Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, July 1, 2013

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!'

Saturday, June 22, 2013

നവമാധ്യമ ശൃംഖലയുടെ സാധ്യതകളും പരിമിതികളും പരിഹാര നിര്‍ദ്ദേശങ്ങളും



അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ശബ്ദ-ചിത്ര പ്രസരണങ്ങളും ബഹുജനങ്ങളിലേയ്ക്കു്, ഒരേ ദിശയില്‍ മാത്രം വിവരവും വിജ്ഞാനവും എത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളാണു്. അവയില്‍ നിന്നു് വ്യത്യസ്തമായി നവ മാധ്യമശൃംഖല പരസ്പരം ആശയ വിനിമയം സാധ്യമാക്കിയിരിക്കുന്നു. തത്സമയം വ്യക്തിപരമായും കൂട്ടായ്മയിലും പരസ്പരം ആശയവിനിമയം ചെയ്യാനും എഴുത്തും ചിത്രവും ശബ്ദവും അടക്കം വിവരത്തിന്റെ ഏതു് രൂപവും എത്ര അളവിലും എത്ര ദൂരേയ്ക്കും ഒരേ സമയം കൈമാറാനും നവമാധ്യമശൃംഖല അനുവദിക്കുന്നു. പരമ്പരാഗത മാധ്യമങ്ങളുടെ സമയ-ദൂര പരിമിതിയും മറികടക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റും സ്വകാര്യ ശൃംഖലകളും പൊതു ഫോണ്‍ ശൃംഖലകളും വന്‍ വിവര ശേഖരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളും വ്യക്തിഗത കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും എല്ലാം ഈ ശൃംഖലയുടെ ഭാഗമാണു്. ആര്‍ക്കും എവിടെയിരുന്നും തത്സമയം വിവരം കൈമാറാമെന്നും പ്രക്രിയകളും സ്ഥാപനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിയന്ത്രിക്കാമെന്നുമായിരിക്കുന്നു. വ്യക്തികള്‍ തമ്മിലും വ്യക്തികളും കൂട്ടായ്മകളും തമ്മിലും കൂട്ടായ്മകള്‍ തമ്മില്‍ തമ്മിലും ബഹുമാധ്യമ ആശയ വിനിമയം സാധ്യമായിരിക്കുന്നു. നവമാധ്യമ ശൃംഖല മനുഷ്യ കൂട്ടായ്മയ്ക്കു് 'സൈബര്‍സ്പേസ്' എന്നു് വിളിക്കപ്പെടുന്ന ഒരു സമാന്തര ഇടം നല്‍കിയിരിക്കുന്നു.

അനന്ത സാധ്യതകള്‍, പക്ഷെ ഉപയോഗപ്പെടുത്തുന്നതു് മൂലധനാധിപത്യം

വിവര സാങ്കേതിക വിദ്യാ രംഗത്തു് അടുത്തകാലത്തുണ്ടായ കുതിച്ചു് ചാട്ടം വിവര-വിജ്ഞാന വിസ്ഫോടനത്തിനു് വഴിയൊരുക്കുന്നതാണു്. അതേ സമയം ആ രംഗം മൂലധനാധിപത്യത്തിന്റെ പിടിയിലമരുന്നതും സോഫ്റ്റ്‌വെയറിന്റേയും ഹാര്‍ഡ്‌വെയറിന്റേയും ശൃംഖലാ വിഭവങ്ങളുടേയും രംഗത്തു് കുത്തക നലനില്കുന്നതും ശക്തമാകുന്നതും ഈ വികാസത്തിന്റെ നേട്ടങ്ങളുടെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നു് സമൂഹത്തെ തടയുകയുമാണു്. ഈ വിവരവിടവു് നിലവിലുള്ള സാമ്പത്തികാസമത്വവും വര്‍ഗ്ഗമേധാവിത്വവും ചൂഷണവും അരക്കിട്ടുറപ്പിക്കാനും മൂലധന ശക്തികള്‍ ഉപയോഗിക്കുന്നുണ്ടു്. മറുവശത്തു്, അതേ വിവര വിടവു് ഇല്ലാതാക്കാനുള്ള സാധ്യതകളും വിവര സാങ്കേതിക വിദ്യ ഒരുക്കുന്നുണ്ടു്.

നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഇന്നു് ഏറിയ കൂറും ഉപയോഗപ്പെടുത്തുന്നതു് മൂലധന ശക്തികളാണു്. വ്യക്തിഗത വിവര വിനിമയമോ വാര്‍ത്താ വിനിമയ-വിതരണ-പ്രക്ഷേപണങ്ങളോ മാത്രമല്ല അതിലൂടെ നടക്കുന്നതു്. എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര-വിവരാധിഷ്ഠിത ഘടകങ്ങള്‍ അതിലൂടെ തത്സമയം നടത്തപ്പെടുന്നു. എല്ലാ സാമൂഹ്യ പ്രക്രിയകളും അതിനാല്‍ സമൂഹ സംഘടന തന്നെയും പുതിയൊരു രീതിയില്‍, കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യപരവും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ ഉറപ്പു് വരുത്തുന്നതും ആയ പുതിയ തിരശ്ചീന ഘടനയിലേയ്ക്കു് പരിവര്‍ത്തിപ്പിക്കാന്‍ ഈ സാധ്യതകള്‍ ഉപകരിക്കും.

ഉല്പാദനം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും അവ കമ്പോളത്തിലെത്തിക്കാനും ഈ നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടു്. മൂലധനത്തെ പ്രാദേശിക-ദേശീയ കെട്ടു് പാടുകളില്‍ നിന്നു് മോചിപ്പിച്ചു് സാര്‍വ്വദേശീയ മൂലധന സമാഹരണത്തിനുള്ള മാധ്യമമായി നവമാധ്യമ ശൃംഖല ഉപയോഗിക്കപ്പെടുന്നു. ആഗോള ധന മൂലധനത്തിന്റെ രാജ്യാന്തര ഒഴുക്കു് സാധ്യമാക്കിയിരിക്കുന്ന ഉപാധി ഇതാണു്. അവികസിത-വികസ്വര നാടുകള്‍ക്കു് മേല്‍ സാമ്രാജ്യത്വം അടിച്ചേല്പിക്കുന്ന ആഗോള ധനമൂലധനാധിപത്യത്തിന്റെ അതിവേഗ വ്യാപനത്തിന്റെ ഉപാധിയും ഈ നവമാധ്യമ ശൃംഖലയാണു്.

അതോടൊപ്പം വ്യക്തികളുടെ ഉപയോഗത്തിനായി നവ മാധ്യമ ശൃംഖല തുറന്നു് കൊടുക്കുകയും ചെയ്തിട്ടുണ്ടു്. അതു് യുവാക്കളെ വളരെയേറെ ആകര്‍ഷിക്കുന്നുണ്ടു്. പുതിയ തലമുറ വലിയൊരളവു് നവ മാധ്യമ ശൃംഖലയുടെ ആകര്‍ഷണ വലയത്തിലേയ്ക്കു് നീങ്ങുകയാണു്. മൂലധന ശക്തികളാകട്ടെ, തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കുന്നതിനായി സമൂഹത്തെയാകെ അരാഷ്ട്രീയവല്കരിക്കുന്നതിനും ചെദ്യം ചെയ്യാന്‍ മുതിരുന്ന പുരോഗമന പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കുന്നതിനുമായി ജാതി-മത തീവ്രവാദവും ഭീകരവാദവും വിഘടനവാദവും വളര്‍ത്തുകയും യുവ തലമുറയെ വഴി തെറ്റിക്കുകയും രതി വൈകൃതങ്ങളടക്കം സാമൂഹ്യദ്രോഹകരവും സംസ്കാര വിരുദ്ധവുമായ പ്രവണതകള്‍ പോലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടു് നവ മാധ്യമ ശൃംഖല തുറന്നു് കൊടുത്തിരിക്കുകയാണു്.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു

അതേ സമയം, സാമൂഹ്യവും സാംസ്കാരികവും പുരോഗമനപരവും ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ലക്ഷ്യങ്ങളോടെ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും തടയാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും നിലവില്‍ നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ നിയന്ത്രണം കയ്യാളുന്ന മൂലധന ശക്തികള്‍ പ്രയോഗിക്കുന്നുണ്ടു്. അമേരിക്കയില്‍ 'പിപ', 'സോപ' തുടങ്ങിയ നിയമങ്ങളും ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂളുകളും അഭിപ്രായ സ്വാതന്ത്ര്യമടക്കം ഹനിക്കുന്നതിനു് ലക്ഷ്യം വെച്ചുള്ള വകുപ്പുകള്‍ അടങ്ങിയവയാണു്. അറബ് നാടുകളില്‍ നടന്ന ജനകീയ സമരങ്ങളുടേയും അവയില്‍ പലതിലും നവമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങള്‍ക്കു് നവ മാധ്യമ ശൃംഖലാ സൌകര്യം നിഷേധിക്കുന്നതിനു് 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേപ്പറ്റി അമേരിക്കന്‍ സ്റ്റേറ്റു് സെക്രട്ടറി സൂചിപ്പിച്ചതിന്റേയും ലക്ഷ്യം മറ്റൊന്നല്ല. നവമാധ്യമ ശൃംഖലയുടെ സാങ്കേതിക നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന W3C കണ്‍സോര്‍ഷ്യത്തേക്കൊണ്ടു് ശൃംഖലയില്‍ വിവരം കൈകാര്യം ചെയ്യാനുപയോഗിക്കുന്ന 'എച്ടിഎംഎലി'ന്റെ അഞ്ചാം പതിപ്പില്‍ 'ഇഎംഇ' എക്സ്റ്റന്‍ഷന്‍ ചേര്‍ത്തു് വിവര വിനിമയ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമവും മൂലധന ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടു്. ഇവയ്ക്കെല്ലാമെതിരെ ശക്തമായ ഇടപെടലും പ്രതിരോധവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ നടത്തിപ്പോരുകയാണു്.

ആഗോള ധനമൂലധന മേധാവിത്വത്തിനെതിരെ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം

ഈ രംഗത്തു് ഉരുത്തരിഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും തുടര്‍ന്നു് രൂപപ്പെട്ടു് വളര്‍ന്നു് വരുന്ന സ്വതന്ത്ര ഹാര്‍ഡ്‌വെയറിനും സ്വതന്ത്ര ഇന്റര്‍നെറ്റിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും മാത്രമല്ല, ഇതര മേഖലകളില്‍ ഉയര്‍ന്നു് വരുന്ന ക്രിയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ അക്സസ് പബ്ലിക്കേഷന്‍സ്, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, വിക്കീപീഡിയ തുടങ്ങിയ പ്രസ്ഥാനങ്ങളും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ചക്രവാളം വികസിപ്പിക്കുകയാണു്. വിവര സാങ്കേതിക വിദ്യാ രംഗത്തു് വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ കാതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സും സാധാരണ കമ്പ്യൂട്ടറുകളും ഉപയോഗിച്ചു് ആര്‍ക്കും ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും മെമ്മറി ഫാമുകളും സ്വന്തമായി സ്ഥാപിക്കാം. ഇ-മെയില്‍ സെര്‍വ്വറും വെബ്ബു് സെര്‍വ്വറും ഡാറ്റാബേസ് സെര്‍വ്വറും ഫയല്‍ സെര്‍വ്വറും ആപ്ലിക്കേഷന്‍ സെര്‍വ്വറും ഗെയിമിങ്ങു് സെര്‍വ്വറുമെല്ലാം ഉപകരണങ്ങളും ശൃംഖലകളും പ്രവര്‍ത്തിപ്പിക്കാനുതകുന്ന ഓപ്പറേറ്റിങ്ങു് സംവിധനമായ ഗ്നൂ ലിനക്സില്‍ ലഭ്യമാകുന്ന ആന്തരിക സാധ്യതകളാണു്. നവ മാധ്യമ ശൃംഖലയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാമൂഹ്യോടമസ്ഥതയില്‍ സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക-ദേശീയ ജനവിഭാഗങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തു് മൂലധന ശക്തികള്‍ക്കു് മേല്‍ നിര്‍ണ്ണായക വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനെ മറികടക്കാനുള്ള ശ്രമം മൂലധന ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നു.

പുരോഗമന പ്രസ്ഥാനങ്ങള്‍ നവമാധ്യമ രംഗത്തു്

നവ മാധ്യമ രംഗത്തു് പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലും പങ്കാളിത്തവും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ടു്. അതു് തുടരുക തന്നെ വേണം. അതേ സമയം, നവമാധ്യമ രംഗത്തേയ്ക്കുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ കടന്നു് വരവു് സ്ഥായിയും സാര്‍ത്ഥകവുമാകണമെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ശൃംഖലാ വിഭവങ്ങള്‍ സ്വന്തമാക്കിയേ തീരൂ. അതു് നടക്കാതെ പോയാല്‍ മൂലധന കുത്തകകള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുന്ന നിലവിലുള്ള ശൃംഖലാ സൌകര്യങ്ങള്‍ ഏതു് സമയവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് നിഷേധിക്കപ്പെടാം. അത്തരം പ്രതിസന്ധിക്കെതിരായ ഉറപ്പു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിക്കുകയും പഠിപ്പിക്കുകയും ജനകീയമാക്കുകയും പരസ്പരം പങ്കു് വെച്ചുപയോഗിക്കുകയും അതുപയോഗിച്ചു് ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്വന്തമായി സൃഷ്ടിക്കുകയുമാണു്.

ശൃംഖലയും ശൃംഖലാ വിഭവങ്ങളും കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒന്നര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു് പോരുന്നതാണു്. 1851 ല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ പോലുമെത്തിയ, ഇന്നു് തിരിഞ്ഞു് നോക്കുമ്പോള്‍ ഏറ്റവും പ്രാകൃതമായ, മോഴ്സ് കോഡുപയോഗിച്ച ടെലിഗ്രാഫ് ശൃംഖലയുടെ വികാസ പരിണാമങ്ങളുടെ ഫലമാണു് തുടര്‍ന്നു് വന്ന ഇലക്ട്രോ മെക്കാനിക്കല്‍ ടെലിപ്രിന്റര്‍ ശൃംഖലയും ഇലക്ട്രോണിക് ടെലിപ്രിന്റര്‍ ശൃംഖലയും കമ്പ്യൂട്ടര്‍ ടെലിഗ്രാഫ് ശൃംഖലയും ഇന്നത്തെ ഇന്‍ട്രാനെറ്റും ഇന്റര്‍നെറ്റും. അതേ പോലെ ശബ്ദ വിനിമയത്തിനു് വേണ്ടി ടെലിഫോണ്‍ ശൃംഖലകളുടെ വിവിധ പതിപ്പുകളും വികസിച്ചു് വന്നു. കമ്പ്യൂട്ടര്‍ ഘട്ടത്തിലെത്തിയപ്പോള്‍ ശബ്ദ-ചിത്ര-ലിപി സംയോജനം സാധ്യമായി. ബഹുമാധ്യമം നിലവില്‍ വന്നു. ഇവ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പൊതു ഉപയോഗത്തിനു് തുറന്നു കൊടുത്തതു് അമേരിക്കയിലാണെന്നതു് അമേരിക്കയ്ക്കു് വാണിജ്യോപയോഗത്തില്‍ മേല്‍ക്കൈ ലഭിക്കുന്നതിനിടയാക്കിയിട്ടുണ്ടു്. ശൃംഖലാ വിഭവങ്ങളെല്ലാം അമേരിക്കയിലാണു് കേന്ദ്രീകരിച്ചിരിക്കുന്നതു്. അതു് കൊണ്ടു് ഇന്റര്‍നെറ്റെന്നാല്‍ അമേരിക്കന്‍ ശൃംഖലയും ശൃംഖലാ വിഭവങ്ങളും മാത്രമാണെന്ന മിഥ്യാ ധാരണ ചരിത്രപരമായി കാര്യങ്ങള്‍ പഠിക്കാത്ത ജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ടു്. യഥാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റിന്റെ ജനാധിപത്യ സ്വഭാവം മനസിലാക്കാത്തതു് കൊണ്ടും അമേരിക്കയോടുള്ള മൂലധന വിധേയത്വം കൊണ്ടും മാനസികാടിമത്തം കൊണ്ടുമാണീ സ്ഥിതി ഉണ്ടായിട്ടുള്ളതു്. ആര്‍ക്കും സ്വന്തം ശൃംഖലയും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചു് ഉപയോഗിക്കാം. അവയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ അതും ഇന്റര്‍നെറ്റിന്റെ ഭാഗമായി.

ശൃംഖലാ വിഭവങ്ങളിന്മേല്‍ അമേരിക്കന്‍ കുത്തക

ലോക കമ്പോളത്തില്‍, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമാണു് അവരുടെ ശൃംഖലാ വിഭവങ്ങളും ഉപകരണ നിര്‍മ്മാണവും സോഫ്റ്റ്‌വെയര്‍ വികസനവും അവയുടെ വാടകയും വിലയും ലൈസന്‍സ് ഫീസും. ശൃംഖലാ വിഭവങ്ങള്‍ക്കു് മേല്‍ അമേരിക്കയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ചു് ലോകമാകെ ശൃംഖലയിലുടെ കടന്നു് പോകുന്ന വിവരങ്ങളെല്ലാം ചോര്‍ത്തി പരിശോധിച്ചു് അമേരിക്കയുടെ വാണിജ്യ-സാമ്പത്തിക-നയതന്ത്ര-രാജ്യരക്ഷാ താല്പര്യങ്ങള്‍ നാളിതു് വരെ സംരക്ഷിച്ചു് പോന്നിട്ടുണ്ടു്. ഏറ്റവും അവസാനം 'പ്രിസം' എന്ന പേരില്‍ ഒരു സമഗ്ര വിവരം ചോര്‍ത്തല്‍ പരിപാടി ആരംഭിച്ച വിവരമാണു് സ്വന്തം ഭാവിയും ജീവനും കുടുംബ താല്പര്യവും അപകടപ്പെടുത്തി അമേരിക്കന്‍ ചെറുപ്പക്കാരനായ എഡ്വേഡ് സ്നോഡന്‍ വെളിപ്പെടുത്തിയതു്.

തീവ്രവാദികളില്‍ നിന്നും ഭീകര വാദികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ പേരില്‍ അമേരിക്കന്‍ രാജ്യ താല്പര്യത്തിലാണു് അമേരിക്കന്‍ പൌരന്മാരുടേയും മറ്റു് രാജ്യങ്ങളടേയും സ്വകാര്യത ലംഘിക്കുന്നതെന്നാണു് അമേരിക്കന്‍ ഭരണ കൂടത്തിന്റെ വാദം. തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ തീറ്റിപ്പോറ്റി സംരക്ഷിച്ചു് നിലനിര്‍ത്തുകയും അല്‍ഖ്വൈദയും ബിന്‍ലാദനുമടക്കം തീവ്രവാദികളേയും സിഐഎയും ഐഎസ്ഐയും അടക്കം ഭീകര സംഘങ്ങളേയും കോള്‍മാന്‍ ഹെഡ്‌ലിയടക്കം ഇരട്ട ചാരന്മാരേയും പോലും സൃഷ്ടിച്ചു് വിടുകയും ചെയ്ത അമേരിക്കയ്ക്കു് ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയെന്ന പേരില്‍ നടത്തുന്ന വിവര ചോരണത്തിലൂടെ ലോക ജനതയുടെ സ്വകാര്യതയും ഇതര രാജ്യങ്ങളുടെ രാഷ്ട്രീയ-നയപരമായ വിവരങ്ങളും ചോര്‍ത്താന്‍ ധാര്‍മ്മികമായി അര്‍ഹതയില്ല. ലോകമാകെ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതും സ്വയം മറ്റു് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രനേതൃത്വങ്ങള്‍ക്കമെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും വലിയ ഭീകര രാഷ്ട്രമായി അമേരിക്ക മാറിയിരിക്കുന്നു. അതേ സമയം അമേരിക്കയ്ക്കു് ശൃംഖലാ വിഭവങ്ങളുടെ കാര്യത്തിലുള്ള ഉടമാവകാശം വിവരത്തിന്റെ ഉടമാവകാശവും അവര്‍ക്കു് നല്കിയിട്ടുണ്ടു്. അതൊരു യാഥാര്‍ത്ഥ്യമാണു് അതിനെ മറ്റു് രാജ്യങ്ങളിലെ ജനങ്ങള്‍ ചോദ്യം ചെയ്തിട്ടു് കാര്യവുമില്ല.

ഓരോ രാഷ്ട്രവും അവരവരുടെ സ്വന്തം ആഭ്യന്തര ശൃംഖലയും ശൃംഖലാ വിഭവങ്ങളും സൃഷ്ടിച്ചുപയോഗിക്കുകയും അവയെ ആഭ്യന്തര വിവര സുരക്ഷ ഉറപ്പാക്കിക്കൊണ്ടു് പുറം രാജ്യങ്ങളിലേയ്ക്കുള്ള വിവര വിനിമയത്തിനു് വേണ്ടി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തുകയുമാണു് വേണ്ടതു്. അതേ സമയം അമേരിക്കന്‍ പൌരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ സ്നോഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സമൂഹം നടത്തുന്ന സമരത്തിനു് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതാവശ്യമാണു്. സ്നോഡനെ പിന്തുണച്ചു് അമേരിക്കന്‍ മാധ്യമങ്ങളും നല്ലൊരു വിഭാഗം ജനങ്ങളും രംഗത്തെത്തിയിരിക്കുന്നതു് ശുഭോദര്‍ക്കമായ കാര്യമാണു്. ഇന്ത്യയിലും അമേരിക്കന്‍ മാതൃകയില്‍ വിവര പരിശോധനയ്ക്കുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടു്. കേന്ദ്രീകൃത പരിശോധനാ സംവിധാനമാണതു്. എല്ലാ സേവന ദാതാക്കളുടേയും സെര്‍വ്വറുകളെ പരിശോധനാ കേന്ദ്രത്തിലേയ്ക്കു് ബന്ധിപ്പിക്കുകയാണു് ചെയ്യുന്നതു്. ഇത്തരം സ്വകാര്യതാ ലംഘനത്തിനെതിരെ ഇന്ത്യയിലും പ്രതികരണങ്ങളുണ്ടാകുന്നുണ്ടു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

നവ മാധ്യമങ്ങളുടെ സാമൂഹ്യോന്മുഖമായ പ്രയോഗമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ശൃംഖലാ വിഭവങ്ങള്‍ പ്രാദേശികമായി സൃഷ്ടിക്കുന്നതിലും അവയുടെ മേല്‍ സാമൂഹ്യോടമസ്ഥത സ്ഥാപിക്കുന്നതിലും അവയുടെ ലഭ്യത സ്ഥായിയായി ഉറപ്പാക്കുന്നതിലും കേരള സമൂഹത്തിനു് വലിയ സേവനം നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിനും (ഡിഎകെഎഫ്) കഴിയും. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയുടെ (എഫ് എസ് എം ഐ) കേരളത്തിലെ ഘടക സംഘടനയാണു് ഡിഎകെഎഫ്. ഡിഎകെഎഫില്‍ അംഗങ്ങളായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കളായും സജീവ പ്രവര്‍ത്തകരായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകരായും സാങ്കേതിക വിദഗ്ദ്ധരായും മാറാന്‍ കഴിയുന്നവരെല്ലാം അതിനു് തയ്യാറാകേണ്ടതുണ്ടു്.

ഭരണ നിര്‍വ്വഹണവും പൊതു മേഖലാ സ്ഥാപന ഭരണവും

ധന മൂലധനം കമ്പോളത്തില്‍ ആധിപത്യം ചെലുത്തുന്നതു് ഉല്പാദന രംഗത്തു് കൃത്യമായ ആസൂത്രണം നടത്തിക്കൊണ്ടും കമ്പോളം അരാജകമായി നിലനിര്‍ത്തിക്കൊണ്ടുമാണു്. സമൂഹത്തിനു് മേല്‍ കമ്പോളാധിപത്യം നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചാണു് ഈ സങ്കേതങ്ങളെല്ലാം മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നതു്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഇ-ഭരണം സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുപയോഗിച്ചാണു് കരുപ്പിടിപ്പിക്കപ്പെടുന്നതു്. കുത്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സാങ്കേതിക കൈമാറ്റം നിഷേധിച്ചു് കൊണ്ടു് അവരുടെ ലാഭം മാത്രമല്ല, വിവര വിടവു് സ്ഥായിയാക്കുകയും ചെയ്യുന്നു. അധികാരം ജനങ്ങളിലേയ്ക്കും ജനകീയ സംവിധാനങ്ങളിലേയ്ക്കും എത്താതെ നോക്കുന്നു. എന്തിനേറെ നിലവിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധികാരം പോലും കവര്‍ന്നെടുക്കുന്നു. അത്തരത്തില്‍, മൂലധനവ്യവസ്ഥയുടെ താല്പര്യം സംരക്ഷിക്കുകയും മേധാവിത്വം അരക്കിട്ടുറപ്പിക്കുകും ചെയ്യുന്നതിനുതകുന്ന ഭരണ നിര്‍വ്വഹണ വ്യവസ്ഥയാണു് പ്രൊപ്രൈറ്ററി സേവന ദാതാക്കള്‍ രൂപകല്പന ചെയ്തു് നടപ്പാക്കി വരുന്നതു്. അധികാരം മൂലധന കുത്തകകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ പുതിയൊരു രൂപമാണിതു്.

ജനാധിപത്യ വികാസത്തിന്റെ ഈ ഘട്ടത്തില്‍ ആവശ്യമായിട്ടുള്ളതു് പ്രാദേശിക സമൂഹത്തിന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ ഭരണ-ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനങ്ങള്‍ ദേശീയമായും പ്രാദേശികമായും രൂപകല്പന ചെയ്യുകയും അതുപയോഗിച്ചു് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുകയുമാണു്. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കുന്ന ഭരണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയാണു് വേണ്ടതു്. അഗോള ധനമൂലധനാധിപത്യത്തിനു് വിട്ടു് കൊടുക്കപ്പെടുന്ന കാര്‍ഷിക-വ്യവസായ-സേവന മേഖലകളിലെല്ലാം, ബാങ്കിങ്ങു്, ഇന്‍ഷുറന്‍സ്, കമ്യൂണിക്കേഷന്‍, ചില്ലറ വ്യാപാരം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയടക്കം എല്ലാ രംഗങ്ങളിലും സമാന സാധ്യതകളാണുള്ളതു്.

പ്രാദേശിക ഭാഷാ വികസനം

പ്രാദേശിക ഭാഷാ വികസനത്തിന്റെ ഉപാധിയുമാണു് നവമാധ്യമ ശൃംഖല. മലയാളം അടക്കം പ്രാദേശിക ഭാഷകള്‍ അവയുടെ സാധ്യതകള്‍ക്കനുസരിച്ചു് വളരാതെ മുരടിച്ചു് നില്കുകയാണു്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കുള്ള മാറ്റം ഇതിന്റെ കാരണവും കാര്യവുമാണു്. മലയാളം ഭരണ ഭാഷയായിട്ടില്ല. കോടതി ഭാഷയല്ല. ബോധന മാധ്യമമല്ല. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റെയും ഭാഷയായി വളര്‍ന്നിട്ടില്ല. നമ്മുടെ സാഹിത്യം ലോകോത്തരമാണു്. പക്ഷെ, അതിന്റെ ഫലം ഭാഷയുടെ വളര്‍ച്ചയില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. ഒറ്റപ്പെട്ട വ്യക്തിഗതമായ വിവര്‍ത്തനങ്ങള്‍ കൊണ്ടു് മാത്രം അതി വേഗം വികസിച്ചു് കൊണ്ടിരിക്കുന്ന ലോക വിജ്ഞാന ഭണ്ഡാരത്തിനു് ഒപ്പമെത്താന്‍ പ്രാദേശിക ഭാഷകള്‍ക്കു് കഴിയില്ല. തത്സമയ വിവര്‍ത്തനം, എഴുത്തു് മൊഴിയായും മൊഴി എഴുത്തായും മാറ്റുക, ഓപ്ടിക് കാരക്ടര്‍ റീഡിങ്ങു് തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചു് മാത്രമേ ആവശ്യമായ വേഗത്തില്‍ ഭാഷാ വികസനം സാധ്യമാകൂ. ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന പണി സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളെ ഏല്പിച്ചു് ഭാഷാ സമൂഹം അലസമായി കഴിയുന്നതാണു് ഭാഷാ വികസനത്തിനു് ഇന്നു് വിഘാതമായിരിക്കുന്നതു്. ലാഭേച്ഛയോടെ കമ്പോള ശക്തികള്‍ ഇക്കാര്യം ചെയ്യുന്നുണ്ടു്. പക്ഷെ, മലയാളം പോലെ ചെറിയ ജനവിഭാഗം ഉപയോഗിക്കുന്ന ഭാഷ എല്ലാക്കാലത്തും പിന്നണിയില്‍ തുടരാനാണു് അതിടവരുത്തുക. ഈ രംഗത്തും പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിയന്തിരമായി ഉപയോഗിച്ചു് തുടങ്ങണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന പ്രാദേശിക വൈദഗ്ദ്ധ്യവും ഭാഷാ സമൂഹത്തിന്റെ സൃഷ്ട്യൂന്മഖതയും കെട്ടഴിച്ചു് വിട്ടാല്‍ ശരിയായ ആസൂത്രണത്തിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിനു് മറ്റേതൊരു ലോക ഭാഷയുമായി കിടപിടിക്കത്തക്കവിധം വളരാനാവും. മറ്റേതു് പ്രാദേശിക ഭാഷയ്ക്കും ഇതു് ബാധകമാണു്. മേല്‍ സങ്കേതങ്ങളും നവ മാധ്യമ ശൃംഖലയും വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ മലയാളം ഭരണ ഭാഷയായും കോടതി ഭാഷയായും ബോധന മാധ്യമമായും ബന്ധഭാഷയായും വളരും. മലയാള സംസ്കാരവും സംരക്ഷിക്കപ്പെടും.

ഉന്നത വിദ്യാഭ്യാസ രംഗം

ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കു് വിദേശ സര്‍വ്വകലാശാലകളുടെ കടന്നു് കയറ്റം നടക്കുകയാണു്. ആ കടന്നാക്രമണത്തെ ഇടതു് പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ചെറുത്തു് നില്കുന്നുണ്ടു്. പക്ഷെ, അവ കടന്നു വരുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നതു് സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ പ്രയോഗവും മൂലധനാധിപത്യം അടിച്ചേല്പിക്കാനുള്ള ശ്രമവുമാണു്. ഇതു് കണ്ടറിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രയോഗത്തിലൂടെ സാങ്കേതിക സ്വാംശീകരണവും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി പഠന പ്രക്രിയകള്‍ വൈവിദ്ധ്യവല്‍ക്കരിച്ചും കാര്യക്ഷമമാക്കിയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിച്ചും നമ്മുടെ സര്‍വ്വകലാശാലകളെ ഏതു് ലോകോത്തര സര്‍വ്വ കലാശാലയുമായി കിടപിടിക്കത്തക്കതാക്കി മാറ്റാന്‍ നമുക്കു് കഴിയും.

സമഗ്ര ആസൂത്രണോപാധി

യഥാര്‍ത്ഥ സമ്പത്തുല്പാദകരും അതിനാല്‍ തന്നെ ധന മൂലധന കോര്‍പ്പറേറ്റുകളുടെ കഠിനമായ ചൂഷണത്തിനു് വിധേയരുമായ കര്‍ഷകരേയും തൊഴിലാളികളേയും സ്വയം തൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരേയും അവരുടെ പ്രാദേശിക കൂട്ടായ്മകളേയും കേന്ദ്രീകരിച്ചും അവരുടെ അദ്ധ്വാന ശേഷിയെ പ്രാദേശിക സാമൂഹ്യാവശ്യങ്ങളുമായി കോര്‍ത്തിണക്കിയും അവരുടെ താല്പര്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശികോല്പാദനം വികസിപ്പിക്കുന്നതിനുമുള്ള സൂക്ഷ്മതല ആസൂത്രണോപാധി സൃഷ്ടിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള നവമാധ്യമ ശൃംഖല ഉപകരിക്കും. അത്തരം സൂക്ഷ്മതലാസൂത്രണ സംവിധാനങ്ങള്‍ കോര്‍ത്തിണക്കി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആസൂത്രണ-പരിശോധനാ സംവിധനങ്ങളുടെ സ്ഥൂലതല സംവിധാനം സൃഷ്ടിക്കുകയും ചെയ്യാം. അങ്ങിനെ ഉല്പാദനം മാത്രമല്ല, വിതരണവും ഉപഭോഗവും അടക്കം എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉല്‍ഗ്രഥിപ്പിക്കുന്ന സമഗ്രമായ ആസൂത്രണോപാധി സൃഷ്ടിക്കുന്നതിനും അത്തരത്തില്‍, നിലവില്‍, സമൂഹത്തിനു് മേല്‍ ആധിപത്യം വഹിക്കുന്ന കമ്പോളത്തെ സമൂഹത്തിനു് വിധേയമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കഴിവു് നേടുന്നതിനും ഭാവി സമത്വാധിഷ്ഠിത സമൂഹ സൃഷ്ടിക്കാവശ്യമായ സമഗ്ര ആസൂത്രണ സങ്കേതങ്ങള്‍ സമൂഹത്തിനു് സ്വായത്തമാക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖല ഉപകരിക്കും.

കലാ-സാഹിത്യ-സാംസ്കാരിക മുന്നേറ്റം

സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക സഹായത്തോടെ തദ്ദേശീയ കലാ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആവിഷ്കാര-ആസ്വാദന സാധ്യതകള്‍ ഉയര്‍ത്തുകയും ആഗോള ധന മൂലധന വ്യാപനത്തിന്റെ ഭാഗമായി നിലവില്‍ നടന്നു് കൊണ്ടിരിക്കുന്ന സാംസ്കാരികാധിനിവേശത്തെ ചെറുത്തു് നില്‍ക്കാന്‍ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നതിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവമാധ്യമ ശൃംഖലയ്ക്കു് പങ്കു് വഹിക്കാനുണ്ടു്. സ്വന്തം മാതൃഭാഷയും ഉല്പാദന-വിതരണ-ഉപഭോഗ രീതികളും അവയെല്ലാം അടക്കം പ്രതിഫലിക്കുന്ന സംസ്കാരവും ഉറപ്പിച്ചു് നിര്‍ത്തുകയെന്നതാണു് പൊതുമേഖല തകര്‍ത്തും ബാങ്കിങ്ങു്-ഇന്‍ഷുറന്‍സ്-കമ്യൂണിക്കേഷന്‍ മേഖലകളും ഉന്നത വിദ്യാഭ്യാസ മേഖലയും ചില്ലറ വില്പന മേഖലയും അതിലൂടെ സ്ഥലവും കെട്ടിടവും സ്പെക്ട്രവും എണ്ണപ്പാടവും ഘനികളും മറ്റിതര പ്രകൃതി വിഭവങ്ങളും അടക്കം ദേശീയ സമ്പത്തു് കയ്യടക്കി സമ്പദ്ഘടനയ്ക്കു് മേല്‍ ധന മൂലധനാധിപത്യവും സാമ്രാജ്യാധിപത്യവും വന്നു് ചേരുന്നതു് ചെറുക്കാനുള്ള ഉപാധി.

വിവര വിടവു് പരിഹരിക്കാനുള്ള ഉപാധി

വര്‍ഗ്ഗപരവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട വിവര വിടവു് മൂലം ഇന്നു് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ – സ്ത്രീ-പുരുഷ വ്യത്യാസങ്ങളും നഗര-ഗ്രാമ വ്യത്യാസങ്ങളും മുന്നോക്ക-പിന്നോക്ക ജാതി വ്യത്യാസങ്ങളും എല്ലാം - എത്രയും വേഗം പരിഹരിക്കുന്നതിനുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളില്‍ വിജ്ഞാന വ്യാപനത്തിന്റെ ഫലപ്രദമായ ഉപാധിയായും നവമാധ്യമ ശൃംഖല പ്രയോജനപ്പെടും. ഇത്തരത്തില്‍, വിവര വിനിമയം ആവശ്യമുള്ള എല്ലാ മേഖലകള്‍ക്കും നവമാധ്യമ ശൃംഖലയ്ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറിനും പ്രസക്തിയും പ്രയോഗ സാധ്യതയുമുണ്ടു്.

അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിനു്

സ്പെക്ട്രവും എണ്ണപ്പാടങ്ങളും ഖനികളും ബഡ്ജറ്റു് ധന സഹായങ്ങളും അടക്കം പൊതു ആസ്തികളുടെ കൈമാറ്റത്തിലും എന്തിനേറെ ഉന്നത സ്ഥാനങ്ങളിലേയ്ക്കു് നടത്തപ്പെടുന്ന നിയമനങ്ങളില്‍ പോലും നടമാടുന്ന അഴിമതി ഒഴിവാക്കാനും ഭരണവും ധനകാര്യ മാനേജ്മെന്റും വിഭവ വിനിയോഗവും സുതാര്യമായി നടത്താനും ജനകീയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തദ്ദേശീയ ജനസമൂഹത്തിന്റെ സാങ്കേതിക സ്വാംശീകരണത്തിലൂടെയും ഇടപെടലോടെയും നടപ്പാക്കപ്പെടുന്ന നവ മാധ്യമ ശൃംഖല ഉപയോഗിക്കാം.

ഇനിയുമൊട്ടേറെ സാധ്യതകള്‍

അനുഭവത്തിലൂടെ സമൂഹം കൈമാറി വന്ന പ്രാദേശിക വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുക, പ്രാദേശിക ഭാഷയും ലോക വിജ്ഞാന ഭണ്ഡാരവുമായുള്ള തത്സമയ ആദാന-പ്രദാനത്തിലുടെ പ്രാദേശിക ഭാഷാ വികസനം, സ്വതന്ത്ര വിശ്വ വിജ്ഞാന കോശമായ വിക്കീ പീഡിയയുടെ വികസനത്തിനു് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളടക്കം പ്രാദേശിക ഭാഷയില്‍ ഉള്ളടക്ക നിര്‍മ്മാണം, ധന മൂലധനത്തിന്റെ പിടിയിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ വഴുതി പൊയ്ക്കൊണ്ടിരിക്കുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ക്കു് ബദലായി ജനകീയ മാധ്യമ ശൃംഖല രൂപപ്പെടുത്തുക, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര പ്രചണ-പ്രക്ഷോഭങ്ങള്‍ക്കാവശ്യമായ ശൃംഖലാ വിഭവങ്ങളം ബഹുമാധ്യമ വിവര ശേഖരവും സൃഷ്ടിക്കുക, തത്സമയം ലഭ്യമാക്കുക, ജന ജീവിതം നിര്‍ണ്ണയിക്കുന്ന എല്ലാ പ്രക്രിയകളും കമ്പോളത്തിനു് വിട്ടു് സര്‍ക്കാര്‍ ചുരുങ്ങുക എന്ന ധന മൂലധന പരിപാടിയക്കു് പകരം സര്‍ക്കാര്‍ ജനങ്ങളിലേയ്ക്കു് കൂടുതലായി ഇറങ്ങി വരുകയും വ്യാപിക്കുകയും അതിലൂടെ ജനകീയമാകുകയും ചെയ്യുക, തുടങ്ങി ആഗോള ധന മൂലധനത്തിന്റെ മേധാവിത്വ ശ്രമത്തിനെതിരായ ചെറുത്തു് നില്പിന്റേയും അതിനാവശ്യമായ പ്രദേശിക-ദേശീയ വൈദഗ്ദ്ധ്യ പോഷണത്തിന്റേയും ഉപാധിയായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖലയുടെ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണു്.

സാങ്കേതിക സ്വാംശീകരണത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഇന്നു് ധന മൂലധനത്തിന്റെ വിളയാട്ട ഭൂമികകളായ ആരോഗ്യ പരിചരണം അടക്കം വിവിധ വിജ്ഞാന ശാഖകളുടെ സ്വതന്ത്രവും ജനകീയവുമായ ലഭ്യത, ജനങ്ങളുടെ വൈദഗ്ദ്ധ്യ പോഷണവും ജനാധിപത്യ വികാസവും ലക്ഷ്യം വെച്ചു് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം (ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നതിനെതിരാകേണ്ടതില്ല, അവയുടെ ശരിയായ പഠനത്തിനുതകുന്നതും മാതൃഭാഷാ വിദ്യാഭ്യാസം തന്നെയാണു്), ശാസ്ത്ര-സാങ്കേതിക ഗവേഷണം, ഭൂമിയടക്കം പ്രകൃതി വിഭവങ്ങളുടെ സാമൂഹ്യോന്മുഖമായ വിനിയോഗം തുടങ്ങിയ മേഖലകളില്‍ ബദലുകള്‍ സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരണം അനിവാര്യമാണു്.

ചുരുക്കത്തില്‍, നിലവില്‍, നാശോന്മുഖമായ മുതലാളിത്തം സ്വതന്ത്രവും സമത്വാധിഷ്ഠിതവുമായ സാമൂഹ്യ പുരോഗതിക്കെതിരായാണു് നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു്. നവ മാധ്യമ ശൃംഖലയുടെ പരിമിതികളും ദുരുപയോഗവും മുതലാളിത്ത സൃഷ്ടിയാണു്. അതിനു് പരിഹാരമാകട്ടെ, നവ മാധ്യമ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണവും അതിനുപകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രാദേശിക സ്വാംശീകരണവും ഉപയോഗവും നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ സമൂഹ്യമായ ഉടമസ്ഥതയും അതിലൂടെ നവ മാധ്യമ ശൃംഖലയില്‍ സാമൂഹ്യ മേല്‍നോട്ടവും പരിശോധനയും സാധ്യമാക്കുകയാണു്. അതാകട്ടെ, പുതിയ സമത്വാധിഷ്ഠിത സമൂഹത്തിലേയ്ക്കുള്ള മാറ്റത്തെ സഹായിക്കുകയും ചെയ്യും. മുതലാളിത്തത്തില്‍ സമൂഹത്തെ അടക്കി ഭരിക്കുന്ന കമ്പോളത്തിനു് മേല്‍ സോഷ്യലിസത്തില്‍ സമൂഹത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട സാങ്കേതികോപാധിയുമാണു് സമഗ്രാസൂത്രണം സാധ്യമാക്കുന്ന നവ മാധ്യമ ശൃംഖല. നിലവില്‍, വിവിധ അട്ടികള്‍ ഒന്നിനു് മേല്‍ ഒന്നെന്നനിലയില്‍ അടുക്കപ്പെട്ടു്, മുകളിലുള്ള എല്ലാ അട്ടികളേയും തട്ടിത്തെറിപ്പിച്ചാല്‍ മാത്രമേ ഏതൊരട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യം കിട്ടൂ എന്ന തരത്തിലുള്ള പിരമിഡു് രൂപത്തിലുള്ള സമൂഹ-സ്ഥാപന മാനേജ്മെന്റു് ഘടന മാറ്റി ആരും ആര്‍ക്കും മേല്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ സൃഷ്ടിക്കാത്ത സമൂഹത്തിന്റെ തനതു് തിരശ്ചീന ഘടന പുനസ്ഥാപിക്കാനും ഈ നവ മാധ്യമ ശൃംഖല ഉപകരിക്കും. അതിനാല്‍, സാമൂഹ്യ മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ പുരോഗമന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി നവമാധ്യമ രംഗത്തു് ഇടപെട്ടു് സാങ്കേതികവിദ്യ സ്വാംശീകരിച്ചും ശൃംഖലാ വിഭവങ്ങള്‍ സ്വന്തമായി സ്ഥാപിച്ചും പുതിയ മാനേജ്മെന്റു് മതൃകകള്‍ സൃഷ്ടിച്ചും ക്രമേണ തൊഴില്‍ സ്ഥാപനത്തിന്റെ മാനേജ്മെന്റു് വിമര്‍ശനപരമായി പഠിച്ചു് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചും സാധ്യമായവ നടപ്പാക്കിച്ചും മുതലാളിത്ത പ്രയോഗങ്ങള്‍ക്കു് ബദലുകള്‍ സൃഷ്ടിച്ചെടുക്കണം.ആ ബദലുകളും അവയിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളും ഭാവി സമൂഹത്തെ നയിക്കാനുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഴിവും ആര്‍ജ്ജവവും പ്രാപ്തിയും ജനങ്ങളെ ബോധ്യപ്പെടുത്താനുതകും. മാറ്റത്തിനെതിരു് നില്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ മൂലധന ഉടമകളെ ജന പങ്കാളിത്തത്തോടെ, ജനാധിപത്യ പരമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഭരണ കൂടത്തിന്റെ നിയന്ത്രണ സ്ഥാനത്തു് നിന്നു് മാറ്റിനിര്‍ത്താന്‍ കഴിയണം. അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാതെ ഹിംസയ്ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനും യുദ്ധത്തിനും വരെ പ്രോത്സാഹനം നല്‍കുകയും അവയുടെ മറവില്‍ ജനങ്ങളടെയാകെ മേല്‍ ഭരണ കൂട ഭീകരത അഴിച്ചു് വിട്ടു് ജനാധിപത്യം ധ്വംസിക്കുന്നതിനു് ബലപ്രയോഗം നടത്തുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാരെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റു് കുട്ടയിലേയ്ക്കു് വലിച്ചെറിയുന്ന കാലം അതിവിദൂരമല്ല.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369/thomas@fsmi.in

Monday, June 3, 2013

അട്ടപ്പാടിയിലെ ആദിവാസികള്‍ കേരളീയരല്ലേ ?



(Courtesy : Deshabhimani - Posted on: 29-May-2013 10:54 PM)

രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന ഭരണാധികാരി എന്നത് കേരളത്തിലിപ്പോള്‍ സങ്കല്‍പ്പമല്ല; യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ ഒരുഭാഗത്ത് പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ ഓരോ ആഴ്ചയും മരിക്കുന്നു. മറ്റൊരു ഭാഗത്ത് ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കിരയായി ജനങ്ങള്‍ ഒടുങ്ങുന്നു. എന്നാല്‍, ഇതിലൊന്നും തെല്ലും ഉല്‍ക്കണ്ഠയില്ലാതെ കേരളത്തിന്റെ ഭരണാധികാരികള്‍ ഉപമുഖ്യമന്ത്രിസ്ഥാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നിലാവത്ത് ഉലാത്തുന്നു.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിയാവാന്‍ പറ്റുമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പറ്റുമോ? മുഖ്യമന്ത്രിക്ക് വകുപ്പുകള്‍ വല്ലതും നഷ്ടമാവുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അധികാരകേന്ദ്രങ്ങളില്‍ ചര്‍ച്ച. മരുന്നും ആഹാരവും കിട്ടാതെ മരിച്ചുവീഴുകയാണ് നിത്യവും ഈ കേരളത്തില്‍ പാവപ്പെട്ട മനുഷ്യര്‍. അതിവര്‍ക്ക് പ്രശ്നമേയല്ല. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലാകെ പരിഭ്രാന്തി പടര്‍ത്തി ഡെങ്കിപ്പനിയും മറ്റും പടരുന്നു. പന്ത്രണ്ട് പഞ്ചായത്തുകളില്‍ വ്യാപകമായിരിക്കുന്നു പകര്‍ച്ചവ്യാധി. 1300 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്‍കൂടി മരിച്ചതോടെ ഏഴായി മരണസംഖ്യ. എത്രപേര്‍ ആശുപത്രിയിലുണ്ട് എന്നതിന്റെ കണക്കെടുക്കാന്‍പോലും ഭരണസംവിധാനത്തിന് കഴിയുന്നില്ല. എന്ത് സജ്ജീകരണങ്ങളാണ് ഇതിനെ നേരിടാന്‍ ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമയമില്ല. അവരൊക്കെ തിരുവനന്തപുരത്ത് ഗ്രൂപ്പുചര്‍ച്ചയുടെ തിരക്കിലാണ്.

അട്ടപ്പാടിയില്‍ ഇതേക്കാള്‍ ഗുരുതരമാണ് സ്ഥിതി. ഈ മെയ്മാസത്തില്‍തന്നെ ആറ് കുഞ്ഞുങ്ങള്‍ മരിച്ചു. ഒന്നരവര്‍ഷത്തിനിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 43 ആയി. ആഹാരമില്ല. പോഷകാഹാരമില്ല, മരുന്നില്ല. തുടരെ മരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇത്രകാലത്തിനിടെ ഒരിക്കലെങ്കിലും അവിടേക്ക് തിരിഞ്ഞുനോക്കാന്‍ തോന്നിയിട്ടില്ല. മൂന്നുതവണ പാലക്കാടുവരെ ചെന്നിട്ടും അട്ടപ്പാടിയില്‍ പോയി ആദിവാസികള്‍ എങ്ങനെ കഴിയുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും നേരിട്ടു ചെന്ന് അന്വേഷിക്കണമെന്നു തോന്നിയില്ല. തന്റെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാനുള്ള ഗ്രൂപ്പ് ഉപജാപങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു നേരമില്ല. നീറോ ചക്രവര്‍ത്തി തോറ്റുപോകും ഇവരുടെ ജനദ്രോഹപരമായ നിര്‍വികാരതയ്ക്കു മുന്നില്‍. അട്ടപ്പാടിക്കായി പേരിനൊരു പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാവുന്നുണ്ടോ എന്നു നോക്കാന്‍ സംവിധാനമില്ല.

ആരോഗ്യം, കൃഷി, സാമൂഹ്യനീതി, പട്ടികവര്‍ഗം, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ഒരു ഏര്‍പ്പാടുമില്ല. മരുന്നോ പോഷകാഹാരങ്ങളോ ഊരുകളിലെത്തുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അട്ടപ്പാടിയില്‍ ദിവസങ്ങള്‍ ചെലവഴിച്ച് മനസിലാക്കി സര്‍ക്കാരിനെ എണ്ണമിട്ട് അറിയിച്ചു. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ അറിയിച്ചു. പക്ഷേ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതൊക്കെ നോക്കാന്‍ സമയമെവിടെ? ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഇളം കുഞ്ഞുങ്ങള്‍- ഇവര്‍ക്കൊക്കെ പോഷക മരുന്നു വേണം; പൂരകപോഷകം വേണം, ഇതര വൈദ്യസഹായങ്ങള്‍ വേണം- ഒന്നിനും സംവിധാനമില്ല. ഊരുകളിലൊന്നും തൊഴിലില്ല.

അഹാഡ്്സ് നിര്‍ത്തി. തൊഴിലുറപ്പുപദ്ധതി ഇല്ലാതാക്കി. ചെയ്ത തൊഴിലുറപ്പുപദ്ധതികള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട 25 ലക്ഷം കുടിശ്ശികയാക്കി. ജനങ്ങളുടെ വിഷമങ്ങളുടെ എരിതീയില്‍ ഇങ്ങനെ എണ്ണയൊഴിച്ചുകൊണ്ടേയിരിക്കുന്നു ഈ സര്‍ക്കാര്‍. റാഗി- ചാമ- ചോളം- വെരക്- തുവര- തിന തുടങ്ങിയവ ഊരുകളിലെത്തിക്കണം. ഒരു നടപടിയുമില്ല. ആശ വര്‍ക്കേഴ്സ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ സബ്സെന്ററുകളിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുനഃപരിശീലനം നല്‍കണം. അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്ക് വിവിധ സൗകര്യം നല്‍കണം. ഊരുകളിലെ കുട്ടികള്‍ക്ക് അങ്കണവാടിയില്‍നിന്ന് നല്‍കുന്ന ആഹാരത്തിനുള്ള ആറുരൂപ പന്ത്രണ്ടാക്കി ഉയര്‍ത്തണം. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കണം. പ്രാഥമിക ആശുപത്രികളെ ശക്തിപ്പെടുത്തണം. ആദിവാസികളെ കൃഷിക്കാരാക്കാന്‍ പാകത്തില്‍ പരമ്പരാഗതരീതികള്‍ കൂടി സ്വാംശീകരിച്ചു പദ്ധതിയുണ്ടാക്കണം.

ആവശ്യങ്ങള്‍ നിരവധിയാണ്. പരിഹരിക്കുന്ന കാര്യമിരിക്കട്ടെ; പരാതി കേള്‍ക്കാന്‍പോലും ആരുമില്ല എന്നതാണ് സ്ഥിതി. പട്ടികവര്‍ഗമന്ത്രി പേരിന് ഒന്നു സന്ദര്‍ശിച്ചു തിരിച്ചുപോയി. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യത്വമില്ലായ്മയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന നില തുടരാനനുവദിച്ചുകൂടാ. കേരളത്തിന്റെ പൊതുബോധം ഇക്കാര്യത്തില്‍ ഉണരണം. കോട്ടയം ജില്ലയില്‍നിന്നുള്ള വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. മെഡിക്കല്‍കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെ പനിവാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു. രോഗം പടരുന്നത് തടയാനും രോഗികളെ രക്ഷിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി നീങ്ങേണ്ട ഘട്ടമാണ്. എന്നാല്‍, അത് ഏകോപിപ്പിക്കേണ്ടവര്‍ മന്ത്രിസ്ഥാനമാറ്റങ്ങളുടെ ഏകോപനത്തിലാണ്.

ആരോഗ്യമന്ത്രി ഒരു യോഗപ്രഹസനം നടത്തി. അതും രണ്ടാഴ്ചമുമ്പ്. ജില്ലാപഞ്ചായത്തിനെപ്പോലും അറിയിക്കാതെ പേരിന് ഒരു യോഗം. അതില്‍തന്നെ അവലോകനമോ ആസൂത്രണമോ ഇല്ല. മന്ത്രിയുടെ ഒരു പ്രസംഗം. പിന്നെ യോഗം പിരിയല്‍. അത്രമാത്രം. രോഗികള്‍ വന്നുനിറയുമ്പോഴും ജില്ലാ ആശുപത്രിയില്‍ പുതുതായി പണിത വാര്‍ഡ് തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. അതിന് മന്ത്രിയുടെ നാടമുറിക്കല്‍ വേണം. അതിന് മന്ത്രിക്ക് സമയമുണ്ടാകുന്ന കാലമാവുമ്പോഴേക്ക് എത്രപേര്‍ മരിച്ചുവീഴും? അതാണ് ഉല്‍ക്കണ്ഠപ്പെടുത്തുന്ന ചോദ്യം. കൊടിവച്ച കാറില്‍ പറന്നുനടന്ന് മന്ത്രിസ്ഥാന സംരക്ഷണചര്‍ച്ച നടത്തുകയല്ല, മറിച്ച് ദുരിതത്തില്‍പ്പെട്ട ജനതയെ രക്ഷിക്കാനുള്ള ചര്‍ച്ച നടത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിര്‍വികാരജീവികളായ ഈ ആധുനിക നീറോമാര്‍ക്ക് ഇത് ജനങ്ങള്‍തന്നെ മനസിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.

- See more at: http://www.deshabhimani.com/newscontent.php?id=304289#sthash.22MHiHIt.dpuf

കോണ്‍ഗ്രസുകാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയാണോ രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയതു് ?



(Courtesy : Deshabhimani - Posted on: 31-May-2013 09:00 PM)

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ആ പാര്‍ടിയെ നയിക്കുന്നത് നിയമസഭാ സാമാജികന്‍കൂടിയായ രമേശ് ചെന്നിത്തല എന്ന പിസിസി പ്രസിഡന്റാണ്. ആ രമേശ് ചെന്നിത്തലയുടെ ഫോണ്‍സംഭാഷണം അനധികൃതമായി പൊലീസ് ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ്മറന്ന് സഹായിച്ച എന്‍എസ്എസിന്റെ പരമോന്നത നേതാവുതന്നെയാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് തുറന്നടിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ചെന്നിത്തലതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല അത് നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി മിണ്ടുന്നില്ല. എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുയര്‍ന്ന പരാതിക്ക്, പൊലീസിലെതന്നെ ഒരുദ്യോഗസ്ഥനെക്കൊണ്ട് നിഷേധ റിപ്പോര്‍ട്ട് എഴുതിപ്പിച്ച് പരിഹാസ്യമായ പരിഹാരം കാണാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചുകാണുന്നത്.

നിയമപ്രകാരം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഒരു പൗരന്റെയും ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഒരാള്‍ക്കുമില്ല. കൊടും കുറ്റവാളികളുടെ ഫോണ്‍ സംഭാഷണമാണ് അങ്ങനെ ചോര്‍ത്തുന്നത്. അതിന് അനേകം നടപടിക്രമങ്ങളുണ്ട്. ഇവിടെ, രാഷ്ട്രീയ- സമുദായ നേതാക്കളുടെ സ്വകാര്യതയിലേക്ക് അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് പൊലീസ് ചാരന്മാരെ നിയോഗിക്കുക എന്ന അധമവൃത്തിയാണ് അരങ്ങേറിയത്. പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അറുതിവരുത്തേണ്ട പൊലീസ് ഹൈടെക് സെല്ലിനെയും സൈബര്‍ സെല്ലുകളെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിയമവിരുദ്ധമായി ചോര്‍ത്തുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ പൊലീസിനെ ഉപയോഗിച്ചാണ് എന്ന് പലവട്ടം തെളിയിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ഇന്നു നടക്കുന്ന യുദ്ധം ആഭ്യന്തരവകുപ്പിനെച്ചൊല്ലിയാണ്. പൊലീസ് വകുപ്പ് വേണമെന്നും തരില്ലെന്നും രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാശിപിടിക്കുന്നു; യുദ്ധം ചെയ്യുന്നു. ആ വകുപ്പ് കൈയിലെത്തിയാല്‍ എതിരാളികളെ അടിച്ചൊതുക്കാമെന്ന ധാരണയിലാണിത്. പാര്‍ടിക്കകത്തെ എതിര്‍വിഭാഗങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി പൊലീസിനെ യുഡിഎഫ് മാറ്റിയിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഈ തര്‍ക്കംതന്നെ ധാരാളം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പത്രസമ്മേളനം വിളിച്ചാണ്, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചത്. തന്റെ ഫോണ്‍ മാത്രമല്ല, ഒരുവര്‍ഷത്തോളമായി രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, വിരല്‍ചൂണ്ടിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെയാണ്. തിരുവഞ്ചൂരും അദ്ദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയും തൊടുന്യായങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്. ഭീകരരുടെയും സാമ്പത്തിക കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെയും ഫോണുകളാണ് നിയമപ്രകാരം ചോര്‍ത്താന്‍ കഴിയുക എന്നിരിക്കെ, ഇതില്‍ ഏതു പട്ടികയിലാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍നായരും പെടുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞോ, അന്വേഷണ പ്രഹസനം നടത്തിയോ രക്ഷപ്പെടാനാകുന്ന വിഷയമല്ലിത്. രാജീവ്ഗാന്ധിയുടെ വീടിനടുത്ത് രണ്ടു പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു കേന്ദ്രമന്ത്രിസഭയെത്തന്നെ മറിച്ചിട്ട പാരമ്പര്യമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിയെയും പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. കെപിസിസി അധ്യക്ഷന്റെ ഫോണ്‍ ചോര്‍ത്തി എന്ത് വിവരമാണ് നിങ്ങള്‍ക്ക് എടുക്കാനുള്ളത് എന്ന് ചോദിച്ച് ഉത്തരം വാങ്ങാനുള്ള അവകാശം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്; എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്; ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്.

യുഡിഎഫിനകത്തെ വഴക്ക് എന്നോ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എന്നോ, കോണ്‍ഗ്രസും സമുദായ സംഘടനകളുമായുള്ള പ്രശ്നമെന്നോ ലളിതവല്‍ക്കരിച്ചു കാണേണ്ട വിഷയമല്ലിത്. അതിനപ്പുറം, ജനാധിപത്യ ധ്വംസനത്തിന്റെയും നിയമലംഘനത്തിന്റെയും സ്വകാര്യതയിലേക്കുള്ള നികൃഷ്ടമായ കടന്നുകയറ്റത്തിന്റെയും അസാമാന്യമായ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വഭാവമുള്ള അക്ഷന്തവ്യമായ കുറ്റകൃത്യംതന്നെയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിക്കും സ്വേച്ഛാനുസൃതം ചാടിക്കാനുള്ള വളര്‍ത്തുമൃഗങ്ങളല്ല കേരളത്തിലെ പൊലീസ്. കോണ്‍ഗ്രസിലെ ചിലരുടെ അടുക്കളപ്പണിക്കുപയോഗിക്കേണ്ടതല്ല പൊലീസിന്റെ സാങ്കേതിക സംവിധാനങ്ങള്‍. പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ അമ്പരപ്പിക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ പൊലീസിനെ കയറൂരിവിട്ട അനുഭവം ഈ ഭരണത്തിലുണ്ടായിട്ടുണ്ട്. "തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധം, പാര്‍ടി കോടതിയുടെ തീര്‍പ്പിന്റെ ഫലമാണ്" എന്ന കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ പേരില്‍, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ തയ്യാറായി. ആ നുണക്കഥ ഇന്ന്് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൊലീസ് കെട്ടിച്ചമച്ചതാണ് സാക്ഷികളും മൊഴികളുമെന്ന് കോടതിയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അഴിമതിക്കേസുകളും ക്രിമിനല്‍കേസുകളും "അന്വേഷിച്ച്" കുറ്റവിമുക്തി നേടിക്കൊടുക്കുക എന്ന നാണംകെട്ട പണിയും പൊലീസിനെക്കൊണ്ട് ആവര്‍ത്തിച്ച് ചെയ്യിക്കുന്നു. വര്‍ഗീയകലാപക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കമീഷനെത്തന്നെ പിരിച്ചുവിടാനും ഈ സര്‍ക്കാര്‍ തയ്യാറായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ്, സ്വന്തം നേതാവിന്റെതന്നെ ഫോണ്‍ചോര്‍ത്തല്‍. ഈ സര്‍ക്കാരില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആ ദുര്‍ഗന്ധഭാണ്ഡം ചുമലിലേറ്റുന്ന കോണ്‍ഗ്രസുകാരെയോര്‍ത്ത് ഞങ്ങള്‍ സഹതപിക്കട്ടെ.

- See more at: http://www.deshabhimani.com/newscontent.php?id=305069#sthash.mTV7rDJt.dpuf

Sunday, February 3, 2013

ഐടി @ സ്കൂള്‍ അവതാളത്തില്‍



എം ഷാജഹാന്‍

Courtesy : Deshabhimani : Posted on: 31-Jan-2013 10:53 PM

2001ല്‍ രൂപീകൃതമായ ഐടി അറ്റ് സ്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയിരുന്നു. വിദ്യാഭ്യാസരംഗത്ത് ഐസിടി അധിഷ്ഠിത പഠനത്തിന് ലോകോത്തര മാതൃക സംഭാവന ചെയ്യാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം, സ്വന്തമായി വിദ്യാഭ്യാസ പാക്കേജുകള്‍ തയ്യാറാക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ അധ്യാപകരെ ശാക്തീകരിക്കല്‍, പാഠപുസ്തകം തയ്യാറാക്കല്‍, അധ്യാപക പരിശീലനം, ഇ-ഗവേണന്‍സ്, ഹാര്‍ഡ് വെയര്‍ വിതരണവും പരിപാലനവും, എല്ലാ സ്കൂളിലും ബ്രോഡ്ബാന്‍ഡ് നല്‍കല്‍ തുടങ്ങി ക്രിയാത്മകമായ ഇടപെടലുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഐടി അറ്റ് സ്കൂള്‍ നിര്‍വഹിച്ചുപോന്നത്. വിവേചനങ്ങളില്ലാതെ അധ്യാപക സമൂഹത്തെ അണിനിരത്താന്‍ കഴിഞ്ഞു എന്നതിനാലാണ് ഐടി അറ്റ് സ്കൂളിന് ഇത് സാധ്യമായത്.

എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഐടി അറ്റ് സ്കൂള്‍ അതിവേഗത്തില്‍ പിന്നോട്ട് പോകുകയാണ്. ഈ സ്ഥാപനം ചെയ്തുവന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുപകരം പക്ഷപാതപരമായി സ്വന്തക്കാരെ ഐടി സ്കൂളില്‍ കുത്തിനിറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം കഴിഞ്ഞവര്‍ഷത്തില്‍തന്നെ തയ്യാറാക്കിയിരുന്നു. ഈ പാഠഭാഗം കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ഓപ്പറേറ്റിങ് സിസ്റ്റം അധ്യാപകരുടെ സഹായത്തോടെ കസ്റ്റമൈസ് ചെയ്തെടുക്കാനും കഴിഞ്ഞു. എന്നാല്‍, അതിനെ ഫലപ്രദമായി കുട്ടികളില്‍ എത്തിക്കാനുള്ള ഒരു നടപടിയും കഴിഞ്ഞവര്‍ഷം ഐടി അറ്റ് സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നാമമാത്രമായ എല്‍പി അധ്യാപക പരിശീലനത്തിനപ്പുറത്തേക്ക് ഇതിനെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ പാഠപുസ്തകം അച്ചടിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തെ സംബന്ധിച്ച് ഐടി അറ്റ് സ്കൂളിന് ഒരു വേവലാതിയും ഇല്ല.

യുപി സ്കൂള്‍ കുട്ടികള്‍ക്കായി 2009ല്‍ തയ്യാറാക്കിയ പാഠപുസ്തകം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം, സാങ്കേതിക വിദ്യ എന്നിവയില്‍ വന്ന മാറ്റം പാഠപുസ്തകത്തില്‍ പ്രതിഫലിക്കാത്തത് നമ്മുടെ പാഠപുസ്തക നിലവാരത്തെ പിന്നോട്ടടിപ്പിച്ചു. എല്‍പി ക്ലാസുകളില്‍ എന്നതുപോലെ യുപി ക്ലാസുകളിലും ഐസിടി പഠനം തുടരാന്‍ കഴിഞ്ഞിട്ടില്ല. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ ഐസിടി വിഭവങ്ങള്‍ തയ്യാറാക്കി, അത് റിസോഴ്സ് പോര്‍ട്ടല്‍വഴി വിതരണംചെയ്യാനുള്ള ശ്രമം കഴിഞ്ഞ കാലങ്ങളില്‍ വിജയകരമായി നടന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ഥി- അധ്യാപക സമൂഹം നിരന്തരം പ്രയോജനപ്പെടുത്തുന്ന ഒരു റിസോഴ്സ് പോര്‍ട്ടല്‍ 2011 ല്‍ സജ്ജമാക്കാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. ഇത് വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുകയുംചെയ്തു. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഈ പോര്‍ട്ടല്‍ നോക്കുകുത്തിയായി മാറി. പുതിയ ഉള്ളടക്കം ചേര്‍ക്കാനോ ഉള്ളവ മെച്ചപ്പെടുത്താനോ ഒരു ശ്രമവും കഴിഞ്ഞ വര്‍ഷം നടന്നിട്ടില്ല. എന്നുമാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന അധ്യാപകരെ സങ്കുചിത താല്‍പ്പര്യത്തിന്റെ പേരില്‍ ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് വിലക്കുകയുംചെയ്തു. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ പാഠപുസ്തകത്തില്‍ ഒട്ടനവധി ഐസിടി സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാര്യക്ഷമമായ വിനിമയത്തിന് അധ്യാപക പരിശീലനം ആവശ്യമായിരുന്നു. എന്നാല്‍, ഇത് നാമമാത്രമായിമാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ഈ പാഠപുസ്തകത്തിന്റെ ധനാത്മകമായ വിനിമയത്തിന് വിദ്യാര്‍ഥികളെക്കൂടി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥി പരിശീലനം ആസൂത്രണംചെയ്തിരുന്നു. ഇവയില്‍ രണ്ടു പരിശീലനങ്ങള്‍മാത്രം നടത്താനാണ് ഐടി അറ്റ് സ്കൂളിന് കഴിഞ്ഞത്. നടന്ന പരിശീലനങ്ങളുടെ മോണിറ്ററിങ്ങോ തുടര്‍പരിശീലനങ്ങളോ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് പുതിയ മാതൃകയിലുള്ള ഐസിടി പരീക്ഷ എത്തുന്നത്. പരീക്ഷയുടെ സമയം ഒന്നര മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഈ വൈകിയ വേളയിലും ഐടി അറ്റ് സ്കൂള്‍ പരാജയപ്പെടുകയാണ്. പരീക്ഷാ സമയ വര്‍ധന, പുതിയ പരീക്ഷാരീതി എന്നിവ ഇതാദ്യമായാണ് പരീക്ഷിക്കുന്നത്.

പല സ്കൂളിലും രണ്ടാം പാദവാര്‍ഷിക പരീക്ഷ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 28ന് ആരംഭിക്കും എന്നറിയിച്ച എസ്എസ്എല്‍സി ഐടി മോഡല്‍ പരീക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി ആദ്യവാരം ഈ പ്രായോഗിക പരീക്ഷ ആരംഭിച്ചാലും മറ്റുവിഷയങ്ങളുടെ മോഡല്‍ പരീക്ഷയ്ക്കു മുമ്പായി പൂര്‍ത്തീകരിക്കാനാവില്ല. ചുരുക്കത്തില്‍ ഒരു പുതിയ പരീക്ഷാരീതിയിലേക്ക് മോഡല്‍ പരീക്ഷപോലും ഇല്ലാതെ കുട്ടികളെ തള്ളിവിടുകയാണ്. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വരുന്ന കാലതാമസം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഹാര്‍ഡ്വെയര്‍ വിതരണത്തിലും പരിപാലനത്തിലും ഐടി അറ്റ് സ്കൂള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഹാര്‍ഡ്വെയര്‍ വിതരണം നടന്നിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഹാര്‍ഡ്വെയര്‍ പരിപാലിക്കുന്നതിന് നടത്തിവന്നിരുന്ന ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇത് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കുന്നതുവഴി സ്കൂളുകളിലെ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാം എന്ന ആശയം കാഴ്ചപ്പാടില്ലാത്ത ഇടപെടല്‍മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഐടി സ്കൂളുകളില്‍ ഇന്നു നടക്കുന്ന പുതിയ നിയമനങ്ങള്‍ എല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തോടെ മാത്രമാണ്. ഐടി അറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മൂന്ന് പ്രോഗ്രാമര്‍മാരെയും വിക്ടേഴ്സ് ചാനല്‍ മാനേജരെയും നിയമിച്ച രീതിയില്‍ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. ഐടി സ്കൂള്‍ ഡയറക്ടറുടെ നിയമനംപോലും ഇത്തരത്തിലുള്ള ഒന്നാണ്. ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചാണ് കുറ്റമറ്റ രീതിയില്‍ "സമ്പൂര്‍ണ" എന്ന സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. ഇത് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം തുടങ്ങി എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ കുട്ടികളെ സംബന്ധിക്കുന്ന വിവര ശേഖരണംവരെ ചെയ്യാന്‍ കഴിയുന്ന ഈ സോഫ്റ്റ്വെയര്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കേവലം എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ വിവരശേഖരണത്തിനപ്പുറത്തേക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയര്‍ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കില്‍ യുഐഡിയുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളുകളില്‍ നടക്കുന്ന പൂര്‍ത്തീകരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ആകുമായിരുന്നു.

ലോകത്തിനുതന്നെ മാതൃകയായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പൊതുവിദ്യാലയ പഠനങ്ങള്‍ ഇന്ന് അട്ടിമറിയുടെ വക്കിലാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ഐടി അറ്റ് സ്കൂളില്‍നിന്ന് സമരത്തിന്റെ പേരില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ അധ്യാപകര്‍തന്നെ സോഫ്റ്റ്വെയര്‍ നമുക്കാവശ്യമായ രീതിയില്‍ തയ്യാറാക്കുന്നത് പൊതുഖജനാവിന് വന്‍ലാഭമാണ് നല്‍കുന്നത്. ഇവരെ ഒഴിവാക്കുന്നതുവഴി പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ അത് വലിയ കച്ചവടത്തിന് വഴിവയ്ക്കും. ഈ രൂപത്തില്‍ ഗൗരവമായ വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന ഐടി അറ്റ് സ്കൂളിനെ ശരിയായ ദിശയിലേക്ക് എത്തിക്കുക എന്നതാണ് കെഎസ്ടിഎ ഏറ്റെടുത്തിരിക്കുന്ന സേവ് ഐടി അറ്റ് സ്കൂള്‍ എന്ന ക്യാമ്പയിന്റെ ലക്ഷ്യം. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)





കേരളത്തിന്റെ "ലിന്ക്സ് " ഒഴിവാക്കാന്‍ നീക്കം

എം വി പ്രദീപ് Posted on: 02-Feb-2013 10:18 PM

തിരു: ഐടി വിദ്യാഭ്യാസത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറായ "ലിനക്സ്" ഫലപ്രദമായി ഉപയോഗിച്ച് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത മാതൃക അട്ടിമറിക്കാന്‍ നീക്കം. പൊതുഖജനാവിന് ഓരോ അധ്യയനവര്‍ഷവും കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന സോഫ്റ്റ്വെയര്‍ ഒഴിവാക്കി ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുവഴി വന്‍ കച്ചവടത്തിന് കളമൊരുങ്ങും. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കി അതിന്റെ മറവില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപേക്ഷിക്കാനാണ് നീക്കം. വിദ്യാഭ്യാസവകുപ്പിലെ പല കച്ചവടപരിഷ്കാരങ്ങളും എതിര്‍ക്കുന്ന ഡിപിഐയെ വകവയ്ക്കാത്ത ഐടി അറ്റ് സ്കൂള്‍ പദ്ധതി മേധാവിയെയാണ് ഭരണക്കാര്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്തിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെ കഴിഞ്ഞദിവസം കൂട്ടത്തോടെ പിരിച്ചുവിട്ടു. പണിമുടക്കില്‍ പങ്കെടുത്തത് പിരിച്ചുവിടാനുള്ള കാരണമാക്കി. ലക്ഷ്യം ലിനക്സ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയായിരുന്നു. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കാത്തതിനാല്‍ എസ്എസ്എല്‍സി ഐടി മോഡല്‍പരീക്ഷ തുടങ്ങാനായിട്ടില്ല. 2005ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കിയത്. അന്ന് ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നീക്കം നടന്നെങ്കിലും അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തു. അടുത്ത അധ്യയനവര്‍ഷംമുതല്‍ എട്ടം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കാനുള്ള കരാര്‍ ബംഗളൂരുവിലെ ഒരു കമ്പനിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. കമ്പനിയുടെ ടാബ്ലറ്റില്‍ സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കാനാകില്ല. പകരം, ടാബ്ലറ്റില്‍ ഉപയോഗിക്കുന്ന ഉടമസ്ഥാവകാശ സോഫ്റ്റ്വെയറിന്റെ ചെലവുകള്‍ നിശ്ചിത വര്‍ഷത്തേക്ക് കമ്പനിതന്നെ വഹിക്കാമെന്നാണ് വാഗ്ദാനം. അതോടെ ഐടി അറ്റ് സ്കൂള്‍ ലിനക്സ് ഉപേക്ഷിക്കേണ്ടി വരും. എല്ലാം വിന്‍ഡോസിലേക്ക് മാറുന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓരോ സോഫ്റ്റ്വെയറിനും 6000 രൂപവരെ ചെലവഴിക്കേണ്ടിവരും. ഇത് കോടികളുടെ സാമ്പത്തികബാധ്യത വരുത്തും. ഇപ്പോള്‍ ഉപയോഗിക്കുന്ന ലിനക്സ് സോഫ്റ്റ്വെയര്‍ മലയാളികളായ ഐടി വിദഗ്ധര്‍ തയ്യാറാക്കിയതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ മുഴുവന്‍ പ്രൊജക്ടറുകളുടെയും വരാനിരിക്കുന്ന പദ്ധതികളുടെയും സോഫ്റ്റവെയര്‍ ലിനക്സില്‍ തയ്യാറാക്കാമെന്നിരിക്കെയാണ് ഇതുപേക്ഷിക്കുന്നത്.

Wednesday, January 30, 2013

The good CAG and the bad CAG - J Gopikrishnan



http://jgopikrishnan.blogspot.in/2013/01/the-good-cag-and-bad-cag.html

J Gopikrishnan [The Pioneer Op Ed article Dec 12, 2012]

On December 3, Comptroller and Auditor-General Vinod Rai and his colleagues must have had a hearty laugh watching television channels flashing news of Union Minister for Information and Broadcasting Manish Tewari’s live Press conference at the All India Congress Committee’s office. Mr Tewari, a frequent CAG baiter, was ‘revealing’ to the media a ‘scam’ related to Gujarat Chief Minister Narendra Modi. The Minister was talking at length and posing serious questions to Mr Modi on the benefits allegedly given to certain companies, and the role of a foreigner in the gas exploration contract of a State public sector undertaking. He was citing a magazine report which in turn was based on the CAG’s findings.

Several illegalities in the gas exploration contract had been then found by the CAG, and these were tabled in its report in the Gujarat Assembly on April 2012. Though the magazine gave credit to the CAG in its recent report, Mr Tewari refrained from doing so. He instead praised the magazine for the exposé on Mr Modi’s “corruption”. In fact, even the questions that Mr Tewari asked the Gujarat Chief Minister in the Press conference were a direct lift from the CAG report.

Ironically, Mr Tewari banked on the CAG’s findings against the Modi Government’s gas exploration contract. Till this Press conference, the Congress and its Ministers since the past two years had been mercilessly attacking CAG and its chief, Mr Rai, for the findings in the 2G Spectrum scam report.

For these politicians, the CAG report is gospel truth when it suits their politics and when it does not, they violate all norms of decorum to attack the CAG in general and its head in particular.

This ‘my CAG versus your CAG’ syndrome is the bane of Indian politics. When the CAG report is against them, politicians immediately start raising questions: Can the CAG question policy? Next will be the turn of the spin doctors of the party. The so-called brigade will initiate Goebbelsian methods by questioning the auditing style and ‘unilateral’ move of the CAG, and its method of calculation of presumptive loss. The last, of course, is the contribution of the dirty tricks department.

We recently witnessed the dirty trick played by the UPA regime when it dug up a retired auditor to trash the very report which he had prepared. Given the downgrading of Indian politics and the magnitude of slush money involved in the scams unearthed by the CAG, we may see more retired Government personnel coming out in the future. The theatrics of retired auditor RP Singh are hidden from no one. He was present at the Press conference when the CAG report on 2G Spectrum scam was unveiled two years ago, proudly explaining the nitty-gritty of the report on the massive scam. He is the same person who presented the report before the parliamentarians of the Public Accounts Committee, after taking oath. His numerous U-turns now have thoroughly undermined his credibility.

The CAG’s critics ignore the powers, the duties and the responsibilities of this premier constitutional body of the country. CAG auditors do not arrive at their conclusions unilaterally. There are several pre-audit and post-audit conferences and interactions between Ministries and Government Departments concerned and the CAG team. Several questions need to be addressed and answered satisfactorily before preparing the draft report itself. The CAG’s office scrupulously seeks explanations more than once from the persons concerned, before indicting them. This prestigious body needs nobody’s consent in deciding on what should be audited. It is simply its prerogative to decide on what to audit, when to audit and how to audit. Those powers are derived from the Constitution. It is, therefore, highly amusing to read newspaper headlines of this kind: “Reliance agrees for auditing”.

The 2G scam report is unique. It is the very first report where the CAG found the role of corporates or bribe-givers in influencing policy-makers while dealing with the Government and in the allotment of natural resources. The CAG’s subsequent reports on Coalgate, Delhi Airport and mega power projects indicted and exposed the ‘who’s who’ of India’s corporate sector.

Apart from the politicians and the Government, the CAG has thus added corporates to its list of opponents. With the involvement of the corporate sector in many shady deals, CAG-bashing has gained added impetus of late.

In normal practice, a CAG report broadly has three parts. First, the report will speak about the policy and norms in practice and the history of that policy. Second, the report will expose the violations and the illegalities and, if needed, indict the persons concerned. Finally, in its suggestions/observations, the CAG may highlight the possible loss or presumptive loss to the public exchequer due to the illegalities. The presumptive loss is derived through certain statistical measures and it is the CAG’s prerogative to do so.

For more than five years, Parliament has not debated any CAG report. Normally, the CAG report tabled in Parliament goes to the Public Accounts Committee for a review. Some non-important CAG reports may not go to the PAC and it is the PAC’s prerogative to take a decision on this. The CAG report then returns to Parliament with the PAC’s recommendations for a debate. But the Congress has used its majority to scuttle the PAC report on the 2G Spectrum scam with the help of the Samajwadi Party and the Bahujan Samaj Party. This is because the PAC has questioned the role of Union Finance Minister P Chidambaram and Prime Minister Manmohan Singh himself in the scam, while the CAG had limited its indictment to only former Union Minister for Telecommunications A Raja. Using political leverage to influence probes and swing deals portents ill for democracy and this country.

The CAG is considered a friend, philosopher and guide of the PAC. The CAG and its officials concerned with the report are part and parcel of PAC meetings. Despite knowledge of these conventions and practices, a brouhaha on the relations between the two bodies is created frequently.

It is the Government’s moral duty to hold an immediate debate on the important CAG reports, as soon as these reports are tabled. It is also the Opposition’s moral obligation to demand a debate. But today, because of the involvement of influential people in and outside the Government, none of the people’s representatives in Parliament wants debates. Instead of a structured debate on the CAG report in Parliament and the State Assemblies, political parties prefer mudslinging. Structured debates will force the Government at the Centre to respond and be accountable. Also, the bribe-givers from the corporate sector will be exposed.

Incidentally, what were the Congress MLAs in Gujarat doing when the CAG placed the report in April 2012, on the irregularities in gas exploration project? What was the PAC in Gujarat headed by a Congress MLA doing on this CAG report all these months?

Posted by J Gopikrishnan at 12:38 AM Labels: CAG Vinod Rai Manish Tewari Narendra Modi PAC RP Singh 2G Spectrum Reliance Coalgate Delhi Airport

Wednesday, January 16, 2013

ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്. അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്. എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്. പത്രക്കുറിപ്പു്. ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി. ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്. ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും. ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്) 9446564540, babudomnic@gmail.com 12-01-2013 (തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.) സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ) 1. പ്രകൃതി ജീവനത്തിലൂടെ രോഗ മുക്തമായ സമൂഹം - ഡോ. ജേക്കബ് വടക്കഞ്ചേരി - കെ ജി ബോസ് ഭവന്‍ - 08-01-2013 5.30 PM 2. തദ്ദേശീയ ചികിത്സാ പദ്ധതികളുടെ പ്രസക്തി - പ്രൊ. കെ പത്മപാദന്‍ - കെ ജി ബോസ് ഭവന്‍ - 15-01-2013 5.30 PM 08-01-2013

Blog Archive