Sunday, April 20, 2014
ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും ക്ഷേത്ര നടത്തിപ്പും കൊള്ളക്കാരില്‍ നിന്നു് മാറ്റി സമൂഹത്തോടു് ഉത്തരവാദപ്പെട്ടവരെ ഏല്പിക്കണം
സ്വര്‍ണം ലോറിയില്‍ കടത്തി, വഴിപാടു പണവും വെട്ടിച്ചു
(സാജന്‍ എവുജിന്‍) - Posted on: 20-Apr-2014 12:43 AM
ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കടത്തിയതായും സംഭാവനയായി ലഭിക്കുന്ന സ്വര്‍ണവും പണവും വന്‍തോതില്‍ വെട്ടിക്കുന്നുണ്ടെന്നുമുള്‍പ്പെടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് 20 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പാരിതോഷികം ലഭിച്ചു. സ്വര്‍ണക്കടത്തിലെ ഉന്നതതലബന്ധത്തിന് തെളിവാണിത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തം ജ്വല്ലറി നടത്തുകയാണ് രാജു. "തഞ്ചാവൂര്‍" ജ്വല്ലറിയാണ് ക്ഷേത്രത്തില്‍നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് കടത്തുന്നത്. ഇതിന് കൂട്ടുനിന്നതിന് പല സമയങ്ങളിലായി രാജുവിന് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോയുള്ള ശരപ്പൊളി മാലയും സമ്മാനമായി നല്‍കി. പിന്നീട് പട്ടം പാലസില്‍നിന്ന് 10 ലക്ഷം രൂപയും ലഭിച്ചു. ഇതിനുശേഷം ജോലി വിട്ട് രാജു പഴവങ്ങാടിയില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി. സ്വര്‍ണപ്പണി നടക്കുന്ന പുരയുടെ താക്കോല്‍ അമിക്കസ് ക്യൂറി ചോദിച്ചെങ്കിലും ക്ഷേത്രം അധികൃതര്‍ കൈമാറിയില്ല. പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മണ്ണില്‍ കുഴച്ച് സ്വര്‍ണം വച്ചിരിക്കുന്നത് കണ്ടു. അടുത്ത ദിവസങ്ങളില്‍ പണി നടന്നിട്ടും ഇക്കാര്യം അമിക്കസ് ക്യൂറിയെ അറിയിച്ചില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി. സ്വര്‍ണത്തിന്റെ അനുപാതം വളരെയധികം കുറച്ചാണ് പണി നടത്തിയത്. "ഡി" നിലവറയ്ക്കുസമീപത്തെ രണ്ടുമുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും കണ്ടെത്തി.
മുതല്‍പ്പടി- 1, മുതല്‍പ്പടി- 2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുറികളുടെ താക്കോലും നല്‍കിയില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. സ്വര്‍ണവും വെള്ളിയും അലക്ഷ്യമായി തള്ളിയിരിക്കുകയാണ് ഇവിടെ. കുലശേഖര രാജാവിന്റെ കോടികള്‍ വിലമതിക്കുന്ന വെള്ളിപ്രതിമയും പകുതിഭാഗം മുറിച്ചുമാറ്റിയ സ്വര്‍ണക്കട്ടികളും കണ്ടെത്തി. ക്ഷേത്രം കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കരുതണം. പത്മനാഭസ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കരയോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 12,008 സാളഗ്രാം ഉള്‍പ്പെടുന്ന അമൂല്യമായ കൂട്ടാണ് കടുശര്‍ക്കരയോഗം. ഇത് നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാണ് വച്ചിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പണം കൃത്യമായി രേഖപ്പെടുത്തുന്നില്ല. ക്ഷേത്രം സംഭാവനയ്ക്ക് ആദായനികുതി ഇളവുനല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ക്ഷേത്രപ്രവേശനത്തിനായി നല്‍കുന്ന പാസില്‍പ്പോലും വെട്ടിപ്പ് നടക്കുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന പിരിക്കുന്നത് ഭരണസമിതിയില്‍ മാറ്റംവരുത്തുന്നതുവരെ നിര്‍ത്തിവയ്ക്കണം. ക്ഷേത്രത്തില്‍ പൂജിക്കാത്ത, പുറത്തുനിന്ന് കൊണ്ടുവരുന്ന പായസവും അപ്പവുമാണ് പ്രസാദമായി നല്‍കുന്നത്. ഭക്തജനങ്ങളെയും വിശ്വാസത്തെയും വഞ്ചിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍തന്നെ ക്ഷേത്രം ഭരണസമിതി പിരിച്ചുവിടേണ്ടതാണ്- അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ക്ഷേത്രകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അഞ്ഞൂറില്‍പ്പരം പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കേസ് 23ന് സുപ്രീംകോടതി പരിഗണിക്കും.
- See more at: http://www.deshabhimani.com/newscontent.php?id=445157#sthash.5RSW7AzK.dpuf
രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം: വി എസ്
Posted on: 20-Apr-2014 09:52 AM
തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്.
രാജകുടുംബത്തെ സര്‍ക്കാരിന് ഭയമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തികൊണ്ടുപോയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷം മുമ്പ് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടത്. ഇത്തരം വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.
- See more at: http://www.deshabhimani.com/newscontent.php?id=444908#sthash.CTiygyEz.dpuf
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം
Posted on: 20-Apr-2014 04:01 PM
തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.
മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.
ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.
"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
- See more at: http://www.deshabhimani.com/newscontent.php?id=445244#sthash.MzJD97tp.dpuf
Tuesday, March 11, 2014
സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം - ദേശാഭിമാനി മുഖപ്രസംഗം - 11-03-2014
Monday, January 27, 2014
Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?
Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?: ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു് കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക...
ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?
ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു്
കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക്കു്
കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മൂലധന ശേഷിയുണ്ടു്. അതവര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്. ലോകമാകെയെടുത്താല്‍ 85 ധനികരുടെ സ്വത്തു് ലോക ജന സംഖ്യയില്‍ പകുതി വരുന്ന 350 കോടി ജനങ്ങളുടെ സ്വത്തിനു് തുല്യമാണു്. കഴിഞ്ഞ ഒരു വര്‍ഷം ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 1216 ല്‍ നിന്നു് 1426 ആയി. ഒറ്റ വര്‍ഷം കൊണ്ടു് 210 പേര്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ന്നു. അവരുടെ ആകെ സ്വത്തു് 5400 ശതകോടി ഡോളറാണു്. ലോകം വ്യാപാര മാന്ദ്യത്തിലൂടെ കടന്നു് പോയ കാലത്താണു് ഇത്തരത്തില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിച്ചതെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്.
120കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ പത്തു് വര്‍ഷത്തിനുള്ളില്‍ 6 നിന്നു് 61 ആയാണു് ഉയര്‍ന്നതു്. അവര്‍ കുന്നു് കൂട്ടിയതു് 250 ശതകോടി ഡോളറാണു്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തു് 2003 ല്‍ രാഷ്ട്ര സമ്പത്തിന്റെ 1.2 ശതമാനത്തില്‍ നിന്നു് 2008 ല്‍ 26 ശതമാനമായാണു് ഉയര്‍ന്നതു്. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇത്തരത്തില്‍ വളര്‍ന്നതു് അവര്‍ പുതിയ സമ്പത്തുല്പാദിപ്പിച്ചതിലൂടെയല്ല, മറിച്ചു്, സര്‍ക്കാരിന്റെ ഒത്താശയോടെ പരിമിതമായ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കിയതിലൂടെയാണു്. (അവലംബം : Report titled "Working for the Few" released Monday, by the global aid and development organization, Oxfam : Available at : http://www.cnbc.com/id/101348398?utm_source=taboola_biggestrisks)
സര്‍ക്കാര്‍ സഹായം ജനങ്ങള്‍ക്കാണു് വേണ്ടതു്
ശതകോടീശ്വരന്മാരുടെ ധന ശേഖരണ ശേഷിയ്ക്കെതിരെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ സഹായം ആവശ്യമായതു് ജനങ്ങള്‍ക്കാണു്, അതില്‍ തന്നെ കൂടുതല്‍ സഹായം സാമ്പത്തികമായി ദുരിതം പേറുന്ന സാധാരണ ജനങ്ങള്‍ക്കാണു് ആവശ്യമുള്ളതു്. ഭൂപരമായും സാമൂഹ്യമായും ജാതി പരമായും പിന്നോക്കം നില്കുന്നവര്‍ക്കു് പ്രത്യേക സഹായങ്ങളും ആവശ്യമുണ്ടു്.
കൂലി-വില നയം, കൃഷി നാശത്തിനു് നഷ്ടപരിഹാരം
കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് മെച്ചപ്പെട്ട വിലയും കൃഷി നാശത്തിനു് നഷ്ട പരിഹാരവും തൊഴിലാളികള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂലിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു് അവരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും പ്രൊഫഷണലുകള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രതിഫലവും ഉറപ്പാക്കപ്പെടണം. ചെറുകിട-ഇടത്തരം അവശ്യവസ്തു ഉല്പാദന സംരംഭങ്ങള്‍ക്കു് ആഭ്യന്തര സംരക്ഷിത കമ്പോളം ലഭ്യമാക്കണം. അവ ഉറപ്പാക്കും വിധം സമാന തൊഴിലുകള്‍ക്കും ചരക്കുകള്‍ക്കും കൂലി-വില നിര്‍ണ്ണയം നടത്താനുള്ള വിവര സാങ്കേതികാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കപ്പെടണം. അതു് സുതാര്യമായി പ്രവര്‍ത്തിപ്പിക്കപ്പെടണം. ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ ലഭ്യമാക്കപ്പെടണം.
കോര്‍പ്പറേറ്റുകള്‍ക്കു് സഹായധനം നല്‍കാന്‍ പാടില്ല.
കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് അനുവദിക്കാന്‍ പാടില്ല.
സഹായധനവും നികുതിയിളവും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതു് ജനപ്രതിനിധി സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു് അതിന്റെ ആവശ്യകത ജന പ്രതിനിധികളേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് മാത്രമേ പാടുള്ളു.
ബഡ്ജറ്റു് നികുതി-സഹായധന നിര്‍ണ്ണയപ്രക്രിയയില്‍ നിന്നു് വേര്‍പെടുത്തണം
നിലവില്‍ ബഡ്ജറ്റിലുടെ നികുതിയിളവുകളും സഹായധന വിതരണവും മറച്ചു് പിടിക്കപ്പെടുകയാണു്. നികുതിയിളവും സഹായ ധനവും ബഡ്ജറ്റിലെ പ്രഖ്യാപനത്തിലൂടെ മാത്രം തീരുമാനിക്കുന്നതു് മതിയാവില്ല. ബഡ്ജറ്റു് മുന്‍ വര്‍ഷത്തെ വരവു് ചെലവുകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തെ പ്രതീക്ഷിത കണക്കുകളുണ്ടാക്കുകയാണു്. അതില്‍ ഉള്‍പ്പെടുത്തുന്ന നികുതികളും സഹായ ധനവും പ്രത്യേക പരിഗണന നല്‍കി തീരുമാനിക്കപ്പെടണം.
പൊതു മുതല്‍ പൊതു ഉടമസ്തതയില്‍ തന്നെ സംരക്ഷിക്കപ്പെടണം, അവയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല.
പൊതു ഭൂമിയുടെ ഉടമാവകാശം ഒരു കാരണവശാലും സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല. കാര്‍ഷിക-വ്യാവസായിക-ഭവന ആവശ്യങ്ങള്‍ക്കു് ഭൂമി നല്‍കേണ്ടതു് ആവശ്യമായി വരുമ്പോള്‍ അവയുടെ നിശ്ചിത കാലത്തേയ്ക്കുള്ള നിയതമായ ഉപയോഗാവശ്യം മാത്രമേ നല്‍കാന്‍ പാടുള്ളു.
പ്രകൃതി വിഭങ്ങളുടെ കൈകാര്യകര്‍ത്തൃത്വം സമൂഹത്തിനും സാമൂഹ്യ സംഘടനകള്‍ക്കും മാത്രമാകണം
പ്രകൃതി വിഭവങ്ങളായ ഖനികള്‍, ജലസ്രോതസുകള്‍, ഊര്‍ജ്ജ സ്രോതസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അവകാശം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹ കൂട്ടായ്മകള്‍ക്കും മാത്രമേ നല്‍കാവൂ. ഒരു കാരണ വശാലും കോര്‍പ്പറേറ്റുകളെ ഏല്പിക്കരുതു്.
പൊതു മേഖലാ ഉടമസ്തത കൈമാറാന്‍ പാടില്ല, ഓഹരികളുടെ വില്പന പാടില്ല.
പൊതു മേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റു് സ്വകാര്യ വ്യക്തികളേയും കോര്‍പ്പറേറ്റുകളേയും ഏല്പിക്കാന്‍ പാടില്ല. അവയുടെ മാനേജ്മെന്റോ കൈകാര്യ കര്‍ത്തൃത്വമോ കൈമാറേണ്ടതു് ആവശ്യമായി വന്നാല്‍ അതു് കൃത്യമായ മാനദണ്ഡങ്ങളോടെ സമൂഹ കൂട്ടായ്മകള്‍ക്കു് (സഹകരണ മേഖല, പ്രാദേശിക സമൂഹം തുടങ്ങിയവ) മാത്രമേ നല്‍കാവൂ. അപ്പോഴും ഉടമസ്തത സമൂഹത്തിന്റേതു് മാത്രമായിരിക്കണം.
പൊതു വിഭവം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കളുടേയും പൊതു വിഭവമോ പശ്ചാത്തലമോ ഉപയോഗിക്കുന്ന സേവനങ്ങളുടേയും വില നിര്‍ണ്ണയാധികാരം സമൂഹത്തിനാകണം
പ്രകൃതി വാതകം, പെട്രോളിയം ഉല്പന്നങ്ങള്‍, ഖനി ഉല്പന്നങ്ങള്‍ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന വസ്തുക്കള്‍, പൊതു വിഭവം ഉപയോഗിച്ചു് നല്കപ്പെടുന്ന സേവനങ്ങള്‍ (ബാങ്കിങ്ങു്, ഗതാഗതം, വാര്‍ത്താ വിതരണ-പ്രക്ഷേപണം, വിവര വിനിമയം, വിനോദോപാധികള്‍ മുതലായവ) തുടങ്ങിയവയക്കു് നിരക്കുകള്‍ നിശ്ചയിക്കുന്നതു് ജന പ്രതിനിധി സഭയായിരിക്കണം. അവയുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതു് സേവന ദാതാക്കളോ അവരുടെ താല്പര്യം സംരക്ഷിക്കുന്ന അതോറിറ്റികളോ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ല. മേല്പറഞ്ഞവയ്ക്കെല്ലാം രാജ്യമാകെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഏകീകൃത നിരക്കുകളുണ്ടാകണം.
ജനങ്ങളുടെയാകെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാകണം
ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും പാര്‍പ്പിട സുരക്ഷയും കുടിവെള്ള സുരക്ഷയും ആരോഗ്യ പരിരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ ബാദ്ധ്യതയാകണം. അതിനുള്ള സമ്പത്തു് ഇന്ത്യയിലടക്കം ലോകം നേടിക്കഴിഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും സാമൂഹ്യ പുരോഗതിയുടേയും ജീവിത ഗുണമേന്മാ വര്‍ദ്ധനവിന്റേയും മാര്‍ഗ്ഗം ജനങ്ങള്‍ക്കിടയിലുണ്ടാകേണ്ട സഹകരണമാണു്. അതല്ലാതെ, മുതലാളിത്തം പ്രചരിപ്പിക്കുന്നതു് പോലെ അവര്‍ക്കിടയിലുള്ള മത്സരമല്ല തന്നെ. യഥാര്‍ത്ഥ ജനാധിപത്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ജീവിതം മെച്ചപ്പെടുത്താനുള്ളതാകണം. അതു് അവര്‍ക്കു് പങ്കാളിത്തമുള്ളതാകണം. ജനങ്ങള്‍ക്കു് വേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണു് ജനാധിപത്യത്തില്‍ ഉരുത്തിരിയേണ്ടതെന്നും അതല്ലാതെ മൂലധന ശക്തികള്‍ക്കു് വേണ്ടി മൂലധനം നയിക്കുന്ന മൂലധനം മുടക്കി സൃഷ്ടിക്കപ്പെടുന്ന സര്‍ക്കാരല്ല വേണ്ടതെന്നും മേല്പറഞ്ഞ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകള്‍ തെളിയിക്കുന്നു.
ജോസഫ് തോമസ്
Monday, January 20, 2014
ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്
Friday, January 17, 2014
കേരളത്തെ ഇനിയും തളര്‍ത്തരുത് - പ്രൊ. സി രവീന്ദ്രനാഥ്
Courtesy : Deshabhimani : Posted on: 17-Jan-2014 01:04 AM
രാജ്യവും സംസ്ഥാനവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. റബറിന്റെ വിലകൂടി തകര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ണമായി. അഭൂതപൂര്‍വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വര്‍ധന സമ്പദ്വ്യവസ്ഥയെ വല്ലാതെ അലട്ടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂര്‍വാധികം ഗൗരവമാണ്. മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം നവലിബറല്‍ നയങ്ങളാണ്. ഇന്ത്യയില്‍ 22 വര്‍ഷങ്ങളായി തുടരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ഒന്നല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥപോലും ദുര്‍ബലമായി. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്നിഗ്ലിറ്റ്സ് പോലും സ്വതന്ത്ര വിപണിയുടെ രൂക്ഷവിമര്‍ശകനായി മാറി. അതുകൊണ്ട് അതേ നയത്തിന്റെ തുടര്‍ച്ചയിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഈ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് ചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചുരുക്കത്തില്‍ 2014-15 ന്റെ കേന്ദ്ര, കേരള ബജറ്റുകളില്‍ നവലിബറല്‍ കാഴ്ചപ്പാട് തിരുത്തണം എന്നര്‍ഥം. കഴിഞ്ഞ 35 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രത്തില്‍നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഗുരുതരമായ നാണയപ്പെരുപ്പത്തെ നേരിടേണ്ടിവരും. അത് കേരളത്തെയും ബാധിക്കും. സര്‍ക്കാര്‍ മുഖ്യ തൊഴില്‍ദായക സംവിധാനമല്ല എന്ന നവലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടരുത് എന്ന മറ്റൊരു നവലിബറല്‍ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാല്‍ അടവു ശിഷ്ട കമ്മി കൂടുതല്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇനിയും കുറയുകയുംചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികത്തകര്‍ച്ചയുടെ മുന്നോടിയാണ്. മൂല്യത്തകര്‍ച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികളുടെ നിക്ഷേപത്തുക വര്‍ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൂടിയ നിക്ഷേപംകൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കാന്‍ കഴിയില്ല.
കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറല്‍ നയത്തിലൂടെ ഉല്‍പ്പാദനമേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണം. ഉല്‍പ്പാദനമേഖലകളുടെ മുരടിപ്പില്‍ എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും? രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ ഈ നയത്തിന് കഴിയില്ല എന്ന് ചുരുക്കം. എന്നാല്‍, നവഉദാരവല്‍ക്കരണ നയത്തിന് ചില നേട്ടങ്ങള്‍ ഉണ്ട്. അത് ഊഹക്കച്ചവടത്തിന്റെ വളര്‍ച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്കുവല്‍ക്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്കുപോലും കളമൊരുക്കി. മാഫിയകളുടെയും തെരുവു ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വപ്രസിദ്ധകേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1200 കോടി രൂപയുടെ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വര്‍ഷക്കാലം ഒറ്റ പൈസപോലും നികുതി വര്‍ധിപ്പിച്ചില്ല. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വര്‍ധിച്ചു. അവസാനവര്‍ഷം 22.5 ശതമാനം വരെ നികുതി വര്‍ധിച്ചു. ഇവിടെയാണ് നവലിബറല്‍ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറല്‍ നയത്തില്‍ സബ്സിഡികളും മറ്റു ഇടപെടലും കുറച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങല്‍ശേഷി&മലഹശഴ;കുറയ്ക്കും എന്നുമാത്രമല്ല വിലക്കയറ്റം കൂട്ടുകയുംചെയ്യും. അപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പരസ്പരപൂരകമായി ഉണ്ടാകുന്നു- വിലക്കയറ്റവും വാങ്ങല്‍ശേഷി കുറയലും. ഇതോടൊപ്പം നികുതി വര്‍ധിപ്പിക്കുകയും കൂടി ചെയ്യുമ്പോള്‍ കച്ചവടം നടക്കാത്തതുകൊണ്ട് നികുതി വരുമാനം കുറയും. ഇതാണ് 2013-14 ല്‍ സംഭവിച്ചത്. 2006-11 വരെ നികുതി വര്‍ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം(ഇടപെടല്‍)വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും വര്‍ധിച്ചു. അതോടെ നികുതി വരുമാനവും വര്‍ധിച്ചു. 2006-11 കാലത്ത് പൊതുമേഖലയെ മൊത്തത്തില്‍ ലാഭത്തിലേക്ക് കൊണ്ടുവന്നതിനാല്‍ രണ്ട് ഗുണം സര്‍ക്കാരിന് ലഭിച്ചു. 1. ഖജനാവില്‍ നിന്ന് പൊതുമേഖലാനഷ്ടം നികത്താന്‍ പണം കൂടുതല്‍ നല്‍കേണ്ടി വന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാല്‍ സര്‍ക്കാരിന് ഡിവിഡന്റ് വരുമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക്ക് റിവ്യൂ കണക്കനുസരിച്ച് വ്യാവസായിക വളര്‍ച്ച 2.8 ശതമാനമാണ്. ഇതില്‍നിന്ന് തൊഴില്‍സാന്ദ്രമായ ഉല്‍പ്പാദനമേഖല തകര്‍ന്നു, സേവനമേഖല (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരിക്കമ്പോളം) വളര്‍ന്നു എന്നാണ് വ്യക്തമാകുന്നത്. വികലമായ ഈ വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് അടിസ്ഥാന വിഷയം. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വണ്ടും സര്‍ക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ വീണ്ടും വഷളാകും. 20,000 കോടി രൂപ വാര്‍ഷിക ബജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് 2.6 ലക്ഷം കോടി രൂപ സഹകരണ പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രതന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയില്‍ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോണ്‍ ടാക്സ് റവന്യൂ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാന്‍ നല്ലപോലെ ശ്രമിക്കണം. ടാക്സ് ചോര്‍ച്ച തടഞ്ഞാല്‍ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലുകളിലൂടെ റവന്യൂ വരുമാന വര്‍ധനയുണ്ടാക്കിക്കൊണ്ട് റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടു വരും തോറും കൂടുതല്‍ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള ആഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂര്‍ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉല്‍പ്പാദന മേഖലയില്‍ത്തന്നെ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കണം. എങ്കില്‍മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടാന്‍ കഴിയൂ. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണം ബജറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ നിശ്ചയമായും പരിസ്ഥിത സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള പ്രധാന മാര്‍ഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ്. ഇവ ചേര്‍ന്നാല്‍ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന സംരംഭങ്ങള്‍ ആരംഭിക്കാം. ഉല്‍പ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെക്കൂടി കൂട്ടുചേര്‍ത്താല്‍ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.
വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണവും നടക്കുന്നു. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഭരണത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ഇതിന് നവലിബറല്‍ അജന്‍ഡയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരളജനത തടഞ്ഞുനിര്‍ത്തിയേ പറ്റൂ. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ഭൂരിപക്ഷത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്കാണ് നയിക്കപ്പെടുക. ഇനിയും നവലിബറല്‍ നയങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളം തകര്‍ന്നുപോകും.
- See more at: http://www.deshabhimani.com/newscontent.php?id=406640#sthash.4qJyO3Jo.dpuf
Subscribe to:
Posts (Atom)