Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, January 3, 2016

ബിഎസ്എന്‍എല്‍ ന്റെ ഭാവി - പ്രശ്നങ്ങളും സാധ്യതകളും



മൂന്നു് പതിറ്റാണ്ടു് മുമ്പു് വരെ രാജ്യമെമ്പാടും ഒറ്റയ്ക്കു് വിദൂരവിവരവിനിമയ സൌകര്യം സ്ഥാപിച്ചു് വിവിധ സേവനങ്ങള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ ഉടമയിലുള്ള സംവിധാനം ബിഎസ്എന്‍എല്‍ എന്ന കമ്പനിയാക്കി മാറ്റപ്പെടുകയും സ്വകാര്യ മേഖലയില്‍ ഒട്ടേറെ കമ്പനികള്‍ അനുവദിക്കപ്പെടുകയും ചെയ്തതിലൂടെ ഇന്നു് ബിഎസ്എന്‍എല്‍ ന്റെ കമ്പോള വിഹിതം വെറും 9% മാത്രമായി കുറഞ്ഞിരിക്കുന്നു. ബിഎസ്എന്‍എല്‍ ന്റെ മത്സര ക്ഷമത കുറവായതാണു് ഈ സ്ഥിതിക്കു് കാരണമെന്നു് പൊതുവെ പറയപ്പെടുന്നു. മത്സര ക്ഷമത കുറയാനുള്ള കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നതു് പോലെ തന്നെ, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള വിഴ്ചകളും ആണെന്നതു് ഇന്നു് അനുഭവത്തിലൂടെ വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടത്തിപ്പിലുള്ള വീഴ്ചകള്‍ക്കു് കാരണമാകുകയും നടത്തിപ്പിലുള്ള വിഴ്ചകള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള ന്യായീകരണമാകുകയും ചെയ്യുന്നതിലൂടെ ഇവ രണ്ടും പരസ്പര പൂരകങ്ങളായി ബിഎസ്എന്‍എല്‍ ന്റെ നാശത്തിലേയ്ക്കുള്ള പതനം വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ നയം രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും വിശദമായി തന്നെ കൈകാര്യം ചെയ്തു് പോരുന്നതിനാല്‍ അതിലേയ്ക്കു് കടക്കാതെ തന്നെ, അവയ്ക്കെതിരായ വിമര്‍ശനം ശരിയാണെന്നു് അംഗീകരിച്ചുകൊണ്ടു്, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള പ്രധാനപ്പെട്ട ചില വീഴ്ചകളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യുക എന്നതാണു് ഈ രേഖയുടെ ലക്ഷ്യം.

കമ്പനി രൂപീകരണത്തിനു് മുമ്പു്

സര്‍ക്കാര്‍ വകുപ്പെന്ന നിലയില്‍ സ്വാതന്ത്ര്യാനന്തരം കമ്പിത്തപാല്‍ വകുപ്പിന്റെ ഭാഗമായും തുടര്‍ന്നു് ടെലികോം വകുപ്പായും കുറേക്കാലം ടെലികോം കമ്മീഷനായും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണു് ഇന്ത്യയില്‍ മറ്റേതു് മേഖലയേക്കാളുമുപരി ടെലികോം മേഖല, 25% വരെ, വളര്‍ച്ച കാണിച്ചിരുന്നതു്. ഉയര്‍ന്ന ലാഭനിരക്കിന്റെ കാര്യത്തില്‍ മണ്ണില്‍ നിന്നു് എണ്ണ കുഴിച്ചെടുക്കുന്ന ഒഎന്‍ജിസി കഴിഞ്ഞാല്‍ അടുത്തതു് ടെലികോം മേഖലയായിരുന്നു. അന്നു് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനു് ടെലികോം ഫാക്ടറികളും ഐടിഐയുടെ യൂണിറ്റുകളും നിരന്തരം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു. ഇറക്കുമതി വളരെ കുറഞ്ഞ അളവില്‍ മാത്രമാണു് നടന്നിരുന്നതു്. നടന്നതാകട്ടെ പുതിയ സാങ്കേതിക സ്വാംശീകരണം ലക്ഷ്യമാക്കി മാത്രമായിരുന്നു. ടെലിഗ്രാഫിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓരോ സാങ്കേതിക നവീകരണവും ലോകത്തെവിടെയും ആവിര്‍ഭവിച്ചാല്‍ ഏതാണ്ടു് മൂന്നു് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും നടപ്പാക്കപ്പെട്ടു് പോന്നിരുന്നു.

എല്ലാ സേവനങ്ങളും വകുപ്പിലെ തൊഴിലാളികള്‍ തന്നെ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ പുറം കരാര്‍ തീരെ ഇല്ലായിരുന്നു. ആകെയുള്ളതു് ടെലിഗ്രാമിന്റേയും പൊതുജനങ്ങള്‍ക്കു് ടെലിഫോണ്‍ കോളുകള്‍ നല്‍കുന്നതിന്റേയും കാര്യത്തില്‍ കൂടുതല്‍ ജനങ്ങളിലേയ്ക്കും പ്രത്യേകിച്ചു് ഗ്രാമങ്ങളിലേയ്ക്കും എത്തുന്നതിനായി തപാല്‍ വകുപ്പുമായുള്ള പങ്കാളിത്തം മാത്രമായിരുന്നു. ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഭാവി ആവശ്യങ്ങള്‍ കണക്കാക്കി പശ്ചാത്തല സൌകര്യങ്ങള്‍ സ്ഥാപിച്ചും അതിലൂടെ സേവനങ്ങള്‍ അതിവേഗം നല്‍കിയും പോന്നിരുന്നു. സമൂഹത്തിന്റെ സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികള്‍ ഉണ്ടായി തുടങ്ങിയതു് ഇലക്ട്രിക്കല്‍ സംവിധാനത്തില്‍ നിന്നു് ഇലക്ട്രോണിക്സ് സംവിധാനത്തിലേയ്ക്കുള്ള സാങ്കേതിക നവീകരണത്തിന്റെ ഘട്ടത്തില്‍ (1970 നു് ശേഷം) സര്‍ക്കാര്‍ നയം മാറിയതോടെയാണു്.

സാങ്കേതിക നവീകരണം

മോഴ്സ് കോഡുപയോഗിച്ചു് പരിചയസമ്പന്നരായ വിദഗ്ദ്ധര്‍ പരസ്പരം സന്ദേശം കൈമാറിയിരുന്ന ഒറ്റക്കമ്പി ടെലിഗ്രാഫില്‍ നിന്നു് ഇന്നത്തെ പരസ്പര ബന്ധിതമായ ബഹുചാനല്‍ ബന്ധങ്ങളും ഓപ്ടിക് ഫൈബറും ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചുള്ള ആഗോള ശൃഖലയില്‍ കൈമാറപ്പെടുന്ന ഹ്രസ്വ സന്ദേശങ്ങളിലേയ്ക്കും (SMS) ഇ-മെയിലുകളിലേയ്ക്കും ചാറ്റിലേയ്ക്കും അവയിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലാ കേന്ദ്രങ്ങളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലേയ്ക്കും മാറിയതു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റെ ഫലമായാണു്. അതേ പോലെ, ശബ്ദ വിനിമയ രംഗത്തു് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യം ചോദിച്ചറിഞ്ഞു് സ്വന്തം കൈകൊണ്ടു് കേബിള്‍ ഊരി മാറ്റി കുത്തി മറ്റുള്ളവരുമായി ഉപഭോക്താക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയ കാല ടെലിഫോണില്‍ നിന്നു് ഇന്നു് ലോകവ്യാപകമായ ഓട്ടോമാറ്റിക്ക് ടെലിഫോണ്‍ സ്വിച്ചിങ്ങിലേയ്ക്കുമുള്ള പുരോഗതിയുടെ ചരിത്രമാണു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റേതു്. ടെലിഗ്രാഫും ടെലിഫോണും അടങ്ങുന്ന വിവര വിനിമയ സങ്കേതങ്ങളുടെ വികാസം കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വികാസത്തേയും തിരിച്ചും സഹായിച്ചു് പോന്നു. രണ്ടും കൂടിയുള്ള ഒത്തു് ചേരല്‍ പല തരം ഡാറ്റാ സെര്‍വ്വറുകളുടേയും ഇന്നത്തെ സോഫ്റ്റ് സ്വിച്ചുകള്‍ എന്നറിയപ്പെടുന്നതും ഡിജിറ്റല്‍ സ്വിച്ചിങ്ങു് നടത്തുന്നതുമായ പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടേയും സൃഷ്ടിക്കു് വഴിയൊരുക്കി. ഇന്നത്തെ സാര്‍വ്വദേശീയ ശൃംഖലയും എഴുത്തും ചിത്രവും ശബ്ദവും ഒരേ പോലെ ഒരേ സമയം ഒരേ ശൃംഖലയിലൂടെ ലോകത്തെവിടെനിന്നും മറ്റെവിടെയും എത്തിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയും ടെലിഗ്രാഫിന്റേയും ടെലിഫോണിയുടേയും വിവര വിശകലിനിയായ കമ്പ്യൂട്ടറിന്റേയും ഒത്തു് ചേരലിലൂടെ ഉരുത്തിരിഞ്ഞതാണു്. ഇന്നു് ഏതു് വിവര വിനിമയ സംവിധനവും സൂക്ഷ്മ വിവര വിശകലിനി (microprocessor) അടങ്ങിയ ഉപകരണവും അതിനു് നിര്‍ദ്ദേശങ്ങള്‍ നലകുന്ന സോഫ്റ്റ്‌വെയറും (Software) ചേര്‍ന്നതാണെന്നു് കാണാം.

ടെലിഗ്രാഫിന്റെ കാലം മുതല്‍ (1848 ല്‍ കണ്ടു് പിടിച്ചതു് 1951 ല്‍ ഇന്ത്യയില്‍ കല്‍ക്കത്ത മുതല്‍ ഡയമണ്ടു് ഹാര്‍ബ്ബര്‍ വരേയും തുടര്‍ന്നു് കല്‍ക്കത്ത-ബോംബോ-കറാച്ചി-ഫ്രാങ്കു്ഫര്‍ട്ടു്-ലണ്ടന്‍) സാങ്കേതിക വിദ്യ കണ്ടു് പിടിക്കപ്പെട്ടാല്‍ ഉടനുടന്‍ ഇന്ത്യയിലും ഏര്‍പ്പെടുത്തപ്പെട്ടു് പോന്നിട്ടുണ്ടു്. എന്നാല്‍ കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറും തമ്മിലുള്ള കൂടിച്ചേരലിലേയ്ക്കു് നയിച്ച ഡിജിറ്റല്‍ സങ്കേതങ്ങളുടെ വികാസ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വ്യതിയാനം മൂലം സാങ്കേതിക സ്വാംശീകരണം നടക്കാതെ പോയി. ഇറക്കുമതിയെ ആശ്രയിച്ചാല്‍ മതിയെന്ന നയപരമായ തീരുമാനമാണു് അന്നെടുത്തതു്. അതിനാലാണു് സാങ്കേതിക സ്വാംശീകരണത്തിനും വികാസത്തിനുമായി 1970 കളില്‍ ഐടിഐ ആവശ്യപ്പെട്ട - 10 വര്‍ഷക്കാലത്തേയ്ക്കു് 15000 കോടി രൂപയുടെ - സഹായം നിഷേധിക്കപ്പെട്ടതു്.

തുടര്‍ന്നിങ്ങോട്ടു് എണ്‍പതുകളിലാരംഭിച്ച ഇറക്കുമതിയാണു് ഇന്ത്യയെ കമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, അതില്‍ നിന്നുരുത്തിരിഞ്ഞു് വികസിച്ച വിവര സാങ്കേതിക മേഖലയിലും ഉല്പാദനക്കഴിവു് നഷ്ടപ്പെട്ടു് തികഞ്ഞ പരാശ്രിതത്വത്തിലേയ്ക്കു് കൊണ്ടെത്തിച്ചതു്. ഉപകരണങ്ങളും സേവന പ്രദാന സംവിധാനങ്ങളുമടക്കം എല്ലാം ഇറക്കുമതി ചെയ്യപ്പെടുകയാണിന്നു്. ടെലികോം രഗത്തെ ആവശ്യങ്ങളുടെ 85% ഇറക്കുമതി ചെയ്യപ്പെടുകയാണെന്നതു് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്ന പതനത്തിന്റെ ആഴം കാട്ടിത്തരുന്നു. ഇതിന്റെ മറ്റൊരു പ്രത്യാഘാതം ഇന്ത്യയുടെ ടെലികോം ഉപകരണ ഉല്പാദനമേഖലയിലുണ്ടായ ഇടിവാണു്. ഇന്നു് ടെലികോം ഫാക്ടറികളും ഐടിഐയും പ്രധാനപ്പെട്ട ടെലികോം ഉപകരണങ്ങളും ഇതര വിഭവങ്ങളും ഉല്പാദിപ്പിക്കുന്നില്ല. ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ പോലെ വെറും 15% മാത്രം വരുന്ന അപ്രധാന സാമഗ്രികള്‍ മാത്രമാണിന്നു് ടെലികോം ഫാക്ടറികള്‍ ഉല്പാദിപ്പിക്കുന്നതു്. അവയുടെയെല്ലാം നിലനില്പു് തന്നെ അപകടത്തിലാണു്. ബിഎസ്എന്‍എല്‍ ന്റേതും.

ഇറക്കുമതി ചെയ്ത വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചു് നാട്ടുകാരെ കൊള്ളയടിക്കാന്‍ ആഗോള ധന മൂലധനത്തിന്റെ ഏജന്‍സിയായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു് പൊതുമേഖല എന്ന പേരിനു് പോലുമുള്ള അര്‍ഹത നഷ്ടപ്പെടുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും വില പത്തും ഇരുപതും ഇരട്ടിയാണെന്നതാണു് നിലവില്‍ ബിഎസ്എന്‍എല്‍ നേരിടുന്ന വരുമാനത്തിലും കമ്പോളപങ്കാളിത്തത്തിലുമുള്ള ഇടിവിന്റേയും അതു് മൂലമുണ്ടാകുന്ന നഷ്ടത്തിന്റേയും യഥാര്‍ത്ഥ കാരണം.

ഇറക്കുമതി ചെലവു് കൂടുതലാണു്. സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുക തന്നെയാണു്. ബിഎസ്എന്‍എല്‍ നു് കമ്മീഷനും കോഴയും വേണ്ടി വരുമ്പോള്‍, സ്വകാര്യ കമ്പനികള്‍ വിലപേശി കുറഞ്ഞ വിലയ്ക്കു് വാങ്ങുന്നതു് അവരുടെ ചെലവു് കുറയ്ക്കുന്നുണ്ടു്. പക്ഷെ, അവയും കടുത്ത ചൂഷണത്തിനു് വിധേയമാക്കപ്പെടുക തന്നെയാണു്. വരുമാനമാകട്ടെ മറ്റു് കമ്പനികളുമായി താരതമ്യം ചെയ്തു് നിര്‍ണ്ണയിക്കപ്പെടും വിധം മത്സരം നിലനില്കുന്നു. സ്വകാര്യ സേവന ദാതാക്കളാകട്ടെ കൂലിച്ചലവു് തുടങ്ങി പല മേഖലകളിലും അവരുടെ ചെലവു് താരതമ്യേന കുറച്ചു് ലാഭാം നേടുന്നുണ്ടാവാം. അതോ നഷ്ടമാണെങ്കിലും കണക്കില്‍ ലാഭം കാട്ടി, ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ചയ്ക്കു് ശേഷം ജനങ്ങളെ കൊള്ളയടിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണു്. (ഇക്കാലത്തു് ഇതു് പല പുതു തലമുറ വ്യവസായ മേഖലകളിലും നിലനില്കുന്ന ഒരു പ്രവണതയാണു്. മൂലധനം ഇറക്കി കമ്പോളത്തില്‍ കുത്തക സ്ഥാപിക്കുക. തുടര്‍ന്നു് ഉപഭോക്താക്കളെ കൊള്ളയടിക്കുക.)

വെറും 9% കമ്പോള പങ്കാളിത്തവുമായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളും വിഭവങ്ങളുമുപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടപ്പെടുന്നതില്‍ യാതൊരു അത്ഭുതവുമില്ല. കയ്യിലുള്ള പൊതുമുതലും ജീവനക്കാരുടെ എണ്ണവും അടക്കം ആസ്തി-ബാധ്യതകളുടെ വലിപ്പം മാത്രമാണു് അതിന്റെ നിലനില്പു് ഇന്നേവരെ തുടരുന്നതിന്റെ കാരണം. ആസ്തികള്‍ കൂടി കമ്പനിക്കു് കൈമാറണമെന്നു് ജീവനക്കാരുടെ സംഘടനകള്‍ തന്നെ ആവശ്യപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അത്തരം ഒരു നീക്കം ബിഎസ്എന്‍എല്‍ ന്റെ അന്ത്യം വേഗത്തിലാക്കും. കാരണം, ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ ഇന്ത്യന്‍ ധന മൂലധനത്തിന്റെ സ്വൈര വിഹാരത്തിനു് ഏറെ പ്രീയതരമാണു്. ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ച വരുത്തിവെയ്ക്കാവുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ഭയന്നു് കേന്ദ്ര സര്‍ക്കാര്‍ നാളിതു് വരെ അതിനുള്ള തീരുമാനം ഉത്തരവാക്കിയിട്ടില്ലെന്നു് മാത്രം. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍, അനുകൂലമായി ലഭിക്കുന്ന ആദ്യ അവസരത്തില്‍ അതുണ്ടാകുക തന്നെ ചെയ്യും.

ബിഎസ്എന്നലിന്റെ അതിജീവന മാര്‍ഗ്ഗം

സമൂഹത്തിനു് കാലികമായി പ്രസക്തവും അത്യാവശ്യവുമായ സേവനങ്ങള്‍ കണ്ടെത്തി നല്കുമ്പോഴാണു് ഏതൊരു സ്ഥാപനവും പ്രസക്തമാകുന്നതു്. 91% കണക്ഷനുകളും നല്‍കുന്ന സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ 9% മാത്രം കൈകാര്യം ചെയ്യുന്ന ബിഎസ്എന്‍എല്‍ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. നിലവില്‍ നേരിടുന്ന പ്രതിസന്ധികളെ ബിഎസ്എന്‍എല്‍ അതിജീവിക്കണമെങ്കില്‍ അതിന്റെ പൊതു മേഖല എന്ന സ്ഥാനം അതിലര്‍പ്പിക്കുന്ന കടമകള്‍ ഏറ്റെടുക്കാന്‍ അതിനു് കഴിയണം. അതില്‍ പ്രധാനം, ആഗോള കുത്തക മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു് രാജ്യത്തിനും ജനങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നതാണു്. അതിനു് വേണ്ടതു് ഉപകരണങ്ങളുടെ ഇറക്കുമതി കുറച്ചു് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചു് ചെലവു് കുറച്ചു് കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുകയാണു്. അതായതു് ഉപകരണങ്ങളുടേയും സേവന വ്യവസ്ഥകളുടേയും ആഭ്യന്തര ഉല്പാദനം, അതിനായി സാങ്കേതിക സ്വാംശീകരണം, അവ ഉപയോഗിച്ചുള്ള പുതിയ സേവനങ്ങള്‍ നല്‍കല്‍, അതിനായി നിലവിലുള്ള പശ്ചാത്തല വിഭവങ്ങളുടെയടക്കം മൂല്യ വര്‍ദ്ധിത ഉപയോഗം തുടങ്ങി പല ഘടകങ്ങളുണ്ടു്.

ചെലവു് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണങ്ങളുടെ നിര്‍മ്മാണം - ആഭ്യന്തരമായി

ഇക്കാര്യത്തില്‍ രണ്ടു് പ്രധാന മേഖലകള്‍ പ്രത്യേകമായി സമീപിക്കേണ്ടതുണ്ടു്. ഒന്നു് ടെലികോം ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ ഭാഗം. രണ്ടു് അതിന്റെ സോഫ്റ്റ്‌വെയര്‍ ഭാഗം. അതു് കൂടാതെ അവ രണ്ടും അടങ്ങുന്ന മൊത്തത്തിലുള്ള ആസൂത്രണവും ഉല്‍ഗ്രഥനവും കൂടിയേ തീരൂ.

ഉപകരണങ്ങളുടെ കാര്യത്തില്‍ രണ്ടു് ഘട്ടമായി മുന്നേറാം

ആദ്യ ഘട്ടത്തില്‍ കമ്പോളത്തില്‍ നിന്നു് ഹാര്‍ഡ്‌വെയര്‍ വാങ്ങുകയും അവയില്‍ മൂലകോഡുകളടക്കം സ്വതന്ത്രമായി ലഭ്യമാകുന്നതും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും സ്വതന്ത്രമായി വികസിപ്പിക്കാവുന്നതും സ്വതന്ത്രമായി കൈമാറാവുന്നതുമായ സോഫ്റ്റ്‌വെയറുകള്‍ സന്നിവേശിപ്പിച്ചു് അവയുടെ സാങ്കേതിക വിദ്യ സ്വാംശീകരിച്ചും ഉപയോഗിച്ചും പുതു തലമുറ സ്വിച്ചുകളും (എക്സ്ചേഞ്ചുകള്‍) മറ്റു് ഉപകരണങ്ങളും സ്വന്തമായി വികസിപ്പിക്കുകയാണു് വേണ്ടതു്. കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മൈക്രോപ്രോസറുകളുടേയും സോഫ്റ്റ്‌വെയര്‍ നിര്‍ദ്ദേശങ്ങളുടേയും ഉല്‍ഗ്രഥനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ഹാന്റ് സെറ്റു് മുതല്‍ എക്സ്ചേഞ്ചുകള്‍ വരെ അതാണു് വസ്തുത. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിജയകരമായി മുന്നേറുന്ന ഇന്നു് സോഫ്റ്റ്‌വെയര്‍ വികസനം എളുപ്പവും സുസാധ്യവുമാണു്. സെര്‍വ്വര്‍ സ്ഥാപിക്കാനുള്ള സങ്കേതങ്ങള്‍ Gnu/Linux നോടൊപ്പം ലഭ്യമാണു്. സ്വിച്ചിങ്ങിനുള്ള അടിസ്ഥാന സങ്കേതങ്ങള്‍ Asterik എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടു്. അവ സ്വതന്ത്രമായി ലഭ്യമാണു്. അവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു് ചിട്ടപ്പെടുത്തുക മാത്രമേ വേണ്ടൂ. നമ്മുടെ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന വിവര വിഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു് അതിന്റെ സാങ്കേതിക സ്വാംശീകരണവും അതിനായുള്ള പഠനവും പ്രവര്‍ത്തനവും ആവശ്യമായിവരാം. അതു് ഒരിക്കല്‍ മാത്രം വേണ്ട കാര്യമാണു്. അതു് ചെയ്യുന്നതോടെ പിന്നീടു് അതില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടുകയും ചെയ്യും. ഇവയ്ക്കാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം ആഭ്യന്തരമായി തന്നെ സമാഹരിക്കാവുന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ ആഗോള ശൃംഖലയുടെ സഹായവും അതിനു് ലഭിക്കും. ആദ്യം ഒരു സ്വിച്ചിനു് വേണ്ടിയുള്ള പ്രോജക്ടും തുടര്‍ന്നു് അതിന്റെ വ്യാപനവും എന്ന നിലയ്ക്കു് ആസൂത്രണം ചെയ്യാവുന്നതാണു്. ഒരു വര്‍ഷം കൊണ്ടു് തന്നെ പ്രോട്ടോ ടൈപ്പു് സൃഷ്ടിക്കുകയും തുടര്‍ന്നു് ആവശ്യമായി വരുന്നിടങ്ങളിലെല്ലാം ഹാര്‍ഡ്‌വെയര്‍ വാങ്ങി സോഫ്റ്റ്‌വെയര്‍ പകര്‍ത്തി പുതിയ സ്വിച്ചുകള്‍ സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ മാത്രം ഉപകരണങ്ങളുടെ വില ആദ്യ ഘട്ടത്തില്‍ തന്നെ ഏതാണ്ടു് മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണു് വസ്തുത. തുടര്‍ന്നുള്ള ഉപയോഗത്തിലൂടെ ചെലവു് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കും.

രണ്ടാം ഘട്ടമായി, ഒന്നാം ഘട്ടത്തിനു് സമാന്തരമായി തന്നെ ഇതു് തുടങ്ങാം, ഹാര്‍ഡ്‌വെയര്‍ ഉല്പാദിപ്പിക്കുന്നവരുമായി കരാറുണ്ടാക്കി അവയുടെ ഉല്പാദനം ടെലികോം ഫാക്ടറികളുടേയും ഐടിഐയുടേയും സംയുക്ത പദ്ധതികളായി ആഭ്യന്തര ഉല്പാദനത്തിനുള്ള നീക്കവും ആരംഭിക്കാം. അതിനു് ഹാര്‍ഡ്‌വെയര്‍ സാങ്കേതിക സ്വാംശീകരണം ആവശ്യമാണു്. സാങ്കേതിക വിദ്യ പങ്കു് വെയ്ക്കാന്‍ നിലവിലുള്ള ഉല്പാദകരുമായി കരാറുണ്ടാക്കേണ്ടിവരും. ഉപകരണത്തിന്റെ വിലയ്ക്കുപരിയായി സാങ്കേതിക വിദ്യയ്ക്കു് തന്നെ ന്യായമായ വില നല്‍കേണ്ടി വരും. അതിനു് അവരെ നിര്‍ബ്ബന്ധിക്കാന്‍ നമ്മുടെ വലിയ കമ്പോളം വിലപേശലിനുള്ള ഉപാധിയായി പ്രയോജനപ്പെടും. വെറും വിദേശ നിക്ഷേപ (FDI) പ്രോത്സാഹനം കൊണ്ടോ 'മേക്കു് ഇന്‍ ഇന്ത്യ' മുദ്രാവാക്യം കൊണ്ടോ മാത്രം നടക്കുന്ന കാര്യമല്ലിതു്. കൃത്യമായ ലക്ഷ്യബോധവും ആസൂത്രണവും പ്രവര്‍ത്തനവും പരിശോധനയും ഇതിനാവശ്യമാണു്. മുന്‍കാലത്തു് ചെയ്തിരുന്നതു് പോലെ, നിലവില്‍ ബിഎസ്എന്‍എല്‍ നു് മാത്രമല്ല, ടെലികോം മേഖലയ്ക്കാകെ ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആഭ്യന്തരമായി ആരംഭിക്കുക എന്നതു് ഇന്ത്യന്‍ ടെലികോം മേഖലയുടെ പൊതുവേയും ബിഎസ്എന്‍എല്‍ ന്റെ പ്രത്യേകിച്ചും സ്ഥായിയായ നിലനില്പിനും വികസനത്തിനുമുള്ള മുന്നുപാധിയാണു്.

സേവനപ്രദാന-മാനേജ്മെന്റു് സംവിധാനങ്ങളുടെ സൃഷ്ടിയും പ്രയോഗവും

ടെലികോം സേവനങ്ങള്‍ തത്സമയം ഉപഭോക്താക്കള്‍ക്കു് ലഭ്യമാക്കുന്നതിനുതകും വിധം ഓണ്‍ലൈന്‍ സേവനങ്ങളും ആഭ്യന്തര സ്ഥാപന മാനേജ്മെന്റിനുള്ള സംവിധാനവും ബിഎസ്എന്‍എല്‍ നു് സ്വന്തമായി സൃഷ്ടിച്ചുപയോഗിക്കാവുന്നതാണു്. ഇത്തരം സംവിധാനങ്ങളെല്ലാം സ്ഥാപനത്തിലെ വിഭവങ്ങള്‍, സേവനങ്ങള്‍, പ്രക്രിയകള്‍ തുടങ്ങിയവയും അവയെ സംബന്ധിക്കുന്ന ആവശ്യമായ വിശദാംശങ്ങളുമടങ്ങുന്ന വിവര ശേഖരം സൃഷ്ടിച്ചു് സ്ഥാപിച്ചു് അവയുപയോഗിച്ചു് സേവനങ്ങള്‍ തത്സമയം ഓണ്‍ലൈന്‍ നല്‍കുകയാണു് ചെയ്യുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും തന്നെ വലിയ പങ്കു് നിര്‍വ്വഹിക്കാനാകും. കാരണം ബിഎസ്എന്നലിന്റെ സേവനങ്ങളും ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ക്കാണു് ഏറ്റവും നന്നായി അറിയുന്നതു്. അവരുടെ പങ്കാളിത്തത്തോടെ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ വികസിപ്പിക്കുമ്പോള്‍ വളരെയേറെ അദ്ധ്വാനവും സമയവും ലാഭിക്കാം. ഇക്കാര്യത്തില്‍ ആവശ്യമായതും ബിഎസ്എന്നലിനു് ഇല്ലാത്തതുമായ സാങ്കേതിക വൈദഗ്ദ്ധ്യവും എളുപ്പത്തില്‍ അവ വികസിപ്പിച്ചെടുക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടൂള്‍ ലൈബ്രറികളും രാജ്യത്തു് തന്നെ വികസിപ്പിച്ചവ ലഭ്യമാണു്. സാങ്കേതിക കൈമാറ്റം ചെയ്യാന്‍ തയ്യാറുള്ള സാമൂഹ്യ സംരംഭകരായ സാങ്കേതിക വിദഗ്ദ്ധരും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ ഭാഗമായി ലഭ്യമാണു്. അവരുടെ സേവനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗപ്പെടുത്തിയാല്‍ ഇന്നു് SAP നു് നല്കുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവായ 650 കോടി രൂപയുടെ പകുതിയിലും കുറവു് തുക കൊണ്ടു് ബിഎസ്എന്‍എല്‍ ന്റെ സേവനങ്ങളും മാനേജ്മെന്റും ഓണ്‍ലൈനായി നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും സൃഷ്ടിച്ചു് സാങ്കേതിക സ്വാംശീകരണവും നേടാം.

സാങ്കേതിക സ്വാംശീകരണം - മാതൃക ലഭ്യമാണു്

സാങ്കേതിക കൈമാറ്റത്തിനായി അത്തരം സേവന ദാതാക്കളോടൊപ്പം ബിഎസ്എന്‍എല്‍ വിദഗ്ദ്ധരും ഒരു സംയുക്ത പ്രോജക്ടു് സംഘമായി പ്രവര്‍ത്തിച്ചാല്‍ മതി. ഇതിനുള്ള മാതൃക എറണാകുളം എസ്എസ്ഏയില്‍ ആസ്തി മാനേജ്മെന്റു് സംവിധാനം സൃഷ്ടിച്ചതിന്റേതു് ലഭ്യമാണു്. സമാനമായി സ്ഥാപനതലത്തില്‍ എല്ലാ പ്രക്രിയകളും ഉള്‍ക്കൊള്ളിച്ചും മറ്റിതര എസ്എസ്ഏകള്‍ക്കും കൂടി ആവശ്യമായ വിധവും വികസിപ്പിച്ചാല്‍ മതി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രോട്ടോടൈപ്പു് തയ്യാറാക്കി പ്രവര്‍ത്തന സജ്ജമാക്കാവുന്നതാണു്. അടുത്ത ഒരു വര്‍ഷം കൊണ്ടു് ബിഎസ്എന്‍എല്‍ ലാകെ അതു് പ്രവര്‍ത്തിപ്പിക്കാവുന്നതേയുള്ളു. ഡാറ്റാ സെന്ററും മറ്റും സ്ഥാപിച്ചുപയോഗിക്കാനാവശ്യമായ പശ്ചാത്തല സൌകര്യവും വൈദഗ്ദ്ധ്യവും ബിഎസ്എന്നലില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്. ഇത്തരം സാധ്യതകള്‍ പരിശോധിക്കാതെയാണു് SAP എന്ന ERP പാക്കേജ് 6000 കോടി രൂപ മുടക്കി നടപ്പാക്കിയതു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. ഒഴിവാക്കപ്പെടേണ്ട ഇത്തരം ധൂര്‍ത്തും കെടുകാര്യസ്ഥതയും തന്നെയാണു് ബിഎസ്എന്‍എല്‍ ന്റെ പതനത്തിനു് കാരണം.

ബിഎസ്എന്‍എല്‍ ന്റെ നഷ്ടത്തിന്റെ പ്രധാന കാരണങ്ങള്‍ വര്‍ദ്ധിച്ച വില നല്‍കിയുള്ള ഇറക്കുമതിയാണെന്നതു് മേല്പറഞ്ഞ രണ്ടു് പ്രധാന കാര്യങ്ങളില്‍ നിന്നു് തന്നെ വ്യക്തമാണു്. മാത്രമല്ല, ഇറക്കുമതിയിലുള്ള അമിതാശ്രിതത്വം ബിഎസ്എന്‍എല്‍ നു് മാത്രമല്ല, മറ്റു് സേവന ദാതാക്കള്‍ക്കും വലിയ ചെലവു് വരുത്തുന്നതോടൊപ്പം രാജ്യത്തിനു് തന്നെ വിദേശാശ്രിതത്വത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ദൂഷ്യങ്ങള്‍ വരുത്തി വെയ്ക്കുന്നതാണു്. സ്വാഭാവികമായും പലമടങ്ങു് വില നല്‍കി അവ വാങ്ങുമ്പോള്‍ അതില്‍ കമ്മീഷനും കോഴയും ഉള്‍പ്പെട്ടിരിക്കുമെന്നതില്‍ സംശയം വേണ്ട. ഇതേ പോലെ മറ്റിതര മേഖലകളിലും ചെലവു് ചുരുക്കലിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും നടപ്പാക്കുകയും വേണം.

വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണ നിര്‍മ്മാണവും വില്പനയും

മേല്പറഞ്ഞ തരത്തില്‍ സ്വന്തം ആവശ്യത്തിനായി നിര്‍മ്മിക്കുന്ന ടെലികോം ഉപകരണങ്ങളുടെ ഉല്പാദനം ഐടിഐയിലൂടെയും ടെലികോം ഫാക്ടറികളിലൂടെയും വികസിപ്പിച്ചാല്‍ അതു് പുതിയൊരു വരുമാന മാര്‍ഗ്ഗമാകും. അവയുടെ സാങ്കേതിക സ്വാംശീകരണത്തിനും കൈമാറ്റത്തിനുമുള്ള സംവിധാനമായി ബിഎസ്എന്നലില്‍ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളും മറ്റിതര സ്ഥാപനങ്ങളും ഉപയോഗിക്കുകയും അവയുടെ സേവനങ്ങളുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യാം. 9% മാത്രം കമ്പോള പങ്കാളിത്തമുള്ള ബിഎസ്എന്നലിനു് എന്തു് കൊണ്ടും വളരെയേറെ സാധ്യതകള്‍ തുറന്നു് നല്‍കുന്ന കമ്പോളമാണു് 91% സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ സേവന ദാതാക്കളുടേതു്. മാത്രമല്ല, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അതേ സങ്കേതങ്ങളാണു് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഇതര മേഖലകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ആവശ്യമായിട്ടുള്ളതു്. പ്രതിരോധമടക്കം ഇതര സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലയും സ്വകാര്യ മേഖലയും അടക്കമുള്ളതാണു് ആ വിപുലമായ കമ്പോളം. ഈ രംഗത്തു് ആഭ്യന്തര ഉല്പാദനശേഷി നേടുക എന്നതു് രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണു്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ സേവനപ്രദാന സംവിധാനങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

സ്വന്തം ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്രക്രിയാ മാനേജ്മെന്റിനുള്ള സാങ്കേതിക സ്വാംശീകരണം നടക്കുന്നതോടെ, ഉപകരണങ്ങളുടേതു് പോലെ തന്നെ, സേവന പ്രദാനത്തിനും മാനേജ്മെന്റിനുമുള്ള സംവിധാനങ്ങളുടേയും വലിയൊരു കമ്പോളമാണു് ഇന്ത്യയിലുള്ളതു്. രാജ്യതലത്തിലും സംസ്ഥാനതലത്തിലും വിവിധ വകുപ്പുകള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മാനേജ്മെന്റു് സംവിധാനം ആവശ്യമുണ്ടു്. അവയെല്ലാം ഇന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന സാങ്കേതികവിദ്യയും സേവനങ്ങളുമാണു് ഉപയോഗിക്കുന്നതു്. ബിഎസ്എന്‍എല്‍ ERP നടപ്പാക്കാന്‍ SAP നു് 6000 കോടി ഒറ്റത്തവണ ചെലവും 650 കോടി വീതം വാര്‍ഷിക ചെലവും ആകുന്ന നിരക്കില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ബിസിനസ് പ്രക്രിയകളുടെ കമ്പോളം അതി വിപുലമാണെന്നു് കാണാം. വളരെ ചുരുക്കം സ്ഥാപനങ്ങളും വകുപ്പുകളും മാത്രമാണു് ഓണ്‍ലൈന്‍ മാനേജ്മെന്റ് സംവിധാനവും സേവന പ്രദാന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതു്. ബാക്കിയെല്ലായിടങ്ങളിലും മേല്പറഞ്ഞതിനേക്കാള്‍ കുറഞ്ഞ ചെലവിലും മെച്ചപ്പെട്ട കാര്യക്ഷമതയിലും ബിഎസ്എന്നലിനു് അത്തരം സേവനങ്ങള്‍ നല്‍കാനാവും. ബിഎസ്എന്നലില്‍ പ്രവര്‍ത്തന ക്ഷമമായ മാതൃക നിലിവില്‍ വരുന്നതോടെ അവയുടെ മാര്‍ക്കറ്റിങ്ങും നടപ്പാക്കലും എളുപ്പവും ആരേയും ബോധ്യപ്പെടുത്താനാവുന്നതുമാകും.

പശ്ചാത്തല സൌകര്യ വിഭവങ്ങളുടെ മൂല്യ വര്‍ദ്ധിത ഉപയോഗം

മേല്പറഞ്ഞ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം അവയ്ക്കാവശ്യമായ ഡാറ്റാ സെന്ററുകളും സെര്‍വ്വറുകളും ലൈനുകളും സ്ഥാപിച്ചു് നല്‍കുന്നതിനായി ബിഎസ്എന്നലിന്റെ കെട്ടിട സ്ഥലവും യുപിഎസും ജനറേറ്ററും അടക്കം വൈദ്യുതി സംവിധാനങ്ങളും ഉപയോഗിക്കുന്നതിലൂടെ അവയുടെ മൂല്യവര്‍ദ്ധിത സേവനം നല്‍കാനാവും. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ കണക്ടിവിറ്റി സേവനം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെയെല്ലാം വര്‍ദ്ധിച്ച വരുമാനം നേടാവുന്നതാണു്. ഇതിനു് പകരം മത്സര രംഗത്തുള്ള മറ്റു് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കു് ബിഎസ്എന്‍എല്‍ ന്റെ ടവറും കെട്ടിടവും വാടകയ്ക്കു് കൊടുത്തു് വരുമാനം സൃഷ്ടിക്കാനുള്ള നീക്കമാണിന്നു് ബിഎസ്എന്‍എല്‍ മാനേജ്മെന്റു് നടത്തുന്നതു്. അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന മൂല്യവും വരുമാനവും സൃഷ്ടിക്കുന്നതാണു് മേല്പറഞ്ഞ സേവന രംഗം. ക്ലൌഡ് കമ്പ്യൂട്ടിങ്ങെന്ന പേരിലാണീ ബിസിനസ് മേഖല അറിയപ്പെടുന്നതു്.

വിവര സാങ്കേതിക ശൃംഖലാ വിഭവങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

നിലവില്‍ വിവര വിനിമയ ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിക്കുന്നതിനു് ഇന്ത്യക്കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഓര്‍മ്മപ്പാടങ്ങളെയാണു് (Memory Farm) ആശ്രയിച്ചു് വരുന്നതു്. ഈ രംഗത്തു് ബിഎസ്എന്‍എല്‍ ബാംഗ്ലൂരിലടക്കം ഓര്‍മ്മപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നു് വരുമാനം സൃഷ്ടിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണിതെന്നു് പരിശോധിക്കപ്പെടണം. നിരക്കു് കൂടുതലാണെന്നതും ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്കു് അവ അനാവശ്യ തടസ്സങ്ങളില്ലാതെ നല്‍കുന്നതിനുള്ള സംവിധാനത്തിന്റേയോ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റേയോ അഭാവവും ആണു് കാരണങ്ങളെന്നു് അറിയുന്നു. അവ പരിഹരിക്കുകയും കുറഞ്ഞ നിരക്കിലും ഉപഭോക്തൃസൌഹൃദമായ രീതിയിലും ആ സേവനം വികസിപ്പിക്കുന്നതിലൂടെ ദേശീയ വിവര വിനിമയ ശൃംഖല വികസിപ്പിക്കുന്നതിനും മറ്റൊരു നല്ല വരുമാന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കു് തടയുന്നതിനും കഴിയുകയും ചെയ്യും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും ശൃംഖലാ വിഭവ വികസനവും ഉപഭോഗോപകരണ നിര്‍മ്മാണവും ഇന്ത്യന്‍ വ്യാവസായികാടിത്തറ വികസിപ്പിക്കും മേല്പറഞ്ഞ രണ്ടു് മേഖലകളിലും കമ്മ്യൂണിക്കേഷന്‍ മേഖലയുടെ സ്വാശ്രയ വികസനം നടക്കുന്നതോടെ എല്ലാ വ്യവസായ സേവന മേഖലകള്‍ക്കും ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും നിര്‍മ്മിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും രാജ്യത്തു് നിലവില്‍ വന്നിരിക്കും. അതു് ഇന്ത്യയുടെ വ്യാവസായികാടിത്തറ വികസിപ്പിക്കുന്നതിനും വഴിയൊരുക്കും. കൂടുതല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും.

സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരുടെ സംരക്ഷണവും ശാക്തീകരണവും

മേല്‍പ്പറഞ്ഞ ഓരോ ഘട്ടത്തിലും അതതിന്റെ വികസനത്തിനും ഉല്പാദനത്തിനും വിതരണത്തിനും രാജ്യത്തെ സ്വയംതൊഴില്‍ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭങ്ങളേയും പങ്കാളികളാക്കുന്നതാണു് ലക്ഷ്യ പ്രാപ്തി എളുപ്പമാക്കാനുള്ള മാര്‍ഗ്ഗം. അതാകട്ടെ, ദേശീയ വ്യവസായാടിത്തറ വികസിപ്പിക്കുകയും ആഭ്യന്തര സംരംഭകരുടെ വൈദഗ്ദ്ധ്യ പോഷണത്തിനും അവരുടെ സാമ്പത്തികോന്നമനത്തിനും ഉപകരിക്കുകയും ചെയ്യും. ഇതും പൊതുമേഖലയുടെ സ്വാഭാവിക ദൌത്യങ്ങളില്‍ പ്രധാനമാണു്. നിലവില്‍ ഈ കടമ നിര്‍വ്വഹിക്കുന്നതിനു് പകരം ആഗോള പണ മൂലധന കോര്‍പ്പറേറ്റുകളുടെ ഏജന്‍സിപ്പണി ഏറ്റെടുത്തുകൊണ്ടു് പ്രാദേശിക സംരംഭകരോടാണു് പൊതു മേഖല മത്സരത്തിലേര്‍പ്പെട്ടിരിക്കുന്നതു്. ഏതു് മേഖലയിലും ഈ പ്രവണത കാണാം. അതെല്ലാം തിരുത്തി രാജ്യ താല്പര്യവും ജനതാല്പര്യവും സംരക്ഷിക്കുന്ന സമീപനമാണു് പൊതു മേഖല അനുവര്‍ത്തിക്കേണ്ടതു്.

മേല്പറഞ്ഞവയോടൊപ്പം ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരും സാധാരണക്കാരുമായ ഇന്ത്യക്കാര്‍ക്കു് പരമ്പരാഗത ടെലിഫോണ്‍ സേവനങ്ങളും മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഏതു് വിവര വിനിമയ സേവനങ്ങള്‍ക്കുമുള്ള കണക്ടിവിറ്റിയും നല്‍കുന്നതിലൂടെ ബിഎസ്എന്‍എല്‍ നു് അതിന്റെ നിലനില്പും വളര്‍ച്ചയും സുസ്ഥിരമായ ഭാവിയും ഉറപ്പാക്കാനാവും. അതാകട്ടെ, സര്‍ക്കാരിനും ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഗുണപ്രദവും രാജ്യത്തിന്റെ പൊതു താല്പര്യവുമായി പൊരുത്തപ്പെടുന്നതുമായിരിക്കും. ബിഎസ്എന്‍എല്‍ തകര്‍ന്നടിഞ്ഞാല്‍ അതു് ജീവനക്കാരുടേയോ പെന്‍ഷന്‍കാരുടേയോ മാത്രം ദുരന്തമായിരിക്കില്ല. ദേശീയ കോര്‍പ്പറേറ്റുകളുടേയും ആഗോള പണ മൂലധനത്തിന്റെ മൊത്തത്തിലും കടുത്ത ചൂഷണത്തിനു് ജനങ്ങളും രാജ്യമാകെയും വിധേയമാക്കപ്പെടുകയുമാണു് ഫലം. അതൊഴിവാക്കാന്‍ ബിഎസ്എന്‍എല്‍ സംരക്ഷിക്കപ്പെടണം. നിലനില്കണം. സുസ്ഥിരമായി വളരണം.

അതിനാവശ്യമായ സമ്മര്‍ദ്ദം മാനേജ്മെന്റിലും സര്‍ക്കാരിലും ചെലുത്താന്‍ ജീവനക്കാരുടെ സംഘടനകളോടൊപ്പം പെന്‍ഷന്‍കാരുടെ സംഘടനകളും പ്രയത്നിക്കേണ്ടതുണ്ടു്. അവരുടെ പ്രചരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശരിയായ മാനേജ്മെന്റു് നടപടിക്രമങ്ങളും നയപരിപാടികളും ഉയര്‍ത്തപ്പെടണം. ഒരു പക്ഷെ, ഇന്നു് നടക്കുന്ന സാങ്കേതിക വിപ്ലവത്തിന്റെ ഫല പ്രത്യാഘാതങ്ങള്‍ ഭരണാധികാരികള്‍ക്കു് വേണ്ടത്ര അറിവില്ലായിരിക്കാം. അതുപയോഗിച്ചാണു് ആഗോള പണമൂലധന കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ചൂഷണം കടുപ്പിക്കുന്നതു്. അതു് തടഞ്ഞു് തദ്ദേശീയ സമൂഹത്തേയും ബിഎസ്എന്‍എല്‍ സ്ഥാപനത്തേയും സംരക്ഷിക്കാനും മുന്നോട്ടു് നയിക്കാനുമുള്ള കടമയാണു് പെന്‍ഷന്‍കാരിലടക്കം തൊഴിലാളി വര്‍ഗ്ഗത്തില്‍ അര്‍പ്പിതമായിരിക്കുന്നതു്.

(ജോസഫ് തോമസ് - thomasatps@gmail.com/9447738369)

Tuesday, December 8, 2015

Corporates control the politics and elections of India - Reports by ADR-NEW



(Courtesy : Business Line Print Edition dated 08-1-2015)

(Quote)

BJP, top choice of corporate donors in 2014-15

OUR BUREAU

PRINT   ·   T+  

New Delhi, December 7:  

In 2014-15, the year the Lok Sabha elections catapulted Narendra Modi to power with a massive mandate, the Satya Electoral Trust of major corporates and the Aditya Birla Group’s General Electoral Trust were the top two donors to both the Bharatiya Janata Party and the Congress.

According to an analysis by the Association of Democratic Reforms (ADR) and the National Election Watch (NEW), the corporate/business sector made 968 donations worth Rs. 576.37 crore (92.61 per cent of total donations) to national parties, while 699 individuals donated  Rs.45.23 crore. The BJP emerged the favourite for corporates/businesses, getting 794 donations amounting to  Rs. 409.94 crore, while the Congress bagged 121 such donations  worth Rs. 127.96 crore. The analysis is based on the submissions made by national parties to the Election Commission of donations of over Rs. 20,000.

The other major donors included Lodha Constructions — Rs. 16 crore to the BJP; Sudhakar Mallapa Shetty — Rs. 10 crore to the Congress; Videocon Industries — Rs. 5 crore to the Nationalist Congress Party (NCP); and Lodha Dwellers — Rs. 5 crore to the NCP.

Overall, total donations to all national parties rose 151 per cent over 2013-14, with the BJP seeing a 156 per cent rise ( Rs. 170.86 crore in 2013-14), ADR-NEW said. The highest increase (177 per cent) in donations was declared by the NCP at Rs. 38.82 crore in 2014-15 from  Rs. 14.02 crore in 2013-14. The Satya Trust was the BJP’s top donor at Rs. 107.25 crore, accounting for 25 per cent of the Rs. 437.35 crore received by the party from corporates and individuals, says the analysis. The Trust donated Rs. 18.75 crore to the Congress.

A Satya Trust statement said: “During 2014-15, our trust got around Rs. 141 crore worth of contributions from various corporates, which included the Bharti Group, Hero MotoCorp, Jubiliant Foodworks, National Engineering Industries, Orient Cement, DLF, JK Tyres, Indiabulls Housing Finance, and Kalpataru Power Transmission. A total of 18 corporates contributed during 2014-15. These contributions were utilised for giving political donations across political parties during the said year.” While the Birla group’s General Electoral Trust was the BJP’s second-largest corporate donor, doling out Rs. 63.2 crore to the party, it was the largest donor to the Congress, pouring Rs. 54.1 crore into the party’s coffers. The Trust did not make any donation to national parties during 2013-14.

The analysis said: “With 1,234 donations from individuals and corporates, the donations declared by the BJP are more than twice the aggregate declared by the Congress ( Rs. 141.46 crore), the NCP ( Rs. 38.82 crore), the CPI (M) ( Rs. 3.42 crore) and the Communist Party of India ( Rs. 1.33 crore) for the same period.” Commenting on the rising trend of corporate donations to political parties, a corporate lawyer, who did not wish to be identified, said that the new company law — enacted in 2013 — provides for increased limit for corporate donations to political parties. Among States, the highest amount from corporates and individuals flowed from Maharashtra ( Rs. 260.01 crore), followed by Gujarat ( Rs. 24.76 crore) and Delhi ( Rs. 15.34 crore).

Incomplete disclosure

ADR-NEW flagged “incomplete disclosure of information” in some reports. A sum of “ Rs. 83.915 lakh was declared as received by the BJP from 20 donors whose PAN details, address and mode of contribution (together) were unavailable,” said the analysis. The Congress, it said, has not mentioned the cheque/DD numbers for 192 donations amounting to  Rs. 138.98 crore.

Demanding that full details of all donors should be made available for public scrutiny, ADR-NEW said some countries where this is done include Bhutan, Nepal, Germany, France, Italy, Brazil, Bulgaria, the US and Japan.

(This article was published in the Business Line print edition dated December 8, 2015)

Sunday, December 6, 2015

ടെലികോംരംഗവും കുത്തകകള്‍ക്ക് - കെ മോഹനന്‍



Courtesy : Deshabhimani - 03-December-2015

'നല്ല ദിനങ്ങള്‍' വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന മോഡി സര്‍ക്കാര്‍ നല്ല ദിനങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്കായി നീക്കിവയ്ക്കുകയാണ്. ഒരുവശത്ത് കോര്‍പറേറ്റുകളെ സഹായിക്കുകയും മറുവശത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു. ശക്തമായ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുന്ന നടപടികളാണ് അധികാരത്തിന്റെ പിന്‍ബലത്തോടെ ഹിന്ദുത്വശക്തികള്‍ തുടരുന്നത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഹാരരീതികളെയും സംഭാഷണങ്ങളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം ശക്തിപ്പെടുന്നു. സ്വതന്ത്രമായ ആശയപ്രകാശനം നിഷേധിക്കുന്നു. സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്ക് ആവാഹിക്കാനാണ് സവര്‍ണ– ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് നമ്മുടെ കടമ.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും മോഡിസര്‍ക്കാരിനില്ല. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം ജലരേഖയായി മാറി. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളിലും വിദേശമൂലധനാധിപത്യത്തിന് അവസരമുണ്ടാക്കുകയും അതിനനുസൃതമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയുംചെയ്യുന്നു. പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്ന് സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമം. ഓഹരിവില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യാ ലിമിറ്റഡിലെ 10 ശതമാനം ഓഹരി വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍നയത്തിന്റെ ഇരകളാവുകയാണ്.

ഇന്ത്യന്‍ ടെലികോംരംഗം ഏതാണ്ട് മുഴുവനായും സ്വകാര്യമേഖല കൈയടക്കിക്കഴിഞ്ഞു. 2015 സെപ്തംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ ടെലികോംകമ്പനികളുടെ വിപണിവിഹിതം ഒമ്പതുശതമാനത്തില്‍ താഴെമാത്രം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വകാര്യ ടെലികോംകമ്പനികള്‍ സജീവമായി. സര്‍ക്കാരിന്റെ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യാ പ്രഖ്യാപനങ്ങളും ആവേശംനല്‍കുന്നത് ടെലികോം സ്വകാര്യകമ്പനികള്‍ക്കുതന്നെ.

മൂന്നാം ടെലികോംനയം നടപ്പാക്കാന്‍ ആരംഭിച്ചതോടെ ടെലികോംകമ്പോളത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനികള്‍ക്കുമാത്രമായി. ടെലികോംരംഗത്ത് കുത്തകവല്‍ക്കരണം ശക്തിപ്രാപിക്കുകയും ചെയ്തു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരവോടെ നാലോ അഞ്ചോ കമ്പനികള്‍മാത്രം ടെലികോംരംഗത്ത് അവശേഷിക്കുമെന്ന പ്രഖ്യാപനമാണ് എയര്‍ടെല്‍ മേധാവി നടത്തിയത്. കേന്ദ്രസര്‍ക്കാര്‍നയങ്ങളാകട്ടെ, കുത്തകവല്‍ക്കരണത്തിന് അനുകൂലവും പൊതുമേഖലാ വിരുദ്ധവുമാണുതാനും. സര്‍ക്കാരിന്റെ നയങ്ങള്‍ പൊതുമേഖലയെ പടിപടിയായി ദുര്‍ബലമാക്കി. വരുമാനത്തിലും വിപണിപങ്കാളിത്തത്തിലും സ്വകാര്യകമ്പനികള്‍ ഏറെ മുന്നിലാണ്. 2012–13ല്‍ 3,87,298 കോടിയായിരുന്നു ടെലികോംരംഗത്തെ വരുമാനം. 2013–014ല്‍ ഇത് 4,29,087 കോടിയായി വര്‍ധിച്ചു. ഇതില്‍ പൊതുമേഖലയുടെ വിഹിതം എട്ട് ശതമാനം മാത്രം. അതായത്, പൊതുമേഖലാസ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണനയംതന്നെയാണ് മോഡിസര്‍ക്കാരും ടെലികോംരംഗത്ത് സ്വീകരിക്കുന്നത്.

മൂന്നാം ടെലികോംനയം മുന്നോട്ടുവച്ച എല്ലാ കാര്യവും ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുകയാണ്. കമ്പനികള്‍ തമ്മിലുള്ള ലയനപ്രക്രിയ ഉദാരമാക്കുന്നു. സ്പെക്ട്രം പരസ്പരം കൈമാറാനും കച്ചവടം ചെയ്യാനും അനുവാദം നല്‍കുന്നു. വിദേശമൂലധനാധിപത്യം 100 ശതമാനമായി വര്‍ധിപ്പിക്കുന്നു. അനര്‍ഹമായ സൌജന്യങ്ങളും സഹായങ്ങളും നയപരമായ തീരുമാനങ്ങളുംകൊണ്ട് സ്വകാര്യമേഖലയെ സമ്പുഷ്ടമാക്കുന്ന സര്‍ക്കാര്‍ പൊതുമേഖലയെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നത്. പൊതുമേഖലാ ടെലികോംകമ്പനികള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടെലികോംകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാമ്പത്തികപ്രതിസന്ധി തടസ്സമാവുകയാണ്. ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല. ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ടെലികോംരംഗത്ത് മത്സരിച്ച് മുന്നേറാനുള്ള അവസരം നിഷേധിക്കപ്പെട്ടു. അര്‍ഹമായ സാമ്പത്തിക സഹായംപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിവിധയിനങ്ങളിലായി 15,000 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് നിഷേധിക്കുകയും വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. ബിഎസ്എന്‍എല്ലിന്റെ 65,000 ടവര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് കൈമാറാന്‍ തീരുമാനിച്ചു. സാമ്പത്തികബാധ്യത നേരിടുന്ന എംടിഎന്‍എല്‍, ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാന്‍ ശ്രമം തുടരുന്നു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ളൂരിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞു. ബിഎസ്എന്‍എല്ലിന്റെ ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവ ഔട്ട്സോഴ്സ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകളിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാര്‍നിയമനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്ഥാപനത്തിന്റെ സംരക്ഷണമല്ല, മറിച്ച് സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയങ്ങള്‍ക്കെതിരെ പൊതുവിലും ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രത്യേകിച്ചും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയാണ് നമ്മുടെ കടമ.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം മാനേജ്മെന്റ് തുടരുകയാണ്. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ല.

സംഘടനാപ്രവര്‍ത്തനസ്വാതന്ത്യ്രത്തിനും കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുംവേണ്ടി മാസങ്ങളോളം നടന്ന പ്രക്ഷോഭം വിജയകരമായി പര്യവസാനിച്ച സന്ദര്‍ഭത്തിലാണ് കോഴിക്കോട്ട് സമ്മേളനം ചേരുന്നത്. തൊഴിലാളിസംഘടനകളെ ശത്രുക്കളായി കണക്കാക്കുകയും വെല്ലുവിളിക്കുകയും ജനാധിപത്യപരമായ പ്രവര്‍ത്തനസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയുംചെയ്ത കേരളത്തിലെ സര്‍ക്കിള്‍ മാനേജ്മെന്റിനും അതിന് നേതൃത്വം നല്‍കിയ എം എസ് എസ് റാവുവിനും അര്‍ഹമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ചൂഷണംചെയ്യപ്പെടുന്ന കരാര്‍ത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ജീവനക്കാരും ഓഫീസര്‍മാരും കൈകോര്‍ത്ത് നടത്തിയ സമരവും അതിന്റെ വിജയവും ചരിത്രം രേഖപ്പെടുത്തും.

നമ്മുടെ രാജ്യത്തിന്റെ ഭാവിയും ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടങ്ങളില്‍ പങ്ക് ചേരുകയെന്ന ദൌത്യം വീണ്ടും ശക്തമായി തുടരുമെന്ന് സമ്മേളനം പ്രഖ്യാപിക്കും. സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരങ്ങളില്‍ പങ്കെടുക്കുകയെന്ന നമ്മുടെ പാരമ്പര്യം ഈ സമ്മേളനത്തിലും ആവര്‍ത്തിക്കും.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും പൊതുമേഖലയുള്‍പ്പെടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും മൂലധനത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് ചെറുക്കാനും നടക്കുന്ന പോരാട്ടങ്ങളില്‍ കണ്ണിചേരുകയെന്ന ദൌത്യവും നിര്‍വഹിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ടുണ്ടാകും

(ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521393.html#sthash.NDEeYYeg.dpuf

സംവരണത്തിന്റെ സാമൂഹ്യപ്രസക്തി - കെ രാധാകൃഷ്ണന്‍



Courtesy : Deshabhimani - 04-December-2015

സ്വന്തം ജീവിതംകൊണ്ട് ചരിത്രംസൃഷ്ടിച്ച ഡോ. അംബേദ്കറുടെ 125–ാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ രാജ്യത്തെ ദളിതരുടെ അവസ്ഥ വിശകലംചെയ്യുന്നത് ഉചിതമാകും. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്റെ വികാരങ്ങളെ ലോകജനതയ്ക്ക് ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനിര്‍വചനീയമാണ്. സംവരണത്തിന്റെ സാമൂഹ്യപ്രസക്തി ചോദ്യംചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി പാര്‍ലമെന്റിലും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന നിയമസഭകളിലും പ്രത്യേക ചര്‍ച്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയം. അംബേദ്കറുടെ ചരമദിനംകൂടിയാണ് ഡിസംബര്‍’ആറ്.

ദളിതരെ ശാക്തീകരിക്കുന്നതോടൊപ്പം അവരെ പ്രാന്തത്തില്‍നിന്ന് കേന്ദ്രത്തിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അംബേദ്കര്‍ ഒരു പ്രായോഗികവാദിയും ആശയവാദിയുമായിരുന്നു; സാമൂഹ്യ വിപ്ളവകാരിയും. ദളിതന് അറിവും അധികാരവും സമ്പത്തും നിഷേധിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി കത്തിച്ച് അദ്ദേഹം തുടങ്ങിവച്ച പോരാട്ടത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. ഹിന്ദുകോഡ് ബില്‍ പാസാക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റുവിനോടും ഡോ. രാജേന്ദ്രപ്രസാദിനോടും അദ്ദേഹം അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയുണ്ടായി. തന്റെ വലിയ സ്വപ്നം നടക്കാതെപോയതില്‍ വിഷണ്ണനായ അദ്ദേഹം പറഞ്ഞു– മതജീര്‍ണതയുടെയും ജാതി ഉച്ചനീചത്വങ്ങളുടെയും പുറത്ത് നമ്മള്‍ കെട്ടിപ്പടുക്കാന്‍പോകുന്നത് വെറും ചാണകക്കുന്നിലെ കൊട്ടാരമായിരിക്കുമെന്ന്. മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കി– ഭാവി ഇന്ത്യയെ നയിക്കാന്‍പോകുന്നത് മിലിറ്റന്റ് ഹിന്ദുത്വമായിരിക്കുമെന്ന്. ആ ക്രാന്തദര്‍ശി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാകുന്ന കാഴ്ചയാണ് ഇന്ന്.

സ്വാതന്ത്യം ലഭിച്ച് 68 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ഗ്രാമങ്ങളില്‍ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുന്നു. ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരുന്ന ദളിതര്‍ മുമ്പത്തേക്കാള്‍ ഭീകരമാംവിധം ജാതിവിവേചനങ്ങള്‍ക്ക് ഇരയാകുന്നത് ഭരണാധികാരികളില്‍ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല എന്നുമാത്രമല്ല, ജാതിസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. ഹരിയാനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ജാതിവെറിയന്മാര്‍ ജീവനോടെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടത്, പട്ടിയെ കല്ലെറിഞ്ഞാല്‍ ആരെങ്കിലും മറുപടി പറയാറുണ്ടോ എന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ കുമാരി ഷെല്‍ജയ്ക്ക് ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍വച്ചുണ്ടായ ജാതീയ വിവേചനത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. ഇതാണ് ആധുനിക ഇന്ത്യയിലെ ദളിതരുടെ അവസ്ഥ.

ദളിത് ജനവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിനായാണ് ഭരണഘടനയില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേര്‍ത്തത്. എന്നാല്‍, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ഇന്ന് രാജ്യത്ത് നടക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഉന്നത നീതിപീഠവും ഇത്തരക്കാര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് അടുത്തകാലത്തായി കൈക്കൊള്ളുന്നത്. 68 വര്‍ഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് സുപ്രീംകോടതിപോലും ചോദിച്ചത്. സംവരണത്തിന്റെ ചരിത്രംപോലും സുപ്രീംകോടതിയിലെ മേലാളന്മാര്‍ മനസ്സിലാക്കിയിട്ടില്ല എന്നാണോ? അതോ ബോധപൂര്‍വം മറക്കുകയാണോ? സംവരണത്തെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചിന്താഗതിയില്‍നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ ഉത്ഭവിക്കുന്നത്. ഇവര്‍ പറയുന്ന എല്ലാവിധ സംവരണം ഉണ്ടായിട്ടും രാജ്യത്തെ ദളിതരുടെ സ്ഥിതി ഇതാണെങ്കില്‍ അതുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യതെ എഴുപത്തേഴ് ശതമാനം ദളിതരും ജാതിവിവേചനത്തിനും അയിത്തത്തിനും വിധേയമായി ജീവിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ജാതിവിവേചനത്തിന്റെ ഭാഗമായി ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ദിവസം ശരാശരി മൂന്ന് ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ആഴ്ചയില്‍ ആറ് ദളിതരെയെങ്കിലും തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അയിത്താചാര നിരോധന നിയമങ്ങള്‍ പാഴ്വാക്കായി അവശേഷിക്കുന്നു. ദേശീയതലത്തില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവും തൊഴില്‍സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, അവ ഇന്നേവരെ പൂര്‍ണമായും കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യയിലെ 11 സംസ്ഥാനത്ത് തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. 38 ശതമാനം സ്കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം ദളിത് ജനതയ്ക്ക് പൊലീസ് സ്റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍കടയിലും കയറാന്‍ സ്വാതന്ത്യ്രമില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തേക്ക് പോകാന്‍ വിസമ്മതിക്കുന്നു. ദളിതര്‍ക്കുള്ള എഴുത്തുകള്‍ വീട്ടിലെത്തിക്കാന്‍ ഉത്തരേന്ത്യന്‍മേഖലയിലെ തപാല്‍ജീവനക്കാര്‍ തയ്യാറാകുന്നില്ല. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതര്‍ക്ക് പ്രവേശനമില്ല. അവരുടെ വിവാഹഘോഷയാത്ര പൊതുവഴിയിലൂടെ നീങ്ങിയാല്‍ ആക്രമിക്കപ്പെടും. മൃതദേഹം സ്വന്തം കൂരയ്ക്കുള്ളില്‍ സംസ്കരിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നു. മണ്‍മറഞ്ഞുപോയ ജാതിമേധാവിത്ത ചരിത്രം ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുന്നു. നീതിയോ, നിയമമോ, ശിക്ഷയോ ഒന്നും ജാതിവെറിയന്മാര്‍ക്ക് പ്രശ്നമല്ല. ഭരണഘടനയുടെ അനുശാസനങ്ങള്‍ മത/ജാത്യാചാരങ്ങള്‍ക്ക് വഴിമാറുന്നു. നിയമ/നീതിപാലകര്‍ ഈ നരവേട്ടയ്ക്കെതിരെ വിരലനക്കാനാകാതെ മാറിനില്‍ക്കുന്നു. ഗ്രാമാന്തരങ്ങളില്‍ സമാന്തര ഫ്യൂഡല്‍അധികാരിവര്‍ഗങ്ങള്‍ നിയമപാലകരായി വിരാജിക്കുന്ന കാഴ്ച. അധികാരവികേന്ദ്രീകരണത്തിന്റെ കളിത്തൊട്ടിലായ തദ്ദേശഭരണസ്ഥാപനങ്ങള്‍ ജാതി– മതാതിഷ്ഠിത അനാചാരങ്ങളുടെ മുന്നില്‍ മുട്ടുകുത്തുന്നു.

ജാതിലഹളയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2001നും 2012 നുമിടയില്‍ 26,378 പേരാണ് കൊല്ലപ്പെട്ടത്. 10,845 പേരുടെ കൊലപാതകവുമായി തമിഴ്നാട് തൊട്ടുപുറകിലുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സവര്‍ണമേധാവിത്തത്തിന്റ കൊടുംക്രൂരത അരങ്ങേറുന്നു. ചെറിയ സംഭവങ്ങള്‍ സര്‍ക്കാരിന്റെ രേഖയിലോ മാധ്യമശ്രദ്ധയിലോ വരാറില്ല. പുറംലോകം അറിഞ്ഞവ ഒരിക്കലും മറക്കാന്‍ കഴിയുന്നതുമല്ല. 2006ല്‍ മധ്യപ്രദേശിലെ ഖൈര്‍റാഞ്ചിയില്‍ ദളിത് കുടുംബത്തിലെ നാലുപേരെ കൊന്നൊടുക്കിയത് അവര്‍ വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിച്ചു എന്നതിനാലാണ്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിഹാറില്‍ ഭൂവുടമകളുടെ ഗുണ്ടാസംഘം രണ്‍വീര്‍സേന നിരന്തരം ദളിത്വേട്ട നടത്തുന്നു. ദളിതനായ മുഖ്യമന്ത്രി സന്ദര്‍ശിച്ച അമ്പലത്തിലെ വിഗ്രഹങ്ങള്‍ കഴുകിത്തുടച്ച് സവര്‍ണര്‍ ശുദ്ധികലശം നടത്തിയ വാര്‍ത്ത പുറത്തുവന്നു. തെഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ മത്സരിച്ചതിന് ബിഹാറിലെ ഭോജ്പുരില്‍ അഞ്ചു സ്ത്രീകളെ കുടിയൊഴിപ്പിച്ചു. പഞ്ചാബില്‍ താഴ്ന്ന ജാതിക്കാരായ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. കോണ്‍ഗ്രസും ബിജെപിയും ജാതിഭേദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ടികളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഒരുപോലെ എതിര്‍ക്കുന്നു. അടുത്തകാലത്ത് കേരളത്തിലും ജാതിധ്രുവീകരണവും അസഹിഷ്ണുതയും വര്‍ധിച്ചതായി കാണാം. വിലക്കേര്‍പ്പെടുത്തുന്ന ആരാധനാലയങ്ങളും മിശ്രവിവാഹത്തെ പരസ്യമായി എതിര്‍ക്കുന്ന പുരോഹിതന്മാരും സ്ത്രീകള്‍ രണ്ടാംതരമെന്ന് പരസ്യമായി പ്രസ്താവിക്കാന്‍ മടികാണിക്കാത്ത മതപണ്ഡിതന്മാരും സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് വലിയ ആപത്തുകളാണ്.

മണ്‍മറഞ്ഞുപോയ ദുഷിപ്പുകളാകെ തിരികെക്കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന ആര്‍എസ്എസ്, ദളിതന്റെ സാമൂഹ്യക്രമത്തിന് കാതലായ മാറ്റത്തിന് വഴിതെളിച്ച സംവരണംതന്നെ എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നു. സമത്വമുന്നേറ്റ യാത്ര എന്ന ജാതിയാത്ര സംഘടിപ്പിക്കാന്‍ ഇവിടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു. പാളേല്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന അവസ്ഥയ്ക്കെതിരെ പാളേല്‍ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല എന്ന് ചങ്കൂറ്റത്തോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടാണ് നമ്മുടേത് എന്ന ചരിത്രം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണഗുരു അടക്കമുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിനു ഘടകവിരുദ്ധമായ സന്ദേശവുമായാണ് മഹാപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഇറങ്ങിത്തിരിക്കുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരക്കാരുടെ ബോധപൂര്‍വമായ പരിശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ ദളിത് ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കി. അതിന്റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പട്ടികജാതി– പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സ്ഥിതി ഏറെ മെച്ചപ്പെട്ടു. ദളിത് ജനവിഭാഗത്തിനായി നിരവധി കാര്യങ്ങള്‍ചെയ്തു എന്ന് യുഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, 35 ലക്ഷത്തില്‍പ്പരം വരുന്ന ഈ ജനവിഭാഗത്തിന്റെ അവസ്ഥ ഏറെ പിന്നോക്കംപോകുകയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തൊഴുത്തിന് സമാനമായ വീടുകളില്‍ ആടുജീവിതം നയിക്കുന്നതും കുട്ടികള്‍ വിശപ്പടക്കാന്‍ മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടുന്നതുമായ വാര്‍ത്തകള്‍ പുറത്തുവരുന്നു.

ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ദളിത് വിഭാഗമാണ്. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുറയുകയും സ്വകാര്യ മേഖല ശക്തിപ്പെടുകയും ചെയ്യുന്നു. സ്വകാര്യ– എയ്ഡഡ് മേഖലകളിലെ തൊഴിലിന് ഒരു സംവരണതത്വവും നിലവിലില്ല. എയ്ഡഡ് മേഖലയിലെ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശത്തിന് നാളിതുവരെ ഈ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിന്മേലുള്ള നിലപാട് സംബന്ധിച്ച ചോദ്യത്തിന് ഉത്തരംനല്‍കാന്‍ കൂട്ടാക്കാത്തത് സര്‍ക്കാരിന്റെ കള്ളക്കളി വെളിവാക്കുന്നു.

ഡോ. അംബേദ്കറുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ ആറ് സംവരണ സംരക്ഷണദിനമായി ആചരിക്കാന്‍ ദേശീയതലത്തില്‍ദളിത് ശോഷണ്‍മുക്തി മഞ്ചും കേരളത്തില്‍ പട്ടികജാതി ക്ഷേമ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. ദളിതരും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളും ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ സമാന ചിന്താഗതിക്കാരുടെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്

(ദളിത് ശോഷണ്‍മുക്തി മഞ്ച് കണ്‍വീനറാണ് ലേഖകന്‍)

- See more at: http://deshabhimani.com/news-articles-all-latest_news-521814.html#sthash.NsM4DKth.dpuf

ട്വന്റി ട്വന്റി : കോര്‍പറേറ്റ് രാഷ്ട്രീയരൂപം - പി രാജീവ്



(Courtesy : Deshabhimani : 03-December-2015)

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തവണ വിജയിച്ചത് ട്വന്റി ട്വന്റി എന്ന സന്നദ്ധസംഘടനയാണ്. എല്ലാ രാഷ്ട്രീയമുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച സംഘടന കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന കോര്‍പറേറ്റിന്റെ രാഷ്ട്രീയമുഖമാണ്. ആദ്യത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകാം സ്വന്തമായി രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. പ്രമുഖരായ പല വിദേശമലയാളികളുമായി ചേര്‍ന്ന് തൊട്ടടുത്ത പഞ്ചായത്തുകളിലേക്കുകൂടി തങ്ങളുടെ പരീക്ഷണം വ്യാപിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നതായി, രൂപീകരിക്കാന്‍ പോകുന്ന പാര്‍ടിയുടെ നിയുക്ത പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു പല കോര്‍പറേറ്റുകളും ഇതേ മാതൃക തങ്ങളുടെ പ്രദേശങ്ങളിലും നടപ്പാക്കാനുള്ള പഠനങ്ങള്‍ക്കായി കിഴക്കമ്പലത്ത് വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനാധിപത്യസംവിധാനത്തില്‍ അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നടന്നത്. അടുത്തിടെ ഭേദഗതിചെയ്ത കമ്പനിനിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ചെലവഴിക്കണം. കോര്‍പറേറ്റ് ലോകം ആദ്യം ഈ വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശക്തമായ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചു. അതോടെ സര്‍ക്കാരിനും നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ലമെന്റ് കൂടി അംഗീകരിച്ചതോടെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിന്റെ ക്ഷേമത്തിന് മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം ഈ പണം ചെലവഴിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നു. 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. നിയമമനുസരിച്ച് സിഎസ്ആര്‍ ചെലവഴിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും രൂപപ്പെടുത്തി. കമ്പനിക്ക് വേണമെങ്കില്‍ നേരിട്ടുതന്നെ പണം ചെലവഴിക്കാം. എന്നാല്‍, കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമോ കമ്പനിജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളോ ആകാന്‍ പാടില്ല. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ നിര്‍വഹണത്തിനായി രൂപംനല്‍കിയ സംവിധാനമാണ് ട്വന്റി ട്വന്റി എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണം രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടാകരുതെന്ന കാഴ്ചപ്പാടാണ് നിയമത്തിന്റെയും ചട്ടത്തിന്റെയും രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചട്ടം 4(7) ല്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നല്‍കുന്ന സംഭാവനകള്‍ സിഎസ്ആറായി പരിഗണിക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം ചെലവഴിക്കാനുള്ള ബാധ്യതയെ രാഷ്ട്രീയ അധികാരത്തിനായി പ്രത്യക്ഷത്തില്‍ത്തന്നെ ഉപയോഗിക്കുകയാണ് കിറ്റക്സ് ട്വന്റി ട്വന്റിയിലൂടെ ചെയ്തത്. പഞ്ചായത്ത് അധികാരം മുന്‍കൂട്ടികണ്ട് ബൃഹത്തായ പദ്ധതിക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ആനുകൂല്യം ലഭിക്കേണ്ടവരെല്ലം ഇവരുടെ മുമ്പില്‍ രജിസ്റ്റര്‍ചെയ്യണം. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ നാലുതരമായി കുടുംബങ്ങളെ തിരിച്ച് അവര്‍ക്ക് വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കി. കുടിവെള്ളത്തിനും റോഡിനും പദ്ധതികള്‍ നടപ്പാക്കി. വീടും ആടും പശുവും ഉള്‍പ്പെടെ നല്‍കി. ന്യായവില കടകള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ മൊത്തം ബജറ്റിന്റെ നിരവധി മടങ്ങ് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് അവര്‍തന്നെ അവകാശപ്പെടുന്നത്്. ഭാവിയിലുള്ള നേട്ടങ്ങള്‍കൂടി മുന്‍കൂട്ടികണ്ട് സിഎസ്ആര്‍ ഉത്തരവാദിത്തത്തേക്കാള്‍ അധികം പണം ഇവര്‍ ചെലവഴിച്ചു.

നൂറിലധികം ജോലിക്കാരെയാണ് ശമ്പളംനല്‍കി സര്‍വേമുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ക്കായി കമ്പനി നിയോഗിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്കും കമ്പനി ശമ്പളവും വാഹനവും സ്റ്റാഫിനെയും നല്‍കുമത്രേ. ഫലത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോടായിരിക്കില്ല ഉത്തരവാദിത്തം, പകരം കമ്പനിയോട് ആയിരിക്കുമെന്ന് ഉറപ്പ്. ജനാധിപത്യത്തെ സമര്‍ഥമായി കോര്‍പറേറ്റ് ഹൈജാക്ക് ചെയ്തുവെന്നര്‍ഥം. ജനങ്ങള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന പൊതുതത്വമാണ് തുടക്കത്തില്‍ ഭൂരിപക്ഷമാളുകളും സ്വീകരിച്ചത്. ഇന്ത്യക്കുതന്നെ അഭിമാനമായി മാറി ഫോബ്സ് ഗ്രൂപ്പില്‍വരെ ഇടംകണ്ടെത്തിയ കമ്പനി തങ്ങളുടെ നാടിന്റെ വികസനത്തില്‍ താല്‍പ്പര്യം കാണിക്കുന്നതിനെ പലരും അഭിനന്ദിക്കുകയുംചെയ്തു. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണ പ്രക്രിയ സമര്‍ഥമായി നിര്‍വഹിക്കുന്ന ശ്രമത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയസമൂഹത്തിന് പാളിച്ചയുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ടും ദാരിദ്യ്രവും ദുരിതവും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പരിസരമായി ഇവര്‍ കണ്ടു. ജനകീയാസൂത്രണത്തിന്റെ ശരിയായ തുടര്‍ച്ചയില്ലാതെ പോയത് ഇതിന്റെ ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ല. ഇത് ജനങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഈ വിയോജിപ്പിനെ ട്വന്റി ട്വന്റി തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി കാണുകയുംചെയ്തു. പഞ്ചായത്ത് ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ തങ്ങളുടെ പണം മുടക്കി ചെയ്തുകൊടുത്ത് ജനങ്ങളെ മോഹവലയില്‍ കുരുക്കാനാണ് ഇവര്‍ ശ്രമിച്ചതും വിജയിച്ചതും.

ചങ്ങാത്ത മുതലാളിത്തമെന്നത് ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടംമുതല്‍ കാണുന്ന പ്രവണതയാണെങ്കിലും നവ ഉദാരവല്‍ക്കരണകാലത്താണ് ഈ പ്രവണത ശക്തിപ്പെട്ടത്. കോര്‍പറേറ്റും രാഷ്ട്രീയനേതൃത്വവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് അഴിമതിയുടെ പുതിയ ഭൂമികകള്‍ തീര്‍ക്കുന്നത് ഇന്നത്തെ കാലത്ത് നിത്യകാഴ്ചയാണ്. ഉദാരവല്‍ക്കരണകാലത്തെ രാഷ്ട്രീയത്തില്‍ കോര്‍പറേറ്റുകള്‍ ജനപ്രതിനിധികള്‍ ആകുന്നത് വന്‍തോതില്‍ പണം ചെലവഴിച്ചാണ്്. പലരും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികളുടെ സ്ഥാനാര്‍ഥികളായി നിയമനിര്‍മാണസഭകളിലേക്ക് എത്തുന്നവരാണ്. അപൂര്‍വം ചിലര്‍ പണംമുടക്കി രാജ്യസഭയിലോ ലെജിസ്ളേറ്റീവ് കൌണ്‍സിലിലോ അംഗമാകുന്നുണ്ട്്. അതിനെയെല്ലാം മറികടക്കുന്നതാണ് ഈ പരീക്ഷണം. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമായാണെന്ന് ഉറപ്പുവരുത്തി അനുമതി നല്‍കുകയും തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തുകയും ചെയ്യേണ്ട ജനാധിപത്യസംവിധാനത്തെ കമ്പനിതന്നെ നിയന്ത്രിക്കുന്നുവെന്ന അത്യപൂര്‍വ പരീക്ഷണത്തിനാണ് കിഴക്കമ്പലം വേദിയാകുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ മണ്ഡലങ്ങള്‍ വീതംവച്ച് എടുത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ത്തന്നെ ട്വന്റി ട്വന്റി ഒരു മണ്ഡലം കേന്ദ്രീകരിച്ചതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ ക്വാര്‍ട്ടലുകള്‍ രൂപീകരിച്ച് സംസ്ഥാന അധികാരം പിടിക്കാന്‍തന്നെ ശ്രമിച്ചെന്നുവരാം. അദാനിയും അംബാനിയും പാര്‍ലമെന്റും പിടിക്കാന്‍ നോക്കിയെന്നു വരാം. രാഷ്ട്രീയ പാര്‍ടികള്‍ വഴി തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനു പകരം തങ്ങള്‍തന്നെ നേരിട്ട് നിയമനിര്‍മാണവും ഭരണവും നടത്തി അജന്‍ഡ നിര്‍വഹിക്കാം എന്നാണ് കിഴക്കമ്പലം പ്രഖ്യാപിക്കുന്നത്.

ഇത്തരം പ്രതിഭാസങ്ങള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, അപകടകരമായ പ്രവണത തനിയെ അവസാനിക്കുമെന്നു കരുതി ആശ്വസിച്ചിരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും കോര്‍പറേറ്റിന്റെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലും ഇഴുകിച്ചേരുന്ന അസാധാരണചേരുവയെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെമാത്രമേ ചെറുക്കാന്‍ കഴിയൂ. കോര്‍പറേറ്റിന്റെ സാമൂഹ്യ ഉത്തരവാദിത്തമെന്ന നിയമവ്യവസ്ഥ കൊണ്ടുവന്നത് രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റാണെങ്കില്‍ ഇനി നിയമങ്ങള്‍ തങ്ങള്‍തന്നെ നിര്‍മിക്കാമെന്ന പ്രഖ്യാപനമാണ് ട്വന്റി ട്വന്റിയിലുള്ളത്. ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്യ്രവും ഇല്ലാതാക്കാനുള്ള ശ്രമത്തെ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍ അതില്‍നിന്ന് അടര്‍ത്തിയെടുത്ത് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ഭാഗമാക്കി മാറ്റുന്നത് ആധുനിക അടിമത്തമാണ്.

- See more at: http://deshabhimani.com/news-articles-all-latest_news-521511.html#sthash.KXz0qkNs.dpuf

Friday, December 4, 2015

വിപ്ലവകരമായ സാമൂഹ്യമാറ്റം



പണാധിപത്യ ജനാധിപത്യത്തില്‍ നിന്നു് ജനകീയ ജനാധിപത്യത്തിലേയ്ക്കു്



ജനാധിപത്യം ഇന്നു് പണാധിപത്യമാണു്.

ജനാധിപത്യം തിരിയെ പിടിക്കാന്‍ പണാധിപത്യത്തെ പണം കൊണ്ടു് നേരിട്ടാല്‍, ഫലവും പണാധിപത്യം തന്നെ, ജനാധിപത്യമാവില്ല.

പണാധിപത്യം പണമൂലധനാധിപത്യമാണു്, മൂലധനമാകട്ടെ കഴിഞ്ഞകാലാദ്ധ്വാനത്തിന്റെ സൃഷ്ടിയാണു്.

മൂലധനത്തിനു് പകരം അദ്ധ്വാനശേഷി മതിയാകും, പ്രകൃതിയും അദ്ധ്വാനശേഷിയും എല്ലാറ്റിന്റേയും ഉറവിടം

അദ്ധ്വാനശേഷി ആസൂത്രിതമായി ഉപയോഗിക്കുക, സ്വയംഭരണ ഗ്രാമങ്ങള്‍ സൃഷ്ടിക്കുക

അദ്ധ്വാനിച്ചു് 'അന്നം' ഭുജിക്കുക മിച്ചമുള്ളതു് മറ്റുള്ളവരുമായി പങ്കുവെയ്ക്കുക

ആവശ്യങ്ങള്‍ പരമാവധി പ്രാദേശികമായി നിറവേറ്റുക.

പോരാത്തതും മിച്ചവും ശൃംഖലയിലൂടെ സ്രഷ്ടാക്കളുടേയും ഉപഭോക്താക്കളുടേയും സമൂഹങ്ങള്‍ തമ്മില്‍ നേരിട്ടു് കൈമാറുക : പണാധിപത്യം ഒഴിവാക്കുക.

തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും സ്വതന്ത്ര സ്രഷ്ടാക്കളായി മാറുന്നു,

സ്വയം ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു, മിച്ചം സമൂഹവുമായി പങ്കുവെയ്ക്കുന്നു

മണ്ണും വെള്ളവും വായുവും ചുറ്റുപാടും സംശുദ്ധമായി സംരക്ഷിക്കുക, അതിനായും പണിയെടുത്തു് ആരോഗ്യം കാക്കുക,

ചികിത്സാ ചെലവു് കുറയ്ക്കുക : പണാധിപത്യം ഒഴിവാക്കുക

ഗ്രാമം തോറും ഓരോ പൊതു വിജ്ഞാന കേന്ദ്രം - ഗ്രന്ഥാലയവും വിവര വിനിമയ കേന്ദ്രവും

സ്കൂളും കലാകായിക കേന്ദ്രവും സാംസ്കാരിക നിലയവും അതു് തന്നെ

അടുത്ത സ്കൂളില്‍ പഠനം - നഴ്സറി മുതല്‍ ഗവേഷണം വരെ

ശൃംഖലയില്‍ വിജ്ഞാനം : പണാധിപത്യം ഒഴിവാക്കുക

സ്വതന്ത്ര സങ്കേതങ്ങള്‍ സ്വാംശീകരിക്കുക, ഉപയോഗിക്കുക, സ്വതന്ത്ര വിജ്ഞാനം വികസിപ്പിക്കുക

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക - പരമാവധി പ്രയോഗിക്കുക,

കൂട്ടായി ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുക – ഉപയോഗം പരമാവധി കുറയ്ക്കുക

മാതൃഭാഷയ്ക്കു് വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുക - ഏതു് ഭാഷയുമായും ആദാന പ്രദാനം സാധിക്കുക

ലോക വിജ്ഞാന ഭണ്ഡാരം പ്രാപ്തമാക്കുക : ആഗോള പണാധിപത്യത്തെ ചെറുക്കാം.

പണമൂലധന കോര്‍പ്പറേഷനുകള്‍ തകര്‍ന്നടിയും - അവ അതതു് തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുക്കണം

കോര്‍പ്പറേറ്റു് മൂലധനം പൊതു മൂലധനമാകും : ഭരണകൂടങ്ങള്‍ ജനകീയമാകും

പണാധിപത്യം മാറ്റി ജനാധിപത്യമാക്കാന്‍ പണാധിപത്യം അദ്ധ്വാനശേഷി കൊണ്ടു് മാറ്റാം,

യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യം കൈവരിക്കാം - അതു് സോഷ്യലിസമായിരിക്കും.

മൂലധനത്തെ അദ്ധ്വാനശേഷി നയിക്കും - ഭൂതം വര്‍ത്തമാനത്തിനു് കീഴ്പ്പെടും

ഭാവി, സമൂഹത്തിനു് സ്വന്തമാകും, കമ്യൂണിസത്തിലേയ്ക്കു് മുന്നേറുകയുമാകാം.

Wednesday, November 11, 2015

ഭരണ കൂടവും സര്‍ക്കാരും നിയമനിര്‍മ്മാണ സഭയും കോടതിയും



സര്‍ക്കാരിനു്, നിയമ നിര്‍മ്മാണം, കാര്യ നിര്‍വ്വഹണം, നീതി നിര്‍വ്വഹണം എന്നീ മൂന്നു് ഘടകങ്ങളുണ്ടു്. അതില്‍ ഓരോന്നിനും മേല്പറഞ്ഞ മൂന്നു് വിഭാഗങ്ങളുടേയും അധികാരാവകാശങ്ങളുമുണ്ടു്.

നിയമ നിര്‍മ്മാണ സഭയ്ക്കു് അതിനുള്ളില്‍ നീതി നിര്‍വ്വണാധികാരമുണ്ടു്, കാര്യ നിര്‍വ്വഹണാധികാരവുമുണ്ടു്. ഇതേ പോലെ കോടതികള്‍ക്കും അതിന്റെ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും കാര്യ നിര്‍വ്വണാധികാരവുമുണ്ടു്. അവസാനമായി, കാര്യ നിര്‍വ്വഹണ വിഭാഗത്തിനു്, മന്ത്രി സഭയുടെ നേതൃത്വത്തിലുള്ള ഭരണ നിര്‍വ്വഹണ വിഭാഗത്തിനു്, അതിന്റേതായ പരിധിക്കുള്ളില്‍ നിയമ നിര്‍മ്മാണാധികാരവും നീതി നിര്‍വ്വണാധികാരവും ഉണ്ടു്. ഇവിടെയെല്ലാം അധികാരമെന്നാല്‍ അധികാരവും ഉത്തരവാദിത്വവും ചേര്‍ന്നതാണു്.

കാര്യ നിര്‍വ്വഹണ വിഭാഗത്തേയാണു് സര്‍ക്കാരെന്നു് പൊതുവെ വിളിക്കുന്നതു്. ഇനി ആ പദം ഉപയോഗിക്കുന്നു. സര്‍ക്കാരിനു് മുമ്പില്‍ അഴിമതി ആരോപണം വന്നാല്‍ അതു് അന്വേഷിക്കാനുള്ള വകുപ്പിനു് കൈമാറി അന്വേഷണം പൂര്‍ത്തിയാക്കി നീതി നിര്‍വ്വഹണ സംവിധാനത്തിനു് മുമ്പില്‍ അവതരിപ്പിച്ചു് തീരുമാനം തേടേണ്ടതുണ്ടു്. ഈ ഓരോ പ്രക്രിയയിലും കാര്യ നിര്‍വ്വഹണമെന്നതു് പോലെ തന്നെ നിയമ നിര്‍മ്മാണത്തിന്റേയും നീതി നിര്‍വ്വഹണത്തിന്റേതുമായ അധികാരവും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതുണ്ടു്. അതിനാല്‍, പരാതി മുഴുവന്‍ കോടതിയില്‍ പറഞ്ഞാല്‍ മതി എന്ന ഈ കുറ്റാരോപിതരായ മന്ത്രിമാരുടെ വാദം അംഗീകരിക്കാനാവില്ല. മാത്രമല്ല, പരാതി കേള്‍ക്കുന്ന അധികാരി വിചാരണ കോടതിയുടെ അധികാരം ആ പരാതി കൈകാര്യം ചെയ്യുന്നതില്‍ കയ്യാളേണ്ടതുണ്ടു്. പരാതി ന്യായമാണെങ്കില്‍ നിഷ്പക്ഷമായി അതു് വിലയിരുത്തുകയും വിശദമായ അന്വേഷണത്തിനു് വിടുകയും അന്തിമ തീരുമാനം ഉണ്ടാകും വരെ മുന്‍വിധികളില്ലാതെ നീതിനിര്‍വ്വഹണാധികാരം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടു്. അന്യായമാണെങ്കില്‍ മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളയാനുള്ള നിതി നിര്‍വ്വഹണാധികാരം അതിനുണ്ടു്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടു്.

മന്ത്രിമാര്‍ക്കു് മുകളില്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമുണ്ടു്. അവര്‍ അവരുടെ കടമകള്‍ നിര്‍വ്വഹിക്കണം. അതില്‍ അപാകതകളുണ്ടെങ്കില്‍, തര്‍ക്കമുണ്ടായാല്‍, മാത്രമാണു് കോടതിയിലേയ്ക്കു് വിഷയം പോകേണ്ടതു്.

ഇതേ പോലെ ഇതര വിഭാഗങ്ങള്‍ക്കും.

Blog Archive