Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, June 3, 2013

കോണ്‍ഗ്രസുകാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയാണോ രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയതു് ?



(Courtesy : Deshabhimani - Posted on: 31-May-2013 09:00 PM)

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ആ പാര്‍ടിയെ നയിക്കുന്നത് നിയമസഭാ സാമാജികന്‍കൂടിയായ രമേശ് ചെന്നിത്തല എന്ന പിസിസി പ്രസിഡന്റാണ്. ആ രമേശ് ചെന്നിത്തലയുടെ ഫോണ്‍സംഭാഷണം അനധികൃതമായി പൊലീസ് ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ്മറന്ന് സഹായിച്ച എന്‍എസ്എസിന്റെ പരമോന്നത നേതാവുതന്നെയാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് തുറന്നടിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ചെന്നിത്തലതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല അത് നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി മിണ്ടുന്നില്ല. എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുയര്‍ന്ന പരാതിക്ക്, പൊലീസിലെതന്നെ ഒരുദ്യോഗസ്ഥനെക്കൊണ്ട് നിഷേധ റിപ്പോര്‍ട്ട് എഴുതിപ്പിച്ച് പരിഹാസ്യമായ പരിഹാരം കാണാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചുകാണുന്നത്.

നിയമപ്രകാരം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഒരു പൗരന്റെയും ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഒരാള്‍ക്കുമില്ല. കൊടും കുറ്റവാളികളുടെ ഫോണ്‍ സംഭാഷണമാണ് അങ്ങനെ ചോര്‍ത്തുന്നത്. അതിന് അനേകം നടപടിക്രമങ്ങളുണ്ട്. ഇവിടെ, രാഷ്ട്രീയ- സമുദായ നേതാക്കളുടെ സ്വകാര്യതയിലേക്ക് അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് പൊലീസ് ചാരന്മാരെ നിയോഗിക്കുക എന്ന അധമവൃത്തിയാണ് അരങ്ങേറിയത്. പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അറുതിവരുത്തേണ്ട പൊലീസ് ഹൈടെക് സെല്ലിനെയും സൈബര്‍ സെല്ലുകളെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിയമവിരുദ്ധമായി ചോര്‍ത്തുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ പൊലീസിനെ ഉപയോഗിച്ചാണ് എന്ന് പലവട്ടം തെളിയിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ഇന്നു നടക്കുന്ന യുദ്ധം ആഭ്യന്തരവകുപ്പിനെച്ചൊല്ലിയാണ്. പൊലീസ് വകുപ്പ് വേണമെന്നും തരില്ലെന്നും രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാശിപിടിക്കുന്നു; യുദ്ധം ചെയ്യുന്നു. ആ വകുപ്പ് കൈയിലെത്തിയാല്‍ എതിരാളികളെ അടിച്ചൊതുക്കാമെന്ന ധാരണയിലാണിത്. പാര്‍ടിക്കകത്തെ എതിര്‍വിഭാഗങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി പൊലീസിനെ യുഡിഎഫ് മാറ്റിയിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഈ തര്‍ക്കംതന്നെ ധാരാളം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പത്രസമ്മേളനം വിളിച്ചാണ്, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചത്. തന്റെ ഫോണ്‍ മാത്രമല്ല, ഒരുവര്‍ഷത്തോളമായി രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, വിരല്‍ചൂണ്ടിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെയാണ്. തിരുവഞ്ചൂരും അദ്ദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയും തൊടുന്യായങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്. ഭീകരരുടെയും സാമ്പത്തിക കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെയും ഫോണുകളാണ് നിയമപ്രകാരം ചോര്‍ത്താന്‍ കഴിയുക എന്നിരിക്കെ, ഇതില്‍ ഏതു പട്ടികയിലാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍നായരും പെടുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞോ, അന്വേഷണ പ്രഹസനം നടത്തിയോ രക്ഷപ്പെടാനാകുന്ന വിഷയമല്ലിത്. രാജീവ്ഗാന്ധിയുടെ വീടിനടുത്ത് രണ്ടു പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു കേന്ദ്രമന്ത്രിസഭയെത്തന്നെ മറിച്ചിട്ട പാരമ്പര്യമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിയെയും പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. കെപിസിസി അധ്യക്ഷന്റെ ഫോണ്‍ ചോര്‍ത്തി എന്ത് വിവരമാണ് നിങ്ങള്‍ക്ക് എടുക്കാനുള്ളത് എന്ന് ചോദിച്ച് ഉത്തരം വാങ്ങാനുള്ള അവകാശം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്; എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്; ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്.

യുഡിഎഫിനകത്തെ വഴക്ക് എന്നോ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എന്നോ, കോണ്‍ഗ്രസും സമുദായ സംഘടനകളുമായുള്ള പ്രശ്നമെന്നോ ലളിതവല്‍ക്കരിച്ചു കാണേണ്ട വിഷയമല്ലിത്. അതിനപ്പുറം, ജനാധിപത്യ ധ്വംസനത്തിന്റെയും നിയമലംഘനത്തിന്റെയും സ്വകാര്യതയിലേക്കുള്ള നികൃഷ്ടമായ കടന്നുകയറ്റത്തിന്റെയും അസാമാന്യമായ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വഭാവമുള്ള അക്ഷന്തവ്യമായ കുറ്റകൃത്യംതന്നെയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിക്കും സ്വേച്ഛാനുസൃതം ചാടിക്കാനുള്ള വളര്‍ത്തുമൃഗങ്ങളല്ല കേരളത്തിലെ പൊലീസ്. കോണ്‍ഗ്രസിലെ ചിലരുടെ അടുക്കളപ്പണിക്കുപയോഗിക്കേണ്ടതല്ല പൊലീസിന്റെ സാങ്കേതിക സംവിധാനങ്ങള്‍. പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ അമ്പരപ്പിക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ പൊലീസിനെ കയറൂരിവിട്ട അനുഭവം ഈ ഭരണത്തിലുണ്ടായിട്ടുണ്ട്. "തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധം, പാര്‍ടി കോടതിയുടെ തീര്‍പ്പിന്റെ ഫലമാണ്" എന്ന കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ പേരില്‍, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ തയ്യാറായി. ആ നുണക്കഥ ഇന്ന്് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൊലീസ് കെട്ടിച്ചമച്ചതാണ് സാക്ഷികളും മൊഴികളുമെന്ന് കോടതിയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അഴിമതിക്കേസുകളും ക്രിമിനല്‍കേസുകളും "അന്വേഷിച്ച്" കുറ്റവിമുക്തി നേടിക്കൊടുക്കുക എന്ന നാണംകെട്ട പണിയും പൊലീസിനെക്കൊണ്ട് ആവര്‍ത്തിച്ച് ചെയ്യിക്കുന്നു. വര്‍ഗീയകലാപക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കമീഷനെത്തന്നെ പിരിച്ചുവിടാനും ഈ സര്‍ക്കാര്‍ തയ്യാറായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ്, സ്വന്തം നേതാവിന്റെതന്നെ ഫോണ്‍ചോര്‍ത്തല്‍. ഈ സര്‍ക്കാരില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആ ദുര്‍ഗന്ധഭാണ്ഡം ചുമലിലേറ്റുന്ന കോണ്‍ഗ്രസുകാരെയോര്‍ത്ത് ഞങ്ങള്‍ സഹതപിക്കട്ടെ.

- See more at: http://www.deshabhimani.com/newscontent.php?id=305069#sthash.mTV7rDJt.dpuf

Sunday, February 3, 2013

ഐടി @ സ്കൂള്‍ അവതാളത്തില്‍



എം ഷാജഹാന്‍

Courtesy : Deshabhimani : Posted on: 31-Jan-2013 10:53 PM

2001ല്‍ രൂപീകൃതമായ ഐടി അറ്റ് സ്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയിരുന്നു. വിദ്യാഭ്യാസരംഗത്ത് ഐസിടി അധിഷ്ഠിത പഠനത്തിന് ലോകോത്തര മാതൃക സംഭാവന ചെയ്യാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം, സ്വന്തമായി വിദ്യാഭ്യാസ പാക്കേജുകള്‍ തയ്യാറാക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ അധ്യാപകരെ ശാക്തീകരിക്കല്‍, പാഠപുസ്തകം തയ്യാറാക്കല്‍, അധ്യാപക പരിശീലനം, ഇ-ഗവേണന്‍സ്, ഹാര്‍ഡ് വെയര്‍ വിതരണവും പരിപാലനവും, എല്ലാ സ്കൂളിലും ബ്രോഡ്ബാന്‍ഡ് നല്‍കല്‍ തുടങ്ങി ക്രിയാത്മകമായ ഇടപെടലുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഐടി അറ്റ് സ്കൂള്‍ നിര്‍വഹിച്ചുപോന്നത്. വിവേചനങ്ങളില്ലാതെ അധ്യാപക സമൂഹത്തെ അണിനിരത്താന്‍ കഴിഞ്ഞു എന്നതിനാലാണ് ഐടി അറ്റ് സ്കൂളിന് ഇത് സാധ്യമായത്.

എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഐടി അറ്റ് സ്കൂള്‍ അതിവേഗത്തില്‍ പിന്നോട്ട് പോകുകയാണ്. ഈ സ്ഥാപനം ചെയ്തുവന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുപകരം പക്ഷപാതപരമായി സ്വന്തക്കാരെ ഐടി സ്കൂളില്‍ കുത്തിനിറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം കഴിഞ്ഞവര്‍ഷത്തില്‍തന്നെ തയ്യാറാക്കിയിരുന്നു. ഈ പാഠഭാഗം കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ഓപ്പറേറ്റിങ് സിസ്റ്റം അധ്യാപകരുടെ സഹായത്തോടെ കസ്റ്റമൈസ് ചെയ്തെടുക്കാനും കഴിഞ്ഞു. എന്നാല്‍, അതിനെ ഫലപ്രദമായി കുട്ടികളില്‍ എത്തിക്കാനുള്ള ഒരു നടപടിയും കഴിഞ്ഞവര്‍ഷം ഐടി അറ്റ് സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നാമമാത്രമായ എല്‍പി അധ്യാപക പരിശീലനത്തിനപ്പുറത്തേക്ക് ഇതിനെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ പാഠപുസ്തകം അച്ചടിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തെ സംബന്ധിച്ച് ഐടി അറ്റ് സ്കൂളിന് ഒരു വേവലാതിയും ഇല്ല.

യുപി സ്കൂള്‍ കുട്ടികള്‍ക്കായി 2009ല്‍ തയ്യാറാക്കിയ പാഠപുസ്തകം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം, സാങ്കേതിക വിദ്യ എന്നിവയില്‍ വന്ന മാറ്റം പാഠപുസ്തകത്തില്‍ പ്രതിഫലിക്കാത്തത് നമ്മുടെ പാഠപുസ്തക നിലവാരത്തെ പിന്നോട്ടടിപ്പിച്ചു. എല്‍പി ക്ലാസുകളില്‍ എന്നതുപോലെ യുപി ക്ലാസുകളിലും ഐസിടി പഠനം തുടരാന്‍ കഴിഞ്ഞിട്ടില്ല. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ ഐസിടി വിഭവങ്ങള്‍ തയ്യാറാക്കി, അത് റിസോഴ്സ് പോര്‍ട്ടല്‍വഴി വിതരണംചെയ്യാനുള്ള ശ്രമം കഴിഞ്ഞ കാലങ്ങളില്‍ വിജയകരമായി നടന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ഥി- അധ്യാപക സമൂഹം നിരന്തരം പ്രയോജനപ്പെടുത്തുന്ന ഒരു റിസോഴ്സ് പോര്‍ട്ടല്‍ 2011 ല്‍ സജ്ജമാക്കാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. ഇത് വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുകയുംചെയ്തു. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഈ പോര്‍ട്ടല്‍ നോക്കുകുത്തിയായി മാറി. പുതിയ ഉള്ളടക്കം ചേര്‍ക്കാനോ ഉള്ളവ മെച്ചപ്പെടുത്താനോ ഒരു ശ്രമവും കഴിഞ്ഞ വര്‍ഷം നടന്നിട്ടില്ല. എന്നുമാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന അധ്യാപകരെ സങ്കുചിത താല്‍പ്പര്യത്തിന്റെ പേരില്‍ ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് വിലക്കുകയുംചെയ്തു. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ പാഠപുസ്തകത്തില്‍ ഒട്ടനവധി ഐസിടി സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാര്യക്ഷമമായ വിനിമയത്തിന് അധ്യാപക പരിശീലനം ആവശ്യമായിരുന്നു. എന്നാല്‍, ഇത് നാമമാത്രമായിമാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ഈ പാഠപുസ്തകത്തിന്റെ ധനാത്മകമായ വിനിമയത്തിന് വിദ്യാര്‍ഥികളെക്കൂടി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥി പരിശീലനം ആസൂത്രണംചെയ്തിരുന്നു. ഇവയില്‍ രണ്ടു പരിശീലനങ്ങള്‍മാത്രം നടത്താനാണ് ഐടി അറ്റ് സ്കൂളിന് കഴിഞ്ഞത്. നടന്ന പരിശീലനങ്ങളുടെ മോണിറ്ററിങ്ങോ തുടര്‍പരിശീലനങ്ങളോ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് പുതിയ മാതൃകയിലുള്ള ഐസിടി പരീക്ഷ എത്തുന്നത്. പരീക്ഷയുടെ സമയം ഒന്നര മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഈ വൈകിയ വേളയിലും ഐടി അറ്റ് സ്കൂള്‍ പരാജയപ്പെടുകയാണ്. പരീക്ഷാ സമയ വര്‍ധന, പുതിയ പരീക്ഷാരീതി എന്നിവ ഇതാദ്യമായാണ് പരീക്ഷിക്കുന്നത്.

പല സ്കൂളിലും രണ്ടാം പാദവാര്‍ഷിക പരീക്ഷ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 28ന് ആരംഭിക്കും എന്നറിയിച്ച എസ്എസ്എല്‍സി ഐടി മോഡല്‍ പരീക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി ആദ്യവാരം ഈ പ്രായോഗിക പരീക്ഷ ആരംഭിച്ചാലും മറ്റുവിഷയങ്ങളുടെ മോഡല്‍ പരീക്ഷയ്ക്കു മുമ്പായി പൂര്‍ത്തീകരിക്കാനാവില്ല. ചുരുക്കത്തില്‍ ഒരു പുതിയ പരീക്ഷാരീതിയിലേക്ക് മോഡല്‍ പരീക്ഷപോലും ഇല്ലാതെ കുട്ടികളെ തള്ളിവിടുകയാണ്. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വരുന്ന കാലതാമസം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഹാര്‍ഡ്വെയര്‍ വിതരണത്തിലും പരിപാലനത്തിലും ഐടി അറ്റ് സ്കൂള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഹാര്‍ഡ്വെയര്‍ വിതരണം നടന്നിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഹാര്‍ഡ്വെയര്‍ പരിപാലിക്കുന്നതിന് നടത്തിവന്നിരുന്ന ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇത് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കുന്നതുവഴി സ്കൂളുകളിലെ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാം എന്ന ആശയം കാഴ്ചപ്പാടില്ലാത്ത ഇടപെടല്‍മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഐടി സ്കൂളുകളില്‍ ഇന്നു നടക്കുന്ന പുതിയ നിയമനങ്ങള്‍ എല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തോടെ മാത്രമാണ്. ഐടി അറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മൂന്ന് പ്രോഗ്രാമര്‍മാരെയും വിക്ടേഴ്സ് ചാനല്‍ മാനേജരെയും നിയമിച്ച രീതിയില്‍ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. ഐടി സ്കൂള്‍ ഡയറക്ടറുടെ നിയമനംപോലും ഇത്തരത്തിലുള്ള ഒന്നാണ്. ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചാണ് കുറ്റമറ്റ രീതിയില്‍ "സമ്പൂര്‍ണ" എന്ന സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. ഇത് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം തുടങ്ങി എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ കുട്ടികളെ സംബന്ധിക്കുന്ന വിവര ശേഖരണംവരെ ചെയ്യാന്‍ കഴിയുന്ന ഈ സോഫ്റ്റ്വെയര്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കേവലം എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ വിവരശേഖരണത്തിനപ്പുറത്തേക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയര്‍ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കില്‍ യുഐഡിയുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളുകളില്‍ നടക്കുന്ന പൂര്‍ത്തീകരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ആകുമായിരുന്നു.

ലോകത്തിനുതന്നെ മാതൃകയായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പൊതുവിദ്യാലയ പഠനങ്ങള്‍ ഇന്ന് അട്ടിമറിയുടെ വക്കിലാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ഐടി അറ്റ് സ്കൂളില്‍നിന്ന് സമരത്തിന്റെ പേരില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ അധ്യാപകര്‍തന്നെ സോഫ്റ്റ്വെയര്‍ നമുക്കാവശ്യമായ രീതിയില്‍ തയ്യാറാക്കുന്നത് പൊതുഖജനാവിന് വന്‍ലാഭമാണ് നല്‍കുന്നത്. ഇവരെ ഒഴിവാക്കുന്നതുവഴി പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ അത് വലിയ കച്ചവടത്തിന് വഴിവയ്ക്കും. ഈ രൂപത്തില്‍ ഗൗരവമായ വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന ഐടി അറ്റ് സ്കൂളിനെ ശരിയായ ദിശയിലേക്ക് എത്തിക്കുക എന്നതാണ് കെഎസ്ടിഎ ഏറ്റെടുത്തിരിക്കുന്ന സേവ് ഐടി അറ്റ് സ്കൂള്‍ എന്ന ക്യാമ്പയിന്റെ ലക്ഷ്യം. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)





കേരളത്തിന്റെ "ലിന്ക്സ് " ഒഴിവാക്കാന്‍ നീക്കം

എം വി പ്രദീപ് Posted on: 02-Feb-2013 10:18 PM

തിരു: ഐടി വിദ്യാഭ്യാസത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറായ "ലിനക്സ്" ഫലപ്രദമായി ഉപയോഗിച്ച് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത മാതൃക അട്ടിമറിക്കാന്‍ നീക്കം. പൊതുഖജനാവിന് ഓരോ അധ്യയനവര്‍ഷവും കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന സോഫ്റ്റ്വെയര്‍ ഒഴിവാക്കി ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുവഴി വന്‍ കച്ചവടത്തിന് കളമൊരുങ്ങും. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കി അതിന്റെ മറവില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപേക്ഷിക്കാനാണ് നീക്കം. വിദ്യാഭ്യാസവകുപ്പിലെ പല കച്ചവടപരിഷ്കാരങ്ങളും എതിര്‍ക്കുന്ന ഡിപിഐയെ വകവയ്ക്കാത്ത ഐടി അറ്റ് സ്കൂള്‍ പദ്ധതി മേധാവിയെയാണ് ഭരണക്കാര്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്തിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെ കഴിഞ്ഞദിവസം കൂട്ടത്തോടെ പിരിച്ചുവിട്ടു. പണിമുടക്കില്‍ പങ്കെടുത്തത് പിരിച്ചുവിടാനുള്ള കാരണമാക്കി. ലക്ഷ്യം ലിനക്സ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയായിരുന്നു. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കാത്തതിനാല്‍ എസ്എസ്എല്‍സി ഐടി മോഡല്‍പരീക്ഷ തുടങ്ങാനായിട്ടില്ല. 2005ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കിയത്. അന്ന് ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നീക്കം നടന്നെങ്കിലും അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തു. അടുത്ത അധ്യയനവര്‍ഷംമുതല്‍ എട്ടം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കാനുള്ള കരാര്‍ ബംഗളൂരുവിലെ ഒരു കമ്പനിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. കമ്പനിയുടെ ടാബ്ലറ്റില്‍ സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കാനാകില്ല. പകരം, ടാബ്ലറ്റില്‍ ഉപയോഗിക്കുന്ന ഉടമസ്ഥാവകാശ സോഫ്റ്റ്വെയറിന്റെ ചെലവുകള്‍ നിശ്ചിത വര്‍ഷത്തേക്ക് കമ്പനിതന്നെ വഹിക്കാമെന്നാണ് വാഗ്ദാനം. അതോടെ ഐടി അറ്റ് സ്കൂള്‍ ലിനക്സ് ഉപേക്ഷിക്കേണ്ടി വരും. എല്ലാം വിന്‍ഡോസിലേക്ക് മാറുന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓരോ സോഫ്റ്റ്വെയറിനും 6000 രൂപവരെ ചെലവഴിക്കേണ്ടിവരും. ഇത് കോടികളുടെ സാമ്പത്തികബാധ്യത വരുത്തും. ഇപ്പോള്‍ ഉപയോഗിക്കുന്ന ലിനക്സ് സോഫ്റ്റ്വെയര്‍ മലയാളികളായ ഐടി വിദഗ്ധര്‍ തയ്യാറാക്കിയതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ മുഴുവന്‍ പ്രൊജക്ടറുകളുടെയും വരാനിരിക്കുന്ന പദ്ധതികളുടെയും സോഫ്റ്റവെയര്‍ ലിനക്സില്‍ തയ്യാറാക്കാമെന്നിരിക്കെയാണ് ഇതുപേക്ഷിക്കുന്നത്.

Wednesday, January 30, 2013

The good CAG and the bad CAG - J Gopikrishnan



http://jgopikrishnan.blogspot.in/2013/01/the-good-cag-and-bad-cag.html

J Gopikrishnan [The Pioneer Op Ed article Dec 12, 2012]

On December 3, Comptroller and Auditor-General Vinod Rai and his colleagues must have had a hearty laugh watching television channels flashing news of Union Minister for Information and Broadcasting Manish Tewari’s live Press conference at the All India Congress Committee’s office. Mr Tewari, a frequent CAG baiter, was ‘revealing’ to the media a ‘scam’ related to Gujarat Chief Minister Narendra Modi. The Minister was talking at length and posing serious questions to Mr Modi on the benefits allegedly given to certain companies, and the role of a foreigner in the gas exploration contract of a State public sector undertaking. He was citing a magazine report which in turn was based on the CAG’s findings.

Several illegalities in the gas exploration contract had been then found by the CAG, and these were tabled in its report in the Gujarat Assembly on April 2012. Though the magazine gave credit to the CAG in its recent report, Mr Tewari refrained from doing so. He instead praised the magazine for the exposé on Mr Modi’s “corruption”. In fact, even the questions that Mr Tewari asked the Gujarat Chief Minister in the Press conference were a direct lift from the CAG report.

Ironically, Mr Tewari banked on the CAG’s findings against the Modi Government’s gas exploration contract. Till this Press conference, the Congress and its Ministers since the past two years had been mercilessly attacking CAG and its chief, Mr Rai, for the findings in the 2G Spectrum scam report.

For these politicians, the CAG report is gospel truth when it suits their politics and when it does not, they violate all norms of decorum to attack the CAG in general and its head in particular.

This ‘my CAG versus your CAG’ syndrome is the bane of Indian politics. When the CAG report is against them, politicians immediately start raising questions: Can the CAG question policy? Next will be the turn of the spin doctors of the party. The so-called brigade will initiate Goebbelsian methods by questioning the auditing style and ‘unilateral’ move of the CAG, and its method of calculation of presumptive loss. The last, of course, is the contribution of the dirty tricks department.

We recently witnessed the dirty trick played by the UPA regime when it dug up a retired auditor to trash the very report which he had prepared. Given the downgrading of Indian politics and the magnitude of slush money involved in the scams unearthed by the CAG, we may see more retired Government personnel coming out in the future. The theatrics of retired auditor RP Singh are hidden from no one. He was present at the Press conference when the CAG report on 2G Spectrum scam was unveiled two years ago, proudly explaining the nitty-gritty of the report on the massive scam. He is the same person who presented the report before the parliamentarians of the Public Accounts Committee, after taking oath. His numerous U-turns now have thoroughly undermined his credibility.

The CAG’s critics ignore the powers, the duties and the responsibilities of this premier constitutional body of the country. CAG auditors do not arrive at their conclusions unilaterally. There are several pre-audit and post-audit conferences and interactions between Ministries and Government Departments concerned and the CAG team. Several questions need to be addressed and answered satisfactorily before preparing the draft report itself. The CAG’s office scrupulously seeks explanations more than once from the persons concerned, before indicting them. This prestigious body needs nobody’s consent in deciding on what should be audited. It is simply its prerogative to decide on what to audit, when to audit and how to audit. Those powers are derived from the Constitution. It is, therefore, highly amusing to read newspaper headlines of this kind: “Reliance agrees for auditing”.

The 2G scam report is unique. It is the very first report where the CAG found the role of corporates or bribe-givers in influencing policy-makers while dealing with the Government and in the allotment of natural resources. The CAG’s subsequent reports on Coalgate, Delhi Airport and mega power projects indicted and exposed the ‘who’s who’ of India’s corporate sector.

Apart from the politicians and the Government, the CAG has thus added corporates to its list of opponents. With the involvement of the corporate sector in many shady deals, CAG-bashing has gained added impetus of late.

In normal practice, a CAG report broadly has three parts. First, the report will speak about the policy and norms in practice and the history of that policy. Second, the report will expose the violations and the illegalities and, if needed, indict the persons concerned. Finally, in its suggestions/observations, the CAG may highlight the possible loss or presumptive loss to the public exchequer due to the illegalities. The presumptive loss is derived through certain statistical measures and it is the CAG’s prerogative to do so.

For more than five years, Parliament has not debated any CAG report. Normally, the CAG report tabled in Parliament goes to the Public Accounts Committee for a review. Some non-important CAG reports may not go to the PAC and it is the PAC’s prerogative to take a decision on this. The CAG report then returns to Parliament with the PAC’s recommendations for a debate. But the Congress has used its majority to scuttle the PAC report on the 2G Spectrum scam with the help of the Samajwadi Party and the Bahujan Samaj Party. This is because the PAC has questioned the role of Union Finance Minister P Chidambaram and Prime Minister Manmohan Singh himself in the scam, while the CAG had limited its indictment to only former Union Minister for Telecommunications A Raja. Using political leverage to influence probes and swing deals portents ill for democracy and this country.

The CAG is considered a friend, philosopher and guide of the PAC. The CAG and its officials concerned with the report are part and parcel of PAC meetings. Despite knowledge of these conventions and practices, a brouhaha on the relations between the two bodies is created frequently.

It is the Government’s moral duty to hold an immediate debate on the important CAG reports, as soon as these reports are tabled. It is also the Opposition’s moral obligation to demand a debate. But today, because of the involvement of influential people in and outside the Government, none of the people’s representatives in Parliament wants debates. Instead of a structured debate on the CAG report in Parliament and the State Assemblies, political parties prefer mudslinging. Structured debates will force the Government at the Centre to respond and be accountable. Also, the bribe-givers from the corporate sector will be exposed.

Incidentally, what were the Congress MLAs in Gujarat doing when the CAG placed the report in April 2012, on the irregularities in gas exploration project? What was the PAC in Gujarat headed by a Congress MLA doing on this CAG report all these months?

Posted by J Gopikrishnan at 12:38 AM Labels: CAG Vinod Rai Manish Tewari Narendra Modi PAC RP Singh 2G Spectrum Reliance Coalgate Delhi Airport

Wednesday, January 16, 2013

ധന മൂല ധനം വിളയാടുന്ന ആരോഗ്യ രംഗത്തു് ജനകീയ ബദലിനായി എടിപിഎസ് പഠന ഗവേഷണം ആരംഭിച്ചിരിക്കുന്നു.


ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്. അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്. എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്. പത്രക്കുറിപ്പു്. ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി. ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്. ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും. ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്) 9446564540, babudomnic@gmail.com 12-01-2013 (തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.) സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ) 1. പ്രകൃതി ജീവനത്തിലൂടെ രോഗ മുക്തമായ സമൂഹം - ഡോ. ജേക്കബ് വടക്കഞ്ചേരി - കെ ജി ബോസ് ഭവന്‍ - 08-01-2013 5.30 PM 2. തദ്ദേശീയ ചികിത്സാ പദ്ധതികളുടെ പ്രസക്തി - പ്രൊ. കെ പത്മപാദന്‍ - കെ ജി ബോസ് ഭവന്‍ - 15-01-2013 5.30 PM 08-01-2013

വി ടി ബാലറാമും ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും


വി ടി ബലറാമിന്റെ ലേഖനത്തോടുള്ള (FEC) പ്രതികരണം ലേഖനത്തിനു് ശേഷം ബലറാമിന്റെ ലേഖനം ഉദ്യോഗസ്ഥ സമരവും ഭൂസമരവും: പങ്കാളിത്ത പെൻഷന്റെ പേരിലുള്ള ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ സമരം കേരളത്തിൽ സമീപകാലത്ത് പൊതുജനങ്ങളിൽനിന്ന് ഏറ്റവുമധികം വിമർശനങ്ങളേറ്റുവാങ്ങിയ സമരങ്ങളുടെ പട്ടികയിലാണു സ്ഥാനം പിടിക്കുക. സമരക്കാരുടെ ആവശ്യങ്ങൾ നീതീകരിക്കാനാകാത്തതാണെന്നും അധാർമ്മികമാണെന്നുമുള്ള വിലയിരുത്തലുകളും വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെട്ട സമരം ഏതായാലും പുതിയ ഉറപ്പുകളൊന്നും നേടാനാകാതെതന്നെ പിൻ വലിക്കപ്പെട്ടത്‌ ആശ്വാസകരമാണു. യഥാർത്ഥത്തിൽ ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ സമൂഹത്തിലെ എല്ലാവരേയും, പ്രത്യേകിച്ച് സ്ഥിരവരുമാനമില്ലാത്തവരേയും വികലാംഗരടക്കമുള്ള വരുമാന സാധ്യത കുറഞ്ഞവരേയും വിധവകളും വയോജനങ്ങളുമടക്കമുള്ള മറ്റ് ദുർബല ജനവിഭാഗങ്ങളേയുമുൾക്കൊള്ളുന്ന വിപുലമായ ഒരു സാമൂഹിക സുരക്ഷാവലയത്തിനായാണ് നാം മുൻഗണന നൽകേണ്ടത്. പോഷകാഹാരലഭ്യത, ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യസംരക്ഷണം, സാർവ്വത്രികമായ വിദ്യാഭ്യാസം എന്നിവയെല്ലാം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തരത്തിൽ ഏറ്റവും മിതമായ ജീവിതസാഹചര്യങ്ങളെങ്കിലുമുറപ്പുവരുത്താൻ കഴിയുന്ന സഹായമെന്ന നിലയിലാണ് സർക്കാരിന്റെ പെൻഷൻ ഓരോരുത്തർക്കും അനുഭവപ്പെടേണ്ടത്. സ്വന്തം നിലയ്ക്ക് അത്തരം സാഹചര്യങ്ങളൊരുക്കാൻ കഴിയാത്തവർക്കായിരിക്കണം ഇക്കാര്യത്തിൽ മുൻഗണന. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ഉത്പാദനപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ആത്മവിശ്വാസം പകരുന്ന ഒരു നടപടിയായും പെൻഷനുകൾ മാറേണ്ടതുണ്ട്. കേരളത്തിൽ ഏറ്റവുമധികം തൊഴിൽ സുരക്ഷിതത്വമുള്ള ഒരു വിഭാഗമാണ് അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാർ. സർവ്വീസിന്റെ ആദ്യ നാൾ തൊട്ടുതന്നെ തങ്ങളുടെ ഓരോ മാസത്തേയും വരുമാനമെന്തായിരിക്കുമെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൂട്ടലുകൾ സാധ്യമായ ഏക വിഭാഗവും അവർ തന്നെ. ഇതിന്റെയടിസ്ഥാനത്തിൽ സ്വന്തം ജീവിതഗതിവിഗതികളും സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളും മുൻകൂട്ടിക്കണ്ട് അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാനുമവർക്ക് കഴിയും. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ചെലവിൽ പെൻഷൻ എന്നതുകൊണ്ട് സാധാരണഗതിയിൽ നാം അർത്ഥമാക്കുന്ന സാമൂഹിക സുരക്ഷയ്ക്ക് ഏറ്റവും പരിമിതമായ പ്രസക്തി മാത്രമുള്ളതും ഇത്തരക്കാരുടെ കാര്യത്തിലാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി വൻകിട കോർപ്പറേറ്റ് കമ്പനികളുടെ ഗുണത്തിനായാണെന്നത് കേരളസാഹചര്യത്തിലെ പതിവ് പ്രചരണമെന്ന നിലയിൽ മാത്രമാണ് കാണേണ്ടത്. ആഗോളവൽക്കരണം, നവലിബറൽ നയങ്ങൾ, ലാഭം, മാർക്കറ്റ്, തുടങ്ങിയ പദാവലികൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്ന ഉദാഹരണങ്ങൾ മുമ്പും നാമേറെ കണ്ടതാണല്ലോ. രസകരമായ ഒരു കാര്യം ജീവനക്കാരുടെ പണം ഓഹരിക്കമ്പോളത്തിലെത്തുമെന്നും അത് നഷ്ടത്തിൽ കലാശിക്കുമെന്നും പറഞ്ഞ് പങ്കാളിത്തപെൻഷൻ എന്ന ആശയത്തെ എതിർക്കുന്ന മാർക്സിസ്റ്റ് പാർട്ടി സ്വന്തം പാർട്ടി ഫണ്ട് തന്നെ ഓഹരിക്കമ്പോളത്തിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ച് കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്നതായി ആദായനികുതിവകുപ്പിനു സമർപ്പിച്ച കണക്കുകളിൽ ഔദ്യോഗികമായിത്തന്നെ സമ്മതിച്ചിട്ടുണ്ട് എന്നതാണ്. 2006ൽ മാത്രം ഏതാണ്ട് 1.92 കോടി രൂപയായിരുന്നു ഈയിനത്തിൽ പാർട്ടിയുടെ ആദായം. സ്റ്റാട്ട്യൂട്ടറി പെൻഷൻ എന്നത് നിയമപരമായ ഒരവകാശമാണെന്നതാണ് സമരം ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും വലിയ വാദങ്ങളിലൊന്ന്. ചില കോടതിപരാമർശങ്ങളും തങ്ങൾക്കനുകൂലമായി ചൂണ്ടിക്കാണിക്കാനവർക്കുണ്ട്. എന്നാൽ സാമൂഹ്യവിഭവങ്ങളിലുള്ള ചിലരുടെ മാത്രം നിയമപരമായ അവകാശങ്ങൾ ധാർമ്മികമായി നീതീകരിക്കാൻ കഴിയുമോ എന്ന ചോദ്യം ഇതിനോടൊപ്പം ശക്തമായിത്തന്നെ ഉയർന്നുവരുന്നുണ്ട്. ഈ അവകാശങ്ങളെല്ലാം ചിലർ മാത്രം സ്വന്തമാക്കിയത് അവർക്കതിനുള്ള അർഹതയേക്കാളുപരി ഭരണകേന്ദ്രങ്ങളോടുള്ള അടുപ്പവും വിലപേശൽ ശക്തിയും കൊണ്ടാണെന്നതും മറന്നുകൂടാ. ദളിതർ, ആദിവാസികൾ, വികലാംഗർ തുടങ്ങി സമൂഹത്തിലെ ഏറ്റവും പരിഗണനയർഹിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ചുള്ള കോടതിവിധികൾ ഇതുപോലെ ഉയർത്തിക്കാട്ടി അവ നടപ്പാക്കാനുള്ള പരിശ്രമങ്ങൾ നാം നടത്തുന്നുണ്ടൊ എന്നതും പരിശോധനാർഹമാണ്. തമിഴ്‌നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട ഒരു വിധിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ സമരം ചെയ്യാനുള്ള്‌ അവകാശത്തിനെതിരായിരുന്നു സുപ്രീം കോടതി നിലപാട്‌ എന്നതും ചിലർ സൗകര്യപൂർവ്വം വിസ്മരിക്കുകയാണു. കോണ്ട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിനെതിരെ സമരം ചെയ്യുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സി പി എം തന്നെ അതോടൊപ്പം മിച്ചഭൂമി വിതരണത്തിനുവേണ്ടിയുള്ള ‘രണ്ടാം ഭൂപരിഷ്ക്കരണ’ സമരവും നടത്തിക്കൊണ്ടിരിക്കുകയാണെന്നത്വിചിത്രമാണ്. ഇതുരണ്ടും തമ്മിലുള്ള ആശയപരിസരങ്ങൾ പരസ്പരം ബന്ധപ്പെട്ടുപോകുന്നതല്ല എന്നതുതന്നെയാണ് ഈ വൈചിത്യത്തിനു കാരണം. സമൂഹത്തിന്റെ പൊതുവിഭവമെന്ന നിലയിൽ എല്ലാവർക്കും തുല്യമായ രീതിയിൽ പ്രയോജനപ്പെടേണ്ടിയിരുന്ന ഭൂമി ചില ജന്മിമാരുടെ മാത്രം കൈകളിൽ നിക്ഷിപ്തമാവുകയും തന്മൂലം ബഹുഭൂരിപക്ഷം വരുന്ന മറ്റ് ജനവിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന സാമൂഹിക സാഹചര്യത്തിലാണ് ഭൂപരിഷ്ക്കരണം എന്ന ആശയം ഉയർന്നുവരുന്നത്. രാജഭരണത്തിന്റെയും ജാതിമേൽക്കോയ്മയുടേയും കാലത്ത് അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം സമ്മാനിച്ച സമ്മർദ്ദശേഷിയാണ് ജന്മിമാരുടെ കൈകളിലേക്ക് ഭൂമി കേന്ദ്രീകരിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മനസ്സിലാക്കി മാറിവന്ന ജനാധിപത്യകാലത്തിനനുസൃതമാ‍യ രീതിയിലുള്ള ഭൂമിയുടെ പുനർവിതരണം ആണ് ഭൂപരിഷ്ക്കരണം ലക്ഷ്യം വെച്ചത്. ഓരോരുത്തർക്കും അനുഭവിക്കാവുന്ന ഭൂമിയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടാൽ മാത്രമേ ഭൂമിയില്ലാത്തവർക്ക് അത് പുനർവിതരണം ചെയ്യാൻ കഴിയുകയുള്ളൂ എന്നതുകൊണ്ടാണ് സമത്വത്തിനായി വാദിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർക്കും ഈ ആശയം പ്രിയപ്പെട്ടതായത്. ചുരുക്കത്തിൽ അന്ന് നിലനിന്നിരുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ജന്മിമാരുടെ ‘സ്റ്റാട്ട്യൂട്ടറി’ അധികാരങ്ങൾ പുതിയ ഭൂപരിഷ്ക്കരണ നിയമനിർമ്മാണത്തിലൂടെ മറികടന്നാൽ മാത്രമേ തുല്യതയിലധിഷ്ഠിതമായ ഒരു സമൂഹനിർമ്മിതി സാധ്യമാകൂ എന്ന ശരിയായ സമീപനം സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞു. ഇന്ന് പൊതുവിഭവങ്ങളുടെ സിംഹഭാഗവും ജനസംഖ്യയിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടേയും വിരമിച്ചവരുടേയും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥയിൽ ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങളാണ് നഗ്നമായി ഹനിക്കപ്പെടുന്നത്. റവന്യൂ വരുമാനത്തിന്റെ എൺപത് ശതമാനത്തിലേറെ ശമ്പളം, പെൻഷൻ വകയിൽ നീക്കിവെക്കപ്പെടുമ്പോൾ ബാക്കിയുള്ള ഇരുപത് ശതമാനം മാത്രമേ നാടിന്റെ വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ സർക്കാരുകൾക്ക് കഴിയുന്നുള്ളൂ. ദുർബലജനവിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികളെല്ലാം നടത്തിക്കൊണ്ട് പോകേണ്ടത് തുച്ഛമായ ഈ തുക ഉപയോഗിച്ചുകൊണ്ടാണ്. അതിനാൽത്തന്നെ ഭൂപരിഷ്ക്കരണമാതൃകയിൽ സർക്കാരിന്റെ ശമ്പള, പെൻഷൻ ചെലവുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ഒരു പെൻഷൻ പരിഷ്ക്കരണം കൊണ്ട് മാത്രമേ കേരളത്തിന് ഇനിയങ്ങോട്ട് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ജോലി ചെയ്യുമ്പോൾ വാങ്ങിയിരുന്ന ശമ്പളത്തേക്കാൾ കൂടുതലുള്ള തുക പിരിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ പെൻഷനായി പ്രതിമാസം വാങ്ങുന്ന അവസ്ഥയേക്കുറിച്ചും ഗൌരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാരുകളുടെ പെൻഷൻ ചെലവുകൾ കൂടുന്നതിനു പരിഹാരമുണ്ടാക്കേണ്ടത് ഇത്തരത്തിൽ പെൻഷൻ ക്യാപ് ഏർപ്പെടുത്തുന്നതടക്കമുള്ള ധീരമായ തീരുമാനങ്ങളിലൂടെയാണ്, അല്ലാതെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതടക്കമുള്ള താത്കാലിക നടപടികൾ കൊണ്ടല്ല. എന്നാൽ സർക്കാർ ഉദ്യോഗസ്ഥരായ നവീന ജന്മികളുടേയും മറ്റ് സംഘടിതവിഭാഗങ്ങളുടേയും മാത്രം താത്പര്യത്തെ വർഗ്ഗതാത്പര്യമായി കരുതുന്ന കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റേതടക്കമുള്ള മധ്യവർഗ്ഗമനോഭാവങ്ങളാണ് ഇന്നത്തെ ചൂഷണാത്മകമായ സാഹചര്യങ്ങളെ നിലനിർത്തുന്നതെന്ന് പറയാതെ വയ്യ. മേല്‍ ലേഖനത്തോടുള്ള വിവര വിചാരത്തിന്റെ പ്രതികരണം. ബലറാം സാറിന്റെ വാദ ഗതി സോഷ്യലിസറ്റു് ലക്ഷ്യം പ്രഖ്യാപിച്ചു് കൊണ്ടാണെങ്കിലും അതില്‍ ജനങ്ങള്‍ക്കു് സന്തോഷിക്കാന്‍ വകയില്ല. കാരണം, ആ വാദഗതി ജനങ്ങളെ ഇനിയും കബളിപ്പിക്കുന്നതാണു്. പ്രധാനമായും രണ്ടു് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ഒന്നു്. ഭൂപരിധിയും പെന്‍ഷന്‍ പരിധിയും താരതമ്യം ചെയ്യുന്നതു് യുക്തി സഹമല്ല. അതു് കൊണ്ടു് ശരിയല്ല. അവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ളവയാണു്. ഭൂമി നിശ്ചിതമാണു്. വര്‍ദ്ധിക്കില്ല. അതിന്റെ ഉപയോഗത്തിനു് പരിധി നിശ്ചയിക്കേണ്ടി വരുന്നതു് അതു കണ്ടാണു്. പെന്‍ഷന്‍ പണമാണു്. അതു് വിലയിടിഞ്ഞും വില കൂടിയും വരാവുന്ന ഒന്നാണു്. മാത്രമല്ല, അളവിലും കൂടിയും കുറഞ്ഞും വരാവുന്നതാണു്. അതു് കൊണ്ടു് ഈ താരതമ്യം ശരിയല്ല, യുക്തിക്കു് നിക്കുന്നതല്ല. അതു് ബാലറാം സാര്‍ പിന്‍വലിക്കണം. രണ്ടു് ബാലറാം സാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനവും അസമത്വവും ചൂണ്ടിക്കാണിക്കുന്നതു് നല്ല കാര്യമാണു്. പക്ഷെ, അതിനുത്തരവാദികള്‍ കൂടുതല്‍ ശമ്പളം കിട്ടുകയും പെന്‍ഷന്‍ കിട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണു് അവതരിപ്പിക്കുന്നതു്. രണ്ടു് കൂട്ടരെ ബലറാം സാര്‍ കര്‍ട്ടനു് പുറകില്‍ നിറുത്തി മറച്ചു് പിടിച്ചുകൊണ്ടുള്ള വിശകലനമാണു് നടത്തിയിരിക്കുന്നതു്. ബലറാം സാറിന്റെ വാദഗതിയിലെ ഒരു കാര്യം സമ്മതിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതര വിഭാഗം തൊഴിലാളികളോടൊപ്പം സംഘടിച്ചു് സമരം ചെയ്തു് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നേടിയെടുത്തു എന്നതു് ശരിയാണു്. അതില്‍ യാതൊരു തെറ്റുമില്ല. കാരണം, ഈ സമൂഹം അസമത്വം നിറഞ്ഞതാണെന്നതു് തന്നെ. അവര്‍ സമരം ചെയ്തു് നേടിയെടുക്കാതിരുന്നിരുന്നെങ്കിലും ഇന്നു് പിന്നോക്കം നില്കുന്നവരുടെ ഗതി മെച്ചപ്പെടുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരും പിന്നോക്കം നില്കുമായിരുന്നു എന്നു് മാത്രം. ഇപ്പോള്‍ അവര്‍ മുന്നോട്ടു് വന്നതു് കൊണ്ടു് മറ്റു് പിന്നോക്കം നില്കുന്നവര്‍ക്കും മുന്നോക്കം വരാനുള്ള പ്രേരണയാകുന്നു എന്നതു് അവരുടെ സംഘാടനത്തിന്റേയും നേട്ടത്തിന്റേയും ഗുണഫലമാണു്. അതിനെ കുറ്റപ്പെടുത്തുന്നതില്‍ യുക്തിയില്ല. ബലറാം സാര്‍ മറച്ചു് പിടിക്കാന്‍ ശ്രമിക്കുന്ന രണ്ടു് കൂട്ടരുടെ കാര്യം പരിശോധിച്ചാല്‍ അവിടെ നമുക്കു് ഇന്നു് നേട്ടം കൊയ്യുന്നവരേയും ആനേട്ടം ഉണ്ടാക്കി കൊടുക്കുന്നവരേയും കാണാം. അവരെ മറച്ചു് പിടിച്ചതു് മറവി കൊണ്ടോ അറിയാത്തതു്  കൊണ്ടോ ആണെന്നു് പറയാനാവില്ല. (അ) നിലവില്‍ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി തട്ടിയെടുക്കുന്ന വിഭാഗം. ആഗോള ധന മൂല ധനവും ദേശീയ കുത്തക മൂലധനവും കേരളത്തിലെ പ്രാദേശിക കുത്തക മുതലാളികളും കുറെ പുത്തന്‍ പണക്കാരുമാണു് നേട്ടം ഉണ്ടാക്കുന്ന വിഭാഗം. അതില്‍ തൊഴിലാളികളോ കര്‍ഷകരോ സ്വയംതൊഴില്‍ സംരംഭകരോ ചെറുകിട-ഇടത്തരം സംരംഭകരോ ഇല്ല. അവരെല്ലാം കഷ്ടിച്ചു് ജീവിച്ചു് പോകുകയോ സാമ്പത്തികമായി നിന്നിടത്തു് പിടിച്ചു് നില്‍ക്കുകയോ അധപതിക്കുകയോ മാത്രമാണു്. സംസ്ഥാന കുത്തകകള്‍  ആഗോള-ദേശീയ ധനമൂലധനത്തോടു് കൂട്ടു്  കൂടി ഇതര വിഭാഗം ജനങ്ങളെ ചൂഷണം ചെയ്തു് തടിച്ചു് കൊഴുക്കുകയാണു്. (പക്ഷെ, അവരും മൊത്തം ധന മൂലധന വ്യവസ്ഥയും തന്നെ ഇന്നു് പ്രതിസന്ധിയിലാണു്. അതിലേയ്ക്കു് ഇവിടെ കടക്കുന്നില്ല. ഈ ചര്‍ച്ചയുടെ വിഷയമല്ല) അവരുടെ വരുമാനത്തിന്റേയോ അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റേയോ കാര്യം ബലറാം സാര്‍ മിണ്ടുന്നില്ല. അതേ പോലെ തന്നെ ധന മൂലധനത്തിന്റെ പുളപ്പു് പ്രത്യക്ഷപ്പെടുന്ന ഭൂമിക്കച്ചവടം, കെട്ടിട കച്ചവടം, വിദ്യാഭ്യാസ കച്ചവടം, രോഗ ചികിത്സാ കച്ചവടം തുടങ്ങിയ മേഖലകളില്‍ ഊഹക്കച്ചവടക്കാരും ദല്ലാളന്മാരും കുന്നു് കൂട്ടുന്ന മൂലധനത്തേക്കുറിച്ചു് ബലറാം  സാര്‍ മിണ്ടുന്നില്ല. അതിനൊന്നും പരിധി നിര്‍ണ്ണയിക്കുന്നതിനേക്കുറിച്ചു് ബലറാം സാര്‍ മിണ്ടിയിട്ടില്ല. (ആ) രണ്ടാമതായി ബലറാം സാര്‍ മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിനേയാണു്. നിലവില്‍ അസമത്വത്തിനും വരുമാന വ്യത്യാസങ്ങള്‍ക്കും കാരണക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരം ചെയ്തു് നേട്ടമുണ്ടാക്കിയ തൊഴിലാളികളുമാണെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തിനു് പരിധി വേണമെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തെ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോഴും അദ്ദേഹം തൊഴിലാളികളെ പ്രതികൂട്ടിലാക്കുകയും സര്‍ക്കാരിനെ രക്ഷിക്കുകയുമാണു്. സര്‍ക്കാരിനെ അങ്ങിനെ രക്ഷിക്കാന്‍ ബലറാം സാറിനു് എത്ര ശ്രമിച്ചാലും കഴിയില്ല. കാരണം സര്‍ക്കാരിനു് മുമ്പില്‍ തൊഴിലാളികളേയും ജനങ്ങളേയും തമ്മില്‍ തല്ലിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളുണ്ടു് എന്നതു് തന്നെയാണു്. അതു് മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിന്റെ വരുമാനം ഭൂമി പോലെ സ്ഥിരമാണെന്ന പ്രതീതി സൃഷ്ടിച്ചു് കൊണ്ടാണു്. സര്‍ക്കാരിന്റെ വരുമാനം സ്ഥിരമല്ല. അതു് വര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലിയുടേയും പെന്‍ഷന്റേയും അനുപാതം കുറയും. അതനുസരിച്ചു് മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള വക കൂടുതല്‍ കിട്ടും. പക്ഷെ, അങ്ങിനെ വരുമാനം കൂട്ടാന്‍ നികുതി കൂട്ടുകയോ മൂലധന വരുമാനം ഉയര്‍ത്തുകയോ ആകാം. നികുതി കൂട്ടുന്നതു് പൊതു ജനങ്ങളെ ബാധിക്കത്ത പ്രത്യക്ഷ നികുതിയായാല്‍ അതു് നേരിട്ടു് മൂലധന കുത്തകകളെ ബാധിക്കും. ഉദാഹരണത്തിനു് കേരളത്തില്‍ വാഹനങ്ങളുടെ ബഹളം കാരണം റോഡിലിറങ്ങാന്‍ കഴിയാതായി എന്നു് എല്ലാവരും പരിതപിക്കുന്നു. പണക്കാരും പാവങ്ങളും. ആളോഹരി കാറുള്ളവരും ഒരു വാഹനവുമില്ലാത്തവരും. അതിനു് പരിഹാരമായി പെട്രോള്‍ വില വര്‍ദ്ധനയെ പോലും പലരും പിന്തുണയ്ക്കുകയാണു്. എന്തു് കൊണ്ടു് വാഹന നികുതി കാറുകള്‍ക്കു് 2000 രൂപയില്‍ നിന്നു് കാറിന്റെ വിലയ്ക്കു് തുല്യമെങ്കിലും ആക്കി കൂടാ. അതു് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗമാണു്. കേരളത്തിലെ റോഡുകള്‍ ശ്വാസം മുട്ടുന്നതു് കുറയ്ക്കാനുള്ള മാര്‍ഗ്ഗവുമാകാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും നടപ്പാക്കാനും ഉത്തരവാദിത്വവും അധികാരവുമുള്ളതെങ്കിലും ജനങ്ങളോടും തൊഴിലാളികളോടും നിരുത്തരവാദപരമായി പെരുമാറുന്ന സര്‍ക്കാരിനെ വെള്ള പൂശാനായി വരുമാനം സ്ഥിരമാണെന്ന വളരെ ബാലിശമായ മുന്‍വിധി പരത്തി തൊഴിലാളികളെ കുറ്റം പറയുന്നതു് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവല്ലാതെ മറ്റെന്താണു്. മാത്രമല്ല, സര്‍ക്കാരിന്റെ നികുതി വരുമാനവും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള മൂലധന വരുമാനവും എല്‍ഡിഎഫ് കാലത്തു് വര്‍ദ്ധിച്ചു് വന്നിരുന്നു. അതു് ഇപ്പോള്‍ കുറവാണെങ്കില്‍ അതു് യുഡിഎഫിന്റെ പിടിപ്പു് കേടാണു്. പിടുപ്പു് കെട്ട സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കേണ്ട ബാലറാം സാര്‍ അതിനെ വെള്ള പൂശാനുള്ള ശ്രമമാണു് നടത്തി കാണുന്നതു്. അതിനായി എന്തെല്ലാം കാപട്യങ്ങള്‍ പറഞ്ഞു. ? ൧. ഭൂമിയും പെന്‍ഷനും ഒരുപോലെ പരിധി നിശ്ചയിക്കപ്പെടേണ്ടതാണു്. ൨. ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണു്. ൩. സിപിഐ(എം) രണ്ടിനേയും പിന്തുണക്കുന്നതു് വൈരുദ്ധ്യമാണു്. അതിനായി ആരെയെല്ലാം പഴി പറഞ്ഞു. ? ൧. തൊഴിലാളികളെ ൨. സര്‍ക്കാര്‍ ജീവനക്കാരെ ൩. സിപിഐ(എം) നെ അതിനായി ആരെയെല്ലാം മറച്ചു് പിടിച്ചു ? ൧. കുത്തക മൂലധന ഉടമകളെ ൨. റിയല്‍ എസ്റ്റേറ്റു്, വിദ്യാഭ്യാസ, ആശുപത്രി ബിസിനസുകരെ ൩. പുത്തന്‍ പണക്കാരായ ദല്ലാള്‍മാരെ ൪. ജന ക്ഷേമത്തില്‍ താല്പര്യം കാട്ടാതെ കുത്തകകള്‍ക്കു് വേണ്ടി ഭരിക്കുന്ന സര്‍ക്കാരുകളെ അതിനായി എന്തിനു് നേരെയെല്ലാം കണ്ണടച്ചു ? ൧. സര്‍ക്കാരിന്റെ കടമകള്‍, ഉത്തരവാദിത്വങ്ങള്‍ ൨. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍ ൩. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു് പെന്‍ഷന്റേയും സര്‍ക്കാര്‍ ചെലവിന്റേയും അനുപാതം കുറച്ചു് കൊണ്ടു് വരാമെന്നുള്ള ലളിതമായ കണക്കു്. ബാലറാം സാര്‍ കുറേക്കൂടി തുറന്ന സമീപനവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും യുക്തി ബോധവും അങ്ങില്‍ നിന്നു് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജോസഫ് തോമസ്.

Friday, November 9, 2012

മലയാള ഭാഷാ വികസനത്തിനു് ഒരു കര്‍മ്മ പരിപാടി - മലയാള സര്‍വ്വകലാശാലയ്ക്കും



മലയാളം സര്‍വ്വകലാശാലയേക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളും നിലനില്കേ തന്നെ, അതു് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. മലയാള ഭാഷയുടെ വികസനത്തിനു് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളേക്കുറിച്ചും സ്ഥാപനങ്ങളേക്കുറിച്ചും നിലവിലുള്ള സര്‍വ്വകലാശാലകളേക്കുറിച്ചും ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ടു്. അവയുടെ എല്ലാം അടിസ്ഥാനത്തില്‍ പുതിയ സര്‍വ്വകലാശാല എങ്ങിനെ മലയാളം ഭാഷയെ പുഷ്ടിപ്പെടുത്തി കാലികമാക്കി ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാക്കണമെന്നതിനു് ഒരു പ്രവര്‍ത്തന പരിപാടി ഇവിടെ മുന്നോട്ടു് വെയ്ക്കുകയാണു്. ഇതു് ഒരു രൂപ രേഖ മാത്രമാണു്. ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനത്തിന്റെ അഭാവത്തില്‍ ഇതു് സമഗ്രമാകില്ലെന്നുറപ്പു്. പക്ഷെ, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കുറേയേറെ അനുഭവിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നു് തയ്യാറാക്കിയതാണു്. കണക്കും സംഗീതവും പോലെ ഇനിയും ശ്രദ്ധിക്കാതെ കിടക്കുന്ന ഒട്ടേറെ മേഖലകളുണ്ടാകാം. പരിപാടിയില്‍ ചില വിടവുകളുണ്ടാകാം. പക്ഷെ, പരിപാടിയുടെ രൂപ രേഖ അവതരിപ്പിക്കുകയാണു്.

സര്‍വ്വകലാശാലകള്‍ കൊണ്ടു് മലയാളം രക്ഷപ്പെടാനായിരുന്നെങ്കില്‍ നേരത്തേ തന്നെ അതു് നടക്കുമായിരുന്നു. കാരണം, ഇന്നീ സര്‍വ്വകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങളായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ഇവിടെ മറ്റു് സര്‍വ്വ കലാശാലകളിലോ സ്ഥാപനങ്ങളിലോ ആയി നടത്തപ്പെട്ടു് പോന്നവയോ നടത്തപ്പെടാവുന്നവയോ മാത്രമാണു്. പുതിയ വകുപ്പുകള്‍, സ്കൂളുകള്‍, കോഴ്സുകള്‍, ചെയറുകള്‍ തുടങ്ങിയവ ഏതു് സര്‍വ്വകലാശാലയിലാണെന്നതു് വലിയ അന്തരം ഉണ്ടാക്കുന്നില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ അനുഭവവും നമ്മുടെ മുമ്പിലുണ്ടു്. ഇന്നു് നമ്മുടെ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും നടക്കുന്ന തരത്തിലുള്ള പഠനവും ഗവേഷണവും പ്രവര്‍ത്തനവുമാണു് പുതിയ സര്‍വ്വകലാശാലയിലും നടത്താന്‍ പോകുന്നതെങ്കില്‍ അതു് കൊണ്ടും ഗുണമൊന്നും ഉണ്ടാകുമെന്നു് വിശ്വസിക്കാന്‍ നാളിതു് വരേയുള്ള അനുഭവം അനുവദിക്കുന്നില്ല.

വേണ്ടതു് നിലവിലുള്ള അവസ്ഥയേക്കുറിച്ചും അതില്‍ നിന്നു് എന്തു് മാറ്റങ്ങളാണു് വേണ്ടതെന്നതിനേക്കുറിച്ചും സമഗ്രമായ ധാരണയും ഉല്‍ഗ്രഥിതവും എന്നാല്‍ സ്വതന്ത്രവുമായ പ്രവര്‍ത്തന ശൈലിയും തുറന്നതും സഹകരണാത്മകവുമായ സമീപനവുമാണു്. അത്തരത്തില്‍ തീര്‍ച്ചയായും സര്‍വ്വകലാശാലകള്‍ക്കു് വിവിധ മേഖലകളില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തെളിക്കുന്നതില്‍ നല്ല പങ്കു് വഹിക്കാന്‍ കഴിയും. മലയാളം സര്‍വ്വകലാശാലയെങ്കിലും പഴയ വഴിത്താരകളില്‍ തന്നെ ചെന്നു് പെടാതെ മലയാളത്തിന്റെ വികസനത്തിനു് വിവര സാങ്കേതിക വിദ്യയും അതില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറും അടക്കം വിജ്ഞാനത്തിന്റെ വിവിധ മേഖലകളുടെ നേട്ടങ്ങളെ കോര്‍ത്തിണക്കി സമഗ്രമായ കാഴ്ചപ്പാടോടെ ഉല്‍ഗ്രഥിത പഠനത്തിനും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും അക്കാഡമിക് വിദഗ്ദ്ധരുടേയും ഭാഷാ വിദഗ്ദ്ധരുടേയും വിദ്യാര്‍ത്ഥികളുടേയും ബഹുജനങ്ങളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ പരിശ്രമത്തിനു് ഏകോപന വേദിയായി മാറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ക്ലാസിക്കല്‍ പദവി കൊണ്ടും കുറേക്കൂടി പണം കേന്ദ്രത്തില്‍ നിന്നു് ലഭ്യമാക്കുകയോ ചെലവഴിക്കുകയോ ചെയ്യാമെന്നല്ലാതെ പ്രത്യേകിച്ചു് നേട്ടത്തിനുള്ള മാര്‍ഗ്ഗമൊന്നും അതും തുറന്നു് തരികയോ കൊണ്ടുവരികയോ ചെയ്യുന്നില്ല.

ഇക്കാര്യത്തില്‍ അല്പ കാലത്തിനുള്ളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായ ഞങ്ങളുടെ ശ്രദ്ധയില്‍ വന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു് താഴെ പറയുന്ന സ്ഥിതി വിശകലനവും ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടിയും മുന്നോട്ടു് വെയ്ക്കുന്നതു്. മറ്റൊട്ടേറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടാവാം. ബന്ധപ്പെട്ടവരെല്ലാം ഇതു് ചര്‍ച്ച ചെയ്തു് മെച്ചപ്പെടുത്തി പ്രയോഗ ക്ഷമമാക്കണം.

നിലവില്‍ മലയാളത്തിന്റെ അവസ്ഥ

ശാസ്ത്രവിഷയങ്ങളോ സാങ്കേതിക വിദ്യയോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭാഷയായി മലയാളം വികസിച്ചിട്ടില്ല. എന്തിനേറെ കണക്കിന്റെ ഭാഷയാണോ എന്നു് പോലും സംശയം ജനിക്കുന്നു. കാരണം കണക്കിന്റെ യുക്തി പോലും ശരിയായി നമ്മുടെ കുട്ടികള്‍ക്കു് മനസിലാക്കി കൊടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു് ഇന്നും കഴിയുന്നില്ല. വളരെ ചുരുക്കം ചിലര്‍ പെട്ടു് പിഴച്ചു് അവ മനസിലാക്കുന്നില്ല എന്നല്ല. മറിച്ചു് നാം ചെലവഴിക്കുന്ന വിഭവവും അദ്ധ്വാനവും അനുസരിച്ചു് ശാസ്ത്രവും സാങ്കേതിക വിദ്യയും കണക്കും സ്വാംശീകരിക്കാന്‍ നമ്മുടെ സമൂഹത്തിനു് കഴിയുന്നില്ല. അതേ സമയം ഇവയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ ഗുമസ്തരേയും മറ്റുള്ളവര്‍ പറയുന്ന പണി എളുപ്പത്തില്‍ ചെയ്തു് തീര്‍ക്കുന്ന വിവര-വിജ്ഞാന സാങ്കേതിക തൊഴിലാളികളേയും നാം ധാരാളമായി സൃഷ്ടിക്കുന്നുമുണ്ടെന്നതു് കാണാതെയല്ല ഇതു് പറയുന്നതു്. കിട്ടിയ വിവരം ദഹിപ്പിച്ചു് ബോധ നിലവാരം ഉയര്‍ത്തി പുതിയ വിവരവും വിജ്ഞാനവും സൃഷ്ടിക്കുന്ന തലത്തിലേയ്ക്കുയരാന്‍ കഴിയുന്ന സമൂഹമായി വളരുന്നില്ല. വിദ്യാഭ്യാസ രംഗത്തും വൈജ്ഞാനിക രംഗത്തും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണ രംഗത്തും മുരടിപ്പു് അനുഭവപ്പെടുന്നു. അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നുണ്ടു് എന്നു് മാത്രം. ജനാധിപത്യ വ്യവസ്ഥ തുറന്നു് തരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്കു് കഴിയാതെ പോകുന്നു. എന്തിനേറെ കിട്ടുന്ന വിവരം ശരിയായി വിശകലനം ചെയ്തു് ശരിയായ നിലപാടുകളെടുക്കാന്‍ പോലും നമുക്കു് കഴിയാതെ പോകുന്നു.

ശാസ്ത്രീയ സംഗീതത്തെ നാം കര്‍ണാടക സംഗീതമെന്നു് പറയുന്നു. അതു് ശരിയാണു്. പക്ഷെ, കര്‍ണാടക സംഗീത വ്യവസ്ഥയും അതിന്റെ നിയമങ്ങളും മലയാളത്തില്‍ പഠിപ്പിക്കുന്നതാണു് മലയാളികള്‍ക്കു് മനസിലാക്കാനും ആസ്വദിക്കാനും പഠനം ആഹ്ലാദകരമാകാനും ഫലപ്രദമാകാനും നല്ലതു് എന്ന കാര്യം നമ്മുടെ പരിഗണനാ വിഷയമായിട്ടില്ല. ശാസ്ത്രീയ സംഗീതാഭ്യസനത്തിനു് ഒരു മലയാളം വ്യവസ്ഥ നാളിതു് വരെ ഇല്ല എന്നതും അതു് മൂലം ശാസ്ത്രീയ സംഗീതാഭ്യസനം വളരെ വലിയ പീഢനവും വിരസവുമായി വിദ്യാര്‍ത്ഥികള്‍ക്കു് അനുഭവപ്പെടുന്നു എന്നതും നാം കാണാതെ പോയി. പലരും പഠനം പാതി വഴി ഉപേക്ഷിക്കുന്നു. സംഗീത പാഠ്യ ക്രമം രണ്ടു് വിധത്തിലാകാം. അതിലൊന്നു് അമൂര്‍ത്ത സങ്കല്പനങ്ങളായ സപ്ത സ്വരങ്ങള്‍ പഠിച്ചും അവയുടെ വിവിധ ചേരുവകള്‍ ഹൃദിസ്ഥമാക്കിയും സാധകം ചെയ്തുമാണു്. തുടര്‍ന്നു് ഗീതങ്ങളും കീര്‍ത്തനങ്ങളും പാടി പഠിച്ചു് സ്വര സ്ഥാനങ്ങളും ശൃതിയും താളവും ലയവും രാഗങ്ങളും ഹൃദിസ്ഥമാക്കി സ്വാംശീകരിച്ചു് സംഗീത വിദ്വാന്മാരായി മാറുകയാണു്. ഇതാണു് പലപ്പോഴും അനുവര്‍ത്തിക്കപ്പെടുന്ന രീതി. അതാകട്ടെ വിരസമാണു്. രണ്ടാമത്തെ രീതി, നേരെ ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും പഠിച്ചു് (കളിസ്കൂളില്‍ കുട്ടികള്‍ കളിപ്പാട്ടുകള്‍ പഠിക്കുന്നതു് പോലെ, അതിന്റെ ഈണവും അര്‍ത്ഥവും അറിഞ്ഞു് അതില്‍ ലയിച്ചു് ഹൃദിസ്ഥമാക്കുന്നതു് പോലെ) അതില്‍ നിന്നു് അവയുടെ രാഗവും താളവും സ്വരങ്ങളും തിരിച്ചറിഞ്ഞു് സംഗീതത്തിന്റെ നിയമങ്ങളിലേയ്ക്കെത്തുകയാണു്. ഇതു് കൂടുതല്‍ രസകരമാകും. കാരണം ആദ്യ പാഠങ്ങള്‍ സാധകം ചെയ്യുമ്പോള്‍ തന്നെ താളത്തിനും ശൃതിക്കും ലയത്തിനുമൊപ്പം ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും നല്‍കുന്ന ആശയങ്ങള്‍ കൂടി ആകര്‍ഷകത വര്‍ദ്ധിപ്പിക്കുന്നു, വിരസത അകറ്റുന്നു. പക്ഷെ, പാഠ്യക്രമം ഏതായാലും അഭ്യാസത്തിനുപയോഗിക്കുന്ന ഗീതങ്ങളും മറ്റും കാലികമായതോ കാലാതീതമായതോ ആയ എന്തെങ്കിലും ആശയം പകര്‍ന്നു് നല്‍കാത്ത മറുഭാഷയിലായിരിക്കുന്നതു് കൊണ്ടു് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കു് വിരസമാകുകയും പഠനം ഉപേക്ഷിക്കാന്‍ കാരണമാകുകയുമാണു്. ഭക്തിയെ അധികരിച്ചു് മാത്രമാണു് ചിലരെങ്കിലും ഈ പഠനം തുടരുന്നതു്. സംഗീതത്തിന്റെ താള-ശൃതി-ലയങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ മാത്രം അവസാനം സംഗീതജ്ഞരായി തീരുകയാണു്. ഇതു് നമ്മുടെ സംസ്കാരികാഭിവൃദ്ധിയെ കുറേയെങ്കിലും പ്രതികൂലമായി ബാധിക്കുന്നുണ്ടു്. മലയാള ഭാഷയുടെ വികാസം മുരടിച്ചു് നില്‍ക്കാന്‍ ഇതും വഴിവെയ്ക്കുന്നുണ്ടു്.

ഇതിനൊരു പരീഹാരമെന്ന നിലയില്‍, നമ്മുടെ സംഗീതജ്ഞരും ഭാഷാ വിദഗ്ദ്ധരും കവികളും സാഹിത്യകാരന്മാരും സര്‍ക്കാരും ഭാഷാ പോഷക സ്ഥാപനങ്ങളും ശ്രമിച്ചാല്‍‌ മലയാളത്തില്‍ തന്നെ സംഗീതം പഠിക്കാനാവശ്യമായത്ര ആശയ സമ്പുഷ്ടവും ലളിതവും മലയാള തനിമയുമുള്ള അഭ്യാസ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അവര്‍ തന്നെയാണല്ലോ നല്ല നല്ല സിനിമാ ഗാനങ്ങള്‍ കഥാവസരത്തിനൊത്തു് സൃഷ്ടിക്കുന്നതു്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ മലയാളത്തിനു് ഒരു ശാസ്ത്രീയ സംഗീത ശാഖ വളരുമായിരുന്നു. അതിന്റെ കടപ്പാടു് നമുക്കു് കര്‍ണ്ണാടക സംഗീതത്തോടുണ്ടായിരിക്കുകയും ചെയ്യും. തിരിച്ചു് കര്‍ണ്ണാടക സംഗീതത്തിന്റെ വികാസത്തിലും നമുക്കു് പങ്കു് വഹിക്കാനുമാകും. മലയാള ഭാഷയും അങ്ങിനെ വികസിക്കുമായിരുന്നു. ഇതേ കാര്യം കണക്കിനും ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ബാധകമാണു്.

പക്ഷെ, സംഗീതത്തിന്റെ അവസ്ഥ കണക്കിന്റേയും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും സാമൂഹ്യ ശാസ്ത്രങ്ങളുടേയും കാര്യത്തിലേയ്ക്കെത്തുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിയേത്തന്നെ ബാധിക്കുന്നതാകും. കണക്കിന്റെ കാര്യം നോക്കുക. കണക്കു് പഠനത്തിനു് അതിന്റെ എല്ലാ യുക്തിയും മനസിലാക്കത്തക്ക തരത്തിലുള്ള അഭ്യസന രീതിയല്ല നമ്മള്‍ ഉപയോഗിക്കുന്നതു്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ പല സാധനങ്ങളുടേയും ചിത്രങ്ങള്‍ ഉപയോഗിച്ചു് എണ്ണത്തേക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തുകയും സംഖ്യാ ബോധം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടു്. പക്ഷെ, എണ്ണത്തിന്റേയും അക്കങ്ങളുടേയും അക്ക വിന്യാസത്തിന്റേയും സംഖ്യയുടേയും അവ പകര്‍ന്നു് തരുന്ന മൂല്യ വ്യവസ്ഥയുടേയും യുക്തി ശരിയായി ഉറയ്ക്കത്തക്കതരത്തില്‍ തുടര്‍ച്ചയായ അഭ്യസനത്തിനുള്ള ഉപാധികള്‍ നാം ഉപയോഗിക്കുന്നില്ല. പകരം മൂല്യം അരോപിക്കപ്പെട്ട, അമൂര്‍ത്തമായ അക്ക വ്യവസ്ഥയെ മാത്രം ആശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിക്കുകയാണു് ചെയ്യുന്നതു്. അക്കങ്ങളുപയോഗിച്ചുള്ള കൂട്ടലും കുറയ്ക്കലും ഗുണനവും ഹരണവും വളരെ വിരസമായി കുട്ടികള്‍ക്കനുഭവപ്പെടുന്നു. അവര്‍ കണക്കിന്റെ യുക്തി ശരിയായി സ്വാംശീകരിക്കുന്നില്ല. വെറും അനുകരണങ്ങളുടെ തലത്തില്‍ മാത്രമേ അവരതു് ഉള്‍ക്കൊള്ളുന്നുള്ളു. കണക്കിലെ വ്യത്യസ്ത ക്രിയകള്‍ യഥാര്‍ത്ഥത്തില്‍ എണ്ണുക എന്ന ഒരേ ഒരു അടിസ്ഥാന ക്രിയയുടെ വിവിധ രീതികളാണെന്നതു് പോലും കുട്ടികള്‍ ഗ്രഹിക്കാതെ പോകുന്നു. സ്വാഭാവികമായും ഭിന്നവും ദശാംശവും ശതമാനവും അനുപാതവും തുടങ്ങി ത്രികോണ ഗണിതവും ഇന്റഗ്രേഷനും ഡിഫറന്‍ഷ്യേഷനും വരേയുള്ള ഗണിത സങ്കല്പനങ്ങള്‍ ദുര്‍ഗ്രഹമായ ഒറ്റപ്പെട്ട കാര്യങ്ങളായാണു് ഇന്നു് ബഹുഭൂരിപക്ഷവും ധരിച്ചു് വശായിട്ടുള്ളതു്. അതിന്റേയെല്ലാം പൊതു യുക്തി മനസിലാക്കിയവര്‍ വളരെ ചുരുക്കമായി ഇന്നും തുടരുന്നു. ഏതു് ക്രിയയായാലും എണ്ണവും അളവും മൂല്യവും കാണുവാനുള്ളതാണെന്ന പൊതു യുക്തി കുട്ടികള്‍ക്കു് ലഭിക്കാതെ പോകുന്നു. ഫലമോ, കണക്കു് ഇന്നും ബഹുഭൂരിപക്ഷത്തിനും ദഹിക്കാത്ത വിഷയമായി തുടരുന്നു. ജനാധിപത്യത്തിന്റെ അര നൂറ്റാണ്ടത്തെ അനുഭവത്തിനു് ശേഷവും സര്‍ക്കാരിന്റെ കണക്കോ ബജറ്റോ പദ്ധതികളോ മനസിലാക്കി അവയുടെ ആസൂത്രണത്തിലും വിലയിരുത്തലിലും പരിശോധനയിലും ഇടപെടാന്‍ പോലും പ്രാപ്തിയില്ലാത്ത സമൂഹമായി നാം തുടരുന്നു. എന്തിനേറെ, നാട്ടിന്‍ പുറങ്ങളിലടക്കം വ്യാപകമായി നടക്കുന്ന പൊതു മരാമത്തു് പണികളുടെ സാങ്കേതിക വിശദാംശങ്ങള്‍ പോലും അറിയാത്തവരും അവ പരിശോധിക്കാനും അവയിലെ അഴിമതിയും വിഭവ ചോര്‍ച്ചയും തടയാന്‍ പോലും കഴിയാത്ത സമൂഹമായി നാം തുടരുന്നു. ബജറ്റു് നയത്തിലൂടെയും പൊതു സ്വത്തിന്റെ കൈമാറ്റത്തിലൂടെയും വില നിര്‍ണ്ണയത്തിലൂടെയും നടക്കുന്ന തട്ടിപ്പുകളുടെ മാനം പോലും മനസിലാക്കാനാവാത്ത സമൂഹമായി നാം മുരടിച്ചു് നില്കുന്നു.

മൂര്‍ത്തമായ വസ്തുക്കളുപയോഗിച്ചു് കണക്കു് അഭ്യസിക്കാനുള്ള പല സംവിധാനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ടു്. നമ്മുടെ നാട്ടില്‍ ജ്യോതിഷികളുപയോഗിക്കുന്ന കവടിയും കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കല്ലും ഒക്കെ ഇതിന്റെ പ്രാഗ് രൂപങ്ങളാണു്. ഒരു വ്യവസ്ഥയെന്ന നിലയില്‍ പൊതുവെ നമ്പര്‍ ലൈനും ചൈനക്കാര്‍ സംഖ്യകളുടെ മൂല്യം വരകളിലൂടെ പ്രകടിപ്പിച്ചു് അവയെ ഖണ്ഡിക്കുന്ന ബിന്ദുക്കള്‍ എണ്ണി ഗുണനം നടത്തുന്ന ലളിതമായ രീതിയും മുതല്‍ കുരുക്കള്‍ക്കു് സ്ഥാന മൂല്യം നല്‍കി എണ്ണം മാത്രമല്ല സങ്കലനവും വ്യവഹലനവും ഗുണനവും ഹരണവും ഇതര ക്രിയകളും ചെയ്യുന്ന അബാക്കസിന്റെ വിവിധങ്ങളായ വ്യവസ്ഥകള്‍ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗത്തിലുണ്ടു്. നമ്മള്‍ പക്ഷെ, ഇന്നും അക്കത്തിന്റെ അമൂര്‍ത്തമായ മൂല്യത്തേയാശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിച്ചു് പോരുന്നു. ഫലമോ കുട്ടികള്‍ക്കു് ഏതെങ്കിലും ഒരു ഘട്ടം മനസിലാകാതെ പോയാല്‍ മൊത്തം കണക്കു് അരോചകമാകുകയും അവരതിനോടു് വെറുപ്പു് വെച്ചു് പുലര്‍ത്തുന്നവരായി മാറുകയും ചെയ്യുന്നു.

പൊതുവെ വിജ്ഞാനാര്‍ജ്ജനത്തിനു് സംഗീതത്തിന്റേയും കണക്കിന്റേയും കാര്യത്തിലെന്നതു് പോലെ അനുകരണം (പകര്‍ത്തല്‍), സംവേദനം, സ്വാംശീകരണം, വിശകലനം, വിജ്ഞാന സൃഷ്ടി, വിജ്ഞാന വ്യാപനം തുടങ്ങി പല ഘട്ടങ്ങളും പ്രക്രിയകളും ഉണ്ടു്. ഒന്നും രണ്ടും ഘട്ടങ്ങള്‍ ഏതു് ഭാഷയില്‍ അഭ്യസിച്ചാലും സാധ്യമായേക്കാം. മാതൃഭാഷയില്‍ പഠിച്ചാലേ മൂന്നാമത്തേതു് മുതലുള്ള ഘട്ടങ്ങള്‍ പ്രയോഗ സാധ്യമാകൂ. വിജ്ഞാന സംഭരണവും കൈമാറ്റവും സംവേദനവും മാത്രമല്ല ഭാഷയുടെ ധര്‍മ്മങ്ങള്‍. വിജ്ഞാനത്തിന്റെ സ്വാംശീകരണവും വിശകലനവും പുതിയ വിജ്ഞാന സൃഷ്ടിയും അതിന്റെ വ്യാപനവും ഭാഷയുടെ ധര്‍മ്മത്തില്‍ പെടും. അവയെല്ലാം നടക്കുന്നതു് അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന നിലയില്‍ ഭാഷ ഉപയോഗിക്കപ്പെടുമ്പോഴാണു്. അത്തരത്തില്‍ ഭാഷയുടെ എല്ലാ ധര്‍മ്മങ്ങളും അനുഭവവേദ്യമാക്കപ്പെടുന്നതു് മാതൃഭാഷയില്‍ അറിവു് ലഭ്യമാകുമ്പോള്‍ മാത്രമാണു്. ഇതു് മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിനോടുള്ള വിരോധമാകേണ്ടതില്ല. മറ്റു് ഭാഷകള്‍ പഠിക്കാന്‍ പോലും മാതൃഭാഷയിലുള്ള പ്രാവീണ്യം സഹായിക്കും. അതായതു്, മാതൃഭാഷ എല്ലാ വിഷയങ്ങള്‍ക്കും ബോധന മാധ്യമം ആയിരിക്കേണ്ടതു് സമൂഹത്തിന്റെ വൈജ്ഞാനികാഭിവൃദ്ധിക്കും വൈദഗ്ദ്ധ്യ പോഷണത്തിനും ജനാധിപത്യ വികാസത്തിനും സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പുരോഗതിക്കും ആവശ്യമാണു്.

മലയാളത്തിന്റെ വികാസത്തിനുള്ള അവശ്യോപാധി എല്ലാ തലങ്ങളിലും പ്രയോഗിക്കപ്പെടുക എന്നതു് തന്നെയാണു്. ബോധന മാധ്യമം ആകണം. ഭരണ ഭാഷയാകണം. കോടതി ഭാഷയാകണം. മലയാളം ബോധന മാധ്യമം ആയി സമൂഹം അംഗീകരിക്കണമെങ്കില്‍ അതു് ഭരണത്തിലും കോടതികളിലും തൊഴിലിലും മറ്റും പ്രയോജനപ്പെടണം. അതെല്ലാം നടക്കണമെങ്കില്‍ അതു് ബോധന മാധ്യമം ആകണം. ഇതിലേതു് ആദ്യം നടക്കും എന്നതു് ഇന്നു് നാം നേരിടുന്ന വിഷമ വൃത്തമാണു്. ഈ വിഷമ വൃത്തം മുറിച്ചു് കടക്കാനാവണം.

പ്രയോഗത്തിലൂടെയാണു് ഏതു് ഭാഷയും വളരുന്നതു്. പ്രയോഗത്തില്‍ മലയാളം ഇന്നും പിന്നിലാണെന്നതാണു് നമ്മുടെ പ്രശ്നം. സാഹിത്യ കൃതികളുണ്ടാകുന്നില്ലെന്നോ അവയുടെ ഗുണമേന്മ കുറവാണെന്നതോ സാഹിത്യ മൂല്യം കുറവാണെന്നതോ ഒന്നുമല്ല ഇവിടെ പ്രശ്നം. അതെല്ലാം വളരെ ഉയര്‍ന്നതാണു്. നമ്മുടെ സാഹിത്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പക്ഷെ, മലയാളത്തിലുള്ള സൃഷ്ടികള്‍ വേണ്ടത്ര വായിക്കപ്പെടുന്നില്ല. മലയാള സാഹിത്യം ആസ്വദിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇതിനു് പരിഹാരം ഉണ്ടാകണം. ഭാഷാ സമൂഹം ഒന്നടങ്കം മലയാളം ഉപയോഗിക്കണം. മറ്റു് ഭാഷകളിലേയ്ക്കു് മലയാളം കൃതികള്‍ ആനായാസം വിവര്‍ത്തനം ചെയ്യപ്പെടണം. അതിനു് യാന്ത്രിക വിവര്‍ത്തനം വികസിക്കണം. സ്വാഭാവികമായും വിവര്‍ത്തനം ഇതര ഭാഷകളില്‍ നിന്നു് മലയാളത്തിലേയ്ക്കും അതിദ്രുതം നടക്കണം. മലയാളികള്‍ക്കു് പുറത്തു് പോയി ജോലി ചെയ്യണം. മറ്റുള്ളവരുമായി ആശയ വിനിമയം നടത്തണം. ബന്ധ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനും ദേശീയ ഭാഷയെന്ന നിലയില്‍ ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതു് തുടരണം. അവയും മാതൃഭാഷയോടൊപ്പം മാതൃഭാഷയിലൂടെ പഠിക്കണം. പക്ഷെ, ലോകമാകെ കൂടു് കൂട്ടുന്ന മലയാളിയ്ക്കു് ബന്ധ ഭാഷയുടെ ധര്‍മ്മം നിറവേറ്റുന്നതില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പോലും പരിമിതികളുണ്ടു്. ഏതു് ഭാഷക്കാരുമായും സംവദിക്കാന്‍ മലയാളിയ്ക്കു് കഴിയണം. അതിനു് യാന്ത്രിക വിവര്‍ത്തനവും മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുന്ന സങ്കേതങ്ങളും തത്സമയം പ്രയോഗിക്കാന്‍ കഴിയണം. അതിനുള്ള സാങ്കേതിക വിദ്യ തയ്യാറാണു്. മലയാളത്തിനുള്ള സങ്കേതങ്ങള്‍ നാം തന്നെ വികസിപ്പിച്ചാലേ നടക്കൂ. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ നമ്മെ പ്രാപ്തരാക്കൂ. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രാദേശിക സാങ്കേതിക സ്വാംശീകരണം അനുവദിക്കുന്നില്ല. മൂലകോഡുകള്‍ ലഭ്യവുമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറാകട്ടെ സ്വതന്ത്രമായ ഉപയോഗവും പകര്‍ത്തലും പഠനവും മാറ്റം വരുത്തലും വികസനവും കൈമാറലും വ്യാപനവും വില്പനയും പോലും അനുവദിക്കുന്നു. അതേ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്നു് മാത്രമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വ്യവസ്ഥ അനുശാസിക്കുന്നതു്. ഇതു് പരിഗണിക്കുമ്പോള്‍, വിവര സാങ്കേതിക സ്വാംശീകരണത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങേണ്ടതു് ആവശ്യമാണു്.

നിലവില്‍ ഹിന്ദിക്കും ഗുജറാത്തിക്കും ബംഗാളിക്കും തെലുങ്കിനും കന്നടയ്ക്കും തമിഴിനും ഈ സൌകര്യങ്ങള്‍ ഗൂഗിള്‍ വിവര്‍ത്തനം നല്‍കുന്നുണ്ടു്. മലയാളത്തിനു് അതു് പോലുമില്ല. ഇക്കാര്യം ആര്‍ക്കും കണ്ടു് ബോധ്യപ്പെടാവുന്നതാണു്.

ചുരുക്കത്തില്‍, മലയാളം മലയാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാകണം. അതില്ലാതെ, എല്ലാവരും മലയാളം മാധ്യമത്തില്‍ പഠിക്കണമെന്നു് ആഗ്രഹിച്ചിട്ടു് കാര്യമില്ല. ജനങ്ങള്‍ അവരുടെ ജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണു് മാതൃഭാഷയേയും കാണുന്നതു്. നാട്ടില്‍ ജോലിയില്ല. ജോലിക്കു് വിദേശത്തു് പോകണം. ഭരണത്തില്‍ ഇംഗ്ലീഷിനു് പ്രാമുഖ്യം. കോടതിയിലും കോളേജുകളിലും അതു് തന്നെ. അപ്പോള്‍ പിന്നെ ആദ്യം മുതലേ ഇംഗ്ലീഷ് മാധ്യമം നല്ലതാണെന്ന കാഴ്ചപ്പാടിലേയ്ക്കു് ജനങ്ങളെത്തി. അതിനു് രാഷ്ട്രീയ സംഘടനകളും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളും കൂട്ടു് നിന്നു. അതാണു് മലയാളം ഇന്നു് നേരിടുന്ന മുരടിപ്പിന്റെ പശ്ചാത്തലം. പഴയ മലയാളം സ്വപ്നം കാണുന്നതു് കൊണ്ടോ പഴമയേക്കുറിച്ചു് ഊറ്റം കൊള്ളുന്നതു് കൊണ്ടോ മലയാള ഭാഷ ഇന്നു് നേരിടുന്ന മുരടിപ്പു് മാറില്ല. ഭാഷ വളരണം. പുതിയ വിവര സാങ്കേതിക വിദ്യ തുറന്നു് തരുന്ന സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടണം. ഇംഗ്ലീഷാണു് വിവിര സാങ്കേതിക വിദ്യയുടെ ഭാഷ എന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടു്. അതു് മാറണം. കമ്പ്യൂട്ടറിന്റേയും എല്ലാ ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടേയും ആഗോള വിവര വിനിമയ ശൃംഖലയുടേയും ഭാഷ ബൈനറിയാണു്. അതിനു് മുകളിലാണു് ഇംഗ്ലീഷ് വരുന്നതു്. ഇംഗ്ലീഷ് പോലെ തന്നെ മലയാളവും ഉപയോഗിക്കാം. ഇംഗ്ലീഷിനു് അക്ഷരങ്ങള്‍ കുറവായതു് ഒരു മേന്മയായി ടൈപ്പു് റൈറ്ററിന്റേയും അച്ചു് നിരത്തി അച്ചടി നടത്തിയിരുന്ന ഘട്ടത്തിലും കമ്പ്യൂട്ടറില്‍ തന്നെ പരിമിതമായ എണ്ണം കോഡുകളുള്ള ASCII ഉപയോഗിച്ചിരുന്ന ഘട്ടത്തിലും, മുന്‍കാലത്തു്, അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അനന്ത സാധ്യതകളുള്ള യൂണീകോഡിന്റെ പ്രയോഗത്തോടെ ഇംഗ്ലീഷിന്റെ ആ മേന്മ അപ്രസക്തമായി. ഇംഗ്ലീഷിനു് എഴുതുന്നതും വായിക്കുന്നതും വ്യത്യസ്തമാണെന്ന കുറവു് അതിന്റെ പഠനം ബുദ്ധിമുട്ടാക്കുമ്പോള്‍ എഴുതുന്നതു് തന്നെ വായിക്കുന്ന മലയാളമടക്കം ഇന്‍ഡിക് ഭാഷകളുടെ പഠനവും യാന്ത്രിക സങ്കേതങ്ങളിലെ പ്രയോഗവും എളുപ്പമാക്കുന്നു. മലയാളത്തിന്റെ മുരടിപ്പു് മാറ്റാന്‍ അതിനെ ആധുനിക വിവര സങ്കേതങ്ങളുപയോഗിച്ചു് പരിപോഷിപ്പിക്കണം. അതിനായി ഭാഷയിലോ ഭാഷാ നിയമങ്ങളിലോ ലിപിവ്യവസ്ഥയിലോ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഭാഷയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു് തന്നെ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി. സ്വകാര്യ സോഫ്റ്റ്‌വെയറുകളില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണു് അതൊഴിവാക്കി ഭാഷയും ലിപിയും മാറ്റണമെന്നു് അതിന്റെ വക്താക്കള്‍ വാദിക്കുന്നതു്.

അത്തരത്തില്‍ തത്സമയ വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയവയിലൂടെ ഏതു് പുതിയ വിവരവും തത്സമയം മലയാളത്തിലെത്തുകയും മലയാളത്തിലേതു് ഏതു് ലോക ഭാഷയിലും ലഭ്യമാകുകയും മലയാളി മറ്റേതു് ഭാഷക്കാരനുമായി മലയാളത്തില്‍ പറയുന്നതു് മറ്റേയാളുടെ ഭാഷയില്‍ അയാള്‍ക്കും അയാള്‍ അയാളുടെ ഭാഷയില്‍ പറയുന്നതു് മലയാളിക്കു് മലയാളത്തിലും ലഭ്യമാകുന്ന സ്ഥിതി സൃഷ്ടിക്കണം. ഇതേ സങ്കേതങ്ങള്‍ ഉപയോഗിച്ചു് ഭരണത്തിലും കോടതികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍ക്കും ഏതു് ഭാഷയും ഉപയോഗിക്കാമെന്ന സ്ഥിതി വരണം. അപ്പോള്‍ മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയുമാക്കി മാറ്റുന്നതില്‍ ആര്‍ക്കും ന്യായമായ ഒരെതിര്‍ വാദവും ഉന്നയിക്കാനുള്ള അവസരം ഉണ്ടാകില്ല. മലയാളം മലയാളികള്‍ നെഞ്ചോടേറ്റും. മലയാളി മലയാളിയായി തന്നെ വിശ്വ പൌരനായി അറിയപ്പെടും.

പ്രവര്‍ത്തന പരിപാടി

നമുക്കു് നമ്മുടെ ഭാഷ വികസിപ്പിച്ചു് അതുപയോഗിക്കുകയാണു് നമ്മുടെ പുരോഗതിക്കു് നല്ലതു് എന്ന കാഴ്ചപ്പാടു് ഉണ്ടാകണം. അതിനായി നമ്മുടെ ഭാഷ പരമാവധി ഉപയോഗിക്കാന്‍ തയ്യാറാകണം. നാലാം ക്ലാസ് വരേയെങ്കിലും എല്ലാ വിഷയങ്ങളുടേയും പഠന മാധ്യമം ഇപ്പോള്‍ തന്നെ നിര്‍ബ്ബന്ധമായും മലയാളമാക്കണം. ഇക്കാലയളവില്‍ തന്നെ മറ്റു് ഭാഷകളും പഠിച്ചു് തുടങ്ങാം. തുടര്‍ന്നു് പത്താം തരം വരെ തൊഴിലധിഷ്ഠിത പഠനവും തുടര്‍ന്നു് ഉന്നത പഠനവും ഗവേഷണവും താഴെ പറയുന്ന പരിപാടികള്‍ ഫല പ്രാപ്തിയിലെത്തുന്നതു് വരെ നിലവിലുള്ളതു് പോലെ യുക്തമായ ഭാഷകളില്‍ തുടരട്ടെ.

അതേ സമയം, ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും മലയാളത്തില്‍ ഭാഷോപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും സംഗീതമടക്കം (ഇനിയേതെങ്കിലും മേഖലയില്‍ മലയാളം പാഠാവലി ഇല്ലെങ്കില്‍ അവയും) വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള മലയാളം പാഠാവലി തയ്യാറാക്കുന്നതിനുമുള്ള ശ്രമം ആരംഭിക്കണം. യാന്ത്രിക വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയ ഭാഷോപകരണങ്ങള്‍ മലയാളത്തിനായി വികസിപ്പിക്കാന്‍ ഭാഷാ വിദഗ്ദ്ധരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരും അടങ്ങുന്ന കൂട്ടായ്മകളെ ഏല്പിക്കണം. മലയാളത്തില്‍ പാഠാവലി ഇല്ലാത്ത എല്ലാ വിഷയങ്ങളുടെ കാര്യത്തിലും ബന്ധപ്പെട്ട വിദഗ്ദ്ധരുടെ കൂട്ടായ്മകളെ ഏല്പിക്കണം. ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും വിദൂര വിദ്യാഭ്യാസവും വിവര സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസവും സാധ്യമായിരിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സേവനവും വ്യത്യസ്ത വിഷയ സമിതികള്‍ ഉപയോഗിക്കുന്നതു് നന്നായിരിക്കും. ഒരേ സമയം ക്ലാസ് മുറി പഠനത്തിനും മേല്പറഞ്ഞ വിവര സാങ്കേതികാധിഷ്ഠിത-വിദൂര വിദ്യാഭ്യാസ മേഖലകളിലും പാഠ്യക്രമവും പഠനസാമഗ്രികളും തയ്യാറാക്കാന്‍ അതുപകരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഭാഷാ സങ്കേതിക വിദ്യയിലും (Natural Language Processing) പ്രാവീണ്യം നേടിയവരുടെ കുറവു് പരിഹരിക്കാന്‍ പരിശീലന പരിപാടി സമാന്തരമായി നടക്കണം. വിവര സാങ്കേതിക രംഗത്തെ എഞ്ചിനിയറിങ്ങു് ബിരുദ ധാരികളെ തിരഞ്ഞെടുത്തു് സാങ്കേതിക പരിശീലനം നല്‍കണം. മൂന്നു് മാസം മതിയാകും. ഭാഷാ വിദഗ്ദ്ധര്‍ക്കു് വിവര ശൃംഖലയുടെ പ്രയോഗ പരിചയവും സാങ്കേതിക വിദ്യയുടെ പൊതു ധാരണയും സാധ്യതകളും പകര്‍ന്നു് നല്‍കുന്നതിനുള്ള പരിശീലനം ആവശ്യമാണു്. ഭാഷാ സങ്കേതങ്ങളുടേയും പാഠാവലിയുടേയും മറ്റും പ്രാഗ് രൂപങ്ങള്‍ സമയ ബന്ധിതമായി (പ്രാഥമിക ഘട്ടം ആറു് മാസം) സൃഷ്ടിച്ചു് സമൂഹത്തിനു് പരിശോധനയ്ക്കും ഉപയോഗത്തിനുമായി നല്‍കണം. അവയെല്ലാം സ്വതന്ത്രമായ ഉപയോഗാവകാശത്തോടെ പൊതു വിവര വിനിമയ ശൃംഖലയില്‍ ലഭ്യമാക്കണം. അദ്ധ്യാപകരും വിദ്യാര്‍ത്തികളും അവ ഉപയോഗിച്ചു് അവരുടെ അനുഭവങ്ങള്‍ തിരിച്ചു് നല്‍കണം. അതനുസരിച്ചു് യുക്തമായ മാറ്റങ്ങള്‍ വരുത്തണം. ഒരു നല്ല ശതമാനം തൃപ്തികരമായി ഉപയോഗിക്കാറായാല്‍ പൊതുവായി ഉപയോഗിച്ചു് തുടങ്ങാം. ഏതാണ്ടു് ആറു് മാസക്കാലം കൊണ്ടു് ഈ ഘട്ടം കടക്കാം. ബാക്കി കുറവുകള്‍ പ്രയോഗത്തിലൂടെ ഉരുത്തിരിയുന്ന പ്രശ്നങ്ങളും സാധ്യതകളും ഉപയോഗിച്ചു് വിവര സാങ്കേതിക വിദ്യയുടെ സിദ്ധികള്‍ ഒരുക്കിത്തരുന്ന സങ്കേതങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഉപയോഗിച്ചു് ഒരു വിദഗ്ദ്ധ സംഘം പരിഹരിക്കും. അത്തരം തിരുത്തലുകളിലൂടെ ആ വ്യവസ്ഥ മെച്ചപ്പെടുത്തപ്പെടും. ഒരു വര്‍ഷം കൊണ്ടു് ഈ ഘട്ടം തരണം ചെയ്യാം.

ലോക ഭാഷകളിലുള്ള വിജ്ഞാനം വലിയ തോതില്‍ മലയാളത്തില്‍ ലഭ്യമാക്കുക എന്നതായിരിക്കണം ആദ്യ ഘട്ട പ്രവര്‍ത്തനം. അതിലൂടെ വിവിധ മേഖലകളില്‍ മലയാളം പുഷ്ടിപ്പെടണം. മലയാളത്തില്‍ ഇല്ലാത്ത വാക്കുകള്‍ വേറെ ഭാഷകളില്‍ നിന്നു് ഏറ്റവും അനുയോജ്യമായവ എടുത്തു് ആദ്യഘട്ടത്തില്‍ ഉപയോഗിക്കണം. വിവിധങ്ങളായ അത്തരം കണ്ടെത്തലുകളില്‍ നിന്നു് മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള ഒരു ഭാഷാ വിദഗ്ദ്ധ സമിതി രൂപീകരിക്കണം. അവര്‍ക്കു് ആവശ്യമെങ്കില്‍ മലയാളത്തനിമയോടെ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിക്കാം. തുടര്‍ന്നു് പ്രയോഗത്തിലൂടെ നല്ലതെന്നു് പൊതുവെ അംഗീകരിക്കപ്പെടുന്നതും മലയാളത്തിനു് കൂടുതല്‍ ഇണങ്ങുന്നതുമായവ മാനകങ്ങളായി അംഗീകരിക്കപ്പെടണം. വിവര ശൃംഖലയില്‍ അവയെല്ലാം എല്ലാവര്‍ക്കും ലഭ്യമാകും. അവയുടെ പ്രയോഗത്തിലൂടെ അംഗീകാരം നേടും. ഇത്തരത്തില്‍ മലയാള ഭാഷ ഏതു് വിഷയവും കൈകാര്യം ചെയ്യാനുതകുന്ന ഭാഷയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരും. ഇതിന്റെ കാല ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നതു് മലയാളികള്‍ ഇതെല്ലാം എത്ര കണ്ടു് ഉപയോഗിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ക്രമേണ ഏതു് വിഷയവും മലയാളത്തിനു് വഴങ്ങും. ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാസവും മലയാളം മാധ്യമത്തിലേയ്ക്കു് മാറ്റാം. ആര്‍ക്കെങ്കിലും മറ്റേതു് ഭാഷയെങ്കിലും വേണമെന്നു് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ അവര്‍ക്കു് അവരുടെ ഭാഷയില്‍ പഠിക്കാനുള്ള സംവിധാനം വിവര സാങ്കേതിക സൌകര്യങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാം. മറ്റു് ഭാഷക്കാരുമായുള്ള സംവേദനത്തിനും അതേ സൌകര്യങ്ങള്‍ ഉപകരിക്കും. ലോകത്തു് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അടക്കം ഏതു് വിഷയങ്ങളിലും ഉണ്ടാകുന്ന ഏതു് പുതിയ സൃഷ്ടികളും വിജ്ഞാനവും തത്സമയം മലയാളത്തിലും ലഭ്യമാകും. മറ്റൊരു ഭാഷയ്ക്കും പിന്നിലാകാതെ മലയാളം വളര്‍ന്നു് കൊണ്ടിരിക്കും. മലയാളം ലോക ഭാഷയായി ഉയരും. ഓരോ മലയാളിയും മറ്റു് രണ്ടു് ഭാഷകളെങ്കിലും കൂടി പഠിക്കും. അവ നന്നായി പഠിക്കാനും മലയാളം മാധ്യമത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം അവരെ സഹായിക്കും. ക്രമേണ ഇന്നു് കാണുന്ന ഇംഗ്ലീഷ് പ്രേമം ഇല്ലാതാകും. മലയാളികള്‍ മലയാളികളായി തന്നെ വിശ്വ പൌരന്മാരായി തല ഉയര്‍ത്തി നടക്കും.

മേല്പറഞ്ഞതിനു് സമാന്തരമായി, നമ്മുടെ വിവര സാങ്കേതിക പഠനത്തിന്റെ ദിശ മാറ്റി, അവയെല്ലാം മലയാളത്തിന്റെ വികാസത്തിനാവശ്യമായ കാര്യങ്ങളിലേയ്ക്കു് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാകണം. ഭാഷോപകരണങ്ങളോടൊപ്പം ഭരണോപകരണങ്ങളും വ്യവസായോപകരണങ്ങളും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമവും ഉണ്ടാകണം. അതിലൂടെ പഠിതാക്കളുടെ വൈദഗ്ദ്ധ്യപോഷണം നടത്തണം. സമാന്തരമായി മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ വിശകലനത്തിലൂടെ അമൂര്‍ത്തമായ തലത്തില്‍ വിവര സാങ്കേതിക വിദ്യയും അതിന്റെ നിയമങ്ങളും ഉള്ളടക്കവും സ്വായത്തമാക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.

ഭാഷാ വികസന ശ്രമത്തിന്റെ ഭാഗമായി അടിയന്തിരമായി നമുക്കു് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണു് മലയാളത്തില്‍ ശാസ്ത്രീയ സംഗിത പഠനത്തിനുള്ള വ്യവസ്ഥ (നല്ല അര്‍ത്ഥ പൂര്‍ണ്ണമായ ഉള്ളടക്കവുമുള്ള പാഠങ്ങളും പാഠ്യ ക്രമവും പഠന രീതിയും അടങ്ങിയതു്) സൃഷ്ടിക്കുക എന്നതു്. നമ്മുടെ സര്‍വ്വ കലാശാലകളും സംഗീത കോളേജുകളും അവിടെയുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഭരണാധികാരികളും ശ്രദ്ധിക്കേണ്ട ഒരു മേഖലയാണിതു്. സംഗീത-കലാ പോഷക സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഏകോപനത്തിനു് തയ്യാറാകണം. മലയാള കവി-സാഹിത്യ പ്രതിഭകളേയും സംഗീത വിദഗ്ദ്ധരേയും മൊത്തത്തില്‍ ഒരു വേദിയില്‍ കൊണ്ടു് വന്നു് അവരുടെ സര്‍ഗ്ഗ സൃഷ്ടികള്‍ കൊണ്ടു് സംഗിത പാഠാവലി തയ്യാറാക്കാന്‍ ശ്രമിക്കാം. ഇത്തരം വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതിക ശൃംഖലയിലൂടെ ഏകോപിപ്പിക്കണം.

ഇതേ രീതിയില്‍ കണക്കിനും ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ക്കും സാങ്കേതിക വിദ്യയ്ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി തന്നെ വിവിധ വിഷയ വിദഗ്ദ്ധരുടെ സമിതികള്‍ രൂപീകരിച്ചു് നടത്താം. അവയിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കണം. ലോക വിജ്ഞാന ശേഖരവുമായുള്ള ആദാന-പ്രദാനങ്ങളിലൂടെ മലയാളത്തെ വികസിപ്പിക്കുക എന്നതാണു് നടത്തേണ്ടതു്. അതിനായി മേല്പറഞ്ഞ വിവര സാങ്കേതികോപകരണങ്ങളും ശൃംഖലയും അതില്‍ ലഭ്യമാകുന്ന ഉള്ളടക്കവും ഉപയോഗിക്കുക എന്നതാണു് സമീപനം. ആവശ്യമായിടത്തു് മറ്റു് സര്‍വ്വ കലാശാലകളുമായുള്ള കൊടുക്കല്‍ വാങ്ങലും ബന്ധങ്ങളും ഉപയോഗപ്പെടുത്താം.

സമഗ്ര സമീപനം ആവശ്യം - മൊത്തത്തില്‍, എല്ലാ മേഖലകള്‍ക്കും ബാധകമായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടു്. തോന്നിയതു് പോലെ ഗവേഷണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു് പകരം ഗവേഷണ മേഖലകള്‍ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായ മലയാളം വിവര്‍ത്തനോപകരണങ്ങള്‍, മൊഴിമാറ്റോപകരണങ്ങള്‍, സ്വതന്ത്ര വിജ്ഞാനത്തിലധിഷ്ഠിതമായ ജൈവ സാങ്കേതിക വിദ്യ തുടങ്ങി കാലിക പ്രധാനമായ വിഷയങ്ങള്‍) സര്‍ക്കാരും സമൂഹവും നിര്‍ണ്ണയിക്കുക, ഒരു തുടര്‍ച്ചയുണ്ടാകത്തക്കവിധം എല്ലാ ഗവേഷണ വിവരങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൂക്ഷിക്കുകയും തുടര്‍ ഗവേഷണം ക്രമീകരിക്കുകയും ചെയ്യുക, അത്തരത്തില്‍ മുന്‍ ഗവേഷണങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക, വളരെ നീതീകരണമുള്ള വിഷയങ്ങള്‍ക്കു് മാത്രം ഇക്കാര്യത്തില്‍ ഇളവു് നല്‍കുക, മേല്പറഞ്ഞ എല്ലാ പരിപാടികളിലും വിവിധ വിജ്ഞാന മേഖലകളിലെ സ്ഥാപനങ്ങളുടേയും സംരംഭകരുടേയും വിദഗ്ദ്ധരുടേയും പൊതു സമൂഹത്തിന്റേയും കൂട്ടായ ഇടപെടല്‍ ഉറപ്പാക്കുക, അവരുടെയെല്ലാം ബാധ്യതാ നിര്‍വ്വഹണത്തിനൊപ്പം തന്നെ സാമൂഹ്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ കാര്യങ്ങളും പ്രധാനമാണു്. ഒരു പങ്കാളിത്ത ജനാധിപത്യ വ്യവസ്ഥയുടെ സൃഷ്ടിക്കു് സമഗ്രമായ സമീപനം ഉരുത്തിരിച്ചെടുക്കുകയും വേണം.

മേല്പറഞ്ഞ വിവിധ പരിപാടികളുടെ സന്തുലിതമായ നിര്‍വ്വഹണത്തിലൂടെ നമുക്കു് ആവശ്യമായ ഭാഷോപകരണങ്ങളും ഭാഷയും വിജ്ഞാന ശേഖരവും വികസിപ്പിച്ചെടുക്കുകയും മാതൃ ഭാഷാ മാധ്യമത്തിലൂടെ വിവിധ വിഷയങ്ങളുടെ പഠനം ഉറപ്പാക്കുകയും നമ്മുടെ സമൂഹത്തിന്റെ ഗണിത, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, വിജ്ഞാന നിലവാരം ഉയര്‍ത്തുകയും ചെയ്യാം.

ജോസഫ് തോമസ്

പ്രസിഡണ്ടു് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ.

08-11-2012.

Monday, November 5, 2012

വേണ്ടാത്ത ലിപി പരിഷ്കരണവും മലയാളം സര്‍വ്വകലാശാലയുടെ ഉത്തര വാദിത്വത്തില്‍ പെടുന്നു



മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സിനേക്കുറിച്ചു് മാതൃഭൂമി പറയുന്നതു് -

"സര്‍വകലാശാലയുടെ ചുമതലയായി ഒന്നാമത് പറഞ്ഞിരിക്കുന്നത് ഇതാണ് : മലയാള ഭാഷയിലും സാഹിത്യത്തിലും തര്‍ജമയിലും താരതമ്യസാഹിത്യത്തിലും നാടോടി, ശാസ്ത്രീയ, അനുഷ്ഠാന കലകളിലും ഗോത്രസംസ്‌കാരത്തിലും പാരമ്പര്യ വിജ്ഞാന സമ്പ്രദായങ്ങളിലും കളരി പഠനത്തിലും മാധ്യമ പഠനത്തിലും ബോധനം നല്‍കുക. മലയാള ലിപി കമ്പ്യൂട്ടര്‍ ഉപയോഗത്തിന് അനുയോജ്യമാക്കുക, സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കുക, സ്വാതിതിരുനാള്‍, രാജാരവിവര്‍മ, കുമാരനാശാന്‍, സി.വി.രാമന്‍പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എന്നിവരുടെ പേരില്‍ തുടക്കത്തില്‍ ചെയറുകള്‍ തുടങ്ങുക എന്നിവയും സര്‍വകലാശാലയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. “

മറ്റേതെങ്കിലും സര്‍വ്വ കലാശാലകള്‍ക്കു് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും കാര്യം മേല്പറഞ്ഞ കൂട്ടത്തിലുണ്ടോ ആവോ ? ഇതിലൂടെ മലയാളം സര്‍വ്വ കലാശാലയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ ഒട്ടെല്ലാ സര്‍വ്വകലാശാലകളിലും മലയാളവും വിവരസാങ്കേതിക വിദ്യയും അടക്കം മേല്‍ പട്ടികയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളും സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടു് മിക്കവയും പഠന വിഷയമാണു്. ഗവേഷണ വിഷയവുമാകാം. ഏതെങ്കിലും വിഷയം പഠനത്തിനോ ഗവേഷണത്തിനോ വിധേയമല്ലെങ്കില്‍ അവയും തുടങ്ങാവുന്നതേയുള്ളു. ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 'മലയാളത്തനിമ' ലിപിപരിഷകരണം ഒരിക്കല്‍ നടത്തിയതല്ലേ ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് കമ്പ്യൂട്ടറിനു് മലയാളത്തെ അനുയോജ്യമാക്കുകയാണോ മലയാളത്തില്‍ വിവര വിനിമയോപാധികള്‍ പ്രയോഗിക്കാന്‍ തയ്യാറാവുകയാണോ വേണ്ടതു് ?

ഇക്കാര്യത്തില്‍ ഈ സര്‍ക്കാരിനെ ആരാണു് ഉപദേശിക്കുന്നതു് ? വിവര സാങ്കേതിക കച്ചവടക്കാരെയാകാം ഉപദേശികളായി കാണുന്നതു്. അതുമല്ലെങ്കില്‍ കച്ചവടക്കാര്‍ പറയുന്നതു് മാത്രം കേട്ടു് പാഠ്യ പദ്ധതി തയ്യാറാക്കി പഠിപ്പിക്കുന്ന അക്കാഡമിക് വിദഗ്ദ്ധരാകാം.

ഒരു കാര്യം സര്‍ക്കാരും അക്കാഡമിക് വിദഗ്ദ്ധരും സമൂഹവും കാണണം. കച്ചവടക്കാര്‍ ഒരിക്കലും പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല. മറ്റുള്ളവര്‍, പ്രത്യേകിച്ചും സാമൂഹ്യ സംരംഭകര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാലോ തങ്ങളുടെ ജീവിതാവശ്യങ്ങളാലോ പ്രേരിപ്പിക്കപ്പെട്ടു് സൃഷ്ടിക്കുന്നവ അനുകരിച്ചു് ചരക്കാക്കി വില്കുകയാണു് കച്ചവടക്കാര്‍ ചെയ്യുന്നതു്. കച്ചവടം ആവശ്യമാണു്. വിതരണത്തിനുള്ള ഒരുപാധിയെന്ന നിലയില്‍. പക്ഷെ, അവരെ ആശ്രയിച്ചു് അവര്‍ക്കു് വേണ്ടി മാത്രം, അവരാണു് ഏറ്റവും വലിയ സംരംഭകരെന്ന ധാരണയില്‍ ഭരിക്കാന്‍ പോയാല്‍ ഇത്തരം വിഡ്ഡി വേഷം കെട്ടേണ്ട ഗതികേടു് ഭരണാധികാരികള്‍ക്കുണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ഇക്കാര്യത്തില്‍ സമാന സ്ഥിതിയിലാണോ ? അവരും ഐടി കച്ചവടക്കാരുടെ ഉപദേശത്താലാണോ നയിക്കപ്പെടുന്നതു്. എങ്കില്‍ അവരുടെ ഉദ്യോഗസ്ഥ പ്രമത്തതയും അധികം കാലം നിലനില്‍ക്കില്ല. ഐടി കച്ചവടക്കാര്‍ നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപനഭരണവും അവരെ കച്ചവടക്കാരുടെ ഏറാന്‍ മൂളികളാക്കും. ഭരണത്തില്‍ അവര്‍ക്കുള്ള പങ്കു് ശിപായികളുടേതു് മാത്രമാകും. ഭരണം - നയരൂപീകരണം, ആസൂത്രണം, പരിപാടി, നിര്‍വ്വഹണം, സേവനം എല്ലാം അവരെഴുതിക്കൊണ്ടുവരുന്ന സോഫ്റ്റ്‌വെയര്‍ കോഡായിരിക്കും നിര്‍ണ്ണയിക്കുക. വിവര സാങ്കേതിക വിദ്യ ജനകീയമാകേണ്ടതിന്റെ, സമൂഹത്തിന്റെ പൊതു വിജ്ഞാനമായിത്തീരേണ്ടതിന്റെ, ആവശ്യകതയാണിതു് ചൂണ്ടിക്കാണിക്കുന്നതു്.

അതു് ഉറപ്പാക്കുന്നതു് കച്ചവടക്കാര്‍ കൊണ്ടുവരുന്ന സങ്കേതങ്ങളല്ല, സ്വതന്ത്രമായി സമൂഹത്തിനു് എടുത്തുപയോഗിക്കാവുന്നതും ഉപയോഗിക്കുന്ന ആരുടേയും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനുതകുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

മലയാളത്തിന്റെ വികാസത്തിനു് ആവശ്യമായതു് ലിപി പരിഷ്കരണമല്ല, മലയാളത്തില്‍ വിവര വിനിമയ സങ്കേതങ്ങളായ വിവര്‍ത്തനവും ലിപിമാറ്റലും (രണ്ടും മലയാളത്തിലേയ്ക്കും മറ്റു് ഭാഷകളിലേയ്ക്കും), വായ്മൊഴി എഴുത്തായും എഴുത്തു് വായ്മൊഴിയായും മാറ്റുക തുടങ്ങിയവ സമൂഹമാകെ ഉപയോഗിക്കുവാനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണു് എന്ന കാര്യം പല ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ടതാണു്. ശരിയായ ഭാഷോപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിലൂടെ മലയാളം മറ്റു് ഭാഷകളുമായി തത്സമയ ആദാന-പ്രദാനത്തിലൂടെ വളര്‍ന്നു് വരും. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും എല്ലാം ഭാഷയായി വളരും. ബോധന മാധ്യമമായി മലയാളം ഉപയോഗിക്കാറാകും. മലയാളികള്‍ മലയാളം മാധ്യമത്തിലേയ്ക്കു് തിരിച്ചു് വരുന്നതാണു് തങ്ങളുടെ താല്പര്യത്തിനു് നല്ലതെന്നു് സ്വയം ബോധ്യപ്പെടും. ഭാഷോപകരണങ്ങളുടേയും വിശ്വ വിവര വലയുടേയും വ്യാപകമായ ഉപയോഗത്തിലുടെ സാധ്യമാകുന്ന ഭാഷകള്‍ തമ്മിലുള്ള ആദാന-പ്രദാനത്തിനു് പകരമാവില്ല സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ ഭാഷാ വിദഗ്ദ്ധരോ സാഹിത്യകാരന്മാരോ ഒറ്റപ്പെട്ടു് നടത്തുന്ന വിവര്‍ത്തനവും മറ്റും.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ ഭരണാധികാരികളും ജാതി മത വര്‍ഗ്ഗിയ സംഘടനകളും കേരള സമൂഹത്തില്‍ സ്വന്തം ഭാഷ മോശമാണെന്ന ധാരണ പരത്തി. ഒരു തലമുറയേയാകെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക്കു് തള്ളിയിട്ടു് കൊടുത്തു. ഇംഗ്ലീഷ് മീഡിയത്തിന്റെ വളര്‍ച്ചയ്ക്കായി സ്വകാര്യ-സ്വാശ്രയ മേഖല വ്യാപിപ്പിച്ചു. കേന്ദ്ര സ്കൂളുകള്‍ വ്യാപകമാക്കി. മറു ഭാഷാ മാധ്യമത്തിന്റെ പേരില്‍ അതിലേയ്ക്കു് സാധാരണക്കാരുടെ കുട്ടികളേയും വ്യാപകമായി ആകര്‍ഷിച്ചു. ഇതാ പുതിയ മനുഷ്യ വിഭവ ശേഷി മന്ത്രി കേരളത്തിനു് ഇനിയും കുറേയേറെ കേന്ദ്ര വിദ്യാലയങ്ങള്‍ ദാനം നല്‍കാന്‍ പോകുന്നു പോലും.

ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസമാണു് മലയാളികളുടെ ഇന്നത്തെ പതനത്തിനു് കാരണം. മലയാളിക്കു് ഭാഷ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംസ്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുഭാഷാ മാധ്യമത്തിലൂടെ പഠിക്കുന്നതൊന്നും ശരിയായി സ്വാശീകരിക്കപ്പെടുന്നില്ല. ആശയ വിനിമയം എന്ന ഭാഷയുടെ ഉപയോഗം ഇംഗ്ലീഷിലൂടെയും ഏതു് മറുഭാഷയിലൂടെയും നടക്കാം. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന ഭാഷയുടെ ഉപയോഗം മാതൃഭാഷ ബോധന മാധ്യമം ആകുമ്പോഴാണു് പൂര്‍ണ്ണതയിലെത്തുക. ഈ ഗുണം പുതിയതലമുറയ്ക്കു് ലഭിക്കാതെ പോകുന്നു. ജനാധിപത്യത്തിന്റേയും സ്വയംഭരണത്തിന്റേയും ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിയാതെ സ്വന്തം ഭാഷയില്ലാത്ത സമൂഹമെന്ന നിലയില്‍ മലയാളികള്‍ നാളെ വിശ്വ സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു് തള്ളപ്പെടുകയും ചെയ്യും.

ഇതിനു് കാരണക്കാരായ മേല്പറഞ്ഞവരെല്ലാം മലയാളികളോടു് സമസ്താപരാധം ഏറ്റു് പറഞ്ഞു് മാപ്പിരക്കേണ്ടവരാണു്. അതിനു് പകരം അതെല്ലാം തിരികെ പിടിക്കാനെന്ന പേരില്‍ ഉത്സവ തട്ടിപ്പുകള്‍ അരങ്ങേറുകയും പല വിഷയങ്ങളുടേയും പേരില്‍ സര്‍വ്വ കലാശാലകള്‍ മുളപ്പിക്കുകയും ചെയ്യുന്നു.

ഈ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പിന്നിലുള്ള സങ്കല്പം മലയാളത്തിന്റെ ഭാവിയ്ക്കു് ഭാഷാ വിദഗ്ദ്ധരുടെ മുന്‍കൈ മാത്രം മതി എന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനത്തിനു് ICFOSS എന്നു് മുന്‍ സര്‍ക്കാരിന്റെ കാലത്തു് ഐടി വകുപ്പും ഐടി മിഷനും കണ്ടതു് പോലെ തന്നെയാണിതും. യഥാര്‍ത്ഥത്തില്‍ വേണ്ടതു് സമഗ്ര സമീപനമാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് ഭാഷയിലും സാങ്കേതിക വിദ്യയിലും ഉല്പാദനത്തിലും വിതരണത്തിലും ഉല്ലാസത്തിലും ഉപഭോഗത്തിലും പങ്കുള്ളതു് പോലെ ഭാഷയ്ക്കു് വിവര സാങ്കേതിക വിദ്യയിലും മറ്റെല്ലാ മേഖലകളിലും പങ്കുണ്ടു്. സര്‍വ്വകലാശാലകളും കച്ചവട സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നതിന്റെ കെടുതിയാണിതു്.

എസ്എംസി മലയാളം ഭാഷോപകരണങ്ങളുടെ രംഗത്തു് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്. വളരെ വ്യക്തമായ പല ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ടു്. വളരെ ശക്തമായ നിലപാടെടുത്തിട്ടുമുണ്ടു്. എന്നിട്ടും ആസ്ഥാന വിദഗ്ദ്ധരും ഭാഷാ സമൂഹവും വിവര ദോഷം മാത്രം പറയുകയും കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഭാഗത്തു് നിന്നു് ഒട്ടൊരു വികാര വിക്ഷോഭം ഉണ്ടാകുന്നതു് സ്വാഭാവികം മാത്രമാണു്. ഇത്ര കാലമായിട്ടും ഇക്കാര്യം ശ്രദ്ധിക്കാനും പഠിക്കാനും നമ്മുടെ ഭരണ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭാഷാ വിദഗ്ദ്ധര്‍ക്കും കഴിയാതെ പോയി എന്നു് വിശ്വസിക്കാനാവില്ല. അറിവില്ലായ്മ, അറിയാനുള്ള അവസരം കിട്ടാതെ പോകുന്നതു് മൂലമായാല്‍ കുറ്റകരമല്ല. പക്ഷെ, അറിഞ്ഞിട്ടും പഠിക്കാതിരിക്കുന്നതു് അഹങ്കാരമാണു്, ക്ഷമയോ മാപ്പോ അര്‍ഹിക്കുന്നതുമല്ല.

ഏതായാലും ഈ മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സ് കേരള ഭരണത്തിന്റേയും കേരള നിയമനിര്‍മ്മാണ സഭയുടേയും ഗവര്‍ണ്ണറുടേയും ധാരണകളിലേയ്ക്കും നിലപാടുകളിലേയ്ക്കും സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നതിനു് അവസരം ഒരുക്കിയിരിക്കുന്നു.

മലയാളം ആധുനികമാക്കാന്‍ ലിപി പരിഷ്കരണമോ ഭാഷാ പരിഷ്കരണമോ അല്ല വേണ്ടതു് എന്നകാര്യം അറിയാത്തവരാണു് ഈ ഓര്‍ഡിനന്‍സിറക്കിയ കേരള ഭരണം നയിക്കുന്നതു് എന്നതു് കേരളീയര്‍ക്കും മലയാളത്തിനും ഭൂഷണമായില്ല.

ഭാഷയും ലിപിയും സാങ്കേതിക വിദ്യയ്ക്കു് വഴങ്ങണമെന്ന കാഴ്ചപ്പാടു് ഭാഷയെ വികലമാക്കും. ഇതു് അടിമ ബോധത്തില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടാണു്. ഈ അടിമത്തം സാങ്കേതിക വിദ്യയോടായാലും ഇംഗ്ലീഷിനോടായാലും നമ്മുടെ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. മറിച്ചു്, സാങ്കേതിക വിദ്യ എന്നു് പറയുന്നതു് തന്നെ ശാസ്ത്രത്തിന്റെ പ്രത്യേക രംഗങ്ങളിലെ പ്രയോഗമെന്ന നിലയില്‍ ഭാഷയ്ക്കു് വഴങ്ങാന്‍ നിര്‍ബ്ബന്ധിതമാണു്. ആവശ്യമായ സങ്കേതങ്ങള്‍ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതാണു് സമൂഹം ചെയ്യേണ്ടതു്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ഉപകരണങ്ങള്‍ക്കു് നമ്മുടെ ഭാഷയെ പരുവപ്പെടുത്തുകയല്ല. എത്രയോ വര്‍ഷമായി നമ്മള്‍ മലയാളം അതിന്റെ എല്ലാ തനിമയോടെയും കമ്പ്യൂട്ടറില്‍ ഉപയോഗിച്ചു് പോരുന്നു. സാങ്കേതിക വിദ്യാ കച്ചവടക്കാരാണു് ഭാഷയെ വികലമാക്കി തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ നേടാനായി തെറ്റായ ഉപദേശം നല്‍കുന്നതു്. ആണവ ചില്ലിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ താല്പര്യം സംരക്ഷിക്കാനായി കുഴപ്പമുണ്ടാക്കിയതു് ഉദാഹരണം. (യുണീകോഡ് കണ്‍സോര്‍ഷ്യത്തില്‍ മലയാളത്തിനു് പ്രാതിനിധ്യമില്ലെന്നതു് മറ്റൊരു പ്രശ്നം.)

ഭരണാധികരികള്‍ക്കു് ആവശ്യമായ ഉപദേശം കിട്ടാതെ പോയതു് കൊണ്ടാണു് ഇങ്ങിനെ ഉണ്ടായതെന്നു് ഇനിയെങ്കിലും പറയാതിരിക്കാന്‍ ഭരണാധികാരികള്‍ക്കു് മൊത്തത്തില്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കേണ്ടതുണ്ടു്. അതില്‍ വിവര സാങ്കേതിക വിദ്യ ഭരണരംഗത്തും ആസൂത്രണത്തിലും ഭാഷാവികസനത്തിലും ഒരുക്കുന്ന സാധ്യതകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളും സാധ്യതകളും ഭാഷാ വികസനത്തിനാവശ്യമായ നടപടികള്‍, അവ നടപ്പാക്കാനാവശ്യമായ മൂര്‍ത്തമായ പരിപാടികള്‍, നടപ്പാക്കുന്നതില്‍ സഹകരണത്തിന്റേയും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റേയും ആവശ്യകത തുടങ്ങിയവ ഉണ്ടായിരിക്കണം.

എസ് എം സി യോ ഡിഎകെഎഫോ മുന്‍കൈ എടുക്കണം. എല്ലാവരും സഹകരിക്കണം. കരടു് പ്രസിദ്ധീകരിച്ചു് ചര്‍ച്ചയിലൂടെ പുഷ്ടിപ്പെടുത്തി സമയ ബന്ധിതമായി അധികാരികള്‍ക്കു് ഓണ്‍ലൈനായും അച്ചടിച്ചും കൊടുക്കണം. പൊതു ചര്‍ച്ചയ്ക്കും വിടണം.

ജോസഫ് തോമസ്.

Blog Archive