Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 15, 2014

അമേരിക്കന്‍ ഇടപെടലും മോഡിസര്‍ക്കാരും : പ്രകാശ് കാരാട്ട്


(Courtesy : Deshabhimani - Posted on: 09-Jul-2014 10:47 PM) ലോകത്തിലെ 193 രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ (എന്‍എസ്എ) അധികാരപ്പെടുത്തിയതായി പ്രസ്തുത രേഖ ഉദ്ധരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപത്രം "വാഷിങ്ടണ്‍ പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പെടും. മറ്റ് രാജ്യങ്ങളിലെ എല്ലാ സാമ്പത്തിക- രാഷ്ട്രീയ വിവരങ്ങളും ചോര്‍ത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം; അതുവഴി തങ്ങളുടെ വിദേശനയം രൂപപ്പെടുത്തുക എന്നതും. മറ്റു രാജ്യങ്ങളെയും സംഘടനകളെയും വ്യക്തികളെയും എന്‍എസ്എ എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്ന എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്ത. ന്യൂയോര്‍ക്കിലെ യുഎന്‍ സ്ഥിരംമിഷനിലും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലും എങ്ങനെയാണ് എന്‍എസ്എ ചാരപ്രവര്‍ത്തനം നടത്തിയതെന്ന് സ്നോഡന്‍ ഫയലുകള്‍ വെളിപ്പെടുത്തുകയുണ്ടായി. മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍, വിദേശ രഹസ്യ നിരീക്ഷണ കോടതിയുടെ 2010 ജൂലൈയിലെ ഉത്തരവനുസരിച്ച് ലോകത്തിലെ ആറ് രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയെ അധികാരപ്പെടുത്തി എന്നതാണ്. ഈ രാഷ്ട്രീയ പാര്‍ടികളില്‍ ഒന്ന് ബിജെപിയാണ്. കോടതി നല്‍കിയ യഥാര്‍ഥ ഉത്തരവും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കലുമായിരുന്നു ഈ വാര്‍ത്തയോടുള്ള മോഡി സര്‍ക്കാരിന്റെ പ്രതികരണം. ഈ പ്രതിഷേധംകൊണ്ടൊന്നും അമേരിക്ക ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നുവെന്നതുമാത്രമല്ല ഇവിടത്തെ പ്രശ്നം; ഫോണ്‍കോള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് വാര്‍ത്താവിനിമയങ്ങളും ഇ മെയിലുകളും ഇന്റര്‍നെറ്റും ആസൂത്രിതമായ നിരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതുകൂടിയാണ്. ഇന്ത്യന്‍ പൗരന്മാരെമാത്രമല്ല, രാഷ്ട്രത്തിന്റെ പരാമാധികാരത്തെയും ഇത് ദോഷകരമായി ബാധിക്കും. ഇത്തരം ചാരപ്രവര്‍ത്തനം ഇനി ഇന്ത്യയില്‍ നടത്തുകയില്ലെന്ന ഉറപ്പാണ് മോഡി സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങേണ്ടത്. ഇത്തരം ഉറപ്പ് ലഭിക്കാത്ത പക്ഷം അത് ഉഭയകക്ഷിബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഈ വിഷയത്തില്‍ ഇന്ത്യന്‍സര്‍ക്കാര്‍ കണക്കിലെടുക്കാത്ത മറ്റൊരു വശമുണ്ട്. ഇതിനകംതന്നെ ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ശൃംഖല ചോര്‍ത്താനും ചാരപ്രവര്‍ത്തനം നടത്താനും എന്‍എസ്എയെ സഹായിക്കാമെന്നു പറഞ്ഞ് അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ 33 രാജ്യങ്ങളുടെ പട്ടിക സ്നോഡന്‍ ഫയലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടത്. ഇതുവഴി എന്‍എസ്എക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ടികളെയും ഇന്ത്യയിലെ ജനങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി പങ്കുവയ്ക്കുകയുംചെയ്തു. സ്നോഡന്റെ വെളിപ്പെടുത്തലിനുശേഷമാണ് അമേരിക്ക ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരവും പുറത്തുവന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ പറഞ്ഞത് സുരക്ഷയെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും അമേരിക്ക ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നില്ലെന്നാണ്. ഇന്ത്യയില്‍ നിരീക്ഷണം നടത്തുന്നതിന് അനുമതി തേടിയ സാഹചര്യത്തില്‍ നല്‍കിയ ചെറിയ ഈ വാഗ്ദാനംപോലും അമേരിക്ക പാലിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും പരമാധികാരം അമേരിക്ക ലംഘിക്കുകയാണ്. അതോടൊപ്പം ഈ രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയെയും അവര്‍ കടന്നാക്രമിക്കുന്നു. ആത്മാഭിമാനമുള്ള ഏതൊരു സര്‍ക്കാരും ഇത്തരത്തിലുള്ള ചാരപ്രവര്‍ത്തനത്തിന് അന്ത്യമിടുകയാണ് വേണ്ടത്. മുന്‍ സര്‍ക്കാര്‍ അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. പരമാധികാരത്തെ അടിയറവച്ചെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇത്. കടുത്ത ഭാഷയില്‍ത്തന്നെ ഇത് അപലിക്കപ്പെടണം. ഇത്തരമൊരു മൂന്നാംകക്ഷി കരാര്‍ ഉണ്ടോ എന്ന കാര്യം പരസ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. അത്തരമൊരു കരാര്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണം. ഇന്ത്യയില്‍ നടത്തുന്ന എല്ലാ ചാരപ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായാലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരായാലും അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിലും സൈനികബന്ധം സ്ഥാപിക്കുന്നതിലും അതീവ തല്‍പ്പരരാണ്. പ്രതിരോധമേഖലയില്‍ എത്രമാത്രം വിദേശനിക്ഷേപം അനുവദിക്കണമെന്ന കാര്യമാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. സായുധ പ്രതിരോധ ഉല്‍പ്പാദനത്തില്‍ പങ്കാളിത്തംവേണമെന്ന അമേരിക്കയുടെ ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് ഈ നീക്കം. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്. "ദേശീയവാദിയായ" ബിജെപിക്ക് എന്നും അമേരിക്കന്‍ അനുകൂല ഭാവമുണ്ട്. അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്നു പറഞ്ഞത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണെന്ന കാര്യം ഓര്‍മിക്കുക. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച് ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ദോഷകരമായി ബാധിക്കുന്ന മേഖലയിലേക്കുപോലും വിദേശമൂലധനത്തെ ഹൃദയപൂര്‍വം ക്ഷണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍തന്നെയാണെന്നതാണ് ഇതിലെ വിരോധാഭാസം. പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച ബ്രസീലിലേക്ക് പോവുകയാണ്. ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. ബ്രിക്സില്‍ ഇന്ത്യക്കൊപ്പമുള്ള നാലു രാഷ്ട്രങ്ങളും അവരുടെ രാജ്യത്ത് അമേരിക്കയെ ചാരപ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചുള്ള മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടില്ല. ഇന്ത്യയെപ്പോലെ വികസ്വര രാഷ്ട്രങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങാതെ സ്വന്തം കാലില്‍നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നരേന്ദ്രമോഡി തയ്യാറാകണം. - See more at: http://www.deshabhimani.com/newscontent.php?id=479199#sthash.bMpySCX3.dpuf

ഇടതുപക്ഷത്തിന്റെ ഇടങ്ങള്‍ : പ്രൊഫ. എം എം നാരായണന്‍


(Courtesy : Deshabhimani Posted on: 14-Jul-2014 10:15 PM) മോഡി അധികാരത്തില്‍ വന്നതോടെ കേവലം ഭരണമാറ്റമല്ല, ഭരണവ്യവസ്ഥയുടെതന്നെ മൗലികമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ബ്രിട്ടീഷ് അധികാരികളോട് ഇടഞ്ഞും ഇണങ്ങിയും സ്വയം വളരാന്‍ മെയ്വഴക്കം കാട്ടിയ മൂന്നാംലോകത്തെ മൂപ്പെത്തിയ മുതലാളിത്തമാണ് ഇന്ത്യയിലുള്ളത്. മുമ്പൊക്കെ ചക്രവര്‍ത്തിമാരും സുല്‍ത്താന്മാരും പിന്നീട് കൊളോണിയലിസ്റ്റുകളും ജനങ്ങളുടെ പിന്തുണയോടെയല്ല, സ്വന്തം കൈക്കരുത്തിനെ അമിതമായി അവലംബിച്ചാണ് രാജ്യം ഭാരിച്ചത്. എന്നാല്‍, ഇന്ത്യന്‍ കുത്തകകള്‍ നയിച്ച സ്വതന്ത്രഭാരതഭരണം വമ്പിച്ച ജനപിന്തുണ നേടിയാണ് അധികാരത്തില്‍ വന്നത്. ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മതേതരത്വത്തിന്റെയും പ്രത്യയശാസ്ത്രമാണ് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അന്ന് കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിദ്വന്ദി കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ സോഷ്യലിസത്തിനും കമ്യൂണിസത്തിനും അഭൂതപൂര്‍വമായ ഒരാകര്‍ഷണവലയം കൈവന്നു. കമ്യൂണിസത്തെ കൈകാര്യംചെയ്യാനാണ് ജവാഹര്‍ലാല്‍ നെഹ്റു സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം, പഞ്ചവത്സരപദ്ധതി, പഞ്ചശീലങ്ങള്‍, ചേരിചേരാ പ്രസ്ഥാനം, സ്വതന്ത്രവും സാമ്രാജ്യവിരുദ്ധവുമായ വിദേശനയം തുടങ്ങിയ ബഹുവിധ തന്ത്രങ്ങള്‍ ആസൂത്രണംചെയ്തത്. പിന്നീട് ദേശീയ സാര്‍വദേശീയ രംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ക്കനുരോധമായി ഇന്ത്യയില്‍ ഭരണവര്‍ഗ നയങ്ങളിലും മാറ്റംവന്നു. ഭരണഘടനയുടെ രജതജൂബിലി വര്‍ഷത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജനാധിപത്യത്തെയും 90കളില്‍ ദേശീയതയെയും ഇപ്പോള്‍ മോഡിവാഴ്ചയില്‍ മതേതരത്വത്തെയും ഭരണവര്‍ഗം കൈയൊഴിഞ്ഞിരിക്കുന്നു. മോഡിയെ ആദ്യം തങ്ങളുടെ "സിഇഒ" ആയും പിന്നെ പ്രധാനമന്ത്രിയായും നിശ്ചയിച്ചത് കോര്‍പറേറ്റുകളാണ്. ആര്‍എസ്എസിനും ബിജെപിക്കും എന്‍ഡിഎയ്ക്കും മോഡി ആദ്യം അത്ര സ്വീകാര്യനായിരുന്നില്ല. 2009ലെ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിമാരെ നിശ്ചയിക്കാനും അവര്‍ക്കുള്ള വകുപ്പുകള്‍ തെരഞ്ഞെടുക്കാനും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ നടത്തിയ അണിയറനീക്കങ്ങള്‍ പിന്നീട് പുറത്തുവന്നു. എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രി ആരാവണമെന്ന് സ്വയം നിശ്ചയിച്ച് എല്ലാ മന്ത്രിമാരെയും നിശ്ചയിക്കാനുള്ള അവകാശം ഒറ്റയടിക്ക് കോര്‍പറേറ്റുകള്‍ കൈവശപ്പെടുത്തുകയാണുണ്ടായത്. മോഡിയെ അക്ഷരംപ്രതി അനുസരിക്കുകയും ആശ്രയിച്ചുനില്‍ക്കുകയും ചെയ്യുന്നവരെമാത്രമാണ് മന്ത്രിമാരാക്കിയത് എന്നു കാണാന്‍ പ്രയാസമില്ല. അദ്വാനി, ജോഷി തുടങ്ങി അറിവും അനുഭവവുമുള്ളവരെ ആദ്യമേ ഒഴിവാക്കി. തന്റെ ഭക്തനായ രാജ്നാഥ്സിങ്ങിനെ ആഭ്യന്തരമന്ത്രിയാക്കി. ജനപിന്തുണയില്ലാത്ത, തെരഞ്ഞെടുപ്പില്‍ തോറ്റുതൊപ്പിയിട്ട അരുണ്‍ ജെയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും നല്‍കി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട, മതിയായ വിദ്യാഭ്യാസമോ വിശ്വാസ്യതയോ ഇല്ലാത്ത ടെലിവിഷന്‍ താരമായ സ്മൃതി ഇറാനിയാണ് മാനവവിഭവവകുപ്പ് കൈകാര്യംചെയ്യുന്നത്. ഇരുപത്തിനാല് എംപിമാരുള്ള രാജസ്ഥാനില്‍നിന്ന് സ്ത്രീപീഡനത്തില്‍ പ്രതിയായ നിഹാല്‍ചന്ദിനെയാണ് മന്ത്രിയാക്കിയത്. അഴിമതി പുറത്തായതോടെ ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഗഡ്കരിക്കും മന്ത്രിസഭയില്‍ ഇടംനല്‍കി. ചുരുക്കത്തില്‍ ആത്മവിശ്വാസത്തോടെ, തന്റേടത്തോടെ തന്റെ മുന്നില്‍ തലനിവര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലെന്ന് മോഡി ഉറപ്പുവരുത്തി. ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവരെ മന്ത്രിസഭയിലെടുക്കുന്നതിന് നിയമതടസ്സമൊന്നുമില്ല. എന്നാല്‍, ലോക്സഭാംഗമാകാനുള്ള മത്സരത്തില്‍ ജനങ്ങള്‍ തോല്‍പ്പിച്ചവരെ തെരഞ്ഞുപിടിച്ച് മന്ത്രിസഭയിലെടുത്ത് ജനവിധി തനിക്ക് പുല്ലാണെന്ന് മോഡി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിനടയില്‍ നമസ്കരിച്ചാണ് മോഡി സെന്‍ട്രല്‍ ഹാളില്‍ പ്രവേശിച്ചത്. എന്നാല്‍, പാര്‍ലമെന്ററി ഭരണരീതിയുടെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കീഴ്വഴക്കങ്ങളെയും ഒട്ടും വിലവയ്ക്കുന്നില്ലെന്ന് റെയില്‍ നിരക്ക് വര്‍ധനയടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിക്കൊണ്ട് മോഡി സുവ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറി ആയിരുന്നുകൊണ്ട് തന്റെ വലംകൈയായ അമിത്ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് സുപ്രീംകോടതി ജഡ്ജിമാരുടെ പാനലില്‍നിന്ന് ഏകപക്ഷീയമായി വെട്ടിക്കളഞ്ഞ് ജുഡീഷ്യറിയുടെ "വരിയുടച്ച്" തനിക്ക് വിധേയമാക്കാനുള്ള വൃത്തികെട്ടി ധൃതിയും മോഡി പ്രകടിപ്പിച്ചു. തന്നെ പ്രധാനമന്ത്രിയാക്കി നിശ്ചയിച്ച കോര്‍പറേറ്റുകളുടെ കല്‍പ്പനകള്‍ ഏറ്റെടുത്ത് ഒന്നൊന്നായി അതിവേഗം നടപ്പാക്കുകയാണ് മോഡി. സത്യപ്രതിജ്ഞ ചെയ്തനിമിഷം മുതല്‍ ഇന്ധനവില വധിപ്പിക്കാന്‍, റെയില്‍വേ നിരക്ക് കുത്തനെ കൂട്ടാന്‍, പ്രതിരോധ മേഖലയില്‍പോലും നൂറുശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ഒക്കെ മോഡി ധൈര്യം കാട്ടി. പത്തുകൊല്ലംകൊണ്ട് ഉദാരവല്‍ക്കരണത്തിന്റെ "ഉസ്താദ്" ആയ മന്‍മോഹന്‍സിങ്ങിനു കഴിയാത്തത് വെറും പത്തുദിവസംകൊണ്ട് മോഡി സാധിച്ചെടുത്തു. ഏതായാലും മോഡി വന്നാല്‍ എല്ലാം ശുഭമാവുമെന്നു കരുതിയ ശുദ്ധാത്മാക്കള്‍പോലും വ്യാമോഹമുക്തരായിരിക്കുന്നു. മോഡിസര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും ഇടയിലുള്ള വൈരുധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിന്തുണച്ച ജനങ്ങളെ ഇത്രവേഗം ശത്രുക്കളാക്കി മാറ്റിയ ഒരു പ്രധാനമന്ത്രിയെ ഇന്ത്യ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടും സീറ്റും കുറഞ്ഞതില്‍ ചിലരൊക്കെ വലിയ ആഹ്ലാദത്തിലാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മാത്രമാണോ പരാജയപ്പെട്ടത്? ദളിതരുടെ പാര്‍ടിയായ ബിഎസ്പിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. മുലായംസിങ്ങും ലാലുപ്രസാദും നിതീഷ്കുമാറുമൊക്കെ നയിക്കുന്ന മറ്റു പിന്നോക്കജാതി പാര്‍ടികളുടെയും തോല്‍വി ദയനീയമായിരുന്നു. ന്യൂനപക്ഷങ്ങള്‍, മതനിരപേക്ഷവാദികള്‍, തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ ഇവര്‍ക്കൊന്നും പാര്‍ലമെന്റിനകത്ത് വേണ്ടത്ര പ്രാതിനിധ്യം ഇല്ല. വിരലിലെണ്ണാവുന്ന ഇടതുപക്ഷ എംപിമാരെ മാറ്റിനിര്‍ത്തിയാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുഴുവനും കോടീശ്വരന്മാരാണ്. ഭരണമാറ്റമല്ല നയംമാറ്റമാണ് രാജ്യത്തിനാവശ്യമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാധ്യമപിന്തുണയോടെ പ്രതിലോമശക്തികള്‍ സൃഷ്ടിച്ച നിരര്‍ഥകമായ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ വേറിട്ട ആ സ്വരം വേണ്ടത്ര കേള്‍ക്കാതെപോയി. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിഞ്ഞു തുടങ്ങുമല്ലോ. പുത്തന്‍ ഭരണത്തിന്റെ ആദ്യ നടപടികള്‍ കൊണ്ടുതന്നെ, മാറേണ്ടതു കേവലം ഭരണമല്ല, ഭരണനയങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നു. എന്നാല്‍, ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ രാഷ്ട്രീയമുഖമായ മോഡിയും ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ക്കും വഴിതുറക്കുന്ന ഈ സാഹചര്യത്തെ നിഷ്ക്രിയമായി നോക്കിനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. അത്യന്തം ജനവിരുദ്ധമായ ഉദാരവല്‍ക്കരണ നയങ്ങള്‍ ഊക്കോടെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍തന്നെ അതില്‍ അസംതൃപ്തരായ ജനങ്ങളുടെ ബദലുകള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് സമാന്തരമായി സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച് ജനകീയ ഐക്യം അസാധ്യമാക്കുകയും ജനസമരങ്ങള്‍ അലസിപ്പിക്കുകയും ചെയ്യാനുള്ള അസാധാരണമായ സാമര്‍ഥ്യവും മോഡിക്കും കൂട്ടര്‍ക്കുമുണ്ട്. മന്‍മോഹന്‍സിങ്ങില്‍നിന്ന് നരേന്ദ്രമോഡി വ്യത്യസ്തനാകുന്നത് ഈ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയിലും ബിഹാറിലും പശ്ചിമബംഗാളിലും വികസനത്തിന്റെയല്ല വര്‍ഗീയതയുടെ "കാര്‍ഡ്" ആണ് ബിജെപി പുറത്തിറക്കിയത്. പശ്ചിമ ബംഗാളില്‍ പല കാലങ്ങളിലായി പാര്‍ത്തുവരുന്ന ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികളില്‍ ദുര്‍ഗാപൂജ നടത്തുന്നവര്‍ക്ക് ഇവിടെ കഴിയാമെന്നും മറ്റുള്ളവര്‍ ഉടന്‍ കെട്ടുകെട്ടണമെന്നും മോഡി പ്രസംഗിച്ചു. ആഗോളവല്‍ക്കരണവും യുദ്ധങ്ങളും കലാപങ്ങളും ലോകമെങ്ങും അഭയാര്‍ഥിപ്രവാഹങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ അഭയംതേടിയ നാടുകളിലെല്ലാം അഭയാര്‍ഥികളെ ശത്രുക്കളായി മുദ്രകുത്തി ആക്രമിക്കുന്ന പ്രവണതയും ശക്തിപ്പെടുന്നു. എന്നാല്‍, കടന്നുപോയ ദശകങ്ങളില്‍ പശ്ചിമ ബംഗാള്‍, അവിടത്തെ ഇടതുമുന്നണി ഭരണം, അഭയാര്‍ഥി പ്രശ്നം ഒരു തീപ്പൊരിപോലും വീഴാതെ കൈകാര്യം ചെയ്തുവരികയായിരുന്നു. അവര്‍ക്കിടയിലാണ് മതവര്‍ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും വിഷവിത്ത് മോഡി വിതയ്ക്കുന്നത്. രാജ്യരക്ഷയുടെ ചെലവില്‍പോലും വിദേശ മൂലധനത്തെ സ്വാഗതംചെയ്യുന്ന നാവുകൊണ്ടാണ് അഗതികളും അനാഥരുമായ അഭയാര്‍ഥികളെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വേര്‍തിരിച്ച് മുസ്ലിങ്ങളെ വിദേശികളായി വിശേഷിപ്പിച്ച് ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷവിഷം വമിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും ഭരണ-നിയമ നടപടികളിലൂടെ അക്കൂട്ടരെ വിചാരണചെയ്ത് ശിക്ഷിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഇന്ത്യാ ബന്ധുവായ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെക്കൂടി മോഡിയുടെ ഈ നയം പ്രതിസന്ധിയിലാക്കും. മാത്രമല്ല, ബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധരായ മതമൗലികവാദികള്‍ക്ക് ശക്തിപ്പെടാന്‍ അവസരം നല്‍കുകയും ചെയ്യും. ഇറ്റലിയില്‍ മുസ്സോളിനി വന്ന വഴികളെപ്പറ്റി പറയുമ്പോള്‍ പഴയതിന് ജീവിക്കാനോ പുതിയതിന് ജനിക്കാനോ കഴിവില്ലാത്ത ഇടവേളകളില്‍ പലതരം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അന്റോണിയോ ഗ്രാംഷി എഴുതിയിട്ടുണ്ട്. പഴയ കോണ്‍ഗ്രസ് പാടെ തകരുകയും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം തുടരുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരിടവേളയാണിത്. ഈ ഇടവേളയില്‍ തലകാട്ടുന്ന രോഗലക്ഷണമല്ല, മാരകരോഗം തന്നെയാണ് നരേന്ദ്രമോഡി. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും മാത്രമല്ല, രാജ്യത്തോടും ജനങ്ങളോടുമുള്ള അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തവും വര്‍ധിച്ചുവരികയാണ്. - See more at: http://www.deshabhimani.com/newscontent.php?id=481340#sthash.iB1fFnCV.dpuf

Thursday, June 26, 2014

Ami & Angel


Wednesday, June 18, 2014

Sealing the Victory of the Corporate Sector - Amiya Kumar Bagchi



(Vol - XLIX No. 24, June 14, 2014 |Commentary | Courtesy Tharian George - DAKF List)

Between the end of voting and counting, the Congress-led government took a major decision to permit even more foreign investment in the critical pharmaceutical industry, and during those same days a Reserve Bank of India committee recommended the handover of public sector banks to the private sector. Amiya Kumar Bagchi (amiya.bagchi@gmail.com) is Emeritus Professor at IDS Kolkata.

On 13 May 2014, just a few days before the election results were announced, the Congress-led United Progressive Alliance government – a government that was expected to lose its mandate – went ahead and approved foreign direct investment (FDI) in India’s pharmaceutical industry (BS 2014) by the US firm KKR (Kohlberg Kravis Roberts to recall its original name).

On the next day, five days before a new prime minister designate was elected, the Reserve Bank of India (RBI 2014) published the report of the Nayak Committee on the governance of banks in India, the main thrust of whose recommendations was the privatisation of public sector banks (PSBs). If the recommendations of the Nayak Committee are accepted – and there is every chance of this happening – it will seal the corporatisation of the Indian economy, a process which had commenced under the Narasimha Rao government, with Manmohan Singh as the finance minister. The style of corporatisation will also involve turning the economy inside out, in the sense that the control will vest in the grip of non-resident Indian (NRI) businessmen or non-Indian multinationals.

Pharma Industry

Let me first look at the background and implications of the decision to approve the FDI of KKR in the pharmaceutical industry. Until the replacement of the 1911 Patents Act by the Indian Patents Act of 1970 (which became effective in 1972), the Indian drugs and pharmaceuticals industry was entirely dominated by foreign monopoly companies (Chaudhuri 2005a). Essential drugs were not only very expensive because of their monopolistic pricing, they were also sometimes unavailable in the Indian market because there might be only one or two suppliers of those drugs.

The Indian Patents Act of 1970 abolished product patents. The life of a process patent was also brought down to seven years, with the provision of compulsory licensing in cases in which the supplier was unwilling to manufacture the particular product in India. India was not the only country to have adopted such policies. In many countries, including some which are now regarded as developed or industrialised, such as the economies of east Asia, many performance requirements were imposed on foreign manufacturing companies: they included the obligation to export a part of the output, limits on the equity share of foreigners, evidence of locally-based research and development, technology transfer, and employment and training of domestic workers. From 1972, Indian regulations covered most of these requirements for foreign firms in the pharmaceutical industry, barring the obligation to export or train Indians (Husain 2011). It is under that regulatory regime (the much-reviled licence-permit raj) that the Indian pharmaceutical industry prospered, reverse-engineering many products and obtaining value-added by utilising generic products, generally produced by public sector enterprises (Chaudhuri 2005a, Chapter 2; Husain 2011). Drugs also became cheaper and even the poor in India could access a large number of essential drugs.

In the 1990s, the Indian pharmaceutical companies became major exporters of drugs to developing countries, and increasingly became large exporters of drugs to developed countries, especially the US. In a series of cases, when the multinational companies refused to supply ant-retroviral drugs to South Africa, the Indian company Cipla offered to supply them at a fraction of the price charged by the multinational companies (Chaudhuri 2005a, Chapter 6; Cichocki 2009). Indian companies became big suppliers of generic and bulk drugs to developing countries, and they included medicines to fight HIV/AIDS.

India had joined the World Trade Organisation (WTO) at its inception in 1994, when the current president of India, the then commerce minister in the central government, had signed the Marrakesh agreement while Parliament remained quite ignorant of the provisions of the agreement. Under the terms of the WTO agreement, India had to introduce product patents for pharmaceutical products from 2005. It was predicted that the introduction of product patents would revert India’s patent regime to its colonial incarnation, and with a vengeance (Chaudhuri 2005a, 2005b). It would stymie the initiatives of the Indian companies to find new processes for old chemical entities, and the multinational corporations would try to protect old products by creating a chakrabyuha of minor patents to guard their monopoly.

It has been clearly established that the WTO, and especially, the TRIPs (Trade-Related Aspects of Intellectual Property Rights) provisions embodied in it, came into being as a result of a long-drawn-out campaign and conspiracy by some of the top multinational companies led by Pfizer, the largest drugs and pharmaceuticals corporation in the world (Drahos and Braithwaite 2003). By 2012, it was easy to predict that the situation of the Indian drugs and pharmaceuticals industry would revert to domination by multinational companies, as was true before 1972, but with some differences (Chaudhuri 2012; Gopakumar 2012). A summary sketch of the developments was given in Gopakumar (2012: 4):

First, unlike in the earlier period, the MNCs are aggressively pursuing growth in the generic segments. Second, they will enjoy monopoly power in the patented drugs market. Third, they have the financial capacity to take over more Indian companies.

Foreign Takeover

Between 2006 and 2010, the following companies were taken over by foreign multinationals: Orchid Chemicals, Shantha Biotech, Ranbaxy, Dabur Pharma and Matrix Laboratories. I am sure more sales and tie-ups allowing the upper hand to foreign companies in management of sales, manufacture and revenues must have taken place since then.

The KKR deal is highly significant, not just because it is an acquisition by a private equity fund, but also because KKR was one of the pioneers in leveraged buyout (LBO) of firms and was responsible for the LBO of RJR Nabisco, which remains the largest LBO in history in real terms (Burrough and Helyar 1990). KKR, along with other LBO experts, has also played a major role in creating huge private healthcare conglomerates in the US (Bagchi 2007), which have successfully blocked most of the healthcare-for-the-poor initiatives of President Barack Obama. It is interesting to note that even within the neo-liberal Congress ministry, there were misgivings about the KKR deal (BS 2014):

The commerce and health ministries were advocating a lower limit on investment in existing drug making units, along with various safeguards for acquisition of domestic critical care pharma companies by multinational firms. The ministry of finance and the Planning Commission have been favouring faster clearance, to keep investors interested.

The Government of India has managed to hand over India’s most successful manufacturing industry, until 2012, ranking third in the world in terms of sales and in the process that is much more expensive not only to patients in India but also across the developing world (for some indicative figures of essential drugs for fighting cancer, or cardiovascular diseases marketed by multinational companies, see Chaudhuri 2012, Table 7 and Gopakumar 2012: 2).

Nayak Committee Proposals

Let me now turn to the background of the report of the RBI’s Nayak Committee report on public sector banks (PSBs) and the likely consequences of the acceptance of its recommendations. There was some illusion among Indian politicians and publicists that India would be immune to the global economic crisis beginning with the bankruptcy of Lehman Brothers. But once the economic crisis hit India, businesses began to fail and default on bank loans and non-performing assets of banks piled up. But paradoxically enough, analysts of the Indian banking system became concerned, especially from 2012 about the burgeoning loans of Indian corporate houses from domestic, especially PSBs.

In August 2012, Credit Suisse research team (Gupta and Kumar 2012) showed that just 10 corporate houses, which did not include the Tata Group, Mukesh Ambani’s Group or DLF, were responsible for 13% of bank loans in India, and most of those loans were from PSBs. The 10 were the Adani, Essar, , GVK, Jaypee, JSW, Lanco, Reliance ADAG, and Vedanta groups. Bank loans to these groups had doubled between 2006-07 and 2011-12. By then these loans amounted to 98% of the net worth of Indian banks. The ratio of debt to earnings before interest, taxes, depreciation and amortisation (EBITDA) of many the enterprises within the conglomerates were extremely high: for example, it was 27.2 for Adani Power, 15.5 for Essar steel, 18.7 for GMR Infra (consolidated), 18.2 for GVK Infra (consolidated), 15.7 for Lanco Infratech, 23.5 for Reliance Power, and 19.9 for Videocon Industries (consolidated). The interest cover in relation to earnings was pretty poor for many of the group enterprises, and the slowdown in the Indian economy was leading to a decline in the quality of assets. Some of the groups were not even Indian in any proper sense. For example, the Vedanta group was now headquartered in London, but it was availing loans from Indian banks to acquire mines and enterprises in India, Australia and other countries.

By the middle of 2013, the situation had not eased either for the economy or the PSBs, which were victims of unregulated private corporate deals. There were high-profile disasters, such as the bankrupt airline Kingfisher, or a plethora of stalled infrastructure and power projects (Crabtree 2013). Banks were trying to restructure troubled assets, but the money realised from restructuring was often only a fraction of the defaulted loans. Since the Government of India continued to follow a peculiarly contradictory policy of keeping the domestic interest rates high and allowing corporates to borrow from low-interest financial centres abroad, the foreign borrowings of corporates continued to rise, burdening India with debt-creating capital inflows. Given this inefficient incentive structure, some of the troubled companies are obtaining loans from abroad, with guarantees provided by Indian banks. For example, Lanco Infratech and ABG Shipyard too had their loans restructured in 2013, “but still face operational difficulties. ICICI Bank...provided a guarantee for an overseas fund raising of about $200 million by Lanco, a part of which will be used to repay the bank, said two people familiar with the matter” (Bhoir and Rangan 2014). This, however, only postpones the evil day, if the situation of the borrowers does not improve, and the Indian bank has to repay the loan.

The RBI has been preparing a Financial Stability Report every year and some of the key findings of its December 2013 report (RBI 2013, “Overview”) were:

• A rising trend in risk weighted assets (RWA) to total assets along with declining trend in coefficient of variation (CV) indicates that the rise in proportion of risky assets in the total assets of scheduled commercial banks (SCBs) is becoming more broad-based.



• The GNPAs (gross non-performing assets) ratio of SCBs as well as their restructured standard advances ratio have increased. Therefore, the total stressed advances ratio rose significantly to 10.2% of total advances as at end September 2013 from 9.2% of March 2013.

• The medium and large industries contributed more towards stressed advances than micro and small industries.

• Industries recorded the highest share in restructured standard advances and with relatively high GNPAs contributed the highest share of stressed advances in the banks’ loans portfolio followed by services.

• Five sectors, namely, infrastructure, iron and steel, textiles, aviation and mining together contribute 24% of total advances of SCBs, and account for around 53% of their total stressed advances.

The report gave a veiled warning about the continued prevalence of the mentality of too-big-to-fail among banks and stressed the macroeconomic factors and the contagion effects of weaknesses of enterprises within groups or across groups. Completely ignoring the fact that the distressed assets of the banks were caused primarily by two main factors, namely, the slowdown of the Indian economy, and the borrowing spree of corporate groups, the Nayak Committee condemned the PSBs for lacking the required sense of purpose, and recommended the privatisation of the PSBs.

At one stroke, the PSBs worth trillions of rupees, which had been built up with public money over the last 45 years, will be, if the Government of India and RBI act on the recommendations, handed over to the private corporate sector. This ignores the misgovernance of banks in private hands, not only before the nationalisation of the Imperial Bank of India and subsequently at 14 other major private banks but also the poor performance of private banks since the formal initiation of the neo-liberal order in 1991. To take a glaring instance, Manmohan Singh, when finance minister in the Narasimha Rao government, had inaugurated the Global Trust Bank (GTB), founded by Ramesh Gelli. When that bank went bankrupt as a result of evident misgovernance, the Oriental Bank of Commerce, a highly profitable PSB, was made to take it over – assuming the additional liability of GTB’s bad loans. One of the wonderful features of neo-liberalism is that the more it fails, the more it extracts from the victims of the system. This happened in Argentina, which became a basket case under a regime that had the blessings of all the Washington mandarins, and several presidents changed within a year until the left-leaning President Néstor Kirchner put his foot down and declared that Argentina would pay back its creditors only on its own terms.

Cost of Bailouts

The bailouts of private banks in all the developed countries have cost trillions of dollars of public money. I will here cite only an estimate for the cost to the British taxpayer until 2011:

Since 2007 the UK has committed to spending £1.162 trillion at various points on bailing out the banks. This figure has however fluctuated wildly during the period and by March 2011 it was £456.33 bn. That total outstanding support was equivalent to 31% of GDP in March (Curtis 2011).

To underscore the depoliticisation of basic decision-making in India, we cite the statement of Raghuram Rajan, the current governor of the RBI, made on 20 May, in which he endorsed the Nayak Committee statement about bank privatisation and proposed to ease the CRR (cash reserve ratio) and SLR (statutory liquidity ratio) norms in order to encourage bank lending for infrastructure projects (Mehra 2014), again ignoring the fact that infrastructure projects of the corporate sector were major contributors to the troubled assets of Indian banks. All this was happening when there was no ruling central government in India – one government had been defeated and the other had yet not come in.

The corporate sector has now secured undisputed control of the commanding heights of the Indian economy and has succeeded in installing a prime minister, of whom they had been vocal supporters (Varadarajan 2014).

References

Bagchi, A K (2007): “Governing the Market in Health Care: The Social and Political Requirements” in Di McIntyre and Gavin Mooney (ed.), The Economics of Health Equity (Cambridge: Cambridge University Press), pp 36-58.

Bhoir, Anita and M C Govardhana Rangan (2014): “Banks Burdened with Rising Bad Loans Turn Foreign Loan Guarantors”, TheEconomic Times, 14 April.

BS (2014): Cabinet Clears KKR’s Pharma FDI Proposal, Business Standard, 14 May.

Burrough, Bryan and John Helyar (1990): Barbarians at the Gate: The Fall of RJR Nabisco (London: Arrow Books).

Chaudhuri, Sudip (2005a): The WTO and India’s Pharmaceuticals Industry: Patent Protection, TRIPS, and Developing Countries (New Delhi: Oxford University Press).

– (2005b): “Indian Pharmaceutical Companies and Accessibility of Drugs under TRIPs” in Maureen Mackintosh and Meri Koivasulo (ed.), Commercialization of Health Care: Global and Local Dynamics and Policy Responses (New York: Palgrave Macmillan), pp 155-69.

– (2012): Multinationals and Monopolies: Pharmaceutical Industry in India after TRIPS, Economic & Political Weekly, XLVII(12), 46-54.

Cichocki, Mark (2009): “The Cost of HIV Medicines: Making HIV Medications More Affordable”, URL:http://aids.about.com/od/hivmedication factsheets/a/affordable.htm, accessed on 23 May 2014.

Crabtree, James (2013): “Bad Loans Cast Long Shadow over Indian Banks”, The Financial Times, 16 July.

Curtis, Polly (2011): “Reality Check: How Much Did the Banking Crisis Cost Taxpayers?”, The Guardian, 12 September (URL: http://www.theguardian.com/politics/reality-check-with-polly-curtis/2011..., accessed on 19 May 2014).

Drahos, P and J Braithwaite (2003): Information Feudalism: Who Owns the Knowledge Economy? (New Delhi: Oxford University Press).

Gopakumar, K M (2012): MNC Patent Monopoly and Takeover of Generics in India, TWN Briefing Paper 62, Third World Network, March (www.twnside.org.sg), accessed on 22 January 2014.

Gupta, Ashish and Prashant Kumar (2012): India Financial Sector, 2 August, Credit Suisse, Research Analysis, URL:https://doc.research-and-analytics.csfb.com/docView?language=ENG&source=..., accessed on 13 May 2014.

Husain, Shahbaaz (2011): “Foreign Direct Investment in Indian Pharmaceutical Industry”, Project Report submitted to the Competition Commission of India, URL:http://cci.gov.in/images/media/ResearchReports/shahbaazInternreportdec20..., accessed on 16 May 2014.

Mehra, Puja (2014): “RBI May Ease Norms for Infrastructure Funding”, The Hindu, 21 May.

RBI (2013): Financial Stability Report-2013 (Mumbai: Reserve Bank of India).

– (2014): Report of the Committee to Review Boards of Governance of Banks in India (Mumbai: Reserve Bank of India), May.

Varadarajan, S (2014): “The Cult of Cronyism”, Seminar, April, http://svaradarajan.com/2014/ 03/27/the-cult-of-cronyism/, accessed on 25 April 2014.  

Sunday, April 20, 2014

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്


ഉള്ളാഴങ്ങളുടെ മാന്ത്രികമായ ആഗോളവല്‍ക്കരണം സി രാധാകൃഷ്ണന്‍ Posted on: 18-Apr-2014 11:47 PM മാര്‍ക്വേസ് ഓര്‍മയാവുമ്പോള്‍ ഒട്ടേറെ നഷ്ടമാവുന്നു എന്നല്ലാതെ കൃത്യമായും എന്താണ് നഷ്ടമാകുന്നത് എന്നു പെട്ടെന്നു പറയാന്‍ പ്രയാസമാണ്. അദ്ദേഹവും പോയി എന്നൊരു തോന്നലാണ് ഈ നിമിഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു തൊട്ടു പിന്നാലെ വരുന്ന തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ അനുഭൂതികളുടെ ശേഷിപ്പുകള്‍മാത്രം. ആ അനുഭൂതികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സില്‍ പെട്ടെന്നു നിറയുകയുംചെയ്യുന്നു. ഈ നിറവിന്റെ പ്രധാനസവിശേഷത, ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളാണ് ഇത് എന്ന തോന്നലേ ജനിപ്പിക്കുന്നില്ല എന്നതത്രെ. വളരെ അടുത്തറിഞ്ഞ ആരോ ആണ് എന്നതാണ് പ്രതീതി. കൃതികളിലൂടെയുള്ള പരിചയം അത്രത്തോളം മിഴിവുള്ളതായതുതന്നെ കാരണം. ഇതുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുത്തിലൂടെ പുറകോട്ടു നടന്ന് കണ്ടെത്തി അറിയാന്‍ കഴിയുന്നവരും അതു സാധിക്കാന്‍ ഇടം തരാത്തവരും എന്ന് എഴുത്തുകാരെ രണ്ടായി തിരിക്കാം. രണ്ടാമത്തെ തരക്കാരാണ് കൂടുതലും. കൃതിയും കര്‍ത്താവും ഒന്നുതന്നെ ആവുന്ന അവസ്ഥ അത്ര സുലഭമല്ല. ആയാലും, ആ തനിമ വായനക്കാരന് അനുഭവവേദ്യമാക്കാന്‍ കൈത്തഴക്കമുള്ളവരും ചുരുക്കം. രണ്ടും മതിയാവോളം ഒത്തുവരുന്നതോ വളരെ വിരളം. തനിക്കു മുമ്പില്ലാതിരുന്ന എന്താണ് ഒരു കലാകാരന്‍ സൃഷ്ടിച്ചത് എന്നതാണല്ലോ ചരിത്രത്തിലെ നാഴികക്കല്ലാകാനുള്ള യോഗ്യതയ്ക്കുള്ള അര്‍ഹത. മനുഷ്യാവസ്ഥയുടെ അടിസ്ഥാനപരങ്ങളായ അങ്കലാപ്പുകളില്‍നിന്ന് രക്ഷാമാര്‍ഗങ്ങള്‍ പുതുതായി തുറന്നതാണ് മാര്‍ക്വേസിന്റെ തച്ചുപണി. ഓരോന്നും ഓരോ പുതുതുരങ്കത്തിന്റെ ഫലം ചെയ്തു. അമ്പരപ്പും ആശ്വാസവും അത്ഭുതവും പ്രതീക്ഷയും ഭയവും എല്ലാം ഒരുമിച്ചുളവാക്കുന്നവയായിരുന്നു ഈ വഴികളിലൂടെയുള്ള യാത്രകള്‍. എല്ലാം വിചിത്രങ്ങളായ സ്വപ്നങ്ങള്‍. പേക്കിനാവുകളെന്നോ സുന്ദരസ്വപ്നങ്ങളെന്നോ തീര്‍ച്ചപ്പെടുത്താനാവാത്ത സങ്കരക്കിനാവുകള്‍. അതും, ചലിക്കുന്ന ചിത്രങ്ങള്‍. എന്തോ മാന്ത്രികവിദ്യയാലെന്നപോലെ സംഭവ്യങ്ങളായി മാറുന്ന അസംഭവ്യതകള്‍. ലോകം അതിനെ മാജിക്കല്‍ റിയലിസം എന്നു വിളിച്ചു. വേദനയുടെ സുഖം എന്നു പറയുന്ന രീതിയില്‍ ഒരു ഓമനപ്പേര്. സത്യത്തില്‍ ഒരു മാജിക്കും അതിലില്ല, റിയലായ ലോകവുമില്ല. പക്ഷേ, റിയലായ ലോകത്തിന്റെ അസുഖകരങ്ങളായ സുഖങ്ങള്‍ അഥവാ സുഖകരങ്ങളായ അസുഖങ്ങള്‍ ഇവയുമായുള്ള വായനാവേഴ്ചയിലൂടെ അനുഭവിക്കാം. അദ്ദേഹത്തിന്റെ കൃതികളിലെ യഥാര്‍ഥലോകം നമ്മുടെയൊക്കെ ഉള്ളില്‍ എന്നോ ഉള്ളതാണ്. അതെല്ലാം അവിടെ ഉണ്ടെന്ന് നാം അറിഞ്ഞേ ഇല്ലായിരുന്നെന്നുമാത്രം. അകത്തുനിന്ന് വീണ്ടും വീണ്ടും അകത്തേക്ക് കുറെ വാതിലുകള്‍ കടന്നാണ് അവയില്‍ എത്തുന്നത്. ആ എത്തിപ്പെടലിലുമുണ്ട് അന്യമായ നാടകീയത. കൃതി വായിക്കുന്നതിലൂടെ നാം നമ്മെ കൂടുതല്‍ നന്നായി അറിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ കിട്ടിയ വായനാനുഭവസ്വപ്നങ്ങള്‍ നമ്മെ മാറ്റിത്തീര്‍ക്കുന്നു. ഗുണപരമാണ് ആ മാറ്റം. കാരണം, അതിന്റെ ഫലശ്രുതി പ്രത്യാശയും നിഷ്കളങ്കതയുമത്രെ. എത്ര അനായാസമാണ് മാര്‍ക്വേസ് കഥ പറയുന്നതെന്ന അത്ഭുതമാണ് ആ എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യഘടകം. വെറും രണ്ടു വാചകംകൊണ്ട് ഒരു സ്വപ്നലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്നപോലെ. അവിടന്നങ്ങോട്ട്, ഒരു പ്രിയങ്കരനായ മുതിര്‍ന്ന സുഹൃത്തിന്റെ വിരലില്‍ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയായി മാറുകയാണ് വായനക്കാരന്‍. പത്തടി പോകുന്നതോടെ, ആ വിരല്‍ത്തുമ്പ് പിടിവിട്ടുപോകുന്നു. പിന്നെ, നാം തുടര്‍ന്നും നടന്നു കാണുന്നത് നാംതന്നെ നിര്‍മിക്കുന്ന സ്വപ്നമാണ്. നിറഞ്ഞ അറിവില്‍ അഴുക്കില്ലാത്ത നര്‍മം ചാലിച്ച ഒരു ചെറുചിരി പശ്ചാത്തലത്തില്‍ ചിറ്റോളമായി നിലനില്‍ക്കുന്നതുമാത്രമാണ് നമ്മെ അവിടെ കൊണ്ടെത്തിച്ച ആ പ്രിയസുഹൃത്തിന്റെ സാന്നിധ്യത്തിനു തെളിവ്. ഈ കഥനരീതി മലയാളത്തില്‍ വളരെപണ്ടേ ഭംഗിയായി ഉപയോഗിച്ച ഒരാളുണ്ട്. വേറെ ആരുമല്ല, നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വപ്നാട്ടിലെ സിംഹാസനമില്ലാസുല്‍ത്താന്‍. വായനക്കാരന്റെ അകത്തു കയറിക്കൂടി അവനെക്കൊണ്ടുതന്നെ കഥ തുടര്‍ന്നു പറയിക്കുക എന്ന ഇന്ദ്രജാലം അദ്ദേഹം തന്റെ മിക്ക രചനകളിലും കാണിച്ചുവല്ലോ. അതിനു പക്ഷേ, നൊബേല്‍ സമ്മാനമൊന്നും കിട്ടിയില്ല. സാരമില്ല, മേലങ്കിയില്ലെന്നാലും അങ്കിയെങ്കിലും ഉണ്ടല്ലോ. മനുഷ്യനില്‍ പരിവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കാത്തതുമായ രണ്ടു വശങ്ങളുണ്ടെന്ന് മാര്‍ക്വേസിനെ വായിക്കുമ്പോള്‍ തോന്നും. ഇതും രണ്ടും തമ്മില്‍ സദാ മല്‍പ്പിടിത്തവും നടക്കുന്നു. ഒന്നു മറ്റേതിനെ തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. ഈ മല്‍പ്പിടിത്തത്തിന്റെ തുടര്‍ക്കഥയാണ് മനുഷ്യചരിത്രം. വിപ്ലവങ്ങള്‍ ഉണ്ടാകുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഈ പോരിന്റെ ഫലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. പല അവസ്ഥാന്തരങ്ങളുള്ളതാണ് ഈ പോര്. വെറും സൗഹൃദമത്സരംപോലെ ഒരു തമാശയ്ക്കാവാം, പാരമ്പര്യത്തിന്റെ കടുംപിടിത്തത്തിനെതിരെ വ്യതിയാനത്തിന്റെ പടവെട്ടായിരിക്കാം, വ്യതിയാനത്തിനെതിരെ പാരമ്പര്യം ദാക്ഷിണ്യമില്ലാതെ നടത്തുന്ന കുതിരകയറ്റമാകാം, ദുര്‍വാരമായ കാലത്തിനെതിരെ അന്തഃസത്തയുടെ നിത്യത ജീവന്‍മരണപോരാട്ടം നടത്തുന്നതുമാവാം. ഏതായാലും, മനുഷ്യജീവിതത്തിലെ സുകൃതവും പോഴത്തവും വെല്ലുവിളിയും ധന്യതയും എല്ലാം ഈ അനിവാര്യമായ അങ്കമാണ്. എല്ലാതരം വിപ്ലവങ്ങളും ഇതിന്റെ രൂപാന്തരങ്ങളേ ആയിരിക്കുന്നുള്ളൂ. എന്നുവച്ചാല്‍, ഓരോ വ്യക്തിയും ഓരോ പ്രത്യേകവിപ്ലവമാണ് അരങ്ങേറ്റുന്നത്. വിപ്ലവത്തിന്റെ അനന്തരഫലം, അതിനാല്‍, പ്രവചനക്ഷമമല്ല, ഒരാള്‍ക്കും അത് പൂര്‍ണതൃപ്തി നല്‍കുന്നുമില്ല. ഇക്കാരണങ്ങളാല്‍, മനുഷ്യലോകത്ത് എക്കാലത്തെയും അനിവാര്യതയായിത്തീരുന്നു വിപ്ലവം. കാലത്തെ ഇന്ദ്രജാലക്കാരന്റെ കൈയിലെ മാന്ത്രികവടിയായി മാര്‍ക്വേസ് അനായാസം ഉപയോഗിക്കുന്നു. അതിനെ ചുഴറ്റുകയും ചൂണ്ടുകയും വിറപ്പിക്കുകയും തല തിരിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ അഖിലാണ്ഡബ്രഹ്മാണ്ഡഭൂമിമലയാളം ആകെ തൂവാലയായും പ്രാവായും ബലൂണായും ശൂന്യതയായും, മറ്റെന്തു വെണമെങ്കില്‍ അതായും, രൂപാന്തരപ്പെടുന്നു. നീണ്ട തൊപ്പിയില്‍നിന്ന് ചെവി പിടിച്ചു പൊക്കിയെടുക്കുന്ന മുയല്‍ ഇത്ര നേരവും അതില്‍ എങ്ങനെ ശാന്തമായി കുടികൊണ്ടു എന്ന് വിസ്മയിക്കാതിരിക്കുന്നതെങ്ങനെ? എഴുത്തിന്റെ ആസ്വാദ്യതയ്ക്ക് എല്ലാ ദേശാതിര്‍ത്തികളെയും ലംഘിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും, ഭാഷ എന്ന മാധ്യമത്തിന്റെ പരിമിതിപോലും ഇതിന് ഒരു തടസ്സമാകേണ്ടതില്ല എന്നും തെളിയിച്ച് വിശ്വത്തെ മുഴുവന്‍ വിരുന്നൂട്ടിയ ആ മഹാമാന്ത്രികന് പ്രണാമം! ഇനിയുള്ള നൂറുനൂറു വര്‍ഷങ്ങളില്‍ ലോകത്തിന് ഈ വിയോഗം സ്വകാര്യമായ ഏകാന്തതയുളവാക്കും. - See more at: http://www.deshabhimani.com/newscontent.php?id=444694#sthash.3awK31RP.dpuf ഹൃദയത്തിലേറിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ Posted on: 18-Apr-2014 11:54 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ കൊളംബിയക്കാരെപ്പോലെതന്നെ നമ്മള്‍ മലയാളികളും ദുഃഖിതരായിരിക്കും. കാരണം മാര്‍ക്വേസ്, നമ്മള്‍ അത്രയധികം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരെഴുത്തുകാരനാണ്. ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. എന്നാല്‍, ലോകത്തിലെ മുഴുവന്‍ അക്ഷരസ്നേഹികളുടെയും പ്രാര്‍ഥനകളുടെ ഫലമായിട്ടായിരിക്കണം അദ്ദേഹം അതിനെ അതിജീവിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മറവിരോഗവും മാനസിക വിഭ്രാന്തികളും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു. അറുപതുകള്‍ നമുക്ക് സാര്‍ത്രിന്റെയും കമ്യുവിന്റെയും കാലമായിരുന്നു. അസ്തിത്വവാദത്തിന്റെയും നിരര്‍ഥകതാ വാദത്തിന്റെയും അശാന്തികളില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതില്‍ മാര്‍ക്വേസിന്റെ കൃതികളും ചിന്തകളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ളതിനു പകരം വയ്ക്കുവാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമ്പോഴാണ് സാഹിത്യം മുന്നോട്ടു പോകുന്നത്. നമ്മള്‍ സാര്‍ത്രിനും കമ്യൂവിനും പകരം വയ്ക്കാന്‍ കണ്ടെത്തിയത് മാര്‍ക്വേസിനെയായിരുന്നു. 1982ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ് മാര്‍ക്വേസ് നമ്മുടെ ഇടയില്‍ പ്രശസ്തനായത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഒന്നാണിത്. നമ്മുടെ നോവല്‍സങ്കല്‍പ്പങ്ങളെ അതാകെ മാറ്റിമറിച്ചു. മാജിക് റിയലിസം എന്ന അത്ഭുതകരമായ ഒരു രചനാരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. ലാറ്റിനമേരിക്കയിലെ ക്രൂരരായ ഏകാധിപതികളില്‍നിന്നും വിപ്ലവകാരികളില്‍നിന്നും കൊടുംദാരിദ്ര്യത്തില്‍ നിന്നും ഹിംസയില്‍നിന്നും രൂപംകൊണ്ട ഒന്നായിരുന്നു മാജിക് റിയലിസം. അതിലൂടെ അദ്ദേഹം സമാന്തരമായ ഒരു ലാറ്റിനമേരിക്കന്‍ ലോകം സൃഷ്ടിച്ചു. ദൈവങ്ങളെപ്പോലും അമ്പരപ്പിച്ച ഭാവനയുടെ ഒരു മഹാവിസ്ഫോടനമായിരുന്നു മാജിക് റിയലിസം. ആ ലോകം ലാറ്റിനമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റെ മുഴുവനുമായി മാറി. നമ്മള്‍ മലയാളികളുടേതും. മാര്‍ക്വേസിന്റെ ലോകവീക്ഷണം ഇടതുപക്ഷത്തിന്റേതായിരുന്നു. ചിലിയന്‍ ഏകാധിപതി പിനോഷെയുടെ വലതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായി വികസിച്ചതായിരുന്നു അത്. ഫിദെല്‍ കാസ്ട്രോയുടെ ആത്മസുഹൃത്തായിരുന്നു മാര്‍ക്വേസ്. അവര്‍ ഒന്നിച്ചായിരുന്നു ഡല്‍ഹി സന്ദര്‍ശിച്ചത്. പാവങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ സൈക്കിള്‍ റിക്ഷയില്‍ കയറി സഞ്ചരിക്കുന്ന മാര്‍ക്വേസിനെക്കുറിച്ച് ഡല്‍ഹിയിലെ പത്രങ്ങള്‍ അന്ന് എഴുതുകയുണ്ടായി. എത്രയോ എഴുത്തുകാര്‍ മരിച്ചിരിക്കുന്നു. വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയായിരിക്കില്ല മാര്‍ക്വേസ്. ധിഷണപരമായി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു മാര്‍ക്വേസിന്റെ മനസ്സ്. ബുദ്ധിജീവികളും സാധാരണക്കാരും ഒരേ ആവേശത്തോടെ വായിച്ച എഴുത്തുകാരനായിരുന്നു മാര്‍ക്വേസ്. അതുകൊണ്ടുതന്നെ അദ്ദേഹം അനശ്വരനായിരിക്കും. - See more at: http://www.deshabhimani.com/newscontent.php?id=444720#sthash.HAfFbkMP.dpuf മാര്‍ക്വേസും മാജിക്കല്‍ റിയലിസവും വി സുകുമാരന്‍ Posted on: 18-Apr-2014 11:44 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എന്ന അതികായനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റിന്റെ പേര് മിക്കപ്പോഴും പൊന്തിവരുന്നത് മാജിക് റിയലിസം എന്നും മാജിക്കല്‍ റിയലിസമെന്നും വ്യവഹരിക്കപ്പെടുന്ന രചനാ രീതിയെക്കുറിച്ചുള്ള ആലോചനകളിലാണ്. ഈ ആഖ്യാന സവിശേഷതയുടെ ഉപയോഗത്തിന് ഉദാഹരണമായി പൊതുവെ എടുത്തുകാട്ടപ്പെടുന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപ്പെടുന്ന One Hundred years of solitude എന്ന ത്രോഡിക്കിള്‍ നോവലുമാണ്. പലരും കരുതുന്നതുപോലെ Magic realism എന്ന പദം/പ്രയോഗം കൊണ്ടുവന്നത് Garcia Marquez അല്ല. Franz Rosh എന്ന ജര്‍മന്‍ കലാനിരൂപകനായിരുന്നു. Magic realism എന്ന് അദ്ദേഹം ഉപയോഗിച്ചത് ഒരു പുസ്തകത്തിന്റെ ശീര്‍ഷകത്തിലായിരുന്നു. സാഹിത്യമെഴുത്തില്‍ ഇത് കടന്നുവരുംമുമ്പേതന്നെ കലാനിരൂപണത്തിലും ശില്‍പ്പശാസ്ത്രത്തിലും Magic realism എന്നതിന്റെ സാന്നിധ്യം കാണാമായിരുന്നു. പല ചിത്രകാരന്മാരും Magic Realist വര്‍ഗീകരിക്കപ്പെട്ടു. Edward hoppes, Charles sheeler എന്നീ പുകഴാര്‍ന്ന ചിത്രമെഴുത്തുകാരെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു. ആദ്യത്തെ മാജിക്ക് റിയലിസ്റ്റ് നോവല്‍ Luis Bolger എന്ന വിഖ്യാത അര്‍ജന്റീനിയന്‍ നോവലിസ്റ്റിന്റെ 1935ല്‍ പുറത്തുവന്ന Historia Universal de la Infamia എന്ന ബൃഹദ്കൃതിയാണ്. അദ്ദേഹത്തിന്റെ പുതിയ ആഖ്യാനരീതിയില്‍ ആകൃഷ്ടനായിട്ടാണ് താന്‍ മാജിക് റിയലിസം പരീക്ഷിച്ച് തുടങ്ങിയതെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് പലതവണ പറഞ്ഞിട്ടുണ്ട്. മാര്‍ക്വേസിനെപ്പോലെ മാജിക് (മാജിക്കല്‍) റിയലിസത്തിന്റെ അപാര സാധ്യതയുള്ള ആകാവുന്നത്ര പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് ക്യൂബന്‍നോലിസ്റ്റായ Alejo carpentier. Italo Carvino, John Fowles, Gunter gras, Angela Carter, Salman Rushdie എന്നീ പ്രാമാണികരായ കഥാകാരന്മാര്‍ മാജിക് റിയലിസത്തിന്റെ പ്രയോക്താക്കളാണ്. Milan Kundera യുടെ പേരും മറക്കാന്‍ വയ്യ. റിയലിസവും കല്‍പ്പനയും തമ്മില്‍ എന്നും നിലനില്‍ക്കുന്ന പിരിമുറുക്കം ഉണ്ടല്ലോ. അതിനെ സര്‍ഗാത്മകമായി മറികടക്കാനും ഒരു വ്യത്യസ്ത കാഴ്ച കണ്ടെത്താനുമുള്ള പരിശ്രമം. അതാണ് മാജിക് റിയലിസമെന്നും മാര്‍ക്സിസ്റ്റ് സാഹിത്യ ചിന്തകനായ ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുകയുണ്ടായി. മാജിക് റിയലിസം യാഥാര്‍ഥ്യത്തിന്റെ നിഷേധമല്ല. പുനര്‍നിര്‍മിതിയാണ്. മിത്തും ചരിത്രവുമൊക്കെ അതില്‍ പങ്കുചേരുന്നുണ്ട്. ഓര്‍മയുടെ ഇടനാഴികളെ അത് കലാത്മകമായി യോജിപ്പിക്കുന്നു. "മഹാഭാരതം" വാസ്തവത്തില്‍ മാജിക് റിയലിസത്തിന്റെ പ്രസരം ശക്തിയായുള്ള ഒരു ഇതിഹാസ കാവ്യമാണ്. Magic realism എന്നതിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തിയെന്നതാണ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ എടുത്തുപറയേണ്ട നേട്ടം. അദ്ദേഹത്തിന് അനുകര്‍ത്താക്കള്‍ പലരുമുണ്ടായി. പഠിച്ച ആര്‍ക്കും ആ ആചാര്യനെ മറികടക്കാന്‍ കഴിഞ്ഞില്ല. - See more at: http://www.deshabhimani.com/newscontent.php?id=444679#sthash.U27uyJSk.dpuf അത്ഭുതപ്പിറവിയായി ഒരു നോവല്‍ എം ടി വാസുദേവന്‍നായര്‍ Posted on: 18-Apr-2014 11:56 PM മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി. 1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"". നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു. ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്. കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444730#sthash.CtE02s0b.dpuf ദേശത്തിന്റെ മുദ്രകള്‍ ഡോ. എന്‍ ജെ നടരാജന്‍ Posted on: 19-Apr-2014 01:08 AM ബ്യൂണേഴ്സ് അയേഴ്സിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് ഓസ്കാര്‍ മറീസിയെ പരിചയപ്പെടുന്നത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന ങലാീൃശലെ ീള ങ്യ ങലഹമിരവീഹ്യ ണവീൃലെ ശ്രദ്ധിച്ച അദ്ദേഹം, മാര്‍ക്വേസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. വളരെയധികം എന്ന സ്പാനിഷ് മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. താനും കൊളംബിയക്കാരന്‍ തന്നെ, ഓസ്കാര്‍ തുടര്‍ന്നു, താമസം മെക്സിക്കോ സിറ്റിയില്‍. തൊട്ടടുത്ത് മകന്‍ ഫാബിയോ. ഞാന്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപുലമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊളംബിയയില്‍ പോയിട്ടില്ല. അവിടെ നിന്നുള്ളവരെ പരിചയവുമില്ല. മാര്‍ക്വേസും മെക്സിക്കോ സിറ്റിയിലല്ലേ താമസം എന്ന ചോദ്യത്തിന്, ഞങ്ങള്‍ അയല്‍വാസികളാണെന്നായിരുന്നു ഓസ്കാറിന്റെ മറുപടി. പിന്നെ തിരുത്തി. തൊട്ടടുത്ത വീടല്ല, ഒരേ നഗരത്തിലാണെന്നുമാത്രം. മാര്‍ക്വേസിന്റെ സാഹിത്യ കാര്യങ്ങള്‍ അറിയാന്‍ കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. ഓസ്കാറിന് കൂടുതല്‍ അറിയാമെന്ന് തോന്നിയതുമില്ല. അദ്ദേഹം കൊളംബിയക്കാരനാണെന്ന് കേട്ടതുമുതല്‍ മറ്റൊരു കൗതുകം ബാക്കിനിന്നു. മാര്‍ക്വേസും ഓസ്കാറുമൊക്കെ ബാല്യം ചെലവിട്ട കൊളംബിയ എങ്ങനെയായിരുന്നു? മാര്‍ക്വേസിന്റെ സാഹിത്യ ജീവിതത്തില്‍ എന്തുമാത്രം പ്രാഭവം ആ ബാല്യകൗമാരയൗവനങ്ങള്‍ ചെലുത്തിക്കാണണം! വ്യക്തി- കഥാജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച സംഭവങ്ങള്‍ മാര്‍ക്വേസ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ സുപ്രധാനം 1950 ഫെബ്രുവരിയില്‍ 22-ാം വയസ്സില്‍ അരാക്കതാക്ക ഗ്രാമത്തിലേക്കുള്ള വരവായിരുന്നു. പൊടിനിറഞ്ഞ തീരെ ചെറിയ കരീബിയന്‍ കടല്‍തീര ഗ്രാമമായിരുന്നു അന്ന്. അതാണ് മാന്ത്രിക തൂലികാസ്പര്‍ശമേറ്റ് മകോണ്ടോ എന്ന അത്ഭുത സ്ഥലമായത്. ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ, വൃത്തികെട്ട ആ പരിസരത്തിന്റെ ഒരേയൊരു പ്രാധാന്യം 1928-ലെ ബനാന സ്ട്രൈക്ക് മസാക്കര്‍ എന്ന നരഹത്യ. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പട്ടാളക്കാരെകൊണ്ട് കൊന്നൊടുക്കിയ സ്ഥലം. ആ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് നടുവിലാണ് മാര്‍ക്വേസ് ജനിച്ചത്. ആ കാലഘട്ടത്തിലെ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ കൊളംബിയന്‍ ചരിത്രവും അനിശ്ചിതത്വത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാര കൈമാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും വിളനിലമായിരുന്നു. പൊതുവില്‍ സ്ഥിതി അതായിരുന്നെങ്കിലും മാര്‍ക്വേസിന് തന്റെ ഗ്രാമത്തിന് മായിക ഭാവം തോന്നിച്ചിരുന്നു. കാരണം മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പും ചെലവിട്ട നാളുകളുടെ, മനോഹാരിതയായിരുന്നു. തികഞ്ഞ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു അമ്മയുടെ അച്ഛന്‍. 1899-1902 വരെ നിണ്ട &ഹറൂൗീ;ആയിരം ദിന യുദ്ധത്തില്‍ പങ്കെടുത്തയാള്‍. ഈ മുത്തച്ഛനെ "ആരും എഴുതാത്ത കേണലി"ല്‍ അനശ്വരനാക്കുന്നുണ്ട്. അമ്മയുടെ അമ്മയാകട്ടെ കഥാകഥനത്തെ കലയുടെ തലത്തിലേക്കുയര്‍ത്തിയവര്‍. യക്ഷികളുടെയും പ്രേതങ്ങളുടെയും അത്ഭുതങ്ങള്‍ യാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധ. കഥ പറയാനുള്ള കലയും വൈദഗ്ധ്യവും ചെറുപ്പത്തില്‍ മാര്‍ക്വേസിന് സ്വായത്തമായതിന്റെ കാരണവും ആ സ്വാധീനം. മുത്തച്ഛന്റെ വീട് വില്‍ക്കുകയായിരുന്നു അരാക്കതാക്ക വരവിന്റെ ഉദ്ദേശ്യമെങ്കിലും, അതിനകത്ത് കാലുകുത്തിയ നിമിഷം പ്രജ്ഞ നഷ്ടപ്പട്ട് പ്രത്യേകതരം ബോധോദയം വന്നുനിറഞ്ഞു; വീടും മണ്ണും വിണ്ണും നാട്ടുകാരും സര്‍വചരാചരങ്ങളും ഫോക് വിശ്വാസങ്ങളും കെട്ടുപിണഞ്ഞ കൃതികള്‍ ബീജവാപം ചെയ്യുന്നത് ഈ സ്വാധീനത്തില്‍ നിന്നാണ്. മാസ്റ്റര്‍പീസായ മാജിക്കല്‍ റിയലിസം ഉത്ഭവിച്ചതും ഈ വഴി. എഴുത്തില്‍ അനുഭവിച്ച ഏറ്റവും വിഷമമേറിയ പ്രശ്നം സത്യമായ ലോകവും അസത്യമായ കാല്‍പനിക ലോകവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുകയായിരുന്നു എന്ന് മാര്‍ക്വേസ് വ്യക്തമാക്കിയിട്ടുണ്ട്. ബൊഗോട്ടയില്‍ പഠിക്കാന്‍ എത്തുന്നതോടെയാണ് യൗവനഘട്ടം തുടങ്ങുന്നത്. വിപുലമായ വായനയിലൂടെ സഹപാഠികളില്‍നിന്ന് ബഹുദൂരം മുന്നിലായി. അക്കാലത്താണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിക്കുന്നത്. അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്ന് ഉണരുന്ന ഗ്രിഗോര്‍ സംസ എന്ന ട്രാവലിങ് സെയില്‍സ്മാന്‍, കിടക്കയില്‍ ഭീമാകാരന്‍ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നതോടെയാണ് കഥയുടെ ആരംഭം. ആ വായന അടിമുടി പിടിച്ചുലച്ചു. എഴുത്തിന് ഇത്തരം മാനങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് ഇതോടെ. ഇതിനിടയിലാണ് ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, വിര്‍ജീനിയ വൂള്‍ഫ്, ഏണസ്റ്റ് ഹെമിങ്വേ എന്നിവരെ വായിക്കുന്നത്. ഫോക്നറുടെയും ഹെമിങ്വേയുടെയും ശൈലികള്‍ സ്വാധീനിച്ചു. പക്ഷേ നിക്കാരാഗ്വന്‍ കവി റൂബന്‍ ദാരിയോ ആയിരുന്നു പ്രചോദനം. കാല്‍പനികതയും അതിഭൗതികതയും തിങ്ങിയ ദാരിയോ കവിതകള്‍ നിതാന്ത സഹചാരിയായി. ഓസ്കാര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ എത്താറായിരിക്കുന്നു. മനസ്സില്‍ തികട്ടിനിന്ന ചില കാര്യങ്ങള്‍ ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ മാര്‍ക്വേസിന്റെ സ്ഥിതി എന്താണ്? ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവരുമോ? മാര്‍ക്വേസിന് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും എഴുത്ത് എന്ന കല ഇനി അസാധ്യമാണ് എന്നതും സത്യമാണോ? തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല. - See more at: http://www.deshabhimani.com/newscontent.php?id=444840#sthash.c84IrX1h.dpuf നൂറ്റാണ്ടിന്റെ സ്മൃതിനാശം മിര്‍സാ ഗാലിബ് Posted on: 19-Apr-2014 01:10 AM ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിെന്‍റ രചനകളിലൂടെയാണ് മാജിക്കല്‍ റിയലിസം സാഹിത്യ ചര്‍ച്ചകളില്‍ സജീവമായത്. യഥാര്‍ഥ ജീവിതത്തില്‍ ഒളിഞ്ഞ, വിശദീകരണത്തിനു വഴങ്ങാത്ത അനുഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ആ ശൈലി അറിയപ്പെടുന്നതും. 1920കളില്‍ ചിത്രകലയെക്കുറിച്ചുള്ള പഠനത്തില്‍ ഫ്രാന്‍സ് റൂഹ് അത് ആദ്യമായി പരിചയപ്പെടുത്തി. എന്നാല്‍ ഈ ശൈലി സര്‍വ സൗന്ദര്യത്തോടെയും വികസിച്ചത് 1980കള്‍ക്കു ശേഷം. ശാസ്ത്രവാദത്തിലും കൊളോണിയല്‍ യുക്തിയിലും നഷ്ടപ്പെട്ട മനുഷ്യജീവിതമാണ് അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക്വേസിനെ കൂടാതെ, ലൂസിയ വെര്‍ഗോസ് ലോസ, ജൂലിയോ കോര്‍ട്ടാസ എന്നിവരുടെ രചനകള്‍ ഈ ശൈലിക്കു പ്രചാരം നല്‍കി. സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ഇതിനെ പിന്തുടര്‍ന്ന ഇന്തോ-ആംഗ്ലിയന്‍ നോവലാണ്. മലയാളത്തിലും മാജിക്കല്‍ റിയലിസം എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടായി . വൈക്കം മുഹമ്മദ് ബഷീറിെന്‍റ വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം എന്നിവ പൂര്‍ണ അര്‍ഥത്തിലല്ലെങ്കിലും അതിെന്‍റ ഘടകങ്ങള്‍ ഉള്‍കൊണ്ടു. ഒ വി വിജയന്റെ പല കൃതികളും അതോട് സാമ്യമുള്ള ശൈലിയായിരുന്നു. മാര്‍ക്വേസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങ"ളുടെ വിവര്‍ത്തനത്തോടെയാണ് മലയാളികള്‍ മാജിക്കല്‍ റിയലിസത്തെ തൊട്ടറിഞ്ഞത്. ലാറ്റിനമേരിക്കന്‍ ജീവിതം വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ അസാധാരണ ആഖ്യാന രീതി ആവശ്യമായിരുന്നു എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. മക്കണ്ടോ ഗ്രാമത്തിെന്‍റയും ബുവേണ്ടിയ എന്ന കുടുംബത്തിെന്‍റയും കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. മുഖ്യധാരാ എഴുത്തിന് യോഗ്യമല്ല എന്നു തോന്നിച്ച, സാധാരണ കുടുംബത്തിെന്‍റയും ഗ്രാമത്തിെന്‍റയും കഥ. വെളുവെളുത്ത കോഴിമുട്ട പോലുള്ള കല്ലിന്‍ മുകളിലൂടെ വെള്ളമൊഴുകിയിരുന്ന മക്കണ്ടോയിലെ നദി, വിവിധ ചരിത്ര ഘട്ടങ്ങളില്‍ മലിനമാക്കപ്പെടുന്ന രൂപകവുമായാണ് നോവല്‍ ആരംഭിക്കുന്നത്. കഥാവസാനം മക്കണ്ടോ കാറ്റില്‍ മാഞ്ഞുപോകുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന മക്കണ്ടോ ജനത താമസിയാതെ വീണ്ടും വൈദേശിക ആധിപത്യത്തിനു കീഴിലാകുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കുന്ന വാഴപ്പഴ കമ്പനിയുടെ, കര്‍ഷകരംഗത്തെയും തൊഴിലാളികള്‍ക്കിടയിലെയും മോശം ചെയ്തികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ, ലഹളക്കാര്‍ എന്നാക്ഷേപിച്ച് അടിച്ചമര്‍ത്തി. അതിന് പ്രാദേശിക സര്‍ക്കാരിെന്‍റ പിന്തുണ തേടി. എല്ലാ കാലത്തെയും ദേശത്തെയും സാമ്രാജ്യത്വ ഇടപെടലിെന്‍റ സ്വഭാവത്തെയാണ് മാര്‍ക്വേസ് ചിത്രീകരിച്ചത്. സമരം ചെയ്യുന്ന ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശ ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്നു. തൊട്ടടുത്ത ദിവസം ആ ഓര്‍മ മക്കണ്ടോവാസികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന പ്രാദേശിക സര്‍ക്കാരിെന്‍റ വിശദീകരണത്തില്‍ തൃപ്തരായി. നിലനില്‍പ് സംബന്ധിച്ച ഭയം, മാധ്യമങ്ങളുടെ പ്രചാരം, ചരിത്ര പുസ്തകങ്ങളുടെ തിരുത്തല്‍ എന്നിവ വഴി സാധ്യമാക്കിയ സമരഭൂതങ്ങളുടെ മറവിയെയാണ്, മാര്‍ക്വേസ് സവിശേഷത ശൈലികൊണ്ട് പുനര്‍നിര്‍മ്മിച്ചത്. മാജിക്കല്‍ റിയലിസം ചരിത്രത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അദ്ദേഹത്തിെന്‍റ എഴുത്തില്‍. "ബനാന മസാക്കര്‍" എന്ന ഭാഗത്ത് , സ്വാതന്ത്ര്യാനന്തര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വം എങ്ങിനെ ഇടപെടുന്നുവെന്നും ഭൂതകാലം മറക്കുംവിധം ഭരണകൂടം ഓര്‍മകളുടെ നിരാസം സാധിച്ചെടുക്കുന്നത് എങ്ങനെയെന്നും മാര്‍ക്വേസ് കാണിച്ചുതന്നു. മക്കണ്ടോയില്‍ ആകസ്മികമായി വന്ന ജിപ്സികള്‍, അവര്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍, നാലു കൊല്ലം നീളുന്ന പേമാരി എന്നിവ വിവരിക്കുമ്പോള്‍, മാജിക്കല്‍ റിയലിസം പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444841#sthash.CufYg62Q.dpuf

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും ക്ഷേത്ര നടത്തിപ്പും കൊള്ളക്കാരില്‍ നിന്നു് മാറ്റി സമൂഹത്തോടു് ഉത്തരവാദപ്പെട്ടവരെ ഏല്പിക്കണം



സ്വര്‍ണം ലോറിയില്‍ കടത്തി, വഴിപാടു പണവും വെട്ടിച്ചു

(സാജന്‍ എവുജിന്‍) - Posted on: 20-Apr-2014 12:43 AM

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കടത്തിയതായും സംഭാവനയായി ലഭിക്കുന്ന സ്വര്‍ണവും പണവും വന്‍തോതില്‍ വെട്ടിക്കുന്നുണ്ടെന്നുമുള്‍പ്പെടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് 20 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പാരിതോഷികം ലഭിച്ചു. സ്വര്‍ണക്കടത്തിലെ ഉന്നതതലബന്ധത്തിന് തെളിവാണിത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തം ജ്വല്ലറി നടത്തുകയാണ് രാജു. "തഞ്ചാവൂര്‍" ജ്വല്ലറിയാണ് ക്ഷേത്രത്തില്‍നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് കടത്തുന്നത്. ഇതിന് കൂട്ടുനിന്നതിന് പല സമയങ്ങളിലായി രാജുവിന് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോയുള്ള ശരപ്പൊളി മാലയും സമ്മാനമായി നല്‍കി. പിന്നീട് പട്ടം പാലസില്‍നിന്ന് 10 ലക്ഷം രൂപയും ലഭിച്ചു. ഇതിനുശേഷം ജോലി വിട്ട് രാജു പഴവങ്ങാടിയില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി. സ്വര്‍ണപ്പണി നടക്കുന്ന പുരയുടെ താക്കോല്‍ അമിക്കസ് ക്യൂറി ചോദിച്ചെങ്കിലും ക്ഷേത്രം അധികൃതര്‍ കൈമാറിയില്ല. പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മണ്ണില്‍ കുഴച്ച് സ്വര്‍ണം വച്ചിരിക്കുന്നത് കണ്ടു. അടുത്ത ദിവസങ്ങളില്‍ പണി നടന്നിട്ടും ഇക്കാര്യം അമിക്കസ് ക്യൂറിയെ അറിയിച്ചില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി. സ്വര്‍ണത്തിന്റെ അനുപാതം വളരെയധികം കുറച്ചാണ് പണി നടത്തിയത്. "ഡി" നിലവറയ്ക്കുസമീപത്തെ രണ്ടുമുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും കണ്ടെത്തി.

മുതല്‍പ്പടി- 1, മുതല്‍പ്പടി- 2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുറികളുടെ താക്കോലും നല്‍കിയില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. സ്വര്‍ണവും വെള്ളിയും അലക്ഷ്യമായി തള്ളിയിരിക്കുകയാണ് ഇവിടെ. കുലശേഖര രാജാവിന്റെ കോടികള്‍ വിലമതിക്കുന്ന വെള്ളിപ്രതിമയും പകുതിഭാഗം മുറിച്ചുമാറ്റിയ സ്വര്‍ണക്കട്ടികളും കണ്ടെത്തി. ക്ഷേത്രം കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കരുതണം. പത്മനാഭസ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കരയോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 12,008 സാളഗ്രാം ഉള്‍പ്പെടുന്ന അമൂല്യമായ കൂട്ടാണ് കടുശര്‍ക്കരയോഗം. ഇത് നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാണ് വച്ചിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പണം കൃത്യമായി രേഖപ്പെടുത്തുന്നില്ല. ക്ഷേത്രം സംഭാവനയ്ക്ക് ആദായനികുതി ഇളവുനല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ക്ഷേത്രപ്രവേശനത്തിനായി നല്‍കുന്ന പാസില്‍പ്പോലും വെട്ടിപ്പ് നടക്കുന്നു.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന പിരിക്കുന്നത് ഭരണസമിതിയില്‍ മാറ്റംവരുത്തുന്നതുവരെ നിര്‍ത്തിവയ്ക്കണം. ക്ഷേത്രത്തില്‍ പൂജിക്കാത്ത, പുറത്തുനിന്ന് കൊണ്ടുവരുന്ന പായസവും അപ്പവുമാണ് പ്രസാദമായി നല്‍കുന്നത്. ഭക്തജനങ്ങളെയും വിശ്വാസത്തെയും വഞ്ചിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍തന്നെ ക്ഷേത്രം ഭരണസമിതി പിരിച്ചുവിടേണ്ടതാണ്- അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ക്ഷേത്രകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അഞ്ഞൂറില്‍പ്പരം പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കേസ് 23ന് സുപ്രീംകോടതി പരിഗണിക്കും.

- See more at: http://www.deshabhimani.com/newscontent.php?id=445157#sthash.5RSW7AzK.dpuf

രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം: വി എസ്

Posted on: 20-Apr-2014 09:52 AM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്.

രാജകുടുംബത്തെ സര്‍ക്കാരിന് ഭയമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തികൊണ്ടുപോയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷം മുമ്പ് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടത്. ഇത്തരം വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.

- See more at: http://www.deshabhimani.com/newscontent.php?id=444908#sthash.CTiygyEz.dpuf

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

Posted on: 20-Apr-2014 04:01 PM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.

മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.

ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.

"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

- See more at: http://www.deshabhimani.com/newscontent.php?id=445244#sthash.MzJD97tp.dpuf

Tuesday, March 11, 2014

സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം - ദേശാഭിമാനി മുഖപ്രസംഗം - 11-03-2014


(Posted on: 11-Mar-2014 12:07 AM) വന്‍കിട മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ ഏറെക്കുറെ കോര്‍പറേറ്റ് നിയന്ത്രണത്തിലാണ്. തൊഴിലാളി വര്‍ഗത്തിനെതിരായ താല്‍പ്പര്യങ്ങളാണ് അവയില്‍നിന്ന് നിരന്തരം പ്രസരിക്കുന്നത്. അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകളെ രൂപപ്പെടുത്തുന്നു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളെ തമസ്കരിക്കുന്നു; അല്ലെങ്കില്‍ അപ്രധാനമായോ തെറ്റായോ അവതരിപ്പിക്കുന്നു. ഭരണരാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മോധാവിത്വവും കോര്‍പറേറ്റുകളും പാരസ്പര്യത്തോടെ ഇടപെടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത്, മാധ്യമങ്ങള്‍ ആ ത്രയത്തില്‍നിന്ന് വേര്‍പെടുത്താനാവാത്ത വിധം ഒട്ടിച്ചേര്‍ന്ന് രാഷ്ട്രീയദൗത്യം നിര്‍വഹിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രമല്ല വരുന്നത്- ജനങ്ങളുടെ മനസ്സിനെ കോര്‍പറേറ്റുകള്‍ ഇച്ഛിക്കുന്ന വിധം പരുവപ്പെടുത്തിയെടുക്കാനുള്ള പദ്ധതികളുമാണ്. വാര്‍ത്താ പാക്കേജുകളും പെയ്ഡ് ന്യൂസും അഡ്വറ്റോറിയലുകളും അതിന്റെ വകഭേദങ്ങളാണ്. ആശയ പ്രചാരണരംഗത്തെ ഈ ആധിപത്യത്തെ മറികടക്കുന്നത് അത്യന്തം പ്രയാസകരമായ ഒന്നാണ്. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം മാധ്യമങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു; അതിന്റെ ഉല്‍പ്പന്നമായി ജനവിരുദ്ധ നയങ്ങളെ വിശുദ്ധപ്പെടുത്തുന്ന വാര്‍ത്തകളും വിശകലനങ്ങളും പ്രളയം സൃഷ്ടിക്കുന്നു. മാധ്യമരംഗത്തെ ജനകീയ ഇടപെടലുകള്‍ വഴിയേ ഇതിനെ മറികടക്കാനാവൂ. അച്ചടി-ദൃശ്യ മാധ്യമ രംഗത്ത് ഇന്ന് നമ്മുടെ രാജ്യത്തുള്ള ബദല്‍ സംരംഭങ്ങളുടെ പരിമിതമായ ശക്തി മാത്രം വിനിയോഗിക്കപ്പെട്ടാല്‍ പോരാ എന്നര്‍ഥം. വര്‍ത്തമാനകാലത്തെ ആശയപ്രചാരണരംഗത്ത് പ്രധാന സ്ഥാനം നവമാധ്യമങ്ങള്‍ക്കുണ്ട്. ഈ രംഗത്ത് സാമൂഹ്യ മാധ്യമങ്ങള്‍ അഥവാ സോഷ്യല്‍ മീഡിയ തുറന്നിടുന്ന സാധ്യത വളരെ വലുതാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും പുതിയ വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീനിക്കാനുതകുന്നതുമാണ് സോഷ്യല്‍ മീഡിയ എന്നതരത്തിലുള്ള നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ആകെ 543 സീറ്റുള്ളതില്‍ 160ല്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും എന്നാണ് ഒരു റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജന്മമെടുത്ത ആം ആദ്മി പാര്‍ടി, ഫെയ്സ്ബുക്ക് മുഖേനയാണ് തെരഞ്ഞെടുപ്പിനായി പത്തു കോടി രൂപ സമാഹരിച്ചതും തങ്ങള്‍ക്കായി ലക്ഷക്കണക്കിന് വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതും. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി സ്വന്തം അപദാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്താന്‍ നാനൂറ് പ്രൊഫഷണലുകളെ ശമ്പളംകൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ആയിരം പേരെ സഹായികളായും നിയോഗിച്ചു. രാഹുല്‍ ഗാന്ധിയുടെ "യോഗ്യത" ജനങ്ങളെ അറിയിക്കാനുള്ള പരസ്യങ്ങള്‍ക്കായി എഴുനൂറു കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവിടുന്നത്. ഒരമേരിക്കന്‍ കമ്പനിയും ഒരു ജാപ്പനീസ് കമ്പനിയുമാണ് രാഹുലിനുവേണ്ടി നവമാധ്യമങ്ങളില്‍ ഇടപെടുന്നത്. ജനാധിപത്യം പുലരുന്നു എന്ന് പലരും കരുതിയ നവമാധ്യമങ്ങളും പണാധിപത്യത്താല്‍ പരുവപ്പെടുന്നു എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കൂട്ടായ്മകള്‍ സൗഹൃദവിനിമയത്തിന്റെ പരിധികള്‍ കടന്ന് സാമൂഹിക സംഘാടനത്തിന്റെ ഉപാധിയായി തീര്‍ന്നിരിക്കുന്നു. അത് തുറന്നിടുന്ന സാധ്യതകള്‍ മറ്റേത് മാധ്യമങ്ങളേക്കാളും വലുതാണ്. ഇവയുടെ ജനപ്രിയത, സ്വീകാര്യത, ലഭ്യമായ സ്വാതന്ത്ര്യം, ഇടപെടലിനുള്ള അവസരം- ഇവയെല്ലാം ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതുതന്നെ ജനങ്ങള്‍ കൂട്ടായി പങ്കാളിത്തം വഹിക്കേണ്ട ഒരു പ്രക്രിയയാണ്. ജനപക്ഷ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ജനാധിപത്യ ഉപകരണമായി സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കണം എന്നു സാരം. പണംമുടക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാനും വ്യാജ പ്രചാരകരെയും അവരുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യാനുമുള്ള വേദിയാക്കി നവമാധ്യമങ്ങളെ മാറ്റാനുള്ള ചുമതല ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഏവരുടെയും കടമയാണ്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണക്കഥകള്‍ പൊളിച്ചടുക്കാനും നവലിബറല്‍ നയങ്ങള്‍ രാജ്യത്തിനുമേല്‍ വരുത്തിയ പരിക്കുകള്‍ എണ്ണിപ്പറയാനും ഈ വേദി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. വായിക്കാനും പ്രചരിപ്പിക്കാനും സംവാദങ്ങളില്‍ പങ്കെടുക്കാനും ലഭിക്കുന്ന സ്വതന്ത്രവും ലളിതവുമായ തലം പണക്കൊഴുപ്പിന്റെ ആര്‍ഭാടപ്രചാരണങ്ങളെ വെല്ലുന്ന വിധം വളര്‍ത്തിയെടുക്കണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് ഇടപെടേണ്ടതുണ്ട്. സമീപകാലത്ത് ലോകംകണ്ട പല ജനമുന്നേറ്റങ്ങളുടെയും സംഘാടനത്തില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കാളിത്തം വിസ്മരിക്കാവുന്നതല്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ പ്രക്ഷോഭകര്‍ ആശയപ്രചാരണം നടത്തുന്നതിന് പ്രധാനമായും ഉപയോഗിച്ചത് നവമാധ്യമങ്ങളെയാണ്. ഏകപക്ഷീയമായി ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഇടതുപക്ഷ വിരോധം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന വന്‍കിട മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചുകീറാനുള്ള ആയുധമായി നവമാധ്യമങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അത്തരം ശ്രമങ്ങള്‍ക്ക് തടയിടാന്‍ സൈബര്‍ നിയമത്തിലെ കറുത്ത വകുപ്പുകള്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുന്നുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ജനധിപത്യമുന്നണിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ഫലപ്രദമായ ഉപാധികളിലൊന്നായി സോഷ്യല്‍ മീഡിയ സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. ചെറുചെറു കൂട്ടായ്മകളായും വിശാലമായ ഗ്രൂപ്പുകളായും വ്യക്തിഗതമായും ഫെയ്സ്ബുക്കിലും മറ്റും ഇടപെടപെടുന്നതിനു പുറമെ അഭിപ്രായ രൂപീകരണത്തിന് ഉതകുന്ന വിഷയങ്ങള്‍ വിശദീകരിക്കാനും വിശകലനം ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സംവാദവേദികളും ഉണര്‍ന്നിരിപ്പുണ്ട്. രാജ്യതിര്‍ത്തികള്‍ ബാധകമല്ലാത്ത ഇത്തരം ജനകീയ ഇടപെടലുകളെ ജാഗ്രതപ്പെടുത്തിയും ഉണര്‍ത്തിയും ആവേശപ്പെടുത്തിയുമാണ് കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ പണപ്രളയത്തെ ഇടതുപക്ഷത്തിന് നേരിടാനാവുക. സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കിയ കേരള രക്ഷാമാര്‍ച്ചിന് ലോകത്താകെ ലഭിച്ച പ്രചാരം സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ തത്സമയ സംപ്രേഷണമുള്‍പ്പെടെ സാധിച്ചു എന്നതുകൊണ്ടുകൂടിയാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തമസ്കരിച്ചാലും ജനങ്ങള്‍ അറിയാനുള്ള വിഷയങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നവമാധ്യമങ്ങളുടെ ജനകീയവല്‍ക്കരണവും പ്രയോഗവും സുപ്രധാനമാണ്. - See more at: http://www.deshabhimani.com/newscontent.php?id=428976#sthash.milsEYTr.dpuf

Blog Archive