഹരി ഉടമകള്‍ ഓഹരി പിന്‍വലിക്കുന്നോ അത്രകണ്ടു് അവരുടെ നഷ്ടം കുറയും.
പരിഹാരമില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടതിനാലാണു് ഒരു വശത്തു് പൊതു സ്വത്തിന്റെ കൊള്ളയ്ക്കു് ഒത്താശ ചെയ്തും മറുവശത്തു് ക്ഷേമച്ചെലവുകള്‍ കുറച്ചും കോര്‍പ്പറേറ്റുകള്‍ക്കായി പൊതു വിഭവം വിനിയോഗിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നതു്. അതു് ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നു് പറയേണ്ടതില്ല. ഇതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ പശ്ചാത്തലം.
ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ. അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരുടെ ശേഷിക്കൊത്ത കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.
സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ മാത്രം അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.
അക്രമം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗത്തു് നിന്നുണ്ടാവില്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും സാദ്ധ്യമാണു്. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.
ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.
ചെറുകിട-ഇടത്തരം സ്വത്തുടമസ്ഥര്‍ക്കും സംരംഭകര്‍ക്കും നഷ്ടവും കോട്ടവും ഉണ്ടാകുന്നില്ല
പുതിയ വ്യവസ്ഥിതിയിലേയ്ക്കുള്ള മാറ്റം കൊണ്ടു് കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ സാങ്കേതിക വിദഗ്ദ്ധര്‍ക്കോ ബൌദ്ധിക സംരംഭകര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ കാര്യത്തില്‍ നിലവിലുള്ള സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. അവരുടെ കയ്യിലുള്ളവ അവര്‍ക്കു് നിലനിര്‍ത്താം. മാത്രമല്ല, അവര്‍ക്കു് കൈകാര്യം ചെയ്യാവുന്നത്ര ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും കിട്ടുക മാത്രമാണു് ചെയ്യുക. കാരണം, അവരെ ഏല്പിക്കുന്നതിലൂടെയാണു് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായത്ര ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നതു്.
ധനമൂലധനാധിപത്യത്തിനു് പകരം സോഷ്യലിസം
ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ നേടിയ കൃത്രിമമായ ഉടസ്ഥാവകാശം സമൂഹത്തിനു് തിരിച്ചേല്പിച്ചു് ന്യായം നടപ്പാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇന്നും അവ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍ മതി. ധന മൂലധനാധിപത്യത്തിന്റെ തകര്‍ച്ച പോലും തൊഴിലാളികളോ കമ്യൂണിസമോ സോഷ്ലിസമോ വരുത്തിയതല്ല. ഇന്നു് വെളിവാക്കപ്പെട്ടിരിക്കുന്നതു് പോലെ ധന മൂലധനവ്യവസ്ഥയുടെ തകര്‍ച്ച അതിന്റെ അത്യാര്‍ത്തി മൂലം സ്വയം വരുത്തിവെച്ചതാണു്. അവര്‍ക്കിതിനു് പരിഹാരമില്ല. അവര്‍ക്കിനി നല്ലകാര്യം ഒന്നും ചെയ്യാനില്ല, തനി കാടത്തമോ യുദ്ധമോ നശീകരണമോ അല്ലാതെ. സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനം, ഇന്നു്, അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു.
സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള മുന്‍കാല പരീക്ഷണത്തിന്റെ പരാജയം
മുന്‍കാല സോഷ്യലിസത്തിന്റെ പരിമിതികളേക്കുറിച്ചോ പരാജയത്തേക്കുറിച്ചോ കുണ്ഡിതപ്പെട്ടിട്ടു് കാര്യമില്ല. ഇന്നില്‍ ജീവിക്കുകയും ഇന്നലെയെക്കുറിച്ചു് പഠിക്കുകയും നാളെ ആസൂത്രണം ചെയ്യുകയുമാണു് വിജ്ഞാന സമൂഹം ചെയ്യേണ്ടതു്. ഇന്നലെയേക്കുറിച്ചു് കലഹിച്ചും നാളെയേക്കുറിച്ചു് ആശങ്കപ്പെട്ടും സമയം പാഴാക്കേണ്ട ആവശ്യമില്ല. ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നിനെ നിര്‍ണ്ണയിച്ചതു് പോലെ ഇന്നത്തെ പ്രവര്‍ത്തനങ്ങളാണു് നാളെയെ നിര്‍ണ്ണയിക്കുക. നാളെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കയ്യിലാണു്, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെ വരുതിയിലാണു്.
ഇന്നലെയെക്കുറിച്ചു് പഠിച്ചാല്‍ നമുക്കു് കാണാന്‍ കഴിയുക സോഷ്യലിസത്തിന്റെ നേട്ടങ്ങളും അതിനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കോട്ടങ്ങളുമാണു്. സോഷ്യലിസത്തെ അതിന്റെ തനതു് വികാസ പരിണാമങ്ങള്‍ക്കു് വിടാന്‍ മുതലാളിത്തം തയ്യാറായില്ല. വ്യവസ്ഥകള്‍ തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു. സോഷ്യലിസം സൃഷ്ടിക്കാന്‍ പുറപ്പെട്ട രാജ്യങ്ങളില്‍ പുറമേ നിന്നും അകത്തു് നിന്നും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആക്രമണം അധികാര കേന്ദ്രീകരണത്തിന്റെ സാഹചര്യം സൃഷ്ടിച്ചു. അതു് ജനാധിപത്യ വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്.
സോവിയറ്റു് തകര്‍ച്ച പല കാരണങ്ങള്‍
സോവിയറ്റു് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കു് സോവിയറ്റു് ജനത മാത്രം ഉത്തരം പറയേണ്ട സ്ഥിതിയല്ല ഉള്ളതു്. നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് സോഷ്യലിസം നല്‍കിയ സഹായം കാണാതെ പോയിക്കൂടാ. സോവിയറ്റു് ജനതയുടെ ജീവിതം ഭാസുരമാക്കാന്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്ന സമ്പത്തു് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോക സമൂഹത്തിനാകെ സഹായകരമായ രീതിയില്‍ അവര്‍ വിനിയോഗിച്ചു. അതിലൂടെ ഒട്ടേറെ രാജ്യങ്ങള്‍ ഓട്ടേറെ കാലം സാമ്രാജ്യത്വ ചൂഷണം ചെറുത്തു. മാത്രമല്ല, മുതലാളിത്ത ലോകത്തടക്കം തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ക്ഷേമ പദ്ധതികളും ലഭ്യമായി. അതൊന്നും തെറ്റോ അനാവശ്യമോ ആയി കണ്ടിട്ടു് കാര്യമില്ല. പക്ഷെ, സമ്പത്തിന്റെ ഈ തിരിച്ചു് വിടല്‍ സാമ്രാജ്യത്വവും അന്നത്തെ സോഷ്യലിസവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനു് തടസ്സമായി. സഹായം കിട്ടിയ നവ സ്വതന്ത്ര നാടുകളില്‍ പലതും സോവിയറ്റു് സോഷ്യലിസത്തെ അതിന്റെ പ്രതിസന്ധിയില്‍ തള്ളിപ്പറയുകയും സാമ്രാജ്യത്വ ചേരിയിലേയ്ക്കു് കൂറുമാറി സാമ്രാജ്യത്വത്തിനനുകൂലമായ രാഷ്ട്രീയ-സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയുമാണു് ചെയ്തതു്. ഇന്ത്യ തന്നെ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണം.
കൂടുതല്‍ മെച്ചപ്പെട്ട സോഷ്യലിസം സാധ്യമാണു്
അതിനാല്‍, സോവിയറ്റു് സോഷ്യലിസത്തിന്റെ ആവര്‍ത്തനമല്ല, മുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ അതു് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് ഇക്കാലത്തു് സാദ്ധ്യമാകുന്ന പുതിയ സോഷ്യലിസ്റ്റു് മുന്നേറ്റമാണു് ആസൂത്രണം ചെയ്യേണ്ടതു്. സോവിയറ്റു് സോഷ്യലിസത്തിനു് അക്കാലത്തില്ലാതിരുന്ന വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ തന്നെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണു്. ഉല്പാദന ക്ഷമതയിലുണ്ടായ മുന്നേറ്റം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തില്‍ കാണാന്‍ കഴിയും.
ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.
മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. അധികാരം നേടാന്‍ ജനങ്ങളുടെ വോട്ടു് വിലയ്ക്കു് വാങ്ങുകയും അധികാരത്തിലേറിയാല്‍ അടുത്ത പ്രാവശ്യം വോട്ടു് വാങ്ങാനുള്ള വിഭവത്തിനായി മൂലധന ഉടമകള്‍ക്കു് വേണ്ടി വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്ന ജനപ്രതിനിധികളും മൂലധനാധിപത്യത്തിന്റെ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വ്വീസും കോടതിയും പട്ടാളവും പോലീസുമടങ്ങുന്ന വിവിധ ശ്രേണികളുള്ള ഭരണ കൂടമാണു് മൂലധനത്തിന്റെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താനുപകരിക്കുന്ന സംവിധാനം. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാരം അവരില്‍ കേന്ദ്രീകരിക്കേണ്ടതും ബഹുജനങ്ങള്‍ക്കു് ജനാധിപത്യാവകാശം നിഷേധിക്കേണ്ടതും ആവശ്യമായി വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ ഒന്നിനു് മേല്‍ മറ്റൊന്നു് എന്ന തരത്തില്‍ പല അട്ടികളായി പിരമിഡിന്റെ രൂപത്തിലുള്ള അധികാര ഘടന മുതലാളിത്തത്തിനും ആവശ്യമായി വന്നു. അതാണു് ഇന്നും മുതലാളിത്തം ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ അധികാര ഘടന തുടരാന്‍ കാരണം. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല. സ്വതന്ത്രരാവണമെങ്കില്‍ മുകളിലുള്ള എല്ലാ അട്ടികളേയും എടുത്തെറിഞ്ഞാല്‍ മാത്രമേ കഴിയൂ.
ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെടുകയും മുതലാളിത്തം ജനാധിപത്യത്തിന്റെ പേരില്‍ തുടരുകയും ചെയ്യുന്ന അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമായിരുന്നില്ല. അതിനാലും പുറമേ നിന്നുള്ള സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.
അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.
പുതിയൊരു ലോകം സാധ്യമാണു്
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ (1 ശതമാനത്തിന്റെ സര്‍വ്വാധിപത്യത്തേക്കാള്‍) തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഗണപരമായ ഈ മാറ്റം, പക്ഷെ, അതിന്റെ വളരെ മടങ്ങു് ഗുണപരമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാം ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടേയും അവയ്ക്കു് സാധ്യമായ പരിഹാരങ്ങളുടേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭാവി സമൂഹ ഭരണത്തിന്റെ വിശദാംശങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.
Subscribe to:
Posts (Atom)