Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, March 6, 2016

പോരാട്ടം തുടരുകതന്നെ ചെയ്യും



ജയില്‍മോചിതനായ കനയ്യകുമാര്‍ വ്യാഴാഴ്ച രാത്രി ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെഎന്‍യുവില്‍ ഇന്നിവിടെ ഒത്തുകൂടിയ എല്ലാവര്‍ക്കും, വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആകട്ടെ, എല്ലാവര്‍ക്കും ഞാന്‍ എന്റെ വിപ്ളവാഭിവാദ്യങ്ങള്‍ നേരുന്നു. ജെഎന്‍യു എസ്യു പ്രസിഡന്റ് എന്ന നിലയ്ക്ക്, ഇവിടെ എത്തിച്ചേര്‍ന്ന മാധ്യമങ്ങള്‍വഴി ഈ ദേശത്തുള്ള എല്ലാവര്‍ക്കും, ലോകത്തെമ്പാടും ജെഎന്‍യുവിനോടൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും എന്റെ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജെഎന്‍യുവിനോടൊപ്പം നിന്ന, രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാന്‍ പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമായവര്‍ക്കും രാഷ്ട്രീയ– അരാഷ്ട്രീയവാദികള്‍ക്കും ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, പാര്‍ലമെന്റില്‍ ഇരുന്ന് ശരിതെറ്റുകള്‍ നിര്‍ണയിച്ച മഹാനുഭാവന്മാര്‍ക്കും അവരുടെ പൊലീസിനും അവരുടെ ചാനലുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല. എബിവിപിയോടുപോലും. ജെഎന്‍യുവിലെ എബിവിപി പുറത്തുള്ള എബിവിപിയേക്കാളും യുക്തിയുള്ളവരാണ്. ഇവിടെ രാഷ്ട്രീയവിചക്ഷണരെന്ന് സ്വയം നടിക്കുന്നവരോട് കഴിഞ്ഞവര്‍ഷത്തെ എബിവിപി സ്ഥാനാര്‍ഥി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്; എങ്ങനെയാണ് ഞങ്ങള്‍ ആ പ്രസംഗത്തെ വാദിച്ച് തറപറ്റിച്ചതെന്നും. ഞങ്ങള്‍ എബിവിപിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യവാദികളാകുന്നതും.

ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണാന്‍ നമ്മളെ പഠിപ്പിച്ച ജെഎന്‍യുവിനെ ഞാന്‍ അഭിവാദ്യംചെയ്യുന്നു. ഞാനീ ചെയ്യുന്ന അഭിവാദ്യംപോലും എന്റെയുള്ളില്‍നിന്ന് വരുന്നതാണ്. ഇതാണ് നമ്മളും എല്ലാം പ്ളാന്‍ചെയ്ത് ചെയ്യുന്ന എബിവിപിയും തമ്മിലുള്ള വ്യത്യാസം.

ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാത്തിനോടും–ജനാധിപത്യം, മതനിരപേക്ഷത, സമത്വം–എല്ലാത്തിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു– സത്യമേവ ജയതേ എന്ന്. എനിക്ക് അങ്ങയോടു പറയാനുള്ളതും അതു തന്നെ– 'സത്യമേവ ജയതേ'. അതെ, സത്യം മാത്രമേ ജയിക്കൂ. ഇവിടെയിന്ന് ഒരു വിദ്യാര്‍ഥിയെയാണ് ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്.

ഞാന്‍ ഒരു പ്രസംഗം നടത്താനല്ല, മറിച്ച് എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഐശ്വര്യം കൊണ്ടുവരുമെന്നു പറയുന്ന മോതിരങ്ങള്‍ വില്‍ക്കാന്‍ ഒരാള്‍ വരാറുണ്ട്. നമ്മളെന്താഗ്രഹിച്ചാലും അത് സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മോതിരങ്ങള്‍. ഇതുപോലെയാണ് ഇവിടെ ചില നേതാക്കള്‍ പറയുന്നത് കള്ളപ്പണം തിരികെവരുമെന്ന്. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ഗുണം നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അങ്ങനെയൊന്നു സംഭവിച്ചതുമില്ലതാനും. അങ്ങനെയിരിക്കുമ്പോള്‍ ഗവണ്‍മെന്റിന് പെട്ടെന്ന് ഇത് മറക്കാന്‍ ഒരു ബുദ്ധി ഉദിക്കുകയാണ്– ഗവേഷണവിദ്യാര്‍ഥികളുടെ ഫെലോഷിപ് നിര്‍ത്തിവയ്ക്കുക. വിദ്യാര്‍ഥികള്‍ ഇതിനെതിരെ സമരംചെയ്യുമ്പോള്‍ ഔദാര്യംപോലെ ഇപ്പോള്‍ ലഭിക്കുന്ന തുക തുടര്‍ന്നും ലഭിക്കുമെന്ന് വ്യവസ്ഥചെയ്യുക. ഫെലോഷിപ് തുക കൂട്ടണമെന്ന സമരത്തിനെ അങ്ങനെ വഴിതിരിച്ചു വിടാം.

ഈ സര്‍ക്കാരിന്റെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ മനോഹരമാണ്– അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മിക്കും. നിങ്ങള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തും. മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര കോണ്ടമുണ്ടെന്നുവരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷേ, ഇപ്പോള്‍ നല്ല സമയമാണ്. ജെഎന്‍യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം ഒക്കുപൈ യുജിസി സമരത്തെ താറടിച്ചുകാണിക്കാനും രോഹിത് വെമുലയ്ക്ക് നീതിതേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ത്തന്നെ ആലോചിക്കേണ്ടതുണ്ട്.

ഈ പ്രശ്നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍എസ്എസ് സുഹൃത്തേ, നിങ്ങള്‍ക്കുവേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുകവഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചുലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍നിന്ന് മായ്ച്ചുകളയുക. പക്ഷേ, ഒരുകാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക അത്ര എളുപ്പമല്ല; ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഞങ്ങള്‍ വീണ്ടുംവീണ്ടും നിങ്ങളെ അതോര്‍മിപ്പിച്ച് കൊണ്ടേയിരിക്കും. കാരണം, എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനുനേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎന്‍യുവും പ്രകമ്പനംകൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടവീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബിജെപി നേതാവ് ലോക്സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടുംകൂടി ഞാന്‍ ആ സൈനികരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍, ആ നേതാവിനോട് ഒരുകാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണംനല്‍കുന്ന, പല സൈനികരുടെയും പിതാക്കള്‍തന്നെയായ കര്‍ഷകരെക്കുറിച്ച് നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും ഈ രാജ്യത്തിന്റെ രക്തസാക്ഷികള്‍തന്നെയാണ്. എന്റെ അച്ഛന്‍ കര്‍ഷകനാണ്, എന്റെ സഹോദരന്‍ സൈനികനും. ദയവുചെയ്ത് നിങ്ങളിത്തരം ദേശസ്നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ഉണ്ടാക്കി പൊള്ളയായ സംവാദം തുടങ്ങിവയ്ക്കരുത്. പാര്‍ലമെന്റില്‍ ഇരുന്ന് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചുവീഴുന്ന സൈനികരുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഞാന്‍ പറയുന്നു–യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍.

ദേശത്തിനുള്ളില്‍തന്നെയുണ്ടാകുന്ന പ്രശ്നങ്ങളില്‍നിന്ന് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്തു നിന്നാണ് സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കിവച്ചിട്ടുണ്ടോ? എന്നാല്‍, ഞാന്‍ പറയട്ടെ സുഹൃത്തേ, ഭാരതത്തില്‍നിന്നല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നത്.

രാജ്യത്ത് ആരാണ് പൊലീസ് കോണ്‍സ്റ്റബിളിന്റെ ജോലിചെയ്യുന്നത്? ദരിദ്രകുടുംബങ്ങളില്‍നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞാനും അവരെപ്പോലെതന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്.

ജയിലില്‍വച്ച് അങ്ങനെയുള്ള ഒരു പൊലീസുകാരന്‍ എന്നോട് ചോദിച്ചു. 'നിങ്ങളെന്തിനാണ് എപ്പോഴും ലാല്‍സലാമെന്നും ഇങ്ക്വിലാബ് സിന്ദാബാദ് എന്നുമൊക്കെ പറയുന്നത്?' ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി– 'ലാല്‍ എന്നാല്‍ വിപ്ളവം, വിപ്ളവത്തിന് സലാം എന്നാണുദ്ദേശിക്കുന്നത്. ഇങ്ക്വിലാബ് എന്നാല്‍ ഉര്‍ദുവില്‍ വിപ്ളവം എന്നാണര്‍ഥം.' അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, 'പിന്നെ എന്തുകൊണ്ടാണ് എബിവിപി ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന'തെന്ന്. ഞാന്‍ മറുപടി കൊടുത്തു– 'അവരുടെ ഇങ്ക്വിലാബ് കള്ളമാണ്, ഞങ്ങള്‍ വിളിക്കുന്ന ഇങ്ക്വിലാബ് സത്യമുള്ളതും'.

സംഘടിച്ചേക്കാമെന്ന് നിങ്ങള്‍ ഭയക്കുന്ന ആ ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍തന്നെ മറന്ന് അധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ജെഎന്‍യുവില്‍നിന്നുള്ള ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു. ലെനിന്‍ പറഞ്ഞു– 'ജനാധിപത്യം സോഷ്യലിസത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്'. ഇതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്, അഭിപ്രായസ്വാതന്ത്യ്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് ഒരു പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും ഒരുമിച്ച് ഒരു സ്കൂളില്‍ പഠിക്കുന്ന സാഹചര്യംവരണമെന്ന് ഞങ്ങളാവശ്യപ്പെടുന്നത്; അതിനുവേണ്ടി പോരാടുന്നത്.

ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്യ്രം പട്ടിണിമരണങ്ങളില്‍നിന്നും ദാരിദ്യ്രത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ചൂഷണത്തില്‍നിന്നും അക്രമത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്യ്രം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റുവഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറുടെ സ്വപ്നം. ഇതുതന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.

ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയംവിമര്‍ശം നടത്താന്‍ എനിക്ക് സാധിച്ചു. അത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ കടുകട്ടിപ്രയോഗങ്ങള്‍മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാല്‍, നമ്മള്‍ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല. ഈ വാചാടോപം അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്. പക്ഷേ, ഇതിനുപകരം അവരുടെ കൈയില്‍ എത്തുന്നതെന്താണ്? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്സാപ് ഫോര്‍വേഡുകള്‍.

ജയിലില്‍നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല നിറത്തില്‍, രണ്ടാമത്തേത് ചുവന്ന നിറത്തിലും. ഞാന്‍ ഇരുത്തി ചിന്തിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുകപോലുമില്ല. പക്ഷേ, ഈ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നു എന്നെനിക്ക് തോന്നിത്തുടങ്ങി. ആ നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന പാത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും.

ആദരണീയ പ്രധാനമന്ത്രിജി, ഇന്ന് അങ്ങ് സ്റ്റാലിനെക്കുറിച്ചും ക്രൂഷ്ചേവിനെക്കുറിച്ചും സംസാരിക്കുന്നത് കേട്ടു. ആ ടിവിയുടെ ഉള്ളിലേക്ക് കയറിച്ചെന്ന് അങ്ങയോട് 'ഹിറ്റ്ലറെക്കുറിച്ചുകൂടി ഒന്ന് സംസാരിക്കണേ' എന്ന് പറയാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോള്‍വാള്‍ക്കര്‍ നേരില്‍ചെന്ന് കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ 'മന്‍ കി ബാത്' നടത്താറല്ലേയുള്ളൂ, കേള്‍ക്കാറില്ലല്ലോ.

ജയിലില്‍നിന്ന് വന്നശേഷം ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചു, ഏകദേശം മൂന്നുമാസത്തിനുശേഷം. അമ്മ പറഞ്ഞു– മോഡിജിയും ഒരമ്മയുടെ മകനാണ്. എന്റെ മകനെയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയും. 'മന്‍ കി ബാത്' നടത്തുന്ന അദ്ദേഹത്തിന് ഇടയ്ക്ക് 'മാ കി ബാത്' കൂടി നടത്തിക്കൂടേ. ഇതിനു മറുപടി പറയാന്‍ എന്റെ കൈയില്‍ വാക്കുകളില്ലായിരുന്നു.

ഈ രാജ്യത്തിനുള്ളില്‍ ഇപ്പോള്‍ കാണുന്നത് വളരെയധികം ആപല്‍ക്കരമായ പ്രവണതകളാണ്. ഇതുകൊണ്ടാണ് ഞാന്‍ ഒരു പാര്‍ടിയെക്കുറിച്ചുമാത്രം സംസാരിക്കാത്തത്. ഒരു പ്രത്യേക ടിവി ചാനലിനെക്കുറിച്ചുമാത്രം പറയാത്തത്. ഞാന്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇവിടത്തെ എല്ലാ ജനങ്ങളെക്കുറിച്ചും. ഈ പ്രശ്നത്തില്‍ ജെഎന്‍യുവിനോടൊപ്പംനിന്ന എല്ലാവരെയും വീണ്ടുംവീണ്ടും നമ്മള്‍ സല്യൂട്ട് ചെയ്യണം. ജെഎന്‍യു എന്നു പറയുന്നത് സംവരണനയം നടപ്പാക്കുന്ന, ഇനി അതിലെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അത് നേടിയെടുക്കാന്‍ സമരംചെയ്യാനുള്ള സ്വാതന്ത്യ്രം നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ്.

ഇവിടെ വരുന്ന പല വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഞാന്‍ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിങ്ങള്‍ക്കാര്‍ക്കും അറിയാനും വഴിയില്ല. എന്റെ കുടുംബം ഒരു മാസം ജീവിക്കുന്നത് 3000 രൂപകൊണ്ടാണ്. എനിക്ക് മറ്റുള്ള വലിയ സര്‍വകലാശാലകളില്‍ പിഎച്ച്ഡി ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇങ്ങനെയുള്ള ഒരു സര്‍വകലാശാലയ്ക്ക് നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പംനിന്ന എല്ലാവര്‍ക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്. എനിക്ക് എന്റേതായ പ്രത്യയശാസ്ത്രമുണ്ട്.

സീതാറാം യെച്ചൂരിക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കും ഡി രാജയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ കേസ് എടുത്തു. ഇവരൊന്നും ജെഎന്‍യുവിന്റെ പക്ഷംപിടിച്ചവരല്ല, മറിച്ച് ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നും വിവേചിച്ചറിഞ്ഞവരാണ്. ഇവര്‍ക്കെതിരെ പുലഭ്യം പറച്ചിലുകള്‍ തുടരുന്നു. വധഭീഷണികള്‍ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ് സുഹൃത്തുക്കളേ? ഈ രാജ്യത്തെ 69 ശതമാനം ആള്‍ക്കാരും നിങ്ങള്‍ക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നത്.

എപ്പോഴും നിങ്ങളുടെ ഭാഗത്താവും ജയമെന്നു കരുതരുത്. ഒരു നുണതന്നെ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകുമെന്നും കരുതരുത്. സൂര്യനെ നൂറുവട്ടം ചന്ദ്രന്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞതു കൊണ്ടൊന്നും അതൊരിക്കലും ചന്ദ്രനാവില്ല. നിങ്ങള്‍ക്ക് സത്യത്തെ കള്ളമാക്കാനും കഴിയില്ല.

പുതിയ പുതിയ അജന്‍ഡകളാണ് ഇവരെ മുന്നോട്ടുനയിക്കുന്നത്. യുജിസിക്കെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ രോഹിത് വെമുലയെ നിങ്ങള്‍ കൊല്ലാക്കൊലചെയ്ത് കൊന്നു. അതിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴേക്കും ഇതാ വരുന്നു അടുത്തത്. ' ജെഎന്‍യു...!! ദേശദ്രോഹികളുടെ താവളം'. പക്ഷേ, ഇതും അധികകാലം ഓടില്ല... അടുത്തതായി ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ രാംമന്ദിര്‍ നിര്‍മിക്കാനുള്ള ഒച്ചപ്പാട് തുടങ്ങും.

ആര്‍എസ്എസിന്റെ മുഖപത്രം ജെഎന്‍യുവിനെ അവഹേളിച്ച് ഒരുപാട് എഴുതുകയുണ്ടായി. ഇവിടെയുള്ള എബിവിപി പ്രവര്‍ത്തകരോട് എന്റെ വിനീതമായ അപേക്ഷയാണ്, ദയവുചെയ്ത് ഇത്രയുമൊക്കെ എഴുതിയ ആ സ്വാമിജിയെ ജെഎന്‍യുവിലേക്ക് കൊണ്ടുവരിക. എനിക്ക് ജനാധിപത്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നമുക്ക് ഇവിടെയിരുന്ന് മുഖാമുഖം നോക്കി ചര്‍ച്ച നടത്താം. തികച്ചും ആരോഗ്യപരമായ ചര്‍ച്ച. അതിന്റെ അവസാനം എന്തുകൊണ്ട് നാലുമാസത്തേക്ക് ജെഎന്‍യു അടച്ചുപൂട്ടണമെന്ന് നിങ്ങള്‍ക്ക് യുക്തിയുക്തം തെളിയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഞാന്‍ അതിനോട് യോജിക്കാം.

ഇവര്‍ ഒന്നും ആലോചിക്കാതെയാണ് ഓരോന്ന് ചെയ്തുകൂട്ടുന്നത്. ഇവരുടെ പരിപാടികള്‍ക്കൊക്കെ ഒരൊറ്റ പോസ്റ്ററായിരിക്കും. അതിന്റെ ഡിസൈനിലോ ഉള്ളടക്കത്തിലോ ഒന്നും ഒരു മാറ്റവും വരുത്താതെ ഹിന്ദുക്രാന്തി സേനയും എബിവിപിയും എക്സ് ആര്‍മിമെന്‍ അസോസിയേഷനും ഉപയോഗിക്കും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം നാഗ്പുരില്‍നിന്നാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാം.

ചില കാര്യങ്ങളുണ്ട്. അസ്വസ്ഥതയുണര്‍ത്തുന്ന ചില സത്യങ്ങള്‍. ചില ശ്രമങ്ങള്‍. ഈ രാജ്യത്തിനകത്തുനിന്നുയരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍, ഈ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളെ ജനശ്രദ്ധയില്‍നിന്ന് അകറ്റാന്‍, നമ്മുടെ ക്യാമ്പസിനുള്ളില്‍ പോരാടുന്ന ഉമറിനെയും അനിര്‍ബാരനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മറ്റെല്ലാവരെയും ദേശദ്രോഹിയെന്ന് ചാപ്പകുത്തി അടിച്ചമര്‍ത്താന്‍, ജെഎന്‍യുവിനെ താറടിച്ചുകാണിക്കാന്‍, ഈ സമരത്തെ ഇല്ലായ്മചെയ്യാന്‍. പക്ഷേ, ഞാന്‍ നിങ്ങളോട് പറയുന്നു, ഈ സമരത്തെ നിങ്ങള്‍ക്കൊരിക്കലും തകര്‍ക്കാനാകില്ല. നിങ്ങളെത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ വീണ്ടും വീണ്ടും ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഇതൊരു നീണ്ട പോരാട്ടമാണ് സഖാക്കളേ. ഒരിക്കല്‍പ്പോലും നിലയ്ക്കാതെ, തലകുനിക്കാതെ, ശ്വാസംകഴിക്കാതെ ഈ പോരാട്ടത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പുറത്ത് ഈ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ എബിവിപിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നമ്മള്‍ നിലകൊള്ളും, ജെഎന്‍യു നിലകൊള്ളും, ചരിത്രം നിലകൊള്ളും. ഒക്കുപൈ യുജിസി സമരം തുടങ്ങിവച്ച, രോഹിത് വെമുല തുടങ്ങിവച്ച, നമ്മളെല്ലാവരും ഈ രാജ്യത്തിനകത്തെ സാധാരണക്കാര്‍ ഒന്നടങ്കവും തുടങ്ങിവച്ച ഈ പോരാട്ടം നമ്മള്‍ തുടരുകതന്നെചെയ്യും. എനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്നിവിടെ ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു..

നന്ദി,

ഇങ്ക്വിലാബ് സിന്ദാബാദ്..!!

സാമാജിക് ന്യായ് സിന്ദാബാദ്...!!

സംഘര്‍ഷ്് കരേംഗേ, ജീതെംഗെ..!!

(തയ്യാറാക്കിയത്: ഹെയ്ദി സാന്ത് മറിയം, എംഫില്‍ വിദ്യാര്‍ഥിനി, ജെഎന്‍യു)

Courtesy : http://www.deshabhimani.com/index.php/articles/news-editorial-05-03-2016/543600

Saturday, March 5, 2016

നാടിന്റെ വികസനം വാക്കുകളില്‍ - അനുഭവം നേതാക്കളുടെ കീശ വീര്‍പ്പിക്കല്‍



ജനങ്ങള്‍ക്കു് നല്ല ജീവിത സാഹചര്യം ലഭിക്കുകയാണു് നാട്ടില്‍ വികസനം കൊണ്ടുണ്ടാകേണ്ടതു്. അതിനു് ഗുണമേന്മയുള്ളതും സുരക്ഷിതവും ആരോഗ്യ ദായകവുമായ നിത്യോപയോഗ സാധനങ്ങള്‍, മെച്ചപ്പെട്ട സേവനങ്ങള്‍, തൊഴില്‍, വരുമാനം തുടങ്ങിയവ വേണം.

അവ ലഭ്യമാക്കാന്‍ കേരളം ഉല്പാദന രംഗത്തും മുന്നേറണം. സ്വന്തമായി ഉല്പാദനശേഷി നേടാത്തതു് കൊണ്ടാണു് വിഷം കുത്തി നിറച്ച നിത്യോപയോഗ സാധനങ്ങള്‍ കഴിച്ചു് ആരോഗ്യം നശിച്ചു് മരുന്നിനടിമകളായി മലയാളികള്‍ മാറുന്നതു്. തൊഴിലിന്നായി പുറം നാടുകളിലേയ്ക്കു് പോകേണ്ടി വരുന്നതു്. വിദേശത്തുനിന്നുള്ള പണത്തെയാശ്രയിച്ചു് ജീവിക്കേണ്ടി വരുന്നതു്. അവ മൂലമുള്ള തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതു്.

ഉല്പാദനം ഉയര്‍ത്താന്‍ അവശ്യം ആവശ്യമായ പശ്ചാത്തല സൌകര്യമാണു് ഊര്‍ജ്ജം - അതില്‍ പ്രധാനം വൈദ്യുതി.

സൂര്യതാപം വൈദ്യൂതിയാക്കി മാറ്റുന്നതാണു് ഇന്നു് ഏറ്റവും എളുപ്പവും ആകര്‍ഷകവും സ്ഥായിയും സുരക്ഷിതവും പരിസ്ഥിതി സൌഹൃദവുമായ ഊര്‍ജ്ജ സ്രോതസ്. ചെലവു് താരതമ്യേന കൂടുതലാണെന്നതു് മാത്രമാണു് കുറവു്. അതു് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ രംഗത്തു് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കി സോളാര്‍ വൈദ്യൂതി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നു.

അതുപയോഗിച്ചു് കേരളത്തില്‍ സോളാര്‍ വൈദ്യുതി ഉല്പാദനം ഉയര്‍ത്താമായിരുന്നു. അതില്ലാതാക്കിയെന്നതാണു് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു് ഈ ഭരണകാലത്തു് നടത്തപ്പെട്ട സോളാര്‍ കുംഭകോണത്തിന്റെ ബാക്കി പത്രം.

വികസനവാദികളായി സ്വയം കൊട്ടി ഘോഷിക്കുന്ന കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതാക്കള്‍ സോളാര്‍ രംഗത്തു് കേരളം പിന്നോട്ടു് പോയതിനു് ഉത്തരം പറയണം. സോളാര്‍ ഇടപാടില്‍ അഴിമതി ഇല്ലെന്നും സര്‍ക്കാരിനു് നഷ്ടം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു് അതിനു് തെളിവു് ചോദിക്കുന്നവര്‍ക്കു് തെളിവിതാ.

കേരളത്തിന്റെ സൌരോര്‍ജ്ജ വൈദ്യുതി ശേഷി ഇന്ത്യയുടെ ശേഷിയുടെ വെറും 0.23% മാത്രമാണു്. 15-ആം സ്ഥാനത്താണു് കേരളം. മറ്റിതര തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കേരളത്തേക്കാള്‍ പതിന്മടങ്ങു് മുമ്പിലാണു്. കേരളം ഈ രംഗത്തു് പിന്തള്ളപ്പെട്ടു എന്നതാണു് സോളാര്‍ കുംഭകോണത്തിന്റെ ഫലം.

Srl State -----------MW[13]

1 Rajasthan ---------1264.35

2 Gujarat -----------1024.15

3 Madhya Pradesh -----678.58

4 Tamil Nadu ---------418.945

5 Maharashtra --------383.7

6 Andhra Pradesh -----357.34

7 Telangana ----------342.39

8 Punjab -------------200.32

9 Uttar Pradesh ------140

10 Karnataka ---------104.22

11 Chhattisgarh ------73.18

12 Odisha ------------66.92

13 Jharkhand ---------16

14 Haryana -----------12.8

15 Kerala ------------12.03

16 West Bengal --------7.21

17 Delhi --------------6.71

18 Andaman & Nicobar --5.1

19 Chandigarh ---------5.041

20 Uttarakhand --------5

21 Tripura ------------5

22 Daman & Diu --------4

23 Others -------------0.79

24 Lakshadweep --------0.75

25 Arunachal Pradesh --0.27

26 Puducherry ---------0.03

ഇക്കാര്യം പരിശോധിച്ചാല്‍, കേരളത്തിന്റെ വികസനം മുരടിപ്പിക്കുകയാണു് കഴിഞ്ഞ അഞ്ചു് വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തിലുണ്ടായതെന്ന കാര്യം ആര്‍ക്കും ബോധ്യപ്പെടും.

ഇതു് യുഡിഎഫിന്റെ വികസന വായ്ത്താരിയുടെ പൊള്ളത്തരം വെളിവാക്കുന്നു.

Thursday, March 3, 2016

വഴി മാറൂ...സ്വപ്നങ്ങള്‍ തിരിച്ചുവരുന്നു - എം എം പൌലോസ്



(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543083)

ജെഎന്‍യു വിദ്യാര്‍ഥിനേതാവ് കനയ്യകുമാറും അഭിഭാഷകന്‍ വിക്രം ചൌഹാനും പരസ്പരം അറിയുകപോലുമില്ല. എന്നിട്ടും എന്തിന് ചൌഹാന്‍ കനയ്യകുമാറിനെ മര്‍ദിച്ചു? ചൌഹാന്‍ രാജ്യസ്നേഹിയും കനയ്യകുമാര്‍ രാജ്യദ്രോഹിയുമായതുകൊണ്ടാണോ ഇത്?എങ്ങനെയാണ് രാജ്യസ്നേഹിയും രാജ്യദ്രോഹിയുമുണ്ടാകുന്നത്?

ആരാണ് രാജ്യസ്നേഹി? ഗാന്ധിയുടെ നെഞ്ചിലേക്ക് കാഞ്ചി വലിച്ച നാഥുറാം വിനായക് ഗോഡ്സെയോ? ഗോഡ്സെയുടെ ചരമ ദിനം ബലിദിനമായി ആചരിക്കണമെന്നു പറഞ്ഞ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയോ? ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ യോഗി ആദിത്യനാഥ് എംപിയോ? ഹിന്ദുസ്ത്രീകളോട് ശക്തി നിലനിര്‍ത്താന്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കാന്‍ പറഞ്ഞ സാക്ഷി മഹാരാജ് എംപിയോ? എന്തിന് നാല്, പുലിക്കുട്ടിയെപ്പോലെ ഒന്നിനെ പ്രസവിച്ചാല്‍ പോരേ എന്ന് ചോദിച്ച ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയോ? ഗോഹത്യ നടത്തുന്നവരെ കൊന്നുകളയണമെന്നു പറഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്തര്‍ദേശീയ തലവന്‍ പ്രവീണ്‍ തൊഗാഡിയയോ? ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മയക്കുമരുന്നിന്റെയും ഗര്‍ഭനിരോധന ഉറകളുടെയും സംഭരണശാലയാണെന്നു പറഞ്ഞ എംഎല്‍എ ജ്ഞാനദേവ് അഹൂജയോ? പുസ്തകപ്രകാശനത്തിന് മുന്‍ പാക് വിദേശമന്ത്രിയെ വിളിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയെ കറുത്ത മഷിയില്‍ കുളിപ്പിച്ചവരോ?

രാജ്യസ്നേഹം വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനുള്ള ഫാക്ടറിയല്ല. വെറുപ്പ് തീറ്റിച്ച് കൊഴുപ്പിച്ചെടുക്കുന്ന കാളക്കൂറ്റന്മാരുടെ കൊമ്പില്‍ കോര്‍ക്കാനുള്ളതല്ല ദേശീയപതാക. ഏകഭാവത്തോടെ, ഏകോദരജാതന്മാരെപ്പോലെ, കൈകഴുകിത്തുടച്ച് എടുക്കേണ്ടതാണ് ആ കൊടി (വള്ളത്തോള്‍). അത് പാകിസ്ഥാനെ ചൂണ്ടിക്കാണിച്ച് ആക്രമണത്വര ഉണ്ടാക്കാനുള്ള ആയുധവിദ്യ അല്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ പ്രകടനം നടത്തുന്നതും ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്തതും രാജ്യസ്നേഹമല്ല. സിഖുകാരന്‍ പ്രധാനമന്ത്രിയും മുസ്ളിം രാഷ്ട്രപതിയും ഭരിക്കുന്ന പാര്‍ടിയുടെ അധ്യക്ഷയായി ക്രിസ്ത്യാനിയും ഇവിടെയുണ്ടായിരുന്നു. അന്നും ഇവിടെ സൂര്യനുദിച്ചിരുന്നു. വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഏകകണ്ണി മതംമാത്രമല്ല. മതങ്ങളുടെ കൂട്ടായ്മയല്ല ലോകം. ഒരാള്‍ ഒരേസമയം കേരളീയനാണ്, ഇന്ത്യക്കാരനാണ്, ഏഷ്യക്കാരനാണ്. അതേസമയംതന്നെ തൊഴിലാളിയാകാം, അധ്യാപകനാകാം, എഴുത്തുകാരനാകാം, മാംസഭുക്കാകാം, സസ്യഭുക്കാകാം. ഒരു പ്രത്യേക വിഭാഗത്തില്‍മാത്രമല്ല അയാള്‍ക്ക് ജീവിതത്തില്‍ അംഗത്വം. വ്യത്യസ്ത അഭിരുചികളില്‍, വ്യത്യസ്ത വിശ്വാസങ്ങളില്‍, വ്യത്യസ്ത താല്‍പ്പര്യങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നു. മുന്‍ഗണനകള്‍ വ്യക്തിയുടെ സ്വാതന്ത്യ്രമാണ്. ഇതാണ് വൈവിധ്യം, ഇതാണ് സൌന്ദര്യം. നിന്റെ വിശ്വാസത്തില്‍ വിശ്വസിക്കാത്തവന്‍ നിന്റെ ശത്രുവാണ് എന്ന മതബോധത്തില്‍തന്നെ ഹിംസ പതിയിരിക്കുന്നു.

ദേശീയത മതത്തിന്റെ പര്യായമല്ല. വട്ടമേശസമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധിയെ സവര്‍ണരുടെ പ്രതിനിധിയായി കണ്ട ബ്രിട്ടീഷുകാരോട് അദ്ദേഹം പറഞ്ഞ മറുപടി 'ഞാന്‍ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന 85 ശതമാനം മനുഷ്യരുടെ പ്രതിനിധി'യാണെന്നാണ്. ബ്രാഹ്മണന്റെ പ്രതിനിധിയായിരുന്നില്ല ഗാന്ധി. മതംമാത്രമാണ് സുരക്ഷാകവചമെന്നും അത് മാറ്റിയാല്‍ അരക്ഷിതമായിരുക്കുമെന്നും ഉരുവിടുന്നവര്‍ പച്ചിലകള്‍ കാട്ടി കലാപഭൂമിയിലേക്ക് നയിക്കുകയാണ്.

സ്നേഹത്തിന് പരിശീലനക്ളാസ് വേണ്ട. അടുത്തുനില്‍ക്കുന്നവനെ കാണാത്തവന് ഈശ്വരനെ കാണാനാകില്ല (ഉള്ളൂര്‍). വെറുപ്പിന് പക്ഷേ ഒരു പാഠ്യപദ്ധതിയും ബോധനരീതിയും വേണം. അല്ലെങ്കില്‍ കാദര്‍ മിയയെ എന്തിന് കൊന്നു? കാദര്‍ മിയയുടെ ജീവിതംപറഞ്ഞത് അമര്‍ത്യസെന്നാണ്. സെന്നിന്റെ കുട്ടിക്കാലത്ത്, 1940ലാണ് സംഭവം. സെന്നിന്റെ വീട്ടിലേക്ക് ഒരാള്‍ ഓടിവന്നു. നെഞ്ചില്‍ കുത്തേറ്റിട്ടുണ്ട്. അയാള്‍ വെള്ളം ചോദിച്ചു. സെന്നിന്റെ പിതാവ് കാദര്‍ മിയയെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. വണ്ടിയിലിരുന്ന് അയാള്‍ സംഭവം പറഞ്ഞു. മൂന്ന് നാല് ദിവസമായി വീട് പട്ടിണിയിലാണ്. അടുത്തസ്ഥലത്തേക്ക് കൂലിപ്പണിക്ക് പോയതാണ്. വീട്ടുകാര്‍ വിലക്കി. വര്‍ഗീയകലാപം നടക്കുകയാണ്. ആപത്തുണ്ട്. പക്ഷേ, വകവച്ചില്ല. തനിക്ക് ആരും അവിടെ ശത്രുക്കളില്ല. കലാപകാരികള്‍ക്ക് പക്ഷേ ശത്രുവിനെത്തന്നെ വേണമെന്നില്ല. ഒരു പേര് മതി. കാദര്‍ മിയ. കഠാരകൊണ്ട് ഒരു മരണസര്‍ട്ടിഫിക്കറ്റെഴുതാന്‍ ആ പേര് ധാരാളം. ആശുപത്രിയിലെത്തുംമുമ്പേ അയാള്‍ മരിച്ചു. തിരിച്ചും സംഭവിച്ചിട്ടുണ്ട്.

അങ്ങനെ 1940 ജൂണ്‍മുതല്‍ തന്റെ ഗ്രാമത്തില്‍ ഹിന്ദുവും മുസല്‍മാനുമുണ്ടായി എന്ന് അമര്‍ത്യസെന്‍. വെറുപ്പിന്റെ പാഠശാലകള്‍ അങ്ങനെയാണ് അക്ഷരംകുറിക്കുന്നത്. ഒരാള്‍ ജൂതനാകുന്നത് ജൂതവിരുദ്ധന്റെ കണ്ണിലാണെന്ന് ജീന്‍പോള്‍ സാര്‍ത്ര്. ഹിറ്റ്ലറുടെ കണ്ണില്‍ ജൂതന്‍ ഒരു നീചദൃശ്യമാണ്. അതുമതി ഒരാള്‍ക്ക് ജീവിക്കാനുള്ള അനര്‍ഹതയ്ക്ക്. ഹിറ്റ്ലറും രാജ്യസ്നേഹിയായിരുന്നു! ഫ്രഞ്ച് എഴുത്തുകാരന്‍ ആന്ദ്രെ മല്‍റോ ജവാഹര്‍ലാല്‍ നെഹ്റുവിനോട് ചോദിച്ചു, സ്വതന്ത്രഭാരതത്തില്‍ നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? മതപരമായ രാജ്യത്ത് മതനിരപേക്ഷമായ രാജ്യം സൃഷ്ടിക്കലാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി– ഇതായിരുന്നു നെഹ്റുവിന്റെ ഉത്തരം.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ മതം എത്രയോ ചുരുങ്ങിയ സമയംമാത്രമാണ് ഇടപെടുന്നത്! ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന കാര്യങ്ങളിലാണ് മതത്തെയും അതിന്റെ ആചാരത്തെയും ആദരപൂര്‍വം ക്ഷണിക്കാറുള്ളത്. ഒരു മനുഷ്യന്‍ ദൈനംദിനം എന്തെല്ലാം കാര്യങ്ങളില്‍ ഇടപെടുന്നു. ഗുമസ്തന്‍ ഫയല്‍നോക്കുമ്പോള്‍ എവിടെയാണ് മതം? രോഗി ഡോക്ടറെ തേടുമ്പോള്‍ എവിടെയാണ് മതം? അരിയും പലവ്യഞ്ജനങ്ങളും വാങ്ങുമ്പോള്‍ എവിടെയാണ് മതം? സിനിമ കാണാന്‍ തിയറ്ററിലിരിക്കുമ്പോള്‍ എവിടെയാണ് മതം? ക്രിസ്ത്യാനികള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ യേശുദാസിന്റെ ഗാനം? ഹിന്ദുക്കള്‍ക്കുമാത്രം ആസ്വദിക്കാനുള്ളതാണോ കലാമണ്ഡലം ഗോപിയുടെ ആട്ടം? ലയണല്‍ മെസി ഫ്രീകിക്കെടുക്കുമ്പോള്‍ അത് ആസ്വദിക്കുന്നത് ബൈബിള്‍ വായിച്ചിട്ടല്ല. വായിക്കാന്‍ ഒരു പുസ്തകം കൈയിലെടുക്കുന്നത് മതം നോക്കിയിട്ടല്ല. സിത്താറിന്റെയും സരോദിന്റെയും തന്ത്രികളില്‍ മതമില്ല. കുഴിയില്‍ വീണവനെ രക്ഷിക്കാന്‍ ചാടി മരിച്ചുപോയവരുടെ മതം നോക്കാന്‍ വെള്ളാപ്പള്ളി നടേശനേ കഴിയൂ; മനുഷ്യര്‍ക്ക് കഴിയില്ല.

വ്യക്തിയുടെ ഭാവനകളില്‍, സര്‍ഗാത്മകതയില്‍, ജീവിക്കാനുള്ള വെമ്പലുകളില്‍, അധ്വാനത്തില്‍, ദൈനംദിന ജീവിതവ്യാപാരത്തില്‍ മതം കാര്യമായി കടന്നുവരാറില്ല. ആത്മസംഘര്‍ഷത്തില്‍,ആശങ്കകളില്‍, അനിശ്ചിതത്വങ്ങളിലാണ് വിശ്വാസവും ദൈവവും ആശ്രയമായി കടന്നുവരുന്നത്. നന്മയുടെ പക്ഷം തോറ്റുപോകുമ്പോഴും ദൈവമേ എന്ന വിളിയുണ്ടാകും. എന്നിട്ടും രാഷ്ട്രീയത്തെ, ദേശസ്നേഹത്തെ, മതത്തിന്റെ കുപ്പായം ധരിപ്പിക്കുന്നത് എന്തിനാണ്? മതംകൊണ്ട് നിര്‍മിച്ച പാകിസ്ഥാന്‍ 1947നു ശേഷം ഉറങ്ങിയിട്ടില്ല. അവിടെ അധികാരത്തിന്റെ ഇടനാഴികളില്‍ സ്ഥാപിച്ച തൂക്കുമരങ്ങള്‍ വിശ്രമിച്ചിട്ടില്ല.

ജനാധിപത്യം ചിഹ്നവും വോട്ടുംമാത്രമല്ല. അത് തുറന്ന ചര്‍ച്ചയും അഭിപ്രായപ്രകടനവുമാണ്. എതിര്‍ശബ്ദത്തെ എങ്ങനെ കാണുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മൂല്യം. സമ്പന്നമാണ് ഇന്ത്യ ഇതില്‍. പ്രാചീനകാലത്ത് ഇവിടെ ഉണ്ടായ ബുദ്ധകൌണ്‍സിലുകള്‍ തുറന്ന സംവാദവേദികളായിരുന്നു. 'നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ ദര്‍ശനങ്ങള്‍ സഹിഷ്ണുത ഉപദേശിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പ്രഖ്യാപിക്കുന്നു. ഇതില്‍ വെള്ളം ചേര്‍ക്കരുത്'– സുപ്രീംകോടതി ജഡ്ജി ചിന്നപ്പ റെഡ്ഡിയുടെ 1986ലെ ഒരു വിധിവാചകമാണ് ഇത്.യഹോവസാക്ഷിയായ വിദ്യാര്‍ഥിക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചത് റദ്ദാക്കിയുള്ള വിധിയാണ് അത്.

ഭരണഘടനയിലെ ദേശദ്രോഹത്തിന്റെ വകുപ്പ് ചൂണ്ടി പകയുടെ കൊടുവാള്‍ രാകുന്നവര്‍ മനപ്പൂര്‍വം മറന്ന ഒരു കാര്യമുണ്ട്. 1787ല്‍ ഫിലാഡല്‍ഫിയയില്‍ തുടങ്ങിയ ഭരണഘടനാരചനയുടെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായത് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണമാണ്. സ്വതന്ത്രമായ ചര്‍ച്ചയായിരുന്നു അതിന്റെ ജീവന്‍. മൂന്നുവര്‍ഷംകൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. അതിന്റെ ഓരോ വകുപ്പും കമ്പോട് കമ്പ് ചര്‍ച്ചചെയ്യാന്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളി 11 തവണയായി 165 ദിവസം ചേര്‍ന്നു. ഇതിന്റെ നടപടിക്രമം മുഴുവന്‍ ആയിരത്തിലധികം പേജുള്ള 11 വാള്യങ്ങളുണ്ട്. ഈശ്വരവിശ്വാസികള്‍, നിരീശ്വരവാദികള്‍, ഹിന്ദു മഹാസഭക്കാര്‍ തുടങ്ങി എല്ലാ വിഭാഗക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതുജനങ്ങളോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ പറഞ്ഞു. പരസ്പരവിരുദ്ധമായ ആയിരത്തിലേറെ നിര്‍ദേശങ്ങളാണ് തീപറന്ന ചര്‍ച്ചയിലുണ്ടായത്. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി ചേരുന്ന 1946–49 കാലം സംഘര്‍ഷഭരിതവുമായിരുന്നു. പട്ടിണി, വര്‍ഗീയകലാപം, അഭയാര്‍ഥിപ്രവാഹം– അങ്ങനെ ഇന്ത്യ ഉരുകുകയായിരുന്നു. മൌലികാവകാശങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പുറത്ത് മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു. ഇതേ സമയത്താണ് ജപ്പാന്റെ ഭരണഘടനയും തയ്യാറായത്. അതുപക്ഷേ, അടഞ്ഞ മുറിയില്‍ 24 വിദേശികളിരുന്നാണ് എഴുതിയുണ്ടാക്കിയത്.

ഭരണഘടന തയ്യാറാക്കിയശേഷം അംബേദ്കര്‍ നടത്തിയ ഉപസംഹാര പ്രസംഗത്തില്‍ രണ്ട് മുന്നറിയിപ്പ് നല്‍കി. ഒന്ന്– നേതൃത്വത്തിന്റെ ആകര്‍ഷണവലയത്തില്‍ ചിന്താശൂന്യമായി ചാടരുത്. ജെ എസ് മില്ലിനെയാണ് അംബേദ്കര്‍ ഉദ്ധരിച്ചത്. വലിയ മനുഷ്യരുടെ മുന്നില്‍ സ്വന്തം സ്വാതന്ത്യ്രം കാഴ്ചവയ്ക്കരുത്. അവര്‍ ജനാധിപത്യസ്ഥാപനങ്ങളെ അട്ടിമറിക്കും. ഇന്ത്യയിലെ ഭക്തിയുടെ പാരമ്പര്യം രാഷ്ട്രീയത്തിലും തുടര്‍ന്നാല്‍ അതുണ്ടാക്കുന്ന ആഘാതം ചിന്തിക്കാനാകാത്തതായിരിക്കും.

രണ്ട്– നാം നേടിയത് 'രാഷ്ട്രീയ ജനാധിപത്യം'മാത്രം. സാമൂഹിക– സാമ്പത്തിക രംഗത്ത് അസമത്വം തുടരുന്നു. ഇത് പരസ്പര വൈരുധ്യങ്ങളുടെ സമൂഹമാണ്. മേല്‍ക്കോയ്മകള്‍ നിലനില്‍ക്കുകയാണ്.'

കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയില്‍ ജയ്പാല്‍ സിങ് പ്രസംഗിച്ചത് മറ്റൊരു രൂപത്തില്‍ പറയുകയായിരുന്നു അംബേദ്കര്‍. 1928ല്‍ ഇന്ത്യക്ക് ഒളിമ്പിക് ഹോക്കി സ്വര്‍ണം സമ്മാനിച്ച ടീമിനെ നയിച്ച ജയ്പാല്‍ സിങ്. 'ഒരു ആദിവാസിയായ എനിക്ക് ഇവിടെ അവതരിപ്പിച്ച പ്രമേയത്തിലെ സങ്കീര്‍ണതകള്‍ അറിയില്ല. സര്‍, ഇന്ത്യയില്‍ എന്റെ ജനങ്ങളെപ്പോലെ ഇത്രയേറെ അപമാനിക്കപ്പെട്ടിട്ടുള്ളവര്‍ വേറെ ആരുമില്ല. ആറായിരം വര്‍ഷമായി ചവിട്ടി അരയ്ക്കുകയാണ്, അവഗണിക്കുകയാണ് എന്റെ ജനങ്ങളെ. പുതുതായി കടന്നുവന്നവര്‍ സിന്ധുനദീതട തീരത്തുനിന്ന് ഞങ്ങളെ കാട്ടിലേക്ക് ആട്ടിയോടിച്ചു. എന്റെ ജനങ്ങളുടെ ചരിത്രം നിരന്തരമായ ചൂഷണത്തിന്റെയും പലായനത്തിന്റേതുമാണ്...'. ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷം, ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പും ഇതിനോടൊപ്പം വായിക്കാവുന്നതാണ്. 'ശപിക്കപ്പെട്ട ജന്മം' എന്നെഴുതി രോഹിത് ജീവിതം അവസാനിപ്പിച്ചു. ശാസ്ത്ര എഴുത്തുകാരനാകാന്‍ കൊതിച്ച് ആത്മഹത്യക്ക് അടിക്കുറിപ്പെഴുതി പേന മടക്കിയ ജീവിതം.

തയ്യല്‍ക്കാരിയുടെ മകനാണ് രോഹിത്. അങ്കണവാടിജീവനക്കാരിയുടെ മകനാണ് കനയ്യകുമാര്‍. നരേന്ദ്ര മോഡിയുടെ 'ടീം ഇന്ത്യ'യില്‍ ഇവര്‍ക്ക് സ്ഥാനമുണ്ടാകുമോ?

പക്ഷേ, കാപട്യങ്ങളുടെ ലോകം വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നു. വെറുപ്പിന്റെ രീതിശാസ്ത്രങ്ങളും വികസനത്തിന്റെ ചാണക്യതന്ത്രങ്ങളും തീര്‍ക്കുന്ന സാമൂഹിക അസമത്വങ്ങള്‍ യൌവനചിന്തകളില്‍ നിറയുന്നു. നീതിക്കും സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പോരാട്ടം ഭൂതകാലനന്മ മാത്രമായിരുന്നു എന്ന ഗൃഹാതുര ചിന്തയെ കുട്ടികള്‍ തെരുവില്‍ തിരുത്തുന്നു. അലസഗമനത്തിന്റെ പാതയോരങ്ങളില്‍നിന്ന് പടയോട്ടത്തിന്റെ കുളമ്പടികള്‍ ഉയരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍, അലഹബാദ് സര്‍വകലാശാലയില്‍, ചെന്നൈ ഐഐടിയില്‍– ശബ്ദങ്ങള്‍ ഉയരുന്നു. അവര്‍ സ്വപ്നങ്ങളെ തിരിച്ചുകൊണ്ടുവരികയാണ്.

ആട്ടിന്‍തോലില്‍ ചെന്നായ - പ്രൊഫ. കെ എന്‍ ഗംഗാധരന്‍



(Courtesy : http://www.deshabhimani.com/index.php/articles/news-articles-03-03-2016/543084)

കോര്‍പറേറ്റുകളുടെ സര്‍ക്കാര്‍ എന്ന വിലയിരുത്തല്‍ വസ്തുനിഷ്ഠമാണ്. അത്തരം വിമര്‍ശങ്ങള്‍ക്ക് മറയിടാനുള്ള ശ്രമമുണ്ട് കേന്ദ്രബജറ്റില്‍. ഉറുമ്പിനെ പിന്മാറ്റാന്‍ പഞ്ചസാരഭരണിക്ക് കാപ്പിപ്പൊടി ലേബലൊട്ടിക്കുന്നതുപോലെയാണത്. എന്നിട്ടും ഒളിപ്പിക്കാന്‍ കഴിയുന്നില്ല കോര്‍പറേറ്റുകളോടുള്ള പക്ഷപാതിത്വം. 6,11,128.31 കോടി രൂപയാണ് നികുതിയിളവുകളും ആനുകൂല്യങ്ങളുമായി കോര്‍പറേറ്റുകള്‍ക്ക് സമ്മാനിച്ചത്. മുന്‍വര്‍ഷമത് 5,54,349.04 കോടിരൂപയായിരുന്നു. 56,696.27 കോടി രൂപ അധികം. ആകെ സബ്സിഡിയേക്കാള്‍ 144 ശതമാനം കൂടുതലാണ് നികുതി ആനുകൂല്യങ്ങള്‍.

കോര്‍പറേറ്റ് നികുതിനിരക്ക് 30ല്‍നിന്ന് 25 ശതമാനമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം അദ്ദേഹം ഒരു പ്രഖ്യാപനംകൂടി നടത്തി. നിലവിലുള്ള നികുതി ആനുകൂല്യങ്ങളും ഇളവുകളും പിന്‍വലിക്കും. അതിന്റെ കഥയാണ് മേല്‍കൊടുത്തത്.

വന്‍കിട കമ്പനികള്‍ കൂടുതല്‍ നികുതി കൊടുക്കുമെന്നല്ലേ പൊതുധാരണ. മറിച്ചാണ് സംഭവം. അവര്‍ക്കാണ് കൂടുതല്‍ ഇളവ്. ഒരുകോടി രൂപയില്‍ താഴെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 29.37 ശതമാനം നികുതി നല്‍കുമ്പോള്‍, 500 കോടിയിലേറെ വാര്‍ഷികലാഭമുള്ള കമ്പനികള്‍ 22.88 ശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂ. അഞ്ചുകോടിരൂപയില്‍ കുറഞ്ഞ ലാഭമുള്ള കമ്പനികള്‍ നല്‍കേണ്ട നികുതിനിരക്ക് 29 ശതമാനമായി ഇപ്പോഴത്തെ ബജറ്റില്‍ കുറച്ചിട്ടുമുണ്ട്.

സാധാരണക്കാരായ കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ചെറുകിട– ഇടത്തരം വ്യവസായികള്‍ക്കും വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വായ്പകള്‍ക്ക് മുന്‍ഗണനാക്രമവും നിര്‍ണയിക്കപ്പെട്ടു. സ്വകാര്യബാങ്കുകള്‍ ലാഭത്തില്‍ ഊന്നുമ്പോള്‍, പൊതുമേഖലാബാങ്കുകള്‍ സാമൂഹ്യലക്ഷ്യംകൂടി ഉയര്‍ത്തിപ്പിടിക്കുന്നു. പൊതുമേഖലാബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ സാന്നിധ്യമാണ് ആഗോളമാന്ദ്യത്തില്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്നത്. പൊതുമേഖലാബാങ്കുകള്‍ ഇന്ന് പ്രതിസന്ധിയിലാണ്. അവയുടെ ലാഭനിരക്ക് കുറയുകയാണ്. ഒപ്പം ബാങ്കുകളുടെ ഓഹരിവിലകളും. അമേരിക്കന്‍ ബാങ്കുകളെപ്പോലെ പലിശനിരക്ക് കുറച്ചതല്ല കാരണം. പലിശനിരക്ക് ഏറെക്കുറെ സുസ്ഥിരമാണ്. കൊടുത്ത വായ്പകള്‍ കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കുന്നില്ല എന്നതാണ് പ്രശ്നം. കിട്ടാക്കടം പെരുകുകയാണ്. കോര്‍പറേറ്റുകള്‍ നികുതി ആനുകൂല്യങ്ങള്‍ വഴി ഖജനാവ് ചോര്‍ത്തുന്നതുപോലെ, പൊതുമേഖലാബാങ്കുകളില്‍നിന്നും കോടികള്‍ ചോര്‍ത്തുന്നു. വരുമാനരഹിത വായ്പയും പുനഃക്രമീകൃതവായ്പയും ചേര്‍ത്ത് 8.47 ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം 1,61,018 കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളി. 2014–15ല്‍മാത്രം 60,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപകര്‍ ആരെന്ന് വെളിപ്പെടുത്താത്തതുപോലെ, കിട്ടാക്കടം വരുത്തിയ കോര്‍പറേറ്റുകള്‍ ആരെന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ആഗോളമാന്ദ്യത്തില്‍ ആടിയുലഞ്ഞ അമേരിക്കന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയതിന് സമാനമായ രീതിയാണ് ഇന്ത്യാഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നത്. ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്താന്‍ 25,000 കോടിയാണ് ബജറ്റ് അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷവും നല്‍കി 25,000 കോടി രൂപ. ആകെ 70,000 കോടി നല്‍കാനാണ് പദ്ധതി.

കള്ളപ്പണക്കാര്‍ക്കിത് ശുക്രന്റെ കാലമാണ്. അല്‍പ്പം കൈക്കൂലി സര്‍ക്കാരിന് നല്‍കിയാല്‍ മതി. പകല്‍ വെളിച്ചത്തില്‍ കൈയുംവീശിനടക്കാം. അവശേഷിക്കുന്ന പണം എങ്ങനെ കിട്ടിയെന്നുചോദിക്കില്ല. നികുതിവെട്ടിപ്പില്‍ ജയിലിലും പോകേണ്ട. ജൂണ്‍ മുതല്‍ നാലുമാസമാണ് കാലാവധി. അതിനുമുമ്പ് അപേക്ഷ കൊടുക്കണം. കള്ളപ്പണത്തിന്റെ 30 ശതമാനം നികുതി, 7.5 ശതമാനം സര്‍ചാര്‍ജ്, 7.5 ശതമാനം പിഴ, എല്ലാംകൂടി 45 ശതമാനം. എങ്കിലെന്ത്? നൂറുലക്ഷം കോടി രൂപ കള്ളപ്പണമായി ഒതുക്കിവച്ചിട്ടുണ്ടെങ്കില്‍ 55 ലക്ഷംകോടി ലാഭം. സര്‍ക്കാരിനും ലാഭം. ട്വന്റി–ട്വന്റി എന്നര്‍ഥം. ഇതുപോലൊരു സൌജന്യപദ്ധതി പ്രഖ്യാപിച്ചിരുന്നു. മൂന്നുമാസമായിരുന്നു കാലാവധി. കാലാവധി അവസാനിച്ച 2015 സെപ്തംബര്‍ 30 വരെ. 644 'ശുദ്ധാത്മാക്കള്‍' കള്ളപ്പണം (പൂര്‍ണമായല്ല) വെളിപ്പെടുത്തി. സര്‍ക്കാരിന് 4164 കോടി രൂപ കിട്ടി. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടുപ്രകാരം 2004–2013കാലത്ത് ഇന്ത്യയില്‍നിന്ന് വിദേശബാങ്കുകളിലേക്ക് ഒഴുകിപ്പോയ കള്ളപ്പണം 510 ശതകോടി ഡോളറാണ്. ഡോളറൊന്നിന് 66 രൂപ കണക്കാക്കിയാല്‍ 33,66,000 കോടി രൂപ. പക്ഷേ സാരമില്ല, അതില്‍ 392 ശതകോടി ഡോളര്‍ (25,87,200 കോടി രൂപ) വിദേശനിക്ഷേപരൂപത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 12 ലക്ഷം ജനസംഖ്യയും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ നൂറിലൊന്നുപോലും വരുമാനവുമില്ലാത്ത മൊറീഷ്യസില്‍നിന്നാണ് 34 ശതമാനവും എത്തിയത്. 'ഇന്ത്യന്‍ മേഡ് ഫോറിന്‍ ലിക്കര്‍'പോലെയാണ് ഇന്ത്യക്കാരായ വിദേശികളുടെ വിദേശനിക്ഷേപം. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വരാജ്യങ്ങളുടെ ധനമൂലധനവും എത്തുന്നത് മൊറീഷ്യസും സിംഗപ്പുരും വഴിതന്നെ. ഇരട്ടനികുതി ഒഴിവാക്കല്‍ നിയമത്തിന്റെ ചിറകിലേറിയാണ് വിദേശനിക്ഷേപത്തിന്റെ വരവ്. ഏറ്റവും പുതിയ സാമ്പത്തികസര്‍വേ പ്രകാരം, 2015 ഏപ്രില്‍–ഡിസംബറില്‍ 29.5 ശതകോടി ഡോളര്‍ വിദേശനിക്ഷേപമെത്തി. 60 ശതമാനവും മൊറീഷ്യസില്‍നിന്നും സിംഗപ്പുരില്‍നിന്നുമാണ്. ചൈനയുമായി മൊറീഷ്യസ് ഇരട്ടനികുതികരാറില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, ചൈന പത്തുശതമാനം നികുതി ചുമത്തുന്നു. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ഗുരുത്വം അല്‍പ്പമൊന്നുകുറയ്ക്കാന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി 2012ല്‍ ഒരു വൃഥാശ്രമം നടത്തി. 'നികുതി ഒഴിവാക്കലിനെതിരായ ചട്ടം' എന്നായിരുന്നു അതിന്റെ പേര്. പക്ഷേ, വന്‍കിടക്കാരുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ ധൈര്യപ്പെട്ടില്ല.

ദുര്‍ബലമാകുന്ന ആഗോളസമ്പദ്വ്യവസ്ഥയിലെ തിളക്കത്തിന്റെ അടയാളം എന്നത്രേ ഐഎംഎഫ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി അത് പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ട്. 1991ലെ ഐഎംഎഫ് കുറിപ്പടിയാണ് ഇന്ത്യയെ പടുകുഴിയില്‍ തള്ളിയതെന്ന വസ്തുത വിസ്മരിച്ചതുപോലെ. എന്താണീ പ്രശംസയ്ക്ക് അടിസ്ഥാനം? 2015–16ല്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചു. മുന്‍വര്‍ഷത്തെ 7.2 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച. 0.4 ശതമാനം കൂടുതല്‍. പക്ഷേ, ലക്ഷ്യമിട്ടത് 8.5 ശതമാനമായിരുന്നു. അഥവാ 0.9 ശതമാനം കുറച്ചേ നേടിയുള്ളൂ. ബജറ്റ് വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. പണ്ട് കെ എം മാണി തന്റെ ബജറ്റ്, മിച്ചമെന്നോ കമ്മിയെന്നോ പറയാമെന്ന് പ്രഖ്യാപിച്ചല്ലോ!

ദേശീയവരുമാനം 7.6 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷികമേഖല തളര്‍ച്ചയില്‍ തുടര്‍ന്നു. 1.1 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖല കൈവരിച്ചത്.

'കുഴിക്കുകൂലി' എന്ന് നരേന്ദ്ര മോഡി (ഫെബ്രുവരി, 2015) അപഹസിച്ച തൊഴിലുറപ്പുപദ്ധതിയുടെ സ്ഥിതിയെന്താണ്? നൂറുദിവസത്തിന്റെ സ്ഥാനത്ത് 40 ദിവസം തൊഴിലും കോടിക്കണക്കിനു രൂപയുടെ കൂലികുടിശ്ശികയുമാണ് പശ്ചാത്തലം. 34,699 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് വകയിരുത്തിയത്. സര്‍ക്കാരിന്റെ വരുമാനമുയരുകയാണെങ്കില്‍ (ഉയര്‍ന്നു; പെട്രോള്‍, ഡീസല്‍ തീരുവകള്‍ ഉയര്‍ത്തിയല്ലോ) 5000 കോടി രൂപ അധികമായി അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ആകെ 39,699 കോടി രൂപ. 2016–17ലെ ബജറ്റ് വകയിരുത്തുന്നത് 38,500 കോടി രൂപമാത്രം. 2015 ഡിസംബര്‍ 30 വരെ ചെലവഴിച്ചത് 31,830 കോടി രൂപമാത്രമായിരുന്നു എന്നോര്‍ക്കുമ്പോള്‍ തൊഴിലുറപ്പുപദ്ധതിപോലെ പാവങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയോടുള്ള രാഷ്ട്രീയസമീപനം വ്യക്തമാകും.

അല്‍പ്പം ഉപ്പുചേര്‍ത്തേ രുചിക്കാവൂ എന്നൊരു ശൈലിയുണ്ടല്ലോ. അപ്പാടെ വിശ്വസിക്കരുതെന്നാണ് സൂചന. ബജറ്റ് കണക്ക് അതുപോലെയാണ്. ഓവര്‍ലാപ്പിങ് ധാരാളമുണ്ട്. ഗ്രാമീണവികസനത്തിന് 8,59,695 കോടി വകയിരുത്തുമ്പോള്‍ അതില്‍ തൊഴിലുറപ്പുപദ്ധതിക്കും ഗ്രാമീണ വൈദ്യുതീകരണത്തിനും മറ്റുമുള്ള തുക ഉള്‍പ്പെടുമെന്ന് മനസ്സിലാക്കണം. അതുപോലെയാണ് ആരോഗ്യം– കുടുംബക്ഷേമം എന്നിവയുടെ കാര്യം. 36,881 കോടിയാണ് വിഹിതം. അതില്‍ വനിത– ശിശുക്ഷേമം, സംയോജിത ശിശുവികസനപദ്ധതി തുടങ്ങിയവയ്ക്കുള്ള തുകയും ഉള്‍പ്പെടും. ഏറ്റവും കുറച്ചുമാത്രമാണ് ഇപ്രാവശ്യത്തെ ബജറ്റ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്. ആരോഗ്യസുരക്ഷ ഐസിയുവില്‍ എന്നാണ് ഒരു പ്രമുഖപത്രം വിശേഷിപ്പിച്ചത്. 2015–16ല്‍ ദേശീയവരുമാനത്തിന്റെ 1.3 ശതമാനമാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്.

ധനകമ്മി 3.9 ശതമാനം എന്ന ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്താനായി എന്ന് ബജറ്റ് മേനിനടിക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ചും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഉയര്‍ത്തിയുമാണ് ലക്ഷ്യംനേടിയത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതുവട്ടം എക്സൈസ് തീരുവ കൂട്ടി, 27,000 കോടി രൂപ ഖജനാവിലേക്ക് മുതല്‍കൂട്ടി. 2014 ജൂണില്‍ ഒരു വീപ്പ ക്രൂഡ് ഓയിലിന്റെ വില 110 ഡോളറായിരുന്നു. ഇപ്പോള്‍ 33 ഡോളര്‍. പെട്രോളിയം ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാനായി. അടുത്തവര്‍ഷം ധനകമ്മി 3.5 ശതമാനമാക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ധനകമ്മി കുറയ്ക്കുക ആവശ്യമാണ്, അത്യാവശ്യമല്ല. ഏതുവിധേനയും ധനകമ്മി കുറയ്ക്കേണ്ടതില്ല. വിദഗ്ധര്‍ക്കിടയിലും വ്യവസായികള്‍ക്കിടയിലും അഭിപ്രായഭിന്നതയുണ്ട്. രണ്ട് രീതിയില്‍ കമ്മി കുറയ്ക്കാം. ചെലവുചുരുക്കി, സര്‍ക്കാര്‍ പിന്മാറിക്കൊണ്ട്. അല്ലെങ്കില്‍ നികുതികൂട്ടി, പൊതുമേഖലാ ഓഹരി വിറ്റഴിച്ച്. രണ്ടും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ധനകമ്മി കുറയ്ക്കുകയെന്നാല്‍ സര്‍ക്കാര്‍ പിന്മാറുക എന്നാണര്‍ഥം. പൊതുചെലവ് കുറയ്ക്കുകയെന്നും. പണച്ചുരുക്കം സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കും.

കയറ്റുമതി വര്‍ധിപ്പിക്കല്‍ സമീപസാധ്യതയല്ല. 2015–16ല്‍ കയറ്റുമതി 17.6 ശതമാനമാണ് ഇടിഞ്ഞത്. അമേരിക്കയും യൂറോപ്യന്‍യൂണിയനും സാമ്പത്തികക്കെടുതിയിലാണ്. ആഭ്യന്തര ഡിമാന്‍ഡ് വളര്‍ത്തുകയാണ് മാര്‍ഗം. കമ്പനികളുടെ ലാഭം വര്‍ധിച്ചെങ്കിലും അവര്‍ നിക്ഷേപത്തിന് മടിക്കുന്നുവെന്ന് സാമ്പത്തികസര്‍വേ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കണം. ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് സാമ്പത്തികസര്‍വേ പറയുന്നു. വര്‍ധിച്ചത് ധനികരുടെയും ഇടത്തരക്കാരില്‍ മേല്‍ത്തട്ടുകാരുടെയും ഉപഭോഗമാണ്. അത് പരിമിതമാണ്. വിപണി വിപുലപ്പെടണം. അതിന് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം ഉയരണം. കാര്‍ഷികമേഖലയിലെ 35,968 കോടി രൂപ പ്രശ്നത്തിന്റെ അരികുതൊടുന്നതേയുള്ളൂ

Wednesday, February 10, 2016

കേരളത്തിന്റെ വികസനം മുരടിപ്പിക്കുന്ന യുഡിഎഫ് അഴിമതി ഭരണം



അഴിമതിയും കെടുകാര്യസ്തതയും ഭരണം നിലനിര്‍ത്താനുള്ള ഗൂഢാലോചനകളും കൊണ്ടു് യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഭരണഘടനാനുസൃതമായ വികാസ കുതിപ്പു് തടയപ്പെടുകയാണു്.

ഭരണകൂട ഭീകരതയ്ക്കും നിസ്സംഗതയ്ക്കുമിടയില്‍ ജനങ്ങള്‍ക്കു് ആശ്വാസമായിരുന്ന നീതിന്യായ വകുപ്പടക്കം ഭരണഘടനാ സ്ഥാപനങ്ങളെല്ലാം അവമതിക്കപ്പെടുന്നു. ഭരണ സിരാ കേന്ദ്രം അഴിമതിക്കാരുടെ കൂത്തരംഗായി മാറ്റപ്പെട്ടു. പോലീസ് സംവിധാനം നിര്‍വ്വീര്യമാക്കപ്പെടുന്നു. പ്രതിപക്ഷത്തിനും ഭരണ പക്ഷത്തുള്ള സഖ്യ കക്ഷികള്‍ക്കും എന്തിനേറെ സ്വന്തം പാര്‍ടിയിലെ നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ വരെ ഗൂഢാലോചനകള്‍ നടത്തപ്പെടുന്നു.

ഹൈക്കോടജി ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം

ഹൈക്കോടതി ജഡ്ജിക്കെതിരെ മന്ത്രി പി സി ജോസഫിന്റെ ആരോപണം

തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിക്കെതിരെ ഭരണ നേതാക്കളുടെ ആരോപണം

കോഴിക്കോടു് വിജിലന്‍സ് ജഡ്ജിക്കെതിരെ ഭരണക്കാരുടെ ആരോപണങ്ങളും ഭീഷണികളും

മുഖ്യമന്ത്രിയുടെ സഹായികള്‍ നാലു് പേര്‍ ശിക്ഷാ നടപടികള്‍ക്കു് വിധേയരായി പുറത്താക്കപ്പെട്ടു

മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ക്രിമിനലുകളുടെ സ്വൈരവിഹാരം

സോളാര്‍-ബാര്‍ കോഴ കേസുകളിലെ പരാതിക്കാര്‍ക്കെതിരെ ആരോപണങ്ങളും പോലീസ് നടപടികളും കേസുകളും കുറ്റാരോപിതരെക്കൊണ്ടു് പ്രതിപക്ഷത്തിനെതിരെ ഉയര്‍ത്തപ്പെട്ട ആരോപണം (പത്തു് കോടി രൂപയും വീടും വാഗ്ദാനം)

ഉന്നത പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളും ശിക്ഷാനടപടി ഭീഷണികളും

രമേശ് ചെന്നിത്തലയുടെ ഹൈക്കമാണ്ടിനുള്ള കത്തു് വിവാദം

അബ്ദുള്ളക്കുട്ടിയ്ക്കെതിരെ കുറ്റവാളികളെക്കൊണ്ടു് തന്നെ ആരോപണം ഉന്നയിപ്പിച്ചതു്

ഇത്രയേറെ ക്രിമിനല്‍ പങ്കാളിത്തം മാത്രമല്ല, അവ ഒതുക്കി തീര്‍ക്കാന്‍ മേല്പറഞ്ഞ ഗൂഢ തന്ത്രങ്ങള്‍ ആവിഷ്കരിച്ചവരല്ലേ മറ്റിതര കാര്യങ്ങള്‍ക്കും ഉത്തരവാദികളെന്ന സംശയം ദൂരീകരിക്കാന്‍ ഇവരെ അധികാരത്തില്‍ നിന്നു് മാറ്റി നിര്‍ത്തി അന്വേഷണം ആവശ്യമല്ലേ ?

പ്രതിപക്ഷമാണു് ഇല്ലാത്ത ആരോപണങ്ങള്‍ സൃഷ്ടിക്കുന്നതെങ്കില്‍ അവര്‍ക്കെതിരേയും അന്വേഷണം നടക്കട്ടെ. അതിനുള്ള സംവിധാനം ഭരണക്കാര്‍ക്കാണു് വഴങ്ങുന്നതു്. അന്വേഷണമില്ലാതെ, പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നതു് ഭരണ സംവിധാനത്തിനു് തന്നെ വിനയാകും.

യഥാര്‍ത്ഥത്തില്‍ യാതൊരു വികസനവും ഇല്ലാതിരിക്കെ, ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം ഗുരുതരമായി മാറുമ്പോഴും വികസനം എന്ന മന്ത്രം നാഴികയ്ക്കു് നാല്പതു് വട്ടം ആവര്‍ത്തിക്കപ്പെടുന്നതു് ഇതിനെല്ലാം മറയിടാനുള്ള തട്ടിപ്പു് മാത്രമാണെന്നു് വ്യക്തം.

ഇതിനെല്ലാം മറുപടിയായി മുഖ്യമന്ത്രിയും പിന്തുണക്കാരും ഉയര്‍ത്തുന്ന ന്യായം കുറ്റാരോപിതരായ ക്രിമിനലുകള്‍ പറയുന്നതു് അംഗീകരിക്കനാകില്ല എന്ന വാദം മാത്രമാണു്.

ഇതേ വാദം കുറ്റാരോപിതരായ ഭരണനേതൃത്വത്തിനും ബാധകമാണു്.

മാത്രമല്ല, ഭരണനേതൃത്വത്തിന്റെ ചെയ്തികള്‍ക്കും വീഴ്ചകള്‍ക്കും തെളിവാണു് മുഖ്യമന്ത്രിയുടെ സഹായികളും ഓഫീസ് സ്റ്റാഫുമടക്കം ആരോപണ വിധേയരായതും നടപടിക്കു് വിധേയമാക്കപ്പെട്ടതും. ഇവര്‍ നിയമിക്കപ്പെട്ടതു് അഴിമതി നടത്താനാണെന്നതു് വ്യക്തം. ഏറ്റവും കുറഞ്ഞതു്, സത്യസന്ധരായ സഹായികളെ കണ്ടെത്താനുള്ള കഴിവും ശുഷ്കാന്തിയും പോലും പ്രകടിപ്പിക്കാത്ത കഴിവു് കെട്ടവരാണു് ഭരണത്തിലെന്നു് തെളിയിക്കപ്പെടുന്നു.

മറ്റൊന്നു്, തെളിവുകളെല്ലാം അപ്രത്യക്ഷമാകുന്നു എന്നതാണു്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍, കുറ്റാരോപിതരുടെ മൊഴികള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവ അപ്രത്യക്ഷമായിരിക്കുന്നു.

ഇതിനെല്ലാം പുറമെയാണു് നീതിന്യായ വ്യവസ്ഥയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണികളും ആരോപണങ്ങളും ഉയര്‍ത്തപ്പെടുന്നതു്.

ഭരണ ഘടനാ സ്ഥാപനമായ എജിയുടെ ഓഫീസ് പോലും ഭരണകക്ഷിയുടെ താല്പര്യം സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിയും - മന്ത്രിമാരെ രക്ഷിക്കാന്‍ കേസുകളും വാദഗതികളും.

ഇതെല്ലാം കുറ്റാരോപിതരിടേയും പ്രതിപക്ഷത്തിന്റേയും ആരോപണങ്ങളാണെന്ന പേരില്‍ വാദഗതിക്കു് വേണ്ടി ഒരു നിമിഷം അവഗണിച്ചാല്‍ പോലും ഭരണനേതൃത്വത്തിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴികളും തെളിവുകളും വന്നു കഴിഞ്ഞിട്ടുള്ളതു് എങ്ങിനെ അവഗണിക്കും ?

ജയില്‍ ഡിജിപി ആയിരുന്ന അലക്സാണ്ടര്‍ ജേക്കബിന്റെ മൊഴി

ഇന്റലിജന്‍സ് എഡിജിപിയുടെ മൊഴി

ഐജി ടി ജെ ജോസ് നിര്‍ണ്ണായക തെളിവാകാവുന്ന ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന ഡിജിപിയുടെ മൊഴി

സാക്ഷികളെ സ്വാധീനിക്കുന്ന ഭരണ കക്ഷി നേതാക്കളുടേയും എംഎല്‍എയുടേയും ഫോണ്‍ സംഭാഷണങ്ങള്‍

ഭരണ നേതാക്കളും ക്രിമിനല്‍ കുറ്റാരോപിതരും തമ്മിലുള്ള ആയിരക്കണക്കിനുള്ള ടെലിഫോണ്‍ കോളുകള്‍ എങ്ങിനെ അവഗണിക്കും ?

കുറ്റാരോപിതരായവരോടു് തെളിവു് നശിപ്പിക്കാനുള്ള തമ്പാനൂര്‍ രവിയുടേയും ബെന്നി ബഹനാന്റേയും ഉപദേശം എങ്ങിനെ അവഗണിക്കും ?

ഇത്രയെല്ലാം സങ്കീര്‍ണ്ണതകളും നൂലാമാലകളും ഭരണത്തിലിരിക്കുന്നവര്‍ തന്നെ സൃഷ്ടിച്ചിരിക്കുമ്പോള്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ചു് അവര്‍ കയ്യാളുന്ന അധികാരസ്ഥാനത്തു് നിന്നു് മാറ്റി നിര്‍ത്തി അന്വേഷിക്കുക എന്നതു് മാത്രമാണു് നിലവിലുള്ള വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നു് ആണയിടുന്ന രാഷ്ട്രീയക്കാരെങ്കിലും ചെയ്യേണ്ടതു്.

അതു് ചെയ്യുന്നില്ലെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതി പുഴുത്തു് നാറിയെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയുകയും അതു് കുഴിച്ചിട്ടു് മറ്റൊരു വ്യവസ്ഥ ഉണ്ടാക്കുന്നതിനു് മുന്‍കൈ എടുക്കുകയും ചെയ്യേണ്ടി വരും.

നിയമ ഭരണം ഉറപ്പാക്കാന്‍ ഗവര്‍ണ്ണറും പ്രസിഡണ്ടുമടക്കം ഭരണഘടനാ സ്ഥാപനങ്ങളും ഹൈക്കോടതിയും സുപ്രീം കോടതിയുമടക്കം ഉന്നത നീതി പീഠങ്ങളും സ്വമേധയാ ഇടപെടുകയോ അവയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയോ ചെയ്യേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

Sunday, January 3, 2016

ബിഎസ്എന്‍എല്‍ ന്റെ ഭാവി - പ്രശ്നങ്ങളും സാധ്യതകളും



മൂന്നു് പതിറ്റാണ്ടു് മുമ്പു് വരെ രാജ്യമെമ്പാടും ഒറ്റയ്ക്കു് വിദൂരവിവരവിനിമയ സൌകര്യം സ്ഥാപിച്ചു് വിവിധ സേവനങ്ങള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ ഉടമയിലുള്ള സംവിധാനം ബിഎസ്എന്‍എല്‍ എന്ന കമ്പനിയാക്കി മാറ്റപ്പെടുകയും സ്വകാര്യ മേഖലയില്‍ ഒട്ടേറെ കമ്പനികള്‍ അനുവദിക്കപ്പെടുകയും ചെയ്തതിലൂടെ ഇന്നു് ബിഎസ്എന്‍എല്‍ ന്റെ കമ്പോള വിഹിതം വെറും 9% മാത്രമായി കുറഞ്ഞിരിക്കുന്നു. ബിഎസ്എന്‍എല്‍ ന്റെ മത്സര ക്ഷമത കുറവായതാണു് ഈ സ്ഥിതിക്കു് കാരണമെന്നു് പൊതുവെ പറയപ്പെടുന്നു. മത്സര ക്ഷമത കുറയാനുള്ള കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നതു് പോലെ തന്നെ, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള വിഴ്ചകളും ആണെന്നതു് ഇന്നു് അനുഭവത്തിലൂടെ വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടത്തിപ്പിലുള്ള വീഴ്ചകള്‍ക്കു് കാരണമാകുകയും നടത്തിപ്പിലുള്ള വിഴ്ചകള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള ന്യായീകരണമാകുകയും ചെയ്യുന്നതിലൂടെ ഇവ രണ്ടും പരസ്പര പൂരകങ്ങളായി ബിഎസ്എന്‍എല്‍ ന്റെ നാശത്തിലേയ്ക്കുള്ള പതനം വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ നയം രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും വിശദമായി തന്നെ കൈകാര്യം ചെയ്തു് പോരുന്നതിനാല്‍ അതിലേയ്ക്കു് കടക്കാതെ തന്നെ, അവയ്ക്കെതിരായ വിമര്‍ശനം ശരിയാണെന്നു് അംഗീകരിച്ചുകൊണ്ടു്, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള പ്രധാനപ്പെട്ട ചില വീഴ്ചകളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യുക എന്നതാണു് ഈ രേഖയുടെ ലക്ഷ്യം.

കമ്പനി രൂപീകരണത്തിനു് മുമ്പു്

സര്‍ക്കാര്‍ വകുപ്പെന്ന നിലയില്‍ സ്വാതന്ത്ര്യാനന്തരം കമ്പിത്തപാല്‍ വകുപ്പിന്റെ ഭാഗമായും തുടര്‍ന്നു് ടെലികോം വകുപ്പായും കുറേക്കാലം ടെലികോം കമ്മീഷനായും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണു് ഇന്ത്യയില്‍ മറ്റേതു് മേഖലയേക്കാളുമുപരി ടെലികോം മേഖല, 25% വരെ, വളര്‍ച്ച കാണിച്ചിരുന്നതു്. ഉയര്‍ന്ന ലാഭനിരക്കിന്റെ കാര്യത്തില്‍ മണ്ണില്‍ നിന്നു് എണ്ണ കുഴിച്ചെടുക്കുന്ന ഒഎന്‍ജിസി കഴിഞ്ഞാല്‍ അടുത്തതു് ടെലികോം മേഖലയായിരുന്നു. അന്നു് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനു് ടെലികോം ഫാക്ടറികളും ഐടിഐയുടെ യൂണിറ്റുകളും നിരന്തരം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു. ഇറക്കുമതി വളരെ കുറഞ്ഞ അളവില്‍ മാത്രമാണു് നടന്നിരുന്നതു്. നടന്നതാകട്ടെ പുതിയ സാങ്കേതിക സ്വാംശീകരണം ലക്ഷ്യമാക്കി മാത്രമായിരുന്നു. ടെലിഗ്രാഫിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓരോ സാങ്കേതിക നവീകരണവും ലോകത്തെവിടെയും ആവിര്‍ഭവിച്ചാല്‍ ഏതാണ്ടു് മൂന്നു് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും നടപ്പാക്കപ്പെട്ടു് പോന്നിരുന്നു.

എല്ലാ സേവനങ്ങളും വകുപ്പിലെ തൊഴിലാളികള്‍ തന്നെ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ പുറം കരാര്‍ തീരെ ഇല്ലായിരുന്നു. ആകെയുള്ളതു് ടെലിഗ്രാമിന്റേയും പൊതുജനങ്ങള്‍ക്കു് ടെലിഫോണ്‍ കോളുകള്‍ നല്‍കുന്നതിന്റേയും കാര്യത്തില്‍ കൂടുതല്‍ ജനങ്ങളിലേയ്ക്കും പ്രത്യേകിച്ചു് ഗ്രാമങ്ങളിലേയ്ക്കും എത്തുന്നതിനായി തപാല്‍ വകുപ്പുമായുള്ള പങ്കാളിത്തം മാത്രമായിരുന്നു. ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഭാവി ആവശ്യങ്ങള്‍ കണക്കാക്കി പശ്ചാത്തല സൌകര്യങ്ങള്‍ സ്ഥാപിച്ചും അതിലൂടെ സേവനങ്ങള്‍ അതിവേഗം നല്‍കിയും പോന്നിരുന്നു. സമൂഹത്തിന്റെ സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികള്‍ ഉണ്ടായി തുടങ്ങിയതു് ഇലക്ട്രിക്കല്‍ സംവിധാനത്തില്‍ നിന്നു് ഇലക്ട്രോണിക്സ് സംവിധാനത്തിലേയ്ക്കുള്ള സാങ്കേതിക നവീകരണത്തിന്റെ ഘട്ടത്തില്‍ (1970 നു് ശേഷം) സര്‍ക്കാര്‍ നയം മാറിയതോടെയാണു്.

സാങ്കേതിക നവീകരണം

മോഴ്സ് കോഡുപയോഗിച്ചു് പരിചയസമ്പന്നരായ വിദഗ്ദ്ധര്‍ പരസ്പരം സന്ദേശം കൈമാറിയിരുന്ന ഒറ്റക്കമ്പി ടെലിഗ്രാഫില്‍ നിന്നു് ഇന്നത്തെ പരസ്പര ബന്ധിതമായ ബഹുചാനല്‍ ബന്ധങ്ങളും ഓപ്ടിക് ഫൈബറും ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചുള്ള ആഗോള ശൃഖലയില്‍ കൈമാറപ്പെടുന്ന ഹ്രസ്വ സന്ദേശങ്ങളിലേയ്ക്കും (SMS) ഇ-മെയിലുകളിലേയ്ക്കും ചാറ്റിലേയ്ക്കും അവയിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലാ കേന്ദ്രങ്ങളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലേയ്ക്കും മാറിയതു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റെ ഫലമായാണു്. അതേ പോലെ, ശബ്ദ വിനിമയ രംഗത്തു് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യം ചോദിച്ചറിഞ്ഞു് സ്വന്തം കൈകൊണ്ടു് കേബിള്‍ ഊരി മാറ്റി കുത്തി മറ്റുള്ളവരുമായി ഉപഭോക്താക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയ കാല ടെലിഫോണില്‍ നിന്നു് ഇന്നു് ലോകവ്യാപകമായ ഓട്ടോമാറ്റിക്ക് ടെലിഫോണ്‍ സ്വിച്ചിങ്ങിലേയ്ക്കുമുള്ള പുരോഗതിയുടെ ചരിത്രമാണു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റേതു്. ടെലിഗ്രാഫും ടെലിഫോണും അടങ്ങുന്ന വിവര വിനിമയ സങ്കേതങ്ങളുടെ വികാസം കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വികാസത്തേയും തിരിച്ചും സഹായിച്ചു് പോന്നു. രണ്ടും കൂടിയുള്ള ഒത്തു് ചേരല്‍ പല തരം ഡാറ്റാ സെര്‍വ്വറുകളുടേയും ഇന്നത്തെ സോഫ്റ്റ് സ്വിച്ചുകള്‍ എന്നറിയപ്പെടുന്നതും ഡിജിറ്റല്‍ സ്വിച്ചിങ്ങു് നടത്തുന്നതുമായ പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടേയും സൃഷ്ടിക്കു് വഴിയൊരുക്കി. ഇന്നത്തെ സാര്‍വ്വദേശീയ ശൃംഖലയും എഴുത്തും ചിത്രവും ശബ്ദവും ഒരേ പോലെ ഒരേ സമയം ഒരേ ശൃംഖലയിലൂടെ ലോകത്തെവിടെനിന്നും മറ്റെവിടെയും എത്തിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയും ടെലിഗ്രാഫിന്റേയും ടെലിഫോണിയുടേയും വിവര വിശകലിനിയായ കമ്പ്യൂട്ടറിന്റേയും ഒത്തു് ചേരലിലൂടെ ഉരുത്തിരിഞ്ഞതാണു്. ഇന്നു് ഏതു് വിവര വിനിമയ സംവിധനവും സൂക്ഷ്മ വിവര വിശകലിനി (microprocessor) അടങ്ങിയ ഉപകരണവും അതിനു് നിര്‍ദ്ദേശങ്ങള്‍ നലകുന്ന സോഫ്റ്റ്‌വെയറും (Software) ചേര്‍ന്നതാണെന്നു് കാണാം.

ടെലിഗ്രാഫിന്റെ കാലം മുതല്‍ (1848 ല്‍ കണ്ടു് പിടിച്ചതു് 1951 ല്‍ ഇന്ത്യയില്‍ കല്‍ക്കത്ത മുതല്‍ ഡയമണ്ടു് ഹാര്‍ബ്ബര്‍ വരേയും തുടര്‍ന്നു് കല്‍ക്കത്ത-ബോംബോ-കറാച്ചി-ഫ്രാങ്കു്ഫര്‍ട്ടു്-ലണ്ടന്‍) സാങ്കേതിക വിദ്യ കണ്ടു് പിടിക്കപ്പെട്ടാല്‍ ഉടനുടന്‍ ഇന്ത്യയിലും ഏര്‍പ്പെടുത്തപ്പെട്ടു് പോന്നിട്ടുണ്ടു്. എന്നാല്‍ കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറും തമ്മിലുള്ള കൂടിച്ചേരലിലേയ്ക്കു് നയിച്ച ഡിജിറ്റല്‍ സങ്കേതങ്ങളുടെ വികാസ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വ്യതിയാനം മൂലം സാങ്കേതിക സ്വാംശീകരണം നടക്കാതെ പോയി. ഇറക്കുമതിയെ ആശ്രയിച്ചാല്‍ മതിയെന്ന നയപരമായ തീരുമാനമാണു് അന്നെടുത്തതു്. അതിനാലാണു് സാങ്കേതിക സ്വാംശീകരണത്തിനും വികാസത്തിനുമായി 1970 കളില്‍ ഐടിഐ ആവശ്യപ്പെട്ട - 10 വര്‍ഷക്കാലത്തേയ്ക്കു് 15000 കോടി രൂപയുടെ - സഹായം നിഷേധിക്കപ്പെട്ടതു്.

തുടര്‍ന്നിങ്ങോട്ടു് എണ്‍പതുകളിലാരംഭിച്ച ഇറക്കുമതിയാണു് ഇന്ത്യയെ കമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, അതില്‍ നിന്നുരുത്തിരിഞ്ഞു് വികസിച്ച വിവര സാങ്കേതിക മേഖലയിലും ഉല്പാദനക്കഴിവു് നഷ്ടപ്പെട്ടു് തികഞ്ഞ പരാശ്രിതത്വത്തിലേയ്ക്കു് കൊണ്ടെത്തിച്ചതു്. ഉപകരണങ്ങളും സേവന പ്രദാന സംവിധാനങ്ങളുമടക്കം എല്ലാം ഇറക്കുമതി ചെയ്യപ്പെടുകയാണിന്നു്. ടെലികോം രഗത്തെ ആവശ്യങ്ങളുടെ 85% ഇറക്കുമതി ചെയ്യപ്പെടുകയാണെന്നതു് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്ന പതനത്തിന്റെ ആഴം കാട്ടിത്തരുന്നു. ഇതിന്റെ മറ്റൊരു പ്രത്യാഘാതം ഇന്ത്യയുടെ ടെലികോം ഉപകരണ ഉല്പാദനമേഖലയിലുണ്ടായ ഇടിവാണു്. ഇന്നു് ടെലികോം ഫാക്ടറികളും ഐടിഐയും പ്രധാനപ്പെട്ട ടെലികോം ഉപകരണങ്ങളും ഇതര വിഭവങ്ങളും ഉല്പാദിപ്പിക്കുന്നില്ല. ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ പോലെ വെറും 15% മാത്രം വരുന്ന അപ്രധാന സാമഗ്രികള്‍ മാത്രമാണിന്നു് ടെലികോം ഫാക്ടറികള്‍ ഉല്പാദിപ്പിക്കുന്നതു്. അവയുടെയെല്ലാം നിലനില്പു് തന്നെ അപകടത്തിലാണു്. ബിഎസ്എന്‍എല്‍ ന്റേതും.

ഇറക്കുമതി ചെയ്ത വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചു് നാട്ടുകാരെ കൊള്ളയടിക്കാന്‍ ആഗോള ധന മൂലധനത്തിന്റെ ഏജന്‍സിയായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു് പൊതുമേഖല എന്ന പേരിനു് പോലുമുള്ള അര്‍ഹത നഷ്ടപ്പെടുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും വില പത്തും ഇരുപതും ഇരട്ടിയാണെന്നതാണു് നിലവില്‍ ബിഎസ്എന്‍എല്‍ നേരിടുന്ന വരുമാനത്തിലും കമ്പോളപങ്കാളിത്തത്തിലുമുള്ള ഇടിവിന്റേയും അതു് മൂലമുണ്ടാകുന്ന നഷ്ടത്തിന്റേയും യഥാര്‍ത്ഥ കാരണം.

ഇറക്കുമതി ചെലവു് കൂടുതലാണു്. സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുക തന്നെയാണു്. ബിഎസ്എന്‍എല്‍ നു് കമ്മീഷനും കോഴയും വേണ്ടി വരുമ്പോള്‍, സ്വകാര്യ കമ്പനികള്‍ വിലപേശി കുറഞ്ഞ വിലയ്ക്കു് വാങ്ങുന്നതു് അവരുടെ ചെലവു് കുറയ്ക്കുന്നുണ്ടു്. പക്ഷെ, അവയും കടുത്ത ചൂഷണത്തിനു് വിധേയമാക്കപ്പെടുക തന്നെയാണു്. വരുമാനമാകട്ടെ മറ്റു് കമ്പനികളുമായി താരതമ്യം ചെയ്തു് നിര്‍ണ്ണയിക്കപ്പെടും വിധം മത്സരം നിലനില്കുന്നു. സ്വകാര്യ സേവന ദാതാക്കളാകട്ടെ കൂലിച്ചലവു് തുടങ്ങി പല മേഖലകളിലും അവരുടെ ചെലവു് താരതമ്യേന കുറച്ചു് ലാഭാം നേടുന്നുണ്ടാവാം. അതോ നഷ്ടമാണെങ്കിലും കണക്കില്‍ ലാഭം കാട്ടി, ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ചയ്ക്കു് ശേഷം ജനങ്ങളെ കൊള്ളയടിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണു്. (ഇക്കാലത്തു് ഇതു് പല പുതു തലമുറ വ്യവസായ മേഖലകളിലും നിലനില്കുന്ന ഒരു പ്രവണതയാണു്. മൂലധനം ഇറക്കി കമ്പോളത്തില്‍ കുത്തക സ്ഥാപിക്കുക. തുടര്‍ന്നു് ഉപഭോക്താക്കളെ കൊള്ളയടിക്കുക.)

വെറും 9% കമ്പോള പങ്കാളിത്തവുമായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളും വിഭവങ്ങളുമുപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടപ്പെടുന്നതില്‍ യാതൊരു അത്ഭുതവുമില്ല. കയ്യിലുള്ള പൊതുമുതലും ജീവനക്കാരുടെ എണ്ണവും അടക്കം ആസ്തി-ബാധ്യതകളുടെ വലിപ്പം മാത്രമാണു് അതിന്റെ നിലനില്പു് ഇന്നേവരെ തുടരുന്നതിന്റെ കാരണം. ആസ്തികള്‍ കൂടി കമ്പനിക്കു് കൈമാറണമെന്നു് ജീവനക്കാരുടെ സംഘടനകള്‍ തന്നെ ആവശ്യപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അത്തരം ഒരു നീക്കം ബിഎസ്എന്‍എല്‍ ന്റെ അന്ത്യം വേഗത്തിലാക്കും. കാരണം, ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ ഇന്ത്യന്‍ ധന മൂലധനത്തിന്റെ സ്വൈര വിഹാരത്തിനു് ഏറെ പ്രീയതരമാണു്. ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ച വരുത്തിവെയ്ക്കാവുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ഭയന്നു് കേന്ദ്ര സര്‍ക്കാര്‍ നാളിതു് വരെ അതിനുള്ള തീരുമാനം ഉത്തരവാക്കിയിട്ടില്ലെന്നു് മാത്രം. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍, അനുകൂലമായി ലഭിക്കുന്ന ആദ്യ അവസരത്തില്‍ അതുണ്ടാകുക തന്നെ ചെയ്യും.

ബിഎസ്എന്നലിന്റെ അതിജീവന മാര്‍ഗ്ഗം

സമൂഹത്തിനു് കാലികമായി പ്രസക്തവും അത്യാവശ്യവുമായ സേവനങ്ങള്‍ കണ്ടെത്തി നല്കുമ്പോഴാണു് ഏതൊരു സ്ഥാപനവും പ്രസക്തമാകുന്നതു്. 91% കണക്ഷനുകളും നല്‍കുന്ന സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ 9% മാത്രം കൈകാര്യം ചെയ്യുന്ന ബിഎസ്എന്‍എല്‍ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. നിലവില്‍ നേരിടുന്ന പ്രതിസന്ധികളെ ബിഎസ്എന്‍എല്‍ അതിജീവിക്കണമെങ്കില്‍ അതിന്റെ പൊതു മേഖല എന്ന സ്ഥാനം അതിലര്‍പ്പിക്കുന്ന കടമകള്‍ ഏറ്റെടുക്കാന്‍ അതിനു് കഴിയണം. അതില്‍ പ്രധാനം, ആഗോള കുത്തക മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു് രാജ്യത്തിനും ജനങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നതാണു്. അതിനു് വേണ്ടതു് ഉപകരണങ്ങളുടെ ഇറക്കുമതി കുറച്ചു് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചു് ചെലവു് കുറച്ചു് കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുകയാണു്. അതായതു് ഉപകരണങ്ങളുടേയും സേവന വ്യവസ്ഥകളുടേയും ആഭ്യന്തര ഉല്പാദനം, അതിനായി സാങ്കേതിക സ്വാംശീകരണം, അവ ഉപയോഗിച്ചുള്ള പുതിയ സേവനങ്ങള്‍ നല്‍കല്‍, അതിനായി നിലവിലുള്ള പശ്ചാത്തല വിഭവങ്ങളുടെയടക്കം മൂല്യ വര്‍ദ്ധിത ഉപയോഗം തുടങ്ങി പല ഘടകങ്ങളുണ്ടു്.

ചെലവു് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണങ്ങളുടെ നിര്‍മ്മാണം - ആഭ്യന്തരമായി

ഇക്കാര്യത്തില്‍ രണ്ടു് പ്രധാന മേഖലകള്‍ പ്രത്യേകമായി സമീപിക്കേണ്ടതുണ്ടു്. ഒന്നു് ടെലികോം ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ ഭാഗം. രണ്ടു് അതിന്റെ സോഫ്റ്റ്‌വെയര്‍ ഭാഗം. അതു് കൂടാതെ അവ രണ്ടും അടങ്ങുന്ന മൊത്തത്തിലുള്ള ആസൂത്രണവും ഉല്‍ഗ്രഥനവും കൂടിയേ തീരൂ.

ഉപകരണങ്ങളുടെ കാര്യത്തില്‍ രണ്ടു് ഘട്ടമായി മുന്നേറാം

ആദ്യ ഘട്ടത്തില്‍ കമ്പോളത്തില്‍ നിന്നു് ഹാര്‍ഡ്‌വെയര്‍ വാങ്ങുകയും അവയില്‍ മൂലകോഡുകളടക്കം സ്വതന്ത്രമായി ലഭ്യമാകുന്നതും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും സ്വതന്ത്രമായി വികസിപ്പിക്കാവുന്നതും സ്വതന്ത്രമായി കൈമാറാവുന്നതുമായ സോഫ്റ്റ്‌വെയറുകള്‍ സന്നിവേശിപ്പിച്ചു് അവയുടെ സാങ്കേതിക വിദ്യ സ്വാംശീകരിച്ചും ഉപയോഗിച്ചും പുതു തലമുറ സ്വിച്ചുകളും (എക്സ്ചേഞ്ചുകള്‍) മറ്റു് ഉപകരണങ്ങളും സ്വന്തമായി വികസിപ്പിക്കുകയാണു് വേണ്ടതു്. കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മൈക്രോപ്രോസറുകളുടേയും സോഫ്റ്റ്‌വെയര്‍ നിര്‍ദ്ദേശങ്ങളുടേയും ഉല്‍ഗ്രഥനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ഹാന്റ് സെറ്റു് മുതല്‍ എക്സ്ചേഞ്ചുകള്‍ വരെ അതാണു് വസ്തുത. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിജയകരമായി മുന്നേറുന്ന ഇന്നു് സോഫ്റ്റ്‌വെയര്‍ വികസനം എളുപ്പവും സുസാധ്യവുമാണു്. സെര്‍വ്വര്‍ സ്ഥാപിക്കാനുള്ള സങ്കേതങ്ങള്‍ Gnu/Linux നോടൊപ്പം ലഭ്യമാണു്. സ്വിച്ചിങ്ങിനുള്ള അടിസ്ഥാന സങ്കേതങ്ങള്‍ Asterik എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടു്. അവ സ്വതന്ത്രമായി ലഭ്യമാണു്. അവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു് ചിട്ടപ്പെടുത്തുക മാത്രമേ വേണ്ടൂ. നമ്മുടെ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന വിവര വിഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു് അതിന്റെ സാങ്കേതിക സ്വാംശീകരണവും അതിനായുള്ള പഠനവും പ്രവര്‍ത്തനവും ആവശ്യമായിവരാം. അതു് ഒരിക്കല്‍ മാത്രം വേണ്ട കാര്യമാണു്. അതു് ചെയ്യുന്നതോടെ പിന്നീടു് അതില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടുകയും ചെയ്യും. ഇവയ്ക്കാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം ആഭ്യന്തരമായി തന്നെ സമാഹരിക്കാവുന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ ആഗോള ശൃംഖലയുടെ സഹായവും അതിനു് ലഭിക്കും. ആദ്യം ഒരു സ്വിച്ചിനു് വേണ്ടിയുള്ള പ്രോജക്ടും തുടര്‍ന്നു് അതിന്റെ വ്യാപനവും എന്ന നിലയ്ക്കു് ആസൂത്രണം ചെയ്യാവുന്നതാണു്. ഒരു വര്‍ഷം കൊണ്ടു് തന്നെ പ്രോട്ടോ ടൈപ്പു് സൃഷ്ടിക്കുകയും തുടര്‍ന്നു് ആവശ്യമായി വരുന്നിടങ്ങളിലെല്ലാം ഹാര്‍ഡ്‌വെയര്‍ വാങ്ങി സോഫ്റ്റ്‌വെയര്‍ പകര്‍ത്തി പുതിയ സ്വിച്ചുകള്‍ സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ മാത്രം ഉപകരണങ്ങളുടെ വില ആദ്യ ഘട്ടത്തില്‍ തന്നെ ഏതാണ്ടു് മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണു് വസ്തുത. തുടര്‍ന്നുള്ള ഉപയോഗത്തിലൂടെ ചെലവു് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കും.

രണ്ടാം ഘട്ടമായി, ഒന്നാം ഘട്ടത്തിനു് സമാന്തരമായി തന്നെ ഇതു് തുടങ്ങാം, ഹാര്‍ഡ്‌വെയര്‍ ഉല്പാദിപ്പിക്കുന്നവരുമായി കരാറുണ്ടാക്കി അവയുടെ ഉല്പാദനം ടെലികോം ഫാക്ടറികളുടേയും ഐടിഐയുടേയും സംയുക്ത പദ്ധതികളായി ആഭ്യന്തര ഉല്പാദനത്തിനുള്ള നീക്കവും ആരംഭിക്കാം. അതിനു് ഹാര്‍ഡ്‌വെയര്‍ സാങ്കേതിക സ്വാംശീകരണം ആവശ്യമാണു്. സാങ്കേതിക വിദ്യ പങ്കു് വെയ്ക്കാന്‍ നിലവിലുള്ള ഉല്പാദകരുമായി കരാറുണ്ടാക്കേണ്ടിവരും. ഉപകരണത്തിന്റെ വിലയ്ക്കുപരിയായി സാങ്കേതിക വിദ്യയ്ക്കു് തന്നെ ന്യായമായ വില നല്‍കേണ്ടി വരും. അതിനു് അവരെ നിര്‍ബ്ബന്ധിക്കാന്‍ നമ്മുടെ വലിയ കമ്പോളം വിലപേശലിനുള്ള ഉപാധിയായി പ്രയോജനപ്പെടും. വെറും വിദേശ നിക്ഷേപ (FDI) പ്രോത്സാഹനം കൊണ്ടോ 'മേക്കു് ഇന്‍ ഇന്ത്യ' മുദ്രാവാക്യം കൊണ്ടോ മാത്രം നടക്കുന്ന കാര്യമല്ലിതു്. കൃത്യമായ ലക്ഷ്യബോധവും ആസൂത്രണവും പ്രവര്‍ത്തനവും പരിശോധനയും ഇതിനാവശ്യമാണു്. മുന്‍കാലത്തു് ചെയ്തിരുന്നതു് പോലെ, നിലവില്‍ ബിഎസ്എന്‍എല്‍ നു് മാത്രമല്ല, ടെലികോം മേഖലയ്ക്കാകെ ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആഭ്യന്തരമായി ആരംഭിക്കുക എന്നതു് ഇന്ത്യന്‍ ടെലികോം മേഖലയുടെ പൊതുവേയും ബിഎസ്എന്‍എല്‍ ന്റെ പ്രത്യേകിച്ചും സ്ഥായിയായ നിലനില്പിനും വികസനത്തിനുമുള്ള മുന്നുപാധിയാണു്.

സേവനപ്രദാന-മാനേജ്മെന്റു് സംവിധാനങ്ങളുടെ സൃഷ്ടിയും പ്രയോഗവും

ടെലികോം സേവനങ്ങള്‍ തത്സമയം ഉപഭോക്താക്കള്‍ക്കു് ലഭ്യമാക്കുന്നതിനുതകും വിധം ഓണ്‍ലൈന്‍ സേവനങ്ങളും ആഭ്യന്തര സ്ഥാപന മാനേജ്മെന്റിനുള്ള സംവിധാനവും ബിഎസ്എന്‍എല്‍ നു് സ്വന്തമായി സൃഷ്ടിച്ചുപയോഗിക്കാവുന്നതാണു്. ഇത്തരം സംവിധാനങ്ങളെല്ലാം സ്ഥാപനത്തിലെ വിഭവങ്ങള്‍, സേവനങ്ങള്‍, പ്രക്രിയകള്‍ തുടങ്ങിയവയും അവയെ സംബന്ധിക്കുന്ന ആവശ്യമായ വിശദാംശങ്ങളുമടങ്ങുന്ന വിവര ശേഖരം സൃഷ്ടിച്ചു് സ്ഥാപിച്ചു് അവയുപയോഗിച്ചു് സേവനങ്ങള്‍ തത്സമയം ഓണ്‍ലൈന്‍ നല്‍കുകയാണു് ചെയ്യുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും തന്നെ വലിയ പങ്കു് നിര്‍വ്വഹിക്കാനാകും. കാരണം ബിഎസ്എന്നലിന്റെ സേവനങ്ങളും ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ക്കാണു് ഏറ്റവും നന്നായി അറിയുന്നതു്. അവരുടെ പങ്കാളിത്തത്തോടെ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ വികസിപ്പിക്കുമ്പോള്‍ വളരെയേറെ അദ്ധ്വാനവും സമയവും ലാഭിക്കാം. ഇക്കാര്യത്തില്‍ ആവശ്യമായതും ബിഎസ്എന്നലിനു് ഇല്ലാത്തതുമായ സാങ്കേതിക വൈദഗ്ദ്ധ്യവും എളുപ്പത്തില്‍ അവ വികസിപ്പിച്ചെടുക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടൂള്‍ ലൈബ്രറികളും രാജ്യത്തു് തന്നെ വികസിപ്പിച്ചവ ലഭ്യമാണു്. സാങ്കേതിക കൈമാറ്റം ചെയ്യാന്‍ തയ്യാറുള്ള സാമൂഹ്യ സംരംഭകരായ സാങ്കേതിക വിദഗ്ദ്ധരും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ ഭാഗമായി ലഭ്യമാണു്. അവരുടെ സേവനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗപ്പെടുത്തിയാല്‍ ഇന്നു് SAP നു് നല്കുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവായ 650 കോടി രൂപയുടെ പകുതിയിലും കുറവു് തുക കൊണ്ടു് ബിഎസ്എന്‍എല്‍ ന്റെ സേവനങ്ങളും മാനേജ്മെന്റും ഓണ്‍ലൈനായി നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും സൃഷ്ടിച്ചു് സാങ്കേതിക സ്വാംശീകരണവും നേടാം.

സാങ്കേതിക സ്വാംശീകരണം - മാതൃക ലഭ്യമാണു്

സാങ്കേതിക കൈമാറ്റത്തിനായി അത്തരം സേവന ദാതാക്കളോടൊപ്പം ബിഎസ്എന്‍എല്‍ വിദഗ്ദ്ധരും ഒരു സംയുക്ത പ്രോജക്ടു് സംഘമായി പ്രവര്‍ത്തിച്ചാല്‍ മതി. ഇതിനുള്ള മാതൃക എറണാകുളം എസ്എസ്ഏയില്‍ ആസ്തി മാനേജ്മെന്റു് സംവിധാനം സൃഷ്ടിച്ചതിന്റേതു് ലഭ്യമാണു്. സമാനമായി സ്ഥാപനതലത്തില്‍ എല്ലാ പ്രക്രിയകളും ഉള്‍ക്കൊള്ളിച്ചും മറ്റിതര എസ്എസ്ഏകള്‍ക്കും കൂടി ആവശ്യമായ വിധവും വികസിപ്പിച്ചാല്‍ മതി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രോട്ടോടൈപ്പു് തയ്യാറാക്കി പ്രവര്‍ത്തന സജ്ജമാക്കാവുന്നതാണു്. അടുത്ത ഒരു വര്‍ഷം കൊണ്ടു് ബിഎസ്എന്‍എല്‍ ലാകെ അതു് പ്രവര്‍ത്തിപ്പിക്കാവുന്നതേയുള്ളു. ഡാറ്റാ സെന്ററും മറ്റും സ്ഥാപിച്ചുപയോഗിക്കാനാവശ്യമായ പശ്ചാത്തല സൌകര്യവും വൈദഗ്ദ്ധ്യവും ബിഎസ്എന്നലില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്. ഇത്തരം സാധ്യതകള്‍ പരിശോധിക്കാതെയാണു് SAP എന്ന ERP പാക്കേജ് 6000 കോടി രൂപ മുടക്കി നടപ്പാക്കിയതു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. ഒഴിവാക്കപ്പെടേണ്ട ഇത്തരം ധൂര്‍ത്തും കെടുകാര്യസ്ഥതയും തന്നെയാണു് ബിഎസ്എന്‍എല്‍ ന്റെ പതനത്തിനു് കാരണം.

ബിഎസ്എന്‍എല്‍ ന്റെ നഷ്ടത്തിന്റെ പ്രധാന കാരണങ്ങള്‍ വര്‍ദ്ധിച്ച വില നല്‍കിയുള്ള ഇറക്കുമതിയാണെന്നതു് മേല്പറഞ്ഞ രണ്ടു് പ്രധാന കാര്യങ്ങളില്‍ നിന്നു് തന്നെ വ്യക്തമാണു്. മാത്രമല്ല, ഇറക്കുമതിയിലുള്ള അമിതാശ്രിതത്വം ബിഎസ്എന്‍എല്‍ നു് മാത്രമല്ല, മറ്റു് സേവന ദാതാക്കള്‍ക്കും വലിയ ചെലവു് വരുത്തുന്നതോടൊപ്പം രാജ്യത്തിനു് തന്നെ വിദേശാശ്രിതത്വത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ദൂഷ്യങ്ങള്‍ വരുത്തി വെയ്ക്കുന്നതാണു്. സ്വാഭാവികമായും പലമടങ്ങു് വില നല്‍കി അവ വാങ്ങുമ്പോള്‍ അതില്‍ കമ്മീഷനും കോഴയും ഉള്‍പ്പെട്ടിരിക്കുമെന്നതില്‍ സംശയം വേണ്ട. ഇതേ പോലെ മറ്റിതര മേഖലകളിലും ചെലവു് ചുരുക്കലിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും നടപ്പാക്കുകയും വേണം.

വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണ നിര്‍മ്മാണവും വില്പനയും

മേല്പറഞ്ഞ തരത്തില്‍ സ്വന്തം ആവശ്യത്തിനായി നിര്‍മ്മിക്കുന്ന ടെലികോം ഉപകരണങ്ങളുടെ ഉല്പാദനം ഐടിഐയിലൂടെയും ടെലികോം ഫാക്ടറികളിലൂടെയും വികസിപ്പിച്ചാല്‍ അതു് പുതിയൊരു വരുമാന മാര്‍ഗ്ഗമാകും. അവയുടെ സാങ്കേതിക സ്വാംശീകരണത്തിനും കൈമാറ്റത്തിനുമുള്ള സംവിധാനമായി ബിഎസ്എന്നലില്‍ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളും മറ്റിതര സ്ഥാപനങ്ങളും ഉപയോഗിക്കുകയും അവയുടെ സേവനങ്ങളുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യാം. 9% മാത്രം കമ്പോള പങ്കാളിത്തമുള്ള ബിഎസ്എന്നലിനു് എന്തു് കൊണ്ടും വളരെയേറെ സാധ്യതകള്‍ തുറന്നു് നല്‍കുന്ന കമ്പോളമാണു് 91% സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ സേവന ദാതാക്കളുടേതു്. മാത്രമല്ല, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അതേ സങ്കേതങ്ങളാണു് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഇതര മേഖലകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ആവശ്യമായിട്ടുള്ളതു്. പ്രതിരോധമടക്കം ഇതര സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലയും സ്വകാര്യ മേഖലയും അടക്കമുള്ളതാണു് ആ വിപുലമായ കമ്പോളം. ഈ രംഗത്തു് ആഭ്യന്തര ഉല്പാദനശേഷി നേടുക എന്നതു് രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണു്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ സേവനപ്രദാന സംവിധാനങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

സ്വന്തം ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്രക്രിയാ മാനേജ്മെന്റിനുള്ള സാങ്കേതിക സ്വാംശീകരണം നടക്കുന്നതോടെ, ഉപകരണങ്ങളുടേതു് പോലെ തന്നെ, സേവന പ്രദാനത്തിനും മാനേജ്മെന്റിനുമുള്ള സംവിധാനങ്ങളുടേയും വലിയൊരു കമ്പോളമാണു് ഇന്ത്യയിലുള്ളതു്. രാജ്യതലത്തിലും സംസ്ഥാനതലത്തിലും വിവിധ വകുപ്പുകള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മാനേജ്മെന്റു് സംവിധാനം ആവശ്യമുണ്ടു്. അവയെല്ലാം ഇന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന സാങ്കേതികവിദ്യയും സേവനങ്ങളുമാണു് ഉപയോഗിക്കുന്നതു്. ബിഎസ്എന്‍എല്‍ ERP നടപ്പാക്കാന്‍ SAP നു് 6000 കോടി ഒറ്റത്തവണ ചെലവും 650 കോടി വീതം വാര്‍ഷിക ചെലവും ആകുന്ന നിരക്കില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ബിസിനസ് പ്രക്രിയകളുടെ കമ്പോളം അതി വിപുലമാണെന്നു് കാണാം. വളരെ ചുരുക്കം സ്ഥാപനങ്ങളും വകുപ്പുകളും മാത്രമാണു് ഓണ്‍ലൈന്‍ മാനേജ്മെന്റ് സംവിധാനവും സേവന പ്രദാന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതു്. ബാക്കിയെല്ലായിടങ്ങളിലും മേല്പറഞ്ഞതിനേക്കാള്‍ കുറഞ്ഞ ചെലവിലും മെച്ചപ്പെട്ട കാര്യക്ഷമതയിലും ബിഎസ്എന്നലിനു് അത്തരം സേവനങ്ങള്‍ നല്‍കാനാവും. ബിഎസ്എന്നലില്‍ പ്രവര്‍ത്തന ക്ഷമമായ മാതൃക നിലിവില്‍ വരുന്നതോടെ അവയുടെ മാര്‍ക്കറ്റിങ്ങും നടപ്പാക്കലും എളുപ്പവും ആരേയും ബോധ്യപ്പെടുത്താനാവുന്നതുമാകും.

പശ്ചാത്തല സൌകര്യ വിഭവങ്ങളുടെ മൂല്യ വര്‍ദ്ധിത ഉപയോഗം

മേല്പറഞ്ഞ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം അവയ്ക്കാവശ്യമായ ഡാറ്റാ സെന്ററുകളും സെര്‍വ്വറുകളും ലൈനുകളും സ്ഥാപിച്ചു് നല്‍കുന്നതിനായി ബിഎസ്എന്നലിന്റെ കെട്ടിട സ്ഥലവും യുപിഎസും ജനറേറ്ററും അടക്കം വൈദ്യുതി സംവിധാനങ്ങളും ഉപയോഗിക്കുന്നതിലൂടെ അവയുടെ മൂല്യവര്‍ദ്ധിത സേവനം നല്‍കാനാവും. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ കണക്ടിവിറ്റി സേവനം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെയെല്ലാം വര്‍ദ്ധിച്ച വരുമാനം നേടാവുന്നതാണു്. ഇതിനു് പകരം മത്സര രംഗത്തുള്ള മറ്റു് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കു് ബിഎസ്എന്‍എല്‍ ന്റെ ടവറും കെട്ടിടവും വാടകയ്ക്കു് കൊടുത്തു് വരുമാനം സൃഷ്ടിക്കാനുള്ള നീക്കമാണിന്നു് ബിഎസ്എന്‍എല്‍ മാനേജ്മെന്റു് നടത്തുന്നതു്. അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന മൂല്യവും വരുമാനവും സൃഷ്ടിക്കുന്നതാണു് മേല്പറഞ്ഞ സേവന രംഗം. ക്ലൌഡ് കമ്പ്യൂട്ടിങ്ങെന്ന പേരിലാണീ ബിസിനസ് മേഖല അറിയപ്പെടുന്നതു്.

വിവര സാങ്കേതിക ശൃംഖലാ വിഭവങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

നിലവില്‍ വിവര വിനിമയ ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിക്കുന്നതിനു് ഇന്ത്യക്കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഓര്‍മ്മപ്പാടങ്ങളെയാണു് (Memory Farm) ആശ്രയിച്ചു് വരുന്നതു്. ഈ രംഗത്തു് ബിഎസ്എന്‍എല്‍ ബാംഗ്ലൂരിലടക്കം ഓര്‍മ്മപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നു് വരുമാനം സൃഷ്ടിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണിതെന്നു് പരിശോധിക്കപ്പെടണം. നിരക്കു് കൂടുതലാണെന്നതും ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്കു് അവ അനാവശ്യ തടസ്സങ്ങളില്ലാതെ നല്‍കുന്നതിനുള്ള സംവിധാനത്തിന്റേയോ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റേയോ അഭാവവും ആണു് കാരണങ്ങളെന്നു് അറിയുന്നു. അവ പരിഹരിക്കുകയും കുറഞ്ഞ നിരക്കിലും ഉപഭോക്തൃസൌഹൃദമായ രീതിയിലും ആ സേവനം വികസിപ്പിക്കുന്നതിലൂടെ ദേശീയ വിവര വിനിമയ ശൃംഖല വികസിപ്പിക്കുന്നതിനും മറ്റൊരു നല്ല വരുമാന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കു് തടയുന്നതിനും കഴിയുകയും ചെയ്യും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും ശൃംഖലാ വിഭവ വികസനവും ഉപഭോഗോപകരണ നിര്‍മ്മാണവും ഇന്ത്യന്‍ വ്യാവസായികാടിത്തറ വികസിപ്പിക്കും മേല്പറഞ്ഞ രണ്ടു് മേഖലകളിലും കമ്മ്യൂണിക്കേഷന്‍ മേഖലയുടെ സ്വാശ്രയ വികസനം നടക്കുന്നതോടെ എല്ലാ വ്യവസായ സേവന മേഖലകള്‍ക്കും ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും നിര്‍മ്മിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും രാജ്യത്തു് നിലവില്‍ വന്നിരിക്കും. അതു് ഇന്ത്യയുടെ വ്യാവസായികാടിത്തറ വികസിപ്പിക്കുന്നതിനും വഴിയൊരുക്കും. കൂടുതല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും.

സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരുടെ സംരക്ഷണവും ശാക്തീകരണവും

മേല്‍പ്പറഞ്ഞ ഓരോ ഘട്ടത്തിലും അതതിന്റെ വികസനത്തിനും ഉല്പാദനത്തിനും വിതരണത്തിനും രാജ്യത്തെ സ്വയംതൊഴില്‍ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭങ്ങളേയും പങ്കാളികളാക്കുന്നതാണു് ലക്ഷ്യ പ്രാപ്തി എളുപ്പമാക്കാനുള്ള മാര്‍ഗ്ഗം. അതാകട്ടെ, ദേശീയ വ്യവസായാടിത്തറ വികസിപ്പിക്കുകയും ആഭ്യന്തര സംരംഭകരുടെ വൈദഗ്ദ്ധ്യ പോഷണത്തിനും അവരുടെ സാമ്പത്തികോന്നമനത്തിനും ഉപകരിക്കുകയും ചെയ്യും. ഇതും പൊതുമേഖലയുടെ സ്വാഭാവിക ദൌത്യങ്ങളില്‍ പ്രധാനമാണു്. നിലവില്‍ ഈ കടമ നിര്‍വ്വഹിക്കുന്നതിനു് പകരം ആഗോള പണ മൂലധന കോര്‍പ്പറേറ്റുകളുടെ ഏജന്‍സിപ്പണി ഏറ്റെടുത്തുകൊണ്ടു് പ്രാദേശിക സംരംഭകരോടാണു് പൊതു മേഖല മത്സരത്തിലേര്‍പ്പെട്ടിരിക്കുന്നതു്. ഏതു് മേഖലയിലും ഈ പ്രവണത കാണാം. അതെല്ലാം തിരുത്തി രാജ്യ താല്പര്യവും ജനതാല്പര്യവും സംരക്ഷിക്കുന്ന സമീപനമാണു് പൊതു മേഖല അനുവര്‍ത്തിക്കേണ്ടതു്.

മേല്പറഞ്ഞവയോടൊപ്പം ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരും സാധാരണക്കാരുമായ ഇന്ത്യക്കാര്‍ക്കു് പരമ്പരാഗത ടെലിഫോണ്‍ സേവനങ്ങളും മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഏതു് വിവര വിനിമയ സേവനങ്ങള്‍ക്കുമുള്ള കണക്ടിവിറ്റിയും നല്‍കുന്നതിലൂടെ ബിഎസ്എന്‍എല്‍ നു് അതിന്റെ നിലനില്പും വളര്‍ച്ചയും സുസ്ഥിരമായ ഭാവിയും ഉറപ്പാക്കാനാവും. അതാകട്ടെ, സര്‍ക്കാരിനും ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഗുണപ്രദവും രാജ്യത്തിന്റെ പൊതു താല്പര്യവുമായി പൊരുത്തപ്പെടുന്നതുമായിരിക്കും. ബിഎസ്എന്‍എല്‍ തകര്‍ന്നടിഞ്ഞാല്‍ അതു് ജീവനക്കാരുടേയോ പെന്‍ഷന്‍കാരുടേയോ മാത്രം ദുരന്തമായിരിക്കില്ല. ദേശീയ കോര്‍പ്പറേറ്റുകളുടേയും ആഗോള പണ മൂലധനത്തിന്റെ മൊത്തത്തിലും കടുത്ത ചൂഷണത്തിനു് ജനങ്ങളും രാജ്യമാകെയും വിധേയമാക്കപ്പെടുകയുമാണു് ഫലം. അതൊഴിവാക്കാന്‍ ബിഎസ്എന്‍എല്‍ സംരക്ഷിക്കപ്പെടണം. നിലനില്കണം. സുസ്ഥിരമായി വളരണം.

അതിനാവശ്യമായ സമ്മര്‍ദ്ദം മാനേജ്മെന്റിലും സര്‍ക്കാരിലും ചെലുത്താന്‍ ജീവനക്കാരുടെ സംഘടനകളോടൊപ്പം പെന്‍ഷന്‍കാരുടെ സംഘടനകളും പ്രയത്നിക്കേണ്ടതുണ്ടു്. അവരുടെ പ്രചരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശരിയായ മാനേജ്മെന്റു് നടപടിക്രമങ്ങളും നയപരിപാടികളും ഉയര്‍ത്തപ്പെടണം. ഒരു പക്ഷെ, ഇന്നു് നടക്കുന്ന സാങ്കേതിക വിപ്ലവത്തിന്റെ ഫല പ്രത്യാഘാതങ്ങള്‍ ഭരണാധികാരികള്‍ക്കു് വേണ്ടത്ര അറിവില്ലായിരിക്കാം. അതുപയോഗിച്ചാണു് ആഗോള പണമൂലധന കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ചൂഷണം കടുപ്പിക്കുന്നതു്. അതു് തടഞ്ഞു് തദ്ദേശീയ സമൂഹത്തേയും ബിഎസ്എന്‍എല്‍ സ്ഥാപനത്തേയും സംരക്ഷിക്കാനും മുന്നോട്ടു് നയിക്കാനുമുള്ള കടമയാണു് പെന്‍ഷന്‍കാരിലടക്കം തൊഴിലാളി വര്‍ഗ്ഗത്തില്‍ അര്‍പ്പിതമായിരിക്കുന്നതു്.

(ജോസഫ് തോമസ് - thomasatps@gmail.com/9447738369)

Tuesday, December 8, 2015

Corporates control the politics and elections of India - Reports by ADR-NEW



(Courtesy : Business Line Print Edition dated 08-1-2015)

(Quote)

BJP, top choice of corporate donors in 2014-15

OUR BUREAU

PRINT   ·   T+  

New Delhi, December 7:  

In 2014-15, the year the Lok Sabha elections catapulted Narendra Modi to power with a massive mandate, the Satya Electoral Trust of major corporates and the Aditya Birla Group’s General Electoral Trust were the top two donors to both the Bharatiya Janata Party and the Congress.

According to an analysis by the Association of Democratic Reforms (ADR) and the National Election Watch (NEW), the corporate/business sector made 968 donations worth Rs. 576.37 crore (92.61 per cent of total donations) to national parties, while 699 individuals donated  Rs.45.23 crore. The BJP emerged the favourite for corporates/businesses, getting 794 donations amounting to  Rs. 409.94 crore, while the Congress bagged 121 such donations  worth Rs. 127.96 crore. The analysis is based on the submissions made by national parties to the Election Commission of donations of over Rs. 20,000.

The other major donors included Lodha Constructions — Rs. 16 crore to the BJP; Sudhakar Mallapa Shetty — Rs. 10 crore to the Congress; Videocon Industries — Rs. 5 crore to the Nationalist Congress Party (NCP); and Lodha Dwellers — Rs. 5 crore to the NCP.

Overall, total donations to all national parties rose 151 per cent over 2013-14, with the BJP seeing a 156 per cent rise ( Rs. 170.86 crore in 2013-14), ADR-NEW said. The highest increase (177 per cent) in donations was declared by the NCP at Rs. 38.82 crore in 2014-15 from  Rs. 14.02 crore in 2013-14. The Satya Trust was the BJP’s top donor at Rs. 107.25 crore, accounting for 25 per cent of the Rs. 437.35 crore received by the party from corporates and individuals, says the analysis. The Trust donated Rs. 18.75 crore to the Congress.

A Satya Trust statement said: “During 2014-15, our trust got around Rs. 141 crore worth of contributions from various corporates, which included the Bharti Group, Hero MotoCorp, Jubiliant Foodworks, National Engineering Industries, Orient Cement, DLF, JK Tyres, Indiabulls Housing Finance, and Kalpataru Power Transmission. A total of 18 corporates contributed during 2014-15. These contributions were utilised for giving political donations across political parties during the said year.” While the Birla group’s General Electoral Trust was the BJP’s second-largest corporate donor, doling out Rs. 63.2 crore to the party, it was the largest donor to the Congress, pouring Rs. 54.1 crore into the party’s coffers. The Trust did not make any donation to national parties during 2013-14.

The analysis said: “With 1,234 donations from individuals and corporates, the donations declared by the BJP are more than twice the aggregate declared by the Congress ( Rs. 141.46 crore), the NCP ( Rs. 38.82 crore), the CPI (M) ( Rs. 3.42 crore) and the Communist Party of India ( Rs. 1.33 crore) for the same period.” Commenting on the rising trend of corporate donations to political parties, a corporate lawyer, who did not wish to be identified, said that the new company law — enacted in 2013 — provides for increased limit for corporate donations to political parties. Among States, the highest amount from corporates and individuals flowed from Maharashtra ( Rs. 260.01 crore), followed by Gujarat ( Rs. 24.76 crore) and Delhi ( Rs. 15.34 crore).

Incomplete disclosure

ADR-NEW flagged “incomplete disclosure of information” in some reports. A sum of “ Rs. 83.915 lakh was declared as received by the BJP from 20 donors whose PAN details, address and mode of contribution (together) were unavailable,” said the analysis. The Congress, it said, has not mentioned the cheque/DD numbers for 192 donations amounting to  Rs. 138.98 crore.

Demanding that full details of all donors should be made available for public scrutiny, ADR-NEW said some countries where this is done include Bhutan, Nepal, Germany, France, Italy, Brazil, Bulgaria, the US and Japan.

(This article was published in the Business Line print edition dated December 8, 2015)

Blog Archive