Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, September 23, 2013

Let’s aim for a post-theistic society - Professor Vasant Natarajan



Courtesy : The Hindu : Opinion » Open Page September 22, 2013 Updated: September 22, 2013 00:09 IST

http://www.thehindu.com/opinion/open-page/lets-aim-for-a-posttheistic-society/article5154603.ece?homepage=true

Religion is founded on FEAR, the fear of the unknown. But modern science has been able to explain almost all natural phenomena.

A cursory study of recorded human history shows that more wars have been fought in the name of religion than anything else. In fact, the periods with the most intense religiosity and dogma have been periods of the worst cruelty — the Spanish Inquisition, for example. The rise of Nazism and anti-Semitism in Germany led to World War II. The present phenomenon of Islamist terror is not a clash of civilisations (as some would call it) but a clash of religions, between Islam and Christianity. It has resulted in Islamic leaders hardening their stand to the point where mullahs preach that childhood vaccination is a secret western (read Christian) scheme to sterilise children so as to keep their population down. Thus, the debilitating polio (preventable with a simple oral vaccine) remains prevalent in Pakistan, Afghanistan and Nigeria. And the Taliban recently killed several health care workers involved in a polio vaccination drive in Pakistan.

Before going further, let us first try to understand why humans invented the concept of God, and whether it has any relevance today. Religion is founded on FEAR, the fear of the unknown. But modern science has been able to explain almost all natural phenomena so that the purview of the unknown has shrunk considerably and the fear of nature is largely irrelevant. We do not need a sun-god, a wind-god or any of the multitude of such nature-gods that the ancient Hindus (and also the Greeks, among others) invented. In fact, a moment’s reflection shows that invoking God is not an explanation of anything but a primitive response of shrugging your shoulders and saying that something is beyond your comprehension — not relevant to today’s scientific knowledge.

But even the monotheistic religions that are dominant today (Judaism, Christianity and Islam, all of which, by the way, have the same foundation in the Old Testament), which presumably evolved to do away with nature-gods, still postulated one God with supernatural powers. What supernatural powers? Let us first realise that there is no supernatural MIRACLE that has withstood the scrutiny of science.

Indeed, we are born with a rational instinct, because a world-view that is consistent with natural laws gives us a distinct evolutionary advantage for survival. Experiments show that children as young as one year, who have not yet learned to speak, will get perturbed and start crying when they see a magical event, i.e., one that is not consistent with their world-view. For example, if a block does NOT fall when it is pushed beyond the edge of a table, because the experimenter has cleverly put a plate of invisible glass there. It is only later (after age four) that we learn to suspend this rationality so as to enjoy a magic show in which, we know, that the magician is playing tricks to entertain us. But the same “belief in miracles” can be drilled into children by parents and teachers, telling them to pray to a God with supernatural powers, one who can perform miracles. Children accept this against their natural instinct because they consider parents and teachers all-knowing elders.

We get our morality, not from religion, but from an innate sense of humanity and from being able to see the pain of a fellow creature — something other animals do not appear to be capable of. Take the example of the 9/11 terrorist hijackers who flew planes into the World Trade Center. They were convinced that they were doing the right thing and killing infidels, for which they would be rewarded by God in an afterlife. George Bush later said the terrorists had hijacked a good religion (Islam) to perform immoral acts. Which shows that he is defining morality based on something beyond Islam, while the same act was considered moral by the terrorists (and, presumably, by their teachers who indoctrinated them) within their religion.

This is what prompted the Nobel-prize winning physicist Steven Weinberg to say “religion is an insult to human dignity. Without it you would have good people doing good things and evil people doing evil things. But for good people to do evil things, that takes religion.” Weinberg shared his Nobel with Pakistani physicist Abdus Salam, who tried to bring science into the Gulf states. He found that the leaders there were not supportive because they felt science was corrosive of religious belief. Yes, science IS corrosive of religion. And that is why religious belief is anachronistic in today’s science-driven world.

Apologists for religion will argue that the pain and suffering we see around us is really God’s test of the strength of faith of the loved ones. Yeah, right! Tell that to the parents of an innocent child suffering from cancer. If you had such supernatural powers to do this to the child, and actually did it, I would consider you the cruellest person.

Einstein called belief in God a childish superstition. What he meant was that it is natural to give up this concept as we grow up and mature. But I think the bigger message is that, as a civilisation, we should outgrow this childish notion. Philosopher Colin McGinn divides non-believers into atheists — those who could not care less whether others share their views or not — and anti-theists — those who actively campaign against religion because of the harm it does. But he foresees a society that is POST-THEISTIC, i.e., one in which religion is not an issue.

A society where people will look back and laugh at the primitive concept of God that we had till the 21st century. The way we look at primitive cave art today. Childish paintings on the cave wall may have been an essential step in the evolution of our art before it reached the heights of a Picasso or Rembrandt, but nobody gets upset and issues a fatwa if somebody makes fun of the cave paintings.

To sum up what we can do, I quote from Bertrand Russel’s essay, Why I Am Not A Christian, written almost 100 years ago: “We want to stand upon our own feet and look fair and square at the world, its good facts, its bad facts, its beauties, and its ugliness; see the world as it is and be not afraid of it. Conquer the world by intelligence and not merely by being slavishly subdued by the terror that comes from it. The whole conception of God is a conception derived from the ancient Oriental despotisms. It is a conception quite unworthy of free men ... A good world needs knowledge, kindliness, and courage; it does not need a regretful hankering after the past or a fettering of the free intelligence by the words uttered long ago by ignorant men.”

(The writer is on the faculty of the Department of Physics, Indian Institute of Science, Bangalore. Email: profvasant@gmail.com)

Sunday, September 22, 2013

Cooperative sector offers calm amid global turbulence: U.N. official



Courtesy : The Hindu

(http://www.thehindu.com/news/cities/kozhikode/cooperative-sector-offers-calm-amid-global-turbulence-un-official/article5149113.ece

Special Correspondent)

More than 20 per cent of the global output comes from cooperatives.

The relevance of cooperatives when the world is in the grip of a financial crisis was the focus of speeches on Thursday at the two-day academic session of an international conference on “Cooperatives in transition in the era of globalisation” at the Indian Institute of Management, Kozhikode (IIM-K). The conference began on Wednesday.

Noting that the world was in financial trouble, Lise Grande, U.N. Resident Coordinator and UNDP Resident Representative in New Delhi, said the cooperative model seemed to provide stability during turbulent times when food supply had dwindled, jobs had vanished and climate change was posing many grave problems.

The cooperative sector was a winner, she said while pointing out that cooperatives owned $1.3 trillion in assets, employed 800 million people and were creating 100 million jobs annually. More than 20 per cent of the global output came from cooperatives. They looked after their members better than their corporate counterparts, had several advantages, such as providing voice and justice to their members, and were engaged in a dialogue with governments and the public.

However, their major challenges were in the higher cost of capital, access to technology and in giving due representation to women and the younger population. The U.N. saw cooperatives as instruments of social and equitable development.

In his keynote address, Prabhat Patnaik, Professor Emeritus at Jawaharlal Nehru University, said cooperatives could be instruments to protect farmers’ interests since in these times of globalisation, the State had become the handmaiden of Big Capital and no longer acted as protector of peasant interests that it used to do earlier.

Cooperatives could be viewed as a bridge to transcend the forces of globalisation and could become a bridge to the effective and equitable distribution of gains from social and economic development, he said.

However, cooperatives ran the risk of getting corporatised, which could result in alienation of members and encroachment by the capitalist model.

Krishna Kumar Ladha, Professor, IIM-K, in his presidential address, agreed that the world was plagued by a financial crisis, climate change and unequal distribution of income. Cooperatives had in-built democracy and benefited from the “wisdom of crowds.” Cooperatives offered the checks and balances which could not be found in profit-maximising firms. “These ensured justice and equality to happen,” he said. The conference was jointly organised by the Tata Institute of Social Sciences, the IIM-K and the Uralungal Labour Contract Cooperative Society.

കാലം ആവശ്യപ്പെടുന്ന ബദല്‍ - പി രാജീവിന്റെ ലേഖനം രണ്ടാം ഭാഗം



Courtesy : Deshabhmani : Posted on: 20-Sep-2013 12:17 AM

ബെന്‍ഗഡിക്യാന്‍ രചിച്ച മീഡിയ മോണോപ്പളി എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട്. 1983 ലാണ് ആദ്യ പതിപ്പിറങ്ങുന്നത്. അതില്‍ പറയുന്നത് അമേരിക്കയിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നത്50 കോര്‍പറേറ്റുകള്‍ ആണെന്നാണ്. 2003 ലെ കണക്കാണ് ഒടുവിലത്തെ പതിപ്പില്‍ സൂചിപ്പിക്കുന്നത്. അതനുസരിച്ച് അമേരിക്കന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അഞ്ചുകുത്തകകളാണ്. 50 ല്‍ നിന്ന് ഉടമകളുടെ എണ്ണം 20 വര്‍ഷംകൊണ്ട് അഞ്ചിലേക്ക് മാറി. വല്ലാത്ത കേന്ദ്രീകരണമാണിത്. ഇന്ത്യയില്‍ 86000 പത്രങ്ങളും നൂറുകണക്കിന് ചാനലുകളും റേഡിയോസ്റ്റേഷനുകളുമെല്ലാം ഉണ്ടെങ്കിലും ഇതിന്റെയെല്ലാം ഉടമസ്ഥരുടെ എണ്ണം നൂറില്‍ താഴെയാണ്.

ജനാധിപത്യത്തില്‍ അപകടകരമായ ഒന്നായി മാറുന്നു മാധ്യമങ്ങളും. കേന്ദ്രീകരണത്തില്‍ മൂന്നുമാനങ്ങളുണ്ട്. തിരശ്ചീനം, ലംബം, വികര്‍ണം എന്നിങ്ങനെയാണ് മാധ്യമകുത്തകകളുടെ രൂപം. അച്ചടിമാധ്യമം അച്ചടിമാധ്യമവുമായി ചേരുന്നതാണ് തിരശ്ചീനം. ടെലിവിഷന്‍ രംഗത്തുള്ള സ്ഥാപനം വിതരണത്തിലേക്കോ നിര്‍മാണത്തിലേക്കോ കടക്കുമ്പോള്‍ അത് ലംബമാകും. അച്ചടി മാധ്യമവും ചാനലും ടെലികോമും ഇന്റര്‍നെറ്റ് വിതരണവുമെല്ലാം ഒരേ കമ്പനി നടത്തുമ്പോള്‍ അത് വികര്‍ണാവസ്ഥയിലുള്ള വളര്‍ച്ചയാണ്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇത് പരിശോധിക്കുന്നത് ടിവി 18 ല്‍ റിലയന്‍സ് ഓഹരി കൈയടക്കുമ്പോഴാണ്. നമുക്ക് ഉടനെ മനസിലാകുന്നു, ഇ നാട് ടിവി റിലയന്‍സിന്റേതാണ്, ഇ കോമേഴ്സ് റിലയന്‍സിന്റേതാണ്, ഇന്റര്‍നെറ്റ് മേഖല റിലയന്‍സിന്റെ കൈയിലാണ്, ടെലികോം മേഖലയില്‍ ഇന്റര്‍നെറ്റ് ഉണ്ട്. ഇത് ജനാധിപത്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് എന്ന് സെബി ട്രായിയോട് പറയുകയാണ്. വികസിത ജനാധിപത്യരാജ്യങ്ങളില്‍പ്പോലും ഇങ്ങനെ അനുവദിക്കുന്നില്ല. ഈ ക്രോസ് ഓണര്‍ഷിപ് എന്നുള്ളത് അഭിപ്രായ രൂപീകരണത്തിന്റെ എല്ലാ തലങ്ങളെയും വല്ലാതെ കേന്ദ്രീകരിക്കുന്നു എന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വൈവിധ്യത്തിനുനേരെയുള്ള വെല്ലുവിളി എന്നാണ് ക്രോസ് ഓണര്‍ഷിപ്പിനെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്.

മാധ്യമരംഗത്തെ മറ്റൊരു ഗൗരവമേറിയ അപചയമാണ് പ്രൈവറ്റ് ട്രീറ്റികള്‍-സ്വകാര്യ ഉടമ്പടികള്‍. ഇന്ത്യയുടെ ഒന്നാമത്തെ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രൈവറ്റ് ട്രീറ്റി എന്നൊരു വിഭാഗം കാണാം. പ്രൈവറ്റ് ട്രീറ്റി എന്നത് മാധ്യമവും സ്വകാര്യകമ്പനികളും തമ്മിലുള്ള സ്വകാര്യ ഉടമ്പടികളാണ്. ഇതിലൂടെ ബ്രാന്‍ഡ് പ്രൊമോഷനാണ് മാധ്യമം നിര്‍വഹിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് 220ല്‍ അധികം കമ്പനികളില്‍ ഓഹരിയുണ്ട്. അവയെക്കുറിച്ചൊന്നും നെഗറ്റീവ് വാര്‍ത്തകള്‍ ആ പത്രത്തില്‍ വരില്ല. പണമൊന്നും കൊടുക്കാതെ മാധ്യമത്തിന് സ്വകാര്യക്കമ്പനിയില്‍ ഓഹരി കിട്ടുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥാപനങ്ങളില്‍ ഓഹരിയുള്ള മാധ്യമം ടൈംസ് ഓഫ് ഇന്ത്യയാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നേരത്തെ പെയ്ഡ് ന്യൂസ് എന്തെന്ന് പരിശോധിക്കുകയുണ്ടായി. ക്രോസ് മീഡിയ ഓണര്‍ഷിപ്, പ്രൈവറ്റ് ട്രീറ്റി, പെയ്ഡ് ന്യൂസ് ഈ മൂന്നിനെയും ആഴത്തില്‍ പരിശോധിക്കുന്നതാണ് റിപ്പോര്‍ട്ട്. ചില സ്ഥാപനങ്ങളെ പത്രം വല്ലാതെ പര്‍വതീകരിക്കുന്നു. അതോടെ അതിന്റെ ഓഹരി വില ഉയരുന്നു. ആളുകള്‍ അങ്ങോട്ട് ചാടുന്നു. ഇതിന്റെ ലാഭം മാധ്യമത്തിന് കിട്ടുന്നു. ഇങ്ങനെ ധാര്‍മികത ഇല്ലാത്ത, മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഒന്നാണ് സ്വകാര്യ ഉടമ്പടികള്‍. ജനാധിപത്യത്തില്‍ അപകടമുണ്ടാക്കുന്ന മറ്റൊന്നാണ് പെയ്ഡ് ന്യൂസ്. പ്രൈവറ്റ് ട്രീറ്റി വാണിജ്യവ്യവസായ മണ്ഡലത്തെ ബാധിക്കുന്നു, പെയ്ഡ് ന്യൂസ് രാഷ്ട്രീയ മണ്ഡലത്തെയും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലാണ് പെയ്ഡ് ന്യൂസ് ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചാനല്‍ ഉള്‍പ്പെടെ താരിഫ് കാര്‍ഡ് കൊടുക്കുകയാണ്. നിങ്ങള്‍ നോമിനേഷന്‍ കൊടുക്കുന്ന വാര്‍ത്ത വരണമോ അതിന് ഇത്ര രൂപ തരണം. ഒപ്പം ചിത്രം കൊടുക്കണമോ തുക ഉയരും. റേഡിയോവിലും ചാനലിലും പത്രത്തിലും ഒന്നിച്ച് കൊടുക്കണമോ; ഇത്ര തുക, കുറച്ച് റിഡക്ഷനുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച പ്രസ് കൗണ്‍സിലിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടില്‍ ഏതൊക്കെ ചാനലുകളാണ് ഇങ്ങനെ താരിഫ് നല്‍കിയതെന്ന് പറയുന്നുണ്ട്. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട് എന്ന് വോട്ടര്‍മാര്‍ അറിയണമെന്നുതന്നെയില്ല. ഏറ്റവും ഒടുവില്‍ നിയമസഭഭതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രത്യേകം പരിശോധിച്ചു. ഇരുനൂറിലധികം പെയ്ഡ്ന്യൂസ് സംഭവങ്ങളാണ് കൗണ്‍സിലിന്റെ സംസ്ഥാന വിഭാഗം കണ്ടെത്തിയത്. ജില്ലാതലത്തില്‍ വേറെയും. എങ്ങനെയാണ് ഈ പ്രശ്നത്തെ മറികടക്കേണ്ടത് എന്നത് സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സിലിന്റെ അധികാരമമൊന്നുമില്ലാത്ത അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. സെല്‍ഫ് റഗുലേറ്ററി മെക്കാനിസം എന്നാണ് ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണസംവിധാനത്തെ വിശേഷിപ്പിക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതിനെ ഐ വാഷ് എന്നും. കണ്ണില്‍ പൊടിയിടല്‍!

മാധ്യമത്തിന്റെ ദൗത്യത്തില്‍ വരുന്ന മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ആവശ്യത്തിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക എന്ന മുന്‍കാലങ്ങളിലെ രീതി മാറി. ആവശ്യം ആദ്യം ഉല്‍പ്പാദിപ്പിക്കുക പിന്നെ അതിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക. വളരെ പ്രശസ്തമായ ബ്രാന്‍ഡ് അതിന്റെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരു വര്‍ഷം നല്‍കുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് സ്ഥാപനം അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ നവോമി ക്ലീന്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാന്‍ഡ് മെയ്ക്കിങ്ങില്‍ പ്രധാനപ്പെട്ട ദൗത്യം മാധ്യമങ്ങള്‍ വഹിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായത്തെ മറച്ചുവയ്ക്കാനുള്ള പ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ നിര്‍മിക്കുന്നു. തെറ്റായി ഉപയോഗിക്കുന്ന രണ്ട് പ്രയോഗങ്ങളാണ് ഗ്രോത്ത്, ഡവലപ്പ്മെന്റ് എന്നിവ. വളര്‍ച്ചയും വികസനവും. ഗ്രോത്ത്, ഡവലപ്മെന്റല്ല യഥാര്‍ഥത്തില്‍ എന്ന് അധികം പഠിപ്പിക്കുന്നില്ല. ഇ എം എസ് 1992 ലെ മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണത്തില്‍ ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ വികസനം? മാധ്യമങ്ങള്‍ എല്ലായ്പ്പോഴും ജിഡിപിയെക്കുറിച്ച് പറയും. നമ്മുടെയെല്ലാം പ്രസംഗത്തിലും ജിഡിപി കടന്നുവരും. ജോസഫ് സ്റ്റിഗ്സിറ്റ്സും അമര്‍ത്യാസെന്നും ജീന്‍ പോള്‍ ഫിറ്റോസ്സിയും ചേര്‍ന്നെഴുതിയ മിസ്മെഷറിങ് ഔര്‍ ലൈവ്സ് എന്ന പുസ്തകത്തില്‍ എന്തുകൊണ്ട് ജിഡിപി ഒരു സൂചകമല്ലെന്ന് സ്ഥാപിക്കുന്നു. നമ്മുടെ നാട്ടില്‍ മാധ്യമങ്ങള്‍ വളര്‍ച്ച, വികസനം ഒരേ അര്‍ഥത്തിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ 52 ശതമാനം സ്വത്തും കൈയടക്കിയിരിക്കുന്നത് സമ്പന്നരായ പത്ത് ശതമാനം പേരാണ്. ദരിദ്ര പത്ത് ശതമാനത്തിന്റെ കൈയിലുള്ളത് 0.2 ശതമാനമാണ്. ഇതാണ് അസമത്വത്തിന്റെ ഭീകരമായ ചിത്രം. ഇതിനെ വളര്‍ച്ച എന്ന് വേണമെങ്കില്‍ പറയാം, പക്ഷേ,വികസനം എന്ന് വിളിക്കാന്‍ പറ്റില്ല. മാധ്യമം എന്നതുതന്നെ ഒരു കോര്‍പറേറ്റ് എന്റിറ്റിയാണ്. അല്ലാത്ത മാധ്യമങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, അവ ചെറുതാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നതിനേക്കാള്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റിയാണ് എന്നതാണ് പ്രധാനം. ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും സ്ഥിതി ഇതാണ്. അപ്പോള്‍ ഈ മാധ്യമങ്ങള്‍തന്നെയല്ലേ ശക്തമായി പല പ്രശ്നങ്ങളും ഉന്നയിക്കുന്നത് എന്ന ചോദ്യമുയരാം.

ഹസാരെ സമരം ഉയര്‍ത്തിക്കൊണ്ടുവന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ ചാനലാണ്. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ, സമ്മര്‍ദങ്ങളെ തുറന്നുവിട്ട് പൊട്ടിത്തെറി ഒഴിവാക്കാനുള്ള സേഫ്റ്റി വാല്‍വുകളായി ഇത്തരം പ്രക്ഷോഭങ്ങളെ മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നതും ചരിത്രം. മുഖ്യധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ ഉണ്ട്. നവമാധ്യമങ്ങളില്ലേ എന്ന ചോദ്യവുമുണ്ട്. വാള്‍സ്ട്രീറ്റ് ഓക്കുപ്പേഷന്റെ വിവരങ്ങള്‍ മുഴുവന്‍ എന്തുകൊണ്ട് തെരയല്‍ യന്ത്രത്തിലൂടെ കിട്ടുന്നില്ല എന്ന് ചോദിച്ചപ്പോള്‍ സാങ്കേതികപ്രശ്നമെന്നാണ് യാഹു വിശദീകരിച്ചത്. ന്യൂ മീഡിയ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആധുനിക രൂപമാകുമെന്നും ജനാധിപത്യത്തിന്റെ യഥാര്‍ഥ രൂപമായി പരിവര്‍ത്തനപ്പെടുത്താമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ആ പ്രതീക്ഷയും വ്യാമോഹമാകാം എന്നതിന്റെ അനുഭവസൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. സാങ്കേതികവിദ്യയും ഇനിയും പുതിയ സാധ്യതകള്‍ തുറന്നിട്ടു എന്നുവരാം. പുതിയ സാധ്യതകള്‍ അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉപകരണമായി മാധ്യമം മാറിയിരിക്കുന്നു.

ലൂയി അല്‍ത്തൂസര്‍ ഭരണകൂട ഉപകരണങ്ങളെ രണ്ടായി തരം തിരിക്കുകയുണ്ടായി. അടിച്ചമര്‍ത്തുന്ന ഭരണകൂട ഉപകരണങ്ങളും പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും. അല്‍ത്തൂസര്‍ മാധ്യമത്തെ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്. മാധ്യമം നമ്മള്‍ അറിയാതെ നമ്മുടെ സമ്മതി നിര്‍മിക്കുന്ന ഒരു ഉപകരണമാണ് എന്ന് അല്‍ത്തൂസര്‍ പറഞ്ഞെങ്കില്‍ ഇന്നത്തെ ജനാധിപത്യത്തിന്റെ സവിശേഷമായ ഘട്ടത്തില്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റി ആയി മാറുന്നു, ഒരു പ്രത്യയശാസ്ത്ര ഉപകരണമായി മാറുന്നു. ഈ തിരിച്ചറിയലില്‍ നിന്ന് ഒരു ബദല്‍ മാധ്യമ സാധ്യത എന്താണ് എന്ന അന്വേഷണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. വിമര്‍ശങ്ങളുണ്ടാകാമെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് ഏറെ പുരോഗമനപരമായ വശങ്ങളുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മാധ്യമങ്ങളും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മാധ്യമത്തിന്റെയും ശരിയായ വീണ്ടെടുക്കലും ഒരു സമരമാണ്. (കേരള പ്രസ് അക്കാദമിയില്‍ നടത്തിയ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം) അവസാനിച്ചു

- See more at: http://www.deshabhimani.com/newscontent.php?id=354512#sthash.EBDTajnT.dpuf

Wednesday, September 18, 2013

വര്‍ത്തമാനകാലത്തെ ജനാധിപത്യവും മാധ്യമവും - പി രാജീവ്



Courtesy : Deshabhimani : Posted on: 17-Sep-2013 11:49 PM

എന്താണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങനെയാണ് മാധ്യമം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്? മാധ്യമത്തിന്റെ സ്വഭാവം, രൂപം, ഉള്ളടക്കം എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇവ പരിശോധിക്കേണ്ട വിഷയങ്ങളാണ്. ജനാധിപത്യസംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നുവെന്നത് ഇന്ത്യയുടെ പ്രധാന സവിശേഷതയാണ്. പാകിസ്ഥാനില്‍ ആദ്യമായി ഇപ്പോഴാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ഭരണത്തിന് അന്ത്യംകുറിക്കാറാണ് പതിവ്. ഇന്ത്യയില്‍ 1975-77 കാലത്തുമാത്രമാണ് ഏകാധിപത്യഭരണത്തിന് വഴങ്ങേണ്ടിവന്നത്.

ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയെ 1920കള്‍ക്കുശേഷം ജര്‍മനിയിലുണ്ടായ അവസ്ഥയോടാണ് എന്‍ റാം താരതമ്യംചെയ്യുന്നത്. ഹിറ്റ്ലര്‍ വരുന്നതിനുമുമ്പുള്ള ജര്‍മനിയുടെ അവസ്ഥ. താരതമ്യം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തില്‍ എന്തുമാറ്റം വരുന്നു, പാര്‍ലമെന്റിന്റെ ഇന്നത്തെ ഘടന എന്താണ്? ആരാണ് പാര്‍ലമെന്റില്‍ എത്തുന്നത്? പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ എന്തുമാറ്റം വരുന്നു? എന്നിവ പ്രധാന ചോദ്യങ്ങളാണ്്. ഇലക്ഷന്‍ വാച്ചിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഈ ലോക്സഭയിലുള്ളത് 306 കോടീശ്വരന്മാരാണ്. കഴിഞ്ഞ പാര്‍ലമെന്റിനേക്കാള്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുകോടിയിലേറെ ആസ്തിയുള്ളവരില്‍ 32 ശതമാനംപേരും വിജയിച്ചു. 50 ലക്ഷത്തിനും അഞ്ചുകോടിക്കും ഇടയില്‍ ആസ്തിയുണ്ടായിരുന്നവരില്‍ 18.6 ശതമാനമാണ് ജയിച്ചത്. പത്തുലക്ഷത്തിനുമുകളിലുള്ളവരില്‍ 2.3 ശതമാനം സഭയില്‍ എത്തി. അതിനുതാഴെയുള്ളവരോ? വെറും 0.4 ശതമാനംമാത്രം. ഇതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിങ്ങള്‍ എത്രമാത്രം സമ്പന്നനാണോ അത്രയും നിങ്ങളുടെ വിജയസാധ്യത വര്‍ധിക്കുന്നു. ഇപ്പോള്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒരു നിയമസഭാഭമണ്ഡലത്തില്‍ നൂറുമുതല്‍ 200 കോടിവരെ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചെന്നാണ്. പാര്‍ലമെന്റെന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നാണ് തെരഞ്ഞെടുപ്പുകണക്കുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രിമാരില്‍ അഞ്ചുകോടിക്കപ്പുറം സ്വത്തുള്ളവരാണ് 23 പേരും. പത്തുലക്ഷത്തിനുതാഴെ സ്വത്തുള്ള ഒരാള്‍മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ നമുക്കുണ്ടായിട്ടില്ല. പാര്‍ലമെന്റാണല്ലോ ജനാധിപത്യത്തിന്റെ കസ്റ്റോഡിയന്‍. ഈ പാര്‍ലമെന്റിന്റെ അധികാരത്തില്‍ എന്തുമാറ്റം സംഭവിക്കുന്നുവെന്നതാണ് ഏറ്റവും ഉല്‍ക്കണ്ഠയുണ്ടാക്കുന്നത്. പാര്‍ലമെന്റിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളും മറ്റും എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒരു കാര്യം പാര്‍ലമെന്റ് സമ്മേളിക്കുന്നത് എത്ര സമയമാണ് എന്നതിനെക്കുറിച്ചാണ്. ഇതേവരെയുള്ളതില്‍ ഏറ്റവും കുറച്ച് സമ്മേളിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തേത് എന്നത് ശരിയാണ്. രാജ്യസഭ എന്നത് ഏറ്റവും ഗൗരവമേറിയ ചര്‍ച്ച നടക്കുന്ന വേദിയാണെന്നാണ് ധാരണ. രാജ്യസഭ സമ്മേളിക്കുന്നതും വളരെ കുറവാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി നയപരമായ തീരുമാനങ്ങളില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നു എന്നതാണ്.

തൊണ്ണൂറുകള്‍ക്കുമുമ്പ് ബജറ്റ് അവതരണസന്ദര്‍ഭത്തില്‍ ജനം ശ്രദ്ധിച്ചിരുന്നത്, പെട്രോളിനോ പാചകവാതകത്തിനോ വില കൂടുമോ നികുതി കൂടുമോ എന്നൊക്കെയായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഇതൊന്നും പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വരുന്നേയില്ല. ആദ്യം പലതും എക്സിക്യൂട്ടീവിലേക്ക് മാറി, പിന്നെ കമ്പനികളിലേക്ക് മാറി. റെയില്‍വേ ബജറ്റ് വരുമ്പോള്‍ ചാര്‍ജ് കൂടുമോ ചരക്കുകൂലി കൂടുമോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഇതും ഇപ്പോള്‍ പാര്‍ലമെന്റില്‍ വരുന്നില്ല. എല്ലാറ്റിനും റഗുലേറ്ററി ബോര്‍ഡുകളായി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. ആകെ അവശേഷിക്കുന്നത് നികുതിഘടനയില്‍ എന്തുമാറ്റമുണ്ടാകും എന്നതാണ്. ചരക്ക് സേവന നികുതി വരുന്നതോടെ ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പങ്ക് കുറയും. ഇതിനായി രൂപീകരിക്കുന്ന സമിതിയാണ് ചരക്കുനികുതിയും സേവനനികുതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതാകട്ടെ പാര്‍ലമെന്റ് അറിയാതെ അതിന് പുറത്തും. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരവും അട്ടിമറിക്കപ്പെടുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായിരിക്കുന്നു ആധാര്‍. ആധാറിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ആധാറിന് പിന്‍ബലമാകേണ്ടിയിരുന്നത് യുഐഡി ബില്ലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ച ബില്ലാണ്. ഈ നിയമം തള്ളിക്കളയേണ്ട ഒന്നാണെന്നമട്ടിലുള്ള നിര്‍ദേശമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്. എന്നാല്‍, അതിനുശേഷം ഇതുവരെയും ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചില്ല. ആധാര്‍ പ്രായോഗികമാവുകയും ചെയ്തു. പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം ബാധകമാണ്. എന്നാല്‍, പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന കാഴ്ച നമുക്കിന്ന് ഇന്ത്യയില്‍ കാണാം.

പൂര്‍വകാലപ്രാബല്യമുള്ള നികുതിസംവിധാനം പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ബജറ്റില്‍ അവതരിപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വോഡാഫോണിന് ബാധകമായ ഒരു നികുതിക്കുവേണ്ടിയാണ് അത് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പി ചിദംബരം ധനമന്ത്രിയായപ്പോള്‍ നികുതിവിദഗ്ധന്‍ പാര്‍ഥസാരഥി ഷോമിനെ ഇത് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. അപ്പം ചുടുന്ന വേഗത്തില്‍ മൂന്നാഴ്ചകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നിയമം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഏകകണ്ഠമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമത്തെ ഒരു വിദഗ്ധന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടപ്പാക്കാതിരിക്കാന്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ കാലഘട്ടത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്നു മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമംകൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്.

ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്. നാലാംതൂണിന്റെ ഒരു സവിശേഷത മറ്റു തൂണുകളില്‍നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് സര്‍ക്കാരിന്റെ തൂണല്ല, ചില സൗജന്യങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, സര്‍ക്കാരിന്റെ ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കുന്നത്.

ഈ കാലഘട്ടത്തില്‍ മാധ്യമത്തിന്റെ രൂപം, ഉള്ളടക്കം, സാങ്കേതികവിദ്യ, ദൗത്യം തുടങ്ങിയ എല്ലാറ്റിലും മാറ്റംവന്നിരിക്കുന്നു. പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നുള്ളതിന്റെ വ്യത്യാസങ്ങള്‍ മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം ഇപ്പോള്‍ മൊബൈല്‍ഫോണ്‍ ആണ്. മൊബൈല്‍ഫോണില്‍ എല്ലാ മാധ്യമവുമുണ്ട്. പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം. അച്ചടിക്കാതെതന്നെ അച്ചടിമാധ്യമം മൊബൈല്‍ഫോണില്‍ വായിക്കാമെന്നത് വലിയ വിപ്ലവംതന്നെയാണ്. ട്രായിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 90 കോടി മൊബൈല്‍ഫോണാണുള്ളത്. 60 കോടിയില്‍ കുറയില്ല ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം. ഈ 60 കോടിയില്‍ 30 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണ്. ഇന്ത്യയിലെ മൊത്തം പത്രങ്ങള്‍ എത്തുന്നത് 37 കോടി ആളുകളില്‍മാത്രമാണ്. മാധ്യമത്തിന്റെ ഈ സ്വഭാവമാറ്റം വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ, ഇത് മാധ്യമകേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. (അവസാനിക്കുന്നില്ല)

- See more at: http://www.deshabhimani.com/newscontent.php?id=353490#sthash.EO6hoDQZ.dpuf

Sunday, August 18, 2013

ചരിത്രം കുറിച്ചിട്ട് ആഗസ്ത് 12,13 - എം എം നാരായണന്‍



Courtesy Deshabhimani - Posted on: 18-Aug-2013 08:14 AM

ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്

സോളാര്‍ തട്ടിപ്പിലെ നായകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച സെക്രട്ടറിയറ്റ് ഉപരോധം ഉയര്‍ത്തിവിട്ട അലകള്‍ കേരളീയ പൊതുമണ്ഡലത്തില്‍ അത്രവേഗം അടങ്ങുകയില്ല. സമാനതകളില്ലാത്ത ഈ സമരമാതൃക ചരിത്രം രേഖപ്പെടുത്തുകതന്നെചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട ബഹുജനപ്രക്ഷോഭങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉപരോധസമരത്തിന് സാദൃശ്യവും ഒപ്പം മൗലികമായ വ്യത്യാസവും ഉണ്ട്. മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, യൂറോപ്യന്‍ നഗരങ്ങളിലെ സമരങ്ങള്‍, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം, ഇസ്താംബൂളിലും കെയ്റോവിലും ഡാക്കയിലും ഡമാസ്കസിലും ഇരമ്പി ഉയരുന്ന മതമൗലികശക്തികള്‍ക്കെതിരായ മതേതര ജനമുന്നേറ്റങ്ങള്‍- ഇവയോടെല്ലാമുള്ള സമരസാഹോദര്യം സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ പ്രതിഷേധക്കൂട്ടായ്മകളില്‍ നഗരവാസികളും അഭ്യസ്തവിദ്യരുമായ മധ്യവര്‍ഗത്തില്‍പെട്ട യുവതീയുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തം ഒരു പൊതുസവിശേഷതയാണ്.

തിരുവനന്തപുരത്തെ ഉപരോധസമരം പങ്കാളികള്‍ക്കും കാഴ്ചക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമാണെന്ന് എഴുതിയ ടൈംസ് ഓഫ് ഇന്ത്യ, ബാങ്ക് മാനേജര്‍മാരും അധ്യാപകരുമൊക്കെ അടങ്ങിയ അഭ്യസ്തവിദ്യരായ യുവതയുടെ സജീവസാന്നിധ്യം സമരത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ദശകങ്ങള്‍നീണ്ട പട്ടാളഭരണത്തെപ്പോലും പിടിച്ചുകുലുക്കുംവിധം ജനലക്ഷങ്ങള്‍ വലിയ നഗരചത്വരങ്ങളില്‍ ഒരേ വികാരത്താല്‍ പ്രേരിതരായി രാവും പകലും ഒത്തുകൂടി അവരുടെ സമരശക്തിയും സംഘശേഷിയും സര്‍ഗാത്മകത്വവും സമന്വയിപ്പിച്ച് കാട്ടുകയാണ് കെയ്റോവിലും ന്യൂയോര്‍ക്കിലും ഏഥന്‍സിലുമെല്ലാം ഉണ്ടായത്. നമ്മുടെ തലസ്ഥാനത്ത് ലക്ഷങ്ങള്‍ക്ക് ഒത്തിരിക്കാവുന്ന ചത്വരങ്ങള്‍ ഇല്ലായിരുന്നു. ജനങ്ങള്‍ നഗരവീഥിയില്‍ത്തന്നെ പകലും രാവും കൂടുകയായിരുന്നു. അവര്‍ എന്തിനും സന്നദ്ധരായിരിക്കുമ്പോള്‍ത്തന്നെ പാടുകയും ആടുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. അറബ് വസന്തം മുതല്‍ അണ്ണാ ഹസാരെ പ്രക്ഷോഭംവരെ ദുര്‍ഭരണത്തിനെതിരായ നൈസര്‍ഗികമായ ജനരോഷത്തിന്റെ തിളച്ചുമറിയലായിരുന്നു. അതിനപ്പുറം നവമാധ്യമങ്ങളുടെ പ്രത്യക്ഷസ്വാധീനവും ആ സമരങ്ങളില്‍ ഉണ്ടായിരുന്നു.

എന്നാല്‍, സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ കേവലം വികാരവായ്പുകൊണ്ട് ഓടിക്കൂടിയ ഒരു ജനസഞ്ചയം ആയിരുന്നില്ല. അവര്‍ ആസൂത്രിതവും സുസംഘടിതവുമായ ഒരു രാഷ്ട്രീയപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത് അയക്കപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രശംസനീയമായ അച്ചടക്കം ആദ്യവസാനം സമരത്തില്‍ പുലര്‍ന്നുകണ്ടത്. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ഭരണക്കാര്‍ തുനിഞ്ഞെങ്കിലും, ഒരിക്കല്‍പ്പോലും അക്രമമായോ അരാജകത്വമായോ ആള്‍ക്കൂട്ടത്തിന്റെ കലാപമായോ ജനലക്ഷങ്ങളുടെ ഈ സമരം വഴിമാറിപ്പോകാതിരിക്കാനും അതുതന്നെയാണ് കാരണം. "59 ലെ" വിമോചനസമരം മുതല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ പാഠപുസ്തകസമരംവരെ പല സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിരപരാധികളായ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം എതിരായ തെമ്മാടിത്തരവും കൈയേറ്റവും കലാപവുമായി മാറിയതിന് സമീപഭൂതകാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനൊരുങ്ങിയ ഒരു പാവം അധ്യാപകനെ "പാഠപുസ്തകസമര"ത്തിന്റെപേരില്‍ ചവിട്ടിക്കൊന്നത് ഈ നാട്ടിലാണെന്ന് മറക്കരുത്. ഈ പശ്ചാത്തലത്തിലാണ് ഏകദേശം ഒരു ലക്ഷം ആളുകള്‍ തെരുവില്‍ തിങ്ങിനിറഞ്ഞ് ഒരു നഗരത്തില്‍ പകലും രാത്രിയും സമരസജ്ജരായി നിലയുറപ്പിച്ചിട്ടും ഒരനിഷ്ടസംഭവവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാകുന്നത്. അത്രമേല്‍ സുസംഘടിതരും സുശിക്ഷിതരുമായിരുന്നു സമരവളന്റിയര്‍മാര്‍. പക്വവും സുശക്തവുമായ സമരനേതൃത്വവും ഉണ്ടായിരുന്നു. ഈ അര്‍ഥത്തില്‍ തിരുവനന്തപുരം സമരം മറ്റു മഹാനഗരങ്ങളിലെ ജനമുന്നേറ്റങ്ങളില്‍നിന്ന് വെട്ടിത്തിരിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒന്നാണ്.

എന്നാല്‍, അതേസമയം തലസ്ഥാനത്തെ ഉപരോധസമരം വാള്‍സ്ട്രീറ്റിലേതുപോലുള്ള പ്രക്ഷോഭസമരങ്ങളുടെ നിരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സര്‍വഥാ യോഗ്യതയുള്ള ഒന്നാണ്. കേവലം പ്രതിപക്ഷരാഷ്ട്രീയത്തിന്റെ മുറകളിലൊന്നായി അതിനെ വെട്ടിച്ചുരുക്കാന്‍ ആര്‍ക്കും ആകില്ല. ഒരുലക്ഷം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്നത് അത്രവലിയ കാര്യമല്ല. എന്നാല്‍, അവര്‍ എന്തിനുവേണ്ടിയാണ് ഒത്തുകൂടിയത് എന്നത് തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണ്. "മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ഒരടിയന്തര രാഷ്ട്രീയലക്ഷ്യം" അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ലോകനഗരങ്ങളെ വിറപ്പിച്ച സമരങ്ങള്‍ പലതിനും അധികാരികളെ സ്ഥാനഭ്രഷ്ടമാക്കുക എന്ന അജന്‍ഡ ഉണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ക്ക് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കുക, ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുക എന്ന ലളിതമായ ലക്ഷ്യമല്ല ആ സമരങ്ങളൊന്നും ആത്യന്തികമായി മുന്നോട്ടുവച്ചത്. "അധികാരി ആര്" എന്നതിലുപരി "അധികാരം ആര്‍ക്കുവേണ്ടി" എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരോക്ഷമായോ പ്രത്യക്ഷമായോ പ്രസ്തുത സമരങ്ങള്‍ പരിശ്രമിക്കുകയുണ്ടായി. "ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതുശതമാനം" എന്ന വാള്‍സ്ട്രീറ്റ് "ഫോര്‍മുല" ഈ വിശ്വസമരങ്ങളുടെയെല്ലാം ഉള്‍ക്കാമ്പിലേക്ക് വെളിച്ചംവീഴ്ത്തുന്നുണ്ട്. ഏകാധിപത്യം മാത്രമല്ല ജനാധിപത്യംപോലും "ധനാധിപത്യ"മാണെന്ന്, അധികാരം ഏതും വര്‍ഗാധികാരമാണെന്ന്, വര്‍ഗരാഷ്ട്രീയത്തിന് ഒരു സ്വാധീനവും പാരമ്പര്യവുമില്ലാത്ത അമേരിക്കയില്‍പ്പോലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ ആ മുഴങ്ങുന്ന മുദ്രാവാക്യം വെളിപ്പെടുത്തുന്നത്. രാജ്യംഭരിക്കുന്ന വ്യക്തിയോ പാര്‍ടിയോ മുന്നണിയോ മാറിയതുകൊണ്ടായില്ല, നയങ്ങളാണ് മാറേണ്ടത് എന്നൊരു വെളിപാടിലേക്ക് ലോകം പതുക്കെ ഉണരുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രക്ഷോഭങ്ങളൊന്നും ഭാഷയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ, പൊതുവേ സാംസ്കാരികമെന്ന് വ്യവഹരിക്കാവുന്ന ഏതെങ്കിലും വിഷയങ്ങളെയോ ആധാരമാക്കിയല്ല പൊട്ടിപ്പുറപ്പെട്ടത്. ഭൂമിയുടെ, വേലയുടെ, കൂലിയുടെ, പാര്‍പ്പിടത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെയൊക്കെ പ്രശ്നങ്ങളാണ് മേല്‍പ്പറഞ്ഞ നഗരചത്വരങ്ങളില്‍നിന്നുയര്‍ന്നത്. ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്ന അധികാരഘടനകളെമാത്രമല്ല അവയെ സാധൂകരിക്കുന്ന ആശയാവലികളെയും ഈ ജനമുന്നേറ്റങ്ങള്‍ വെല്ലുവിളിക്കുകയുണ്ടായി. ഈവിധം പരിശോധിക്കുമ്പോഴും തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് ഉപരോധം സവിശേഷവും അപൂര്‍വവും അധികമാനമാര്‍ന്നതുമാണ്. നടേ പറഞ്ഞവിധം ഒരു ഭരണാധികാരിയുടെ രാജികൊണ്ടുമാത്രം തീര്‍പ്പാകുന്ന പ്രശ്നത്തിന്റെ പേരിലാണ് ഉപരോധസമരമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, പരോക്ഷമായും സൂക്ഷ്മമായും നിരീക്ഷിച്ചാല്‍ അതിനെല്ലാമപ്പുറത്തേക്ക് തിരുവനന്തപുരത്തെ വീഥികളെ ജനനിബിഡമാക്കിയ പ്രക്ഷോഭസമരം അലയടിച്ചെത്തുന്നുണ്ട്.

മുമ്പൊക്കെ അഴിമതി വ്യക്തിപരമായ ഒരപഭ്രംശം മാത്രമായിരുന്നു. അയാള്‍ വ്യവസ്ഥകളെ ലംഘിക്കുകയോ മുറ തെറ്റിക്കുകയോ ആണ് ചെയ്യുന്നത്. ആ വ്യക്തിയെ മാറ്റിയാല്‍ അതിന് പരിഹാരമായി. പില്‍ക്കാലത്ത് വ്യവസ്ഥയുടെതന്നെ അപഭ്രംശമായി അത് വികസിച്ചു. അപ്പോള്‍ ചികിത്സ വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കണമെന്നുവന്നു. എന്നാലിന്ന് കാര്യങ്ങള്‍ക്ക് മൗലികമായ മാറ്റം ഭവിച്ചിരിക്കുന്നു. ഒരാള്‍ക്ക് "മുറ" തെറ്റുകയോ, "മുറയ്ക്ക്" തെറ്റുപറ്റുകയോ അല്ല തെറ്റുതന്നെ "മുറ"യായിത്തീരുകയാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ഇന്ന് അഴിമതി ഒരപഭ്രംശമല്ല, നിയമലംഘനമല്ല നിയമംതന്നെയാണ്. അത് വ്യവസ്ഥയും മുറയുമാണ്. ഭരണഘടനയും ഭരണകൂടവുമാണ്. അപ്പോള്‍ "ആള്" മാറിയതുകൊണ്ടോ "വ്യവസ്ഥ"യ്ക്കകത്ത് ചില മാറ്റംമറിച്ചിലുകളോ കൂട്ടിക്കിഴിക്കലുകളോ സംഭവിച്ചതുകൊണ്ടോ കാര്യങ്ങള്‍ക്ക് ഒരു ഗുണപരിണാമവും വരാന്‍ പോകുന്നില്ല "ലാഭംകിട്ടുമെങ്കില്‍ എന്തും അനുവദനീയമാണ്" എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ഉല്‍ബോധനം. അപ്പോള്‍ "എന്തുകിട്ടി" എന്നല്ലാതെ "എങ്ങനെ കിട്ടി" എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല.

മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന സമ്പ്രദായം നഗ്നവും വ്യക്തവും ശക്തവുമാക്കിയത് മുതലാളിത്തമാണ്.ആഗോളവല്‍ക്കരണം ലാഭലോഭത്തിന് സര്‍വത്ര കുറുക്കുവഴികള്‍ തുറന്നിട്ടിരിക്കുന്നു. ഈ പ്രകരണത്തിലാണ് പുത്തന്‍ മുതലാളിത്തത്തിന് "ചൂതാട്ട മുതലാളിത്തം" എന്ന സംജ്ഞ സംഗതമാകുന്നത്. ഈ "കാസിനോ കാപ്പിറ്റിലിസ"ത്തിന്റെ കളിവിളയാട്ടങ്ങളാണ് ഡല്‍ഹിയിലെ കല്‍ക്കരി കുംഭകോണം മുതല്‍ കേരളത്തിലെ സോളാര്‍ കുംഭകോണംവരെ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്. വാള്‍സ്ട്രീറ്റിലും തഹരീര്‍സ്ക്വയറിലും ജന്തര്‍മന്ദറിലും എല്ലാം അഴിമതിക്കും അത്യാചാരങ്ങള്‍ക്കും എതിരെ ഉയര്‍ന്ന മുഖരമായ മുദ്രാവാക്യങ്ങളില്‍ തിരുവനന്തപുരത്തെ ഭരണഗോപുരനടയില്‍ ഒത്തുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തുടിപ്പുകളും ഇടകലരുന്നുണ്ട്.

അഞ്ചാംമന്ത്രി, സമുദായസന്തുലനം, ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം, മന്ത്രിപുംഗവന്റെ പരഭാര്യാബന്ധവും അതുമൂലമുണ്ടായ കുടുംബശൈഥില്യവും സര്‍വോപരി സകല ചേരുവകളും ചേരുംപടി ചേര്‍ന്ന സോളാര്‍ കുംഭകോണം-തുടങ്ങിയ വൃത്തികേടുകളും ചപ്പുചവറുകളും അടിഞ്ഞുകൂടിയ നമ്മുടെ പൊതുജീവിതത്തിന്റെ തെരുവുകളെ മാലിന്യമുക്തമാക്കാനുള്ള മഹല്‍ സംരംഭമായി ഉപരോധസമരം മാറുകയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത്. നഷ്ടമായ അതിന്റെ മൂല്യങ്ങളും ആദര്‍ശശോഭയും തിരിച്ചുപിടിക്കുന്നതിന് തിരുവനന്തപുരംസമരം വേദിയൊരുക്കുകയുണ്ടായി. നമ്മുടെ ജനതയുടെ പ്രബുദ്ധമായ സമരത്തിന്റെയും സഹനത്തിന്റെയും സല്‍പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നതിന് അത്യപൂര്‍വമായ ഈ സമരം ഒരളവുവരെ വിജയംവരിക്കുകയും ചെയ്തിരിക്കുന്നു.

- See more at: http://www.deshabhimani.com/newscontent.php?id=340707#sthash.CAEEkCSc.dpuf

Monday, July 22, 2013

എഡ്വേഡ് സ്നോഡനെ പിന്തുണയ്ക്കുക - ക്രിയാത്മകമായി പ്രതികരിക്കുക



അടുത്തിടെ നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ ലോകം ഒരു വലിയ മാറ്റത്തിന്റെ തിരുമുറ്റത്താണെന്ന സൂചനകള്‍ നല്‍കുന്നവയാണു്. വാള്‍സ്ട്രീറ്റു് സമരം. ലോക മുതലാളിത്ത നായക രാഷ്ട്രമായ അമേരിക്കയുടെ ധനകാര്യ സിരാകേന്ദ്രത്തെ മാസങ്ങളോളം വിറപ്പിച്ച സമരം. വിവര സാങ്കേതിക വിദഗ്ദ്ധനായ ജൂലിയന്‍ അസ്സാഞ്ജേ അമേരിക്കന്‍ രഹസ്യ രേഖകള്‍ ചോര്‍ത്തി ലോകത്തിനു് മുമ്പില്‍ അമേരിക്കയെ നാണം കെടുത്തിയതു് മറ്റൊന്നു്. അമേരിക്ക നാളുകളായി ലോക പോലീസുകാരന്‍ ചമഞ്ഞു് നടത്തി വന്ന ചാരപ്പണികളുടേയും അതിലൂടെ ലോകമാകെ ഭരണ കൂടങ്ങള്‍ കാട്ടിയ വൃത്തികേടുകളുടേയും നേര്‍ ചിത്രം ലോകത്തിനു് മുമ്പില്‍ അവയിലൂടെ തുറന്നു് കാട്ടപ്പെട്ടു. ഇപ്പോഴിതാ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്കു് വേണ്ടി പണിയെടുക്കുന്ന കോണ്‍ട്രാക്ടു് സ്ഥാപനത്തിലെ ശൃംഖലാ സുരക്ഷാ വിദഗ്ദ്ധനായിരുന്ന എഡ്വേഡ് സ്നോഡന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചാര നിരീക്ഷണത്തിനായി നടത്തുന്ന വിവരം ചോര്‍ത്തലിന്റേയും അമേരിക്കന്‍ പൌരന്മാര്‍ അനുഭവിക്കുന്ന ഗുരുതരമായ സ്വകാര്യതാ ധ്വംസനത്തിന്റേയും വൈപുല്യം വെളിപ്പടുത്തിയിരിക്കുന്നു. അദ്ദഹം പറയുന്നതു് ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടേയും വിവരം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുന്നുണ്ടെന്നാണു്. അതേ സമയം, റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ പോലും കൂടുതല്‍ അമേരിക്കന്‍ പൌരന്മാരുടെ വിവരം അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നുണ്ടു്. അമേരിക്കന്‍ പൌരന്മാരുടേതടക്കം സ്വകാര്യത നശിപ്പിക്കുന്ന ഭരണ കൂട പരിപാടി ഇന്റര്‍നെറ്റു് സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണു് സ്നോഡന്റെ വെളിപ്പെടുത്തലിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. സ്വന്തം ഭാവിയും ജീവനും പണയപ്പെടുത്തിയാണു് ലോക പോലീസുകാരനായ അമേരിക്കന്‍ ഭരണ കൂടത്തിനെതിരെ സ്നോഡന്‍ പ്രതികരിച്ചിട്ടുള്ളതു്. അമേരിക്കന്‍ ഭരണ കൂടത്തെ വലിയൊരു പ്രതിസന്ധിയിലാണു് ഈ സംഭവങ്ങളെല്ലാം കൊണ്ടെത്തിച്ചിരിക്കുന്നതു്.

സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാര നിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റു് ചോര്‍ത്തലിനുമെതിരെ വമ്പിച്ച തോതില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണു്. അമേരിക്കന്‍പൌരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റു് ഉപഭോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിനു് വിധേയമാക്കപ്പെടുന്നുണ്ടു്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റു് സന്ദേശ വാഹകരുടേയും സെര്‍വ്വറുകളില്‍ നിന്നു് വിവരം നിരീക്ഷിക്കാനുള്ള 'പ്രിസം' എന്ന പദ്ധതിയാണു് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു് പോരുന്നതു്. 2001 സെപ്തംബര്‍ 11 നു് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു് നേരെ നടന്ന ആകാശ ഭീകരാക്രമണമടക്കം ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു് വരുന്ന പശ്ചാത്തലത്തിലാണു് ഈ സമഗ്ര ചാര നിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണു് അമേരിക്കയുടെ ന്യായീകരണം.

ഭീകരാക്രമണത്തേക്കുറിച്ചോ ഭീകര വാദത്തേക്കുറിച്ചോ തീവ്രവാദത്തേക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്കു് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റേതു് രാജ്യത്തിനേക്കാള്‍ കൂടുതല്‍ പങ്കു് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടു്. തെമ്മാടി രാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തി പോരുന്നതു് അമേരിക്കയാണു്. ബിന്‍ലാദനേയും താലിബനേയും പാലൂട്ടി വളര്‍ത്തിയതു് അമേരിക്കന്‍ ഭരണ കൂടമാണു്. അഫ്ഘാനിസ്ഥാനില്‍ അവര്‍ക്കു് താവളമൊരുക്കി കൊടുത്തതു് അമേരിക്കന്‍ ഭരണകൂടമാണു്. പാകിസ്ഥാന്‍ ഐഎസ്ഐ യെ ശക്തിപ്പെടുത്തി നിലനിര്‍ത്തി പോന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ശത്രു രാജ്യമെന്നോ മിത്ര രാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകളെ പാലൂട്ടി വളര്‍ത്തി പോരുന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ഇരട്ട ചാരനായ കോള്‍മാന്‍ ഹാഡ്ലിയേപ്പോലെ എത്രയോ ജന ദ്രോഹികളെ അമേരിക്കന്‍ ഭരണ നേതൃത്വം സൃഷ്ടിച്ചു് വിട്ടിരിക്കുന്നു ! എത്രയെത്ര രാജ്യങ്ങളില്‍ എത്രയെത്ര ഏകാധിപതികളെ പതിറ്റാണ്ടുകളോളം അമേരിക്ക പിന്തുണച്ചു് നിലനിര്‍ത്തിപ്പോന്നു ! എത്രയെത്ര ജനസേവകരായ ഭരണാധികാരികളേയാണു് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന ചോറ്റു് പട്ടാളം കൊന്നൊടുക്കിയിട്ടുള്ളതു് ! എന്തിനേറെ അമേരിക്ക എന്ന ആധുനിക രാഷ്ട്രം സൃഷ്ടിച്ചതു് തന്നെ ബ്രിട്ടനില്‍ നിന്നു് നാടു് കടത്തപ്പെട്ട കൊലപാതകികളും ക്രിമിനല്‍ കുറ്റവാളികളും ചേര്‍ന്ന് തദ്ദേശീയ ജനവിഭാഗമായ റെഡ്ഡിന്ത്യക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതാക്കിക്കൊണ്ടാണു്. ലോകമാകെ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു് സര്‍ക്കാരിതര സ്ഥാപനങ്ങളെ ചെല്ലും ചെലവും കൊടുത്തു് തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി അമേരിക്ക പോറ്റി വളര്‍ത്തി നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ലോകത്തെല്ലായിടത്തും ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്കു് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്നാണു് വാദം. ഇന്നിപ്പോഴിതാ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കയ്യിലെത്തിയിരിക്കുന്നു. ലോകത്തെല്ലായിടത്തു് നിന്നും വിവരം അവരുടെ കമ്പ്യൂട്ടറിലേയ്ക്കൊഴുകിയെത്തുന്നു. ആവശ്യമുള്ളതെടുത്തു് വിശദമായി പരിശോധിച്ചാല്‍ മാത്രം മതി. മറ്റിതര ചാരപ്പണികള്‍ക്കു് ഇനി മേലാല്‍ വിഭവം മുടക്കേണ്ടതില്ലാത്ത അനുകൂല സാഹചര്യാമാണിതു് സൃഷ്ടിച്ചിട്ടുള്ളതു്.

ഇന്റര്‍നെറ്റു് അമേരിക്കയില്‍ തുടങ്ങിയതാണു്. അമേരിക്കയില്‍ വ്യാപിച്ചു് വളര്‍ന്നു. തുടര്‍ന്നു് പുറത്തേയ്ക്കും. ഇന്നു് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അതിന്റെ ഉപയോഗം വെറും വ്യക്തിപരമായ ആശയ വിനിമയോപാധി എന്ന നില വിട്ടു് എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര വിവരാധിഷ്ഠിത ഘടകങ്ങള്‍ തത്സമയം ദൂര ദേശ പരിധിയില്ലാതെ നടത്താന്‍ പറ്റുന്ന ശൃംഖലയായി വളര്‍ന്നിരിക്കുന്നു. അതു് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അമേരിക്കയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അമേരിക്കയ്ക്കു് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ത്ഥ്യമാണു്. അതിനാല്‍ അവിടെയാണു് ഹാര്‍ഡ്‌വെയര്‍ ഉല്പാദനവും സോഫ്റ്റ്‍വെയര്‍ വികസനവും സെര്‍വ്വറുകളും വിവര സംഭരണികളും വെബ്ബു് ഹോസ്റ്റിങ്ങു് സ്ഥാപനങ്ങളും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖലാ വിഭവങ്ങളും ശൃംഖലകളും വര്‍ദ്ധിച്ച തോതില്‍, പ്രത്യേകിച്ചും കമ്പോളാടിസ്ഥാനത്തില്‍ നിലവില്‍ വന്നിട്ടുള്ളതു്. എങ്കിലും മറ്റാര്‍ക്കും സ്വന്തം ശൃഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കെ ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക എന്ന ശീലമാണു് നിലനില്‍ക്കുന്നതു്. അതു് മൂലം ഭരണ നിര്‍വ്വഹണത്തിനായി ആധുനിക വിവര സംവിധാനങ്ങളുപയോഗിക്കുന്ന ഏതൊരു രാജ്യത്തേയും വിവരങ്ങളൊന്നും അമേരിക്കയ്ക്കു് രഹസ്യമല്ല. അവയെല്ലാം അമേരിക്കയ്ക്കു് തുറന്നു് കിട്ടുന്നു.

ഇത്തരത്തില്‍ ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവന ദാതാക്കളേയും വിഭവങ്ങളേയും ആശ്രയിച്ചു് പോരുന്നതു് മൂലം അമേരിക്കയ്ക്കു് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ടു്. ചാരപ്പണിക്കായി ഉപയോഗിച്ചിരുന്ന വിഭവം സംരക്ഷിക്കാന്‍ കഴിയുന്നതു് മാത്രമല്ല. ഏതു് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നതു് അവിടെ നിന്നാണു്. പ്രത്യേകിച്ചും കമ്പ്യൂട്ടറുകളുടേയും മറ്റിതര വിവര വിനിമയോപകരണങ്ങളുടേയും പ്രധാന ഘടകമായ മൈക്രോപ്രോസസറുകള്‍. ലോകത്താരു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും അമേരിക്കയക്കു് കപ്പം കിട്ടും.ലോകത്താരു് ഇന്റര്‍നെറ്റുപയോഗിച്ചാലും അമേരിക്കക്കു് വരുമാനം കിട്ടുന്നു. ലോകത്താരു് വെബ്ബ് സൈറ്റുണ്ടാക്കുമ്പോഴും അമേരിക്കയ്ക്കു് നേട്ടമാണു്. യഥാര്‍ത്ഥത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ കിട്ടുന്ന വരുമാനമാണു് ഇന്നും അമേരിക്കയെ ലോക പോലീസുകാരനായി നിലനിര്‍ത്തുന്നതു്.

1970 കളിലും 1980 കളിലും ലോകം ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു ലോക സാമ്രാജ്യ നേതൃത്വം ഇനിയാരു് വഹിക്കുമെന്നതു്. രണ്ടു് നൂറ്റാണ്ടു് സാമ്രാജ്യത്വ നായക സ്ഥാനം വഹിച്ച ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തോടെ കിരീടം അമേരിക്കയ്ക്കു് കൈമാറി. വെറും നാല്പതു് വര്‍ഷം കൊണ്ടു് അമേരിക്ക ക്ഷീണിച്ചു. ഫോര്‍ഡും റോക്ക്ഫെല്ലറും വിലസിയിരുന്ന വാഹന നിര്‍മ്മാണ വ്യവസായത്തില്‍ ജപ്പാന്‍ അമേരിക്കയെ പിന്നിലാക്കി. യന്ത്ര നിര്‍മ്മാണ രംഗം ജര്‍മ്മനി കയ്യടക്കി. അങ്ങിനെ അമേരിക്കയ്ക്കു് ലോക പോലീസിന്റെ കടമ നിര്‍വ്വഹിക്കാനാവശ്യമായ സാമ്പത്തിക സ്രോതസില്ലാതെ വലഞ്ഞു് തുടങ്ങി. അപ്പോഴാണു് ഇനിയാരു് നേതൃത്വം ഏറ്റെടുക്കും എന്ന പ്രശ്നം സജീവമായതു്. ജപ്പാനു് തന്നെ പറ്റില്ല. ജര്‍മ്മനിക്കു് തന്നെ പറ്റില്ല. രണ്ടു് രാഷ്ട്രങ്ങളും കൂടിയാലും സാധ്യമാവില്ല. ഇതെല്ലാം ലോക മാധ്യമങ്ങള്‍ അന്നു് ചര്‍ച്ച ചെയ്തിരുന്നു. 1990 ഓടെ ചിത്രം മാറി. സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. പക്ഷെ, അതു് രാഷ്ട്രീയമായ മേല്‍ക്കൈ അമേരിക്കയ്ക്കു് സൃഷ്ടിച്ചപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയില്ല. എന്നാല്‍ അപ്പോഴേയ്ക്കും വ്യാപകമായി വന്ന വിവര സാങ്കേതിക മേഖലയും ഇന്റര്‍നെറ്റുമാണു് അമേരിക്കയെ സാമ്പത്തികമായി പിടിച്ചു് നില്‍ക്കാന്‍ സഹായിച്ചതു്. അതിന്നും തുടരുന്നു. ധന മൂലധന പ്രതിസന്ധിയും വ്യാപാര മാന്ദ്യവും ഇതിനേയെല്ലാം മറികടക്കുന്ന തരത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും ലോക മുതലാളിത്ത വ്യവസ്ഥയ്ക്കും ഭീഷണിയായി മാറിയതു് അടുത്ത കാല സംഭവം. അവയും തുടരുക തന്നെയാണു്..

ചുരുക്കത്തില്‍, ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പ്രശ്നമാണു്. അതാകട്ടെ മറ്റു് രാജ്യങ്ങളുടെ വിവരം മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ടു്. ഇതിനെതിരേയാണു് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചിരിക്കുന്നതു്. വ്യക്തിയുടെ സ്വകാര്യതയ്ക്കു് വലിയ പ്രാധാന്യം കൊടുക്കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടു്. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡനു് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുകയാണു്. സര്‍വ്വ ശക്തമായ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അതിനെ പ്രതിരോധിക്കാന്‍ ലോക ബഹുജനാഭിപ്രായം ഉണരണം.

മാത്രമല്ല, ദേശീയ പരമാധികാരവും രാജ്യ സുരക്ഷയും ആഗ്രഹിക്കുന്നവരും ഭീകരാക്രമണത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുമായ രാഷ്ട്രങ്ങളുടെ മുമ്പില്‍ വിവര ചോര്‍ച്ച തടയാന്‍ മാര്‍ഗ്ഗങ്ങളുണ്ടു്. വിവര സാങ്കേതിക രംഗത്തും പ്രത്യേകിച്ചു് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണതു്. ഇന്റര്‍നെറ്റിനു് ഒരു വശത്തു് സമഗ്രതയും കേന്ദ്രീകരണ സ്വഭാവവും ഉള്ളപ്പോള്‍ തന്നെ അതിനു് ജനാധിപത്യ സ്വഭാവവുമുണ്ടു്. വളരെ ഉയര്‍ന്ന തോതിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സാധ്യതകളുമുണ്ടു്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ സാര്‍വ്വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാ വിഭവങ്ങളുണ്ടാക്കാം.

അതിനെല്ലാം സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു് കൊണ്ടു് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം. രാഷ്ട്രങ്ങള്‍ക്കു് അമേരിക്കയുടെ ലോക പോലീസിങ്ങിനു് കീഴ്പ്പെടാതെ സ്വന്തം ദേശീയ പരമാധികാരം സംരക്ഷിക്കാം. ജന സമൂഹങ്ങള്‍ക്കു് സാമ്രാജ്യത്വ മേധാവിത്വം വലിച്ചെറിഞ്ഞു് സ്വതന്ത്രരാകാം. സ്വന്തം കാലില്‍ വളരാനുള്ള പശ്ചാത്തലമൊരുക്കാം. അതാകട്ടെ, അമേരിക്കയെ സാര്‍വ്വദേശീയ സമൂഹത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ സ്ഥാനവും പങ്കും ബോധ്യപ്പെടുത്താനുതകുകയും ചെയ്യും. അത്തരം ഒരു തീരമാനമാകട്ടെ സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ദേശീയ പരമാധികാരവും സ്വകാര്യതയും ആഗ്രഹിക്കുന്ന ലോക ജനത സ്വന്തം ജീവന്‍ കൊണ്ടു് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച എഡ്വേഡ് സ്നോഡന്‍ എന്ന ചെറുപ്പക്കാരനു് നല്‍കുന്ന ഉപഹാരം.

സ്നോഡന്‍ ഇന്റര്‍നെറ്റു് സ്വാതന്ത്ര്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്റെ' പ്രവര്‍ത്തകനുമായിരുന്നു. അതാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ വെളിവായിവരുന്നു. സാമ്രാജ്യത്വം സ്വയം തകരുകയില്ല. തകര്‍ക്കപ്പെടാതെ തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനമില്ല. തകര്‍ക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുന്നിടത്താണു് സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും നാശത്തിന്റെ അനിവാര്യത. അതായതു് സാമ്രാജ്യത്വം തകര്‍ക്കപ്പെടുകയാണു് വേണ്ടതു്. അതിനുള്ള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണു് വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും. നിലവില്‍ സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ തകര്‍ച്ച ലോക മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുകയും ചെയ്യും.

സാമ്രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ചെറുത്തു് നില്പു് സമരങ്ങള്‍ക്കും ഒപ്പം സാധ്യമായ സമരായുധങ്ങളെല്ലാം സ്വായത്തമാക്കുകയും പ്രയോഗിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ കാലിക കടമ. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക വിദ്യ അതില്‍ പ്രധാനമാണു്.



ജോസഫ് തോമസ് 19-07-2013

Monday, July 1, 2013

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!'

Blog Archive